പാന്പാടി: കോത്തലയിൽനിന്നും പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ തിരോധാനത്തിനു പിന്നിൽ പ്രണയ ഒളിച്ചോട്ടമെന്നു സംശയം. ഇവർക്കു പരിചയമുള്ള രണ്ടു വിദ്യാർഥികളെയും സ്ഥലത്തുനിന്നും കാണാതായിട്ടുണ്ട്. കോത്തല, കളക്ടറേറ്റ് എന്നിവിടങ്ങളിലുള്ള രണ്ടു വിദ്യാർഥികളെയാണ് കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞാണ് 16, 17 വയസുള്ള പെണ്‍കുട്ടികളെ കോത്തലയിൽനിന്ന് കാണാതായത്. ഇന്നലെ കുട്ടികൾക്ക് ക്ലാസില്ലാത്തതിനാൽ ഇരുവരും വീട്ടിൽ തന്നെയായിരുന്നു. ഇവരുടെ മാതാവ് ജോലിക്കു പോയതിനു ശേഷമാണ് ഇരുവരേയും കാണാതാകുന്നത്. തുടർന്നു വീട്ടുകാർ പാന്പാടി പോലീസിൽ പരാതി നൽകി. ഉച്ചകഴിഞ്ഞു കോട്ടയം റെയിൽവേ സ്റ്റേഷന്റെ സമീപത്ത് ഇരുവരേയും സിസിടിവിയിൽ കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ കോട്ടയത്തുനിന്നുള്ള ബാംഗ്ലൂർ ട്രെയിനിൽ കയറിയെന്നു പോലീസിന് വിവരം ലഭിച്ചു. പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവരെ തന്നെയാണോ സിസിടിവിയിൽ കണ്ടെത്തിയത് എന്നതു സംബന്ധിച്ചും വ്യക്തതയില്ല. പാന്പാടി സിഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പോലീസ് വ്യാപകമായ പരിശോധന നടത്തുന്നുണ്ട്.
Read MoreDay: November 27, 2021
എഫ്സിഐ ജീവനക്കാരി ജീവനൊടുക്കിയ സംഭവം! പോലീസിന്റെ സംശയം ശരിയോ ? സംഭവത്തിൽ ദുരൂഹതണ്ടെന്ന് ബന്ധുക്കള്‍
ചിങ്ങവനം: പന്നിമറ്റം എഫ്സിഐ ജീവനക്കാരി ജീവനൊടുക്കിയതിനു പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് സൂചന. പെരുന്പാവൂർ സ്വദേശിനിയും കടുത്തുരുത്തി ആപ്പാഞ്ചിറ രാജ് ഭവനിൽ ബിനു രാജിന്റെ ഭാര്യയുമായ നയന ശശിധര(31)നെയാണു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നത്തെ തുടർന്ന് ജീവനൊടുക്കിയതാകാമെന്നു പോലീസ് സംശയിക്കുന്നുണ്ടെങ്കിലും സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ നിലപാട്. മുറിയിൽ പിടിവലിയോ ബഹളമോ നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയില്ലെന്നു ചിങ്ങവനം പോലീസ് പറഞ്ഞു. പാക്കിൽ പ്രവർത്തിക്കുന്ന ഫുഡ് കോർപ്പറേഷൻ ഇന്ത്യ ഓഫീസിന്റെ ഗോഡൗണിനോടു ചേർന്നുള്ള ഓഫീസ് മുറിയിലെ കന്പ്യൂട്ടർ ടേബിളിനു മുകളിലെ ഫാനിൽ ഷാളിൽ തൂങ്ങി മരിച്ച നിലയിലാണു കൊമേഴ്സ്യൽ വിഭാഗം ജീവനക്കാരിയെ കണ്ടെത്തിയത്. അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് വിഭാഗം ജീവനക്കാരിയായ നയന ജോലി സമയം കഴിഞ്ഞും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്. ജോലി സമയം കഴിഞ്ഞും വർക്കുകൾ തീർത്തതിനുശേഷമാണ് നയന വീട്ടിലേക്കു മടങ്ങിയിരുന്നത്. നയന ഫയൽ നോക്കുന്നത്…
