ആദ്യ ജോലി ബാങ്കിൽ! വ്യത്യസ്ത വേഷങ്ങൾ ചെയ്യാനാഗ്രഹിക്കുന്ന വീണ നന്ദകുമാർ പറയുന്നു…

ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിലെ റിൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് വീണ നന്ദകുമാർ. ചലച്ചിത്രരംഗത്തെത്തുന്നതിനു മുന്പ് താൻ ബാങ്കിലായിരുന്നു ജോലി ചെയ്തിരുന്നതെന്ന് വീണ പറയുന്നു. ബിഎ ഇംഗ്ലീഷാണ് പഠിച്ചതെങ്കിലും പിന്നീട് ടെസ്റ്റെഴുതി ബാങ്കിൽ ജോലിക്ക് കയറുകയായിരുന്നു. പക്ഷെ ജോലി ചെയ്യുന്പോഴും തന്‍റെ ഇടം ഇതല്ലെന്ന് മനസ് പറയുന്നുണ്ടായിരുന്നു. ഒരു വർഷം പോലും ബാങ്കിൽ തികച്ച് ജോലി ചെയ്തില്ല. ആദ്യചിത്രം കഴിഞ്ഞപ്പോൾ ഇതാണെന്‍റെയിടമെന്ന് എനിക്ക് മനസിലായി- വീണ പറയുന്നു. വ്യത്യസ്ത വേഷങ്ങൾ ചെയ്യാനാഗ്രഹിക്കുന്ന വീണ ആക‌്ഷൻ റോളുകൾ കിട്ടിയാൽ കണ്ണുമടച്ച് സ്വീകരിക്കുമെന്നും പറയുന്നു.

Read More

ധനസഹായവുമായി അക്ഷയ് കുമാർ

കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമാ മേഖല പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതേ ത്തുടർന്ന് സാന്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സിനിമ-സീരിയൽ പ്രവർത്തകർക്ക് സഹായവുമായെത്തിയിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. സിനിമ-സീരിയൽ കലാകാരന്മാരുടെ അസോസിയേഷന് 45 ലക്ഷം രൂപയാണ് അക്ഷയ് കുമാർ കൈമാറിയത്. 1,500 സിനിമാ ടിവി പ്രവര്‍ത്തകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 3,000 രൂപ വീതം അക്ഷയ്കുമാര്‍ അയച്ചിട്ടുണ്ട്. ഷൂട്ടിംഗ് നിർത്തിവച്ച സാഹചര്യത്തിൽ സിനിമാ-സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന സാധാരണ തൊഴിലാളികൾ ആണ് കൂടുതൽ ദുരിതത്തിലായത്. നടന്‍ അയൂബ് ഖാന്‍ ഇവരുടെ ദുരവസ്ഥ ചലച്ചിത്ര മേഖലയിലെ മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. വിവിരം അറിഞ്ഞപ്പോൾത്തന്നെ അക്ഷയ് സഹായം എത്തിക്കുകയായിരുന്നു. പതിനായിരത്തോളം അംഗങ്ങളുള്ള സംഘടനയ്ക്ക് ഇനിയും സഹായം ചെയ്യാൻ തയ്യാറാണെന്ന് അക്ഷയ് കുമാർ അറിയിക്കുകയും ചെയ്തു.

Read More

പൊന്മകൾ വന്താൽ റിലീസിനു മുമ്പ്‌ ചോർന്നു!

തമിഴ് താരം ജ്യോതിക നായികയാകുന്ന പുതിയ ചിത്രം പൊന്മകൾ വന്താൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നതിനു മുന്പ് ചോർന്നു. ഒടിടി റിലീസിനു മുന്പേ തന്നെയാണ് പൈറസി സൈറ്റായ തമിഴ് റോക്കേഴ്സിലൂടെ ചിത്രം ചോർന്നത്. സിനിമയുടെ എച്ച്ഡി പതിപ്പ് തന്നെ ഇന്‍റര്‍നെറ്റില്‍ വന്നത് നിര്‍മാതാക്കളെ ശരിക്കും ആശങ്കയിലാക്കിയിട്ടുണ്ട്. കോവിഡ്19ന്‍റെ പശ്ചാത്തലത്തിൽ തിയറ്ററുകൾ പൂട്ടിയിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നത് നേരത്തെ വാർത്തയായിരുന്നു. ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുമെന്ന വാർത്ത പുറത്തുവന്നപ്പോൾ തമിഴ്നാട്ടിലെ തിയറ്ററുടമകൾ എതിർത്തതും വിവാദം സൃഷ്ടിച്ചിരുന്നു. ചിത്രം ഒൺലൈൻ പ്ലാറ്റ്ഫോമിൽ ഇന്നലെ റിലീസ് ചെയ്യാനിരിക്കെയാണ് തമിഴ് റോക്കേഴ്സ് ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത്. ജ്യോതികയുടെ ഭർത്താവും നടനുമായ സൂര്യയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ ജ്യോതിക അഭിഭാഷകയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. നവാഗതനായ ജെജെ ഫ്രെഡ്രിക് ആണ്…

