കൊച്ചി: കടലിന്റെ കാണാക്കാഴ്ചകൾ ഒരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) പ്രദർശനം. സിഎംഎഫ്ആർഐയുടെ 71-ാമത് സ്ഥാപകദിനത്തിന്റെ ഭാഗമായി നടത്തിയ പ്രദർശനത്തിൽ കടലറിവിന്റെ അദ്ഭുതങ്ങളും സമുദ്ര ജൈവ വൈവിധ്യങ്ങളുടെ വിസ്മയങ്ങളും കാണാൻ വിദ്യാർഥികളും പൊതുജനങ്ങളുമെത്തി. കൗതുകമുണർത്തുന്നതും വിജ്ഞാനപ്രദവുമായ കാഴ്ചകളും അറിവുകളുമാണു സന്ദർശകർക്കു പ്രദർശനത്തിലൂടെ ലഭിച്ചത്. വില കൂടിയ മുത്തുകളും മുത്തുച്ചിപ്പി കൃഷി ചെയ്ത് അവ വേർതിരിച്ചെടുക്കുന്ന രീതികളും പ്രദർശനത്തിൽ ശ്രദ്ധേയമായി. സിഎംഎഫ്ആർഐയിലെ കക്കവർഗ ഗവേഷണ വിഭാഗം കൃഷി ചെയ്തു വേർതിരിച്ചെടുത്ത ഒരു ഗ്രാമിന് 1,500 രൂപ വരെ വിലയുള്ള മുത്തുകളാണു പ്രദർശിപ്പിച്ചത്. അവയുടെ വില്പനയുമൊരുക്കിയിരുന്നു. സിഎംഎഫ്ആർഐയിലെ വിവിധ ഗവേഷണ വിഭാഗങ്ങളുടെ നേതൃത്വത്തിലാണു പ്രദർശനം നടത്തിയത്. ആനത്തിരണ്ടി, ഗിറ്റാർ മത്സ്യം, വിവിധയിനം സ്രാവുകൾ തുടങ്ങി 54 ഇനം അടിത്തട്ട് മത്സ്യങ്ങളും 52ഇനം ഉപരിതല മത്സ്യങ്ങളും 30 ഇനം ചെമ്മീൻ- ഞണ്ട് വർഗങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. മീനുകളുടെ വയസ് കണ്ടെത്താനുള്ള പരീക്ഷണശാല…
Read MoreCategory: Kochi
37 ദിവസം കഴിഞ്ഞ് നോക്കാം..! കായൽ കൈയേറി ചുറ്റുമതിൽ നിർമിച്ചതിൽ വിജിലൻസ് കേസ്; ജയസൂര്യയുടെ പാസ്പോർട്ട് പുതുക്കൽ കേസ് പരിഗണിക്കുന്നതു മാറ്റി
മൂവാറ്റുപുഴ: പാസ്പോർട്ട് പുതുക്കാൻ അനുമതി തേടി വിജിലൻസ് കോടതിയിൽ നടൻ ജയസൂര്യ നൽകിയ അപേക്ഷ പരിഗണിക്കുന്നതു അടുത്ത മാസം 12ലേക്കു മാറ്റി. കൊച്ചി ചെലവന്നൂർ കായൽ കൈയേറി ചുറ്റുമതിൽ നിർമിച്ചതുമായി ബന്ധപ്പെട്ട് വിജിലൻസ് കോടതിയിൽ കേസുള്ളതിനാൽ പാസ്പോർട്ട് പുതുക്കാൻ വിജിലൻസ് കോടതിയുടെ അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ജയസൂര്യ കോടതിയിൽ അപേക്ഷ നൽകിയത്.
