മനുഷ്യർ പ്രയാസപ്പെടുന്നതു കാണുന്പോൾ വേദനിക്കുന്നു..! രാജ്യത്തെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി വിരുഷ്കയുടെ രണ്ടു കോടി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയും രാജ്യത്തെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ഫണ്ട് ധനശേഖരണ പ്ലാറ്റ്ഫോമായ കെറ്റോ വഴി ഏഴ് കോടി രൂപ സമാഹരിക്കാനും ഇരുവരും ശ്രമിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ഇരുവരും സഹായ അഭ്യർഥനയുമായി സമൂഹമാധ്യമങ്ങളിൽ എത്തി. രാജ്യം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്. എത്രത്തോളം പേരെ സഹായിക്കാൻ കഴിയുമോ അത്രയും സഹായിക്കാനാണു നമ്മൾ ശ്രമിക്കേണ്ടത്. എന്നാൽ ഈ സമയത്ത് ആ സഹായങ്ങൾക്കെല്ലാം അപ്പുറം നമുക്ക് ചെയ്യാവുന്നതെല്ലാം ചെയ്യണം-കോഹ്‌ലി പറഞ്ഞു. ആരോഗ്യ സംവിധാനങ്ങൾക്കു കൈകാര്യം ചെയ്യാൻ സാധിക്കുന്നതിന് അപ്പുറത്തേക്കു കാര്യങ്ങൾ എത്തി. ഈ സമയത്ത് മനുഷ്യർ പ്രയാസപ്പെടുന്നതു കാണുന്പോൾ വേദനിക്കുന്നു- ഇതായിരുന്നു അനുഷ്കയുടെ ട്വീറ്റ്.

Read More

ലോക ടെസ്റ്റ് ഫൈനലിനുള്ള ഇന്ത്യൻ ടീമായി

മുംബൈ: ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റ് പാതിവഴിയിൽ നിശ്ചലമായെങ്കിലും രാജ്യാന്തര പോരാട്ടത്തിനുള്ള മുന്നൊരുക്കവുമായി ബിസിസിഐ. ജൂണ്‍ 18 മുതൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ന്യൂസിലൻഡാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി. തുടർന്ന് ഇംഗ്ലണ്ടിനെതിരായി നടക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരന്പരയ്ക്കുമുള്ള 20 അംഗ ടീമിനെയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അപ്പൻഡിക്സ് ശസ്ത്രക്രിയയ്ക്ക് വിധേയനായ കെ.എൽ. രാഹുൽ, കോവിഡ് പോസിറ്റീവ് ആയ വൃദ്ധിമാൻ സാഹ എന്നിവർ ടീമിലുണ്ട്. ഫിറ്റ്നസ് തെളിയിച്ചാലേ ഇവർക്ക് ടീമിൽ തുടരാനാകൂ. ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിംഗ്ടണ്‍ സുന്ദർ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ,…

Read More

മാനസികാരോഗ്യം വളര്‍ത്താന്‍ വേറിട്ട പരിപാടിയുമായി ഫ്യൂച്ചര്‍ ജനറലി ഇന്‍ഷുറന്‍സ്; ടോക്ക്‌ഷോയില്‍ പങ്കെടുക്കുന്നത് ലോകപ്രശസ്ത കായിക താരങ്ങള്‍…

