പത്തനംതിട്ട: 2020ലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് നടന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്. സാമൂഹിക അകലവും മാസ്കും നിർബന്ധമായിരുന്ന കാലഘട്ടത്തിൽ കോവിഡ് പോസിറ്റീവായവർ പിപിഇ കിറ്റ് ധരിച്ചാണ് പോളിംഗ് ബൂത്തുകളിലെത്തിയത്. കോവിഡ് ബാധിതരെ എത്തിച്ച് വോട്ട് ചെയ്യിപ്പിച്ചതും പ്രത്യേക സംവിധാനങ്ങളോടെയാണ്. കോവിഡ് ബാധിതർ വോട്ട് ചെയ്യാനെത്തുന്പോൾ പോളിംഗ് ഉദ്യോഗസ്ഥരും പിപിഇ കിറ്റ് ധരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എല്ലാ വോട്ടർമാരും മാസ്ക് ധരിച്ചു വേണം പോളിംഗ് ബൂത്തിലെത്താനെന്നുള്ളത് നിർബന്ധമായിരുന്നു. സാമൂഹിക അകലവും നിർബന്ധമാക്കിയിരുന്നു. വോട്ടർമാർ കൂടുതലുള്ള സ്ഥലങ്ങളിൽ അധിക ബൂത്തുകളും ക്രമീകരിച്ചു നൽകി. പോളിംഗ് ശതമാനത്തെയും കോവിഡ് ബാധിച്ചിരുന്നു. സംസ്ഥാനത്താകമാനം 75.99 ശതമാനം പോളിംഗാണ് 2020ലെ തദ്ദേശ സ്ഥാപന വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിംഗ് നടന്നതാകട്ടെ പത്തനംതിട്ടയിലാണ്. 69.72 ശതമാനം. 10,78,647 വോട്ടർമാർ പട്ടികയിൽ ഉണ്ടായിരുന്നതിൽ 7,50,216 പേരാണ് പോളിംഗ് ബൂത്തിലെത്തിയത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 69.7…
Read MoreCategory: Loud Speaker
ദിലീപ് കോടതികളെ സമീപിച്ചപ്പോഴെല്ലാം തടസഹര്‍ജിയുമായി അതിജീവിതയുമെത്തി: പോരാടി നടിയും
കൊച്ചി: അതിജീവിതയുടെ ആവശ്യപ്രകാരമാണ് വനിതാ ജഡ്ജിയെത്തന്നെ കോടതി വിചാരണയ്ക്കു നിയോഗിച്ചത്. സാക്ഷിവിസ്താരം തുടങ്ങി എട്ടാം മാസം ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. ദിലീപ് കോടതികളെ സമീപിച്ചപ്പോഴെല്ലാം തടസഹര്‍ജിയുമായി അതിജീവിതയുമെത്തി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതില്‍ സ്വതന്ത്ര അന്വേഷണവും ആവശ്യപ്പെട്ടു. ഈ ഇടപെടലിലാണ് കേസ് ആദ്യം പരിഗണിച്ച ജില്ലാ ജഡ്ജിപോലും സംശയനിഴലിലായത്. ഒടുവില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ മെമ്മറി കാര്‍ഡ് മൂന്നു തവണ തുറന്നതായി സ്ഥിരീകരിച്ചപ്പോള്‍ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. ഇത് മേല്‍ക്കോടതികള്‍ നിരസിച്ചതോടെ തന്റെ സ്വകാര്യതയ്ക്കു ഭീഷണിയെന്നു ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കു കത്തയയ്ക്കാനും അവർ തയാറായി. ദിലീപിനെതിരേ തെളിവില്ലെന്ന പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ആര്. ശ്രീലേഖയ്ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജിയും നടി നല്കി. അഞ്ചു തവണയാണ് കേസില്‍ വിചാരണ നീട്ടിവച്ചത്. കോവിഡിനെത്തുടര്‍ന്നു വിചാരണ നീണ്ടതും ബാലചന്ദ്രകുമാറിന്റെ പരാമര്‍ശത്തിലുള്ള തുടരന്വേഷണവുമെല്ലാം കാരണമായി. രണ്ടു…
Read Moreജമ്മു കാഷ്മീർ വനമേഖലയിൽഭീകരത്താവളങ്ങൾ തകർത്തു
ശ്രീനഗർ: ജമ്മു കാഷ്മീരിലെ വനമേഖലയിൽ ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്ത് സുരക്ഷാ ഉദ്യോഗസ്ഥർ.ദോഡയിലെ ജമ്മു കാഷ്മീർ പോലീസിന്റെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) ഇന്നലെ രാത്രി ഭലാര വനമേഖലയിൽ നടത്തിയ തെരച്ചിലിലാണ് ഭീകരകേന്ദ്രങ്ങൾ തകർത്തത്. ദോഡ എസ്എസ്പി സന്ദീപ് മേത്തയുടെ മേൽനോട്ടത്തിലായിരുന്നു ഭീകരവേട്ട. ഒരു എസ്എൽആർ റൈഫിൾ, രണ്ട് മാഗസിനുകൾ, 22 വെടിയുണ്ടകൾ എന്നിവ പോലീസ് കണ്ടെടുത്തു.മേഖലയിലെ സുരക്ഷ ശക്തിപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
