കരൾ പങ്കിട്ട സ്നേഹം കരുത്തായി; ഇരട്ടനേട്ടവുമായി ആദിത്യ

തൃശൂർ: കരൾശസ്ത്രക്രിയ കഴിഞ്ഞു അച്ഛൻ വിശ്രമക്കിടക്കയിൽ. അച്ഛനു കരൾ പകുത്തുകൊടുത്ത അമ്മയും വിശ്രമത്തിൽ. എറണാകുളത്തുനിന്നും കലോത്സവത്തിൽ മത്സരിക്കുന്നതിനായി ഒരുങ്ങി ഇറങ്ങുന്പോൾ ആദിത്യ എസ്. പ്രഭുവിനൊപ്പം ഗുരുവും ബന്ധുമായ വിജേഷും കൂട്ടുകാരുംമാത്രം. പിന്നെ മാതാപിതാക്കളുടെ അനുഗ്രഹവും. ജയിച്ചുവരണം എന്നുപറഞ്ഞ് ആശീർവദിച്ചയച്ചപ്പോൾ എ ഗ്രേഡ് നേടി തിരിച്ചുവരുമെന്ന് വാക്കു കൊടുത്താണിറങ്ങിയത്. ഹൈസ്കൂൾ വിഭാഗം ആണ്‍കുട്ടികളുടെ കേരളനടനത്തിലും ഭരതനാട്യത്തിലും മത്സരിച്ച ആദിത്യ, രണ്ടു വിഭാഗത്തിലും എഗ്രേഡ് സ്വന്തമാക്കി. മാതാപിതാക്കൾക്കു കൊടുത്ത വാക്കും പാലിച്ചു. എറണാകുളം എളമക്കര ജിഎച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാർഥിയാണ് ആദിത്യ. എളമക്കരയിലെ “മാതൃഛായ’ വീട്ടിൽനിന്നു കലോത്സവവേദിയിലേക്കു മകനൊപ്പംവരാൻ ഇത്തവണ അച്ഛൻ സന്തോഷ്കുമാറിനും അമ്മ അനിതയ്ക്കും കഴിഞ്ഞില്ല. ശസ്ത്രക്രിയ കഴിഞ്ഞ് ഒരുമാസമാകുന്നതേയുള്ളൂ. ലിവർ സിറോസിസ് ബാധിച്ചതോടെയാണ് സന്തോഷ്കുമാറിന് അനിതയുടെ കരൾ മാറ്റിവച്ചത്. അവരെ പരിചരിക്കാൻ ഒപ്പംനിൽക്കുന്നതിനാൽ അപ്പൂപ്പൻ നിത്യാനന്ദിനും അമ്മൂമ്മ ശോഭയ്ക്കും പേരക്കുട്ടിയുടെ പ്രകടനം കാണാനായില്ല. ഗുരുകുലവിദ്യാഭ്യാസരീതിയിൽ നൃത്തം അഭ്യസിപ്പിക്കുന്ന സുരേഷ്കുമാർ…

Read More

ഛത്തീസ്ഗഡിൽ രണ്ടുലക്ഷം വിലയിട്ട 29 മാവോയിസ്റ്റുകൾ ആയുധംവച്ചു പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

