പിഎസ് -2; ഇനി കഥയിലേക്ക്; ജയം രവി പിഎസ്-2 യാത്രയെക്കുറിച്ച് മനസ് തുറക്കുന്നു…

സീമ മോഹന്‍ലാല്‍കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വൻ-2 (പിഎസ്-2) ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. ആദ്യ ഭാഗത്ത് ബാക്കിവച്ച ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായിട്ടാണ് മണിരത്നം ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. 500 കോടി രൂപ കളക്ഷന്‍ നേടിയ പൊന്നിയിന്‍ സെല്‍വന്‍ ഒന്നിലൂടെ പ്രേക്ഷകമനസില്‍ ഇടം നേടിയ പൊന്നിയിന്‍ സെല്‍വനായ അരുണ്‍മൊഴി വര്‍മ്മന് എന്തു സംഭവിച്ചു എന്ന ജിജ്ഞാസ പ്രേക്ഷകര്‍ക്കിടയിലുണ്ട്. പിഎസ് 2 ല്‍ അരുണ്‍മൊഴി വര്‍മന്‍റെ തിരിച്ചുവരവാണ്. ഏതൊരു നടനും ചെയ്യാന്‍ കൊതിക്കുന്ന കഥാപാത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. മുതിര്‍ന്ന ഫിലിം എഡിറ്റര്‍ എ. മോഹന്‍റെ മകനായ രവി എന്ന ജയം രവിയാണ് പൊന്നിയിന്‍ സെല്‍വനായി വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുന്നത്. അച്ഛന്‍ നിര്‍മിച്ച ബാവ ബാവമരിദി എന്ന തെലുങ്ക് ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച രവി തന്‍റെ 20 വര്‍ഷത്തെ സിനിമാ ജീവിതത്തിലെ മഹാഭാഗ്യമായിട്ടാണ് പൊന്നിയിന്‍ സെല്‍വനിലെ ഒന്നാം…

Read More

സുഡാനിൽ വെടിനിർത്തൽ നീട്ടി; വിദേശ പൗരന്മാരെ ഒഴിപ്പിക്കൽ വേഗത്തിലാക്കും

വാഷിംഗ്ടൺ: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ വീണ്ടും 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു. വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായാണു വെടിനിർത്തൽ സമയം നീട്ടിയത്. യുഎസിന്‍റെയും സൗദിയുടെയും മധ്യസ്ഥശ്രമങ്ങളെത്തുടർന്നാണ് തീരുമാനമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ആഭ്യന്തരകലാപം ആരംഭിച്ച ശേഷം ഇതു നാലാം തവണയാണ് വെടിനിർത്തൽ പ്രഖ്യാപിക്കുന്നത്. വെടിനിർത്തൽ നീട്ടാനും പൂർണമായും നടപ്പാക്കാനുമുള്ള സുഡാനീസ് സൈന്യത്തിന്‍റെയും ആർഎസ്എഫിന്‍റെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, സുഡാനിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ വിവിധ രാജ്യങ്ങൾ നടത്തുകയാണ്. ഇന്ത്യ എട്ടു ബാച്ചുകളെയാണ് ഇതുവരെ ഒഴിപ്പിച്ചത്.

Read More

മക്കളെ കെട്ടിയിട്ട് ബലമായി ശരീരത്തില്‍ ടാറ്റു പതിപ്പിച്ചു ! സംഭവം കേസായപ്പോള്‍ ചെയ്തത് ഞെട്ടിക്കുന്ന ക്രൂരത…