Read Moreഒരു വീഡിയോ അയച്ചിട്ടുണ്ട്…റൊമാന്റിക് സാധനമാ…സോഫ്റ്റ് ആണോ ഹാര്‍ഡ് ആണോ ഇഷ്ടം; ഞരമ്പന് സൈക്കോളജിസ്റ്റിന്റെ ലീലാവിലാസങ്ങള്‍ ഇങ്ങനെ…
മാനസിക വിഷമങ്ങള്‍ ഇല്ലാത്ത മനുഷ്യരില്ല. മനസ്സ് തകര്‍ന്നിരിക്കുന്ന പലരും കൗണ്‍സിലിംഗിനായി സൈക്കോളജിസ്റ്റുകളെ സമീപിക്കാറുണ്ട്. പലര്‍ക്കും ഇതുവഴി ആശ്വാസം ലഭിക്കാറുമുണ്ട്. എന്നാല്‍ രോഗികളുടെ അവസ്ഥയെ മുതലെടുക്കുന്ന നിരവധി തട്ടിപ്പുവീരന്മാരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൗണ്‍സിലിംഗിന്റെ പേരു പറഞ്ഞ് ലൈംഗിക ചൂഷണം നടത്തുന്നതായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റ് ടി.പി. ജവാദിനെതിരേയാണ് ഇപ്പോള്‍ വ്യാപകമായ പരാതി ഉയര്‍ന്നിരിക്കുന്നത്. ഇയാള്‍ ഫേസ്ബുക്ക് മെസഞ്ചറില്‍ അയച്ച സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ അടക്കം ഷെയര്‍ചെയത് ജവാദിനെതിരെ ഒരു യുവതി രംഗത്തെത്തി. പോസ്റ്റിന് താഴെ ജവാദില്‍ നിന്ന് കൗണ്‍സിലിംഗിനിടെ ഉണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ച് നിരവധി സ്ത്രീകളാണ് കമന്റിട്ടത്. കോഴിക്കോടിലെ വളരെ പ്രശസ്തനായ ഒരു സൈക്കോളജിസ്റ്റ് ആണ് ജവാദ്. ഹൈലൈറ്റ് മാളില്‍ സൈക്കോളജിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന ഇയാള്‍ കൗണ്‍സിലിംഗിനെ കുറിച്ചുള്ള സത്യാവസ്ഥ ഇനിയെങ്കിലും തുറന്നു കാണിച്ചില്ലെങ്കില്‍ പല വിഷമങ്ങളും അനുഭവിക്കുന്ന രോഗികളെ അയാള്‍ വീണ്ടും ചൂഷണം…
Read Moreപുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും വീട്ടിലുള്ള അമ്മയെ..! വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച നാലു പേർ അറസ്റ്റിൽ
പോത്തൻകോട്: കഞ്ചാവ് മാഫിയാ സംഘം ബിരുദ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ . പോത്തൻകോട് വാവറയമ്പലം ഷെബിൻ കോട്ടേജിൽ മുഹമ്മദ് ഷബിനെ (18) തട്ടിക്കൊണ്ടു പോയി മർദിച്ച് നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ച് പണവും മൊബൈൽ ഫോണും അപഹരിച്ച കേസിൽ മംഗലപുരം സ്വദേശികളായ ഷെഹിൻ(കുട്ടൻ), അഷ്റഫ്, അൻസർ, മുരുക്കുപുഴ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഷബിന്റെ സുഹൃത്ത് ഷിനാസ് വീട്ടിൽ നിന്നും വിളിച്ചിക്കി മംഗലപുരത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിക്കുകയായിരുന്നു. അവിടെ കാത്തു നിന്ന മൂന്നംഗ സംഘവുമായി ചേർന്ന് ഷബിനെ ആക്രമിച്ച് കഞ്ചാവ് വലിപ്പിച്ച് കൈവശമുണ്ടായിരുന്ന