സുക്മ: ഛത്തീസ്ഗഡിൽ തലയ്ക്ക് രണ്ടുലക്ഷം വിലയിട്ട ദണ്ഡകാരണ്യ ആദിവാസി കിസാൻ മസ്ദൂർ സംഘടനയുടെ തലവൻ പോഡിയം ബുധ്ര ഉൾപ്പെടെ 29 മാവോയിസ്റ്റുകൾ സുക്മ പോലീസിനു മുന്പാകെ ആയുധംവച്ചു കീഴടങ്ങി. ഗോകുണ്ട മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന മാവോയിസ്റ്റ് സംഘത്തിലെ അംഗങ്ങളാണിവർ. ദർഭയിലെ കൊടുംവനത്തിനുള്ളിലാണ് ഇവർ താമസിച്ചിരുന്നത്. അതിനാൽ ഇവരെ പിടികൂടുന്നത് സൈന്യത്തിനു ശ്രമകരമായ ദൗത്യമായിരുന്നു. എന്നാൽ, ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥർ ക്യാന്പ് സ്ഥാപിച്ച് മാവോയിസ്റ്റ് വേട്ടയ്ക്കു നേതൃത്വം നൽകിയതോടെ ഗത്യന്തരമില്ലാതെയാണ് ഇവർ കീഴടങ്ങിയതെന്നാണു വിവരം. 29 പേരെയും പുനരധിവസിപ്പിക്കാനുള്ള നടപടികൾക്കു തുടക്കമിട്ടതായി സുക്മ പോലീസ് സൂപ്രണ്ട് കിരൺ ചവാൻ പറഞ്ഞു. ജനുവരി എട്ടിന് ദന്തേവാഡയിൽ 63 മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു. 2025 ൽ ഛത്തീസ്ഗഡിൽ മാത്രം 1500നു മുകളിൽ മാവോയിസ്റ്റുകളാണ് സായുധവിപ്ലവ മാർഗത്തിൽനിന്നു സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിയത്.

Read More

ഗഡീ, തൃശൂരിനെ പിള്ളേരങ്ങെടുത്തു

ഭക്തിയും കലയും ആഘോഷവും ആറാടുന്ന പൂരം വരുന്നതേയുള്ളൂ. പക്ഷേ, ഇന്നുമുതൽ തൃശൂരിനെ അവരങ്ങെടുക്കുകയാണ്; സംസ്ഥാന സ്കൂൾ കലോത്സവമെന്ന പൂരത്തിനെത്തുന്ന പതിനയ്യായിരത്തോളം മത്സരാർഥികൾ! വിജയാരവങ്ങളും ആർപ്പുവിളികളും ഒരു കൈലേസിൽ ഒപ്പിനീക്കാവുന്ന സങ്കടങ്ങളും കണ്ട് പൂരനഗരി ഉറക്കമിളയ്ക്കും. ആസ്വാദനത്തിനൊപ്പം, കാഴ്ചക്കാരിൽ ചിലർ തങ്ങളുടെ ഗൃഹാതുരത്വങ്ങളുടെ അദൃശ്യമായൊരു കുടമാറ്റത്തിനും മുതിർന്നേക്കാം. കല, ആത്മ-ശരീരങ്ങളുടെ സംയുക്തപ്രകടനമാണ്. പക്ഷേ, കലാമത്സരങ്ങൾ ശത്രുവില്ലാത്ത, ചോര പൊടിയാത്ത, ആയുധമെടുക്കാത്ത യുദ്ധംകൂടിയാണ്. ശത്രു പിറക്കുന്നിടത്ത് മരിക്കുന്നതെന്തോ അതാണ് കലയെന്നു തിരിച്ചറിയുക. വിജയ-പരാജയ യാഥാർഥ്യങ്ങളെ അംഗീകരിക്കുക. കഴിവുകളെ കയറൂരിവിട്ട് സന്ധിയില്ലാതെ മത്സരിക്കുക. പക്ഷേ, സമ്മാനക്കപ്പുകളിൽനിന്നല്ല, ഉജ്വല കലാവിഷ്കാരത്താൽ നുരഞ്ഞുപൊന്തുന്ന ആത്മവീര്യത്തിൽനിന്നു പാനം ചെയ്യുക. സമ്മാനങ്ങൾക്കപ്പുറം കലയെയും ജീവിതവിജയത്തെയും സ്വന്തമാക്കുക. പതിവുപോലൊരു പ്രഭാതമാണെങ്കിലും ഇന്ന് തൃശൂരിൽ പതിവില്ലാത്തത്ര തിരക്കാണ്. തേക്കിൻകാട്ടിലും പരിസരത്തുമായി അരങ്ങേറുന്ന 64-ാമതു കേരള സ്കൂൾ കലോത്സവത്തിനു തെളിയാനുള്ള തിരി അഗ്നിനൃത്തത്തിനൊരുങ്ങിക്കഴിഞ്ഞു. കലോത്സവത്തിലെ ചാന്പ്യന്മാർക്ക് നൽകുന്ന സ്വർണക്കപ്പ് ഇന്നലെത്തന്നെ എത്തിച്ചു.…

