2000ന്റെ നോട്ടിനോട് അന്നേ മോദിയ്ക്ക് താല്‍പര്യമില്ലായിരുന്നു ! പുതിയ വെളിപ്പെടുത്തല്‍…

2000ന്റെ കറന്‍സി ഇറക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു താത്പര്യം ഉണ്ടായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര. നോട്ടു നിരോധനം കുറഞ്ഞ സമയം കൊണ്ടു നടപ്പാക്കേണ്ടതിനാല്‍ ചെറിയ നോട്ടുകള്‍ അച്ചടിക്കാന്‍ സമയമില്ലെന്നു ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി രണ്ടായിരത്തിന്റെ നോട്ട് ഇറക്കാന്‍ അനുമതി നല്‍കിയതെന്ന് മിശ്ര പറഞ്ഞു. രണ്ടായിരത്തിന്റെ നോട്ടുകള്‍ പാവപ്പെട്ടവരുടേതല്ലെന്നായിരുന്നു മോദിയുടെ അഭിപ്രായമെന്ന്, എഎന്‍ഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ നൃപേന്ദ്ര മിശ്ര പറഞ്ഞു. ഇടപാടു മൂല്യത്തേക്കാള്‍ പൂഴ്ത്തിവയ്പു മൂല്യമാണ് അതിനുള്ളത്. അതിനാല്‍ മടിയോടെയാണ് രണ്ടായിരത്തിന്റെ നോട്ട് ഇറക്കാന്‍ മോദി അനുമതി നല്‍കിയത്. നോട്ട് രാജ്യത്തിനു പുറത്ത് അച്ചടിക്കുന്നതിനോടും മോദിക്കു താത്പര്യമില്ലായിരുന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ക്കു പകരം എത്രയും പെട്ടെന്നു പുതിയ നോട്ടുകള്‍ ഇറക്കാനായിരുന്നു തീരുമാനം. ചെറിയ നോട്ടുകള്‍ അച്ചടിച്ച് നിരോധിച്ച നോട്ടുകള്‍ക്കു പകരമെത്തിക്കാന്‍ ആവില്ലെന്നു ബോധ്യമായപ്പോഴാണ് രണ്ടായിരത്തിന്റെ നോട്ട് ഇറക്കാനുള്ള നിര്‍ദേശം പ്രധാനമന്ത്രിക്കു മുന്നില്‍ വച്ചത്. കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ടു…

Read More

അഴിമതി കേസിലെ ഫയലുകൾ കത്തുന്നത്  സ്ഥിരം പരിപാടി; കിൻഫ്രപാർക്കിലെ  തീപിടിത്തത്തിൽ ദൂരൂഹതയെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: കിൻഫ്രപാർക്കിലെ കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഗോഡൗണിലെ തീപിടിത്തത്തിൽ ദൂരൂഹതയുണ്ടെ ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തീപിടിത്തം സർക്കാർ മനഃപൂർവം ഉണ്ടാക്കിയതാണ്. കോവിഡ് കാലത്ത് മരുന്ന് വാങ്ങിയ അഴിമതിയിൽ അന്വേഷണം നടക്കുന്നതിനിടെ മെഡിക്കൽ സർവീസ് കോർപറേഷനിൽ രണ്ടിടത്ത് തീപിടിത്തം നടന്നത് സംശയിക്കേണ്ടിയിരിക്കുന്നു. കൊല്ലത്തും തിരുവനന്തപുരത്തും തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് കത്തി നശിച്ചു. കൊല്ലത്തിന് പിന്നാലെ തിരുവനന്തപുരത്തും ബ്ലീച്ചിംഗ് പൗഡറിൽ നിന്ന് തീ പടർന്നുവെന്നത് ആശ്ചര്യം ഉണ്ടാക്കുന്നതാണ്. ഇതിന് പിന്നിൽ അട്ടിമറി ഉണ്ട്. ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് കത്തിനശിച്ചതിന് പിന്നിൽ അട്ടിമറിയുണ്ട ്. ഗൗരവമുള്ള അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീപിടിത്തം സർക്കാരിന്‍റെ സ്ഥിരം പരിപാടിയാണ്. സ്വർണക്കടത്ത്, റോഡിലെ കാമറ വിവാദം എന്നിവ ഉണ്ടായപ്പോൾ സെക്രട്ടേറിയറ്റിൽ തീപിടിത്തം ഉണ്ടായി. നിർണായക രേഖകൾ നശിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് തീപിടിത്തമെന്നും വി.ഡി.സതീശൻ ആരോപിച്ചു.

