അയല്‍വാസിയുടെ ടോയ്ലറ്റ് ഫ്ളഷിന്റെ ശബ്ദം ഉറക്കം കെടുത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന്ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് എട്ടു ലക്ഷം രൂപ. 2003ലാണ് ഗള്‍ഫ് ഓഫ് പോയറ്റ്സില്‍ താമസിക്കുന്ന ദമ്പതികള്‍ അയല്‍വാസിയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അയല്‍വാസിയുടെ ടോയ്ലറ്റ് ഫ്ളഷിന്റെ വലിയ ശബ്ദം തങ്ങള്‍ക്ക് രാത്രിയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മതിയായ ഉറക്കം ലഭിക്കുന്നില്ലെന്നുമായിരുന്നു പരാതി. കേസ് രജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി ദമ്പതികള്‍ക്ക് എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് അയല്‍വാസിയോട് ഉത്തരവിട്ടത്. നാല് സഹോദരങ്ങളാണ് ദമ്പതികളുടെ അയല്‍പ്പക്കത്ത് താമസിക്കുന്നത്. ഇവരുടെ ഫ്ളാറ്റിലെ ഫ്ളഷില്‍ നിന്നാണ് ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാകുന്നത്. ദമ്പതികളുടെ കിടപ്പുമുറിയുടെ എതിര്‍വശത്താണ് അയല്‍വാസിയുടെ ടോയ്ലറ്റ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ ടോയ്ലറ്റ് ഉപയോഗിക്കുമ്പോഴെല്ലാം ഈ ശബ്ദം ദമ്പതികളുടെ രാത്രിയിലെ ഉറക്കത്തിന് തടസമാകുന്നുണ്ട്. മാത്രമല്ല, അവരുടെ ബെഡ്റൂം തീരെ ചെറുതായതിനാല്‍ ബെഡ് മറ്റൊരു വശത്തേക്ക് മാറ്റിയിടാനും കഴിയാത്ത അവസ്ഥയാണ്. കോടതി ഇക്കാര്യം…
Read MoreCategory: Today’S Special
ആ ബുദ്ധിമുട്ട് ഒന്നും ആലോചിക്കാതെ ആകാംക്ഷ കൊണ്ട് അച്ഛനും ഞങ്ങളുടെ കൂടെ ഓടി! ആ സം സംഭവം എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല; കെ.എസ്. ചിത്ര പറയുന്നു…
പാടിത്തുടങ്ങിയ കാലത്ത് സിനിമയുടെ ടൈറ്റിലില്‍ പേരെഴുതി കാണിക്കുന്നത് കാണാന്‍ വലിയ ആകാംക്ഷയും സന്തോഷവുമായിരുന്നു. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രം റിലീസ് ചെയ്ത കാലം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അന്ന് മൂന്നു നിലയുള്ള ഒരു തിയറ്റര്‍ ഉണ്ടായിരുന്നു തിരുവനന്തപുരത്ത്. അതിന്റെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം. അന്ന് സിനിമ കാണാന്‍ പോകാന്‍ വേണ്ടി എല്ലാവരും വീട്ടില്‍ നിന്ന് ഇറങ്ങി വണ്ടിയില്‍ കയറി. അപ്പോഴേക്കും നേരം വൈകിയിരുന്നു. സിനിമ തുടങ്ങും മുമ്പ് എത്തില്ല എന്നോര്‍ത്ത് താന്‍ ആകെ പരിഭ്രമിച്ചിരുന്നു. ആ സമയത്ത് എന്റെ പേര് സ്ക്രീനില്‍ എഴുതിക്കാണിക്കുന്നത് കാണണം എന്ന ചിന്ത മാത്രമായിരുന്നു മനസില്‍. ഞങ്ങള്‍ ധൃതി പിടിച്ച് അവിടെ എത്തിയപ്പോഴേക്കും സിനിമ തുടങ്ങാറായിരുന്നു. അന്ന് ഞങ്ങള്‍ മുകളിലെ നില വരെ ഓടിക്കയറുകയായിരുന്നു. അന്ന് തന്റെ അച്ഛന് ചെറിയൊരു ആരോഗ്യപ്രശ്നം ഉണ്ടായിരുന്നു. ഒരുപാട് സമ്മര്‍ദമുണ്ടായാല്‍ നെഞ്ചുവേദന…
