തിരുവനന്തപുരം: വർക്കലയിലെ വീട്ടിൽ തീപിടിച്ച് അഞ്ചു പേർ മരിക്കാനിടയായ സംഭവത്തിൽ തീപിടിത്തത്തിനുള്ള കാരണം ഇപ്പോഴും അവ്യക്തമായി തുടരുന്നു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും ഫോറൻസിക് വിദഗ്ധരുടെയും റിപ്പോർട്ട് ലഭിക്കാൻ വൈകും.ഷോർട്ട് സർക്യൂട്ടായിരിക്കും എന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ ഏതു ഭാഗത്ത് നിന്നും എങ്ങനെ സംഭവിച്ചുവെന്നതിൽ അവ്യക്തത തുടരുകയാണ്. തീപിടിത്തമുണ്ടായ ചെറുന്നിയൂർ രാഹുൽ നിവാസിൽ പ്രതാപന്റെ വീട്ടിൽ സിസിടിവി കാമറ സ്ഥാപിച്ചിരുന്നു. തീപിടിത്തം കാമറയിൽ പതിഞ്ഞിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ ഹാർഡ് ഡിസ്ക്, ഡിവിആർ എന്നിവ കത്തിനശിച്ചതാണ് യഥാർഥ കാരണം സ്ഥിരീകരിക്കാൻ സാധിക്കാത്തത്. ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സാധിക്കുമോയെന്ന് ഫോറൻസിക് വിദഗ്ധരുടെ അഭിപ്രായം തേടിയിരിക്കുകയാണ് പോലീസ്. സിസിടിവി കാമറയുടെ ദൃശ്യങ്ങൾ വീട്ടിലെ കുടുംബാംഗങ്ങളുടെ മൊബൈൽ ഫോണുകളിൽ ലഭിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരുന്നത്. ഹാർഡ് ഡിസ്ക് കത്തിപ്പോയതാണ് ഇപ്പോൾ അന്വേഷണത്തെ കുഴയ്ക്കുന്നത്. പ്രതാപന്റെ വീടിന് സമീപത്തെ വീട്ടിലെ സിസിടിവി കാമറ പകർത്തിയ ദൃശ്യങ്ങളാണ്…
Read MoreCategory: Loud Speaker
നമ്പര്‍ 18 ഹോട്ടലിലെ പോക്സോ കേസ്; റോയ് വയലാട്ട് കീഴടങ്ങിയേക്കുമെന്ന് സൂചന; ആറു ദിവസം പിന്നിടുമ്പോഴും പ്രതികൾക്കായി ഇരുട്ടില്‍ തപ്പി പോലീസ്
കൊച്ചി: പോക്സോ കേസില്‍ ഒളിവില്‍ കഴിയുന്ന നമ്പര്‍ 18 ഹോട്ടലുടമ റോയ് ജെ. വയലാട്ടും മറ്റൊരു പ്രതി സൈജു തങ്കച്ചനും കീഴടങ്ങിയേക്കുമെന്ന് സൂചന. ഹൈക്കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിട്ട് ആറു ദിവസം പിന്നിടുമ്പോഴും ഇവരെ കണ്ടെത്താന്‍ കഴിയാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. റോയിയുടെയും സൈജുവിന്റെയും വീടുകളില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. വലിയ സ്വാധീനമുള്ള റോയി രാജ്യം വിട്ടു പോയിട്ടില്ലെന്നാണ് പോലീസ് നിഗമനം. അതേസമയം റോയിയുടെയും സൈജുവിന്റെയും മുന്‍കൂര്‍ ജാമ്യം കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഇരയുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കേരള ഹൈക്കോടതിയുടെ വിധിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീകോടതി അറിയിക്കുകയായിരുന്നു. കേസിലെ പ്രതിയായ അഞ്ജലി റിമ ദേവിന് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. കോഴിക്കോട് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലില്‍വച്ച് പീഡിപ്പിച്ചുവെന്നാണ് റോയിക്കെതിരേയുള്ള കേസ്. സൈജുവും അഞ്ജലിയും…
Read Moreകൊച്ചി മെട്രോ വിവരങ്ങൾ വാട്സാപ്പിലൂടെ; ഉപഭോക്തൃസേവനം വാട്സാപ്പ് പ്ലാറ്റ്ഫോമിലൂടെ നല്കുന്ന രാജ്യത്തെ ആദ്യ മെട്രോ
കൊച്ചി: കൊച്ചി മെട്രോ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഇനി വാട്സാപ്പിലൂടെ അറിയാം. ഇതിനായി 9188597488 എന്ന നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയച്ചാല്‍ വിവരങ്ങളുടെ മെനു എത്തും. ഇതില്‍നിന്ന് അറിയാനാഗ്രഹിക്കുന്ന വിവരങ്ങള്‍ തെരഞ്ഞെടുത്ത് നിമിഷനേരത്തിൽ സംശയങ്ങൾ അകറ്റാം. പൊതുവായ അന്വേഷണങ്ങള്‍, പുതിയ വിവരങ്ങള്‍ എന്നിവയ്ക്കു പുറമെ മെട്രോ സേവനങ്ങളെ സംബന്ധിച്ച നിര്‍ദേശങ്ങളോ പരാതിയോ ഉണ്ടെങ്കിലും വാട്സാപ്പ് സേവനം പ്രയോജനപ്പെടുത്താം. കെഎംആര്‍എല്‍ നല്കുന്ന മികച്ച ബിസിനസ് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ടാകും. ഈ സേവന ശൃംഖല വരും ദിവസങ്ങളില്‍ വര്‍ധിപ്പിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. ഉപഭോക്തൃസേവനം വാട്സാപ്പ് പ്ലാറ്റ്ഫോമിലൂടെ നല്കുന്ന രാജ്യത്തെ ആദ്യ മെട്രോയാണ് കൊച്ചി മെട്രോ.
