വടക്കാഞ്ചേരി: ഇന്ധനവിലയിൽ പ്രതിഷേധിച്ചും വർഗീയത ഇന്ത്യയിൽനിന്നും തുടച്ചു മാറ്റുവാൻ “കോണ്‍ഗ്രസിനെ വിളിക്കു, ഇന്ത്യയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ലഡാക്കിലെത്തി. തെക്കുംകര പഞ്ചായത്ത് വിരുപ്പാക്ക വാർഡ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണ് ലഡാക്കിലേക്കു ബൈക്കുകളുമായി പുറപ്പെട്ടത്. കഴിഞ്ഞ 16ന് വിരുപ്പാക്കയിൽനിന്നും യാത്ര തിരിച്ച യുവാക്കൾ ലഡാക്കിലെത്തി തിരിച്ചതായി സംഘാടകർ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും വിരുപ്പാക്ക സ്വദേശികളുമായ ജമാൽ, ഷാഫി, രാഹുൽ, അനസ്, അഭിലാഷ് എന്നീ അഞ്ചുപേരാണ് ലഡാക്കിലേക്കു പോയത്. എന്നാൽ 3400 കിലോമീറ്റർ പിന്നിട്ടതോടെ പെർമിഷനില്ലാത്തതുമൂലം അധികൃതർ തടഞ്ഞതായും യാത്രസംഘം പറഞ്ഞു. യാത്രയുടെ ഫ്ലാഗ് ഓഫ് കോണ്‍ഗ്രസ് നേതാവ് റിഷി പൽപ്പു നിർവഹിച്ചു. സുനിൽ ജേക്കബ്, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.ആർ.കൃഷ്ണൻകുട്ടി, വാർഡ് അംഗം പി.എസ്. റഫീക്, പ്രസാദ് കളത്തിൽ, സന്തോഷ് വിളബത്ത് എന്നിവർ പങ്കെടുത്തു. കഴിഞ്ഞദിവസം ഇവർ വിരു പ്പാക്കയിൽ തിരിച്ചെത്തി.
Read MoreCategory: Loud Speaker
നഷ്ടക്കണക്കുകളുടെ ചരിത്രം മാറ്റിയെഴുതാന്‍ പുതുവഴികള്‍ തേടുന്ന കെഎസ്ആര്‍ടിസി ! കാലിത്തീറ്റയുമായി കെഎസ്ആര്‍ടിസി എത്തും
സിജോ പൈനാടത്ത് കൊച്ചി: നഷ്ടക്കണക്കുകളുടെ ചരിത്രം മാറ്റിയെഴുതാന്‍ പുതുവഴികള്‍ തേടുന്ന കെഎസ്ആര്‍ടിസി കന്നുകാലികള്‍ക്കുള്ള തീറ്റയുടെ വിപണനത്തിലും കൈകോര്‍ക്കുന്നു. കാലി, കോഴി, ആട് തീറ്റകള്‍ കര്ഷകരിലേക്കു നേരിട്ടെത്തിക്കുന്ന കേരള ഫീഡ്സിന്റെ ‘ഫീഡ് ഓണ്‍ വീല്‍സ്’ പദ്ധതിക്കായി കെഎസ്ആര്‍ടിസിയുടെ രണ്ടു ബസുകള്‍ ഇന്നു മുതല്‍ നിരത്തിലിറങ്ങും. കോര്‍പറേഷന്റെ സെന്റര്‍ ഗാരേജില്‍നിന്നു മൊബൈല്‍ വര്‍ക്ഷോപ്പിനായി ഉപയോഗിച്ചിരുന്ന രണ്ടു ബസുകളാണു കാലിത്തീറ്റയുമായി ഇനി കേരളം ചുറ്റുക. ഫീഡ് ഓണ്‍ വീല്‍സ് ആകര്‍ഷകമാക്കാന്‍ പിന്‍ഭാഗം രൂപമാറ്റം വരുത്തിയും ചിത്രങ്ങള്‍ ആലേഖനം ചെയ്തുമാണു ബസുകള്‍ എത്തുന്നത്. മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള പൊതുമേഖല കാലിത്തീറ്റ നിര്‍മാതാക്കളായ കേരള ഫീഡ്സിന്റേതാണു പദ്ധതിയെങ്കിലും, ബസ് ഓടിക്കാനുള്ള ഡ്രൈവറും ഹെല്‍പറും കെഎസ്ആര്‍ടിസിയുടേതാണ്. കേരള ഫീഡ്സിന്റെ രണ്ടു ജീവനക്കാരും ബസിലുണ്ടാകും. കെഎസ്ആര്‍ടിസിയുടെ ലോജിസ്റ്റിക് വിഭാഗം ബോണ്ട് അടിസ്ഥാനത്തിലാണു ബസ് പദ്ധതിക്കായി നല്‍കുന്നത്. വാടക തുക സംബന്ധിച്ച് അന്തിമധാരണയിലെത്തിയിട്ടില്ലെന്ന് കേരള ഫീഡ്സ് അധികൃതര്‍ അറിയിച്ചു.…
Read Moreതീക്കട്ടയിലും ഉറുമ്പരിക്കുന്നു… ലാപ്ടോപ്പിന് പിന്നാലെ കസ്റ്റഡിയിലുള്ള വാഹനത്തിന്റെ ബാറ്ററിയും മോഷ്ടിച്ചു !