Read Moreനടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ ലഭിക്കണം, മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതു തടയണം: ദിലീപ് സമർപ്പിച്ചത് തൊണ്ണൂറോളം ഹർജികൾ
2017ൽ കുറ്റപത്രം സമർപ്പിച്ച് മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ വിചാരണ തുടങ്ങിയത്. ഈ സമയത്തിനുള്ളില്‍ പല ആവശ്യങ്ങള്‍ ഉന്നയിച്ച് ദിലീപ് നല്‍കിയത് 20 ഹര്‍ജികളാണ്. സിനിമാ ചിത്രീകരണത്തിനായി വിദേശത്തു പോകാന്‍ അനുമതി വേണം, നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ ലഭിക്കണം, കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളും ലഭിക്കണം, മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതു തടയണം തുടങ്ങി നിരവധി ഹർജികളാണു കോടതിയിലെത്തിയത്. 2020ല്‍ വിചാരണ തുടരവേ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും ദിലീപ് ഹര്‍ജി നല്കി. ഹൈക്കോടതി തള്ളിയതോടെ സുപ്രീംകോടതിയിലേക്കു ഹർജിയുമായി പോയെങ്കിലും ഒടുവില്‍ പിന്‍വലിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിപ്രകാരം കോടതി ഉത്തരവിട്ട തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടും ദിലീപ് മേല്‍ക്കോടതിയെ സമീപിച്ചു. തുടരന്വേഷണത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റ് ചെയ്യുമെന്ന ഭീതിയിൽ മുൻകൂർ ജാമ്യഹർജിയുമായും ഇയാൾ ഹൈക്കോടതിയിലെത്തി. തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയിലെത്തിയപ്പോള്‍ അതിന്റെ പകര്‍പ്പ് വേണമെന്നും ആവശ്യപ്പെട്ടു. ഒടുവില്‍…
Read Moreതദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം; ഏഴു ജില്ലകളിൽ ജനവിധി നാളെ; രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെ പോളിംഗ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യപ്രചാരണം അവസാനിച്ചു. ഇന്നലെ വൈകുന്നേരം ആറിനാണ് പരസ്യപ്രചാരണത്തിന് പരിസമാപ്തിയായത്. ഇന്ന് നിശബ്ദപ്രചാരണം. ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലും പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ വാഹനപ്രചാരണജാഥയും പ്രധാന ജംഗ്ഷനുകളിൽ സ്ഥാനാർഥികളും പ്രവർത്തകരും ഒത്തുചേർന്ന് കലാശക്കൊട്ടു നടത്തിയും ആവേശക്കൊടുമുടിയിൽ എത്തിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചത്. ഈ ഏഴു ജില്ലകളിൽ നാളെ വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെയാണ് പോളിംഗ്. ഒന്നാംഘട്ടത്തിൽ 1,32,83739 വോട്ടർമാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുക. 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലായി 36,630 സ്ഥാനാർഥികളാണ് ഒന്നാംഘട്ടം ജനവിധി തേടുന്ന ഏഴു ജില്ലകളിൽ രംഗത്തുള്ളത്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴു ജില്ലകളിൽ 11ന് വോട്ടെടുപ്പ് നടക്കും. 13നാണ് ഫലപ്രഖ്യാപനം.ഒന്നും രണ്ടും ഘട്ടങ്ങളിലായി സംസ്ഥാനത്തെ 14 ജില്ലകളിലായി 75,633 സ്ഥാനാർഥികളാണ് ജനവിധി…