Read Moreഅരക്കെട്ട് ഒതുക്കാന്‍ പോലും ചിലര്‍ പറഞ്ഞിട്ടുണ്ട്..! കുടുംബ വേരുകളൊന്നുമില്ലാതെ കടന്നു വന്ന് ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയ നടി കൃതി സനന് മനസുതുറക്കുന്നു
ബോളിവുഡിലെ കുടുംബപരമായി സിനിമാപാരമ്പര്യമോ മറ്റു ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ ബോളിവുഡില്‍ കടന്നു വന്ന കൃതി കഠിനാധ്വാനത്തിലൂടെയാണ് ഇന്നത്തെ താരമായി മാറിയത്. ഇന്നു ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് കൃതി സനന്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മിമി എന്ന ചിത്രത്തിലൂടെ ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാണുന്ന നടിയായി മാറിയിരിക്കുകയാണ് കൃതി. ഈ വര്‍ഷം നിരവധി സിനിമകളാണ് കൃതിയുടേതായി പുറത്തിറങ്ങാനുള്ളത്. കുടുംബ വേരുകളൊന്നുമില്ലാതെ കടന്നു വന്ന നടിയായതിനാല്‍ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുക എന്നത് കൃതിയെ സംബന്ധിച്ച് ഏറെ പ്രയാസം നിറഞ്ഞ കാര്യമായിരുന്നു. പലതരത്തിലുള്ള വിവേചനങ്ങളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കൃതി പറയുന്നത്. കരിയറിന്റെ തുടക്കകാലത്ത് പലപ്പോഴും തനിക്ക് ബോഡി ഷെയ്മിംഗ് അടക്കം നേരിടേണ്ടി വന്നിട്ടുണ്ടെന്നും എങ്ങനെയാണ് താന്‍ അതിനെയെല്ലാം നേരിട്ടതെന്ന് പറയുകയാണ് കൃതി. ഒരഭിമുഖത്തിലാണ് കൃതി മനസ് തുറന്നത്. കുറേ കൂടി വലിയ ചുണ്ടുകള്‍ ആക്കാന്‍ ചുണ്ടില്‍ മാറ്റം വരുത്താന്‍…
Read More‘ഭാഗ്യം ലോട്ടറി പോലെ തേടി വരും’; കാൻസർ രോഗം അച്ഛനെ കവർന്നെടുത്തപ്പോൾ സ്വപ്നങ്ങൾ തകന്നുവീണു ; ഉദയമ്മയും മക്കളും അതിജീവനത്തിന്റെ പാതയിലാണ്
ദേവരാജൻ പൂച്ചാക്കൽപൂച്ചാക്കൽ: അച്ഛനുണ്ടായിരുന്നപ്പോൾ ഈ മൂന്നു പെണ്‍കുട്ടികൾ സുരക്ഷിതരായിരുന്നു. ഇല്ലായ്മ മറന്ന് ഉള്ളതുകൊണ്ട് സന്തോഷിച്ചു വളർന്നവർ. ഇവരുടെ പ്രതീക്ഷകളും സപ്നങ്ങളും തകർന്നു വീണത് എട്ടു മാസങ്ങൾക്ക് മുന്‍പ് അച്ഛൻ ജയാനന്ദന്റെ മരണത്തോടെയാണ്. കാൻസർ രോഗം ക്ഷണിക്കപ്പെടാത്ത അതിഥിയായി ഇവരുടെ കുടുംബത്തിലേക്ക് കടന്നു വന്നു. ആ രോഗം മരണത്തിലേക്ക് ഭർത്താവിനെ കൂട്ടിക്കൊണ്ടു പോകുന്പോൾ മൂന്നു പെണ്മക്ക ളെയും ചേർത്തു പിടിച്ച് ഉദയമ്മ എന്തു ചെയ്യണമെന്നറിയാതെ മരവിച്ചു നിന്നു. പഠനത്തിൽ മിടുക്കരായ മക്കളെ തുടർന്നും പഠിപ്പിക്കാൻ സ്ഥിരമായി ചെറിയ വരുമാനം കണ്ടെത്തണമെന്ന ആലോചനയിൽ നിന്നാണ് ജയാനന്ദൻ മുന്‍പ് ബാർബർ ഷോപ്പ് നടത്തിയിരുന്ന റോഡരികിലെ പുറന്പോക്ക് സ്ഥലത്ത് മക്കളോടൊപ്പം ഭാഗ്യക്കുറി വിൽപ്പനയും പിന്നീട് പെട്ടിക്കടയും ആരംഭിച്ചത്. പാണാവള്ളി പഞ്ചായത്ത് 16-ാം വാർഡ് അക്ഷര നിവാസിൽ ജയാനന്ദനും ഉദയമ്മയ്ക്കും നാലു പെണ്മക്കളാണ്. മൂത്തമകൾ ആര്യ കൃഷ്ണയുടെ വിവാഹം കഴിഞ്ഞു. ആകെയുള്ള മൂന്നു സെന്റ്…
