കൊച്ചി: ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് മോഹന്‍ലാലിന്റെ കൈവശം ഉണ്ടായിരുന്നത്. ആനക്കൊമ്പ് കേസില്‍ നടൻ മോഹന്‍ലാല്‍ നിയമലംഘനം നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എന്നാൽ സാധാരണക്കാരന് ആയിരുന്നെങ്കില്‍ സര്‍ക്കാര്‍ ഇങ്ങനെ ഇളവ് നല്‍കുമോയെന്ന് കോടതി ചോദിച്ചു. കേസില്‍ പ്രതിയായ ശേഷമാണ് മോഹൻലാലിന് ആനക്കൊമ്പിൽ ഉടമസ്ഥാവകാശം നല്‍കിയതെന്നും കോടതി പറഞ്ഞു. നിയമം എല്ലാവര്ക്കും ഒരുപോലെ ബാധകമാണ്. സാധാരണക്കാരന് ആയിരുന്നെങ്കില്‍ ഇപ്പോള്‍ ജയിലില്‍ ആയേനെ എന്നും കോടതി വിമർശിച്ചു. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് മോഹന്‍ലാലും കോടതിയില്‍ വാദിച്ചു. ഇത് വൈല്‍ഡ് ലൈഫ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള പ്രോസിക്യൂഷന് ഹര്‍ജി തള്ളിയത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്.
Read MoreCategory: Top News
ആദ്യം ചേച്ചി ബിസ്ക്കറ്റ് തന്നു…പിന്നെ മൂക്കില്‍ മണപ്പിച്ചു…പിന്നെയായിരുന്നു ഇന്ജക്ഷന് ! എട്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് കേരളം…
കോഴിക്കോട്ടെ സ്കൂള്‍ വിദ്യാര്‍ഥിനിയെ ലഹരിമാഫിയ കാരിയറാക്കിയ വാര്‍ത്ത ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. വടകരയിലെ അഴിയൂരിലെ പ്രമുഖ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലഹരി മാഫിയ കാരിയറാക്കി മാറ്റിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്. പരിചയമുള്ള ചേച്ചി ബിസ്ക്കറ്റ് നല്‍കിയാണ് തന്നെ വലയിലാക്കിയതെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. പതിയെ ലഹരി മാഫിയയിലേക്ക് എത്തിച്ചതിന് പിന്നാലെ പെണ്‍കുട്ടിയെ ലഹരിയുടെ കാരിയറാക്കിയെന്നുമാണ് പുറത്തുവന്ന വാര്‍ത്ത. തലശേരിയില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ താന്‍ ലഹരി എത്തിച്ച് നല്‍കിയതായി 12 കാരി വെളിപ്പെടുത്തി. ശരീരത്തില്‍ പ്രത്യേക രീതിയിലുള്ള ചിത്രങ്ങള്‍ വരച്ചായിരുന്നു ലഹരി കടത്തെന്നും കുട്ടി പറയുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ ചോമ്പാല പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും തെളിവുകള്‍ ഇല്ലെന്ന പേരില്‍ പ്രതിയെ വിട്ടയച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഗ്രൂപ്പിലും കബഡി ടീമിലും സജീവമായിരുന്നു. കബഡി കളിക്കിടെ പരിചയമുള്ള ചേച്ചി നല്കിയ ബിസ്കറ്റിലൂടെയായിരുന്നു ലഹരിയുടെ വഴിയിലേക്കെത്തിയത്. പിന്നീട്…
Read More‘സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കാമോ… ‘ഇനി മുഖ്യമന്ത്രി കെ.കെ. രമയെ ‘സാര്‍’ എന്നു വിളിക്കേണ്ടിവരും; ഷംസീറിന്റെ നടപടി സോഷ്യല്‍ മീഡയയില്‍ ട്രോളുകൾക്കൊണ്ട് നിറയുന്നു
സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ സഭയില്‍ ഇല്ലാത്ത സമയം സഭാ നടപടികള്‍ നിയന്ത്രിക്കുവാനുള്ള പാനലില്‍ മുഴുവന്‍ വനിതകളെ ഉള്‍പ്പെടുത്തിയ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ നടപടി സോഷ്യല്‍ മീഡയയില്‍ ട്രോളുകള്‍ക്ക് വഴിയൊരുക്കുകയാണ്. \പലവിധത്തിലുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്. ഭരണപക്ഷത്തുനിന്നു യു. പ്രതിഭ, സി.കെ. ആശ എന്നിവരും പ്രതിപക്ഷത്തുനിന്നു കെ.കെ. രമയുമാണ് പാനലിലുള്ളത്. ‘സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കാമോ…’ ‘ഇനി മുഖ്യമന്ത്രി കെ.