Read More

പുതിയ മദ്യനയം നാളെ; ഒന്നാം തീയതി അവധി തന്നെ; ഐടി പാര്‍ക്കുകളില്‍ മദ്യം സുലഭമാക്കും; കള്ളുഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി

  കോട്ടയം:  ബാറുകളുടെ ലൈസന്‍സ് ഫീസ്  35 ലക്ഷം രൂപയാക്കിയും ഐടി പാര്‍ക്കുകളില്‍ മദ്യം യഥേഷ്ടം കഴിക്കാനുള്ള സൗകര്യവുമൊരുക്കി സമഗ്രമായ മാറ്റങ്ങളോടെ സര്‍ക്കാരിന്‍റെ  പുതിയ മദ്യനയം നാളത്തെ മന്ത്രിസഭാ യോഗം അംഗീകരിക്കും.     ബാറുകളുടെ ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍ നിന്ന് 35 ലക്ഷമായി ഉയര്‍ത്തുന്നതാണു മദ്യനയത്തിലെ പ്രധാന മാറ്റം. ലൈസന്‍സ് ഫീസില്‍ അഞ്ചു ലക്ഷം ഉയര്‍ത്തുന്നത് ഖജനാവു നിറയ്ക്കാന്‍ ലക്ഷ്യമിട്ടാണ്. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനെന്ന പേരില്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ചുമത്തുന്ന സര്‍ക്കാര്‍ ബാര്‍  ലൈസന്‍സ് ഫീസ് കൂട്ടിയില്ലെങ്കില്‍ അതു പ്രതിപക്ഷം മുതലെടുക്കുമെന്നു കണ്ടാണ് ബാര്‍ലൈസന്‍സ് ഫീസ് കൂട്ടുക.     വിദേശമദ്യ ഷോപ്പുകള്‍ക്കും ബാറുകള്‍ക്കും എല്ലാ മാസവും ഒന്നാം തീയതിയുള്ള ഇപ്പോഴത്തെ അവധി തുടരും. ഇത് ഒഴിവാക്കണമെന്ന് ബിവറേജസ് കോര്‍പറേഷനടക്കം ശുപാര്‍ശ നല്‍കിയിരുന്നതാണെങ്കിലും സര്‍ക്കാര്‍ അംഗീകരിക്കാനിടയില്ലെന്നാണു സൂചന. സര്‍ക്കാരിന്‍റെ മദ്യവര്‍ജന നയത്തിന്‍റെ…

Read More

കാട്ടാക്കട കോളജിലെ എസ്എഫ്‌ഐ ആൾമാറാട്ടക്കേസ്: എഫ്‌ഐആറിൽ ഗുരുതര പിഴവ്; പ്രതികളെ സഹായിക്കാനാണെന്ന ആക്ഷേപം വ്യാപകം

കാട്ടാക്കട: ക്രിസ്ത്യൻ കോളജിലെ എസ്എഫ്‌ഐ ആൾമാറാട്ടക്കേസിലെ എഫ്‌ഐആറിൽ ഗുരുതര പിഴവെന്ന് സൂചന. രണ്ടാം പ്രതിയായ എസ്എഫ്‌ഐ നേതാവ് എ. വിശാഖിന്‍റെ പ്രായം 19 എന്നാണ് എഫ്‌ഐആറിലുള്ളത്. കേരള സർവകലാശാലയിലെ രേഖകൾ പ്രകാരം 25 വയസുള്ള വിശാഖിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകത്തതിനാലാണ് ആൾമാറാട്ടം തന്നെ നടന്നതെന്നാണ് സൂചന. കാട്ടാക്കട കോളജിലെ എസ്എഫ്‌ഐ ആൾമാറാട്ടത്തിൽ കേരള സർവകലാശാലസ രജിസ്ട്രാർ നൽകിയ പരാതിയിൽ ഞായറാഴ്ചയാണ് കേസെടുത്തത്. ഒന്നാം പ്രതി പ്രിൻസിപ്പലായിരുന്ന പ്രൊ.ജി ജെ ഷൈജുവിന് 49 വയസെന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടാം പ്രതി കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി വിശാഖ് എ 19 വയസെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.കേരള സർവകലാശാലയിലെ രേഖകൾ പ്രകാരം വിശാഖിന്‍റെ ജനനതീയതി, 25-09-1998 ആണ്. അതായത് ഇരുപത്തിയഞ്ച് വയസ്. 25 വയസുള്ള വിശാഖിന് ചട്ടപ്രകാരം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ചട്ടം മറികടന്ന് മത്സരിക്കാൻ അനുവദിക്കണമെന്ന ആവശ്യം റിട്ടേണിംഗ് ഓഫീസർ…

