സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവത്തിലെ മുഖ്യപ്രതി മൊയ്തീന് കോയയും മക്കളും ചേര്‍ന്ന് നടത്തിയ തട്ടിപ്പ് സമാനതകളില്ലാത്തത്. പാലക്കാട് നഗരത്തിലെ സ്വകാര്യ കെട്ടിടത്തിലാണ് സമാന്തര ടെലിഫോണ്‍ എക്സചേഞ്ച് പ്രവര്‍ത്തിച്ചത്. സംഭവത്തില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപം പുത്തന്‍പീടിയേക്കല്‍ വീട്ടില്‍ മൊയ്തീന്‍കോയ(ബി.എസ്.എന്‍.എല്‍. കോയ-63)യെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14നു രാത്രിയാണു പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ എം.എ. ടവറില്‍ 105-ാം നമ്പര്‍ മുറിയില്‍ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ചു പാലക്കാട് ഡിവൈ.എസ്.പി. പി.സി. ഹരിദാസ് പറയുന്നതിങ്ങനെ… കഴിഞ്ഞ എട്ട് വര്‍ഷമായി മേട്ടുപ്പാളയം സ്ട്രീറ്റില്‍ കീര്‍ത്തി ആയുര്‍വേദിക് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു മൊയ്തീന്‍കോയ. സ്ഥാപനത്തിന്റെ പേരില്‍ ഇരുനൂറോളം ജിയോ, ബി.എസ്.എന്‍.എല്‍. സിം കാര്‍ഡുകളാണ് ഇയാള്‍ എടുത്തിട്ടുള്ളത്. മൊയ്തീന് കോയയുടെ മകന് ഷറഫുദ്ദീന്റെ പേരില്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനിലും, സഹോദരന് ഷബീറിന്റെ പേരില്‍ കോഴിക്കോട് പോലീസ്…
Read MoreDay: September 20, 2021
സൈക്കിളിൽ സഞ്ചരിക്കവേ അഴുക്കുചാലില്‍ വീണ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; കനത്തമഴയിൽ ഓടയിൽ വലിയ ഒഴുക്കുണ്ടായിരുന്നതായി നാട്ടുകാർ
ഭൂവനേശ്വർ: ഒഡീഷയില്‍ അഴുക്കുചാലില്‍ വീണ് വിദ്യാര്‍ഥിയെ കാണാതായി. ഭൂവനേശ്വറില്‍ ഞായറാഴ്ചയാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജ്യോതിര്‍മയ ബെഹ്റ(15) എന്ന കുട്ടിയാണ് സൈക്കിളില്‍ റ്റ്യൂഷന് പോകുന്ന വഴി അഴുക്കു ചാലില്‍ വീണത്. കുട്ടി വീണതിന് പിന്നാലെ തെരച്ചില്‍ ആരംഭിച്ചുവെങ്കിലും ഇതുവരെയും കണ്ടെത്താന്‍ സാധിച്ചില്ല. കനത്ത മഴയെ തുടര്‍ന്ന് അഴുക്കു ചാലില്‍ നിറയെ മഴവെള്ളമാണ്. വീണയുടന്‍ തന്നെ കുട്ടി ഒഴുകി പോയിരിക്കാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുട്ടിയെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Read Moreഇതെന്ത് കഥ… അശ്ലീല സന്ദേശങ്ങളിൽ കുടുങ്ങി ഒരു ഗ്രാമം; വിദ്യാർഥിനികൾക്കും വീട്ടമ്മമാർക്കും അശ്ലീല സന്ദേശങ്ങൾ; ഒളഞ്ഞിരിക്കുന്ന അജ്ഞാതനെ തേടി പോലീസ്
മുക്കം: വിദ്യാർഥിനികൾക്കും വീട്ടമ്മമാർക്കും അജ്ഞാത ഫോൺ നമ്പറിൽ നിന്ന് വാട്സാപ്പ് വഴി അശ്ലീലത നിറഞ്ഞതും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങൾ ലഭിക്കുന്നതായി പരാതി. കാരശേരി പഞ്ചായത്തിലെ ആനയാംകുന്ന് പ്രദേശത്തെ സ്ത്രീകൾക്കാണ് സൈബറിടത്തിൽ ലൈംഗികാധിക്ഷേപം നേരിടേണ്ടിവന്നത്. മെസേജുകൾക്ക് മറുപടിയും സ്വന്തം ഫോട്ടോയും നൽകിയില്ലെങ്കിൽ ഭീഷണിപ്പെടുത്തുന്ന അവസ്ഥയുമുണ്ട്. ശനിയാഴ്ച രാവിലെയാണ് ആനയാംകുന്ന് പ്രദേശത്തെ ഒരു വിദ്യാർഥിനിക്ക് ആദ്യം വാട്സാപ്പിൽ സന്ദേശം വന്നതായി