Read More

ഇതു പൃഥ്വിയല്ല; പിന്നെയാര് ?

ആടുജീവിതം എന്ന ചിത്രത്തിനായി വേഷപ്പകർച്ച വരുത്തിയ പൃഥ്വിരാജിന്‍റെ ചിത്രമല്ലേ ഇതെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും സത്യത്തിൽ ഇത് പൃഥ്വിരാജ് അല്ല. നടൻ ഗോവിന്ദ് പത്മസൂര്യയാണ് ഒറ്റനോട്ടത്തിൽ പൃഥ്വിയാണെന്ന് തോന്നിക്കുന്ന രൂപത്തിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. തന്‍റെ ഇൻസ്റ്റഗ്രാം പേജിലാണ് മുടിയും താടിയും നീട്ടിവളർത്തി മീശ പിരിച്ച ലുക്കിലുള്ള ചിത്രം ഗോവിന്ദ് പത്മസൂര്യ പോസ്റ്റ് ചെയ്തത്. 65 ദിവസത്തെ ലോക്ക് ഡൗണിനുശേഷം എന്ന് ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. ടെലിവിഷൻ-ചലച്ചിത്ര താരമായ ഗോവിന്ദ് പത്മസൂര്യ 2008ൽ അടയാളങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. രണ്ടു തമിഴ് ചിത്രങ്ങളുൾപ്പെടെ പതിനഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചു.

Read More

വ്യത്യസ്ത ലുക്കിൽ മഞ്ജു…

മഞ്ജു വാര്യരെ നായികയാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന കയറ്റം എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിലെ മഞ്ജുവിന്‍റെ ലുക്ക് ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ്. വേറിട്ട ലുക്കിലാണ് മഞ്ജു പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു വാര്യർ പോസ്റ്റർ പുറത്തു വിട്ടത്. ഒഴിവുദിവസത്തെ കളി, എസ്. ദുർഗ, ചോല എന്നീ ചിത്രങ്ങൾക്കുശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം. ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രെക്കിംഗ് ആണ് ചിത്രത്തിന്‍റെ പശ്ചാത്തലം. വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ, സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോനിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂർ, ഭൂപേന്ദ്ര ഖുറാന എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ തിരുവിന്‍റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന ചന്ദ്രു സെൽവരാജ് ഈ ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനാവുകയാണ്. ചിത്രത്തിനുവേണ്ടി തയാറാക്കിയ അഹർസംസ…

Read More

തൃഷയും ചിമ്പുവും വീണ്ടും പ്രണയിക്കുന്നു!

തമിഴിൽ വലിയ വിജയം നേടിയ സിനിമയായിരുന്നു വിണ്ണൈതാണ്ടി വരുവായാ. തൃഷയും ചിന്പുവും നായിക നായകന്മാരായി അഭിനയിച്ച സിനിമ തെന്നിന്ത്യയിലെ ഏറ്റവും ഹിറ്റായ റൊമന്‍റിക് സിനിമകളിലൊന്നായിരുന്നു. ഗൗതം മേനോന്‍റെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ജെസി എന്ന യുവതിയും കാർത്തിക് എന്ന യുവാവും തമ്മിലുള്ള പ്രണയമായിരുന്നു ഇതിവൃത്തം. ഇപ്പോഴിതാ വിണ്ണൈതാണ്ടി വരുവായാലൂടെ കാർത്തിക്കും ജെസിയും വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഇത്തവണ കാർത്തിക് ഡയൽ സെയ്ത യെൻ എന്ന ഹ്രസ്വചിത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. പത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും ജെസിയോടുള്ള പ്രണയത്തിൽ നീറി ജീവിക്കുന്ന കാർത്തിക്കിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. കാർത്തിക്കിനെ ആശ്വസിപ്പിക്കുന്ന ജെസിയാണ് ചിത്രത്തിലുള്ളത്. ജെസിയെ കാർത്തിക് ഫോണിൽ വിളിക്കുന്നതോടെയാണ് ഹ്രസ്വചിത്രത്തിന്‍റെ തുടക്കം. കേരളത്തിലെത്തി ലോക്ക്ഡൗണിൽ കുടുങ്ങി പോയ ജെസി ന്യൂയോർക്കിലെ കോവിഡ് പ്രശ്നത്തെ കുറിച്ചെല്ലാം കാർത്തിക്കിനോട് സംസാരിക്കുന്നുണ്ട്. സംഭാഷണം പതിയെ അവരുടെ പ്രണയത്തെ കുറിച്ചാകുന്നു. നീയില്ലാതെ എനിക്ക് ജീവിക്കാനാകില്ലെന്നും എന്നെ സ്നേഹിക്കെന്നും കാർത്തിക്…