Read Moreഉറക്കത്തില്‍ എണീറ്റിരുന്ന് ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു! പലരും യുട്യൂബ് ചാനല്‍ ആരംഭിക്കുന്നത് തന്റെ ഫോട്ടോയും റമ്പൂട്ടാന്റെ ചിത്രവും വെച്ച് നെഗറ്റീവ് പറഞ്ഞുകൊണ്ട്; നടി അഹാന
ചെറുപ്പത്തില്‍ താന്‍ ഉറക്കത്തില്‍ എണീറ്റിരുന്ന് പിച്ചും പേയും പറയാറുണ്ടായിരുന്നുവെന്ന് നടി അഹാന കൃഷ്ണ കുമാര്‍. ചെറുപ്പം മുതല്‍ ഉറക്കത്തില്‍ എണീറ്റിരുന്ന് ഇംഗ്ലീഷ് സംസാരിക്കാറുണ്ടായിരുന്നുവെന്നും താരം പറയുന്നു. ഒരഭിമുഖത്തിലാണ് താരം രസകരമായ ഇക്കാര്യം പറഞ്ഞത്. ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന ആളാണ്. ചെറുപ്പം മുതലെ ഉറക്കത്തില്‍ എണീറ്റിരുന്നു ഇംഗ്ലീഷില്‍ സ്പീച്ച് പറയാറുണ്ട്- അഹാന പറഞ്ഞു. 2014-ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. പിടികിട്ടാപ്പുള്ളിയാണ് നടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ. അടി, നാന്‍സി റാണി തുടങ്ങിയ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്. അഹാന സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബം ഏറെ ശ്രദ്ധേയമായിരുന്നു. അതേസമയം ഇടയ്ക്കിടെ സൈബര്‍ ആക്രമണത്തിന് അഹാനയും ഇരയാകാറുണ്ട്. ഏറ്റവുമൊടുവില്‍ തനിക്കുനേരേ ഉയര്‍ന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് നടി അടുത്തിടെ മനസ് തുറന്നിരുന്നു. തന്റെ ഫോട്ടോയും റന്പൂട്ടാന്റെ ചിത്രവും…
Read Moreഹരീഷ് ഉത്തമനും ചിന്നു കുരുവിളയും വിവാഹിതരായി! ചടങ്ങിൽ സംബന്ധിച്ചത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം
നടൻ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് ഉത്തമൻ. നോർത്ത് 24 കാതം, ലുക്ക ചുപ്പി, കസബ എന്നീ സിനിമകളിലൂടെയാണ് ചിന്നു ശ്രദ്ധേയയായി മാറിയത്. പ്രശസ്ത ഛായാഗ്രാഹകൻ മനോജ് പിള്ളയുടെ സഹായി കൂടിയാണ് ചിന്നു. മാമാങ്കം ഉൾപ്പടെയുള്ള സിനിമകളിൽ ചിന്നു ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുമുണ്ട്. മാവേലിക്കരയിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്. ഹരീഷ് തെന്നിന്ത്യയിലെ ശ്രദ്ധേയനായ താരമാണ്. മലയാള സിനിമകളിലും ഹരീഷ് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായെത്തുന്ന ‘ഭീഷ്മ പർവം’ ആണ് ഹരീഷ് ഉത്തമന്റെ വരാനിരിക്കുന്ന സിനിമ. പിസാസ്, തനി ഒരുവൻ, തൊടരി, കവചം. നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ, വിനയ വിധേയ രാമ എന്നിവയുൾപ്പെടെ അൻപതിലധികം തമിഴ്, തെലുങ്കു് സിനിമകളിൽ ഹരീഷ് അഭിനയിച്ചിട്ടുണ്ട്.