Read Moreഗോവ നിശാക്ലബ്ബ് തീപിടിത്തത്തിൽ 25 പേർ മരിച്ച സംഭവം: മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ഗോവ: നിശാക്ലബ്ബിലുണ്ടായ തീപിടിത്തെത്തുടർന്ന് 25 പേർ മരിച്ച സംഭവത്തിൽ ഗോവ സർക്കാരിലെ മുതിർന്ന മുന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. 2023ൽ നിശാക്ലബ്ബിന്റെ പ്രവർത്തനം ആരംഭിക്കുന്നതിൽ പങ്കുവഹിച്ച അന്നത്തെ പഞ്ചായത്ത് ഡയറക്ടർ ഉൾപ്പെടെയുള്ളവർക്കാണ് സസ്പെൻഷൻ. പഞ്ചായത്ത് ഡയറക്ടറായിരുന്ന സിദ്ധി തുഷാർ ഹർലാങ്കർ, ഗോവ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറിയായിരുന്ന ഡോ. ഷാമില മൊണ്ടീറോ, അർപോറ-നാഗോവ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന രഘുവീർ ബാഗ്കർ എന്നിവർക്കെതിരേയാണ് സസ്പെൻഷൻ നടപടി. 2023-ൽ അർപോറയിലെ “ബിർച്ച് ബൈ റോമിയോ ലെയ്ൻ’ എന്ന നിശാക്ലബ്ബിന് പ്രവർത്തനം ആരംഭിക്കാൻ അനുമതി നൽകിയതിന്റെ ഉത്തരവാദിത്വം പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥർക്കാണ്. ക്ലബ്ബിന് ട്രേഡ് ലൈസൻസ് നൽകിയ അർപോറ-നാഗോവ പഞ്ചായത്തിലെ സർപഞ്ച് റോഷൻ റെഡ്കറെ പോലീസ് ചോദ്യം ചെയ്തു. ഞായറാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ അഞ്ച് വിനോദസഞ്ചാരികളും 20 ജീവനക്കാരും ഉൾപ്പെടെ 25 പേരാണു മരിച്ചത്. നൃത്തത്തിനിടെയുണ്ടായ കരിമരുന്ന് പ്രയോഗമാണ് അപകടത്തിനിടെയാക്കിയതെന്ന്…
Read Moreനടിയെ ആക്രമിച്ച കേസിൽ കുറ്റക്കാർക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന കേസ് ചുമത്തി
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടിയെ ആക്രമിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ എട്ടാം പ്രതി നടന് ദിലീപിനെ വെറുതെ വിട്ടു. ഇയാള്‍ക്കെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ല. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കേസിലെ ആദ്യ ആറു പ്രതികള്‍ കുറ്റക്കാരനാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് ഹണി എം. വര്‍ഗീസ് വിധി പറഞ്ഞു. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികളായ പള്‍സര്‍ സുനി (എന്‍.എസ്. സുനില്‍ 37), നടുവിലേക്കുടി, വേങ്ങൂര്‍, എറണാകുളം, മാര്ട്ടിന് ആന്റണി (33), പുതുശേരി ഹൗസ്,കൊരട്ടി, തൃശൂര്‍, ബി. മണികണ്ഠന് (37), മണപ്പാട്ടിപ്പറമ്പില്‍, തമ്മനം, എറണാകുളം, വി.പി. വിജീഷ് (38), മംഗലശേരി, കതിരൂര്‍, തലശേരി, വടിവാള്‍ സലിം (എച്ച്.സലിം 30), പള്ളിക്കപ്പറമ്പില്‍, ഇടപ്പള്ളി, എറണാകുളം, പ്രദീപ് (31),പഴയനിലത്തില്‍, തിരുവല്ല എന്നിവരെയാണ് കോടതി…
Read Moreഞാൻ വന്നൂട്ടോ… പ്രചാരണ പരിപാടികളിൽനിന്നു വിട്ടുനിൽക്കുന്നന്നെ എൽഡിഎഫിന്റെ ആക്ഷേപം; കലാശക്കൊട്ടിൽ പങ്കെടുത്ത് മന്ത്രി വീണ
ആറന്മുള: മന്ത്രി വീണാ ജോർജ് പ്രചാരണ സമാപന ദിവസം കുളനടയിലെ പരിപാടികളിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ അംഗവുമായിരുന്ന സവിത അജയകുമാറിനൊപ്പമാണ് ഇന്നലെ തുറന്ന വാഹനത്തിൽ മണ്ഡലത്തിൽ പര്യടനം നടത്തിയത്. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികൾക്കുവേണ്ടിയും വോട്ടഭ്യർഥന നടത്തി.വീണാ ജോർജ് പ്രചാരണ പരിപാടികളിൽനിന്നു വിട്ടുനിൽക്കുന്നതായ ആക്ഷേപം എൽഡിഎഫിൽ ഉയർന്നിരുന്നു. യുഡിഎഫ് ഇത് പ്രചാരണായുധമാക്കുകകൂടി ചെയ്തതോടെയാണ് ഇന്നലെ വീണാ ജോർജ് പ്രചാരണത്തിനിറങ്ങിയത്.
