കൊച്ചി: കരുത്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചിട്ടും ബിജെപിക്ക് കെട്ടിവച്ച കാശ് പോയി. ആകെ പോള്‍ ചെയ്തതിന്റെ ആറിലൊന്നു വോട്ട് നേടിയാലേ കെട്ടിവച്ച കാശ് തിരികെ ലഭിക്കൂ. ബിജെപി സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന് 12,957 (9.57 %) വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ട്വന്റി-20 കൂടി മത്സരരംഗത്തുണ്ടായിരുന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 15,483 (11.34 %) വോട്ടുകള്‍ ലഭിച്ചിരുന്നു. 2016ലാണ് ബിജെപി ഇവിടെ ഏറ്റവും കൂടുതല്‍ വോട്ടു നേടിയത് (21,247). ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാത്തതിനാലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ ബിജെപിക്ക് വോട്ടു കുറഞ്ഞുപോയതെന്ന ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഇക്കുറി സംസ്ഥാന വൈസ് പ്രസിഡന്റിനെ രംഗത്തിറക്കിയത്.
Read MoreCategory: Loud Speaker
‘അമിത് ഷായ്ക്ക് നല്ലത് കായികവകുപ്പിന്റെ ചുമതല’; അമിത്ഷായുടെ രാജി ആവശ്യപ്പെട്ട് സ്വാമി ട്വിറ്ററിൽ കുറിച്ചതിന്റെ കാരണം ഇങ്ങനെ…
ന്യൂഡൽഹി: അമിത്ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി മുൻ കേന്ദ്രമന്ത്രി യും ബിജെപി നേതാവുമായ സുബ്രഹ്മണ്യൻ സ്വാമി. ക്രിക്കറ്റിനോട് അമിത താത്പര്യം കാണിക്കുന്നത് കൊണ്ട് അദ്ദേഹത്തിന് കായിക മന്ത്രാലയത്തിന്റെ ചുമതല നൽകുന്നതാണ് നല്ലതെന്നാണ് സ്വാമിയുടെ അഭിപ്രായം. ജമ്മു കാഷ്മീരിലെ തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരേ സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയത്. കാഷ്മീരിൽ രാഷ്ട്രപതി ഭരണമാണ് നിലവിലുള്ളത്. എന്നാൽ എല്ലാ ദിവസവും അവിടെ ഒരു കാഷ്മീരി ഹിന്ദുവെങ്കിലും വെടിയേറ്റ് കൊല്ലപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് അമിത്ഷായുടെ രാജി ആവശ്യപ്പെടുന്നതെന്നും സ്വാമി ട്വിറ്ററിൽ കുറിച്ചു.
Read Moreഅപ്പോഴും പറഞ്ഞില്ലേ… കണ്ടം റെഡിയല്ലേ, റൈറ്റ് ഓ.കെ ഓടിക്കോ…! ഉമ തോമസിന്റെ വിജയം ആഘോഷിച്ച് ഹൈബി ഈഡന്റെ ഭാര്യ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം ആഘോഷിച്ച് ഹൈബി ഈഡന്റെ ഭാര്യ അന്ന ലിൻഡ ഈഡൻ. കണ്ടം റെഡിയല്ലേ, റൈറ്റ് ഓ.കെ ഓടിക്കോ… എന്ന ക്യാപ്ഷനോടെയാണ് അന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. “കടന്പ’ എന്ന സിനിമയ്ക്ക് വേണ്ടി തിക്കോടിയൻ രചിച്ച് എം.കെ. രാഘവൻ സംഗീതം നൽകിയ അപ്പോഴും പറഞ്ഞില്ലേ എന്ന ഗാനം പാടി, ചുവടുവച്ചാണ് അന്ന സന്തോഷം പങ്കുവയ്ക്കുന്നത്. സമൂഹ മാധ്യമങ്ങൾ ഇതിനകം ഈ വീഡിയോ ഏറ്റെടുത്തു. സെഞ്ച്വറിയടിക്കാന്‍ വന്ന പിണറായി ക്ലീന്‍ ബൗള്‍ഡായെന്ന് ചെന്നിത്തല കൊച്ചി: സെഞ്ച്വറിയടിക്കാന്‍ വന്ന പിണറായി വിജയൻ തൃക്കാക്കരയില്‍ ക്ലീന്‍ ബൗള്‍ഡായെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ മേല്‍ കുതിര കയറുന്ന ഏകാധിപതിയായ പിണറായിക്കെതിരായെ വിധിയാണിത്. ഒരു മന്ത്രിസഭ ഒന്നാകെ പ്രചാരണത്തിനു വന്നിട്ടും ഒരു ചലനവുമുണ്ടായില്ല. എല്‍ഡിഎഫിനെതിരായ ശക്തമായ ജനവിധിയാണിതെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. ജാതി-മതം പറഞ്ഞ് മന്ത്രിമാര്‍ വീടുകള്‍…