കോഴിക്കോട്: പോലീസ് സ്റ്റേഷനിലെ ലാപ്ടോപ്പ് നഷ്ടപ്പെട്ടതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത വാഹനത്തിന്റെ ബാറ്ററിയും മോഷ്ടിച്ചു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ലാപ്ടോപ്പ് കാണാതായ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റിയില്‍ പോലീസിനെ “വേട്ട’യാടും വിധത്തില്‍ മോഷണം നടന്നത്. അതേസമയം നാണക്കേടായി മാറിയേക്കാവുന്ന സംഭവത്തില്‍ തൊണ്ടിമുതലും മോഷ്ടാവിനേയും കണ്ടെത്താന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് പോലീസുകാര്‍. അതേസമയം തൊണ്ടിമുതലിനും സ്വത്തിനും സംരക്ഷണം നല്കാന് എന്ത് സുരക്ഷ ഒരുക്കണമെന്ന ആശങ്കയിലാണ് പോലീസ്. ഫറോക്ക് പോലീസ് സ്റ്റേഷനിലാണ് കസ്റ്റഡിയിലെടുത്ത ടിപ്പര്‍ ലോറിയുടെ ബാറ്ററി ഞായറാഴ്ച മോഷ്ടിച്ചത്. അനധികൃതമായി മണ്ണുമായി പോവുകയായിരുന്ന ടിപ്പര്‍ ലോറി പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചിരുന്നു. തുടര്‍ന്ന് ജിയോളജി വകുപ്പിലേക്ക് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. തുടര്‍നടപടികള്‍ പുരോഗമിക്കവെ ഉടമ സ്റ്റേഷനിലെത്തി ലോറി സുരക്ഷിതമാണോയെന്ന് പരിശോധിക്കാറുണ്ടായിരുന്നു. ഞായറാഴ്ച രാവിലേയും ഉടമയെത്തി പരിശോധിച്ചു. വൈകുന്നേരം വീണ്ടുമെത്തിയപ്പോള്‍ ലോറിയുടെ ബാറ്ററി കാണ്മാനില്ല ! ഉടന്‍ ഇക്കാര്യം ഫറോക്ക് പോലീസില്‍…
Read Moreഭീം ആര്‍മി സംസ്ഥാന പ്രസിഡന്റ് പീഡനക്കേസില്‍ അറസ്റ്റില്‍ ! യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് ആരോപണം…
ഭീം ആര്‍മി പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ലൈംഗിക പീഡനക്കേസില്‍ അറസ്റ്റില്‍. ഇടുക്കി അടിമാലി പോലീസ് ആണ് ഭീം ആര്‍മി സംസ്ഥാന അധ്യക്ഷന്‍ റോബിന് ജോബിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ രാമങ്കരി സ്വദേശിനിയായ 29 ഒക്ടോബര്‍ ആദ്യവാരം ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി പരാതി രാമങ്കരി പൊലീസിന് കൈമാറി. അടിമാലി പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. 2019 ലാണ് കേസിനാസ്പദമായ ലൈംഗിക പീഡനം നടന്നത്. വിവാഹവാഗ്ദാനം നല്‍കിയാണ് ലൈംഗിക പീഡനം നടത്തിയതെന്നും പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറയുന്നു. പീഡനം നടന്നത് അടിമാലിയില്‍ ആയതിനാല്‍ രാമങ്കരി പോലീസില്‍ നിന്നും കേസ് അടിമാലി പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഈ സംഭവത്തിലാണ് ഇന്നലെ പോലീസ് അറസ്റ്റുമായി രംഗത്ത് വന്നത്. ഒക്ടോബര്‍ ആദ്യം രാമങ്കരി പോലീസ് സ്റ്റേഷനില്‍ കേസ്…
Read Moreനവംബര്‍ 26നകം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ കളിമാറും ! കേന്ദ്ര സര്‍ക്കാരിനെതിരേ ഭീഷണിയുടെ സ്വരവുമായി രാകേഷ് ടികായത്ത്…