Read Moreനാറ്റോയും റഷ്യയും തമ്മിലുള്ള സംഘർഷം മൂന്നാം ലോകമഹായുദ്ധം; യുദ്ധം വന്നാൽ ആരുടെകൂടെയെന്ന് വെളിപ്പെടുത്തി ബൈഡൻ
വാഷിംഗ്ടൺ ഡിസി: അമേരിക്കയും നാറ്റോ സഖ്യകക്ഷികളും യുക്രൈനിൽ റഷ്യയുമായി യുദ്ധം ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. നാറ്റോയും റഷ്യയും തമ്മിലുള്ള സംഘർഷം മൂന്നാം ലോകമഹായുദ്ധമാണ്. മൂന്നാം ലോകമഹായുദ്ധം വന്നാൽ നാറ്റോയ്ക്ക് വേണ്ടി പോരാടുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ഞങ്ങളുടെ പിന്തുണ യുക്രെയ്നിന് നൽകുമ്പോൾ, യൂറോപ്പിലെ സഖ്യകക്ഷികളുമായി ഒരുമിച്ച് നിൽക്കുന്നത് തുടരുകയും ചെയ്യും. നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുമെന്നും ബൈഡൻ വ്യക്തമാക്കി. നാറ്റോയും റഷ്യയും തമ്മിലുള്ള സംഘർഷം മൂന്നാം ലോകമഹായുദ്ധമാണ്. അത് തടയാൻ നമ്മൾ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച ഫിലാഡൽഫിയയിൽ നടത്തിയ പ്രസംഗത്തിലാണ് ബൈഡൻ ഇക്കാര്യങ്ങൾ പറഞ്ഞത്. റഷ്യയ്ക്കെതിരായ അധിക ഉപരോധം പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Moreആരും കണ്ടില്ല! രക്ഷിക്കാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല; നെല്ലിക്ക തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
തൃശൂർ: നെല്ലിക്ക തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. മുളങ്കുന്നത്തുകാവ് കോഞ്ചിറ കല്ലാറ്റ് റോഡിൽ കളരിക്കൽ കിരണ്‍-മഞ്ജു ദന്പതികളുടെ ഏക മകൻ നമസ് (ഒരു വയസും രണ്ടു മാസവും) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം കളിക്കുന്നതിനിടെ മേശപ്പുറത്തിരുന്നിരുന്ന നെല്ലിക്കയെടുത്തു കഴിക്കുകയായിരുന്നുവെന്നു കരുതുന്നു. ആരും ഇതു കണ്ടില്ല. കുഞ്ഞ് അസ്വസ്ഥത കാണിക്കുന്നതുകണ്ട് ഉടൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് തൊണ്ടയിൽ നെല്ലിക്ക കുടുങ്ങിയതു മനസിലായത്. കുഞ്ഞിന്റെ രക്ഷിക്കാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു.