Read Moreകെ വി തോമസിന്റെ വീടിനു മുമ്പില്‍ തിരുത വിളമ്പി യുഡിഎഫ് പ്രവര്‍ത്തകര്‍ ! ഉമാ തോമസുമായി ഇന്നും വ്യക്തിബന്ധമുണ്ടെന്ന് കെ.വി തോമസ്…
തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിനെ അഭിനന്ദിച്ച് കെ.വി തോമസ് രംഗത്ത്. പതിനായിരത്തിനപ്പുറത്തേക്ക് ലീഡ് പോയത് സിപിഎം പരിശോധിക്കട്ടെ. ഫീല്‍ഡില്‍ കണ്ടതിനപ്പുറം തരംഗം വോട്ടെണ്ണലില്‍ വ്യക്തമാണ്. കേരളം പലപ്പോഴും വികസന മുദ്രാവാക്യം വേണ്ടവിധം ഉള്‍ക്കൊണ്ടിട്ടില്ലെന്നും സിപിഎമ്മിന്റെ തോല്‍വി വിലയിരുത്തി അദ്ദേഹം പറഞ്ഞു. വികസനം വേണ്ട രീതിയില്‍ ചര്‍ച്ച ആയില്ലെന്നും കെ.വി.തോമസ് പറഞ്ഞു. തൃക്കാക്കരയില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം. നിരാശയില്ല. തന്റെ നിലപാടില്‍ മാറ്റമില്ലെന്നും കെ.വി.തോമസ് മാധ്യമങ്ങളോടു പറഞ്ഞു. ഇപ്പോഴും സോണിയ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളുമായി ഉറ്റബന്ധമുണ്ടെന്നും തോമസ് കൂട്ടിച്ചേര്‍ത്തു. ഉമ തോമസുമായി അന്നും ഇന്നും വ്യക്തിബന്ധമുണ്ട്. ഈ സമയം കല്ലിടണോ? എന്ന് പിണറായിയോട് ചോദിച്ചത് താനാണെന്നും തോമസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഉമതോമസ് വിജയം ഉറപ്പിച്ചതിനു പിന്നാലെ കെ.വി. തോമസിനെതിരെ പലയിടങ്ങളിലും യുഡിഎഫിന്റെ പ്രതിഷേധം നടന്നു. കെ വി തോമസിന്റെ വീടിനു മുന്പിലെത്തിയ യുഡിഎഫ് പ്രവർത്തകർ…
Read Moreരാഹുലിനെ കണ്ടെന്ന കത്ത്; ഉദ്വേഗജനകമായ മണിക്കൂറുകൾക്കു വീണ്ടും വിരാമം; ഫോട്ടോയിൽ ഉള്ളതു രാഹുൽ അല്ല
ആലപ്പുഴ: ഉദ്വേഗജനകമായ മണിക്കൂറുകൾക്കു വീണ്ടും വിരാമം. അത് രാഹുലല്ല. ആലപ്പുഴയിൽനിന്ന് 17 വർഷങ്ങൾക്കു മുന്‍പ് കാണാതായ രാഹുലിനോടു രൂപസാദൃശ്യമുള്ള വ്യക്തിയെ കണ്ടെന്ന് അവകാശപ്പെട്ട് എത്തിയ കത്തിലെ ഫോട്ടോ രാഹുലിന്റേതല്ലെന്നു സ്ഥിരീകരിച്ചു. കത്തിൽ ഉണ്ടായിരുന്ന ഫോട്ടോയിലെ യുവാവിനെ ക്രൈംബ്രാഞ്ച് കണ്ടെത്തുകയും ചെയ്തു. മുംബൈയിൽനിന്നു ഫോട്ടോ സഹിതം രാഹുലിന്റെ വീട്ടിലേക്ക് എത്തിയ കത്തിൽ രാഹുൽ നെടുമ്പാശേരിയിൽ ഉണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മിനി കത്ത് ജില്ലാ പോലീസ് മേധാവിക്കു കൈമാറിയിരുന്നു.ഇന്നലെ ക്രൈബ്രാഞ്ച് ഡിവൈഎസ്പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി മിനിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയെ തിരിച്ചറിയാനുള്ള അടയാളങ്ങളും ചോദിച്ചു മനസിലാക്കി. ഫോട്ടോയിലെ വ്യക്തി ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഈ പരിപാടി കണ്ട ശേഷമാണ് ഇതാണ് രാഹുലെന്നു കാട്ടി മിനിക്കു കത്തു ലഭിക്കുന്നത്. ഫോട്ടോയിലെ വ്യക്തിയെക്കുറിച്ച് അന്വേഷണം തുടങ്ങിയ പോലീസ് ചാനലിൽനിന്നു 26 വയസുള്ള…
Read Moreഡോ. ജോ ജോസഫിനെതിരായ വ്യാജ വീഡിയോ; വീഡിയോ എത്തിയത് സൗദിഅറേബ്യയിൽ നിന്ന്; സൂത്രധാരൻ നസീറെന്ന് പോലീസ്
കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നസീറാണ് സൂത്രധാരനെന്ന് അന്വേഷണ സംഘം. കേസിൽ അറസ്റ്റിലായ നൗഫൽ എന്ന യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവാണ് വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചത്. യുഡിഎഫ് നേതൃത്വം വീഡിയോ പ്രചരിപ്പിക്കാൻ ഇടപെട്ടതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നില്ല. പ്രാദേശിക യുഡിഎഫ് വാട്സാപ്പ് ഗ്രൂപ്പുകളിലും എഫ്ബി പേജിലും നൗഫൽ വീഡിയോ പ്രചരിപ്പിച്ചു. പോളിംഗ് ദിനത്തിൽ കോയന്പത്തൂരിൽനിന്ന് അറസ്റ്റിലായ മലപ്പുറം കോട്ടക്കുന്ന് ഉതിന്നൂർ സ്വദേശി അബ്ദുൾ ലത്തീഫിന് വീഡിയോ നൽകിയത് നൗഫലാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. നൗഫലിന്റെ വാട്സ്ആപ്പ് ശബ്ദരേഖകൾ പരിശോധിക്കാനുള്ള തയാറെടുപ്പിലാണ് തൃക്കാക്കര പോലീസ്. നസീറിന് വീഡിയോ അയച്ചുകൊടുത്ത സൗദ്യ അറേബ്യയിലുള്ള വ്യക്തിയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികളുടെ ഫോണിൽനിന്ന് വീഡിയോ നശിപ്പിച്ചതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്. നസീർ,…
Read Moreപയ്യന്നൂര്‍ സിപിഎമ്മിലെ സാമ്പത്തിക തിരിമറി! കോടിയേരിയുടെ സാന്നിധ്യത്തിൽ നടന്ന ചര്‍ച്ചയും വഴിമുട്ടി; 12ന് വീണ്ടും ചര്‍ച്ച
പ്രത്യേക ലേഖകൻ കണ്ണൂര്‍: പയ്യന്നൂര്‍ സിപിഎമ്മിലെ ചില നേതാക്കള്‍ സാമ്പത്തിക വെട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചകളിലും തീരുമാനമായില്ല. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന വാദമുഖങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നതും പാര്‍ട്ടിക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയില്‍ ഉരിത്തിരിഞ്ഞ് വരാതിരുന്നതും ചര്‍ച്ചകള്‍ വഴിമുട്ടാനിടയാക്കിയെന്നാണ് സൂചന. ഇതേതുടര്‍ന്ന് 12ന് വീണ്ടും ചര്‍ച്ച നടക്കുമെന്നറിയുന്നു. 12ന് വീണ്ടും ചര്‍ച്ച ബില്‍ഡിംഗ് ഫണ്ടിനായുള്ള ചിട്ടി നടത്തിപ്പ്, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ നടത്തിയ സാമ്പത്തിക തിരിമറിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉയര്‍ന്നിരുന്നു. കൂട്ടത്തില്‍ രക്തസാക്ഷിഫണ്ടിലെ തിരിമറികളും ചര്‍ച്ചയായിരുന്നു. നടപടിക്രമമനുസരിച്ച് ഇതേപ്പറ്റി പാര്‍ട്ടി ഏരിയാ കമ്മിറ്റി അന്വേഷിക്കുകയും കുറ്റക്കാരെന്ന് കണ്ടെത്തിയ ആറോളം പേര്‍ക്കെതിരെ ജില്ലാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായുമുള്ള സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ വിഷയത്തില്‍ മുമ്പുനടന്ന ജില്ലാ യോഗത്തിന്റെ…
Read Moreകൃഷിയിടത്തില്‍ എത്തിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു; തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയശേഷമുള്ള ആദ്യത്തെ വെടിവയ്പ് കോടഞ്ചേരിയില്‍
കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. ഞാളിയത്ത് യോഹന്നാന്റെ കൃഷിയിടത്തില്‍ ഇറങ്ങിയ പന്നിയെയാണ് വെടിവച്ചുകൊന്നത്. പഞ്ചായത്തിന്റെ അനുമതിയോടെയാണ് വെടിവച്ച് കൊന്നത്. സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു നടപടിക്രമങ്ങള്‍. തോക്ക് ലൈസന്‍സുള്ള ബാബുവാണ് പന്നിയെ വെടിവച്ചത്. ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പുതിയ ഉത്തരവ് വന്നശേഷമുള്ള ആദ്യത്തെ സംഭവമാണിത്. കാട്ടുപന്നി ശല്യം രൂക്ഷംജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുയോജ്യമായ മാർഗങ്ങളിലൂടെ കൊല്ലാൻ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലവന്മാർക്ക് അധികാരം നൽകുന്നതാണ് ഉത്തരവ്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ തലവന്മാർക്ക് ഓണററി വൈൽഡ്ലൈഫ് വാർഡൻ എന്ന പദവി നൽകിയിട്ടുണ്ട്. അതേസമയം വിഷപ്രയോഗത്തിലൂടെയോ ഷോക്കേൽപ്പിച്ചോ സ്ഫോടകവ്സതുക്കൾ ഉപയോഗിച്ചോ കാട്ടുപന്നികളെ കൊല്ലാനാകില്ല. സംസ്ഥാനത്ത് ജനവാസ മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെത്തുടർന്നാണ് തീരുമാനം. അനുമതിയുടെ മറവില്‍…അതേസമയം കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതിയുടെ മറവില്‍ മൃഗവേട്ട അനുവദിക്കില്ലെന്ന്…