Read More

മലമുകളില്‍ ഇന്ന് മകരജ്യോതി; നിന്നു തിരിയാന്‍ ഇടമില്ലാതെ ശബരിമല

ശബരിമല: ഒരേ ലക്ഷ്യത്തോടെ കാത്തിരിക്കുന്നത് ഭക്തസഹസ്രങ്ങള്‍. മലമുകളില്‍ തെളിയുന്ന മകരജ്യോതിയുടെയും ആകാശത്തു വിരിയുന്ന സംക്രമനക്ഷത്രത്തിന്‍റെയും ദര്‍ശന സായൂജ്യത്തില്‍ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന്‍റെ സന്നിധിയില്‍ നടക്കുന്ന ദീപാരാധയുടെ പുണ്യംനുകര്‍ന്ന് മലയിറങ്ങുകയെന്നതാണ് ഈ ലക്ഷ്യം. പുണ്യദര്‍ശനം സാധ്യമായ ഇടങ്ങളെല്ലാം നിറഞ്ഞു. പൊന്നമ്പലമേട്ടിലെ മകരജ്യോതിയുടെ വ്യൂ പോയിന്‍റുകളായി കണക്കാക്കുന്ന കാനനഭാഗങ്ങളിലെല്ലാം ദിവസങ്ങള്‍ക്കു മുമ്പേ ഭക്തര്‍ തമ്പടിച്ചിരിക്കുകയാണ്. ഇനി പമ്പയ്ക്കു പുറത്തുള്ള ദര്‍ശന കേന്ദ്രങ്ങളിലാണ് അല്പമെങ്കിലും ഇടമുള്ളത്. ഇവിടേക്ക് പ്രദേശവാസികളുള്‍പ്പെടെ എത്തുമെന്നതിനാല്‍ തിരക്ക് നിയന്ത്രണ വിധേയമാക്കാന്‍ പോലീസിനും പെടാപ്പാട്. മകരസംക്രമ സന്ധ്യയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും. ഭക്തര്‍ ശരണ മന്ത്രങ്ങള്‍ മുഴക്കി തിരുവാഭരണത്തെ സന്നിധാനത്തേക്ക് സ്വീകരിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്തളത്തു നിന്ന് ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര ഇന്നു വൈകുന്നേരം 5.30 ഓടെ ശരംകുത്തിയില്‍ എത്തും. തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ.ജി. ബിജു,…

