കോട്ടയം: ഉഴവൂർ അരീക്കര ആറുകാക്കൽ വീട്ടിലെ ഏലിയാക്കുട്ടി(86)യ്ക്കും അന്നമ്മ (73)യ്ക്കും രാഹുൽ ഗാന്ധിയെ അടുത്തുകണ്ടു സംസാരിച്ചതിന്റെ സന്തോഷം തീർന്നിട്ടില്ല. ഉഴവൂരിൽനിന്നു കൂത്താട്ടുകുളത്തിനുള്ള റോഡ് ഷോയിൽ അരീക്കര സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിനുസമീപം റോഡരുകിൽനിന്ന ഇരുവരെയും കണ്ട് പത്തു മീറ്റർ കാർ പിന്നോട്ടെടുത്താണ് രാഹുൽ ഗാന്ധി അരികിലെത്തിയത്. ഏലിയാക്കുട്ടിയെയും അന്നമ്മയെയും ആശ്ലേഷിച്ചതിന്റെ ഫോട്ടോകൾ മാധ്യമങ്ങളിൽ നിറഞ്ഞു. ഇരുവരോടും വിശേഷങ്ങൾ തിരക്കിയതിനൊപ്പം വയോധികസഹോദരികൾ രാഹുലിനോടു വിശേഷങ്ങൾ ചോദിക്കുകയും സോണിയാ ഗാന്ധിയെ തിരക്കിയതായി പറയുകയും ചെയ്തു. ഈ വാർത്തകളും ഫോട്ടോകളും ഫ്രെയിം ചെയ്ത് വയ്ക്കാനുള്ള ഒരുക്കത്തിലാണ് ഏലിയാക്കുട്ടിയും അന്നമ്മയും. സ്നേഹാദരവിന്റെ വിസ്മയ ചിത്രം രാഹുൽ ഗാന്ധി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. രാഹുലിന്റെ വരവ് നേട്ടമായെന്നു കോണ്‍ഗ്രസ് വിലയിരുത്തൽ കോട്ടയം: തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ പ്രചാരണ മാന്ദ്യത്തിന് ഉണർവുണ്ടാക്കിയത് രാഹുൽ ഗാന്ധിയുടെ റോഡ് ഷോകളെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം വിലയിരുത്തി. കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി, കടുത്തുരുത്തി,…
Read MoreCategory: Loud Speaker
സാനു മോഹന്‍ ഉടന്‍ കുടുങ്ങും! ചെന്നൈയിൽ ഒളിവിൽ കഴിയുന്ന സ്ഥലം പോലീസ് തിരിച്ചറിഞ്ഞതായി സൂചന; ബാങ്കുകളുടെ മറുപടി ഇന്നു ലഭിച്ചേക്കും
കാക്കനാട്: മുട്ടാർ പുഴയിൽ വൈഗ(13) യുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പിതാവ് സനു മോഹന്റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. സനു ചെന്നൈയിൽ ഒളിവിൽ കഴിയുന്ന സ്ഥലം പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. അറസ്റ്റ് അടക്കമുള്ള നടപടികളുടെ ഭാഗമായി കൂടുതൽ പോലീസ് സംഘം ഇന്നു ചെന്നൈയിലേക്ക് തിരിക്കും. കഴിഞ്ഞ മാസം 21നാണ് വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയത്. അന്നു മുതൽ സനു മോഹനെയും അയാൾ ഉപയോഗിച്ച കാറും കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു പോലീസ്. സംഭവം നടന്നിട്ട് 18 ദിവസം കഴിഞ്ഞിട്ടും ഒരു തുമ്പും കണ്ടെത്താൻ കഴിയാത്തതാണ് പോലീസിനെ കുഴയ്ക്കുന്ന പ്രശ്നം. വൈഗ മുങ്ങി മരിക്കാൻ ഇടയായ സംഭവത്തിലും പോലീസിനു ബലമായ സംശയം നിലനിൽക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ ശ്രീഗോകുലത്തിൽ സനുവിന്റെയും ഭാര്യയുടെയും ഫോൺ രേഖകൾ…