കുട്ടികളുടെ ദേഹത്ത് ബലംപ്രയോഗിച്ച് ടാറ്റൂ അടിച്ച കേസില്‍ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍. ഈ സംഭവം പോലീസ് അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ടാറ്റു അടിച്ച അത്രയും ഭാഗത്തെ ചര്‍മം ഇരുവരും ചേര്‍ന്ന് മുറിച്ചു മാറ്റുകയും ചെയ്തു. നാരങ്ങാനീര് കൊണ്ട് ശരീരത്തില്‍ ഉരച്ചും ചുരണ്ടിയും ടാറ്റൂ നീക്കം ചെയ്യാനാണ് ഇരുവരും ആദ്യം ശ്രമിച്ചത്. ഇത് കുട്ടികളുടെ ദേഹത്ത് മുറിവുണ്ടാക്കിയിട്ടുണ്ട്. എന്നിട്ടും ടാറ്റൂ നീക്കം ചെയ്യാനാവാതെ വന്നതോടെയാണ് ചര്‍മ്മം മുറിച്ചുമാറ്റിയത്. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. ഒന്‍പതും അഞ്ചും വയസുള്ള കുട്ടികളെ കെട്ടിയിട്ടാണ് അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് ടാറ്റൂ അടിച്ചത്. ഒരാളുടെ തോളിലും മറ്റേയാളുടെ കയ്യിലുമായിരുന്നു ടാറ്റൂ ചെയ്തത്. കുട്ടികളുടെ ശരീരത്തിലെ ടാറ്റൂ ശ്രദ്ധയില്‍പെട്ടതോടെ ഇവരുടെ അച്ഛനും രണ്ടാനമ്മയുമാണ് സംഭവം ശിശു സംരക്ഷണ സേവനങ്ങള്‍ ലഭ്യമാക്കുന്ന സി.പി.എസില്‍ (ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസ്) അറിയിച്ചത്. പരാതി ലഭിച്ചതറിഞ്ഞതോടെയാണ് പ്രതികള്‍ അറസ്റ്റ് ഒഴിവാക്കാനും തെളിവ് നശിപ്പിക്കാനുമായി കുട്ടികളുടെ ദേഹത്ത്…

Read More

ചെവിയില്‍ മാത്രമല്ല വേറെ പലയിടത്തും രോമമുണ്ട് ! സാമന്തയ്ക്ക് ചിട്ടിബാബുവിന്റെ മറുപടി…

തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായ നടി സാമന്തയ്ക്ക് ഇപ്പോള്‍ വെല്ലുവിളികളുടെ കാലമാണ്. രോഗാവസ്ഥയോടു പൊരുതി കരിയര്‍ നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുകയാണ് താരം ഇപ്പോള്‍. കരിയറിലുടനീളം വിമര്‍ശനങ്ങളും സാമന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വിമര്‍ശിക്കുന്നവരേയും അധിക്ഷേപങ്ങളേയുമെല്ലാം സാമന്ത നേരിടുന്ന രീതിയും കയ്യടി നേടാറുണ്ട്. കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് ചിട്ടി ബാബുവിന് സമാന്ത നല്‍കിയ മറുപടിയും ഇത്തരത്തില്‍ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ സാമന്തയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിട്ടി ബാബു. സമാന്ത നായികയായി എത്തിയ ശാകുന്തളം ബോക്സ് ഓഫീസില്‍ കനത്ത പരാജയം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചിട്ടി ബാബു വിമര്‍ശനവുമായി എത്തിയത്. നായികയായുള്ള സാമന്തയുടെ കാലം കഴിഞ്ഞുവെന്നും ഇനി മുതല്‍ സപ്പോര്‍ട്ടിംഗ് വേഷങ്ങള്‍ ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു ചിട്ടി ബാബുവിന്റെ വിമര്‍ശനം. ഇതിന് സാമന്ത നല്‍കിയ മറുപടിയും ശ്രദ്ധ നേടിയിരുന്നു. പുഷ്പയില്‍ ഐറ്റം സോംഗ് ചെയ്തത് സിനിമയില്‍ പിടിച്ചു നില്‍ക്കാനുള്ള സാമന്തയുടെ അവസാനത്തെ അടവായിരുന്നുവെന്നാണ് ചിട്ടി…

Read More

കാഴ്ചശക്തി നഷ്ടപ്പെടൽ, ഉദ്ധാരണശേഷിക്കുറവ്; പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ

  ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു.  ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്‍റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്‍റെ ആഗിരണം കുറയുന്നു. ഇത്‌ രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. പ്രമേഹകാരണങ്ങൾപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ, ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്‌ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ…

Read More

ഞാന്‍ ആലോചിച്ച സിനിമകളുടെ 50 ശതമാനം മാത്രമേ ജീവിതത്തില്‍ ചെയ്യാന്‍ പറ്റിയുള്ളൂവെന്ന് ആഷിക് അബു

