പിറവം: കൃഷിയിടങ്ങളിലേക്ക് കക്കൂസ് മാലിന്യം തള്ളിയ ലോറിയും, ഡ്രൈവറും ഒരാഴ്ചയ്ക്കുശേഷം പോലീസ് പിടികൂടി. ടാങ്കർ ലോറിയുടെ ഡ്രൈവറായ വൈക്കം കുടവെച്ചൂർ ഒറ്റിയാനിച്ചിറ വീട്ടിൽ വിജി(42)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാമമംഗലത്താണ് രാത്രിയുടെ മറവിൽ കൃഷിയിടത്തിലേക്ക് കക്കൂസ് മാലിന്യം നിക്ഷേപിച്ചത്. ഇതു സംബന്ധിച്ച് അന്ന് നാട്ടുകാർ പോലീസിൽ പരാതി നൽകിയെങ്കിലും ആരേയും പിടികൂടാൻ സാധിച്ചിരുന്നില്ല. പിന്നീട് പോലീസിന്റെ വിശദമായ അന്വേഷണത്തിൽ രാമമംഗലത്തുനിന്നും കൊണ്ടുപോയ മാലിന്യം ഇവിടെത്തന്നെ തള്ളുകയായിരുന്നുവെന്ന് വ്യക്തമായി. കടവ് ജംഗ്ഷന് സമീപം റിട്ടയർ പോലീസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിൽ അന്യ സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്ന കെട്ടിടത്തിലെ ശുചിമുറിയിൽ നിന്നുമുള്ള കക്കൂസ് മാലിന്യമാണ് കൊണ്ടുപോയത്. ബ്രഹ്മപുരം പ്ലാന്റിലേക്കാണ് മാലിന്യം കൊണ്ടുപോകുന്നതെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. രാമമംഗലം പുഴയിലെ പാന്പൂരിച്ചാലിൽ നിന്നും ഒഴുകുന്ന തോടായിരുന്ന ലക്ഷ്യമെങ്കിലും ഇരുട്ടിൽ സ്ഥലം മാറിപ്പോയി പാടശേഖരത്തിലേക്ക് വീഴുകയായിരുന്നു. രണ്ടാഴ്ച വളർച്ചയെത്തിയ നെൽകൃഷിയാണ് ഇവിടെ ഉണ്ടായിരുന്നത്. കടവ് ഭാഗത്തുനിന്നും…
Read MoreCategory: Kochi
കേരളത്തിലെ പ്രളയകാരണം ഡാമുകൾ തുറന്നുവിട്ടതല്ല; മദ്രാസ് ഐഐടി പഠന റിപ്പോർട്ട് ഇങ്ങനെ
ജോണ്സണ് വേങ്ങത്തടം മൂവാറ്റുപുഴ: ഡാമുകൾ തുറന്നുവിട്ടതല്ല കേരളത്തിലെ പ്രളയകാരണമെന്നു മദ്രാസ് ഐഐടി പഠന റിപ്പോർട്ടും. വിദേശ ഏജൻസിയുടെ സഹകരണത്തോടെ ഐഐടി നടത്തിയ പഠനത്തിന്റെ കരട് റിപ്പോർട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തി. കേരള ചരിത്രത്തിലെ ഏറ്റവും കൂടിയ മഴയാണു കഴിഞ്ഞ ഓഗസ്റ്റിൽ ഉണ്ടായതെന്നു റിപ്പോർട്ട് പറയുന്നു. അമേരിക്കയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾചറൽ ആൻഡ് ബയോളജിക്കൽ യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സിവിൽ എൻജിനീയറിംഗ് വിഭാഗം, ഇൻഡോ ജർമൻ സെന്റർ ഫോർ സസ്റ്റെയ്നബിലിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് എന്നിവ സംയുക്തമായി നടത്തിയ ഹൈഡ്രോളിക് അധിഷ്ഠിത പഠനമാണ് അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിലൂടെ വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാനാകുമായിരുന്നില്ലെന്നു കണ്ടെത്തിയത്. കേന്ദ്ര ജലകമ്മീഷൻ അടക്കമുള്ള ഏജൻസികൾ ഇക്കാര്യം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഹൈഡ്രോളിക് സംവിധാനമുപയോഗിച്ചു ഡാമുകളുടെയും മറ്റും ചെറു മോഡലുകളുണ്ടാക്കിയായിരുന്നു പഠനം. വൈദ്യുതി ബോർഡിന്റെ ചരിത്രത്തിൽ ഇത്തരമൊരു പഠനം മുന്പു നടത്തിയിട്ടില്ല.…