Read More

ഈ ഇരുട്ടിനപ്പുറം വെളിച്ചമുണ്ടാകും! പ്രത്യാശ പങ്കുവച്ച് സണ്ണി ലിയോണ്‍

ലോകമെന്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. താരത്തോടുള്ള അതേ സ്നേഹം താരത്തിന്‍റെ കുടുംബത്തോടും ആരാധകർക്കുണ്ട്. അതുകൊണ്ടുതന്നെ ആരാധകർക്കായി തന്‍റെയും കുടുംബത്തിന്‍റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ താരം മറക്കാറില്ല. ലോക്ക് ഡൗണ്‍ കാലത്ത് ഷൂട്ടിംഗിന്‍റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്ന താരവും ഭർത്താവ് ഡാനിയേൽ വെബറും കൂടുതൽ സമയവും ചെലവഴിക്കുന്നത് മക്കൾക്കൊപ്പമാണ്. ഇപ്പോഴിതാ മഴക്കാലത്ത് മക്കൾക്കൊപ്പമുള്ള ഒരു ചിത്രമാണ് സണ്ണി പങ്കുവച്ചിരിക്കുന്നത്. മക്കൾക്കൊപ്പം ജനലരികിൽ നിൽക്കുന്ന സണ്ണിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. “പുറത്ത് മഴയും ഇരുണ്ടുകൂടിയ അന്തരീക്ഷവുമാണ്, പക്ഷേ എനിക്കുറപ്പുണ്ട് നമ്മൾ വെളിച്ചം കണ്ടെത്തുമെന്ന്’’ – ചിത്രത്തിനൊപ്പം താരം കുറിച്ച ഈ വാക്കുകൾ എല്ലാവർക്കും പ്രതീക്ഷ നൽകുന്നതാണ്. ലോക്ക്ഡൗണ്‍ കാലത്ത് ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരുമായി സംവദിക്കാനും സണ്ണി ലിയോണ്‍ സമയം കണ്ടെത്തുന്നുണ്ട്.

Read More

പൃഥ്വിരാജും സംഘവും വെള്ളിയാഴ്ച മടങ്ങിയെത്തും

കൊച്ചി: ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോര്‍ദ്ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടങ്ങുന്ന ആടു ജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വെള്ളിയാഴ്ച കൊച്ചിയില്‍ മടങ്ങിയെത്തും. വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായുള്ള എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹി വഴിയാണ് ഇവര്‍ കൊച്ചിയിലെത്തുന്നത്. തുടര്‍ന്ന് ഇവര്‍ ക്വാറന്‍റൈനില്‍ പോകും. കോവിഡ് പ്രതിസന്ധി ആരംഭിക്കുന്ന സമയമാണ് 53 പേരടങ്ങിയ സിനിമ സംഘം ജോര്‍ദ്ദാനിലെത്തിയത്. എന്നാല്‍ പ്രശ്‌നങ്ങള്‍ക്കിടയിലും പ്രവര്‍ത്തകര്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. തങ്ങള്‍ സുരക്ഷിതരാണെന്നും മറ്റുമുള്ള വിവരങ്ങള്‍ പൃഥ്വിരാജ് ആരാധകരെ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരുന്നു.

