അര്‍ധനഗ്നയായ യുവതിക്കൊപ്പമുള്ള രാജസ്ഥാന് ന്യൂനപക്ഷ മന്ത്രി സാലിഹ് മുഹമ്മദിന്റെ വീഡിയോ പുറത്തായതോടെ അശോക് ഗെലോട്ട് മന്ത്രിസഭയ്ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് രാജസ്ഥാന് ബിജെപി. സ്ത്രീകള്‍ക്കൊപ്പമുള്ള കോണ്‍ഗ്രസ് മന്ത്രിയുടെ വീഡിയോ പുറത്തു വരുന്നത് ഇതാദ്യമല്ലെന്നും സാലിഹ് മുഹമ്മദിനെ പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. അടിവസ്ത്രമണിഞ്ഞിരിക്കുന്ന യുവതിക്കൊപ്പമുള്ള സാലിഹിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. അന്തരിച്ച മുന്‍ കാബിനറ്റ് മന്ത്രി ഗാസി ഫക്കീറിന്റെ മകനാണ് സാലിഹ് മുഹമ്മദ്. അദ്ദേഹം കാരണമാണ് സാലിഹ് മന്ത്രിയായതെന്നും അശോക് ഗെലോട്ടിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കരുതുന്നതായും ബിജെപിയുടെ ദേശീയ ഐടി വകുപ്പിന്റെ ചുമതലയുള്ള അമിത് മാളവ്യ പറഞ്ഞു.
Read MoreCategory: Top News
പ്രായം ഇരുപത്തിരണ്ടിൽ താഴെ; മദ്യലഹരിയിൽ നടുറോഡിൽ ആക്രമിച്ചത് പോലീസിനെ; ഓട്ടോയിൽ രക്ഷപ്പെട്ട അഞ്ചംഗ സംഘത്തെ പൊക്കി പോലീസ്
മൂന്നാര്‍: മദ്യലഹരിയില്‍ പോലീസിനെ മര്‍ദിച്ച അഞ്ചു യുവാക്കളെ കസ്റ്റഡിയിലെടുത്തു. മര്‍ദനമേറ്റ ഇടുക്കി എആര്‍ ക്യാമ്പിലെ വിഷ്ണു മൂന്നാര്‍ ജനറല്‍ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണവുമായി ബന്ധപ്പെട്ട് മാട്ടുപ്പെട്ടി എസ്റ്റേറ്റ് ഗ്രാംസ്ലാന്ഡ് ഡിവിഷന് സ്വദേശികളായ സുരേഷ് കണ്ണന് (22), ദീപക് (22), മുകേഷ് (24), രാജേഷ് (21), വേലന്‍ (18) എവന്നിവരാണ് മൂന്നാര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം നടന്ന തൃക്കാര്‍ത്തിക ആഘോഷത്തിനിടെയാണ് പോലീസിനു നേരേ ആക്രമണമുണ്ടായത്. മൂന്നാര്‍ ആര്‍ഒ ജംഗ്ഷനു സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് മദ്യപിച്ച് ഓട്ടോയിലെത്തിയ സംഘത്തെ തടഞ്ഞു നിര്‍ത്തി. ഇതിൽ പ്രകോപിതരായ സംഘം പോലീസിനെ ആക്രമിക്കുകയായിരുന്നു. മൂന്നാര്‍ സ്റ്റേഷന് ഓഫീസര്‍ മനേഷ് കെ.പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Read Moreഅവധിക്കാലം ആഘോഷിക്കാനെത്തിയ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ചു; മുത്തച്ഛന് 28വർഷം കഠിന തടവ്; മുണ്ടക്കയത്തെ സംഭവം ഇങ്ങനെ…
മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മയുടെ അച്ഛന് 28 വർഷം കഠിന തടവും 3.02 ലക്ഷം രൂപ പിഴയും. മുണ്ടക്കയം സ്വദേശിയായ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണു പ്രതിയെ കോട്ടയം അഡീഷണൽ ജില്ലാ കോടതി-ഒന്ന് ജഡ്ജി കെ.എൻ. സുജിത്ത് ശിക്ഷിച്ചത്. 2020 സെപ്റ്റംബർ 19 മുതൽ 2020 ഒക്ടോബർ 26 വരെയാണു കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയുടെ മാതാപിതാക്കൾ വിവാഹബന്ധം വേർപ്പെടുത്തി പിരിഞ്ഞുകഴിയുകയായിരുന്നു. പെണ്‍കുട്ടിയും സഹോദരനും കോണ്വെന്റിൽനിന്നാണു വിദ്യാഭ്യാസം നടത്തിയിരുന്നത്. അവധിക്കാലത്ത് ഇരുവരും മാതാപിതാക്കളുടെ വീടുകളിലാണു കഴിഞ്ഞിരുന്നത്. 2019 മുതലുള്ള അവധിക്കാലത്ത് വീട്ടിൽ വന്നു നിന്നിരുന്നപ്പോഴാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് അമ്മ മുണ്ടക്കയം പോലീസിൽ പരാതി നൽകുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ വി. ഷൈൻകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി എം.എൻ. പുഷ്കരൻ കോടതിയിൽ…
