മലയാള സിനിമാ മേഖലയില്‍ വന്‍തോതില്‍ കള്ളപ്പണം ഒഴുക്കുന്നതായുള്ള ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നു ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) നടപടികള്‍ ശക്തമാക്കി. മലയാള സിനിമയിലെ 5 നിര്‍മാതാക്കള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഒരാള്‍ ഇതിനോടകം 25 കോടി രൂപ പിഴയടച്ചു. ബാക്കി 4 പേരെ ഇഡി ചോദ്യംചെയ്യും. മലയാളത്തിലെ നടന് കൂടിയായ നിര്‍മാതാവ് വിദേശത്തു വന്‍തുക കൈപ്പറ്റിയതിന്റെ രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 25 കോടി രൂപ നിര്‍മാണക്കമ്പനി പിഴയടച്ചത്. ദേശസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും ആശയങ്ങളുടെ പ്രചാരണത്തിനുള്ള ‘പ്രൊപഗാന്‍ഡ’ സിനിമകളുടെ നിര്‍മാണത്തിനു വേണ്ടിയാണോ വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളില്‍ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നതെന്നാണു പ്രധാനമായും പരിശോധിക്കുന്നത്. വിദേശകള്ളപ്പണ നിക്ഷേപം വരുന്ന സിനിമകളുടെ നിര്‍മാണ വേളയിലാണ് ഏറ്റവും അധികം ലഹരിമരുന്ന് ഷൂട്ടിങ് ലൊക്കേഷനുകളില്‍ എത്തുന്നതെന്നും കേന്ദ്ര ഏജന്‍സികള്‍ക്കു മൊഴി ലഭിച്ചിട്ടുണ്ട്. സമീപകാലത്തു മലയാളത്തില്‍ കൂടുതല്‍…
Read MoreCategory: Top News
ഡോ.വന്ദനയുടെ മരണം: എഫ്ഐആറില്‍ ഗുരുതര പിഴവ്; പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്
കൊല്ലം: കൊട്ടാരക്കരയില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റു മരിച്ച കേസിലെ എഫ്ഐആറില്‍ ഗുരുതര പിഴവ്. അക്രമം നടന്ന സമയം രേഖപ്പെടുത്തിയതിൽ അടക്കമാണ് പിഴവുള്ളത്. പ്രതിയെ പുലര്‍ച്ചെ 5.30 ഓടെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പുലര്‍ച്ചെ നാല് മുതല്‍ സ്റ്റേഷനിലെ പോലീസുകാര്‍ പ്രതിക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ അറിഞ്ഞത് 8.15നെന്ന് എഫ്ഐആറില്‍ പറയുന്നു. അക്രമം നടന്നതായി 8.15 ഓടെ ഒരാള്‍ സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നെന്നും എഫ്ഐആറിലുണ്ട്. പ്രതി ആദ്യം ആക്രമിച്ചത് വന്ദനയെ ആണെന്നാണ് എഫ് എഫ്ഐആറിലുള്ളത്. എന്നാണ് ദൃക്സാക്ഷികള്‍ അടക്കമുള്ളവരുടെ മൊഴിക്ക് ഇതുമായി വൈരുധ്യമുണ്ട്. കൊലപാതകശ്രമം, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകളാണ് നിലവില്‍ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.ഡോക്ടര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ഹൈക്കോടതിയെ അറിയിക്കും. പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിക്കുക മാത്രമാണ് പോലീസ് ചെയ്തതത്. ആശുപത്രിയില്‍ എത്തിക്കുന്നത് വരെ പ്രകോപനം ഇല്ലായിരുന്നെന്നും പോലീസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍…
Read Moreമോളെ ഒന്ന് ശ്രദ്ധിച്ചോണം ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നത്; ടിടിഇയെ എല്ലാം പറഞ്ഞേൽപ്പിച്ച് അച്ഛൻ; പുലർച്ചെ കംപാർട്ടുമെന്റിലെത്തി യുവതിയെ കയറിപ്പിടിച്ച് ടിടി ഇ; രാജ്യറാണി എക്സ്പ്രസിലെ സംഭവം ഇങ്ങനെ…