Read Moreസ്റ്റീൽ കമ്പിയിട്ടത് ഉദയംപേരൂർക്കാരിതന്നെയോ? പ്ലാസ്റ്റിക് വീപ്പയിൽ യുവതിയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവം; യുവതിയെ കണ്ടെത്താനുള്ള അന്വേഷണവുമായി പോലീസ് മുംബൈയിൽ
കൊച്ചി: കുന്പളത്ത് പ്ലാസ്റ്റിക് വീപ്പയിൽ യുവതിയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ സംഘം മുംബൈയിൽ. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലെ എഎസ്ഐ രാജൻപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണു മുംബൈയിൽ എത്തിയിട്ടുള്ളതെന്നു അന്വേഷണ ഉദ്യോഗസ്ഥനായ സൗത്ത് സിഐ സിബി ടോം വ്യക്തമാക്കി. സമീപ സംസ്ഥാനങ്ങളിൽനിന്നു കാണാതായതും ഇടതു കണങ്കാലിൽ ശസ്ത്രക്രിയ നടത്തിയതുമായ യുവതികളെ സംബന്ധിച്ചുള്ള അന്വേഷണമാണു പോലീസ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായാണു പോലീസ് സംഘം മുംബൈയിൽ എത്തിയിട്ടുള്ളത്. ഇത്തരത്തിൽ ശസ്ത്രക്രിയ നടത്തിയവരുടെ വിശദാംശങ്ങൾ മുംബൈയിലെ ആശുപത്രികൾ കേന്ദ്രീകരിച്ച് ശേഖരിക്കുമെന്നും ഇതിന്റെ നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ഏഴിനാണു കുന്പളം ടോൾ പ്ലാസയ്ക്കു സമീപമുള്ള ഒഴിഞ്ഞ പറന്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വീപ്പയിൽനിന്ന് അസ്ഥികൂടം ലഭിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇടത് കണങ്കാലിൽ ശസ്ത്രക്രിയ നടത്തി സ്റ്റീൽ കന്പിയിട്ടിട്ടുള്ളതായി കണ്ടെത്തി. ഇത്തരം ശസ്ത്രക്രിയ നടത്തിയവരെ സംബന്ധിച്ചു നടത്തിയ അന്വേഷണത്തിൽ…
Read Moreഒരു പുത്തൻ താരോദയം ഇഫ്റ്റ..! അമ്മ, മാക്ട, ഫെഫ്ക എന്നീ സംഘടനയ്ക്ക് പുറമേ സിനിമ-സീരിയൽ മേഖലകളിൽ ഐഎൻടിയുസിയുടെ നേതൃത്വത്തിലും ഒരു സംഘടന
കൊച്ചി: സിനിമ, സീരിയൽ മേഖലകളിൽ ഐഎൻടിയുസി സംഘടന രൂപീകരിക്കുന്നു. ഇന്ത്യൻ നാഷണൽ ഫിലിം ടെക്നീഷ്യൻ ആൻഡ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ (ഇഫ്റ്റ) എന്നാണ് സംഘടനയുടെ പേര്. സംഘടനയുടെ രൂപീകരണ യോഗം ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന്റെ സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്നു. 28നു മുൻപു മൂന്നു മേഖലാ കണ്വൻഷനുകൾ നടത്തുമെന്നും തുടർന്നു ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നും ചന്ദ്രശേഖരൻ അറിയിച്ചു. അമ്മ, മാക്ട, ഫെഫ്ക സംഘടനകൾക്ക് ബദലല്ല ഇഫ്റ്റ. സമരം നടത്തുകയോ ആരെയെങ്കിലും ഭീഷണിപ്പെടുത്തുകയോ അല്ല ലക്ഷ്യം. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാൻ സംഘടന ശ്രമിക്കും.
