ചൈനയില്‍ വീണ്ടും കോവിഡ് അതിരൂക്ഷമാവുന്നു. രോഗബാധ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. നവംബര്‍ ആറു മുതലാണ് ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പ്രതിദിനം 26,000 ന് മുകളിലാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയുടെ പല പ്രവിശ്യകളിലും ലോക്ഡൗണ്‍ സമാനമായ സാഹചര്യമാണ്. കഴിയുന്നതും വീട്ടില്‍ത്തന്നെ കഴിയാനും ദിവസവും പരിശോധനയ്ക്കു വിധേയമാകാനുമാണു നിര്‍ദേശം. തലസ്ഥാന നഗരമായ ബെയ്ജിംഗില്‍ മാത്രം ആയിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ റസ്റ്ററന്റുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ അടച്ചു. കോവിഡ് ഏറ്റവും രൂക്ഷമായ ഛയോയാങ് ജില്ലയിലെ ജനങ്ങളോട് വാരാന്ത്യം വരെ വീടുകളിലൊതുങ്ങാനാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ നഗരം വിട്ടുപോയാല്‍ 48 മണിക്കൂറിനകമുള്ള പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കണം. ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ച സീറോ കോവിഡ് പോളിസിയെത്തുടര്ന്നുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഈ മാസമാദ്യം ചൈന ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാര്‍ക്കു കോവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ രാജ്യാന്തര…
Read MoreDay: November 23, 2022
കാനനവാസൻ അയ്യനെ കാണാൻ ആദ്യആഴ്ച മലചവിട്ടിയത് നാലു ലക്ഷത്തോളം തീര്‍ഥാടകര്‍; വൈദ്യ സഹായത്തിന് കൺട്രോൾ റും തുറന്നു
പത്തനംതിട്ട: മണ്ഡലമഹോത്സവത്തിനായി നടതുറന്ന് ആദ്യ ആഴ്ചയില്‍ നാലു ലക്ഷത്തോളം അയ്യപ്പഭക്തര്‍ ശബരിമല ദര്‍ശനത്തിനെത്തി. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലെല്ലാം ശരാശരി 60,000 ഓളം പേരാണ് ശബരിമല ദര്‍ശനത്തിനെത്തിയത്. തിങ്കളാഴ്ചയായിരുന്നു ഏറ്റവും കൂടുതല്‍ ബുക്കിംഗ് ഉണ്ടായിരുന്നത്. 71,000 പേര് ബുക്ക് ചെയ്തതില്‍ 68,000 ലധികം പേര് സന്നിധാനത്തെത്തി. ചെവ്വാഴ്ച 54,000 പേരായിരുന്നു ദര്‍ശനത്തിനായി ബുക്ക് ചെയ്തിരുന്നത്. ഇന്നും അരലക്ഷത്തോളം ബുക്കിംഗുണ്ട്. തിരക്ക് വര്‍ധിച്ചതോടെ ഇന്നലെ മുതല്‍ ഉച്ചകഴിഞ്ഞ് ഒരു മണിക്കൂര്‍ അധികസമയം കൂടി ദര്‍ശനത്തിന് അനുവദിച്ചിട്ടുണ്ട്. മൂന്നിനു നട തുറക്കും. പ്ലാസ്റ്റിക് ഒഴിവാക്കണം: മന്ത്രി രാധാകൃഷ്ണൻശബരിമല: ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് അഭ്യര്‍ത്ഥിച്ചു. കുടിവെള്ളത്തിനായി പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം മറ്റു കുപ്പികള്‍ ഉപയോഗിക്കാനുംപ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് പകരം തുണി സഞ്ചിയോ, പേപ്പര്‍ ബാഗോ ഉപയോഗിക്കാനും പമ്പ നദിയില്‍ തുണികളും പ്ലാസ്റ്റിക്…