ഞാന്‍ ആലോചിച്ച സിനിമകളുടെ 50 ശതമാനം മാത്രമേ എന്‍റെ ജീവിതത്തില്‍ ചെയ്യാന്‍ പറ്റിയുള്ളൂ. വാരിയംകുന്നന്‍ ഉപേക്ഷിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. പക്ഷേ, നിര്‍ബന്ധിതനായി. വേറെ ആരുടെയും കുറ്റമല്ല. ആ സിനിമ തയാറാക്കാനുള്ള പണമുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. പൃഥ്വിരാജ് പിന്മാറിയ സംഭവമൊന്നുമുണ്ടായിട്ടില്ല. ബിസിനസ് ആസ്പക്ട്‌സില്‍ മാത്രമാണ് നിലച്ചത്. പൃഥ്വിരാജും ഞാനുമെല്ലാം വാരിയംകുന്നന്‍ ഏറ്റെടുക്കുന്ന വേളയില്‍ അത്രയും വലിയ സിനിമയായി കാണിക്കുകയായിരുന്നു ലക്ഷ്യം . അത്തരം കാര്യങ്ങളില്‍ എനിക്ക് യോജിക്കാന്‍ പറ്റാത്ത ചില ഡീലിങ്‌സ് ഉണ്ടായി. സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് അതിനോട് യോജിക്കാനാകുമായിരുന്നില്ല. അപ്പോഴാണ് പിന്മാറിയത്. മറ്റു കാര്യങ്ങളൊന്നും സിനിമയില്‍ നിന്ന് പിന്മാറാനുണ്ടായിരുന്നില്ല. പണം മാത്രമായിരുന്നു വിഷയം. –ആഷിക് അബു

Read More

വെറുതെ ഒന്നു നിൽക്കാൻ പറഞ്ഞതാണ്, പിന്നെ നിന്നത് എട്ടുവർഷം; സിനിമാലയിലേക്കുള്ള  കടന്നുവരവിനെക്കുറിച്ച്  ധർമ്മജൻ ബോൾഗാട്ടി

സിനിമാലയില്‍ എഴുതാന്‍ വേണ്ടിയാണ് അതിന്‍റെ ‌പ്രൊഡ്യൂസറായ ഡയാന സില്‍വസ്റ്റര്‍ എന്നെ വിളിച്ചത്. അങ്ങനെ ഒരു എപ്പിസോഡില്‍ എന്നോടു വെറുതെ ഒന്നു നില്‍ക്കാന്‍ പറഞ്ഞു. ഡയലോഗൊന്നും ഇല്ല. പക്ഷേ, ആ എപ്പിസോഡിലെ എന്‍റെ പ്രകടനം കണ്ടിട്ട് ഡയാനയുടെ അമ്മ ചോദിച്ചു ആ പയ്യനേതാ? അവന്‍ കൊള്ളാല്ലോ. ഡയലോഗുള്ള ഒരു സീന്‍ കൊടുത്തുനോക്ക് അവന്‍ കലക്കും. അങ്ങനെയാണ് ഡയലോഗുള്ള സീന്‍ കിട്ടുന്നതും അഭിനയത്തിലേക്കു കടന്നുവന്നതും. പിന്നെ എട്ടു വര്‍ഷം സിനിമാലയിലുണ്ടായിരുന്നു. സിനിമാലയില്‍ വച്ചാണ് പിഷാരടിയെ പരിചയപ്പെട്ടത് അന്ന് ബ്ലഫ് മാസ്റ്റേഴ്‌സ് എന്ന കോമഡി പ്രോഗ്രാം ചെയ്തു കൊണ്ടിരിക്കുകയാണ് പിഷാരടി. പിഷാരടി എന്നോടു കൂടുന്നോന്നു ചോദിച്ചു. അങ്ങനെ ഞാനും ബ്ലഫ് മാസ്റ്റേഴ്‌സ് എഴുതാന്‍ കൂടി. റേറ്റിംഗും കൂടി. ഏകദേശം അഞ്ഞൂറോളം എപ്പിസോഡുകള്‍ ഞങ്ങള്‍ ഒരുമിച്ചു ചെയ്തു. അഞ്ചു വര്‍ഷം ആ പരിപാടി ഉണ്ടായിരുന്നു. പിന്നെ ഒരു ഗള്‍ഫ് ഷോ. പിഷാരടി പ്ലാന്‍…

Read More

വെറും 15 മിനിറ്റിനുള്ളില്‍ എങ്ങനെ എടിഎം കൊള്ളയടിക്കാം ! തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ക്ലാസെടുത്ത എടിഎം ബാബ പിടിയില്‍