Read Moreഹൈക്കോടതി ജുഡീഷൽ രജിസ്ട്രാർ വീടിനുള്ളിൽ മരിച്ചനിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: ഹൈക്കോടതി ജുഡീഷൽ രജിസ്ട്രാറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എളമക്കര പൂവന്പിള്ളി ലൈനിൽ അജയശ്രീ ജയപ്രകാശിന്റെ ഭാര്യ ജയശ്രീ(55)യാണു മരിച്ചത്. ഇന്നു രാവിലെ നടത്തിയ പരിശോധനയിൽ മുറിയുടെ ജനലിനോട് ചേർന്ന് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് എളമക്കര പോലീസ് പറഞ്ഞു. വീട്ടുകാർ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ ഇവർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നു സ്ഥലത്തെത്തിയ പോലീസ് വാതിൽ പൊളിച്ചാണു മുറിക്കുള്ളിൽ പ്രവേശിച്ചത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ജനറൽ ആശുപത്രിയിലേക്കു മാറ്റും. പിന്നീട് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കുമെന്നും പോലീസ് പറഞ്ഞു.
Read Moreഎം.ഐ. ഷാനവാസ് ഇനി ഓർമ ; കബറടക്കം നടത്തി; അന്ത്യാജ്ഞലി അർപ്പിക്കാൻ ആയിരങ്ങളെത്തി
കൊച്ചി: അന്തരിച്ച പ്രമുഖ കോണ്ഗ്രസ് നേതാവും വയനാട് എംപിയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ എം.ഐ. ഷാനവാസിന് (67) ആയിരങ്ങളുടെ അന്ത്യാഞ്ജലി. കബറടക്കം വൻജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നു രാവിലെ എറണാകുളം നോർത്ത് എസ്ആർഎം റോഡിലുള്ള തോട്ടത്തുംപടി പള്ളി കബർസ്ഥാനിൽ നടത്തി. പൂർണ സംസ്ഥാന ബഹുമതികളോടെയായിരുന്നു കബറടക്കം. പതിറ്റാണ്ടു കാലം സംസ്ഥാന രാഷ്ട്രീയത്തിൽ തിളങ്ങിനിന്ന ഷാനവാസിന് അന്തിമോപചാരമർപ്പിക്കാൻ എണാകുളം നോർത്ത് ആനി തയ്യിൽ റോഡിലെ നൂർജഹാൻ മൻസിലിലെ വസതിയിലേക്ക് ഇന്നും ഇന്നലെയുമായി നേതാക്കളുടെയും പ്രവർത്തകരുടെയും ഒഴുക്കായിരുന്നു. ഇന്നലെ മൃതദേഹം പൊതുദർശനത്തിനുവച്ച ടൗണ്ഹാളിലും നൂറുകണക്കിനുപേർ തടിച്ചുകൂടി. പൊതുദർശനത്തിനുശേഷം രാത്രിയോടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്നു. ഇന്നു രാവിലെ പത്തോടെ വീട്ടിലും തുടർന്നു പള്ളിയിലും നടന്ന ചടങ്ങുകൾക്കുശേഷമാണു മൃതദേഹം കബറടക്കിയത്. മുതിർന്ന കോണ്ഗ്രസ് നേതാക്കളടക്കം ആയിരക്കണക്കിനാളുകളാണു ഷാനവാസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഇന്നലെ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ ആദരാഞ്ജലി അർപ്പിക്കാൻ ടൗണ്ഹാളിലെത്തിയിരുന്നു. താമരശേരി രൂപത…