Read Moreഉദ്യോഗസ്ഥർക്ക് കൈക്കൂലിയും മറ്റ് ആവശ്യങ്ങളും! പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ ബിസിനസ് തുടങ്ങാൻ എത്തിയ യുവതിയുടെ ഞെട്ടിക്കുന്ന അനുഭവം
പ്രവാസ ജീവിതം അവസാനിപ്പിച്ച് കേരളത്തിൽ സ്വന്തമായി ബിസിനസ് തുടങ്ങാൻ എത്തിയ യുവതിയുടെ കുറിപ്പ് വൈറലാകുന്നു. മിനി ജോസി എന്ന യുവതിയാണ് തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പൊടിമില്ല് തുടങ്ങാനായിട്ടുള്ള ലൈസൻസിന് സർക്കാർ ഓഫീസുകളിലൂടെ കയറിയ യുവതിക്ക് മോശം അനുഭവമാണ് ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ചിലർ കൈക്കൂലി ആവശ്യപ്പെട്ടപ്പോൾ മറ്റു ചിലർ അപമര്യാദയായി പെരുമാറിയെന്ന് മിനി ജോസി കുറിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം എന്റെ പ്രവാസി സഹോദരൻ സഹോദരി മാരോട് എനിക്ക് കുറച്ചു കാര്യം പറയാൻ ഉണ്ട്. ആരും ജോലി കളഞ്ഞു നമ്മുടെ നാട്ടിൽ ബിസനസ് ചെയ്യാൻ കരുതി ഇങ്ങോട്ട് കയറി വരരുത്. എന്റെ അനുഭവം ഞാൻ ഇവിടെ പറയുന്നു. ഇന്ന് നടന്ന സംഭവം ആണ് കേട്ടോ, ഞാൻ എന്റെ 14വർഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടിൽ വന്നു ഒരു flour മില്ല് ഇടാൻ തീരുമാനിച്ചു. അതിന് എല്ലാം…
Read Moreവാക്സിനെടുക്കാതിരിക്കാന്‍ മനപൂര്‍വം കോവിഡ് ബാധിതയായി ! ചെക്ക് ഗായികയ്ക്ക് ദാരുണാന്ത്യം…
കോവിഡിനെതിരേ വാക്സിനെടുക്കാതെ മാറി നില്‍ക്കുന്നവര്‍ക്ക് ഞെട്ടല്‍ സമ്മാനിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കന്‍ ഗായികയുടെ ദാരുണാന്ത്യം. കോവിഡ് വാക്സിന് എടുക്കാതെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടി മനപൂര്‍വം രോഗബാധിതയായ ചെക്ക് റിപ്പബ്ലിക്കന്‍ നാടോടി ഗായിക ഹനാ ഹോര്‍കയാണ് മരണത്തിനു കീഴടങ്ങിയത്. കോവിഡ് ഭേദമായതിന് പിന്നാലെയാണ് 57-കാരി മരിച്ചത്. ഹോര്‍കയുടെ മകന് ജാന്‍ റെക്കാണ് മരണവിവരം പുറത്തുവിട്ടത്. ചെക്ക് റിപ്പബ്ലക്കിലെ നിയമം അനുസരിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് ഒരാള്‍ രണ്ട് ഡോസ് വാക്സിന് എടുക്കുകയോ അടുത്തിടെ കോവിഡ് ബാധിച്ചതിന്റെ തെളിവ് ഹാജരാക്കുകയോ വേണം. അസോണ്‍സ് എന്ന തന്റെ ബാന്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് ഹനാ ഹോര്‍ക കോവിഡ് പോസിറ്റീവ് ആയവരുമായി ഇടപഴകി തനിക്കും രോഗമുണ്ടാക്കിയത്. ഹോര്‍കയുടെ ഭര്‍ത്താവിനും മകനും ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഹോര്‍കയോട് ക്വാറന്റീനില്‍ കഴിയാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തനിക്കും രോഗം പിടിപെടണമെന്ന ഉദ്ദേശ്യത്തോടെ ഹോര്‍ക ഇവര്‍ക്കൊപ്പം കഴിയുകയായിരുന്നു. പിന്നാലെ…
