കേരളത്തിലെ ലൗ ജിഹാദ് വിഷയം പ്രമേയമാക്കുന്ന ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. അറിഞ്ഞിടത്തോളം മനുഷ്യരെ മതത്തിന്റെ പേരില്‍ ചേരിതിരിക്കാനുള്ള സംഘ്പരിവാര്‍ സ്പോണ്‍സേര്‍ഡ് സിനിമയാണിതെന്നും ഫിറോസ് പറഞ്ഞു. പ്രൊപ്പഗാണ്ട സിനിമയുടെ സംവിധായകന് സുദിപ്തോ സെന്നിനെതിരെ കേസെടുക്കണമെന്നും ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു. ഫിറോസ് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… ‘ദ കേരള സ്റ്റോറി’ എന്ന പേരില്‍ സുദിപ്തോ സെന്നിന്റെ ഒരു പ്രൊപ്പഗണ്ട സിനിമ ഇറങ്ങുന്നതിന്റെ ചര്‍ച്ചകളാണ് എങ്ങും. ഇന്ത്യയില്‍ വിശിഷ്യാ കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാന്‍ വേണ്ടി മുസ്ലിംകള് രാഷ്ട്രീയമായി പണിയെടുക്കുന്നുവെന്ന വ്യാജ ആരോപണമാണ് സിനിമയുടെ ട്രെയിലറിലുള്ളത്. ലൗ ജിഹാദെന്ന ഉണ്ടയില്ലാ വെടി സാക്ഷാല്‍ സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞതാണ്. പക്ഷെ ഹിന്ദുക്കളായ സ്ത്രീകളെ വശീകരിച്ചു മതം മാറ്റി കല്യാണം കഴിച്ച് തീവ്രവാദത്തിലേക്ക് കടത്തുകയും ഇക്കോലത്തില്…
Read MoreCategory: Loud Speaker
സ്കൂട്ടറില്‍ ലോകം ചുറ്റുന്ന ഇറ്റാലിയന്‍ യാത്രികന് വെസ്പാന്‍ഡ മറയൂരില്‍; 2017ൽ ആരംഭിച്ച യാത്രയിൽ ഇതുരെ പിന്നിട്ടത് 100 രാജ്യങ്ങൾ
മറയൂര്‍: ലോകം ചുറ്റിസഞ്ചരിക്കുന്ന ഇറ്റാലിയന്‍ യാത്രികന് മറയൂരിലെത്തി. കഴിഞ്ഞ ആറു വര്‍ഷമായി തന്റെ വെസ്പ സ്കൂട്ടറില്‍ ലോകം ചുറ്റുന്ന ഇറ്റലിയിലെ മിലാന് സ്വദേശിയായ ഇലാരിയോ വെസ്പാന്‍ഡ (33) യാണ് ഇന്നലെ രാവിലെ മറയൂരിലെത്തിയത്. 2017ല്‍ ജനുവരിയിലാണ് ഇറ്റലിയിലെ മിലാനില്‍നിന്ന് യാത്ര ആരംഭിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മനി, നോര്‍വെ, സ്വീഡന് എന്നീ രാജ്യങ്ങളും നാല്പതോളം ആഫ്രിക്കന്‍ രാജ്യങ്ങളും ഗള്‍ഫ് രാജ്യങ്ങളും ബംഗ്ലാദേശും പാക്കിസ്ഥാനും സന്ദര്‍ശിച്ചു. കഴിഞ്ഞ ജനുവരിയിലാണ് ഇദ്ദേഹം ഇന്ത്യയില്‍ എത്തിയത്. 1968 മോഡല്‍ വെസ്പ സ്കൂട്ടറില്‍ ഇതുവരെ നൂറു രാജ്യങ്ങളിലായി രണ്ടു ലക്ഷത്തോളം കിലോമീറ്റര്‍ സഞ്ചരിച്ചെന്നു വെസ്പാന്‍ഡ പറഞ്ഞു. മറയൂരിലെത്തിയ വെസ്പാന്‍ഡ മറയൂര്‍ സെന്റ് മേരീസ് പള്ളിയിലെത്തി വിശുദ്ധ കുര്‍ബാന സ്വീകരിച്ച് ഇടവക വികാരി ഫാ. ജോസ് മാനുവല്‍ കൈതക്കുഴിയുടെ അതിഥിസൽക്കാരത്തിനുശേഷം കാന്തല്ലൂര്‍ ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച് വികാരി ഫാ. വിക്ടര്‍ ജോര്‍ജറ്റ് മേജറുമായി ആശയവിനിമയം…