Read Moreകലോത്സവത്തിനെത്താൻ പണച്ചെലവേറി; സമ്മാനമായി ട്രോഫി പോലും കിട്ടില്ല; പ്രോത്സാഹന സമ്മാനമെങ്കിലും നൽകേണ്ടതായിരുന്നുവെന്ന് അധ്യാപകർ
സിജോ പൈനാടത്ത് കൊച്ചി: സ്കൂൾ കലോത്സവങ്ങൾക്കു സർക്കാർ ചെലവു വെട്ടിച്ചുരുക്കുന്പോഴും മത്സരവേദിയിൽ കയറണമെങ്കിൽ വിദ്യാർഥികളും സ്കൂളുകളും പണമൊഴുക്കണം. നൃത്തവിഭാഗത്തിൽ വ്യക്തിഗത ഇനങ്ങൾക്കു പരിശീലനത്തിനും ഒരുക്കങ്ങൾക്കുമായി 25000 രൂപ മുതൽ ചെലവഴിക്കുന്പോൾ ഗ്രൂപ്പിനങ്ങളിലെ ചെലവ് ലക്ഷം കടക്കും. സംഘനൃത്തം, ഒപ്പന, നാടകം, ദഫ്മുട്ട്, തിരുവാതിര, കോൽക്കളി എന്നീ ആകർഷക ഇനങ്ങളിലൊന്ന് ഉപജില്ലാതലത്തിൽ വേദിയിലെത്തുന്നതുവരെ 80000 രൂപ മുതൽ 1.25 ലക്ഷം രൂപ വരെ ചെലവഴിക്കുന്ന സ്കൂളുകളുണ്ട്. ഈ ഇനങ്ങളിൽ പരിശീലകനു മാത്രം നൽകേണ്ട തുക 25000 മുതൽ അര ലക്ഷം രൂപ വരെയാണെന്നു പെരുന്പാവൂരിലെ തണ്ടേക്കാട് ഹൈസ്കൂൾ അധ്യാപകൻ കെ.എ നൗഷാദ് പറഞ്ഞു. ഇതേ ഇനം ജില്ലാ, സംസ്ഥാന തലത്തിലേക്കെത്തുന്പോൾ ചെലവു പിന്നെയും കൂടും. മത്സരാർഥികളുടെ ഭക്ഷണം, വേഷവിധാനങ്ങൾ, ചമയം, യാത്ര, അനുബന്ധ ചെലവുകൾ വേറെയാണ്. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം ഉൾപ്പടെ വ്യക്തിഗത ഇനങ്ങളേറെയും വിദ്യാർഥികൾ സ്വന്തം നിലയിൽ…
Read Moreമദനിയുടെ ചിത്രം ഉപയോഗിച്ച് മതവിരുദ്ധ പ്രചാരണം; കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി മകൻ സലാഹുദീൻ അയ്യൂബി
കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ ചിത്രം പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളിൽ മതവിരുദ്ധപ്രചാരണം നടത്തുന്നതിനെതിരേ മദനിയുടെ മകൻ സലാഹുദീൻ അയ്യൂബി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശിന് പരാതി നൽകി. അഷറഫ് മുഹമ്മദ് എന്ന ആൾ ഫ്രീ തിങ്കേഴ്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ തന്റെ പിതാവിന്റെ ചിത്രം പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ച് മതവിരുദ്ധമായും സാമുദായിക സൗഹൃദം തകർക്കുന്ന രീതിയിലും വിഷം വമിപ്പിക്കുന്ന കുറിപ്പുകൾ കഴിഞ്ഞ ഏതാനും നാളുകളായി പോസ്റ്റു ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ശബരിമല വിഷയം മൂർച്ഛിച്ച് നിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ അത്യന്തം പ്രകോപനപരമായ ഒരു കുറിപ്പ് പിതാവിന്റെ ചിത്രം ഉപയോഗിച്ച് പ്രചരിപ്പിക്കുന്നതിനെതിരേ ശക്തമായ നിയമനടപടി വേണമെന്നും അയ്യൂബി പരാതിയിൽ ആവശ്യപ്പെട്ടു. തന്റെ പിതാവിന്റെ പൊതു സ്വീകാര്യതയെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിനു പിന്നിലെന്നും സലാഹുദീൻ അയ്യൂബി ആരോപിച്ചു.