Read Moreമുടി സ്ട്രെയ്റ്റ് ചെയ്യാൻ പണമില്ല! വിദ്യാർഥിനി ജ്വല്ലറിയിൽ മോഷ്ടിച്ചു; കുടുക്കിയത് യൂണിഫോം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്നും പട്ടാപ്പകൽ 25,000 രൂപ കവർന്നത് സ്കൂൾ വിദ്യാർഥിനി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ കോളജ് വിദ്യാർഥിനിയാണ് മോഷണം നടത്തിയതെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ സ്കൂൾ വിദ്യാർഥിനിയാണ് മോഷ്ടാവെന്ന് വ്യാഴാഴ്ചയോടെയാണ് പോലീസ് കണ്ടെത്തിയത്. പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന കുട്ടിയെ പിന്നീട് മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്ക് അയച്ചു. കളവ് പോയ പണം തിരികെ നൽകാമെന്ന് മാതാപിതാക്കൾ അറിയിച്ചതോടെ ജ്വല്ലറി ഉടമ പരാതിയും നൽകിയില്ല. കഴിഞ്ഞ ദിവസം പല്ലുവേദന എന്ന പേരിലാണ് ഈ പെൺകുട്ടി സ്കൂളിൽ നിന്നും പുറത്തിറങ്ങുന്നത്. അവിടെ നിന്നും നെയ്യാറ്റിൻകരയിൽ എത്തിയ പെൺകുട്ടി ഒരു ബ്യൂട്ടി പാർലറിൽ പോയി തലമുടി സ്ട്രെയ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ വിദ്യാർഥിനിയുടെ പക്കൽ ബ്യൂട്ടിഷൻ ആവശ്യപ്പെട്ട പണമില്ലായിരുന്നു. ഇവിടെ നിന്നും പുറത്തിറങ്ങിയ വിദ്യാർഥിനി സമീപത്തെ മൊബൈൽ ഷോപ്പുകളിലെത്തി 1000 രൂപ കടമായി ആവശ്യപ്പെട്ടു. എന്നാൽ കടയിലുണ്ടായിരുന്നവർ…
Read Moreപ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ; 25000 രൂപയും തടവുശിക്ഷയും അനുഭവിക്കേണ്ടി വരിക വാഹന ഉടമ
കോട്ടയം: പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് ചീഫ് ഡി. ശില്പ. കഴിഞ്ഞ ദിവസം കറുകച്ചാലിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്നയാൾ മരണപ്പെട്ടിരുന്നു. ബൈക്കിൽ സഞ്ചരിച്ചിരുന്ന പെണ്‍കുട്ടിക്കും സഹോദരിമാർക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ പോലീസ് പരിശോധകളും നടത്തുന്നുണ്ട്. പരിശോധനയിൽ നിയമവിരുദ്ധമായി കുട്ടികൾ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമയിൽനിന്ന് 25000 പിഴയോ, മൂന്നു മാസം തടവുശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉറപ്പാക്കുന്ന തരത്തിൽ പ്രോസിക്യൂഷൻ നടപടികളുണ്ടാകും. സ്റ്റേഷനതിർത്തികളിൽ വാഹന പരിശോധന നടത്തി വാഹനങ്ങളുടെ അമിതവേഗം, രൂപമാറ്റം, സ്റ്റണ്ടിംഗ് തുടങ്ങിയ മോട്ടോർ വാഹന നിയമ ലംഘനങ്ങൾ കണ്ടെത്തി കർശനമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് ചീഫ് അറിയിച്ചു.
Read Moreഇങ്ങനെ പോയാല്‍ ചിക്കന്‍ കഴിക്കാന്‍ വലിയ വില കൊടുക്കേണ്ടി വരും! കോഴി വിൽപനയിൽ ഇടിവ്; കാരണങ്ങള്‍ ഇങ്ങനെ…
