കൊച്ചി: തന്റെ യുദ്ധം ഹേമാ കമ്മറ്റിയിലെ കുറ്റാരോപിതര്‍ക്കെതിരെയെന്ന് താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേത മേനോന്. താന്‍ ഉള്ളിടത്തോളം ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ അമ്മ തലപ്പത്തു വരില്ല. അതിനായി ഏതറ്റം വരെ പോകാനും മടിയില്ലെന്ന് ശ്വേത വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രതികരണം. കുറ്റാരോപിതര്‍ സംഘടനയിലെ ചിലരെ മുന്‍ നിര്‍ത്തി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നു. കഴിഞ്ഞ 12 വര്‍ഷമായി രാജ്യം ഭരിക്കുന്ന ദേശീയ പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളെ കിട്ടാന്‍ തനിക്ക് കോടികള്‍ തന്നു എന്ന ആരോപണത്തിന് പിന്നിലുള്ള ലോജിക് എന്താണെന്നും ശ്വേത ചോദിച്ചു. അമ്മയില്‍ രാഷ്ട്രീയവും മതവും വര്‍ഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാന്‍ ശ്രമിക്കരുത് എന്നാണ് തനിക്കെതിരെ തുടര്‍ച്ചയായി അപവാദപ്രചരണം നടത്തുന്നവരോടുള്ള അഭ്യര്‍ഥന. ഇതുവരെ ഇതൊക്കെ പറയാതിരുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയതു കൊണ്ടാണ്. ഈ ബഹളങ്ങള്‍ക്കിടയില്‍ താന്‍ ഉയര്‍ത്തിയ യഥാര്‍ഥ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ…
Read MoreDay: July 21, 2026
നിയമങ്ങള്‍ ശക്തമാണെങ്കിലും അതിക്രമങ്ങള്‍ക്ക് അറുതിയില്ല; കഴിഞ്ഞ 10 വര്‍ഷത്തിനിടെ കൂടുതല്‍ സ്ത്രീപീഡനക്കേസുകള്‍ മലപ്പുറത്ത്
കൊച്ചി: സംസ്ഥാനത്ത് സ്ത്രീസുരക്ഷാ നിയമങ്ങള്‍ ശക്തമാണെങ്കിലും സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ക്ക് അറുതിയില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് മലപ്പുറം ജില്ലയില്‍. സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ 2016 മേയ് ഒന്നു മുതല്‍ 2026 ഏപ്രില്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ഇവിടെ 17,825 സ്ത്രീപീഡനക്കേസുകളാണ് രജിസ്റ്റര്‍ ചെയതത്. 20 പോലീസ് ജില്ലകളില്‍ നിന്നുള്ള കണക്കുകള്‍ അനുസരിച്ച് 13,929 കേസുകളുമായി തിരുവനന്തപുരം റൂറല്‍ രണ്ടാം സ്ഥാനത്തും 10,555 കേസുകളുമായി ആലപ്പുഴ മൂന്നാം സ്ഥാനത്തുമുണ്ട്. ഇക്കാലയളവില്‍ കൂടുതല്‍ പേര് ശിക്ഷിക്കപ്പെട്ടത് മലപ്പുറം ജില്ലയിലാണ് – 1,421 പേര്. കോഴിക്കോട് സിറ്റിയില്‍ 1,353 പേരും കണ്ണൂര്‍ റൂറലില്‍ 607 പേരും ശിക്ഷിക്കപ്പെട്ടു. വിവിധ ആക്രമണങ്ങളില്‍ കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെട്ടത് തിരുവനന്തപുരം റൂറലിലാണ്- 93 പേര്. രണ്ടും മൂന്നും സ്ഥാനത്ത് നില്ക്കുന്ന…
Read Moreകറിക്ക് രുചിയില്ല; ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഹോട്ടലുടമ; മീൻവിലാസത്തിൽ നിന്ന് മുങ്ങിയ ഉടമയ്ക്കായി വലവിരിച്ച് പോലീസ്