കൊച്ചി: ആളുകളില്‍ മാനസികാരോഗ്യം വളര്‍ത്തുന്നതിന്റെ ഭാഗമായി ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് യൂട്യൂബിലും ഫേസ്ബുക്കിലും ”മൈന്‍ഡ് മാറ്റേഴ്സ്” എന്ന ടോക്ക് ഷോ ആരംഭിക്കുന്നു. ടോക്ക് ഷോയിലൂടെ, കായിക രംഗത്തെ പ്രമുഖ താരങ്ങള്‍ക്ക് കരിയറില്‍ അവര്‍ അനുഭവിച്ച മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള കഥകള്‍ പങ്കുവെക്കാനുള്ള ഒരു വേദി കമ്പനി ഒരുക്കുന്നു. പ്രശസ്ത ടെലിവിഷന്‍ അവതാരകനും നടനുമായ സമീര്‍ കൊച്ചാര്‍ ആതിഥേയത്വം വഹിക്കുന്ന ഈ പരമ്പരയില്‍ പ്രമുഖ കായിക താരങ്ങളായ സാനിയ മിര്‍സ, അഭിനവ് ബിന്ദ്ര, സുനില്‍ ഛേത്രി, റോബിന്‍ ഉത്തപ്പ, ചേതേശ്വര്‍ പുജാര എന്നിവരുമായി സംവദിക്കും. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അവരുടെ പോരാട്ടങ്ങളെയും സ്വയം അവബോധത്തിലേക്കുള്ള യാത്രയെയും കേന്ദ്രീകരിച്ചായിരിക്കും സംഭാഷണങ്ങള്‍. മാനസിക പ്രശ്നങ്ങള്‍ ആരെയും ബാധിക്കാമെന്നും അത് ശരിയാകാതിരിക്കുന്നതില്‍ തെറ്റില്ലെന്നും വീണ്ടും ശരിയാക്കാന്‍ ശ്രമിക്കുന്നതിലാണ് കാര്യമെന്നതിലും അവബോധം നല്‍കുവാനും ഷോയിലൂടെ പദ്ധതിയിടുന്നു. മാസികാരോഗ്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും നിലവിലുള്ള വിലക്കുകള്‍ ഇല്ലാതാക്കുകയും മാനസികാരോഗ്യത്തെക്കുറിച്ചുള്ള…

Read More

കോവിഡ് പോരാട്ടത്തിനു കോഹ്‌ലി

മുംബൈ: ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ 14-ാം സീസണ്‍ പാതിവഴിയിൽ ഉപേക്ഷിച്ചതോടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ക്യാപ്റ്റൻ വിരാട് കോഹ്‌ലി കോവിഡ്-19 പോരാട്ട രംഗത്തിറങ്ങി. കഴിഞ്ഞ ദിവസം മുംബൈയിലെ വീട്ടിലെത്തിയ കോഹ്‌ലി ശിവസേനയുടെ യുവജന വിഭാഗമായ യുവ സേന നേതാവ് രാഹുൽ കനലുമായി കൂടിക്കാഴ്ച നടത്തി. കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമയും നേതൃത്വംവഹിക്കുന്ന ഫൗണ്ടേഷൻ കോവിഡ് പോരാട്ടത്തിനു തയാറാണെന്നും തങ്ങളുടെ പദ്ധതികൾ എന്തൊക്കെയാണെന്നു വിശദമാക്കുന്നതിനുമായിരുന്നു കോഹ്‌ലി രാഹുൽ കനലിനെ സന്ദർശിച്ചത്.

Read More

അധികൃതർതന്നെ ബബിൾ പൊട്ടിച്ചു!

പതിനാലാം സീസണ്‍ ഐപിഎൽ ട്വന്‍റി-20യുടെ കടയ്ക്കൽ കത്തിവച്ചത് ക്രിക്കറ്റ് അസോസിയേഷൻ മുതിർന്ന ഭാരവാഹികൾതന്നെ. ടൂർണമെന്‍റ് പാതിവഴി പിന്നിട്ടപ്പോൾ നാല് ടീമുകൾക്കുള്ളിൽ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തതോടെയാണു താത്കാലികമായി ഐപിഎൽ 2021 സീസണ്‍ റദ്ദാക്കിയത്. ടീമുകൾക്കുള്ള ബയോ സെക്യൂർ ബബിൾ പൊട്ടിയതാണു കോവിഡ് ആക്രമണം ഉണ്ടാകാനിടയായത്. ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍റെ മുതിർന്ന ഭാരവാഹിയാണു ബബിൾ പൊട്ടിക്കാൻ കാരണക്കാരനെന്നാണു പുറത്തുവരുന്ന വാർത്തകൾ. ടൂർണമെന്‍റിന്‍റെ രണ്ടാം ഷെഡ്യൂളിൽ വേദിയായ ഡൽഹിയിൽ ടീമുകൾ എത്തുന്പോൾ പരിശീലനത്തിനായി പ്രദേശിക ക്ലബ്ബിന്‍റെ ഗ്രൗണ്ട് ഡൽഹി ക്രിക്കറ്റ് ഭാരവാഹി ബുക്ക് ചെയ്തു. ബയോ സെക്യൂർ ബബിൾ പരിധിക്കു പുറത്തായിരുന്നു ഇത്. മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകളാണ് ഇവിടെ പരിശീലനം നടത്തിയത്. ടീമുകൾ അവർക്കുള്ള ഭക്ഷണവും പാനീയങ്ങളും അനുബന്ധ സൗകര്യങ്ങളും ഏർപ്പാടാക്കിയിരുന്നു. എന്നാൽ, പ്രാദേശിക ക്ലബ്ബിന്‍റെ…