Read Moreവഴയില ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; സുഹൃത്തുക്കളായ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ ; വിഷ്ണു എന്ന മണിച്ചനെ വെട്ടി വീഴ്ത്തിയത് ലോഡ്ജ് മുറിയിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: വഴയില ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. സുഹൃത്തുക്കളായ രണ്ട ് പേർ പോലീസ് കസ്റ്റഡിയിൽ. വഴയില ഇരട്ടക്കൊലക്കേസിൽ വിചാരണ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതി വഴയില സ്വദേശി വിഷ്ണു (34) എന്ന് വിളിക്കുന്ന മണിച്ചനാണ് മരിച്ചത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഹരികുമാറിനും വെട്ടേറ്റു. കരകുളം ആറാംകല്ലിന് സമീപത്തെ ആരാമം ലോഡ്ജിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. രണ്ട ് ദിവസം മുൻപ് ഹരികുമാർ എന്നയാൾ ലോഡ്ജിൽ മുറിയെടുത്തിരുന്നു. ഇന്നലെ രാത്രിയിൽ മണിച്ചൻ, ഹരികുമാർ, ദീപക് ലാൽ, അരുണ്‍ എന്നിവർ ചേർന്ന് ഇവിടെ ഇരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ലോഡ്ജ് മുറിയിൽ ബഹളംവെട്ടേറ്റ് മുറിയിൽ രക്തത്തിൽ കുളിച്ച് കിടന്ന മണിച്ചനെയും ഹരികുമാറിനെയും പോലീസ് മെഡിക്കൽ കോളജാശുപത്രിയിൽ ഇന്നലെ രാത്രിയിൽ തന്നെ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മണിച്ചൻ മരിച്ചത്. ഹരികുമാർ…
Read Moreവിവാഹ വാഗ്ദാനം നല്കി ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാല്‍ കേസില്ലാത്തത് ‘എന്തു നിയമം’ എന്ന് ഹൈക്കോടതി
ബലാല്‍സംഗക്കുറ്റങ്ങള്‍ ചുമത്തുന്നതില്‍ ലിംഗവിവേചനം പാടില്ലെന്ന അഭിപ്രായവുമായി കേരള ഹൈക്കോടതി. വിവാഹമോചിതരായ ദമ്പതികള്‍ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നല്കിയ ഒരു ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുമ്പോഴാണ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. കേസിലെ ഭര്‍ത്താവ് ഒരിക്കല്‍ ബലാത്സംഗക്കേസില്‍ പ്രതിയാണെന്ന കാര്യം കോടതിയില്‍ ഉന്നയിച്ചപ്പോഴാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഈ പരാമര്‍ശം നടത്തിയത്. ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണെന്നും വ്യാജ വിവാഹ വാഗ്ദാനത്തില്‍ ലൈംഗികാരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത കേസെന്നും ഭര്‍ത്താവിന്റെ അഭിഭാഷകന് വാദിച്ചു. തുടര്‍ന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പിന് (ബലാത്സംഗത്തിനുള്ള ശിക്ഷ) ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയത് ‘376-ാം വകുപ്പില്‍ ലിംഗ സമത്വമില്ല. വിവാഹ വാഗ്ദാനം നല്കി ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാല്‍, അവള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു പുരുഷന് സമാനമായ കുറ്റം ചെയ്താല്‍ അയാളുടെ പേരില്‍ കേസ്…
Read More