കൊച്ചി: കറിക്ക് രുചിയില്ലെന്ന് ആരോപിച്ച് ജീവനക്കാരനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഹോട്ടലുടമ. അങ്കമാലി മീന്‍വിലാസം ഹോട്ടലിലാണ് സംഭവം. കൊല്ലം സ്വദേശിയായ ജീവനക്കാരന് പരിക്കേറ്റു. ഹോട്ടലിന്റെ ഉടമകളില്‍ ഒരാളായ മലപ്പുറം സ്വദേശി മുഹമ്മദ് ഉവൈസ് ആണ് ജീവനക്കാരനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ ഉടമയ്ക്ക് ഭക്ഷണം ഉണ്ടാക്കി കൊണ്ടുവരാന്‍ ജീവനക്കാരനോട് ആവശ്യപ്പെടുകയും കറിക്ക് രുചിയില്ലെന്ന് ആരോപിച്ച് ആക്രമിക്കുകയുമായിരുന്നു. കറിക്ക് രുചിയില്ലെന്ന് പറഞ്ഞതോടെ അടുക്കളയിലേക്ക് മടങ്ങിയ ജീവനക്കാരനെ പിന്നാലെ ചെന്ന് നിലത്തേക്ക് വലിച്ചിട്ട് തവി കൊണ്ടും കത്തി കൊണ്ടും ആക്രമിക്കുകയായിരുന്നു. ജീവനക്കാരനും ഉടമയും തമ്മില്‍ നേരത്തെ തന്നെ മറ്റു പല പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം. ജീവനക്കാരന്റെ പരാതിയില്‍ പോലീസ് കേസ് എടുത്തു. ഹോട്ടലുടമയ്ക്കായി തെരച്ചില്‍ നടക്കുകയാണ്.
Read Moreനോർവേയിലെ കുട്ടികൾ കളിച്ചു വളരുമ്പോൾ ഇന്ത്യയിലെ കുട്ടികൾ റാങ്ക് റേസിൽ! നഷ്ടപ്പെടുന്ന കുട്ടിക്കാലം, എൻആർഐയുടെ കുറിപ്പ് ശ്രദ്ധനേടുന്നു
ഇന്ത്യയിലെയും നോർവേയിലെയും കുട്ടികളുടെ വളർത്തലും വിദ്യാഭ്യാസ രീതികളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി വ്യവസായ പ്രമുഖനും സോഷ്യൽ മീഡിയ നിരീക്ഷകനുമായ വിനോദ് തുരിയത്മാൻ. ഇരു രാജ്യങ്ങളിലും വർഷങ്ങളോളം ജീവിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. ഇന്ത്യയും നോർവേയും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം സമ്പത്തോ പണമോ അല്ലെന്നും, മറിച്ച് കുട്ടികളോട് കാണിക്കുന്ന സമീപനത്തിലും അവരെ വളർത്തുന്ന രീതിയിലുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഇന്ത്യയിലെ കൗമാരക്കാർ നേരിടുന്ന അമിതമായ പഠനഭാരത്തെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സ്കൂളിലെ നീണ്ട പഠനമണിക്കൂറുകൾക്ക് ശേഷം വീണ്ടും കോച്ചിംഗ് ക്ലാസുകളിലും ട്യൂഷനുകളിലും മണിക്കൂറുകളോളം സമയം ചെലവഴിക്കാൻ കുട്ടികൾ നിർബന്ധിതരാകുന്നു. മാതാപിതാക്കൾ വിദ്യാഭ്യാസത്തിനായി വലിയ തുക ചെലവഴിക്കുമ്പോൾ, സ്കൂളുകൾ റാങ്കുകളിലും കോച്ചിംഗ് സെന്ററുകൾ ലാഭത്തിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ ഓട്ടത്തിനിടയിൽ കുട്ടികൾക്ക് അവരുടെ വിലപ്പെട്ട കുട്ടിക്കാലം തന്നെ നഷ്ടപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.…
Read Moreപക്കത്തിലിരുന്ന് പണിതുടങ്ങി… കെട്ടിട നിർമാണ സാമഗ്രികൾ സ്വന്തം ആവശ്യങ്ങൾക്ക് ശേഷം മറ്റ് സംസ്ഥാനങ്ങൾക്ക് കൊടുത്താൽ മതിയെന്ന് വിജ യ് സർക്കാർ