Read Moreസന്ദീപ് നായര്‍ ക്രൈംബ്രാഞ്ചിനു നല്കിയ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ! മുദ്രവച്ച കവറില്‍ നല്‍കാമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതി സന്ദീപ് നായര്‍ ക്രൈംബ്രാഞ്ചിനു നല്കിയ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നും ഇതു മുദ്രവച്ച കവറില്‍ നല്‍കാമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇഡി നിര്‍ബന്ധിച്ചെന്ന സ്വപ്നയുടെയും സന്ദീപിന്റെയും വെളിപ്പെടുത്തലുകളെത്തുടര്‍ന്നു ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാന്‍ ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന് നല്കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമപ്രകാരമുള്ള കേസന്വേഷണം നിരപരാധികളെ കേസില്‍ കുടുക്കാനുള്ള ലൈസന്‍സല്ലെന്നും ഇഡി ഉദ്യോഗസ്ഥര്ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് സന്ദീപ് ഉന്നയിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ വാദിച്ചു. ഇഡി ഉദ്യോഗസ്ഥര്‍ കേസുമായി ബന്ധമില്ലാത്തവര്ക്കെതിരേ വ്യാജ തെളിവുണ്ടാക്കുന്നെന്ന ആരോപണം ശരിയാണെങ്കില്‍ ഒരു പൗരനും രാജ്യത്ത് സുരക്ഷിതനല്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ മുന്‍ അഡി. സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി. റാവല്‍ വാദിച്ചു. സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിനെത്തുടര്‍ന്നുള്ള കേസും സന്ദീപ് നായരുടെ പരാതിയെത്തുടര്‍ന്നുള്ള കേസും…
Read Moreബിഡിജെഎസ് കലിപ്പില്‍ !ബിജെപി പരിഗണിച്ചില്ലെന്ന് നേതാക്കള്‍; എന്‍ഡിഎയില്‍ പൊട്ടിത്തെറി; മുന്നണിയില്‍ തുടരണമോയെന്നതില്‍ പ്രവര്‍ത്തകര്‍ ആശങ്കയില്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ നിര്‍ണായക ശക്തിയായി മാറുമെന്ന ശുഭപ്രതീക്ഷയ്ക്ക് പിന്നാലെ എന്‍ഡിഎയില്‍ പൊട്ടിത്തെറി. അര്‍ഹമായ പരിഗണന ഘടകകക്ഷികള്‍ക്ക് ബിജെപിയുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്ന ആരോപണമാണുയരുന്നത്. ബിഡിജെഎസാണ് അമര്‍ഷവുമായി രംഗത്തെത്തിയത്. മത്സരിക്കുന്ന മണ്ഡലത്തിനു പുറത്ത് യാതൊരുപരിഗണനയും ബിജെപി നേതൃത്വം നല്‍കിയിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ മുന്നണിയില്‍ തുടരണമോയെന്നത് സംസ്ഥാന നേതൃത്വം തീരുമാനിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ചോദിച്ചതു 32, കിട്ടിയത് 21സീറ്റ് വിഭജനഘട്ടത്തില്‍ ബിഡിജെഎസിനെ അവഗണിച്ചിരുന്നെങ്കിലും സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍വെള്ളാപ്പള്ളി മൗനംപാലിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 38 സീറ്റ് ലഭിച്ച ബിഡിജെഎസിന് ഇത്തവണ 