Read Moreചിലപ്പോൾ ഇങ്ങനെയൊക്കെയാവാം..! കോൺഗ്രസ് കണ്ണടച്ചപ്പോൾ ബിജെപി താങ്ങി; ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നും സിപിഎം തെറിച്ചു
കൊച്ചി: യുഡിഎഫ് പ്രമേയത്തെ ബിജെപി പിന്തുണച്ചതിനെ തുടർന്ന് സിപിഎം പ്രസിഡന്റ് പുറത്ത്. നെടുന്പാശേരി ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരേ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം ബിജെപി പിന്തുണയോടെ ആറിനെതിരേ 11 വോട്ടുകൾക്കു പാസായി. സിപിഎമ്മിലെ പി.ആർ. രാജേഷിനാണു പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. പഞ്ചായത്തിൽ മൊത്തം 18 അംഗങ്ങളാണുള്ളത്. സിപിഎം-ആറ്, യുഡിഎഫ്-ആറ് (കോണ്ഗ്രസ്- അഞ്ച്, മുസ്ലിം ലീഗ്-ഒന്ന്), ബിജെപി-അഞ്ച് (ബിജെപി-നാല്, ബിജെപി സ്വതന്ത്ര-ഒന്ന്), എസ്ഡിപിഐ-ഒന്ന് എന്നിങ്ങനെയാണു കക്ഷിനില. അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് അംഗങ്ങൾക്കൊപ്പം ബിജെപിയിലെ അഞ്ച് അംഗങ്ങളും അനുകൂലിച്ചു വോട്ട് ചെയ്തു. എസ്ഡിപിഐ അംഗത്തിന്റെ വോട്ട് അസാധുവായി. സിപിഎമ്മിനും യുഡിഎഫിനും തുല്യവോട്ടുനിലയുള്ള പഞ്ചായത്തിൽ നേരത്തെ നറുക്കെടുപ്പിലൂടെയാണു സിപിഎമ്മിനു പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.
Read Moreകെട്ടുകഥയെന്ന് പോലീസ്..! തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് വിദ്യാർഥിനിയുടെ പരാതി; വിശ്വാസയോഗ്യമല്ലെന്ന് പോലീസ്; കുട്ടി പറഞ്ഞ സ്ഥലത്ത് പരിശോധന നടത്തിയതെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ്
വൈപ്പിൻ: എട്ടാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയതായി പരാതി. അന്വേഷണത്തിൽ പരാതി വിശ്വാസയോഗ്യമല്ലെന്ന് പോലീസും. കുട്ടിയെ തട്ടിക്കൊണ്ടുപോയതായും കുട്ടി രക്ഷപ്പെട്ട് വീട്ടിലെത്തിയതായുമാണ് ഇന്നലെ രാവിലെ മുതൽ പ്രചരിപ്പിക്കപ്പെട്ടത്. സാമൂഹ്യ മാധ്യമങ്ങൾ ഇതേറ്റെടുക്കുകകൂടി ചെയതതോടെ വാർത്ത വ്യാപകമായി. കുട്ടിയോടൊപ്പം നടത്തിയ അന്വേഷണത്തിൽ പൊരുത്തക്കേടുകൾ കണ്ടതായി പോലീസും അറിയിച്ചു. കുട്ടിപറയുന്നത് ഇപ്രകാരമാണ്- രാവിലെ ഞാറക്കൽ മഞ്ഞനക്കാട് ബസിൽ വന്നിറങ്ങിയശേഷം സ്കൂളിലേക്കു നടന്നുപോകുന്പോൾ വഴിയിൽവച്ച് ആരോ, എന്തോ മണപ്പിച്ചു. അതോടെ ബോധം നഷ്ടപ്പെട്ട തനിക്ക് പിന്നീട് ഏതോ ഒരു അജ്ഞാതകേന്ദ്രത്തിൽവച്ചാണ് ഓർമ തിരിച്ചുകിട്ടിയത്. അപ്പോഴേക്കും തന്റെ മുടി മുറിച്ചെടുത്തിരുന്നു. അവിടെ പത്തു വയസു പ്രായംവരുന്ന മറ്റു രണ്ടു കുട്ടികൾ കൂടി ഉണ്ടായിരുന്നതായും മധ്യവയസ്കനായ ഒരാൾ കണ്ണിൽ ഇരുന്പ് കന്പികൊണ്ടു കുത്താൻ വന്നപ്പോൾ അയാളെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നെന്നും കുട്ടി പറഞ്ഞു. ഓടി ബോൾഗാട്ടിയിലെത്തി ശേഷം വൈപ്പിനിലേക്കുള്ള ബസിൽ കയറി 11ഓടെവീട്ടിലെത്തുകയായിരുന്നത്രേ. വീട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ്…