കോട്ടയം: ഉത്തരവാദിത്വം ഏറ്റെടുത്ത ടിടിഇയില്നിന്നു യുവതി നേരിട്ടതു സഹിക്കാവുന്നതിനപ്പുറം. നിലമ്പൂരില്‍നിന്ന് കൊച്ചുവേളിയിലേക്ക് സര്‍വീസ് നടത്തുന്ന രാജ്യറാണി എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത യുവതിക്കാണു ദുരിതം നേരിട്ടത്. യാത്രക്കിടയില്‍ യുവതിയെ കടന്നുപിടിച്ച ടിടിഇയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചിറ്റേത്തുമുക്ക് നിധീഷിനെ (35) യാണ് കോട്ടയം റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തത്. ചൊവാഴ്ച പുലര്‍ച്ചെ ഒന്നിന് ആലുവയിലാണു സംഭവം. തിരുവനന്തപുരത്തേക്കു യുവതി ഒറ്റയ്ക്കാണു യാത ചെയ്യുന്നതെന്നും ശ്രദ്ധിക്കണമെന്നും എക്സാമിനറോട് യുവതിയുടെ പിതാവു പറഞ്ഞിരുന്നു. ഇതോടെ യുവതിയെ പരിചയപ്പെട്ട ടിടിഇ പുലര്‍ച്ചെ ഒന്നോടെ ഇവരുടെ കംപാര്‍ട്ട്മെന്റില്‍ എത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ യുവതി തിരുവനന്തപുരം കണ്ട്രോള് റൂമിലേക്ക് ഫോണില്‍ വിളിച്ചു പരാതിപ്പെട്ടു. തുടര്‍ന്ന് ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കംപാർട്ട്മെന്റിൽ എത്തി ഇയാളെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreമാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതി ജോയി പോക്സോ കേസിൽ ഏഴ് വർഷം തടവ് ശിക്ഷ അനുഭവിച്ചയാൾ
പിറവം: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ മാനഭംഗപ്പെടുത്തിയ മധ്യവയസ്കൻ പോലീസിന്റെ പിടിയിലായി. പോക്സോ കേസിലും മോഷണക്കേസുകളിലും പ്രതിയായ കോട്ടയം കോതനല്ലൂർ ചാമക്കാലായിൽ അംബേദ്കർ കോളനിയിൽ മേക്കണ്ണായിൽ ജോയി വർഗീസാ(56)ണ് അറസ്റ്റിലായത്. കഴിഞ്ഞ ആറിന് പകൽ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് ഇരുപതുകാരിയായ യുവതിയെ പ്രതി മാനഭംഗപ്പെടുത്തിയത്. വീട്ടിൽ നിന്ന് ഇയാൾ ഇറങ്ങിപ്പോകുന്നതു കണ്ട സമീപവാസിയായ സ്ത്രീ, യുവതിയോട് ചോദിച്ചപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്. ജോലിക്ക് പോയിരുന്ന മാതാവ് വൈകുന്നേരമെത്തിയപ്പോൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയേക്കുറിച്ച് പോലീസിന് സൂചനയൊന്നും ലഭിച്ചിരുന്നില്ല. അടുത്ത ദിവസം പ്രതി ബൈക്കിൽ അതുവഴി പോകുന്നത് യുവതിയുടെ സഹോദരൻ കാണുകയും ഇയാളെ പിന്തുടർന്ന് ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പറടക്കം പോലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്. 2015ൽ തിടനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പോക്സോ കേസിൽ ജോയിയെ കോടതി ഏഴു വർഷം ശിക്ഷിച്ചിരുന്നു. ഹൈക്കോടതിയിൽ അപ്പീൽ നല്കി…
Read Moreഡോക്ടറെ കുത്തിയത് ആറു തവണ ! സ്കൂളില്‍ നിന്ന് സന്ദീപിനെ സസ്പെന്‍ഡ് ചെയ്യാന്‍ കാരണം ലഹരിയുപയോഗം…
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപ് ലഹരിയ്ക്കടിമ. കോട്ടയം കടുത്തുരുത്തിയിലെ വ്യാപാരിയായ മോഹന്‍ദാസിന്റെ ഏകമകളായ വന്ദനയുടെ നെഞ്ചിനും നട്ടെല്ലിനും കഴുത്തിലുമാണ് കത്രിക ഉപയോഗിച്ച് പ്രതി സന്ദീപ് കുത്തിയതെന്ന് പോലീസ് പറയുന്നു. ആറു തവണ കുത്തിയെന്നാണ് വിവരം. ഡോക്ടറെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം നാലുപേര്‍ക്ക് കുത്തേറ്റത്. പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ് സ്കൂള്‍ അധ്യാപകനാണ്. നെടുമ്പന യുപി സ്കൂള്‍ അധ്യാപകനായ സന്ദീപ് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. ലഹരിക്ക് അടിമയായതിന് പിന്നാലെയാണ് സസ്പെന്ഷന് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഡ്രസിങ് റൂമില്‍ വച്ച് അവിടെ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഹൗസ് സര്ജന് ആയി പ്രാക്ടീസ് ചെയ്യുന്ന വന്ദനാ ദാസിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.…