ശ്രദ്ധയിൽപ്പെട്ടത്. ആനയാംകുന്ന് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് കൂട്ടുകാരികൾക്ക് മെസേജ് അയച്ചതായി ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. തന്റെ കൂട്ടുകാരികൾ തന്നെ വിളിച്ചപ്പോഴാണ് താൻ ഇത് അറിയുന്നതെന്നും അപ്പോൾ തന്നെ എല്ലാവർക്കും ഈ മെസേജുകൾ അയയ്ക്കുന്നത് താനല്ലെന്ന് വിളിച്ച് പറയുകയും ചെയ്യുകയായിരുന്നു. അപ്പോഴേക്കും നിരവധി വിദ്യാർഥികൾക്ക് ഇതുപോലെ മെസേജ് വന്നതായും അവരോടൊക്കെ ഫോട്ടോയും ഫോൺ നമ്പറും ശേഖരിച്ചു വെന്നും വിദ്യാർഥിനി പറഞ്ഞു. ഇതിനോടകം…
Read Moreപെണ്‍കുട്ടികളില്ലാതെ ഞങ്ങളും സ്കൂളിലേക്കില്ല ! ശക്തമായ പതിഷേധവുമായി അഫ്ഗാനിലെ ആണ്‍കുട്ടികള്‍
താലിബാന് ഭീകരര്‍ വീണ്ടും അഫാഗാനിസ്ഥാന്റെ ഭരണം പിടിച്ചതോടെ പെണ്‍കുട്ടികള്‍ സ്കൂളില്‍ നേരിട്ടെത്തി പഠിക്കുന്നത് നിരോധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അഫ്ഗാനിലെ ആണ്‍കുട്ടികളും സ്കൂള്‍ പഠനം ഉപേക്ഷിക്കാന്‍ തുടങ്ങുകയാണ്. പെണ്കുട്ടികള്ക്കില്ലാത്ത സൗകര്യം തങ്ങള്‍ക്കു മാത്രമായി വേണ്ടെന്നാണ് ആണ്‍കുട്ടികള്‍ പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവര്‍ക്ക് അവസരം നല്‍കുന്നതുവരെ സ്കൂളില്‍ പോകില്ലെന്നറിയിച്ച് ഏതാനും ആണ്‍കുട്ടികള്‍ വീടുകളില്‍ തുടരുന്നതായി വാള് സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്. താലിബാന് ഭരണം പിടിച്ചശേഷം അഫ്ഗാനില്‍ പെണ്‍കുട്ടികളുടെ പഠനത്തിനു കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആണ്-പെണ്‍കുട്ടികള്‍ക്കു പ്രത്യേകം ക്ലാസ് മുറികള്‍ സജ്ജീകരിച്ചും കര്‍ട്ടനുകളിട്ടു വേര്‍തിരിച്ചുമാണ് പഠനം. കഴിഞ്ഞദിവസം തുറന്ന സെക്കന്‍ഡറി സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Read Moreകൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ തേർളായി പുഴ കവർന്ന വിദ്യാർഥിയെ കണ്ടെത്തി; പ്ലസ് വൺ പ്രവേശനം കാത്തിരിക്കേയാണ് അപകടം സംഭവിച്ചത്
ശ്രീകണ്ഠപുരം: ചെങ്ങളായി തേർളായി മുനമ്പത്ത് കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സ്കൂൾ വിദ്യാർഥി തേർളായിയിലെ കെ.വി. ഹാഷിം-കെ. സാബിറ ദമ്പതികളുടെ മകൻ കെ. അൻസബി (16) മൃതദേഹം കണ്ടെത്തി. കാണാതായ സ്ഥലത്തിന്റെ അടിത്തട്ടിൽ ചെളിയിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും ശ്രീകണ്ഠപുരം പോലീസും നാട്ടുകാരും ചേർന്ന് ഇന്നലെ വൈകുന്നേരം തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അഗ്നി രക്ഷാ സേനയുടെ സ്കൂബാ ടീമും തൃക്കരിപ്പൂർ, പയ്യന്നൂർ എന്നിവിടങ്ങിൽ നിന്നെത്തിയ സേനയുടെ മുങ്ങൽ വിദഗ്ധരും തോണിക്കാരും നാട്ടുകാരും ചേർന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിൽ 7.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നി രക്ഷാ സേന ഓഫീസർ പി.വി. അശോകൻ, അസി. ഓഫീസർ ടി. അജയൻ, ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ഇ.പി. സുരേശൻ, എസ്ഐ സുബീഷ്മോൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക്…
