ബംഗാളി നടി പായൽ ചക്രവർത്തി ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ

കോൽക്കത്ത: ടിവി, സിനിമാ നടിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പായൽ ചക്രബര്‍ത്തി എന്ന നടിയെയാണു പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ചയാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. ബുധനാഴ്ച ഇവർ സിക്കിമിലെ ഗാംഗ്ടോക്കിലേക്കു പോകേണ്ടതായിരുന്നു. എന്നാൽ ഇവരെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഹോട്ടൽ അധികൃതർ മുറി തുറന്നു നടത്തിയ പരിശോധനയിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ജീവനൊടുക്കൽ എന്നാണ് പോലീസ് നിഗമനമെങ്കിലും, മറ്റു സാധ്യതകളും പരിശോധിക്കുമെന്ന് സിലിഗുരി പോലീസ് ഉദ്യോഗസ്ഥൻ ഗൗരബ് ലാൽ പറഞ്ഞു. മുപ്പത്തെട്ടുകാരിയായ പായൽ ചക്രബർത്തി നിരവധി ടെലിവിഷൻ സീരിയലുകളിലും വെബ് സീരിസുകളിലും സിനിമകളിലും അഭിനയിച്ചു. ചോക്കർ താറ ടുയി, ഗോയിൻഡ ഗിനി തുടങ്ങിയ ടിവി ഷോകളും ശ്രദ്ധേയമായി. അടുത്തിടെ വിവാഹമോചിതയായ പായലിന് ഒരു മകനുണ്ട്.

Read More

‘കേരള കേരള ഡോണ്ട് വറി കേരള’; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എ.ആർ റഹ്മാൻ ഒരു കോടി രൂപ നൽകും

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ലോക പ്രശസ്ത സംഗീതജ്ഞൻ എ.ആർ റഹ്മാനും. യുഎസില്‍ പര്യടനം നടത്തുന്ന എ ആര്‍ റഹ്മാനും ട്രൂപ്പിലെ മറ്റു ആര്‍ട്ടിസ്റ്റുകളും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കും. റഹ്മാന്‍ തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ‘മുസ്‌തഫ മുസ്‌തഫ’ എന്ന ഗാനത്തിന്‍റെ വാക്കുകള്‍ മാറ്റി ‘കേരള കേരള ഡോണ്ട് വറി കേരള’ എന്ന് അദ്ദേഹം പാടുന്ന വീഡിയോയും കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. റഹ്മാനും സംഘത്തിനും നന്ദിയറിച്ച് നിരവധിപേര്‍ രംഗത്തെത്തിക്കഴിഞ്ഞു.

Read More

സൽമാനൊപ്പം അഭിനയിക്കുവാൻ എനിക്ക് ക്ഷണം ലഭിച്ചിരുന്നു: ശശി തരൂർ

സൽമാൻ ഖാൻ നായകനായ ചിത്രത്തിൽ വിദേശകാര്യമന്ത്രിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്ന് ശശി തരൂർ എംപി. ഒരു അഭിമുഖത്തിലാണ് സിനിമാ മേഖലയിൽ നിന്നും തനിക്കു ലഭിച്ച ക്ഷണത്തെ കുറിച്ച് ശശി തരൂർ പറഞ്ഞത്. ഒരു പ്രശസ്ത സംവിധായകന്‍റെ ചിത്രത്തിലേക്കാണ് എനിക്ക് അവസരം ലഭിച്ചത്. എന്നാൽ എന്‍റെ സുഹൃത്തുക്കൾ പറഞ്ഞു. നിങ്ങൾക്ക് വിദേശകാര്യമാന്ത്രിയായി ഇരിക്കണമെങ്കിൽ വിദേശകാര്യമന്ത്രിയായി അഭിനയിക്കാതിരിക്കുക. അത് ശരിയാണെന്ന് എനിക്കും തോന്നി. അതുകൊണ്ട് ആ അവസരം ഞാൻ നിരസിച്ചു. ശശി തരൂർ പറഞ്ഞു. പിന്നീട് ആ സിനിമ പ്രദർശനത്തിനെത്തിയപ്പോൾ ഞാൻ യുണൈറ്റഡ് നേഷൻസിൽ ജോലി ആരംഭിച്ചു. താൻ യുവാവും സുന്ദരനുമായിരുന്ന കാലത്ത് എന്തുകൊണ്ടാണ് ആരും സിനിമയിലേക്കു ക്ഷണിക്കാതിരുന്നതെന്ന് എന്നും അദ്ദേഹം ചോദിച്ചു.