Read Moreഡോക്ടർ വന്ദനയ്ക്ക് പ്രതിയുടെ ആക്രമണം തടയാൻ പരിചയമില്ലായിരുന്നു; വിചിത്രവാദവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ വിചിത്ര വാദവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതിയുടെ ആക്രമണം തടയാനുള്ള പരിചയം വനിതാ ഡോക്ടറായ വന്ദനയ്ക്കില്ലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന വിമർശനത്തിനിടയാക്കി. ലഹരിക്കടിമയായ ആൾ ആക്രമിച്ചാൽ എങ്ങനെ തടയുമെന്ന് ഗണേഷ്കുമാർ എംഎൽഎ പ്രതികരിച്ചു. അക്രമി ഡോക്ടറെ കുത്തി വീഴ്ത്തിയ ശേഷം പുറത്തുകയറി നിരവധി തവണ കുത്തിയെന്നും ഗണേഷ്കുമാർ പറഞ്ഞു. അതേസമയം സംഭവം നിർഭാഗ്യകരവും ദാരുണവുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന നിർഭാഗ്യകരമായ സംഭവമാണെന്നും മന്ത്രി പറഞ്ഞു. ഡോക്ടറുടെ ജീവൻരക്ഷിക്കാൻ കഴിയാത്തത് വിഷമം ഉണ്ട ാക്കുന്നു. പോലീസ് എയ്ഡ് പോസ്റ്റ് ഉൾപ്പെടെയുണ്ടയിരുന്ന ആശുപത്രിയിൽ നടന്ന ദാരുണമായ സംഭവത്തിൽ വേദനയുണ്ട്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളിൽ നിന്നും പൊതുസമൂഹം പിൻമാറണമെന്നും മന്ത്രി അഭ്യർഥിച്ചു. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ ചെറുക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കും. ഇതിനായി ആരോഗ്യപ്രവർത്തകരുടെ…
Read Moreആരാണവൾ.! സ്കൂട്ടറില്‍ ഭര്‍ത്താവിന്റെ പിന്നില്‍ മറ്റൊരു സ്ത്രീ: റോഡ് കാമറ ചിത്രമെടുത്ത് ഭാര്യയ്ക്ക് അയച്ചുകൊടുത്തു; തിരുവനന്തപുരത്ത് കുടുംബകലഹം
തിരുവനന്തപുരം: തലസ്ഥാനത്ത് റോഡ് കാമറ പകര്‍ത്തിയ ചിത്രം മൂലം കുടുംബകലഹം. ഭാര്യയുടെ സ്കൂട്ടറില്‍ യുവാവ് മറ്റൊരു സ്ത്രീയുമായി പോകുന്നത് കാമറയില്‍ പതിഞ്ഞതാണ് പൊല്ലാപ്പായത്. പിന്നില്‍ ഇരുന്ന സ്ത്രീ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിനാല്‍ ആര്‍സി ഓണറായ ഭാര്യയുടെ ഫോണിലേയ്ക്ക് ചിത്രമടക്കം പിഴ അടയ്ക്കണമെന്ന സന്ദേശമെത്തി. ഇത് ചോദ്യം ചെയ്തതോടെ തന്നെയും മൂന്ന് വയസുള്ള കുഞ്ഞിനെയും ഭര്‍ത്താവ് മര്‍ദിച്ചെന്ന് കാട്ടി യുവതി പോലീസ് സ്റ്റേഷനിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
Read Moreവൈദ്യപരിശോധനയ്ക്ക് എത്തിയ അധ്യാപകൻ വനിതാ ഡോക്ടറെ കുത്തിക്കൊന്നു;ആക്രമണത്തിൽ അഞ്ചുപേർക്ക് കുത്തേറ്റു; മദ്യപാനിയായ ഇയാൾ സ്ഥിരം പ്രശ്നക്കാരനെന്ന് പോരീസ്
തിരുവന്തപുരം: വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ച ഡോക്ടര്‍ മരിച്ചു. ഡോക്ടര്‍ വന്ദന ദാസ്(23) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കോട്ടയം മുട്ടുച്ചിറ പട്ടാളമുക്ക് സ്വദേശിനിയാണ് വന്ദന. രാവിലെ നാലിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. വൈദ്യപരിശോധനയ്ക്ക് എത്തിച്ച പൂയപ്പള്ളി സ്വദേശിയായ എസ്. സന്ദീപാണ്(42) ആശുപത്രിയില്‍വച്ച് ഡോക്ടറെയും പോലീസുകാരെയും അടക്കം അഞ്ചുപേരെ കുത്തിയത്. കത്രിക ഉപയോഗിച്ചാണ് ഇയാള്‍ അതിക്രമം നടത്തിയത്. അക്രമത്തില്‍ കഴുത്തിനും നെഞ്ചിനും കുത്തേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊല്ലം അസീസിയ ആശുപത്രിയില്‍ പഠിക്കുന്ന വന്ദന ട്രെയിനിംഗിന്റെ ഭാഗമായാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്. നെടുന്പന യുപി സ്കൂൾ അധ്യാപകനാണ് പ്രതി സന്ദീപ്. ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടെന്നാണ് പോലീസുകാര്‍ പറയുന്നത്.