കെ. രമയെ ‘സാര്‍’ എന്നു വിളിക്കേണ്ടിവരും…’, ‘എന്നെ മന്ത്രിയാക്കിയില്ലല്ലോ..എന്നാ പിന്നെ എനിക്കൊപ്പം വനിതകളും സ്പീക്കര്‍ കസേരയില്‍ ഇടയ്ക്കെങ്കിലും ഇരിക്കട്ടെ…എങ്ങനുണ്ട്…’ ട്രോളുകൾ ഇങ്ങനെ നീളുന്നു. കെ.കെ. രമ പാനലില്‍ ഉള്‍പ്പെട്ടതോടെ രാഷ്ട്രീയ എതിരാളികള്‍ ഇവരെ ‘സര്’എന്ന് സംബോധന ചെയ്യേണ്ട അവസ്ഥയുണ്ടാകും. ഇതാണ് ട്രോളന്മാര് കൈകാര്യം ചെയ്യുന്നത്. രാഷ്ട്രീയ എതിരാളികളാൽ 51 വെട്ടേറ്റ് കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ വിധവയായ കെ.കെ. രമയ്ക്ക് പിണറായി വിജയനടക്കമുള്ള സിപിഎം…
Read Moreവിദേശ വനിതയുടെ കൊലപാതകം: പ്രതികൾ ജീവിത അവസാനം വരെ ശിക്ഷ അനുഭവിക്കണം; ഒരു ലക്ഷത്തി അറുപത്തയ്യായിരം രൂപ പിഴ
തിരുവനന്തപുരം: വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾക്കും കോടതി ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചു. ശിക്ഷയ്ക്ക് പുറമെ ഒരു ലക്ഷത്തി അറുപത്തി അയ്യായിരം രൂപ പിഴയും കോടതി വിധിച്ചു. പിഴ തുക കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് നൽകണമെന്നും കോടതി വിധിച്ചു. കേസിലെ പ്രതികളായ തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികൾ ജീവിത അവസാനം വരെ ശിക്ഷ അനുഭവിക്കണം. കഴിഞ്ഞ ദിവസം ഇരുവരെയും കോടതി കുറ്റക്കാരെന്ന് കണ്ടെ ത്തിയിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയ ബലാത്സംഗം, ഗുഢാലോചന, കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ പ്രോസിക്യൂഷന് കോടതിയിൽ തെളിയിക്കാനായി. 2018 മാർച്ച് 14 ന് കോവളത്ത് നിന്നാണ് ലാത്വിയൻ യുവതിയെ കാണാതായത്. പോത്തൻകോട്ട് ആയൂർവേദ ചികിത്സക്കെത്തിയ യുവതി കോവളത്തെത്തിയിരുന്നു. അവിടെ നിന്നും പ്രതികൾ തിരുവല്ലം…
Read Moreനിനക്ക് സൗന്ദര്യമില്ലെങ്കിൽ അവൻ എന്റെ കൂടെ പോരും; മറ്റൊരാളുടെ ഭർത്താവിനെ സ്വന്തമാക്കാൻ കാമുകന്റെ ഭാര്യയ്ക്കും കുട്ടിക്കും നേരെ ചെയ്തത് കൊടും ക്രൂരത
കാമുകന്റെ ഭാര്യയ്ക്കും കുട്ടിക്കും നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. യുവാവുമായുള്ള ബന്ധത്തെ ചൊല്ലി രണ്ടു യുവതികളും പതിവായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് സുഹൃത്തുമായി ഗൂഡാലോചന നടത്തിയതിന് ശേഷം ഇവര്‍ യുവതിക്കും രണ്ടര വയസുള്ള കുട്ടിക്കും നേരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. മുഖത്ത് പൊള്ളലേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.
Read Moreഒരു തുണ്ടു ഭൂമിക്ക് വേണ്ടി യുവാവിനെ കൊന്നു; വെട്ടി മാറ്റിയ തലയോടൊപ്പം സെല്‍ഫി; ബന്ധുവും ഭാര്യയും പോലീസ് പിടിയിൽ
റാഞ്ചി: ജാര്‍ഖണ്ഡില്‍ ഭൂമിതര്‍ക്കത്തിനിടെ യുവാവ് ബന്ധുവിന്റെ കഴുത്തറത്തു. കുന്തി ജില്ലയിലെ മുര്ഹൂ സ്വദേശിയായ കാനു മുണ്ട(24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ബന്ധുവായ സാഗര്‍ മുണ്ടയും ഭാര്യയുമടക്കം ആറുപേര്‍ പിടിയിലായി. കാനു മുണ്ട എന്ന യുവാവ് വീട്ടില്‍ തനിച്ചുണ്ടായിരുന്ന സമയത്ത് ബന്ധുവായ സാഗര്‍ മുണ്ടയും സുഹൃത്തുക്കളും ഇവിടെയെത്തി ഇയാളെ അപകടപ്പെടുത്തിയെന്നാണ് എഫ്ഐആര്‍. കഴുത്തറത്തശേഷം അറുത്തുമാറ്റിയ തലയോടൊപ്പം ഇവര്‍ സെല്‍ഫി എടുത്തെന്നും പോലീസ് വ്യക്തമാക്കി. പ്രതികളുടെ മൊബൈല്‍ ഫോണുകളും കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തു. ഭൂമിയുടെ പേരില്‍ ഇരുകുടുംബങ്ങളും തമ്മില്‍ ദീര്‍ഘകാലമായുണ്ടായിരുന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.