മറയൂർ: തമിഴ്നാട് സർക്കാർ കെട്ടിട നിർമാണ സാമഗ്രികളായ കരിങ്കല്ല്, എംസാൻഡ്, മെറ്റൽ ജെല്ലി എന്നിവ മറ്റ് സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ നിർമാണമേഖല കനത്ത പ്രതിസന്ധിയിലായി.ഇടുക്കി ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ റോഡ്, കെട്ടിടനിർമാണ പ്രവർത്തനങ്ങൾ മുടങ്ങിയ അവസ്ഥയാണ്. തമിഴ്നാട് സർക്കാർ പുറപ്പെടുവിച്ച ഏറ്റവും പുതിയ ഗസറ്റ് വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റിയ ശേഷം മാത്രം മിച്ചമുള്ള മെറ്റീരിയലുകൾ മാത്രമേ മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകാനാകൂ. അനധികൃത ഖനനം തടയാനും സംസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാനുമാണ് ഈ നടപടി എന്നാണ് പറയുന്നത്. ജിയോളജിക്കൽ ഡയറക്ടറേറ്റിന് കൂടുതൽ അധികാരം നൽകി അതിർത്തികടന്നുള്ള ചരക്ക് നീക്കം കർശനമായി നിരീക്ഷിക്കാനും ഉത്തരവിട്ടിട്ടുണ്ട്.ഇടുക്കിയിലെ അതിർത്തി മേഖലകളിലെ ഭൂരിഭാഗം ക്വാറികളും തമിഴ്നാട് ഭാഗത്താണുള്ളത്. പുതിയ ഉത്തരവ് പ്രകാരം 20 ടൺ കല്ല് കൊണ്ടുപോകുന്നതിനേ പാസ് നൽകൂ. ഇതോടൊപ്പം വാഹന…
Read Moreഒറ്റപ്രസവത്തിൽ 4 പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വണ്ടി വാങ്ങാൻ ജനങ്ങളുടെ സഹായം തേടി ദമ്പതികൾ, വൈറലായി ഓസ്ട്രേലിയയിൽ നിന്നുള്ള രസകരമായ കാഴ്ച
നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഓസ്ട്രേലിയൻ സ്വദേശിയായ യുവതി. ഒറ്റപ്രസവത്തിൽ നാല് കുഞ്ഞുങ്ങൾ ജനിച്ചതോടെ ഈ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം പെട്ടെന്നാണ് ഉയർന്നത്. അമ്മയും കുഞ്ഞുങ്ങളും പൂർണ ആരോഗ്യത്തോടെയിരിക്കുന്നു എങ്കിലും, വളരെയധികം സന്തോഷത്തോടൊപ്പം വലിയൊരു പ്രായോഗിക ബുദ്ധിമുട്ടും ഈ ദമ്പതികളെ അലട്ടുന്നുണ്ട്. നേരത്തെ തന്നെ മൂന്ന് മക്കളുള്ള ഈ ദമ്പതികൾക്ക് പുതിയ നാല് കുഞ്ഞുങ്ങൾ കൂടി വന്നതോടെ മൊത്തം മക്കളുടെ എണ്ണം ഏഴായി. അതോടെ കുടുംബത്തിൽ ആകെ 8 അംഗങ്ങളായി. അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവത്തിൽ, ഇവരെ അലട്ടുന്നത് മറ്റൊന്നാണ്, എന്നാൽ ഇവിടെ കഥയിലെ പ്രധാന വില്ലൻ ഈ കുടുംബത്തിലെ അംഗ സംഖ്യ കൂടുതലായതിനാൽ ഇവർക്ക് യാത്ര ചെയ്യാൻ ഒരു വാഹനം ഇല്ലാത്തതാണ്. എല്ലാവരും ഒന്നിച്ച് യാത്ര ചെയ്യാൻ വലിയൊരു വാഹനം വേണമെന്നതാണ് കുടുംബം നേരിടുന്ന പ്രധാന വെല്ലുവിളി. നിലവിലുള്ള കാറിൽ 8 പേർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ…
Read Moreപൂട്ടു വീഴും; 15-ൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനൊരുങ്ങി ഫ്രാൻസ്