Read More

നടനവിസ്മയം@60! ചില വ്യക്തിത്വങ്ങൾ അങ്ങനെയാണ്… അവർക്കു മുന്നിൽ കാലവും പ്രായവുമെല്ലാം മാറിനിൽക്കും…

ബിജോ ജോ തോമസ് ചില വ്യക്തിത്വങ്ങൾ അങ്ങനെയാണ്.. അവർക്കു മുന്നിൽ കാലവും പ്രായവുമെല്ലാം മാറിനിൽക്കും. തലമുറകളുടെ പ്രതീകങ്ങളായി അവർ നിലനിൽക്കും. കേരളസമൂഹത്തിൽ ഇങ്ങനെയൊരു അപൂർവ ഭാഗ്യം ലഭിച്ചവരിൽ ഒരാളാണു മോഹൻലാൽ. പതിനെട്ടാം വയസിൽ തുടങ്ങിയ അഭിനയം. ഇന്നിപ്പോൾ അറുപതാം വയസിൽ എത്തിനിൽക്കുന്പോൾ ലാലിനു മാത്രം മാറ്റമില്ല. എണ്‍പതുകളിലെ ഒരു വയസുകാരനും 2020ലെ കൊച്ചുകുഞ്ഞിനും ലാലേട്ടൻ എന്ന ഇമേജ് ഒന്നു തന്നെ. നാൽപതു വർഷത്തെ കരിയർ പിന്നിട്ട് 60 വയസിൽ എത്തിനിൽക്കുന്പോൾ തന്‍റെ താരപദവിയിൽ അജയ്യനായി നിലനിൽക്കുകയാണ് അദ്ദേഹം. ലാലിന്‍റെ കരിയറിനെക്കുറിച്ച് അപഗ്രഥിക്കുംമുന്പ് അദ്ദേഹത്തിന്‍റെ സവിശേഷമായ വ്യക്തിത്വത്തെക്കുറിച്ചും അറിയേണ്ടതുണ്ട്. സിനിമയിലെ അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളും യഥാർഥ മോഹൻലാലും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. കരിയറിന്‍റെ ആദ്യഘട്ടങ്ങളിൽ പൊതുവേ ഉൾവലിഞ്ഞ രീതിയായിരുന്നു അദ്ദേഹത്തിന്‍റേത്. അടുത്ത സുഹൃദ്‌വലയത്തിൽ മാത്രം മനസു തുറക്കുന്ന പ്രകൃതം. പരിചയമില്ലാത്ത വ്യക്തികളോടോ സദസിനോടോ സംവദിക്കാൻ ലാലിനു വലിയ മടിയായിരുന്നു. എന്നാൽ,…

Read More

ഇതെന്‍റെ പുത്തൻ റെയ്ബാൻ ഗ്ലാസ്…

രാജ്യം ലോക്ക്ഡൗണിലായതെടെ തങ്ങളുടെ വിശേഷങ്ങളും ഫോട്ടോകളും പോസ്റ്റ് ചെയ്യലാണ് സിനിമാ താരങ്ങളുടേയും മറ്റ് സെലിബ്രിറ്റികളുടെയും പ്രധാന വിനോദം. ഈ വിധം വൈറലായിരിക്കുകയാണ് പ്രിയങ്ക ചോപ്ര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രവും. ലോസ് ആഞ്ചൽസിൽ നിന്നു പങ്കുവച്ച ആ ചിത്രത്തിലെ പ്രിയങ്കയുടെ ഡ്രസും ലുക്കുമെല്ലാം ഏറെ വൈറലാവുകയും ചെയ്തു. സണ്‍ ഗ്ലാസിലും തൊപ്പിയിലും വെള്ള വസ്ത്രങ്ങളണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന പ്രിയങ്ക തന്‍റെ ഫോട്ടോയ്ക്കൊപ്പം ഏറെ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു. എല്ലാവർക്കും നല്ലൊരു ദിനം ആശംസിക്കുന്നു. എന്നു കുറിക്കുകയും ചെയ്തിട്ടുണ്ട്. പ്രിയങ്കയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ചിത്രങ്ങളുമല്ലാം മുന്പും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഏറെക്കാലത്തിനു ശേഷം ദി സ്കൈ ഈസ് പിങ്ക് എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷം പ്രിയങ്ക ബോളിവുഡിലേക്ക് തിരിച്ചുവരവു നടത്തിയിരുന്നു. ഫർഹാൻ അക്തർ, സൈറ വാസിം എന്നിവരായിരുന്നു ഷൊനാലി ബോസ് സംവിധാനം ചെയ്ത ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഓണ്‍ ലൈൻ…

Read More