Read More

തള്ളിയാൽ പോരാ കൊള്ളുകയുമരുത്

എല്ലാംകൊണ്ടും തികഞ്ഞവരെ മാത്രം ഉൾപ്പെടുത്തി രാഷ്‌ട്രീയമടക്കം ഒരു പ്രസ്ഥാനത്തിനും മുന്നോട്ടു പോകാനാകില്ല. പക്ഷേ, നേതൃസ്ഥാനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവരുടെയെങ്കിലും കുറ്റകൃത്യ പശ്ചാത്തലങ്ങൾ അന്വേഷിക്കണം; പ്രത്യേകിച്ച് സ്ത്രീവിഷയങ്ങളിൽ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നത് മറ്റു രാഷ്‌ട്രീയപാർട്ടികൾക്കും മാതൃകയാണ്. പക്ഷേ, ഇപ്പോൾ ആരോപിക്കപ്പെടുന്ന സ്വഭാവദൂഷ്യങ്ങൾ, അദ്ദേഹം ഉന്നതസ്ഥാനങ്ങളിലെത്തുവോളം മുതിർന്ന നേതാക്കൾ ഉൾപ്പെടെ ആരും അറിഞ്ഞിരുന്നില്ലേ എന്ന ചോദ്യമുണ്ട്. അതായത്, കുറ്റവാളികളെ സംരക്ഷിക്കില്ല എന്ന നീതീകരണ രാഷ്‌ട്രീയത്തിൽനിന്ന്, അറിഞ്ഞുകൊണ്ട് കുറ്റവാളികളെ വളർത്തില്ല എന്ന മൂല്യാധിഷ്ഠിത രാഷ്‌ട്രീയത്തിലേക്ക് പാർട്ടികൾ വളരേണ്ടിയിരിക്കുന്നു. ഈ നിലപാട് മത-സമുദായ-സാംസ്കാരിക സംഘടനകൾക്കുൾപ്പെടെ ബൃഹത്തായ സംവിധാനങ്ങൾക്കൊക്കെ ബാധകമാണ്. കോടതി വിധിക്കുവോളം രാഹുൽ കുറ്റാരോപിതൻ മാത്രമാണെന്നതാണ് യാഥാർഥ്യം. പക്ഷേ, അന്തിമവിധി വരുന്നതിനു മുന്പ് അതു സൃഷ്ടിക്കുന്ന രാഷ്‌ട്രീയ വേലിയേറ്റങ്ങളിലൂടെ, ഈ സംസ്ഥാനം ചർച്ച ചെയ്യേണ്ട ഗൗരവമുള്ള പല വിഷയങ്ങളെയും കടലെടുക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും തെരഞ്ഞെടുപ്പുകാലത്ത്. മാത്രമല്ല, അഴിമതിക്കാരും സ്ത്രീപീഡകരും…

Read More

കേരളത്തിലും വേണം ‘നല്ല സമറായൻ

അപകടത്തിൽപ്പെട്ടവരെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ സഹജീവികളെ പ്രേരിപ്പിക്കുന്ന ‘നല്ല സമറായൻ’ കേന്ദ്രപദ്ധതി കേരളത്തിൽ പാഴായോ? വരൂ, നമുക്കീ തെരുവുകളിലെ രക്തപ്പിടച്ചിലുകളുടെ കാഴ്ചക്കാരാകാതെ, രക്ഷകരാകാം. അപകടം നടന്ന് ഒരു മണിക്കൂറിനകം പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് ‘നല്ല സമറായൻ’ പദ്ധതിക്കു കീഴിൽ 25,000 രൂപയും ‘രഹ്-വീർ’ എന്ന ബഹുമതിയും നൽകുകയും നിയമക്കുരുക്ക് ഒഴിവാക്കുകയും ചെയ്യുന്നത് കേന്ദ്രത്തിന്‍റെ ജനപക്ഷ നടപടിയാണ്. പക്ഷേ, നല്ല സമറായൻ കേരളത്തിലായാൽ പണ-സമയനഷ്ടങ്ങളും കോടതികയറ്റവുമേ ബാക്കിയുള്ളുവെന്നാണ് ആക്ഷേപം. അതല്ല, പദ്ധതി സംസ്ഥാനത്ത് നടത്തിയിട്ടുണ്ടെങ്കിൽ വ്യക്തമാക്കണം. പണം മുടക്കുന്നത് കേന്ദ്രമായിരിക്കെ നമുക്ക് സാന്പത്തിക ബാധ്യതകളില്ലല്ലോ. 2024ൽ 48,834 അപകടങ്ങളിൽ 3,880 പേരാണ് കേരളത്തിൽ മരിച്ചത്. നിരവധിപ്പേർ ജീവച്ഛവങ്ങളായി കഴിയുന്നു. 2025ലെ കണക്ക് വരാനിരിക്കുന്നതേയുള്ളൂ. വരൂ, നമുക്കീ തെരുവുകളിലെ രക്തപ്പിടച്ചിലുകളുടെ കാഴ്ചക്കാരാകാതെ, രക്ഷകരാകാം. പ്രതിഫലമില്ലെങ്കിലും നല്ല സമറായനാകാം. 2020ലാണ് നല്ല സമറായൻ പദ്ധതി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പ്രഖ്യാപിച്ചത്. ഇതനുസരിച്ച്…