Read More

നല്ലൊരു വീട്ടമ്മയാകണം! വിവാഹശേഷം അഭിനയിക്കില്ല: നമിതാ പ്രമോദ് പറയുന്നു…

വിവാഹശേഷം സിനിമയിൽ അഭിനിയിക്കില്ലെന്ന് നമിതാ പ്രമോദ്. ഒരു അഭിമുഖത്തിലാണ് താരം തന്‍റെ ഭാവി കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കിയത്. “വിവാഹത്തെ കുറിച്ചൊന്നും ആലോചിച്ചു തുടങ്ങിയിട്ടില്ല. വിവാഹത്തിനു ശേഷം വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കണം. ഭാവിയെ കുറിച്ച് ഓർത്ത് വട്ടാകുന്ന പരിപാടിയൊന്നുമില്ല. കുറച്ചുനാൾ കഴിയുമ്പോൾ വിവാഹം കഴിക്കും. അതിനുശേഷം കുടുംബത്തിനു പ്രധാന്യം നൽകും. വിവാഹത്തിനുശേഷം സിനിമയിൽ അഭിനയിക്കുന്നതിന് സാധ്യത വളരെ കുറവാണ്. കുടുംബത്തിന്‍റെ അടിത്തറ എന്നു പറയുന്നത് അമ്മയാണ്. എന്‍റെ അമ്മയെ കണ്ടാണ് ഞാനും പഠിച്ചത്. അമ്മയുടെ ജീവിതം ഞങ്ങൾക്കു വേണ്ടിയായിരുന്നു. അതുപോലെ നല്ലൊരു വീട്ടമ്മയാകണമെന്നുണ്ട്’. നമിത പറഞ്ഞു.

Read More

രാജമൗലിയുടെ മഹാഭാരതത്തിൽ ആമിർഖാനൊപ്പം പ്രഭാസും ദീപികയും

ആമിർഖാനും മുകേഷ് അംബാനിയും ആയിരം കോടി ബജറ്റിലൊരുക്കുന്ന മഹാഭാരതത്തിൽ നിർമാണപങ്കാളിയാകാൻ ചൈനീസ് കമ്പനിയും രംഗത്തെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുനന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രഭാസ് ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൃഷ്ണനായി ആമിർഖാൻ എത്തുമ്പോൾ ദ്രൗപതിയുടെ വേഷത്തെ മനോഹരമാക്കുന്നത് ദീപിക പദുക്കോണാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പ്രഭാസും. അർജുനന്‍റെ കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നിർമാണപങ്കാളിത്തത്തിനായി ഒരു ചൈനീസ് കമ്പനമിയും രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More

2.0 പതിനായിരം സ്ക്രീനുകളിൽ

രജനീകാന്തിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 2.0. ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ടീസർ സെപ്റ്റംബർ 13ന് പുറത്തിറങ്ങും. നവംബർ 29നാണ് ചിത്രത്തിന്‍റെ റിലീസിംഗ്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി 10000ൽ അധികം സ്ക്രീനുകളിലാകും റിലീസ് എന്നാണ് റിപ്പോർട്ടുകൾ. ത്രീഡിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ വില്ലൻ വേഷത്തിൽ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 400 കോടിയാണ് ബജറ്റ്. എമി ജാക്സണ്‍, ആദിൽ ഹുസൈൻ, സുധാൻഷു പാണ്ഡെ എന്നിവരോടൊപ്പം മലയാളി താരങ്ങളായ കലാഭവൻ ഷാജോണും റിയാസ് ഖാനും താരനിരയിലുണ്ട്. 450 കോടി ബജറ്റിൽ നിർമിച്ച ചിത്രത്തിന്‍റെ ഗ്രാഫിക്സ് ജോലികൾ ചെയ്തത് ഹോളിവുഡിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ്. എ.ആർ. റഹ്‌മാൻ സംഗീത സംവിധാനവും നിരവ് ഷാ ഛായാഗ്രഹണവും നിർവഹിക്കുന്നു. നിർമാണം ലൈക പ്രൊഡക്ഷൻസ്.

Read More

സ്വാതി റെഡ്ഡി വിവാഹിതയായി

സ്വാതി റെഡ്ഡി വിവാഹിതയായി. മലേഷ്യൻ എയർവേസിൽ ജോലി ചെയ്യുന്ന വികാസാണ് വരൻ. ഹൈദരാബാദിൽ വച്ചു നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ആമേൻ, നോർത്ത് 24 കാതം, മോസയിലെ കുതിരമീനുകൾ, ആട് ഒരു ഭീകരജീവിയല്ല, ഡബിൾ ബാരൽ എന്നീ മലയാള ചിത്രങ്ങളിൽ സ്വാതി അഭിനിയിച്ചിട്ടുണ്ട്. തമിഴ്ചിത്രമായ സുബ്രഹ്മണ്യപുരത്തിലൂടെയാണ് സ്വാതി പ്രശസ്തയായത്.