മൂവായിരം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തുവെന്നാണ് കേസ്. പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും വീട്ടിലുള്ള അമ്മയെ ആക്രമിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. മൊബൈൽ ഫോൺ മടക്കി നൽകാൻ വീണ്ടും പതിനായിരം രൂപ നൽകാൻ ഭീഷണിപ്പെടുത്തിയതോടെയാണ് ഷബിൻ…
Read Moreഈശ്വരാ… പണിപാളിയല്ലോ…! തെരുവുനായയ്ക്കു നേരേ മുള്ളൻപന്നിയുടെ മുട്ടന്‍പണി
ഗുരുവായൂർ: തെരുവുനായയ്ക്കു നേരേ മുള്ളൻപന്നി ആക്രമണം. ആക്രമണത്തിൽ മുള്ളു തറച്ച തെരുവു നായയെ നാട്ടുകാർ രക്ഷപ്പെടുത്തി. പടിഞ്ഞാറെനടയിൽ മിനി മാർക്കറ്റിനു സമീപമാണു മുള്ളൻപന്നി തെരുവുനായയെ ആക്രമിച്ചത്. മുള്ളു തറച്ച നായ വേദനയിൽ ഓടി നടന്നു. ഒടുവിൽ അവശനിലയിലായ നായയെ പടിഞ്ഞാറെ നടയിലെ ഓട്ടോ ഡ്രൈവർ കെ.യു. സുധീഷും കൂട്ടുകാരും ചേർന്നു കുടുക്കിട്ടു പിടിച്ചതിനു ശേഷമാണു മുള്ള് എടുത്തുകളഞ്ഞത്.
Read Moreപ്ലസ്ടു വിദ്യാര്‍ഥിയായ ഭര്‍ത്താവ് സ്കൂളില്‍ പോയാല്‍ പിന്നെ ഭര്‍തൃപിതാവിനെക്കൊണ്ട് കിടക്കപ്പൊറുതിയില്ല; 21കാരിയുടെ പരാതി ഇങ്ങനെ…
ഭര്‍ത്താവ് വീട്ടിലിട്ടാത്ത സമയങ്ങളില്‍ ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതിപ്പെട്ട് യുവതി. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ താമസിക്കുന്ന രാജസ്ഥാന്‍കാരിയായ 21-കാരിയാണ് ഭര്‍തൃപിതാവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ യുവതിയുടെ ഭര്‍തൃപിതാവിനെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. ഗുണ സ്വദേശിയായ 22-കാരനാണ് പരാതിക്കാരിയുടെ ഭര്‍ത്താവ്. ഇയാള്‍ ഗുണ ടൗണിലെ സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭര്‍ത്താവ് സ്കൂളില്‍ പോയതിനു ശേഷം ഭര്‍തൃപിതാവ് വീട്ടില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതായാണ് യുവതിയുടെ ആരോപണം. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭര്‍തൃപിതാവിന്റെ കൈവശം വിവിധ ആയുധങ്ങളുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. കുടുംബത്തിലെ മറ്റുചില സ്ത്രീകളെയും പ്രതി പീഡിപ്പിച്ചതായും പരാതിയിലുണ്ട്. കുടുംബാംഗങ്ങള്‍ക്ക് നേരേ ആയുധം വീശി ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നും യുവതി ആരോപിക്കുന്നു. രാജസ്ഥാനിലെ ഒരു രാഷ്ട്രീയ നേതാവിന്റെ മകളാണ് പരാതിക്കാരി. കഴിഞ്ഞദിവസം പ്ലസ്ടു വിദ്യാര്‍ഥിയായ ഭര്‍ത്താവിനൊപ്പമെത്തിയാണ് ഇവര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയില്‍ നല്‍കിയത്. ഭര്‍തൃപിതാവിന്റെ കൈവശം അനധികൃത ആയുധശേഖരമുണ്ടെന്നും…