Read More

ഷേർലിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കി; ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പോലീസ്

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷേർലിയെ കൊന്ന ശേഷം ജോബ് ജീവനൊടുക്കിയെ പോലീസിന്‍റെ പ്രാഥമിക നിഗമനം. ആറ് മാസം മുൻപാണ് കോട്ടയം ആലുംമൂട് സ്വദേശി ജോബും ഇടുക്കി കല്ലാർഭാഗം സ്വദേശിയായ ഷേർലിയും കാഞ്ഞിരപ്പള്ളി, കൂവപ്പള്ളിയിൽ താമസിക്കാനായി എത്തിയത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും യുവാവ് ഇടയ്ക്ക് മാത്രമേ വീട്ടിലെത്തിയിരുന്നുള്ളൂവെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഷേർലിയെ ഫോണിൽ ബന്ധപ്പെടാൻ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്. വീടിനുള്ളിൽ കഴുത്തറക്കപ്പെട്ട് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷേർലിയുടെ മൃതദേഹം. യുവാവ് ഇതേ മുറിയിൽ തന്നെ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Read More

താജുദ്ദീന്‍റേത് അറബിക്കഥയല്ല

താജുദ്ദീൻ എന്ന നിരപരാധിയെ കള്ളനാക്കി അധിക്ഷേപിച്ച്, ജയിലിലിട്ട്, വിദേശത്തെ ജോലിയും നഷ്‌ടപ്പെടുത്തിയ കഥ വായിച്ച മലയാളികളിൽ പലരും ഇന്നലെ ചിന്തിച്ചത്, ഏതെങ്കിലും ഒരു രാത്രിയോ പകലോ തങ്ങളുടെ വാഹനത്തിനും പോലീസ് കൈ കാണിക്കുമോ എന്നാണ്. യഥാർഥ കള്ളൻ പിടിയിലായതോടെ കോടതിയിലെത്തിയ താജുദ്ദീനു നഷ്‌ടപരിഹാരം കൊടുക്കാൻ വിധിയുണ്ടായി. കേട്ടാൽ അതിശയോക്തി കലർന്നൊരു അറബിക്കഥയെന്നു തോന്നുമെങ്കിലും പോലീസുകാരുടെ എഫ്ഐആറിൽനിന്നെടുത്തൊരു തലശേരിക്കഥയാണിത്. പക്ഷേ, പോലീസുമായുള്ള പോരാട്ടത്തിൽ എപ്പോഴും നിരപരാധികൾ വിജയിക്കണമെന്നില്ല. എല്ലാവരും കോടതിയിൽ പോകില്ല. ശാസ്ത്ര-സാങ്കേതികവിദ്യയുടെ വേലിയേറ്റക്കാലത്ത് സാമാന്യ ബുദ്ധിപോലും ഉപയോഗിക്കാതെ കേസുകൾ കൈകാര്യം ചെയ്യുന്ന പോലീസിനു കൂടുതൽ പരിശീലനം നൽകുന്നില്ല. കുറ്റവാളികളെന്നറിഞ്ഞിട്ടും നിരവധി ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റുന്നു. കാക്കിപ്പട ചവിട്ടിയരച്ച ജീവിതങ്ങളുടെ പട്ടിക നീളുകയാണ്.2018 ജൂലൈ 11ന് പുലര്‍ച്ചെയാണ് തുടക്കം. മകളുടെ വിവാഹാവശ്യത്തിനുവേണ്ടി രണ്ടാഴ്ചത്തെ അവധിക്കു ഖത്തറിൽനിന്നു നാട്ടിലെത്തിയതായിരുന്നു താജുദ്ദീൻ. സഹോദരിയുടെ വീട്ടില്‍നിന്നു കുടുംബസമേതം മടങ്ങുമ്പോള്‍ കതിരൂരില്‍ വച്ച്, ചക്കരക്കല്‍ എസ്‌ഐയായിരുന്ന…