Read Moreസജി ചെറിയാൻ വീണ്ടും മന്ത്രിയാകുമോ? ഭരണഘടനയെ അധിക്ഷേപിച്ചു സംസാരിക്കുന്നതിനു തെളിവു ലഭിച്ചിട്ടില്ലെന്ന് പോലീസ്; മന്ത്രിസഭയിലേക്ക് ചേക്കേറാനുള്ള നീക്കം നടത്തി സിപിഎം
തിരുവല്ല: മുന്‍മന്ത്രി സജി ചെറിയാന് ഭരണഘടനയെ അധിക്ഷേപിച്ചു നടത്തിയതായി പറയുന്ന പ്രസംഗവുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി പോലീസ് ഇന്നുതന്നെ കോടതിയെ സമീപിക്കും. മുന്‍മന്ത്രി ഭരണഘടനയെ അധിക്ഷേപിച്ചു സംസാരിക്കുന്നതിനു തെളിവു ലഭിച്ചിട്ടില്ലെന്ന പേരിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് സാധുതയില്ലെന്ന് സർക്കാര്‍ അഭിഭാഷകരുടെ നിയമോപദേശവും പോലീസിനു ലഭിച്ചിരുന്നു. കേസ് അവസാനിപ്പിച്ച് സജി ചെറിയാനെ തിരികെ മന്ത്രിസഭയിലെത്തിക്കാനുള്ള നീക്കം സിപിഎം തലത്തില്‍ ആരംഭിച്ചതിനു പിന്നാലെയാണ് പോലീസും നടപടിക്രമങ്ങള്‍ സജീവമാക്കിയതെന്ന് അറിയുന്നു. കേസ് അവസാനിപ്പിക്കാന്‍ കോടതി അനുമതി നൽകുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.എറണാകുളം സ്വദേശിയായ അഭിഭാഷകന് ബൈജു നോയല്‍ തിരുവല്ല ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് കീഴ് വായ്പുര് പോലീസ് സജി ചെറിയാനെതിരേ കേസെടുത്തത്. സെടുക്കാന്‍ കോടതി നിര്‍ദേശിച്ചതോടെ സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവച്ചു.മല്ലപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി കഴിഞ്ഞ…
Read Moreഅടച്ചിട്ട വീട്ടിലെ വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ ശരീരാവശിഷ്ടങ്ങള്‍ ! കൊലപാതകം നടന്നത് ഒരു വര്‍ഷത്തിനു മുമ്പെന്ന് പോലീസ് നിഗമനം…
ശ്രദ്ധ വാല്‍ക്കറിന്റെ കൊലപാതകത്തിനു പിന്നാലെ സമാനമായ കൂടുതല്‍ സംഭവങ്ങള്‍ രാജ്യത്ത് പുറത്തു വരികയാണ്. ഒപ്പം താമസിച്ചിരുന്ന കാമുകന് ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം 35 കഷണങ്ങളാക്കി വെട്ടിമുറിക്കുകയായിരുന്നു. ഇപ്പോഴിതാ ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്തെ അടച്ചിട്ട വീടിനുള്ളില്‍ സൂക്ഷിച്ച വീപ്പയില്‍ സ്ത്രീയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. കൊലപാതകം നടന്നിട്ട് ഒരുവര്‍ഷത്തോളമായെന്നാണ് പൊലീസ് നിഗമനം. വിശാഖപട്ടണത്തെ മധുരകവാടയിലെ വാടകവീട്ടിലാണ് സംഭവം. വീട് വാടകയ്ക്ക് എടുത്തയാള്‍ വാടക നല്കാത്തതിനാല് ഉടമസ്ഥനെത്തി വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇതേക്കുറിച്ച് വിശാഖപട്ടണം പൊലീസ് കമ്മിഷണര്‍ ശ്രീകാന്ത് പറയുന്നതിങ്ങനെ…വീട് കാലിയാക്കുന്നതിന്റെ ഭാഗമായാണ് ഉടമസ്ഥനെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയത്. ഭാര്യയുടെ പ്രസവം ആണെന്നു പറഞ്ഞ് വീട് വാടകയ്ക്ക് എടുത്തയാള്‍ 2021 ജൂണില്‍ ഇവിടെ നിന്നു പോയി. അയാള്‍ വാടക കൊടുക്കുകയോ സാധനങ്ങള്‍ മാറ്റുകയോ ചെയ്തിട്ടില്ല. ഇയാള്‍ പിന്നീട് ഒരു തവണ…