Read Moreസിംഗപ്പൂര്‍ ജനത ഒരുമിച്ചപ്പോള്‍ പിരിഞ്ഞത് 16 കോടി രൂപ ! ഇന്ത്യന്‍ വംശജനായ രണ്ടു വയസുകാരന് ചലനശേഷി തിരിച്ചു കിട്ടിയതിങ്ങനെ…
സിംഗപ്പൂര്‍ ജനതയുടെ കാരുണ്യത്തില്‍ രണ്ടു വയസുകാരന് ജീവിതത്തിലേക്ക് മടക്കം. സിംഗപ്പൂരില്‍ അപൂര്‍വ്വമായ ന്യൂറോ മസ്കുലാര്‍ രോഗം ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട ഇന്ത്യന്‍ വംശജനായ കുഞ്ഞിനാണ് സിംഗപ്പൂര്‍ ജനതയുടെ നല്ല മനസ്സ് തുണയായത്. തിരികെ ജീവിതത്തിലേക്ക്. 16 കോടി രൂപ വിലമതിക്കുന്ന മരുന്ന് നല്‍കിയതോടെ രണ്ട് വയസുകാരനായ ദേവ്ദാന് ദേവരാജിന് നടക്കാനുള്ള ശേഷി തിരിച്ചുകിട്ടി. സിംഗപ്പൂര്‍ ജനതയുടെ അകമഴിഞ്ഞ സഹായം ഒന്നുകൊണ്ടുമാത്രമാണ് ദേവ്ദാന് നടക്കാനായത്. കുട്ടിയുടെ ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിംഗിലൂടെ ഏകദേശം 30 ലക്ഷത്തോളം സിംഗപ്പൂര്‍ ഡോളറാണ് (16.68 കോടി രൂപ) ധനസഹായമായി ലഭിച്ചത്. ഇന്ത്യന്‍ വംശജനായ ദേവ് ദേവ്രാജിന്റെയും ചൈനീസ് വംശജയായ ഷു വെന്‍ ദേവ്രാജിന്റെയും ഏക മകനാണ് ദേവ്ദാന്. ഒരു വയസ് പ്രായമുള്ളപ്പോയാണ് കുട്ടിക്ക് പേശികളുടെ ബലഹീനതയ്ക്ക് കാരണമാകുന്ന സ്പൈനല്‍ മസ്കുലാര്‍ അട്രോഫി രോഗം കണ്ടെത്തുന്നത്. ചികിത്സ നല്‍കിയില്ലെങ്കില്‍ കാലക്രമേണ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെടുന്ന ഗുരുതരമായ…
Read Moreഇരുപത്തിനാല് കാരറ്റ് സ്വർണ്ണപ്പാളിയിൽ പൊതിഞ്ഞെടുക്കുന്ന ഐസ്ക്രീം ! വൈറലായി ഗോൾഡൻ ഐസ്ക്രീം; വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ
ഹൈദരാബാദിൽ നിന്നുള്ള സ്പെഷൽ ഗോൾഡൻ ഐസ്ക്രീമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. അഭിനവ് ജെസ്വാനി എന്ന ഫുഡ് ബ്ലോഗറാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബ്രൗണി, ഡ്രൈ ഫ്രൂട്ട്സ്, ക്രഞ്ച്, ചോക്ലേറ്റ് ചിപ്സ്, ചോക്ലേറ്റ് സോസ്, എന്നിവ ചോക്ലേറ്റ് കോണിൽ നിറച്ചതിനു മുകളിലേക്കാണ് ഐസ്ക്രീം വയ്ക്കുന്നത്, സ്വർണ്ണപാളികൊണ്ട് പൊതിഞ്ഞെടുത്ത് അതിലേക്കു മിനി മാക്രോൺസും റൂബി ബോളും വച്ച് അലങ്കരിക്കുന്നു. ഇരുപത്തിനാല് കാരറ്റ് സ്വർണ്ണപ്പാളിയിൽ പൊതിഞ്ഞെടുക്കുന്ന ഐസ്ക്രീം രുചിക്കു ടാക്സ് ഉൾപ്പെടാതെ വില 500 രൂപയാണ്.
Read More