Read Moreശബരിമലയിൽ നിരോധനാജ്ഞ എങ്ങനെ നടപ്പാക്കുന്നുവെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിൽ നിരോധനാജ്ഞ എങ്ങനെ നടപ്പാക്കുന്നുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ദേവസ്വം ബെഞ്ചിന്റെ ചോദ്യം. ഇക്കാര്യത്തിൽ ഉച്ചയ്ക്ക് 1.30ന് വിശദീകരണം നൽകാനാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയിൽ എത്തുന്ന ഭക്തരെയും പ്രതിഷേധക്കാരെയും പോലീസ് എങ്ങനെ തിരിച്ചറിയും. ആർക്കൊക്കെയാണ് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ബാധകമാവുക തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചിട്ടുണ്ട്. എജി ഉച്ചയ്ക്ക് ഹാജരായി ഇക്കാര്യത്തിൽ വിശദീകരണം നൽകും. അതിനിടെ ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ഏർപ്പെടുത്തിയിരിക്കുന്ന സമയ നിയന്ത്രണം ചോദ്യം ചെയ്ത് പ്രത്യേക അപേക്ഷയും ഹൈക്കോടതിക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ആറ് മണിക്കൂർ കൊണ്ട് ദർശനം നടത്തി മലയിറങ്ങണമെന്ന പോലീസിന്റെ നിബന്ധനയാണ് അപേക്ഷയിൽ ചോദ്യം ചെയ്യുന്നത്. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയ്ക്ക് കഴിഞ്ഞ ദിവസം ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാർ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. മുൻപ് ഒരു…
Read Moreസന്നിധാനത്ത് സർക്കാർ ജീവനക്കാരന്റെ നാമജപപ്രതിഷേധം; ആർഎസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ ആർഎസ്എസ് നേതാവ് ആർ. രാജേഷിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. എറണാകുളത്തെ മലയാറ്റൂർ ആയുർവേദ ഡിസ്പെൻസറിയിൽ ഫാർമസിസ്റ്റായ രാജേഷിനെതിരേ ജില്ലാ മെഡിക്കൽ ഓഫീസറാണ് നടപടിയെടുത്തത്. ഞായറാഴ്ച രാത്രി സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയതിന് രാജേഷ് ഉൾപ്പെടെ 69 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ തിങ്കളാഴ്ച 14 ദിവസത്തേക്കു കോടതി റിമാൻഡ് ചെയ്തിരുന്നു. എറണാകുളത്തെ ആര്എസ്എസ് സംഘടനാ ചുമതലയുള്ള രാജേഷ് ശബരിമല കര്മസമിതി കണ്വീനറും കൂടിയാണ്
Read Moreഇടമലയാറിൽ കാട്ടാനയെ അവശനിലയിൽ കണ്ടെത്തി; മുപ്പതു വയസോളം പ്രായമുള്ള പിടിയാനയുടെ ചെവി മുറിഞ്ഞു തൂങ്ങിയ നിലയിൽ
കോതമംഗലം: ഗുരുതരമായി പരിക്കേറ്റനിലയിൽ കാട്ടാനയെ കണ്ടെത്തി. ഇടമലയാർ സർക്കാർ സ്കൂളിനു സമീപം വനത്തിലെ അരുവിയിലാണ് വനപാലകർ 30 വയസോളം പ്രായമുള്ള പിടിയാനയെ അവശനിലയിൽ കണ്ടെത്തിയത്. ആനയുടെ ഇടതുചെവി മുറിഞ്ഞ് ഒരു ഭാഗം അറ്റുപോയിട്ടുണ്ട്. തലയിൽ ആഴത്തിലുള്ള മുറിവുള്ളതായും കഴുത്തിലും മുൻകാലിലും പരിക്കുള്ളതായും വനപാലകർ പറഞ്ഞു. മുറിവുകളിൽ പുഴു അരിക്കുന്നുണ്ട്. തീറ്റയെടുക്കുന്നില്ല. മറ്റ് ആനകളുടെ കുത്തേറ്റു പരിക്ക് സംഭവിച്ചതാകാമെന്നാണ് അനുമാനം. പരിക്കേറ്റു ദിവസങ്ങളോളം വനത്തിൽ കഴിഞ്ഞശേഷമാണ് ആന കാട്ടരുവിയിൽ എത്തിയതെന്നു കരുതുന്നു. വേദന കൂടുന്പോൾ ആശ്വാസത്തിനായി തുന്പിക്കൈകൊണ്ട് ചെളിയും വെള്ളവും മുറുവുകളിൽ ഒഴിക്കുന്നുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ അരുവിയിൽനിന്നു കരയ്ക്കു കയറിയ കാട്ടാന വനത്തിനുള്ളിലേക്ക് നീങ്ങിയിട്ടുണ്ട്. ഉൾവനത്തിലേക്കു പോകാൻ സാധ്യത കുറവാണെന്നും വീണ്ടും അരുവിയിലെത്താനിടയുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. ആനയെ കണ്ടെത്തി ചികിത്സ ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് വനംവകുപ്പ്. ഇതിനായി ഡോക്ടറെ സ്ഥലത്തെത്തിച്ചു. പൈനാപ്പിളിലും മറ്റും വച്ചു മരുന്ന് നൽകുകയാണു ലക്ഷ്യം. മരുന്നും…
Read Moreപിറവത്ത് ഇന്നു പുലർച്ചെ എടിഎം കവർച്ചാ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ
പിറവം: പിറവത്ത് ഇന്നു പുലർച്ചെ എടിഎം കവർച്ചാ ശ്രമം. ഇതര സംസ്ഥാനക്കാരനായ പ്രതിയെ പോലീസ് പിടികൂടി. ഐബി ജംഗ്ഷന് സമീപമുള്ള പഞ്ചാബ് നാഷ്ണൽ ബാങ്കിന്റെ ശാഖയിലെ എടിഎമ്മിലാണ് ഇന്ന് പുലർച്ചെ രണ്ടോടെ കവർച്ചാ ശ്രമമുണ്ടായത്. ആസാം സ്വദേശി ബിൽദൻ ഹുസൈൻ (26)ആണ് പിടിയിലായത്. ബാങ്കിന്റെ മുന്നിലായി ഉൾവശത്ത് സെക്യുരിറ്റി ഇല്ലാത എംടിഎം കൗണ്ടറിനുള്ളിൽ പ്രവേശിച്ച് കന്പി ഉപയോഗിച്ച് തിക്കിത്തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസെത്തി പിടികൂടിയത്. മെഷ്യൻ തുറക്കുന്നതിനിടെ അപായ സൈറണ് ബാങ്കിന്റെ മുബൈയിലുള്ള ഓഫീസിൽ മുഴങ്ങിയിരുന്നു. ഉടനെ സിസി ടിവി പരിശോധിക്കുകയും ദൃശ്യങ്ങൾ പിറവം പോലീസിന് കൈമാറുകയുമായിരുന്നു. പുലർച്ചെ മൂന്നോടെ പോലീസെത്തി കൈയോടെ പിടികൂടി. പ്രതി പിറവത്ത് കെട്ടിട നിർമാണത്തിന് സഹായിയായി ജോലി ചെയ്തുവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആസാം സ്വദേശികളായ മറ്റു ചിലരോടൊപ്പമാണ് ഇവിടെ താമസിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണന്ന് പിറവം സിഐ കെ. ശിവൻകുട്ടി പറഞ്ഞു.
Read More