Read Moreമാനസികാസ്വാസ്ഥ്യമുള്ള വീട്ടമ്മയെ മർദിച്ച സംഭവത്തിലെ മൂന്നു സ്ത്രീകളെ റിമാൻഡ് ചെയ്തു; ആലുവാ റൂറൽ എസ്പി എ.വി. ജോർജ് നേരിട്ടെത്തി അന്വേഷിച്ച് കേസിൽ വധശ്രമവും കൂടി ചേർത്തു; ഇതോടെ പ്രതികളായ സ്ത്രീകൾ അകത്തായി
ചെറായി: പള്ളിപ്പുറത്ത് മനോദൗർബല്യമുള്ള വീട്ടമ്മയേയും തടയാൻ ചെന്ന പതിനേഴുകാരിയായ മകളെയും അയൽവാസികളായ ഒരു പറ്റം സ്ത്രീകൾ ചേർന്ന് ക്രൂരവും പ്രാകൃതവുമായി മർദിച്ച് അവശയാക്കിയ സംഭവത്തിൽ മുനന്പംപോലീസ് ഇന്നലെ അറസ്റ്റ്ചെയ്ത മൂന്ന് വീട്ടമ്മമാരെ ഇന്നലെ രാത്രി ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചു. പോലീസ് ആദ്യം ലഘുവായ വകുപ്പുകൾ ചേർത്ത് കൈകാര്യം ചെയ്ത കേസ് ആലുവാ റൂറൽ എസ്പി എ.വി. ജോർജ് നേരിട്ടെത്തി അന്വേഷിച്ച് വധശ്രമവും കൂടി ചേർത്തതോടെയാണ് പ്രതികൾ റിമാൻഡിലായത്. രാത്രി തന്നെ മൂവരെയും കാക്ക നാട് ജയിലിലേക്ക് മാറ്റി. രണ്ട് ദിവമായി അരങ്ങേറിയ മർദനം വിവാദമായതോടെ വീട്ടമ്മയുടെ ഭർത്താവ് നൽകിയ പരാതിയിൽ പള്ളിപ്പുറം വീട്ടിൽ ലിജി അഗസ്റ്റിൻ (42), അച്ചാരുപറന്പിൽ മോളി സെബാസ്റ്റ്യൻ (44), പാറക്കാട്ടിൽ ഡീന ബിജു (37) എന്നിവരെ ആലുവാ റൂറൽ എസ്പിയുടെ നിർദേശാനുസരണം മുനന്പം എസ്ഐ ടി.വി.…
Read Moreഞങ്ങൾക്കും ജീവിക്കേണ്ടേ..! ആരോഗ്യക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിൻമാറുന്നു; സ്വകാര്യ ആശുപത്രികൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിലെന്ന് ഭാരവാഹികൾ
കൊച്ചി: സ്വകാര്യ ആശുപത്രികളെ കൂടുതൽ സാന്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് സ്വകാര്യ ആശുപത്രികളിൽ ആരോഗ്യക്ഷേമ പദ്ധതികൾ നിർത്തലാക്കാൻ തീരുമാനിച്ചതായി സ്വകാര്യ ആശുപത്രി ഉടമകൾ. സ്വകാര്യ ആശുപത്രികൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണു കാരുണ്യ, സ്നേഹസ്പർശം, ആരോഗ്യ ഇൻഷ്വറൻസ് തുടങ്ങിയ ആരോഗ്യ സുരക്ഷാ പദ്ധതികൾ മാർച്ച് 31നു ശേഷം നിർത്തലാക്കാൻ തീരുമാനിച്ചതെന്നു കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.പദ്ധതികൾ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഏജൻസികളുമായുള്ള കാരാറുള്ളതിനാലാണു സേവനങ്ങൾ നിർത്തലാക്കാൻ രണ്ടു മാസം സമയം നിട്ടിയത്. ഇതു സംബന്ധിച്ചുള്ള നോട്ടീസ് അടുത്ത ദിവസം അതാത് ഏജൻസികൾക്ക് കൈമാറും. സ്വകാര്യ ആശുപത്രികളുടെ പ്രതിസന്ധി പരിഹരിക്കാൻ ക്രിയാത്മകമായ നടപടികൾ സർക്കാരിന്റെ ഭാഗത്ത് ഉണ്ടായാൽ മാത്രം തീരുമാനത്തിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി ഹുസൈൻ കോയ തങ്ങൾ, സെക്രട്ടറി ഫർഹാൻ യാസിൻ എന്നിവർ പത്രസമ്മേളനത്തിൽ…