21 സീറ്റ് മാത്രമായിരുന്ന ലഭിച്ചത്. ആവശ്യപ്പെട്ടതാകട്ടെ 32 സീറ്റും. എന്നിട്ടും തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായി തര്‍ക്കത്തിന് ബിഡിജെഎസ് രംഗത്തെത്തിയിരുന്നില്ല. എന്നാല്‍ പ്രചാരണഘട്ടത്തില്‍ നേതാക്കള്‍ക്ക് ബിജെപിയുടെ ഭാഗത്ത് നിന്ന് നേരിടേണ്ടി വന്ന അവഗണനയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. ക്ഷണമില്ലാതെബിഡിജെഎസ് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നതുള്‍പ്പെടെയുള്ള…
Read Moreരണ്ട് സുഹൃത്തുക്കൾ നടത്തിയ തെരഞ്ഞെടുപ്പ് പന്തയവും എഗ്രിമെന്റും കൗതുകമായി; സോഷ്യൽ മീഡിയയിൽ വൈറൽ
മുക്കം: തെരഞ്ഞെടുപ്പായാലും കായിക മത്സരങ്ങളായാലും നാട്ടിൻ പുറങ്ങളിൽ പന്തയങ്ങൾ പുതുമയുള്ള കാഴ്ചയൊന്നുമല്ല.പക്ഷെ, കോഴിക്കോട് കാരശേരി ഗ്രാമപഞ്ചായത്തിലെ രണ്ട് സുഹൃത്തുക്കൾ നടത്തിയ പന്തയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നോർത്ത് കാരശേരി സ്വദേശി ജംഷീറും മലാംകുന്ന് സ്വദേശി ഹരിദാസനും തമ്മിലാണ് പന്തയംവച്ചത്. പക്ഷേ, ഇത് സാധാരണ വാക്കാലുള്ള പന്തയമല്ല. പന്തയം രണ്ട് സാക്ഷികൾ മുഖേന ടൈപ്പ് ചെയ്തെടുത്ത് എഗ്രിമെന്റ് പേപ്പറാക്കിയിരിക്കുകയാണ്. ഇത് ഇതിനകം സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായി. സാധാരണയായി ഭക്ഷണത്തിനും ജ്യൂസിനുമൊക്കെയായി ചെറിയ ചെറിയ പന്തയങ്ങൾ നടക്കാറുണ്ടങ്കിലും ഇത്തരത്തിൽ എഗ്രിമെന്റ് തയാറാക്കി വയ്ക്കുന്നത് ആദ്യമാണ്. എഗ്രിമെന്റിൽ എഴുതിയ കാര്യങ്ങളും കൗതുകമുണർത്തുന്നതാണ്. “തിരുവമ്പാടിയിലെ യുഡിഎഫ് സ്ഥാനാർഥി സി.പി.ചെറിയമുഹമ്മദ് വിജയിക്കുമെന്ന് ഹരിദാസനും ഇടത് സ്ഥാനാർഥി ലിന്റോ ജോസഫ് വിജയിക്കുമെന്ന് ജംഷീറും പന്തയം വച്ചിരിക്കുന്നു എന്നും പന്തയത്തിൽ പരാജയപ്പെടുന്നവർ മുക്കം “നഹ്ദി മന്തി’യിൽ നിന്ന് ഒരു ഫുൾ മന്തിയും നോർത്ത് കാരശേരിയിലെ…
Read Moreപ്രതി ജയിൽ ചാടി; സഹപ്രവർത്തകനെ രക്ഷി ക്കാൻ പതിനെട്ടടവും പയറ്റി പോലീസുകാർ; കള്ളക്കളികൾ ഒപ്പിയെടുത്ത സിസി ടിവിക്ക് നുണപറയാനായില്ല; സിപിഒ രവികുമാർ ഇനി വീട്ടിലിരിക്കും…
പത്തനംതിട്ട: കുമ്പഴയില്‍ അഞ്ചുവയസുകാരി ദാരുണമായി കൊല്ലപ്പെട്ട കേസില്‍ പിടിയിലായ രണ്ടാനച്ഛന് അലക്സ് ചാടിപ്പോയ സംഭവത്തില്‍ പോലീസുകാരന് സസ്പെന്ഷന്. പത്തനംതിട്ട സ്റ്റേഷനിലെ റൈറ്ററായ സിപിഒ രവികുമാറിനെയാണ് അന്വേഷണ വിധേയമായി ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി സസ്പന്‍ഡ് ചെയ്തത്. തിങ്കളാഴ്ച രാത്രി 12 ഓടെയാണ് പ്രതി പത്തനംതിട്ട പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുന്നത്. ശൗചാലയത്തില്‍ പോകണമെന്നാവശ്യപ്പെട്ട ഇയാളെ സ്റ്റേഷന് പുറത്തേക്ക് ഇറക്കുന്നതിനിടയിലാണ് വിലങ്ങുമായി ഓടി രക്ഷപ്പെട്ടതെന്നാണ് വിശദീകരണം. പോലീസുകാരുടെ ഈ വാദത്തില്‍ സംശയം തോന്നിയതിനേ തുടര്‍ന്നാണ് അന്വേഷണം നടന്നത്. റൈറ്ററായ രവികുമാര്‍ മാത്രമാണ് ഈ സമയം പ്രതിക്കൊപ്പമുണ്ടായിരുന്നത്. രവികുമാറിന്റെ താത്പര്യപ്രകാരമാണ് ഇയാളെ പുറത്തേക്കിറക്കിയതെന്ന് സിസിടിവിയില്‍ വ്യക്തമായതോടെ മറ്റു പോലീസുകാര്‍ നടപടികളില്‍ നിന്നു രക്ഷപ്പെട്ടു. സംഭവം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി നേരിട്ടെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. സംഭവത്തില്‍ മറ്റു പോലീസുകാരെക്കൂടി കുടുക്കാന്‍ ചില ശ്രമങ്ങള്‍…
Read Moreഡോളര്‍ കടത്ത്: ‘സുഖമില്ലാത്തതിനാല്‍ ഹാജരാകില്ല’; ഒളിച്ചുകളി തുടര്‍ന്നു സ്പീക്കര്‍ ശ്രീരാമകൃഷ്ണന്
കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ ചോദ്യം ചെയ്യാലിനായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഇന്നു കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. സുഖമില്ലാത്തതിനാല്‍ എത്തില്ലെന്നാണ് ശ്രീരാമകൃഷ്ണന് അറിയിച്ചിരിക്കുന്നത്. രാവിലെ 11നു കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്. കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം നോട്ടീസ് അയച്ചെങ്കിലും, തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് സ്പീക്കര്‍ മറുപടി നല്‍കുകയായിരുന്നു. പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു. യുഎഇ കോണ്‍സുല്‍ ജനറല്‍ മുഖേന നടത്തിയ ഡോളര്‍ കടത്തില്‍ സ്പീക്കര്‍ക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്. ഇതു മൂന്നാമത്തെ പ്രാവശ്യമാണ് സ്പീക്കര്‍ കസ്റ്റംസിന്റെ മുന്നില്‍ ഹാജരാകാതെ മാറി നില്‍ക്കുന്നത്. തെരഞ്ഞെടുപ്പു സമയത്തു ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ എത്തി പ്രശ്നം വഷളാക്കേണ്ടതില്ലെന്ന സിപിഎം നിലപാട് അനുസരിച്ചാണ് സ്പീക്കര്‍ ഹാജരാകാതെ മാറിനിന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ…
Read Moreജനങ്ങൾ ആഗ്രഹിക്കുമ്പോൾ വിജയിയുടെ രാഷ്ട്രീയപ്രവേശം ഉണ്ടാകും; സൈക്കിൾ യാത്ര രാഷ്ട്രീയ സന്ദേശം തന്നെയെന്ന് പിതാവ് എസ്.എ.ചന്ദ്രശേഖർ