Read More

എണ്‍പതുകളിലെ താരങ്ങൾ കേരളത്തിനായി സമാഹരിച്ചത് 40 ലക്ഷം രൂപ

പ്രളയദുരിതത്തിൽ അകപ്പെട്ട കേരളത്തിന് കൈത്താങ്ങുമായി ചലച്ചിത്ര താരങ്ങൾ എത്തി. സുഹാസിനി, ഖുശ്ബു, ലിസി എന്നിവർ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന് 40 ലക്ഷം രൂപ കൈമാറി. താരങ്ങൾക്കും സംവിധായകർക്കും പുറമെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും കേരളത്തിന് സഹായം നൽകുന്നതിന് കൈകോർത്തു. സംവിധായകൻ മണിരത്നം, നടൻ ജാക്കി ഷെറോഫ്, സുന്ദർ, മരിയസേന, രാജ്കുമാർ സേതുപതി, പൂർണിമ ഭാഗ്യരാജ്, സരിത, ജയസുധ, അവ്നി സിനിമാക്സ്, കാസിനോ മജോംഗ് ഫൗണ്ടേഷൻ, മാൾട്ട ഹോണററി കൗണ്‍സൽ ശാന്തകുമാർ, മൗറീഷ്യസ് ഹോണററി കൗണ്‍സൽ രവിരാമൻ എന്നിവരെല്ലാം സഹായധന സമാഹരണത്തിൽ പങ്കാളികളായി. എണ്‍പതുകളിൽ സിനിമാ മേഖലയിൽ ഒപ്പമുണ്ടായിരുന്നവർക്കു പുറമെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയുമെല്ലാം വിഹിതം കേരളത്തിനായി സ്വരൂപിക്കുകയായിരുന്നുവെന്ന് സംഭാവന കൈമാറിയശേഷം താരങ്ങൾ പറഞ്ഞു.

Read More

ചാരിറ്റി ഫൗണ്ടേഷന്‍റെ ധനസമാഹരണത്തിന് പച്ചക്കറി വിൽപ്പനക്കാരിയായി സാമന്ത

പ്രതായുഷ എന്ന തന്‍റെ ചാരിറ്റി ഫൗണ്ടേഷന്‍റെ ധനസമാഹരണത്തിനു വേണ്ടി നഗരത്തിൽ പച്ചക്കറി വിറ്റ് നടി സാമന്ത. തിരുവള്ളിക്കേനി ക്ഷേത്രത്തിനു സമീപമുള്ള ജാം ബസാർ മാർക്കറ്റിലായിരുന്നു താരം പച്ചക്കറി വിറ്റത്. സിനിമകളിൽ മാത്രം കാണാൻ സാധിച്ചിരുന്ന തങ്ങളുടെ പ്രിയതാരത്തെ നേരിൽ കാണുവാനായി ധാരാളമാളുകൾ ഇവിടെ തടിച്ചുകൂടിയിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത സ്ത്രീകൾക്കും കുട്ടികൾക്കും ചികിത്സാ സഹായം ഏർപ്പെടുത്തുവാനായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രതായുഷ ഫൗണ്ടേഷൻ. 2014രാണ് സാമന്ത പ്രതായുഷ ആരംഭിച്ചത്.

Read More

ആദ്യ മലയാള സിനിമ മോഹന്‍ലാലിനൊപ്പം ആയിരിക്കും; വിവേക് ഒബ്‌റോയി പറയുന്നു…

മലയാളത്തിൽ ഒരു സിനിമ ചെയ്യുന്നുണ്ടെങ്കിൽ അത് ആദ്യം മോഹൻലാലിനൊപ്പമായിരിക്കുമെന്ന് താൻ നേരത്തെ തന്നെ തീരുമാനിച്ചതാണെന്ന് ബോളിവുഡ് താരം വിവേക് ഒബ്റോയി. പൃഥ്വിരാജിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന മോഹൻലാൽ ലാൽ ചിത്രത്തിൽ തന്നെ തിരഞ്ഞെടുത്തതിന്‍റെ വിശേഷം പങ്കുവെയ്ക്കുകയായിരുന്നു വിവേക് ഒബ്റോയി. നിരവധി മലയാള ചിത്രങ്ങളിൽ നിന്നും എന്നെ തേടി നിരവധി അവസരങ്ങൾ വന്നിരുന്നു. അവയെല്ലാം ഞാൻ വേണ്ടന്നു വച്ചു. കാരണം മലയാളത്തിൽ ഒരു സിനിമയിൽ അഭിനിയിക്കുന്നുണ്ടെങ്കിൽ അത് ആദ്യം മോഹൻലാലിനൊപ്പം ആയിരിക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം. പൃഥ്വിരാജാണ് ഈ ഓഫറുമായി എന്നെ വിളിക്കുന്നത്. എന്നോട് കാര്യം പറഞ്ഞപ്പോൾ തന്നെ എനിക്കു സന്തോഷമായി. രംഗോപാൽ വർമ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രം മുതൽ ആരംഭിച്ചതാണ് ഞങ്ങളുടെ സൗഹൃദമെന്നും വിവേക് ഒബ്റോയി പറഞ്ഞു. മുരളി ഗോപിയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത്, മഞ്ജു വാര്യർ, ടോവിനൊ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും.

Read More