പാരീസ്: പതിനഞ്ചുവയസിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിരോധനമേർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട നിയമനിർമാണത്തിനൊരുങ്ങുകയാണ് ഫ്രഞ്ച് പാർലമെന്റ്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി ഫ്രാൻസ് മാറും. പാർലമെന്റിന്റെ ഇരുസഭകളും തമ്മിൽ ബില്ലിന്റെ കരടുരേഖയിൽ ഒരേ അഭിപ്രായത്തിലെത്തിയതോടെയാണ് ചരിത്രപരമായ നിയമനിർമാണത്തിനു വഴിയൊരുങ്ങുന്നത്. കുട്ടികളെ സൈബർ ലോകത്തെ അപകടങ്ങളിൽനിന്നു സംരക്ഷിക്കാനുള്ള നിയമനിർമാണം നടത്തുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമായി ഫ്രാൻസ് മാറുകയാണെന്ന് ഡിജിറ്റൽ അഫയേഴ്സ് മന്ത്രി ആനി ലെ ഹെനാൻഫ് വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട നയരൂപീകരണങ്ങളിൽ ഒന്നായാണ് ഇതിനെ വിലയിരുത്തുന്നത്. സെപ്റ്റംബറിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ സെക്കൻഡറി സ്കൂളുകളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിനുള്ള നിരോധനവും പൂർണമായി നിലവിൽ വരുമെന്നും ഹെനാൻഫ് കൂട്ടിച്ചേർത്തു. രണ്ടു ഘട്ടങ്ങളായി നിയമം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒന്നാം ഘട്ടത്തിൽ,…
Read Moreസൈക്കിൾ ആംബുലൻസ്: പാകിസ്ഥാനെ പരിഹസിച്ച് സോഷ്യൽ മീഡിയ; വിചിത്രമായ ട്രോളുകൾക്ക് പിന്നിലെ സത്യമെന്ത്?
പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നുള്ള ‘സൈക്കിൾ ആംബുലൻസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വൻ പരിഹാസവും ട്രോളുകളുമാണ് നേരിടേണ്ടി വരുന്നത്. ലോക രാജ്യങ്ങൾ എയർ ആംബുലൻസുകളിലേക്കും ഡ്രോൺ അധിഷ്ഠിത മെഡിക്കൽ സേവനങ്ങളിലേക്കും മാറുമ്പോൾ, പാകിസ്ഥാൻ കാലിന് ചവിട്ടുന്ന സൈക്കിൾ ആംബുലൻസുകളുമായി ഇറങ്ങിയിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം. കറാച്ചി മേയർ ബാരസ്റ്റർ മുർതസ വഹാബ് അടുത്തിടെ ഉദ്ഘാടനം ചെയ്ത പദ്ധതിയാണിതെന്ന രീതിയിലാണ് ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത്. “ലോകത്തിന് പാകിസ്ഥാന്റെ വക അപൂർവ്വ സമ്മാനം”, “മനുഷ്യകുലം ഈ കണ്ടുപിടുത്തം എന്നും ഓർക്കും” എന്നിങ്ങനെ പരിഹാസരൂപേണയുള്ള നിരവധി കമന്റുകളാണ് എക്സ് പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൻ രീതിയിൽ ട്രോളുകൾ നേരിടുന്നുണ്ടെങ്കിലും, ഈ സൈക്കിൾ ആംബുലൻസ് സർവീസ് അടുത്തിടെ തുടങ്ങിയ ഒന്നല്ല എന്നതാണ് യാഥാർഥ്യം. 2025 മേയ് മാസത്തിലാണ് സിന്ധ് ഇന്റഗ്രേറ്റഡ് എമർജൻസി ആൻഡ് ഹെൽത്ത് സർവീസസ് ഒരു പൈലറ്റ്…
Read Moreമരണത്തിനും മായ്ക്കാനാകാത്ത പ്രണയം; വിയോഗത്തിന് ശേഷവും ഓർമകളിൽ പൂക്കൾ ചാർത്തി ബംഗളൂരുവിലെ ഓട്ടോ ഡ്രൈവർ,വീഡിയോ കാണാം