Read Moreകാട്ടുപന്നി മനുഷ്യരുടെ കാലനാകുന്നു; പന്നി ബൈക്കിൽ ഇടിച്ച്മറിഞ്ഞ് ഇരുപത്തിരണ്ടുകാരന് ദുരുണാന്ത്യം
വരന്തരപ്പിള്ളി (തൃശൂർ): ഇഞ്ചക്കുണ്ടിൽ ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ബൈക്കു മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക്. ഇഞ്ചക്കുണ്ട് തെക്കെ കൈതക്കൽ സെബാസ്റ്റ്യന്റെ മകൻ സ്റ്റെബിൻ (22) ആണ് മരിച്ചത്. ഇഞ്ചക്കുണ്ട് കുണ്ടൂക്കാരൻ ജോർജ് മകൻ ജോയലിനു (21) ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി പത്തോടെയായിരുന്നു അപകടം. കൽക്കുഴിയിൽനിന്നും ഇഞ്ചക്കുണ്ടിലേക്കു വരികയായിരുന്നു ഇരുവരും. ഇതിനിടയിൽ വളവിൽവച്ച് കാട്ടുപന്നി ബൈക്കിൽവന്ന് ഇടിക്കുകയായിരുന്നു.തുടർന്ന് ബൈക്ക് കലുങ്കിൽ ഇടിച്ചു മറിയുകയായിരുന്നു. സ്റ്റെബിൻ സമീപത്തെ തെങ്ങിൽ തലയിടിച്ച് വീണു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സ്റ്റെബിനെയും ജോയലിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്റ്റെബിന്റെ ജീവൻ രക്ഷിക്കാനായില്ല. സ്റ്റെബിന്റെ മാതാവ് : ഷീബ. സഹോദരി: സ്റ്റെബിൽഡ.
Read Moreആർക്കും വേണ്ടതെ ഒരാൾക്കൂടി..! അമ്മതൊട്ടിലിൽ പുതിയൊരു അതിഥികൂടി; ഈ മാസമെത്തുന്ന മൂന്നത്തെകുട്ടി
തിരുവനന്തപുരം: ശിശുക്ഷേമസമിതി തിരുവനന്തപുരം തൈക്കാട്സമിതിആസ്ഥാനത്ത്സ്ഥാപിച്ചിട്ടുള്ളഹൈടെക്അമ്മത്തൊട്ടിലില് പുതിയഅതിഥി. ഒരാഴ്ചപ്രായമുള്ള പെണ്‍കുഞ്ഞിന് മൂന്നു കിലോ 250 ഗ്രാം തൂക്കമുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം 6.15 നാണ് അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ കണ്ടത്. കുഞ്ഞിന് നന്മ എന്ന്പേരിട്ടതായിസംസ്ഥാന ശിശുക്ഷേമസമിതിജനറല് സെക്രട്ടറിഡോ. ജെ.എസ്. ഷിജൂഖാന്പത്രക്കുറിപ്പില് അറിയിച്ചു. പ്രാഥമികശുശ്രൂഷയ്ക്കുശേഷം സമിതിദത്തെടുക്കല് കേന്ദ്രത്തില്‍ കഴിയുന്ന കുഞ്ഞ് ആരോഗ്യവതിയാണ്. ഈ മാസം തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന മൂന്നാമത്തെകുഞ്ഞാണ്നന്മയെന്ന് ജനറല്സെക്രട്ടറിഅറിയിച്ചു.
Read Moreകോവിഡ് വകഭേദത്തിനു പിന്നാലെ കേരളത്തില്‍ ഡെങ്കി വകഭേദവും ! അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രം; ഡെന്‍വ് 2 വൈറസ് അതീവ മാരകം എന്ന് റിപ്പോര്‍ട്ട്…
കോവിഡ് വകഭേദങ്ങളെക്കൊണ്ടു തന്നെ പൊറുതിമുട്ടിയിരിക്കുമ്പോള്‍ കേരളത്തിനു ഭീഷണിയായി ഡെങ്കിപ്പനിയുടെ വകഭേദവും എത്തുന്നു. ഡെന്‍വ് 2 വൈറസ് വകഭേദം കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. ഈ അവസരത്തില്‍ അതീവ ജാഗ്രത അനിവാര്യമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം വിലയിരുത്താന്‍ ചേര്‍ന്ന മന്ത്രാലയ ഉന്നതാധികാര സമിതി യോഗമാണു ഡെങ്കിപ്പനി ഉയര്‍ത്തുന്ന വെല്ലുവിളി ചര്‍ച്ച ചെയ്തത്. സാധാരണ ഉണ്ടാവുന്നതിനെക്കാള്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കാവുന്ന വൈറസ് വകഭേദമാണിത്. മരണ നിരക്കും കൂടും.കേരളത്തിനു പുറമേ ആന്ധ്ര, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, യുപി, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലാണു ഡെന്‍വ് 2 വിഭാഗത്തിലുള്ള ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരെ കണ്ടെത്താനും ചികിത്സാ നടപടികള്‍ ഊര്‍ജിതമാക്കാനും ആവശ്യത്തിനു പരിശോധനാ കിറ്റുകളും മരുന്നുകളും സംഭരിക്കാനും മന്ത്രാലയം നിര്‍ദ്ദേശം നല്കി. എളുപ്പം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള രോഗമാണ് ഇത്. അതുകൊണ്ട്…