Read Moreമെസിപ്പടയെ തളച്ച താരത്തിന്റെ താടിയെല്ല് ഒടിഞ്ഞു; ചികിത്സ ജർമനിയിൽ
ദോഹ: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയെന്ന വിശേഷണം ലഭിച്ച പോരാട്ടത്തിനിടെ പരിക്കേറ്റ സൗദി അറേബ്യൻ താരം യാസർ അൽ ഷാറാനിയെ വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് മാറ്റി. 2 -1 എന്ന സ്കോറിന് ലീഡ് ചെയ്യുന്ന വേളയിൽ ബോക്സിലേക്ക് എത്തിയ അർജന്റീനിയൻ ക്രോസ് പ്രതിരോധിക്കുന്നതിനിടെ ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസിന്റെ കാൽ മുട്ട് പതിച്ച് ഷാറാനിയുടെ താടിയെല്ല് ഒടിഞ്ഞതായി നേരത്തെ കണ്ടെത്തിയിരുന്നു. വിജയം തൊട്ടടുത്തെത്തിയ അധികസമയ വേളയിൽ സംഭവിച്ച അപകടം സൗദി ടീമിനെയും ആരാധകരെയും ആശങ്കയിലാഴ്ത്തിയിരുന്നു. ബോധരഹിതനായി കളിക്കളത്തിൽ കിടന്ന ഷാറാനി സ്ട്രെച്ചറിൽ നിന്ന് “തംസ് അപ്പ്’ ചിഹ്നം ഉയർത്തിക്കാട്ടിയതോടെയാണ് ആശങ്ക ഒഴിഞ്ഞത്. ആശുപത്രിയിൽ വച്ച് നടത്തിയ പരിശോധനയിൽ താടിയെല്ലിനേറ്റ പൊട്ടലിന് പുറമേ മുഖത്തെ പേശികൾക്ക് പരിക്കും ആന്തരിക രക്തസ്രാവവും കണ്ടെത്തിയിരുന്നു. ഇതോടെയാണ് താരത്തിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ജർമനിയിലേക്ക് കൊണ്ട് പോകാൻ സൗദി കിരീടാവകാശി മുഹമ്മദ്…
Read Moreസ്കൂൾ ചടങ്ങിൽ ഉദ്ഘാടന അവസരം നഷ്ടമാമായി! പ്രധാനാധ്യാപകനെ തല്ലി എംഎൽഎ
ഹൈദരാബാദ്: സ്കൂൾ ചടങ്ങിൽ ഉദ്ഘാടന അവസരം നഷ്ടമായതിന്റെ ദേഷ്യത്തിൽ പ്രധാനാധ്യാപകനെ ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്) എംഎൽഎ മർദിച്ചു. ഗഡ്വാൽ എംഎൽഎ കൃഷ്ണമോഹൻ റെഡ്ഡിയാണ് നഗർകർണൂൽ ബിസി വെൽഫേർ ഗുരുകുൽ സ്കൂൾ അധ്യാപകൻ വെങ്കട്ട് റെഡ്ഡിയെ മർദിച്ചത്. ചൊവ്വാഴ്ച സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷമാണ് സംഭവം നടന്നത്. ഉദ്ഘാടകനായി നിശ്ചിയിച്ചിരുന്ന എംഎൽഎ പരിപാടിക്കെത്താൻ വൈകിയതോടെ വേദിയിൽ സന്നിഹിതനായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങ് നിർവഹിച്ചു. വൈകിയെത്തിയ എംഎൽഎ ഈ വിവരം അറിഞ്ഞതോടെ അധ്യാപകന്റെ മുഖത്ത് അടിക്കുകയും ഷർട്ടിൽ പിടിച്ച് കൊണ്ട് അസഭ്യവർഷം ചൊരിയുകയും ചെയ്തു. ചടങ്ങിന്റെ സമയം തന്നോട് കൃത്യമായി പറഞ്ഞിരുന്നില്ലെന്നും അര മണിക്കൂർ വൈകിയെത്തിയാൽ മതിയെന്ന നിർദേശം നൽകി തന്നെ വഞ്ചിച്ചുവെന്നും എംഎൽഎ പിന്നീട് വിശദീകരണം നടത്തി. സംഭവം വിവാദമായതോടെ എംഎൽഎയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനകൾ സർക്കാരിന് പരാതി നൽകി.
