പത്തനംതിട്ട: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരുഷ ജീവനക്കാര്‍ക്ക് വരുന്ന ശബരിമല മണ്ഡലകാലത്ത് തുടര്‍ച്ചയായ ജോലിഭാരം അടിച്ചേല്പിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. 16 ദിവസത്തിലധികം ശബരിമലയില്‍ ഇവരെ ജോലിക്ക് നിയോഗിക്കുന്നത് അനാരോഗ്യത്തിന് ഇടയാക്കുമെന്ന പരാതി കണക്കിലെടുക്കണമെന്ന് കമ്മീഷന് അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. ഇത്തരം നിയമനങ്ങളില്‍ പോലീസ്, എക്സൈസ് തുടങ്ങിയ വകുപ്പുകള്‍ നടത്തുന്ന നിയമന രീതി ആരോഗ്യ വകുപ്പിനും പിന്തുടരാമെന്ന് കമ്മീഷന് ചൂണ്ടിക്കാണിച്ചു. പത്തനംതിട്ട ജില്ലയ്ക്കു പുറത്ത് സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരെയും ശബരിമല ജോലിക്കായി നിയോഗിക്കണം. വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്താവുന്ന മേഖലയില്‍ അവരുടെ കൂടി സേവനം സ്വീകരിച്ച് ലിംഗനീതി ഉറപ്പാക്കണമെന്നും കമ്മീഷന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. പത്തനംതിട്ട ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാരായ ഫീല്‍ഡ് അസ്സിസ്റ്റന്റുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മന്ത് രോഗപ്രതിരോധം, മലേറിയ, ചിക്കുന്‍ഗുനിയ, ഡെങ്കുപ്പനി എന്നിവയുടെ പ്രതിരോധ…
Read MoreCategory: Loud Speaker
പിടിച്ചു നിൽക്കാൻ ജലീലിന്റെ നീക്കം; മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ സമരപരിപാടി
തിരുവനന്തപുരം: ബന്ധുനിയമനത്തിൽ മന്ത്രി കെ ടി ജലീൽ കുറ്റക്കാരനെന്ന ലോകായുക്ത വിധിയെത്തുടർന്ന് ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കാനിരിക്കെ ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ മന്ത്രി കെ.ടി ജലീൽ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് നിയമ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. ഹൈക്കോടതി വെക്കേഷൻ ബെഞ്ചിലേക്ക് അടിയന്തിര പ്രാധാന്യത്തോടെ ഹർജി എത്തിക്കാനാണ് മന്ത്രി കെ.ടി. ജലീൽ ശ്രമിക്കുന്നത്. ബന്ധുനിയമനത്തിൽ ജലീൽ നടത്തിയത് അധികാര ദുർവിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചിരുന്നു. ബന്ധുവിനെ ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ ആക്കിയത് ചട്ടം ലംഘിച്ചാണെന്നും വിധിയിൽ പറയുന്നു. കൂടാതെ ജലീലിനെ മന്ത്രി സഭയിൽ നിന്നു പുറത്താക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്താ കോടതി വിധിയിൽ ആവശ്യപ്പെട്ടിരുന്നു. അതേ സമയം ജലീലിനെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയിൽ നിന്നു മുഖ്യമന്ത്രി പിണറായി വിജയൻ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സമരപരിപാടികളുമായി മുന്നോട്ട്. ആദ്യപടിയായി ഇന്ന്…
Read Moreകോവിഡ് വാക്സിന് പകരം നല്‍കിയത് പേവിഷബാധക്കെതിരെയുള്ള വാക്സിന്
ലക്നോ: ഉത്തർപ്രദേശിൽ പ്രായമായ സ്ത്രീകൾക്ക് കോവിഡ് വാക്സിന് പകരം നൽകിയത് പേവിഷബാധക്കെതിരെയുള്ള വാക്സിൻ. ശാംലിയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് സംഭവം. മൂന്ന് സ്ത്രീകള്‍ക്കാണ് കോവിഡ് വാക്സിന് പകരം പേവിഷ ബാധക്കെതിരെയുള്ള മരുന്ന് കുത്തിവെച്ചത്. ആരോഗ്യകേന്ദ്രത്തില്‍ നിന്ന് വീട്ടിലെത്തിയ ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ഫാര്‍മസിസ്റ്റിനെ സസ്പെന്‍ഡ് ചെയ്യാന്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയതായും മജിസ്ട്രേറ്റ് അറിയിച്ചു.