Read Moreപതിനാറുകാരിയായ പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കിയ അയാള്‍…! പെണ്‍കുട്ടിയെ മാനഹാനി വരുത്തിയ ആൾ പോക്സോ പ്രകാരം അറസ്റ്റിൽ
പരവൂർ: പെണ്‍കുട്ടിയെ കടന്ന് പിടിച്ചയാൾ പോലീസ് പിടിയിലായി. പൂതക്കുളം ഈഴം വിള ആദിത്യ ഭവനിൽ മണിക്കുട്ടൻ (48) ആണ് പോലീസ് പിടിയിലായത്. പതിനാറുകാരിയായ പെണ്‍കുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയാണ് ഇയാൾ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് പെണ്‍കുട്ടിയോട് ദിനപത്രം ആവശ്യപ്പെട്ടു. പത്രം എടുക്കാൻ വീട്ടിനുളളിൽ പ്രവേശിച്ച കുട്ടിക്കൊപ്പം കയറിയ ഇയാൾ ഭീഷണിപ്പെടുത്തി കടന്ന് പിടിക്കുകയായിരുന്നു. പെണ്‍കുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇയാൾ മടങ്ങി പോയതിന് ശേഷം വീട്ടിൽ പ്രവേശിച്ച പെണ്‍കുട്ടി തിരികെ എത്തിയ അമ്മയോട് വിവരങ്ങൾ പറഞ്ഞു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് മണിക്കൂറുകൾക്കുളളിൽ ഇയാളെ പൂതക്കുളത്ത് നിന്നും പിടികൂടി. പരവൂർ ഇൻസ്പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നിതിൻനളൻ എഎസ്ഐ രമേശൻ, എസ്സിപിഒ ശോഭ, സിപിഒ മാരായ ജയപ്രകാശ്, ലിജൂ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.
Read Moreകുറെ കാലം പിന്നാലെ നടന്ന് വിവാഹഭ്യർഥന നടത്തി! ഒടുവില്‍ യുവതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ് യുവാവ് ചെയ്തുകൂട്ടിയത് ഇങ്ങനെ…
ചാത്തന്നൂർ: വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ ആക്രമിച്ചയാളെ പോലീസ് പിടികൂടി. പാരിപ്പളളി കരിന്പാലൂർ വിദ്യാഭവനിൽ വിപിൻ വിജയൻ (23) ആണ് പിടിയിലായത്. ഇയാൾ കുറെ കാലമായി വിവാഹഭ്യർഥനയുമായി യുവതിയുടെ പിന്നാലെ നടക്കുകയായിരുന്നു. യുവതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ് പാരിപ്പളളിയിൽ സ്കൂട്ടർ വച്ച് തിരുവനന്തപുരത്തേക്ക് പോയ യുവതിയെ ഇയാൾ കാത്ത് നിൽക്കുകയായിരുന്നു. മടങ്ങിയ എത്തിയ യുവതിയോട് വിവാഹാഭ്യർഥനയുമായി വീണ്ട ും സമീപിച്ചെങ്കിലും യുവതി ഇയാളുടെ ആവശ്യം നിരാകരിച്ചു. ഇതിൽ പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ കാതിൽകിടന്ന കമ്മൽ നഷ്ടപ്പെട്ടു. തുടർന്ന് യുവതിയുടെ പേഴ്സും മൊബൈൽ ഫോണും ബലമായി പിടിച്ച് വാങ്ങി. തുടർന്ന് ഒളിവിൽ പോയ ഇയാൾ പാരിപ്പളളി പ്ലാവിൻമൂട് ജംഗ്ഷന് സമീപം നിൽക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തു.