Read More

ക്രിക്കറ്റ് ഗ്രൗണ്ടിൽ കോവിഡ് മഹാമാരി; ഐപിഎൽ റദ്ദാക്കി

  ന്യൂഡൽഹി:കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ ഐപിഎലും കടപുഴകി. കളിക്കാരിലുൾപ്പെടെ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്നലെ മുതലുള്ള മത്സരങ്ങൾ അനിശ്ചിതകാലത്തേക്കു നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചു. സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ വൃദ്ധിമാൻ സാഹ, ഡൽഹി ക്യാപ്പിറ്റൽസിന്‍റെ സ്പിന്നർ അമിത് മിശ്ര എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.കോൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തിക്കും മലയാളി ബൗളർ സന്ദീപ് വാര്യർക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ബൗളിംഗ് പരിശീലകൻ എൽ. ബാലാജി ഉൾപ്പെടെയുള്ളവരും രോഗബാധിതരായി.ഇതോടെയാണു കടുത്ത തീരുമാനം. ഐപിഎൽ ഗവേണിംഗ് ബോഡിയും ബിസിസിഐ യും അടിയന്തര യോഗം ചേർന്ന് മത്സരങ്ങൾ നീട്ടിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. കളിക്കാരുടെയും അനുബന്ധ ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണു തീരുമാനം. 52 ദിവസം നീണ്ടുനിൽക്കേണ്ടിയിരുന്ന ക്രിക്കറ്റ് മാമാങ്കത്തിന്‍റെ കലാശപ്പോരാട്ടം 30ന് അഹമ്മദാബാദിൽ നടത്താനാണു നിശ്ചയിച്ചിരുന്നത്. എന്നാൽ 24 ദിവസംകൊണ്ട് 29 മത്സരങ്ങൾ പൂർത്തിയായതോടെ ടൂർണമെന്‍റ് നിർത്തിവയ്ക്കേ ണ്ടി വന്നു.…

Read More

പിഎസ്ജിക്ക് കണ്ണീരോടെ മടക്കം; മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

  ലണ്ടൻ: പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിനു വിട; മാഞ്ചസ്റ്റർ സിറ്റി ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്നു. സെമിഫൈനൽ രണ്ടാം പാദത്തിൽ വീറോടെ പൊരുതിയ പിഎസ്ജിയെ ഇരുപാദങ്ങളിലുമായി 4-1ന് മറികടന്നാണ് സിറ്റിയുടെ മുന്നേറ്റം. ആദ്യ പാദത്തിൽ 2-1ന് സിറ്റി വിജയിച്ചിരുന്നു. ബുധനാഴ്ച മാഞ്ചസ്റ്ററിൽ നടന്ന രണ്ടാം പാദ സെമിയിൽ എതിരില്ലാത്ത രണ്ടു ഗോളിന് പിഎസ്ജിയെ തോൽപ്പിച്ചതോടെയാണ് മാഞ്ചസ്റ്റർ സിറ്റി ഫൈനൽ ഉറപ്പിച്ചത്‌. റിയാദ് മഹ്റെസിന്‍റെ ഇരട്ടഗോളാണ് സിറ്റിയുടെ വിജയമൊരുക്കിയത്. 11,63 മിനിറ്റുകളിലായിരുന്നു മഹ്റെസ് വലക്കുലുക്കിയത്. 69-ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതും പിഎസ്ജിക്ക് തിരിച്ചടിയായി. മാഞ്ചസ്റ്റർ സിറ്റി ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്നപ്പോൾ പിഎസ്ജിക്ക് ഒരിക്കൽ കൂടി കിരീടമില്ലാതെ മടങ്ങേണ്ടി വന്നു. വ്യാഴാഴ്ച നടക്കുന്ന റയലും ചെൽസിയും തമ്മിലുള്ള സെമി മറികടക്കുന്നവരാകും ഫൈനലിൽ സിറ്റിയെ നേരിടുക‌.