Read Moreഎന്തുകൊണ്ട് തന്നെ വിവാഹം ചെയ്യുന്നില്ല; വിവാഹാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ സഹപാഠി സ്വയം തീകൊളുത്തിയശേഷം കെട്ടിപ്പിടിച്ചു
മുംബൈ: വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് ഗവേഷണവിദ്യാർഥി സ്വയം തീകൊളുത്തിയശേഷം സഹപാഠിയായ വിദ്യാർഥിനിയെ കെട്ടിപ്പിടിച്ചു. ഔറംഗാബാദിലെ ഹനുമാൻ തേക്ഡിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ജന്തുശാസ്ത്ര ഗവേഷണ വിദ്യാർഥിയായ ഗജാനൻ മുണ്ടെയാണ് (30) തീകൊളുത്തിയശേഷം സഹപാഠിയായ പൂജാ സാൽവേയെ (28) കെട്ടിപ്പിടിച്ചത്. ഇരുവരും പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. 90 ശതമാനത്തോളം പൊള്ളലേറ്റ ഗജാനൻ മുണ്ടെയുടെ നില ഗുരുതരമാണ്. പൂജ സാൽവേക്ക് അമ്പത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. പർഭണി സ്വദേശിയാണ് ഗജാനൻ മുണ്ടെ. ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു പ്രഫസറുടെ കാബിനുള്ളിലായിരുന്നു സംഭവം. പ്രഫസറെ കാണാനാണ് വിദ്യാർഥിനി ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയത്. വിദ്യാർഥിനിയെ പിന്തുടർന്നെത്തിയ മുണ്ടെ പ്രഫസറുടെ കാബിനിൽ വിദ്യാർഥിനി കയറിയപ്പോൾ കന്നാസിൽ കരുതിയ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തി. എന്തുകൊണ്ട് തന്നെ വിവാഹം ചെയ്യുന്നില്ലെന്ന് ചോദിച്ച് മുണ്ടെ വിദ്യാർഥിനിയെ കെട്ടിപ്പിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
Read Moreനിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി അപകടം; ഒരാൾ മരിച്ചു; കൊച്ചുകുട്ടിയടക്കം നാലു പേരുടെ നില ഗുരുതരം
കോലഞ്ചേരി: നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു. കുട്ടിയടക്കം നാല് പേരുടെ നില ഗുരുതരം. മലപ്പുറം സ്വദേശി ജിനേഷ് (38) ആണ് മരിച്ചത്. എംസി റോഡിൽ മണ്ണൂരിൽ ഇന്നു പുലർച്ചെ എഴേകാലോടെയാണ് അപകടമുണ്ടായത്. ലോറിയുടെ മുൻഭാഗത്താണ് കാർ ഇടിച്ചുകയറിയത്. കൊച്ചുകുട്ടിയടക്കം മലപ്പുറം സ്വദേശികളായ അഞ്ച് പേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റ ജിനേഷിനെയും കോമളം എന്ന സ്ത്രീയെയും ഒരു കൊച്ചു കുട്ടിയേയും സാൻജോ ആശുപത്രിയിലാണ് എത്തിച്ചത്. ആശുപത്രിയിൽ എത്തുന്പോഴേക്കും ജിനേഷ് മരിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാൽ കുട്ടിയെയും കോമളത്തെയും മറ്റൊരാളെയും ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന മലപ്പുറം വെണ്ണിയൂർ കല്ലക്കോട്ടിൽ അഞ്ജു അരവിന്ദി(28)നെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരിയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം പെരുന്പാവൂർ സാഞ്ചോ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുന്നത്തുനാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരുന്നു.