പ്രണയത്തിന് കാലഹരണപ്പെടാനാവില്ലെന്ന് തെളിയിച്ച് ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുകയാണ് ബംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവർ. പ്രിയതമയുടെ വിയോഗത്തിന് എട്ട് വർഷങ്ങൾക്കിപ്പുറവും, ദിവസവും അവളുടെ ചിത്രങ്ങൾക്ക് മുന്നിൽ പുതിയ പൂക്കൾ അർപ്പിച്ച ശേഷമാണ് ഈ വയോധികൻ തന്റെ ഓട്ടോയുടെ യാത്ര ആരംഭിക്കുന്നത്. കണ്ടന്റ് ക്രിയേറ്ററായ ആശിഷ് മാത്യു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രണയത്തിന്റെ ഈ അപൂർവ്വ കാഴ്ച ലോകമറിഞ്ഞത്. ഇന്ദിരാനഗറിലെ ട്രാഫിക് സിഗ്നലിൽ കിടക്കുമ്പോഴാണ് ഡ്രൈവർ തന്റെ ഓട്ടോയ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങൾക്ക് മുന്നിൽ ശ്രദ്ധയോടെ പൂക്കൾ വെക്കുന്നത് ആശിഷ് കാണുന്നത്. തുടർന്ന് ഇയാളോട് സംസാരിച്ചപ്പോഴാണ് അത് 8 വർഷങ്ങൾക്ക് മുൻപ് അന്തരിച്ച പ്രിയഭാര്യയുടെ ചിത്രമാണെന്ന് ഡ്രൈവർ വെളിപ്പെടുത്തുന്നത്. ഓട്ടോയുടെ ഉള്ളിൽ പലഭാഗത്തായി അവരുടെ ചിത്രങ്ങൾ വൃത്തിയായി പതിപ്പിച്ചിട്ടുണ്ട്. മകനും മരുമകളും ആറ് പേരക്കുട്ടികളും ഉൾപ്പെടുന്ന സ്നേഹനിധികളായ കുടുംബമുണ്ടെങ്കിലും ഭാര്യയുടെ വിയോഗം ഇന്നും തനിക്ക് നികത്താനാവാത്ത വിടവാണെന്ന് ഈ…
Read Moreകിക്കോട് കിക്ക്… ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാൻ എത്തിയ പോലീസുകാർ നാട്ടുകാർക്ക് തലവേദനയായി; ജീപ്പിൽ നിന്ന് കണ്ടെത്തിയത് മദ്യകുപ്പി…
തൊടുപുഴ: ലോകകപ്പ് ഫുട്ബോള്‍ മത്സരം ബിഗ് സ്ക്രീനില്‍ വീക്ഷിക്കുന്ന സ്ഥലത്തു ഡ്യൂട്ടിക്കായി എസ്ഐ എത്തിയ പോലീസ് വാഹനത്തില്‍നിന്നു മദ്യക്കുപ്പി കണ്ടെത്തി. എസ്ഐയും പോലീസ് ഡ്രൈവറും മദ്യപിച്ചാണ് ഡ്യൂട്ടിക്കെത്തിയതെന്ന് ആരോപിച്ച് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ തടഞ്ഞുവച്ചു. കരിമണ്ണൂര്‍ എസ്ഐ റോയ് സുകുമാരന്‍, ഡ്രൈവര്‍ എന്നിവരെയാണ് തൊടുപുഴ മങ്ങാട്ടുകവലയില്‍ തടഞ്ഞു വച്ചത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. അര്‍ജന്റീന-സ്പെയിന് ഫൈനല്‍ മത്സരം ബിഗ് സ്ക്രീനില്‍ വീക്ഷിക്കാനായി മങ്ങാട്ടുകവലയില്‍ വലിയ തോതില്‍ ഫുട്ബോള്‍ ആരാധകര്‍ തടിച്ചു കൂടിയിരുന്നു. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് വിവിധ സ്റ്റേഷനിൽനിന്നുള്ള പോലീസിനെയാണ് ഇവിടെ നിയോഗിച്ചത്. ഇതിനിടെയാണ് വാഹനത്തില്‍ മദ്യത്തിന്റെ ഗന്ധമുണ്ടെന്നും എസ്ഐയും ഡ്രൈവരും മദ്യപിച്ചതായും സ്ഥലത്തുണ്ടായിരുന്നവര്‍ ആരോപിച്ചത്. ഇതോടെ എസ്ഐയെയും ഡ്രൈവറെയും യുവാക്കള്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. സംഭവമറിഞ്ഞ് തൊടുപുഴ സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ വാഹനത്തില്‍നിന്നു മദ്യക്കുപ്പികള്‍ കണ്ടെത്തി. തുടര്‍ന്ന് എസ്ഐയെയും ഡ്രൈവറെയും…
Read More