Read Moreവോട്ടെണ്ണലിന്റെ വേഗം കൂട്ടാൻ ഇവിഎം ടേബിളുകൾ കൂട്ടും; തപാൽ വോട്ട് എണ്ണാൻ വൈകും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ വേഗം കൂട്ടാൻ ഒരേ സമയം കൂടുതൽ ഇവിഎമ്മുകൾ തിട്ടപ്പെ ടുത്താൻ നിർദേശം. എന്നാൽ, ഇത്തവണ തപാൽ വോട്ടുകൾ ഏറെയുള്ളതിനാൽ ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകൾ എണ്ണിത്തീർന്നാലും തപാൽ വോട്ട് എണ്ണിത്തീരാനാകുമോ എന്ന സംശയം തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർക്കുണ്ട്. ഇതിനാൽ അന്തിമ ഫലം പ്രഖ്യാപിക്കാൻ വൈകിയേക്കും.ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകൾ എണ്ണുന്നതിനായി ഇത്തവണ ഓരോയിടത്തും പരമാവധി നാലു ഹാളുകൾ വീതം ക്രമീകരിക്കാമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയിട്ടുള്ള നിർദേശം. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഓരോ ഹാളിലും ഏഴു ടേബിളുകൾ മാത്രമേ ക്രമീകരിക്കാവൂ. നേരത്തേ ഒരു ഹാളിൽ മാത്രമായിരുന്നു ഇവിഎമ്മുകൾ എണ്ണിയിരുന്നത്. ഇവിടെ 14 ടേബിളുകളാണു ക്രമീകരിച്ചിരുന്നത്. ഇതാണ് ഏഴാക്കി കുറച്ച ശേഷം ഹാളുകളുടെ എണ്ണം നാലാക്കി ഉയർത്തിയത്. നിർദേശം പൂർണതോതിൽ സംസ്ഥാനത്തു നടപ്പാക്കിയാൽ ഒരേ സമയം 28 ഇവിഎമ്മുകൾ വീതം എണ്ണാനാകും. ഇതുവഴി ഇവിഎമ്മുകൾ…
Read Moreസുരക്ഷിതമായ റോഡുകള്‍ പൗരന്റെ അവകാശം; അപകടങ്ങള്‍ കുറയ്ക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്നു ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും റോഡ് സുരക്ഷാ അഥോറിറ്റിയും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. സുരക്ഷിതമായ റോഡുകള്‍ പൗരന്റെ ഭരണഘടനാ അവകാശമാണെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്നും ഇതിനായി സര്‍ക്കാര്‍ പിരിച്ചെടുത്ത ഫണ്ട് അഥോറിറ്റിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് ഉള്‍പ്പെടെ നല്കിയ പൊതുതാത്പര്യ ഹര്‍ജികളിലാണു ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. റോഡുകള്‍ ഇടയ്ക്കിടെ വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാൻ പണികള്‍ ഒരുമിച്ചു ചെയ്യാന്‍ സംവിധാനം വേണം. ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം. അപകടത്തിനിരയാവുന്നവര്‍ക്ക് സഹായം നല്കുന്നതിനു റോഡ് സുരക്ഷാ അഥോറിറ്റി ഇടപെടണം. റോഡ് സുരക്ഷാ നിയമപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നു തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ച് ജനങ്ങളെ…
Read More‘രണ്ടാം വരവ് അല്പം കട്ടിയാ’; ഇങ്ങനെ പോയാൽ പ്രതിദിന കോവിഡ് കേസുകൾ പതിനായിരം കടക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയരുന്നതു മൂലം രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിന് മുകളിലെത്താൻ സാധ്യതയുണ്ടെന്ന സൂചന നൽകി ആരോഗ്യ വിദഗ്ധർ. കഴിഞ്ഞ മാസം പോസിറ്റിവിറ്റി നിരക്ക് മൂന്നു ശതമാനത്തിൽ താഴെ എത്തിയിരുന്നു. ഇത് അഞ്ചു ശതമാനത്തിനു മുകളിലെത്തുന്നത് തീവ്രവ്യാപനത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചതിന്റെ ഭാഗമായി മാസ്ക് ധരിക്കാത്തവർക്കും കൃത്യമായി സാമൂഹിക അകലം പാലിക്കാത്തവർക്കും എതിരേ കർശന നടപടി എടുക്കാനാണ് പോലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാതെയുള്ള കൂട്ടം ചേരൽ അനുവദിക്കില്ല. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്നലെ 57 പേരെ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിദിന കോവിഡ് പരിശോധന വർധിപ്പിക്കും.ഫെബ്രുവരി 24നു ശേഷം ആദ്യമായി ഇന്നലെ നാലായിരത്തിനു മുകളിൽ ആൾക്കാർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ 4,353 പേർക്കാണ് രോഗം…
Read Moreമന്‍സൂർ വധം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി ; ‘അന്വേഷണ ഉദ്യോഗസ്ഥന്സിപിഎം ബന്ധം’; ഐപിഎസ് ഫീസർ അന്വേഷിക്കണമെന്ന് യുഡിഎഫ്
തലശേരി: പാനൂർ പുല്ലൂക്കര പാറാൽ മൻസൂർ കൊല്ലപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈ എസ്പി ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അതേ സമയം നിലവിലെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് സിപിഎമ്മുമായി ബന്ധമുണ്ടെന്നും ഇദ്ദേഹത്തിനു പകരം ഐപിസ് ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നൽകണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് സിറ്റി കമ്മീഷണർ ഇളങ്കോ ഉത്തരവിട്ടത്. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ഡിവൈ എസ്പി ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു. മൻസൂറിന്റെ സഹോദരങ്ങളുടെയും ദൃക് സാക്ഷികളുടെയും മൊഴി അന്വഷണസംഘം രേഖപ്പെടുത്തി. ചൊക്ലി സി ഐ സുഭാഷ്, തലശേരി സിഐ ഗോപകുമാർ, ധർമടം സിഐ അബ്ദുൾ റഹീം എന്നിവരടങ്ങുന്ന 15 പേരാണ് അന്വേഷണ സംഘത്തിലുള്ളത്. തിരിച്ചറിഞ്ഞ പതിനൊന്ന് പേരുൾപ്പെടെ 25 പ്രതികളാണ് കേസിലുളളത്. നിലവിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന…
Read Moreപരസ്പര വെട്ടിൽ ഇത്തവണ അച്ഛൻ വീണു; നാലുസെന്റിൽ ഷെഡ് വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം ഇനിയില്ല; മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു; അച്ഛന്റെ വെട്ടേറ്റ മകൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ
വൈപ്പിന്‍: ഞാറയ്ക്കലില്‍ ഊടാറക്കല്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പിതാവും മകനും വീട്ടില്‍ വച്ച് പരസ്പരം വാക്കത്തിക്ക് വെട്ടിയ സംഭവത്തില്‍ ഗുരുതരാവസ്ഥയിലായ മകന് ജയേഷി (33)നെ എറണാകുളം ജനറലാശുപത്രിയില്‍ നിന്നും കഴിഞ്ഞ രാത്രിതന്നെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി. മകന്റെ വെട്ടേറ്റ് പിതാവ് പീച്ചുള്ളില് പ്രസന്നന് (57) തല്‍ക്ഷണം മരിച്ചിരുന്നു. ഇയാളുടെ ഇന്‍ക്വസ്റ്റ് പോലീസ് ഇന്ന് രാവിലെ നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. മകന് ജയേഷിനു തലയ്ക്കും കൈക്കുമാണ് വെട്ടേറ്റിട്ടുള്ളത്. ആള് സംസാരിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രസന്നന്റെ കഴുത്തിലേറ്റ വെട്ടാണ് തല്‍ക്ഷണം മരിക്കാനിടയാക്കിയതത്രേ. സംഭവത്തില്‍ ജയേഷിനെതിരെ പോലീസ് കൊലപാതകത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. വിവാഹം കഴിച്ചിട്ടുള്ള പ്രസന്നന്റെ ആദ്യ ഭാര്യയിലുള്ള രണ്ട് മക്കളില്‍ ഒരാളാണ് ജയേഷ്. ആദ്യ ഭാര്യ ജയ മരിച്ചു പോയിരുന്നു. പിന്നീട് വിവാഹം കഴിച്ചതിലും രണ്ട് മക്കളുണ്ട്. നാല് സെന്റ് ഭൂമിയില്‍ നിലവിലുള്ള വീടു കൂടാതെ…