വിവാദങ്ങള്‍ക്ക് ഇടവരുത്തിയ മൂന്ന് കാര്‍ഷിക നിയമങ്ങളും നവംബര്‍ 26നകം പിന്‍വലിച്ചില്ലെങ്കില്‍ കര്‍ഷക സമരത്തിന്റെ ഭാവം മാറുമെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത്. ഒരുവര്‍ഷത്തോളമായി കാര്‍ഷിക പരിഷ്കരണ നിയമത്തിനെതിരായ സമരത്തിലാണ് ഒരു വിഭാഗം കര്‍ഷകര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമരക്കാര്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം തുടരുകയാണ്. നവംബര്‍ 26 വരെ കേന്ദ്ര സര്‍ക്കാരിന് സമയം നല്കുന്നു. നവംബര്‍ 27 മുതല്‍ എല്ലാ ഗ്രാമങ്ങളില്‍ നിന്നും കര്‍ഷകര്‍ സമര ഭൂമിയിലേക്ക് നീങ്ങും. സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. രണ്ടുദിവസത്തിനിടെ രാകേഷ് ടിക്കായത്ത് മോദി സര്‍ക്കാരിന് നല്കുന്ന രണ്ടാമത്തെ താക്കീതാണിത്. മുമ്പു നല്കിയ മുന്നറിയിപ്പും രൂക്ഷമായ ഭാഷയിലായിരുന്നു. ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് സമരക്കാരെ ബലം പ്രയോഗിച്ച് നീക്കിയാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ സര്‍ക്കാര്‍ തന്നെ നേരിടേണ്ടി വരുമെന്നായിരുന്നു കഴിഞ്ഞ ദിവസം രാകേഷ് ടിക്കായത്തിന്റെ…
Read Moreകോവിഡ് ബാധിച്ച് മരണം: ധനസഹായത്തിന് അപേക്ഷിക്കാം; വെബ്സൈറ്റ് സജ്ജമായതായി ലാൻഡ് റവന്യൂ കമ്മീഷണർ
തിരുവനന്തപുരം : കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായതായി ലാൻഡ് റവന്യൂ കമ്മീഷണർ അറിയിച്ചു. relief.kerala.gov.in എന്നാണ് വെബ്സൈറ്റ് വിലാസം. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ്, (ICMR നൽകിയത്), Death Declaration Document (DDD), അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ അതിന്റെ പകർപ്പ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
Read Moreന്യൂജൻ കാലത്തോടൊപ്പം റേഷൻ കാർഡും; എടിഎം കാർഡ് മാതൃകയിൽ റേഷൻ കാർഡുകൾ ഇന്നു മുതൽ
തിരുവനന്തപുരം: റേഷൻ കാർഡുകൾ ഇന്നു മുതൽ എടിഎം കാർഡുകളുടെ മാതൃകയിലും വലിപ്പത്തിലും. പുതിയ കാർഡിൽ ക്യുആർ കോഡും ബാർ കോഡും ഉണ്ടാകും. എന്നാൽ, പുസ്തക രൂപത്തിലോ, ഇ -കാർഡ് രൂപത്തിലോ ഉള്ള റേഷൻ കാർഡുകൾ തുടർന്നും ഉപയോഗിക്കാമെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു. പുതിയ സ്മാർട്ട് റേഷൻ കാർഡിനുള്ള അപേക്ഷകൾ ഓൺലൈനിലൂടെ മാത്രമേ സ്വീകരിക്കൂ. ഇതിനായി അപേക്ഷ ഫീസ് നൽകേണ്ടതില്ല. അപേക്ഷകന്റെ മൊബൈൽ ഫോണിലേക്ക് വരുന്ന രഹസ്യ പാസ് വേർഡ് ഉപയോഗിച്ച് കാർഡ് പ്രിന്റ് ചെയ്തെടുക്കാം. പുതിയ മോഡൽ കാർഡുകൾ ആവശ്യമുള്ളവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ ഓൺലൈനായി അപേക്ഷിക്കാം.