Read More

തീസര വിരമിച്ചു

കൊളംബൊ: മുപ്പത്തിരണ്ടുകാരനായ ശ്രീലങ്കൻ ഓൾറൗണ്ടർ തീസര പെരേര രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടരും. ആറു ടെസ്റ്റും 166 ഏകദിനവും 84 ട്വന്‍റി-20യും കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 2338 റണ്‍സും 175 വിക്കറ്റും, ട്വന്‍റി-20യിൽ 1204 റണ്‍സും 51 വിക്കറ്റും നേടി.

Read More

ബെയ്ൽ ട്രിക്ക്

ലണ്ടൻ: ഗാരെത് ബെയ്‌ലിന്‍റെ ഹാട്രിക്കിലൂടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനം ഹോട്സ്പറിനു ജയം. ഹോം മത്സരത്തിൽ 4-0ന് ഷെഫീൽഡിനെയാണ് ടോട്ടനം കീഴടക്കിയത്. 36, 61, 69 മിനിറ്റുകളിൽ ബെയ്ൽ വല കുലുക്കി. 2012 ഡിസംബറിനുശേഷം ഇപിഎലിൽ ബെ‌യ്‌ലിന്‍റെ ആദ്യ ഹാട്രിക്കാണ്. 34 മത്സരങ്ങളിൽനിന്ന് 56 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് ടോട്ടനം.

Read More

ഐപിഎൽ ട്വന്‍റി-20ക്ക്; കോവിഡ് ഷോക്ക്!

ന്യൂഡൽഹി: കോവിഡ്-19 മഹാമാരിയുടെ കരാളഹസ്തങ്ങൾ ബയോ സെക്യൂർ ബബിൾ ഭേദിച്ച് ടീമിനുള്ളിൽ എത്തിയതോടെ ഐപിഎൽ ട്വന്‍റി-20 മത്സരം റദ്ദാക്കി. കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ രണ്ട് താരങ്ങൾ കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന കോൽക്കത്ത x റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മത്സരം മാറ്റിവച്ചു. നൈറ്റ് റൈഡേഴ്സിന്‍റെ കേരള വേരുകളുള്ള തമിഴ്നാട് സ്പിന്നർ വരുണ്‍ ചക്രവർത്തിയും മലയാളി പേസർ സന്ദീപ് വാര്യരുമാണ് കോവിഡ് പോസറ്റീവായത്. കഴിഞ്ഞ നാലു ദിവസത്തിനിടെ നടത്തിയ മൂന്നാം റൗണ്ട് പരിശോധനയിലാണ് ഇവർ പോസറ്റീവായത്. ബാക്കി ടീം അംഗങ്ങളുടെ പരിശോധനാഫലം നെഗറ്റീവാണെന്നും ടീം വൃത്തങ്ങൾ അറിയിച്ചു. കെകെആർ x ആർസിബി മത്സരം ഇനി എന്ന് നടക്കുമെന്ന് പിന്നീട് അറിയിക്കും. മേയ് 30നാണ് ഐപിഎൽ 2021 സീസണ്‍ അവസാനിക്കുക. ഇതാദ്യമായാണ് ഐപിഎൽ നടക്കുന്നതിനിടെ കളിക്കാർ കോവിഡ് ബാധിതരാകുന്നത്. ഐപിഎൽ ആരംഭിക്കുന്നതിനു മുന്പ് ബംഗളൂരുവിന്‍റെ മലയാളി താരം ദേവ്ദത്ത്…

Read More