കൽപ്പറ്റ: സംസ്ഥാനത്ത് കോഴി വില കുത്തനെ ഉയരുന്നു. കിലോയ്ക്ക് 160-170 രൂപയാണ് നിലവിൽ കോഴിക്ക് ഈടാക്കുന്നത്. അതേസമയം കോഴിറച്ചിക്ക് 230 മുതൽ 250 രൂപവരെയാണ് വില. കോഴിയുടെ വില കൂടിയതോടെ കോഴി വിൽപനയിലും വൻ ഇടിവാണ് ഉണ്ടായിട്ടുള്ളത്. കോഴി കച്ചവടക്കാരെയും ഗാർഹിക ഉപഭോക്താക്കളെയും ഹോട്ടൽ ഉടമകളെയും കോഴി വിലയിലുണ്ടായ വർധന സാരമായി ബാധിച്ചിട്ടുണ്ട്. കോഴിവില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാവണമെന്ന് കേരള ചിക്കൻ വ്യാപാരി ഏകോപന സമിതി ആവശ്യപ്പെട്ടു. ഒരു മാസത്തിനിടെ 90 രൂപയുടെ വർധനയാണ് കോഴിഇറച്ചി വിലയിലുണ്ടായത്. കോഴിക്കും കുഞ്ഞുങ്ങൾക്കും മാത്രമല്ല കോഴിത്തീറ്റയ്ക്കും വില കുത്തനെ ഉയർന്നിട്ടുണ്ട്. കോഴിത്തീറ്റയ്ക്കും വില ഉയർന്നു. കോഴി കുഞ്ഞുങ്ങൾക്ക് 20 രൂപ ഉണ്ടായിരുന്നത് 40 രൂപയായി വർധിച്ചു. ഇതോടെ കേരളത്തിലെ ചെറുകിട ഫാം ഉടമകൾ ഇറച്ചിക്കോഴി ഉത്പാദനം നിർത്തിയ നിലയിലയിലാണ്. വിലവർധനവിന് പിന്നിൽ കർണാടകയിലെയും തമിഴ്നാട്ടിലെയും…
Read Moreയുവാവും പത്താംക്ലാസ് വിദ്യാര്‍ഥിനിയും മലമുകളില്‍ തൂങ്ങിമരിച്ച മരിച്ച നിലയില്‍ ! തൂങ്ങിയത് ഒരേ ഷാളില്‍…
കരുമല ചൂരക്കണ്ടി മലമുകളില്‍ യുവാവിനെയും പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയും മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിനാലൂര്‍ പൂളക്കണ്ടി തൊട്ടല്‍ മീത്തല്‍ പരേതനായ അനില്‍ കുമാറിന്റെ മകന് അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മല്‍ ഗിരീഷ് ബാബുവിന്റെ മകള്‍ ശ്രീലക്ഷ്മി (15) എന്നിവരെയാണ് ഇന്നു പുലര്‍ച്ചയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി കോരങ്ങാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയെ ഇന്നലെ വൈകിട്ട് മുതല്‍ കാണാതായിരുന്നു. കോരങ്ങാട് ചപ്പാത്തി കമ്പനിയിലെ ജീവനക്കാരനായിരുന്നു അഭിനവ്. മരക്കൊമ്പില്‍ തൂക്കിയിട്ട ഷാളിന്റെ രണ്ടറ്റത്തായാണു ഇരുവരും തൂങ്ങിമരിച്ചത്. അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് പരിശോധനകള്‍ക്കു ശേഷം മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. അഭിനവിന്റെ അമ്മ വത്സല. സഹോദരങ്ങള്‍ അഭിനന്ദ്, അഭിനാഥ്. ശ്രീലക്ഷ്മിയുടെ അമ്മ ബീന. സഹോദരന്: വൈഷ്ണവ്
Read Moreയോഗി ‘യോഗ്യൻ’! ഉത്തർപ്രദേശ് വീണ്ടും കീഴടക്കി ബിജെപി; പഞ്ചാബിൽ കോൺഗ്രസ് തകർന്നടിഞ്ഞു; പ്രതീക്ഷിച്ചു, പക്ഷേ അതും പോയി കിട്ടി….
നിയാസ് മുസ്തഫ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ, ഗോവ എന്നീ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുന്പോൾ (രാവിലെ 11മണി വരെയുള്ളത്) പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിക്ക് മേൽക്കൈ. സമാജ് വാദി പാർട്ടി ഉയർത്തിയ വെല്ലുവിളി മറികടന്ന് ഉത്തർ പ്രദേശിൽ ബിജെപി മുന്നിലെത്തി തുടർഭരണം ഉറപ്പിച്ചു. സമാജ് വാദി പാർട്ടിയും കഴിഞ്ഞ തവണത്തേക്കാൾ നില മെച്ച പ്പെടുത്തി. ബിഎസ്പിക്ക് കോട്ടം തട്ടി. കോൺഗ്രസ് യുപിയി ൽ പഞ്ചറായി. പഞ്ചാബിൽ കോൺഗ്രസ് തകർന്നടിഞ്ഞു പഞ്ചാബിൽ കോൺഗ്രസിലെ തമ്മിലടി കാരണം തുടർഭരണം എന്ന അവരുടെ ആഗ്രഹം പൂവണിഞ്ഞില്ല. ആം ആദ്മി പാർട്ടി വലിയ മുന്നേറ്റമാണ് പഞ്ചാബിൽ നടത്തി യിരിക്കുന്നത്. ഡൽഹിക്ക് പുറത്തേക്ക് ആദ്യമായാണ് ആം ആദ്മി ഭരണത്തിലെത്തുന്നത്. കേന്ദ്രസർക്കാരിനെതിരേയുള്ള കർഷക രോഷം ഇവിടെ ആംആദ്മി പാർട്ടിക്ക് ഗുണം ചെയ്തിരിക്കുകയാണ്. ഇതോ ടൊപ്പം കോൺഗ്രസ് ഭരണ വിരുദ്ധ…
Read More