Read Moreപൊന്നുംവിലയുള്ള പച്ചക്കറിച്ചാക്കുമായി പടയപ്പ മുങ്ങി! നാലോളം ചാക്കുകളിൽ സൂക്ഷിച്ചിരുന്ന പച്ചക്കറികളും അകത്താക്കി
മൂന്നാർ: കാടിറങ്ങിയ കരിവീരൻ ചാക്കിൽക്കെട്ടി വച്ചിരിരുന്ന പച്ചക്കറിയുമായി കടന്നു. മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ പച്ചക്കറി കെട്ടിവച്ചിരുന്ന ചാക്കുമായാണ് പടയപ്പയെന്ന് വിളിപ്പേരുള്ള ആന കാട്ടിലേക്ക് കടന്നത്. പുലർച്ചെ അഞ്ചോടെയാണ് വട്ടക്കാട്ടിൽനിന്നും പടയപ്പ ചൊക്കനാട്ടിലെത്തിയത്. ഈസമയം മനോഹരന്റെ തോട്ടത്തിൽ വിളയിച്ച കാരറ്റും ഉരുളക്കിഴങ്ങും ചാക്കിൽകെട്ടി മൂന്നാറിലെത്തിക്കാൻ റോഡിന്റെ സമീപത്ത് വച്ചിരുന്നു. ആറോളം ചാക്കുകളിലായാണ് പച്ചക്കറികൾ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകാൻ സൂക്ഷിച്ചിരുന്നത്. അതുവഴി എത്തിയ പടയപ്പ ആദ്യം തുന്പിക്കൈകൊണ്ട് ചാക്കിന്റെ കെട്ടുകൾ അഴിച്ചുമാറ്റി നാലോളം ചാക്കുകളിൽ സൂക്ഷിച്ചിരുന്ന പച്ചക്കറികൾ അകത്താക്കി. ഒരു ചാക്കുമായി കാട്ടിലേക്ക് പോകുകയും ചെയ്തു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ ആക്രമണങ്ങൾ അഴിച്ചുവിടുന്ന കാട്ടാനകൾക്കിടയിൽ വ്യത്യസ്തനാണ് പടയപ്പ. ഇതുവരെ നിരവധി തവണ ജനവാസ മേഖലയിൽ എത്തിയിട്ടുണ്ടെങ്കിലും ആരെയും ഉപദ്രവിക്കുന്നതിനോ ആക്രമിക്കുന്നതിനോ ശ്രമിച്ചിട്ടില്ല. ഭക്ഷ്യവസ്തുക്കൾ കണ്ടാൽ അതെല്ലാം ഭക്ഷിക്കാതെ മടങ്ങുകയുമില്ല. മൂന്നാറിലും വണ്ടിപ്പെരിയാറ്റിലും പുലി; കുമളിയിൽ ആന മൂന്നാർ: മൂന്നാറിലെ എസ്റ്റേറ്റ് മേഖലയിൽ…
Read Moreകോവിഡ് പുതിയ വകഭേദം! കർശന ജാഗ്രതാ നിർദേശം; വിദേശത്തുന്നവരില് കോവിഡ് പോസിറ്റീവ് ആകുന്നവരെ വിശദമായ പരിശോധനയ്ക്കു വിധേയമാക്കണമെന്നു ന്ന് നിര്‍ദേശം
ന്യൂഡൽഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിമാരകമാണെന്ന വിലയിരുത്തലിൽ കർശന ജാഗ്രത വേണമെന്നു കേന്ദ്രസർക്കാർ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 വകഭേദം മുൻപ് കണ്ടെത്തിയ ഡെൽറ്റ വൈറസിനേക്കാൾ വിനാശകാരിയാണെന്നാണു കരുതുന്നത്. ജനിതക മാറ്റം വന്ന പുതിയ വൈറസിന് കൂടുതൽ വകഭേദങ്ങളുമുണ്ട്. പുതിയ വൈറസ് എത്രമാത്രം വിനാശകാരിയാണെന്നു വരുംദിവസങ്ങളിലേ പറയാൻ കഴിയൂ എന്നാണ് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരിക്കുന്നത്. വിദേശത്തുനിന്നെത്തുന്ന യാത്രക്കാരിൽ കോവിഡ് പോസിറ്റീവ് ആകുന്നവരെ വിശദമായ പരിശോധനയ്ക്കു വിധേയമാക്കണമെന്നും കർശന ജാഗ്രതാ നടപടികൾ സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ സംസ്ഥാനങ്ങൾക്കു കത്തയച്ചു. വിദേശത്തുനിന്നെത്തിയവരുടെ സന്പർക്കപട്ടിക സൂക്ഷ്മമായി നിരീക്ഷിച്ച് ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ നിർദേശിക്കുന്നു. പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്ന വൈറസ് ആണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ലോകാരാഗ്യ സംഘടനയും ഇതേക്കുറിച്ചു വിശദമായി പഠിച്ചുവരികയാണ്. മുൻപു കണ്ടെത്തിയ ഡെൽറ്റയെക്കാൾ കരുത്തനായതുകൊണ്ടു നിലവിലുള്ള കോവിഡ് വാക്സിന്റെ…
Read More