Read Moreവീട്ടുകാരെ എതിര്‍ത്ത് വിവാഹം കഴിച്ചു ! 25കാരിയുടെ ദേഹത്ത് ടോയ്ലെറ്റ് ക്ലീനര്‍ ഒഴിച്ച ശേഷം നഗ്നയാക്കി ഹൈവേയില്‍ തള്ളി; അച്ഛന് പിടിയില്‍…
ഉത്തര്‍പ്രദേശില്‍ ദുരഭിമാനക്കൊലപാതകത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് യുവതി. 40 ശതമാനം പൊള്ളലേറ്റ് നഗ്നയാക്കിയ നിലയില്‍ ഹൈവേയില്‍ നിന്ന് കണ്ടെത്തിയ 25കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലാനുള്ള ഉദ്ദേശത്തോടെ ക്രൂരകൃത്യം ചെയ്ത അച്ഛനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ബറേലിയില്‍ ഡല്‍ഹി- ലക്നൗ ഹൈവേയില്‍ നിന്നാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ 25കാരിയെ കണ്ടെത്തിയത്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് യുവതി വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ വിവാഹം നടന്ന് മണിക്കൂറുകള്‍ക്കകം അച്ഛനും ബന്ധുക്കളും ചേര്‍ന്ന് മകളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിന് കൂട്ടുനിന്ന മറ്റു രണ്ടു ബന്ധുക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. യുവതിയെ കഴുത്തുഞെരിച്ച് കൊല്ലാനാണ് ശ്രമിച്ചത്. ടോയ്ലെറ്റ് ക്ലീനര്‍ ഉപയോഗിച്ചാണ് ദേഹത്ത് പൊള്ളലേല്‍പ്പിച്ചത്. മകളെ മരിക്കാന്‍ വിട്ട് ഹൈവേയില്‍ ഉപേക്ഷിച്ച് അച്ഛനും ബന്ധുക്കളും കടന്നുകളയുകയായിരുന്നുവെന്നും പോലീസ് പറയുന്നു. ഗുരുതരാവസ്ഥയിലായിരുന്ന യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതായും എന്നാല്‍ മൊഴിയെടുക്കാന്‍ കഴിയുന്ന…
Read Moreഎട്ടുവയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് അമ്മ ! മുത്തശ്ശി പോലീസില്‍ അറിയിച്ചപ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി…
ഇടുക്കിയില്‍ അമ്മയുടെ വക എട്ടുവയസ്സുകാരിയ്ക്ക് ക്രൂരമര്‍ദ്ദനം. കുട്ടിയെ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റപാടും കയ്യില്‍ ചതവുകളുമുണ്ട്. യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിക്കാണ് പരിക്കേറ്റതെന്നു പോലീസ് പറഞ്ഞു. മകള്‍ കൊച്ചുമകളെ ഉപദ്രവിക്കുന്നതു കണ്ട മുത്തശ്ശിയാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് യുവതി (28) ജീവനൊടുക്കാന്‍ ശ്രമിച്ചു. ഷാളില്‍ കെട്ടിത്തൂങ്ങിയ യുവതിയെ ഷാള്‍ അറുത്തുമാറ്റി പോലീസ് രക്ഷപ്പെടുത്തി. സമീപം കുട്ടികള്‍ക്കായി രണ്ട് ഷാളുകളും കുരുക്കിട്ടുകെട്ടിയ നിലയില്‍ പോലീസ് കണ്ടെത്തി. യുവതിയുടെ രണ്ടാമത്തെ വിവാഹത്തില്‍ ഒന്നരവയസ്സുള്ള കുട്ടിയുണ്ട്. രണ്ടാമത്തെ വിവാഹശേഷം യുവതി അമ്മയ്ക്കൊപ്പമാണു ഭര്‍ത്താവും