Read More

മട്ടന്നൂരിൽ ശൈലജയോ..? ആർഎസ്പി മത്സരിച്ചില്ലെങ്കിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

മട്ടന്നൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇടതിന്‍റെ ശക്തി കേന്ദ്രമായ മട്ടന്നൂരിൽ ഇക്കുറി ശക്തമായ പോരാട്ടത്തിന് വഴിയൊരുക്കുമെന്നാണ് സൂചന. 2011 ൽ പുതുതായി നിലവിൽ വന്ന മട്ടന്നൂർ നിയമസഭാ മണ്ഡലത്തിൽ ആദ്യ തെരഞ്ഞെടുപ്പിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി. ജയരാജനാണ് വിജയിച്ചത്. കഴിഞ്ഞ തവണ കേരള നിയമസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 60963 വോട്ടിന്‍റെ റിക്കാർഡ് ഭൂരിപക്ഷത്തിൽ കെ.കെ. ശൈലജയുമാണ് വിജയിച്ചത്. യുഡിഎഫ് ആർഎസ്പിക്ക് സീറ്റ് നൽകിയപ്പോൾ ഇല്ലിക്കൽ ആഗസ്തിയാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ആർഎസ്പി ഇത്തവണ മട്ടന്നൂരിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചതോടെ കോൺഗ്രസ് സീറ്റ്‌ ഏറ്റെടുക്കുമെന്ന് ഉറപ്പായി. മട്ടന്നൂരിൽ കോൺഗ്രസ് മത്സരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് സുരേഷ് മാവില കെപിസിസിക്ക് കത്ത് നൽകിയിരുന്നു. എൽഡിഎഫ് ഭരിക്കുന്ന മട്ടന്നൂർ നഗരസഭ, കൂടാളി, കീഴല്ലൂർ, പടിയൂർ, തില്ലങ്കേരി, മാലൂർ, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, കോളയാട് പഞ്ചായത്ത്‌ അടങ്ങുന്ന നിയമസഭാ മണ്ഡലം ഇടതിന്…

Read More

ഈ റിപ്പോർട്ട് സംരക്ഷിക്കാനല്ല ക്രൈസ്തവരെ നിയന്ത്രിക്കാൻ

കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്ന മട്ടിലാണ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചതും ഇന്നലെ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചതും. സംസ്ഥാനത്തെ ക്രൈസ്തവരുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് 2023 മേയ് 17ന് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്നും നടപ്പാക്കണമെന്നും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് രണ്ടര വർഷത്തിലേറെയായി. സർക്കാർ അനങ്ങിയില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പെട്ടെന്നു മുഖ്യമന്ത്രിയുടെ വിശദീകരണം; “റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞു. ബാക്കി ഉടനെ ശരിയാക്കും.” അതിദാരിദ്ര്യം തുടച്ചുനീക്കിയതിനേക്കാൾ ലാഘവത്തോടെ ഒരു ക്രിസ്ത്യാനിപോലും അറിയാതെ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞത്രേ. സർ, ഇനിയെങ്കിലും ആ റിപ്പോർട്ട് പുറത്തുവിടണം. ഈ സമുദായം എത്ര ശ്രമിച്ചിട്ടും കണ്ടെത്താനാകാത്ത ആനുകൂല്യങ്ങൾ തിരിച്ചറിഞ്ഞ് നന്ദി പ്രകടിപ്പിക്കാനാണ്. 2020 നവംബർ അഞ്ചിനാണ് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ ഒന്നാം പിണറായി സർക്കാർ നിയമിച്ചത്. 2023 മേയിൽ രണ്ടാം പിണറായി സർക്കാരിനു…

Read More