ചെന്നൈ: വിജയ് നടത്തിയ സൈക്കിൾ യാത്ര രാഷ്ട്രീയ സന്ദേശം നൽകാൻ തന്നെയെന്ന് പിതാവ് എസ്.എ.ചന്ദ്രശേഖർ. ചെന്നൈയിലെ വസതിയിൽ ഒടു ടെലിവിഷൻ ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്നം തുറന്നുകാട്ടാൻ തന്നെയാണ് വിജയ് സൈക്കിൾ യാത്ര നടത്തിയത്. സാധാരണകാർക്ക് വേണ്ടിയാണ് വിജയ് സൈക്കിളിലേറിയത്. എപ്പോൾ വേണമെങ്കിലും വിജയ് രാഷ്ട്രീത്തിലിറങ്ങും. ജനങ്ങൾ ആഗ്രഹിക്കുന്പോൾ വിജയിയുടെ രാഷ്ട്രീയപ്രവേശം ഉണ്ടാകുമെന്നും എസ്.എ.ചന്ദ്രശേഖർ പറഞ്ഞു. രാഷ്ട്രീയ സന്ദേശം നൽകാനായിരുന്നില്ല സൈക്കിൾയാത്ര എന്ന വാദങ്ങൾക്കിടെയാണ് വിജയിയുടെ അച്ഛന്റെ പ്രതികരണം. മെയ് ആറിന് നടന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പിൽ ചെന്നൈയിൽ വസതിയിൽ നിന്നും വിജയ് സൈക്കിളിൽ വോട്ട് ചെയ്യാൻ വന്ന സംഭവം വലിയ ചർച്ചകൾക്ക് വഴി തുറന്നിരുന്നു. വിജയ് സൈക്കിളിൽ സഞ്ചരിച്ചതിന് അസാധാരണമായി ഒന്നുമില്ലെന്നും വീടിന് അടുത്തുള്ള സ്കൂളായതിനാൽ മാത്രമാണ് അദ്ദേഹം സൈക്കിളിൽ സഞ്ചരിച്ചതെന്നുമാണ് നടന്റെ പിആർ ടീം വ്യക്തമാക്കുന്നത്.
Read Moreരാജ്യത്ത് 24 മണിക്കൂറിനിടെ ഒന്നേകാൽ ലക്ഷം പിന്നിട്ട് കോവിഡ് രോഗികൾ; 685 കോവിഡ് മരണങ്ങളും
ന്യൂഡൽഹി: കോവിഡ് രോഗബാധ രാജ്യത്ത് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇന്നത്തേത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,29,28,574 ആയി ഉയർന്നു. 9,10,319 ആക്ടീവ് കോവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 1,18,51,393 പേർക്ക് രോഗമുക്തി ലഭിച്ചു. 59,258 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 685 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 1,66,862 ആയി. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 9,01,98,673 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Moreഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 10 മലയാളികള്‍; യൂസഫലി ഒന്നാമത്
ന്യൂയോർക്ക്: ഫോർബ്സ് പുറത്തുവിട്ട ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്മാൻ എം.എ യൂസഫലി അടക്കം 10 മലയാളികള്‍. പ്രവാസി വ്യവസായിയാ യൂസഫലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 480 കോടി ഡോളറാണ് (35,600 കോടി രൂപ) ആസ്തി. അതി സമ്പന്നരുടെ ആഗോള പട്ടികയില്‍ 589-ാം സ്ഥാനമാണ് യൂസഫലിക്ക്. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ 26-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം 445 കോടി ഡോളറായിരുന്നു യൂസഫലിയുടെ ആസ്തി. ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫലിയാണ്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 330 കോടി ഡോളര്‍ ആസ്തിയാണ് ക്രിസ് ഗോപാലകൃഷ്ണനുള്ളത്. രവി പിള്ള, ബൈജു രവീന്ദ്രന് (250 കോടി ഡോളര്‍ വീതം), എസ്. ഡി. ഷിബുലാല്‍ (190 കോടി), ജെംസ് ഗ്രൂപ്പ് ചെയര്മാന് സണ്ണി വര്‍ക്കി (140 കോടി), ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ്…
Read More