ഒന്നിച്ച് കഴിയുന്നത്. ആദ്യവിവാഹത്തിലെ കുട്ടിയെ ഹോസ്റ്റലില്‍ നിര്‍ത്തിയാണ് പഠിപ്പിക്കുന്നത്. വേനലവധിയായതോടെ അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം നില്‍ക്കാനാണ് എട്ട് വയസ്സുകാരി ഹോസ്റ്റലില്‍ നിന്നെത്തിയത്. ഇന്നലെ രാവിലെ കുട്ടിയെ യുവതി വഴക്കുപറയുന്നത് മുത്തശ്ശി വിലക്കിയപ്പോള്‍ കുട്ടിയെ ആക്രമിച്ചെന്നാണു പറയുന്നത്. സ്വന്തം അമ്മയെയും യുവതി…
Read Moreഇടിയോടു കൂടിയ മഴ നാലു ദിവസം കൂടി തുടരും; പകൽ സമയങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയ്ക്ക് സാധ്യത; രണ്ട് ജില്ലയിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഇടിയോട് കൂടിയ മഴക്കും പെട്ടെന്നുളള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇന്ന് എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ വയനാട് ജില്ലയിലും, 29ന് പാലക്കാടും, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുളളത്. അതേസമയം പകൽ സമയങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ താപനില മുന്നറിയിപ്പ് തുടരുന്നുണ്ട്. ഈ ജില്ലകളില്‍ സാധാരണയുള്ളതിനേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയര്‍ന്ന താപനില ലഭിക്കും.
Read Moreലഹരിമരുന്ന് കേസിൽ കുടങ്ങിയ നടി ക്രിസാൻ ജയിൽമോചിതയായി; നടിയെ കേസിൽ കുടുക്കിയ പ്രതികളുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
മുംബൈ: ലഹരിമരുന്ന് കൈവശം വച്ചെന്ന കേസിൽ ഷാർജയിൽ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസാൻ പെരേര ജയിൽ മോചിതയായി. 48 മണിക്കൂറിനുള്ളിൽ ഇന്ത്യയിലേക്കു തിരിക്കും. ക്രിസാനിനെ കുടുക്കിയതാണെന്ന് മുംബൈ പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ആന്റെണി പോൾ, രാജേഷ് ബോബത്ത (രവി) എന്നിവരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ട്രോഫിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ലഹരിമരുന്ന്. ഏപ്രിൽ ഒന്നിനാണ് ക്രിസാനിനെ ഷാർജയിലെ ജയിലിൽ അടച്ചത്. രാജ്യാന്തര വെബ്സീരീസിന്റെ ഓഡിഷനായി ഷാർയിലേക്കു പോകണമെന്നാവശ്യപ്പെട്ടാണ് രാജേഷ് ക്രിസാനിനെ സമീപിച്ചത്. പോകുമ്പോൾ ഓഡിഷന്റെ ആവശ്യത്തിനായി ട്രോഫി കരുതണമെന്നു പറഞ്ഞു ലഹരിമരുന്ന് ഒളിപ്പിച്ച ട്രോഫി കൂടി നൽകുകയായിരുന്നു. ക്രിസാൻ ഷാർജ വിമാനത്താവളത്തിലിറങ്ങിയതിനു പിന്നാലെ പ്രതികൾ ഷാർജ പോലീസിൽ ലഹരിമരുന്നിനെക്കുറിച്ച് വിവരം നൽകി. ഇത്തരം രീതിയിൽ മൂന്നുപേരെ കുടുക്കിയതായി പ്രതികൾ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്.