Read Moreഅച്ഛൻ വഴക്കുപറയുമെന്ന് പേടിച്ച് നാടുവിട്ട സാബുമോനെ 19 വർഷത്തിന് ശേഷവും പോലീസ് തിരയുന്നു; അന്നത്തെ പൊടിമീശക്കാരൻ ഇപ്പോൾ ഇങ്ങനെയായിരിക്കാം; ലുക്കൗട്ട് നോട്ടീസുമായി ബാലരാമപുരം പോലീസ്
കാണാതാകുന്നതിനു മുന്‍പുള്ള സാബുന്റെ ഫോട്ടോ, പോലീസിന്റെ സാങ്കൽപ്പിക ചിത്രം. വെങ്ങാനൂർ: പത്തൊന്‍പതു വർഷം മുന്‍പ് കാണാതായ ആളെ കണ്ടെത്താൻ ബാലരാമപുരം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബാലരാമപുരം ആർസിതെരുവ് വട്ടവിളാകത്ത് വീട്ടിൽ തമ്പിയച്ചന്റെ നാല് മക്കളിൽ ഇളയവനായ സാബുവിനെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്. 1992 നവംബർ ഒന്‍പതിന് രാത്രിയിലാണ് സാബുവിനെ വീട്ടിൽ നിന്ന് കാണാതായത്. കോട്ടുകാൽ മുത്താരമ്മൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്ന സാബു വീട്ടുകാരറിയാതെ സിനിമ കാണാൻ പോയത് പിതാവറിയും എന്ന ഭയത്താൽ നാടുവിട്ടതെന്ന് സഹോദരങ്ങൾ മൊഴി നൽകിയതായി സിഐബിജുകുമാർ അറിയിച്ചു. പത്തൊന്‍പത് വർഷം മുൻപ് വീട്ടുകാർ നൽകിയ കേസിൽ അന്ന് നടന്ന അന്വേഷണവും ഫലം കണ്ടില്ല. കോടതിയുടെ നിർദേശപ്രകാരം രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് പുനരന്വേഷണത്തിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ കിട്ടുന്നവർ വിവരം സ്റ്റേഷനിൽ…
Read Moreഎട്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; മുംബൈവഴി രക്ഷപ്പെടാൻ ശ്രമിച്ച അധ്യാപകനെ വലയിൽ കുരുക്കി കാസർഗോഡ് പോലീസ്
കാസര്‍ഗോഡ്: ദേളിയിലെ സ്വകാര്യ സ്കൂളില്‍ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമത്ത് സഹാന ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ അധ്യാപകനായ ആദൂർ സിഎ നഗറിലെ എ. ഉസ്മാനെ (25) മുംബൈയിൽ അറസ്റ്റ് ചെയ്തു. ബേക്കൽ ഡിവൈഎസ്പി സി.കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തിൽ മേൽപ്പറമ്പ് ഇൻസ്പെക്ടർ ടി. ഉത്തംദാസ്, എസ്ഐ വിജയൻ എന്നിവർ പ്രതിക്കായി ആദൂർ, കർണാടക, ഗോവ, മഹാരാഷ്ട്ര ഭാഗങ്ങളിൽ അന്വേഷണം നടത്തി വരവേ, മുംബൈയിലെത്തിയ പ്രതിയെ അന്വേഷണസംഘം വലയിലാക്കുകയായിരുന്നു. ഈ മാസം എട്ടിനാണ് പെൺകുട്ടി ജീവനൊടുക്കിയത്. സംഭവം നടന്നതിന്റെ തലേദിവസം അധ്യാപകനായ ഉസ്മാൻ തന്റെ മകളുമായി ഇൻസ്റ്റഗ്രാമിൽ പതിവായി ചാറ്റിംഗ് നടത്തുന്നുവെന്ന പരാതിയുമായി പിതാവ് സയ്യിദ് മൻസൂർ സ്കൂളിൽച്ചെന്ന് പരാതിപ്പെട്ടിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത മേൽപ്പറമ്പ പോലീസ് അന്വേഷണമധ്യേ പ്രതിയുടെ പേരിൽ പോക്സോ നിയമവും ബാലനീതി നിയമവും കൂടാതെ ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തി കോടതിയിൽ…
Read More