Read Moreബസിൽ വിദേശ വനിതയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ; പല തവണ ബസ് ജീവനക്കാരും യുവതിയും താക്കീത് ചെയ്തിട്ടും പിൻമാറാൻ ഇയാൾ തയാറായില്ല; പിന്നീട് ബസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു
പള്ളുരുത്തി: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദേശവനിതയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ കൊല്ലം സ്വദേശിയെ പള്ളുരുത്തി പോലീസ് അറസ്റ്റുചെയ്തു. കൊല്ലം ഭരണിക്കാവ് കൊച്ചൂട്ടി കോളനി ജോസ് ഭവനിൽ ജോസി(37)നെയാണ് പള്ളുരുത്തി സിഐ കെ.ജി.അനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഫ്രഞ്ച് സ്വദേശിനിയും ചെന്നൈ ലയോള കോളജ് വിദ്യാർഥിനിയുമായ യുവതിയെയാണ് ഇയാൾ അപമാനിക്കാൻ ശ്രമിച്ചത്. തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിൽ യാത്ര ചെയ്യുകയായിരുന്നു വിദേശവനിത. കൊല്ലത്തുനിന്ന് കൊച്ചി ഹാർബറിലേക്ക് ജോലിക്കു വരികയായിരുന്ന ജോസ് മദ്യലഹരിയിൽ യുവതിയെ ശല്യം ചെയ്തു. പല തവണ ബസ് ജീവനക്കാരും യുവതിയും താക്കീത് ചെയ്തിട്ടും പിൻമാറാൻ ഇയാൾ തയാറായില്ല. തുടർന്നു പള്ളുരുത്തി സ്റ്റേഷനുമുന്നിൽ ബസ് നിർത്തി പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
Read Moreപെൻഷൻ നൽകാതിരിക്കാനാവില്ല..! കെഎസ്ആർടിസിക്കായി ചോരയും വിയർപ്പും ഒഴുക്കിയവരുടെ അവകാശമാണ് പെൻഷനെന്ന് ഹൈക്കോടതി
കൊച്ചി: വിരമിച്ച ജീവനക്കാർക്കുള്ള പെൻഷൻ കെഎസ്ആർടിസി നൽകണമെന്നു ഹൈക്കോടതി. കെഎസ്ആർടിസിക്കായി ചോരയും വിയർപ്പും ഒഴുക്കിയവരുടെ അവകാശമാണ് പെൻഷൻ. സാന്പത്തിക പ്രതിസന്ധിയുടെ പേരിൽ പെൻഷൻ നൽകാതിരിക്കാനാവില്ല. പെൻഷൻ നിരാകരിക്കാനും അനന്തമായി നീട്ടാനും പാടില്ല. വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനായി ട്രഷറി ഉത്തരവു വേണമെന്നു 2002ൽ നിർദേശിച്ചിരുന്നു. ദിവസ വരുമാനത്തിന്റെ 10 ശതമാനം ട്രഷറിയിൽ നിക്ഷേപിക്കണമെന്നും ഡിവിഷൻ ബെഞ്ചിന്റെ നിർദേശമുണ്ടായിരുന്നതായും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. പെൻഷൻ മുടങ്ങിയതിനെത്തുടർന്നു വിരമിച്ച ജീവനക്കാർ നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്. സർക്കാരും കെഎസ്ആർടിസിയും കോടതിയിൽ സത്യവാംഗ്മൂലം നൽകിയിരുന്നു. കെഎസ്ആർടിസി സാന്പത്തിക പ്രതസന്ധിയിലാണെന്നും പെൻഷൻ സർക്കാർ ഏറ്റെടുക്കണമെന്നുമാണു കെഎസ്ആർടിസി സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ പറയുന്നത്. എന്നാൽ, ഹർജി പരിഗണിക്കവെ സർക്കാരിനെ വിമർശിക്കാതെ കെഎസ്ആർടിസിയോടു പെൻഷൻ നൽകണമെന്ന നിർദേശമാണു ഹൈക്കോടതി നൽകിയിരിക്കുന്നത്.
Read More