Read Moreപതിനാലുകാരന് പ്രകൃതിവിരുദ്ധ പീഡനം; ജഡ്ജിക്ക് എതിരെ നടപടി; ആരോപണങ്ങളുമായി വീണ്ടും പരാതിക്കാർ
ന്യൂഡല്‍ഹി: പോക്സോ കേസില്‍ അകപ്പെട്ട ജില്ലാ ജഡ്ജിയെ രാജസ്ഥാന് ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു. ഭരത്പൂര്‍ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ജിതേന്ദ്ര സിംഗിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പതിനാലുകാരനെ പീഡിപ്പിച്ചു എന്ന കേസാണ് ജില്ലാ ജഡ്ജിക്കെതിരേയുള്ളത്. ജഡ്ജിക്കെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ലൈംഗിക ആരോപണം ഉന്നയിച്ച് ജഡ്ജിക്കെതിരേ ഒന്നിലേറെ പരാതികളാണ് ലഭിച്ചിരിക്കുന്നത്.
Read Moreഹജ്ജ് എംബാർക്കേഷൻ; ഇത്തവണയും കരിപ്പൂരില്ല; 2022ലെ ഹജ്ജ് തീർഥാടനത്തിന് ജനുവരി 31വരെ അപേക്ഷിക്കാം
ന്യൂഡൽഹി: ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂരിനെ ഉൾപ്പെടുത്തിയില്ല. 2022ലെ ഹജ്ജ് തീർഥാടനത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജനുവരി 31വരെ അപേക്ഷിക്കാം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാകും യാത്രയ്ക്ക് അനുമതി ലഭിക്കുക. കോവിഡ് പ്രതിസന്ധിയെത്തുടർന്നാണ് ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങൾ 21ൽ നിന്ന് പത്താക്കി കുറച്ചത്. കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ തീർഥാടകർക്ക് കൊച്ചിയാണ് എംബാർക്കേഷൻ കേന്ദ്രം. സംസ്ഥാനത്തുനിന്നും ഏറ്റവും കൂടുതൽ തീർഥാടകർ ഹജ്ജിന് പോകുന്നതും തിരികെ എത്തുന്നതും കരിപ്പൂരിലാണ്. അതിനാൽ എംബാർക്കേഷൻ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് സൗദിക്ക് പുറത്തുള്ളവർക്ക് നേരത്തെ തീർഥാടനത്തിന് അനുമതി നൽകിയിരുന്നില്ല. ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബാസ് നഖ്വിയാണ് തീർഥാടന നടപടികൾക്ക് തുടക്കമിട്ടത്. നടപടികൾ പൂർണമായും ഡിജിറ്റലായിരിക്കും.
Read Moreഅസഭ്യം പറഞ്ഞ ജോജു ക്രിമിനൽ; ഇത്തരം സംഭവങ്ങളില്‍ ജനരോഷം സ്വാഭാവികമെന്ന് സുധാകരന്
തിരുവനന്തപുരം: നടന് ജോജു ജോര്‍ജിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. ജോജുവെന്ന ക്രിമിനലിനെതിരേ പോലീസ് നടപടിയെടുക്കണം. മദ്യപിച്ചെത്തി ഒരു ഗുണ്ടയെ പോലെയാണ് അദ്ദേഹം കോൺഗ്രസ് പ്രവർത്തകരോട് പെരുമാറിയത്. അസഭ്യം പറഞ്ഞതിലും മോശമായി പെരുമാറിയതിലും ജോജുവിനെതിരേ വനിതാ പ്രവര്‍ത്തകര്‍ക്കും പരാതിയുണ്ടെന്നും സുധാകരന് പറഞ്ഞു. ജോജുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായ നടപടി ഖേദകരമാണ്. സമരക്കാര്‍ക്ക് നേരെ അദ്ദേഹം രോഷാകുലനായതിനാലാണ് പ്രവര്‍ത്തകര്‍ വാഹനം അടിച്ചു തകര്‍ത്തത്. ഇത്തരം സംഭവങ്ങളില്‍ ജനരോഷം സ്വാഭാവികമാണെന്നും സുധാകരന് പറഞ്ഞു. ഇന്ധനവില വര്‍ധനയില്‍ കോണ്‍ഗ്രസിന് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. മുന്‍കൂര്‍ അനുമതിയോടെയാണ് സമരം നടത്തിയത്. ജനങ്ങളുടെ വിഷമങ്ങളാണ് സമരത്തില്‍ ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. ഇന്ധനവില വര്‍ധനവിനെതിരേ പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം ഉയരുമ്പോള്‍ ഞങ്ങള്‍ ഇങ്ങനെയല്ലാതെ എങ്ങനെയാണ് പ്രതിഷേധിക്കേണ്ടതെന്നും സുധാകരന് ചോദിച്ചു
Read More