Read Moreയുഡിഎഫ് എംപിമാരുടെ പ്രവര്‍ത്തനം; സംവാദത്തിന് സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് കെ.സി. വേണുഗോപാല്‍ എംപി
ആലപ്പുഴ: യുഡിഎഫ് എംപിമാരുടെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാനുള്ള വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിച്ചതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും തീയതിയും സമയവും അദ്ദേഹത്തിന് തീരുമാനിക്കാമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കഴിഞ്ഞദിവസം കെ.സി. വേണുഗോപാല്‍ ഉന്നയിച്ച സംവാദ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി കോഴിക്കോട് പ്രതികരിച്ചിരുന്നു. ഈ വിഷയത്തില്‍ ആലപ്പുഴയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ.സി. വേണുഗോപാല്‍.മുഖ്യമന്ത്രി തയാറാണെങ്കില്‍ സംവാദത്തിന് നാളെത്തന്നെ തയാറാണ്. അതല്ല, മുഖ്യമന്ത്രിക്ക് ഏതുദിവസമാണ് സൗകര്യമെന്നറിയിച്ചാല്‍ ആ ദിവസം സംവാദം നടത്താം. യുഡിഎഫ് എംപിമാരുടെ പാര്‍ലമെന്റിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. കേരള താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് യുഡിഎഫ് എംപിമാര്‍ പോരാടിയത്. ആഴക്കടല്‍ മത്സ്യബന്ധനം, മണല്‍ ഖനനം, കപ്പല്‍ മുങ്ങിയത് ഉള്‍പ്പെടെ തീരദേശ മേഖലയെ ബാധിക്കുന്ന വിഷയങ്ങളിലും വന്യമൃഗ ആക്രമണം, സംസ്ഥാനത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക വിവേചനം ഉള്‍പ്പെടെയുള്ള നിരവധിയായ വിഷയങ്ങള്‍ യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ ശക്തമായി…
Read Moreമധ്യതിരുവിതാംകൂറില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും; കേരള കോണ്‍ഗ്രസുകള്‍ പിരിച്ചുപിടണമെന്ന് പി.സി.ജോര്‍ജ്
കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുശേഷം മധ്യതിരുവിതാംകൂറില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പി.സി. ജോര്‍ജ്. മധ്യതിരുവിതാംകൂറില്‍ ബിജെപി ശക്തി തെളിയിക്കും. കേരള കോണ്‍ഗ്രസുകള്‍ പിരിച്ചുപിടണം. നാടിനു ശാപമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയും വളരരുത്. ജില്ലയില്‍ 10നു മുകളില്‍ പഞ്ചായത്തുകളില്‍ ബിജെപി ഭരണം പിടിക്കും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ 40 മണ്ഡലങ്ങള്‍ ബിജെപി വിജയസാധ്യതയുള്ള മണ്ഡലമായി പ്രഖ്യാപിച്ചു. ജില്ലയില്‍ പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും ഉള്‍പ്പെടും. ഇതിന്റെ മേല്നോട്ടച്ചുമതയും തനിക്കുണ്ടെന്നും പി.സി. ജോർജ് പറഞ്ഞു.
Read More