Read More500 രൂപയ്ക്ക് മറിച്ച് വിറ്റ് കളഞ്ഞത് വീണയുടെ വിജയമോ? യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ; കോൺഗ്രസിൽ പുതിയ വിവാദം
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ്. നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍. ഉപയോഗിക്കാത്ത അമ്പത് കിലോ പോസ്റ്ററുകളാണ് നന്തന്‍കോട് വൈഎംആര്‍ ജംഗ്ഷനിലെ ആക്രിക്കടയില്‍ നിന്നും കണ്ടെത്തിയത്. പോസ്റ്ററുകള്‍ കൊണ്ടുവന്നയാളെ അറിയില്ലെന്നും കിലോയ്ക്ക് 10 രൂപ നിരക്കിലാണ് വാങ്ങിയതെന്നും ആക്രിക്കടയുടമ അറിയിച്ചു. വോട്ടെടുപ്പ് ദിനം ബൂത്ത് അലങ്കരിക്കാന്‍ നല്കിയ പോസ്റ്ററിന്റെ ബാക്കി ആരെങ്കിലും ആക്രിക്കടയില്‍ എത്തിച്ചതാകാമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. അതേസമയം, സംഭവം അന്വേഷിക്കാന്‍ ഡിസിസി ഭാരവാഹിയെ ചുമതലപ്പെടുത്തിയതായി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ പറഞ്ഞു. വിവരം കെപിസിസി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്നും ആരെങ്കിലും മനപ്പൂര്‍വം ചെയ്തതാണെങ്കില്‍ നടപടിയുണ്ടാകുമെന്നും സനല്‍ കൂട്ടിച്ചേർത്തു.
Read Moreസ്നേഹാദരവിന്റെ വിസ്മയ ചിത്രം, അവർ ഇപ്പോഴും ത്രില്ലിലാണ്! രാഹുലിന്റെ വരവ് നേട്ടമായെന്നു കോണ്‍ഗ്രസ് വിലയിരുത്തൽ
കോട്ടയം: ഉഴവൂർ അരീക്കര ആറുകാക്കൽ വീട്ടിലെ ഏലിയാക്കുട്ടി(86)യ്ക്കും അന്നമ്മ (73)യ്ക്കും രാഹുൽ ഗാന്ധിയെ അടുത്തുകണ്ടു സംസാരിച്ചതിന്റെ സന്തോഷം തീർന്നിട്ടില്ല. ഉഴവൂരിൽനിന്നു കൂത്താട്ടുകുളത്തിനുള്ള റോഡ് ഷോയിൽ അരീക്കര സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിനുസമീപം റോഡരുകിൽനിന്ന ഇരുവരെയും കണ്ട് പത്തു മീറ്റർ കാർ പിന്നോട്ടെടുത്താണ് രാഹുൽ ഗാന്ധി അരികിലെത്തിയത്. ഏലിയാക്കുട്ടിയെയും അന്നമ്മയെയും ആശ്ലേഷിച്ചതിന്റെ ഫോട്ടോകൾ മാധ്യമങ്ങളിൽ നിറഞ്ഞു. ഇരുവരോടും വിശേഷങ്ങൾ തിരക്കിയതിനൊപ്പം വയോധികസഹോദരികൾ രാഹുലിനോടു വിശേഷങ്ങൾ ചോദിക്കുകയും സോണിയാ ഗാന്ധിയെ തിരക്കിയതായി പറയുകയും ചെയ്തു. ഈ വാർത്തകളും ഫോട്ടോകളും ഫ്രെയിം ചെയ്ത് വയ്ക്കാനുള്ള ഒരുക്കത്തിലാണ് ഏലിയാക്കുട്ടിയും അന്നമ്മയും. സ്നേഹാദരവിന്റെ വിസ്മയ ചിത്രം രാഹുൽ ഗാന്ധി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. രാഹുലിന്റെ വരവ് നേട്ടമായെന്നു കോണ്‍ഗ്രസ് വിലയിരുത്തൽ കോട്ടയം: തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ പ്രചാരണ മാന്ദ്യത്തിന് ഉണർവുണ്ടാക്കിയത് രാഹുൽ ഗാന്ധിയുടെ റോഡ് ഷോകളെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം വിലയിരുത്തി. കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി, കടുത്തുരുത്തി,…
Read More