വെറും പതിനഞ്ച് മിനിട്ടിനുള്ളില്‍ എങ്ങനെ എടിഎം കൊള്ളയടിക്കാമെന്ന് യുവാക്കള്‍ക്ക് ക്ലാസെടുത്ത ‘എടിഎം ബാബ’ പിടിയില്‍. ലക്‌നൗവിലെ സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയിലെ എടിഎമ്മില്‍ നിന്ന് 39.58 ലക്ഷം രൂപ മോഷ്ടിച്ച നാല് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ‘എടിഎം ബാബ’എന്നറിയപ്പെടുന്ന സുധീര്‍ മിശ്രയെ പോലീസ് പിടികൂടിയത്. വിവിധ സംസ്ഥാനങ്ങളിലെ തൊഴില്‍രഹിതരായ യുവാക്കളെ തന്റെയൊപ്പം കൂട്ടി, എടിഎം കൊള്ളയടിക്കാന്‍ അവര്‍ക്ക് പരിശീലനം നല്‍കുകയാണ് സുധീര്‍ മിശ്ര ചെയ്യുന്നത്. വളരെ പെട്ടെന്ന് എടിഎം ആക്‌സസ് ചെയ്യുന്നതും സിസിടിവിയില്‍പ്പെടാതിരിക്കാനുള്ള സൂത്രവുമൊക്കെയാണ് ഇയാള്‍ തന്റെ ശിഷ്യന്മാര്‍ക്ക് പഠിപ്പിച്ചുകൊടുക്കുന്നത്. പരിശീലനത്തിന് ശേഷം 15 ദിവസത്തെ ‘ലൈവ് ക്ലാസുമുണ്ട്.’ ഒരു വര്‍ഷത്തിനിടെ രാജ്യവ്യാപകമായി മുപ്പതിലധികം എടി എമ്മുകളാണ് സംഘം കൊള്ളയടിച്ചതെന്ന് പോലീസ് പറഞ്ഞു. 15 മിനിട്ടോ അതില്‍ കുറവോ സമയത്തിനുള്ളില്‍ ടാസ്‌ക് പൂര്‍ത്തിയാക്കുന്നവരെ മാത്രമേ സുധീര്‍ മിശ്ര ഫീല്‍ഡിലേക്ക് അയക്കുകയുള്ളൂവെന്നും…

Read More

വേനല്‍ മഴ കൂടുതല്‍ ശക്തമാകുന്നു; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാൽപത് കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യത

തിരുവന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ ശക്തിപ്രാപിക്കുന്നു. ഇന്നുമുതല്‍ മേയ് രണ്ടുവരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 30 മുതല്‍ 40 കി.മീ വേഗതയില്‍ വരെ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Read More

സംഘടനാ അംഗത്വമുണ്ടെങ്കില്‍ ലഹരിയും പീഡനവുമാകാമെന്ന ധ്വനി സംഘടനയുടെ പ്രസ്താവനയിലിൽ: ഹരീഷ് പേരടിയുടെ കുറിപ്പ് ചർച്ചയാകുന്നു

കൊച്ചി: നടന്മാരായ ഷെയിന്‍ നിഗത്തെയും ശ്രീനാഥ് ഭാസിയേയും സിനിമാ സംഘടനകള്‍ വിലക്കിയതില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. സോഷ്യല്‍ മീഡിയയിലെ അദ്ദേഹത്തിന്‍റെ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. കൃത്യത പാലിക്കാത്തവരോടും ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാന്‍ പറ്റില്ലെന്ന പ്രസ്താവനയോട് 101 ശതമാനവും യോജിക്കുന്നുവെന്ന് ഹരീഷ് പറയുന്നു. എന്നാല്‍ അംഗത്വവും രജിസ്ട്രഷന്‍ നമ്പറുമുണ്ടെങ്കില്‍ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴില്‍ കരാറിനെ ബാധിക്കില്ല എന്ന ധ്വനി സംഘടന പറഞ്ഞതിനിടയിലുണ്ട്. അത് ഇന്ത്യന്‍ ഭരണഘടനയ്‌ക്ക് വിരുദ്ധമാണെന്നും നടന്‍ പറയുന്നു. ഹരീഷ് പേരടിയുടെ വാക്കുകള്‍ ഇങ്ങനെ…‘സിനിമാ സംഘടനകളുടെ പത്രസമ്മേളനം കണ്ടു. സമയവും കൃത്യതയും പാലിക്കാത്തവരോടും ജോലി സമയങ്ങളില്‍ ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാന്‍ പറ്റില്ലെന്ന പ്രസ്താവനയോട് 101 ശതമാനവും യോജിക്കുന്നു. പക്ഷെ വരികള്‍ക്കിടയില്‍ വായിക്കുമ്പോള്‍ സംഘടനയിലെ അംഗത്വവും രജിസ്ട്രഷന്‍ നമ്പറുമുണ്ടെങ്കില്‍ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴില്‍ കരാറിനെ ബാധിക്കില്ലെന്ന ധ്വനി (പറയാതെ…

Read More