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ട്രാക്കില്‍ അറ്റകുറ്റപ്പണി; സംസ്ഥാനത്ത് നിരവധി ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: ചാലക്കുടി റെയില്‍വേ പാലത്തിലെ ഗര്‍ഡറുകള്‍ മാറ്റുന്ന ജോലികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് വിവിധ ട്രെയിനുകള്‍ റദ്ദാക്കി. ചിലത് വഴിതിരിച്ചുവിട്ടു. വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ രാത്രി 10വരെയാണ് അറ്റകുറ്റ പണിനടക്കുന്നത്. ആറു ഗര്‍ഡറുകള്‍ മാറ്റുന്നതിനാല്‍ ട്രെയിനുകള്‍ ഒറ്റ ട്രാക്കിലൂടെ മാത്രമാണ് കടത്തിവിടുന്നത്. ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍: എറണാകുളം ജംഗ്ഷന് -കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (16305)എറണാകുളം ജംഗ്ഷന്- ഗുരുവായൂര്‍ എക്സ്പ്രസ് (06438 )കോട്ടയം-നിലമ്പൂര്‍ റോഡ് ഇന്റര്‍സിറ്റി എക്സ്പ്രസ് (16326)നിലമ്പൂര്‍ റോഡ് -കോട്ടയം ഇന്റര്‍സിറ്റി എക്സ്പ്രസ്(16325)നാഗര്‍കോവില്‍ -മംഗളൂരു ഏറനാട് എക്സ്പ്രസ് (16606)മംഗളൂരു സെന്‍ട്രല്‍ -നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് (16605)തിരുനല്‍വേലി-പാലക്കാട് ജംഗ്ഷന് പാലരുവി എക്സ്പ്രസ് (16791)പാലക്കാട് ജംഗ്ഷന് – തിരുനല്‍വേലി പാലരുവി എക്സ്പ്രസ് (16792)എറണാകുളം ജംഗ്ഷന് – ബെംഗളൂരു ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12678)കൊച്ചുവേളി -ലോക്മാന്യ തിലക് ഗരീബ്രഥ് എക്സ്പ്രസ് (12202)എറണാകുളം ജംഗ്ഷന് -പാലക്കാട് മെമു (06798)പാലക്കാട്-എറണാകുളം ജംഗ്ഷന് മെമു…
Read Moreമലബാറിന്റെ അഭിനയമൊഞ്ച് ലോകത്തിന്റെ നെറുകയിലെത്തിച്ച ചിരിയുടെ സുൽത്താന്‍ നാടിന്റെ അന്ത്യാഞ്ജലി
കോഴിക്കോട്: മലബാറിന്റെ അഭിനയമൊഞ്ച് ലോകത്തിന്റെ നെറുകയിലെത്തിച്ച ചിരിയുടെ സുൽത്താന്‍ നാടിന്റെ അത്യാഞ്ജലി. കോഴിക്കോടൻ ശൈലിയിൽ അഭ്രപാളിയിൽ ചിരിയുടെ അമിട്ട് പൊട്ടിച്ച തങ്ങളുടെ പ്രിയ നടനെ അവസാനമായി ഒരു നോക്കു കാണാൻ നൂറുകണക്കിനാളുകൾ കോഴിക്കോട്ടേക്കൊഴുകിയെത്തി. ഇന്നലെ ഉച്ചയോടെ അന്തരിച്ച മാമുക്കോയയുടെ ഭൗതിക ശരീരം രാത്രി 10 വരെ കോഴിക്കോട് ടൗണിലും തുടർന്ന് ഇന്ന് രാവിലെ ഒന്‍പത് വരെ അരക്കിണറിലെ വീട്ടിലും പൊതുദർശനത്തിന് വച്ചു. തുടർന്ന് രാവിലെ 9.15ഓടെ അരക്കിണറിലെ ജുമാ മസ്ജിദിൽ മയ്യത്ത് നമസ്കാരത്തിനുശേഷം വിലാപയാത്രയായി കോഴിക്കോട് കണ്ണംപറന്പ് മസ്ജിദിൽ എത്തിച്ചു. ഇവിടെ വച്ച് വീണ്ടും മയ്യത്ത് നമസ്കാരം നടത്തിയതിനുശേഷം കണ്ണംപറന്പ് കബറിസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. കോഴിക്കോട്ടുകാരുടെ സ്വന്തം ഇക്കയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ രാവിലെയും നിരവധി പേരാണ് അരക്കിണറിലെ വീട്ടിലെത്തിയത്. അമ്മ സംഘടനയെ പ്രതിനിധീകരിച്ച് ഇടവേള ബാബു രാവിലെ അരക്കിണറിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഇന്നലെ രാത്രി ടൗൺ…