Read Moreതനിക്ക് 16 വയസേയുള്ളൂ എന്ന് വാദിച്ച് പീഡകന് ! 19 വയസുണ്ടെന്ന് പ്രോസിക്യൂഷന്; 13കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കോടതിയുടെ ഉത്തരവ് ഇങ്ങനെ…
ബാലനീതി നിയമപ്രകാരം പ്രായം കണക്കാക്കാന്‍ ആധാര്‍ കാര്‍ഡ് മതിയായ രേഖയല്ലെന്ന് വ്യക്തമാക്കി ഹൈകോടതി. സ്കൂള്‍ സര്‍ട്ടിഫിക്കറ്റോ തദ്ദേശസ്ഥാപനം നല്കുന്ന സര്‍ട്ടിഫിക്കറ്റോ മാത്രമേ ഇതിനായി പരിഗണിക്കാവൂവെന്നും ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് വ്യക്തമാക്കി. 13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അസം സ്വദേശിയുടെ ജാമ്യ ഹര്‍ജി തള്ളിയാണ് കോടതിയുടെ ഉത്തരവ്. പീരുമേട്ടിലെ എസ്റ്റേറ്റില്‍ ജോലി ചെയ്യുമ്പോഴാണ് പ്രതിയായ ഹര്ജിക്കാരന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ഇയാള്‍ ജൂണ്‍ മൂന്നിനാണ് അറസ്റ്റിലായത്. പിന്നീട് ആധാര്‍ കാര്‍ഡ് പ്രകാരം തനിക്ക് 16 വയസ്സേയുള്ളൂവെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് ഇയാള്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. 2006 ജനുവരി രണ്ടാണ് ജനനത്തീയതിയായി രേഖപ്പെടുത്തിയിട്ടുള്ളത്. ബാലനീതി നിയമപ്രകാരമുള്ള നടപടിയാണ് തനിക്കെതിരെ സ്വീകരിക്കേണ്ടതെന്നും ഹര്ജിക്കാരന് വാദിച്ചു. ഇക്കാര്യം വ്യക്തമാക്കി അസം ആരോഗ്യവകുപ്പ് നല്കിയ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. എന്നാല്‍, ഈ വാദത്തെ എതിര്‍ത്ത പ്രോസിക്യൂഷന്, പ്രതിയുടെ ജനനത്തീയതി 2003 ഫെബ്രുവരി…
Read MoreMyfreecams Evaluate Is Mfc Safe Or A Scam?
The site makes chatting extra enjoyable with customized fonts, emoticons, and picture sharing to boost any chat room. Members also have the option to additional customise their profile, upload photographs, submit to different profiles, and even make friends with different members of the MyFreecams neighborhood. MyFreeCams has an amazing collection of American webcam models. There are normally over a thousand female webcam hosts on-line at any given time. MyFreeCams could be a little onerous to navigate, however what they’ve to offer is an astounding assortment of jaw dropping cam girls.…
Read MoreCoomeet Net Evaluate Inmobiliaria Fortuna
The reality is, most people critically use video chatting and dating apps like CooMeet to search out their soulmates. Just as the name indicates, Coomeet.com is an internet relationship platform the place you can immediately discover beautiful ladies and converse to them everytime you want. It is one-of-a-kind platform that can instantly join you with younger women of all ages. Azar is the following finest free random video chat you should give a attempt. This app enables you to meet new people around the globe by way of a quantity…
Read Moreഡിംപിളിന്റെ ഫോണ്‍ എവിടെ? അന്യസംസ്ഥാനത്ത് നിന്ന് ഇവിടെ എത്തിയത് സെക്സ് റാക്കറ്റിന്റെ കണ്ണിയായോ? കേസിലെ ആസൂത്രക ഡിംപിൾ തന്നെയെന്ന് പോലീസ്
കൊച്ചി: ഓടുന്ന കാറിനുള്ളിൽ പത്തൊന്‍പതുകാരി മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതികളുമായി എറണാകുളം സൗത്ത് പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കാസർഗോഡ് സ്വദേശിയായ മോഡലിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളായ രാജസ്ഥാൻ രാംവാല രഘുവ സ്വദേശി ഡിംപിൾ ലാന്പ (ഡോളി 21), കൊടുങ്ങല്ലൂർ പരാരത്ത് വീട്ടിൽ വിവേക് സുധാകരൻ (26), കൊടുങ്ങല്ലൂർ മേത്തല കുഴിക്കാട്ടു വീട്ടിൽ നിധിൻ മേഘനാഥൻ (35), കൊടുങ്ങല്ലൂർ കാവിൽ കടവ് തായ്ത്തറ വീട്ടിൽ ടി.ആർ. സുദീപ് (34) എന്നിവരുമായാണ് പോലീസ് തെളിവെടുപ്പ് നടത്തുന്നത്. പീഡനത്തിന് ഇരയായ മോഡലും പ്രതികളും ഡിജെ പാർട്ടിക്കെത്തിയ രവിപുരത്ത് ഫ്ളൈ ഹൈ ബാർ, അവിടത്തെ പാർക്കിംഗ് ഏരിയ, ഇവർ ഭക്ഷണം കഴിച്ച ഹോട്ടൽ, പീഡനത്തിനുശേഷം യുവതിയെ ഇറക്കിവിട്ട കാക്കനാട്ടെ ലോഡ്ജ് എന്നിവ ഉൾപ്പെടെ ഏഴോളം സ്ഥലങ്ങളിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തും. അഞ്ചു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്നത്.…
Read More