Read More

ശക്തമായ കാറ്റിനും‌ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യ; മഴ തുടർന്നാൽ മൂഴിയാർ അണക്കെട്ടു തുറക്കും; മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത. വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. ഇന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഉച്ചയ്ക്ക് ശേഷമാകും മഴ സജീവമാവുക.മലയോരമേഖലകളിൽ കൂടുതൽ മഴ കിട്ടും. പത്തനംതിട്ട മൂഴിയാർ അണക്കെട്ട് തുറക്കാൻ സാധ്യത. നിലവിൽ പരമാവധി സംഭരണ ശേഷിയോടടുത്താണ് ഡാമിലെ ജലനിരപ്പ്. ഇനിയും മഴ തുടർന്നാൽ ഷട്ടർ തുറക്കേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലത്തെ മഴയിൽ കുറ്റ്യാടി, തൊട്ടില്‍പ്പാലം മേഖലയില്‍ ആറ് വീടുകള്‍ പൂര്‍ണമായും അഞ്ച് വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവനന്തപുരം നഗരത്തിലും ശക്തമായ മഴ ഉണ്ടായി. മലയോര മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മണ്ണിടിച്ചില്‍…

Read More

പമ്പാനദീതടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്

കോഴഞ്ചേരി: പമ്പാനദിയുടെ കരകളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കാമറ സ്ഥാപിച്ച് കണ്ടെത്തി, അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ‘നവകേരളം വൃത്തിയുള്ള കേരളം’ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘ശുചിത്വ ഹര്‍ത്താല്‍’ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പ് ടൗണ്‍ പ്ലാനിംഗിനായി തെരഞ്ഞെടുത്ത മൂന്ന് നഗരങ്ങളില്‍ ഒന്ന് കോഴഞ്ചേരി ആണെന്നും പുതിയ പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനോടനുബന്ധിച്ച് ആവശ്യമായ ഗതാഗതക്രമീകരണങ്ങള്‍ കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.

Read More

പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറിയവരെ കണ്ടെത്താന്‍ തീവ്രശ്രമവുമായി പോലീസും വനംവകുപ്പും

പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഘത്തെ കണ്ടെത്താന്‍ പോലീസിന്റെയും വനംവകുപ്പിന്റെയും തീവ്രശ്രമം. സംഭവത്തില്‍ പോലീസും വനംവകുപ്പും കേസെടുത്തതോടെ പൂജ നടത്തിയ നാരായണന്‍ നമ്പൂതിരിയും സംഘവും ഒളിവിലാണ്. ഇവരെത്തേടി വനം വകുപ്പ് സംഘം തമിഴ്നാട്ടിലേക്കു പോയിരിക്കുകയാണ്. പോലീസ് സഹായത്തോടെ ഇവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും വനം വകുപ്പ് ശേഖരിച്ചിട്ടുള്ളതായി പറയുന്നു. പൂജ നടത്തിയ സംഘത്തിനെതിരേ ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ മൂഴിയാര്‍ പോലീസും കേസെടുത്തിരുന്നു. സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വനംവകുപ്പിനു കൈമാറിയതും പോലീസാണ്. ഇവരെ കണ്ടെത്താന്‍ വനംവകുപ്പുദ്യോഗസ്ഥര്‍ക്കു കഴിയുന്നില്ലെങ്കില്‍ തമിഴ്നാട്ടിലേക്ക് അന്വേഷണസംഘത്തെ അയയ്ക്കാനാണ് പോലീസ് തീരുമാനം. വനംവകുപ്പ് നിയന്ത്രണത്തിലുള്ള സ്ഥലമായ പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം പൂര്‍ണമായി തടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ എട്ടിന് വനത്തിനുള്ളിലൂടെ അതിക്രമിച്ചു കയറി പൊന്നമ്പലമേട്ടിലെത്തിയ സംഘം പൂജ നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് കേസെടുത്തത്. പൊന്നമ്പലമേട് യാത്രയ്ക്ക് നാരായണന്‍ നമ്പൂതിരിക്കും സംഘത്തിനും ഒത്താശ ചെയ്തു കൊടുത്ത…