Read Moreമെട്ടമ്മലിൽ യുവാവിന്റെ മൃതദേഹം ചെളിപുരണ്ട നിലയിൽ; കൈകൾ നെഞ്ചിൽ മടക്കി വെച്ച നിലയിൽ; മകൻ പുറത്തേക്ക് പോയത് ഫോൺവി ളി വന്നതിന് പിന്നാലെയെന്ന് ബന്ധുക്കൾ
തൃക്കരിപ്പൂർ: മെട്ടമ്മലിനടുത്ത് വയലോടിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വയലോടിയിലെ കൊടക്കൽ കൃഷ്ണന്റെയും മർണാടിയൻ അമ്മിണിയുടെയും മകൻ മർണാടിയൻ പ്രിജേഷി (32) നെയാണ് മരിച്ച നിലയിൽ വീടിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയത്. പ്രജേഷിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാരകമായി പരിക്കേറ്റിട്ടുണ്ട്. ബൈക്കിനടുത്ത് ചെളിപുരണ്ട നിലയിലാണ് മൃതദേഹം. കൈകൾ നെഞ്ചിൽ മടക്കി വെച്ച നിലയിലാണുള്ളത്. പയ്യന്നൂരിലെ ലഘുപാനീയ കമ്പനിയുടെ വിതരണക്കാരനും ഡ്രൈവറുമായി ജോലി ചെയ്തു വരികയിരുന്നു. ഇന്നലെ രാത്രി ഒൻപതോടെ വീട്ടിൽ നിന്നുപയ്യന്നൂരിലേക്ക് ഇറങ്ങിയതായി വീട്ടുകാർ പറഞ്ഞു. ഫോൺ വിളി വന്ന ശേഷമാണ് വീട്ടിൽ നിന്നു പോയതായി ബന്ധുക്കൾ പറയുന്നത്. ഇന്ന് പുലർച്ചെ അതുവഴി വന്ന ബന്ധുവാണ് പ്രിജേഷ് മരിച്ചു കിടക്കുന്നത് ആദ്യം കണ്ടത്. സാധാരണ ബൈക്കെടുത്ത് വരുന്ന വഴിയിലല്ല ബൈക്കും മൃതദേഹവും കിടക്കുന്ന നിലയിൽ കണ്ടത്. ഇത് മരണത്തിൽ ദുരൂഹത കൂട്ടുകയാണ്. കാഞ്ഞങ്ങാട് ഡിവൈഎസ്പി…
Read Moreകഞ്ചാവ് കേസിൽ അറസ്റ്റിലായ മകനെ കാണാൻ ബാബുവെത്തി; പോലീസ് സാഹസികമായി വളഞ്ഞിട്ട് പിടിച്ചത് മകനെക്കേൾ വലിയ കള്ളനെ; തീവെട്ടി ബാബു ചില്ലറക്കള്ളനല്ല…
പാലാ: നൂറോളം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് പിടികൂടി. കൊല്ലം ഉളിയനാട് കുളത്തൂര്‍ക്കോണം ഭാഗത്ത് പുത്തന്‍കുളം നന്ദുഭവനില്‍ ബാബു (തീവെട്ടി ബാബു 61) വാണ് പാലാ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഭരണങ്ങാനത്ത് കട കുത്തിപ്പൊളിച്ച് മോഷണം നടത്തുകയും ഈരാറ്റുപേട്ടയില്‍നിന്നും സ്കൂട്ടര്‍ മോഷ്ടിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് പാലാ, ഈരാറ്റുപേട്ട സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ മോഷണം നടത്തിയത് തീവെട്ടി ബാബുവാണെന്ന് കണ്ടെത്തി. തുടര്‍ന്നു ഒളിവിലായിരുന്ന പ്രതിയെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിന്നും അതിസാഹസികമായി പിടികൂടുകയായിരുന്നു. നാലുകിലോഗ്രാം കഞ്ചാവ് കൈവശം വച്ചതിന് നെയ്യാറ്റിന്‍കര ജയിലില്‍ ശിക്ഷയനുഭവിക്കുന്ന തന്റെ മകനെ കാണാനെത്തിയതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം മോഷണക്കേസുകളില്‍ പ്രതിയാണ് ബാബു. എസ്എച്ച്ഒമാരായ കെ.പി. ടോംസണ്, ബാബു സെബാസ്റ്റ്യന്‍, എസ്ഐമാരായ എം.ഡി. അഭിലാഷ്, സിപിഒമാരായ ജോബി, ജോഷി മാത്യു, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ്…
Read More