Read Moreകൊച്ചിയുടെ ഓളപ്പരപ്പിൽ വാട്ടര്‍ മെട്രോ കുതിച്ചുതുടങ്ങി; കുറഞ്ഞ നിരക്കില്‍ ശീതീകരിച്ച കായല്‍ യാത്ര
കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ സര്‍വീസ് ആരംഭിച്ചു. ഹൈക്കോടതി ജംഗ്ഷനിലുള്ള വാട്ടര്‍മെട്രോയുടെ ടെര്‍മിനലില്‍നിന്ന് രാവിലെ ഏഴിനായിരുന്നു ആദ്യ സര്‍വീസ് തുടങ്ങിയത്. നേരെ വൈപ്പിനിലേക്കും അവിടെനിന്ന് മുളവുകാട് വഴി ഹൈക്കോട്ട് ജംഗ്ഷനിലേക്കുമായിരുന്നു മടക്കയാത്ര. വൈപ്പിന്‍ വാട്ടര്‍ മെട്രോ ടെര്‍മിനലില്‍നിന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റയും വൈപ്പിന്‍ നിവാസികള്‍ക്കൊപ്പം കന്നിയാത്രയിലുണ്ടായിരുന്നു. 20 രൂപയാണ് ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. തിരക്കുള്ള സമയങ്ങളില്‍ ഹൈക്കോടതി- വൈപ്പിന്‍ റൂട്ടില്‍ ഓരോ 15 മിനിറ്റിലും ബോട്ട് സര്‍വീസ് ഉണ്ടാകും. രാത്രി എട്ടുവരെ സര്‍വീസ് തുടരും. വെറ്റില- കാക്കനാട് റൂട്ടിലുള്ള സര്‍വീസ് നാളെ രാവിലെ ഏഴിന് ആരംഭിക്കും. നൂറുപേര്‍ക്ക് യാത്ര ചെയ്യാവുന്ന എട്ട് ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് വാട്ടര്‍ മെട്രോയുടെ ഭാഗമായുള്ളത്. സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വേലിയേറ്റ സമയത്തും വേലിയിറക്ക സമയത്തും ബോട്ടുമായി ഒരേ ലെവലില്‍ നില്‍ക്കാനാകുന്ന ഫ്ളോട്ടിംഗ് ജെട്ടികളും യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി…
Read Moreചരിത്രം കുറിക്കാന്‍ അഭിലാഷ് ടോമി; ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചു; ഒന്നാം സ്ഥാനത്തേക്ക് ഒരു വനിത
തിരുവനന്തപുരം: ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് മലയാളി നാവികന് അഭിലാഷ് ടോമി. വെള്ളിയാഴ്ച രാത്രിയോടെ ഫിനീഷിംഗ് പോയിന്റായ ലെ സാബ്ലേ ദൊലാനില്‍ അഭിലാഷ് ടോമി എത്തുമെന്നാണ് പ്രതീക്ഷ. ഒരു ഇന്ത്യക്കാരന് ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ പോഡിയത്തില്‍ ഇടം പിടിക്കുന്നത് ഇതാദ്യമായാണ്. ദക്ഷിണാഫ്രിക്കന്‍ വനിതാ താരം കിര്സ്റ്റന് ന്യൂഷാഫറാണ് ഒന്നാം സ്ഥാനത്തുള്ളത്. അഭിലാഷ് ടോമിയേക്കാള്‍ നൂറ് നോട്ടിക്കല്‍ മൈലില്‍ അധികം ദൂരം മുന്നിലാണ് ഇവര്‍ ഇപ്പോഴുള്ളത്.ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഒന്നാം സ്ഥാനത്തെത്തുന്നത്. അഭിലാഷ് ടോമി കഴിഞ്ഞയാഴ്ച ലീഡ് നേടിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ കിര്സ്റ്റന് ലീഡ് തിരിച്ച് പിടിക്കുകയായിരുന്നു.1968ല്‍ ഉണ്ടായിരുന്ന ആശയ വിനിമയ മാര്‍ഗങ്ങളുപയോഗിച്ച് ഒറ്റയ്ക്ക് പായ് വഞ്ചിയില്‍ ലോകം ചുറ്റി വരുന്നതാണ് മത്സരം. കഴിഞ്ഞ സെപ്റ്റംബറിലാണ് മത്സരം ആരംഭിച്ചിച്ചത്. ആദ്യഘട്ടത്തില്‍ മത്സരിക്കാന്‍ 16 പേരുണ്ടായിരുന്നു. അഭിലാഷ് ടോമിയടക്കം…
Read More