Read More

സിദ്ധരാമയ്യയുടെ സൗജന്യങ്ങളെ വിമര്‍ശിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സൗജന്യ വാഗ്ദാനങ്ങളെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയ അധ്യാപകന് സസ്‌പെന്‍ഷന്‍. നിരവധി സൗജന്യങ്ങള്‍ നല്‍കുന്നത് സംസ്ഥാനത്തെ കൂടുതല്‍ കടബാധ്യതയിലേക്ക് തള്ളിവിടുമെന്നായിരുന്നു അധ്യാപകന്റെ വിമര്‍ശനം. എസ്എം കൃഷ്ണയുടെ കാലത്ത് 3,590 കോടിയായിരുന്നു കടം. ധരം സിംഗിന്റെ കാലത്ത് 15,365 കോടിയും കുമാരസ്വാമിയുടെ കാലത്ത് 3,545 കോടിയും യെദിയൂരപ്പയുടെ കാലത്ത് 25,653 കോടിയും സദാനന്ദ ഗൗഡയുടെ കാലത്ത് 9,464 കോടിയും ഷെട്ടറുടെ കാലത്ത് 13,464 കോടിയും ആയിരുന്നെങ്കില്‍ സിദ്ധരാമയ്യയുടെ കാലത്ത് 24,2000 കോടിയായിരുന്നെന്നും അധ്യാപകന്‍ കുറിപ്പില്‍ ആരോപിച്ചു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അധികൃതര്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടക സിവില്‍ സര്‍വീസ് ചട്ടപ്രകാരം അധ്യാപകന്‍ ഇത്തരത്തില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ പാടിലെന്ന് ചിത്രദുര്‍ഗ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ രവിശങ്കര്‍ റെഡ്ഡി പറഞ്ഞു.

Read More

കടവന്ത്ര ഇന്‍സ്പെക്ടറുടെ വാഹനം യുവാവിനെ ഇടിച്ചുതെറിപ്പിച്ച സംഭവം ! സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

കടവന്ത്ര പോലീസ് ഇന്‍സ്പെക്ടറും വനിതാ ഡോക്ടറും സഞ്ചരിച്ചിരുന്ന കാര്‍ യുവാവിനെ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. 18ന് രാത്രി 9.30 ഓടെ ഹാര്‍ബര്‍ പാലത്തില്‍ വച്ചായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ചുള്ളിക്കല്‍ സ്വദേശി വിമല്‍(28) സഞ്ചരിച്ചിരുന്ന സ്‌കൂട്ടറാണ് ഇടിച്ചു തെറിപ്പിച്ചത്. സംഭവശേഷം ഇന്‍സ്പെക്ടറുടെ കാര്‍ നിര്‍ത്താതെ പോയി. അപകടത്തില്‍ സാരമായി പരിക്കേറ്റ വിമല്‍ തോപ്പുംപടി പോലീസില്‍ പരാതിപ്പെട്ടിട്ടും പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. സംഭവം വിവാദമായതോടെ ഇന്നലെ രാത്രി തോപ്പുംപടി പോലീസിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവന്നു.അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതിരുന്നത് സ്ഥലത്ത് ഗതാഗതകുരുക്ക് ഉണ്ടാകാതിരിക്കാനായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. വിമലിന്റെ വലതുകൈയുടെ കൈക്കുഴ തെന്നിമാറിയിട്ടുണ്ട്. വയറിലും പരിക്കുപറ്റിയിട്ടുണ്ട്. എസ്എച്ച്ഒ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് വിമല്‍ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍…

Read More

കെഎസ്ആര്‍ടിസി ബസില്‍ യുവതിയ്ക്കു നേരെ പീഡന ശ്രമം ! കണ്ണൂര്‍ സ്വദേശി പിടിയില്‍…

മലപ്പുറം: വളാഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരേ പീഡന ശ്രമം. കാഞ്ഞങ്ങാട്-പത്തനംതിട്ട ബസ് കോഴിക്കോട് എത്തിയപ്പോഴാണ് പീഡനശ്രമം നടന്നത്. യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ വേങ്ങാട് സ്വദേശി ഷംസുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചയോടെയായിരുന്നു സംഭവം. കണ്ണൂരില്‍നിന്നു ബസില്‍ കയറിയ യുവതിക്കുനേരേയാണ് പീഡനശ്രമമുണ്ടായത്. ഷംസുദ്ദീനും യുവതിയും അടുത്തടുത്ത സീറ്റുകളിലായിരുന്നു ഇരുന്നത്. ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ ബസ് കോഴിക്കോടെത്തിയപ്പോള്‍ത്തന്നെ യുവതി സഹയാത്രികയോട് വിവരം പറഞ്ഞിരുന്നു. പിന്നീടും ഉപദ്രവം തുടര്‍ന്നതോടെ യുവതി കെഎസ്ആര്‍ടിസി എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടു.ബസ് വളാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിച്ചാണ് പരാതി നല്‍കിയത്. അനാവശ്യമായി ശരീരത്തില്‍ സ്പര്‍ശിക്കുകയും സംസാരിക്കുകയും ചെയ്തെന്നു യുവതി പോലീസിനോട് പറഞ്ഞു.

Read More