Read Moreമുഖ്യമന്ത്രിക്കു സമയമില്ല; ശസ്ത്രക്രിയാ തിയറ്ററിന്റെ ഉദ്ഘാടനം വൈകുന്നു; കോട്ടയം മെഡിക്കൽ കോളജിൽ രോഗികൾ ദുരിതത്തിൽ
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ നേത്രരോഗ വിഭാഗത്തില്‍ നവീകരിച്ച ശസ്ത്രക്രീയാ തീയറ്ററിന്റെ ഉദ്ഘാടനം വൈകുന്നതുമൂലം രോഗികള്‍ ദുരിതത്തിലാകുന്നു. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് രോഗികളില്‍ നിന്നും ഉയരുന്നത്. കഴിഞ്ഞ 25 ന് തിയറ്ററിന്റെയും നിരവധി പുതിയ പദ്ധതികളുടെയും ഉദ്ഘാടനം നടത്താനായിരുന്നു അധികൃതര്‍ നിശ്ചയിച്ചിരുന്നത്. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 25നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കേരളത്തില്‍ നടന്നതിനാല്‍ അന്നു മെഡിക്കല്‍ കോളജിലെ ഉദ്ഘാടന പരിപാടി നടത്താനായില്ല. എന്നാല്‍ വീണ്ടും രണ്ടാഴ്ച പിന്നിട്ടിട്ടും നേത്രരോഗ വിഭാഗത്തിലെ ശസ്ത്രക്രിയ തിയറ്റര്‍ ഉദ്ഘാടന തീയതി പോലും നിശ്ചയിക്കാനായിട്ടില്ല. നിരവധി നേത്ര രോഗികളാണ് ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്. ഇവര്‍ക്ക് ശസ്ത്രക്രിയയ്ക്കുള്ള തീയതി നിശ്ചയിച്ചു നല്‍കിയെങ്കിലും പിന്നീട് മാറ്റി നല്‍കുകയായിരുന്നു.എന്നാല്‍ ആ തീയതിയിലും ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞില്ല. അതിന്റെ കാരണം മുഖ്യമന്ത്രിയുടെ സൗകര്യത്തിനനുസരിച്ച് തിയറ്ററിന്റെ ഉദ്ഘാടനം നടത്താനായില്ല എന്നതാണ്.ഇതുമൂലം നിരവധി രോഗികളാണ്ദുരിതത്തിലായിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികള്‍ക്കു…
Read Moreപാന്റിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; സാരമായ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍…
മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. കോഴിക്കോടാണ് സംഭവം. പാന്റിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. കോഴിക്കോട്ടെ റെയില്‍വേ കരാര്‍ ജീവനക്കാരന് ഫാരിസ് റഹ്മാനാണ് പൊള്ളലേറ്റത്. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ജോലിക്ക് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ഫാരിസ് രണ്ടു വര്‍ഷം മുമ്പ് വാങ്ങിയ റിയല്‍മി ഫോണിന്റെ ബാറ്ററിയുടെ ഭാഗമാണ് പൊട്ടിത്തെറിച്ചത്. കാലിന് സാരമായി പൊള്ളലേറ്റ ഫാരിസ് റഹ്മാന് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
Read More