Read Moreയൂട്യൂബറുടെ ഹണിട്രാപ്പ് പാളി!വ്യവസായിയുടെ പരാതിയില്‍ പിടിയിലായത് ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള താരം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 80 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. ഗുരുഗ്രാമിലെ ഒരു വ്യവസായി നല്കിയ പരാതിയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള നമ്ര ഖാദിറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതി കൂടിയായ ഇവരുടെ ഭര്‍ത്താവ് വിരാട് ബെനിവാള്‍ ഒളിവിലാണ്. ഒരു പരസ്യ സ്ഥാപനം നടത്തുന്ന പരാതിക്കാരന് ഗുരുഗ്രാമിലെ സോഹ്ന റോഡിലെ ഒരു ഹോട്ടലില്‍ വച്ചാണ് പ്രതികളുമായി കൂടിക്കാഴ്ച നടത്തിയത്. ഇയാള്‍ തന്റെ ബിസിനസ്സ് പ്രൊമോട്ട് ചെയ്യാന്‍ യൂട്യൂബറിനോട് ആവശ്യപ്പെട്ടു. ഇതിനായി പ്രതികള്‍ 2.5 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയെങ്കിലും യൂട്യൂബ് ചാനലില്‍ ബിസിനസ് പ്രൊമോട്ട് ചെയ്തില്ല. ഇക്കാര്യം ചോദ്യം ചെയ്തതോടെയാണ് യൂട്യൂബറും ഭര്‍ത്താവും ഹണി ട്രാപ്പില്‍ കുടുക്കി ചെയ്ത് 80 ലക്ഷം രൂപ കൂടി തട്ടിയെടുക്കുകയായിരുന്നു. യൂട്യൂബര്‍ തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചെന്നും ലഹരി പദാര്‍ത്ഥം നല്‍കിയെന്നും വ്യവസായി പോലീസിന്…
Read Moreകാസർഗോട്ടെ ‘കിംഗ് ലയർ’ ! നാലുവര്‍ഷംകൊണ്ട് തട്ടിയെടുത്തത് 108 കോടി; പണം തട്ടിയത് ഭാര്യാപിതാവിൽനിന്ന്; സോനം കപുറിന് 35 ലക്ഷത്തിന്റെ വസ്ത്രങ്ങള്‍
ഷൈബിന് ജോസഫ് കാസര്‍ഗോഡ്: ഇല്ലാത്ത ബിസിനസ് ഡീലുകളുടെയും സ്വത്ത് കച്ചവടത്തിന്റെയും ഇന്‍കം ടാക്സ് റെയ്ഡുകളുടെയും പേരു പറഞ്ഞും നിരവധി വ്യാജരേഖകള്‍ ചമച്ചും സിനിമാതാരങ്ങളുടെയും വന്‍കിട ബിസിനസുകാരുടെയും പേരുകള്‍ ദുരുപയോഗം ചെയ്തും നാലുവര്‍ഷംകൊണ്ട് യുവാവ് തന്റെ ഭാര്യാപിതാവില്‍നിന്നു തട്ടിയെടുത്തത് 107,98,85,909 രൂപ! കാസര്‍ഗോഡ് ചെങ്കള സ്വദേശി മുഹമ്മദ് ഹഫീസ് കുദ്രോളി (28) യാണ് നുണകളുടെ സാമ്രാജ്യംതന്നെ പടുത്തുയര്‍ത്തി വമ്പന്‍ തട്ടിപ്പ് നടത്തിയത്. കുടുംബസമ്മേതം ദുബായില്‍ താമസിക്കുന്ന ആലുവ സ്വദേശി അബ്ദുള്‍ ലാഹിര്‍ ഹസനാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്. ഹസന്റെ പരാതിയില്‍ എറണാകുളം ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ അന്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഹഫീസിനെ കൂടാതെ അയാളുടെ പിതാവ് ഷാഫി കുദ്രോളി, അമ്മ ആയിഷ, വ്യാജരേഖകളുണ്ടാക്കാന്‍ സഹായിച്ചെന്ന് പറയപ്പെടുന്ന അക്ഷയ് തോമസ് വൈദ്യന് എന്നിവര്‍ക്കെതിരേയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ നാലുപേരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കോടതി ഇതില്‍ നാളെ വാദം…
Read Moreപ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വല്യപ്പന് 28 വർഷം തടവ്! കോട്ടയം മുണ്ടക്കയത്ത് നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കോട്ടയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മയുടെ അച്ഛന് 28 വർഷം കഠിന തടവും 3.02 ലക്ഷം രൂപ പിഴയും. മുണ്ടക്കയം സ്വദേശിയായ 12 കാരിയെ പീഡിപ്പിച്ച കേസിലാണു കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി കെ.എൻ. സുജിത്ത് ശിക്ഷ വിധിച്ചത്. 2020 സെപ്റ്റംബർ 19 മുതൽ 2020 ഒക്ടോബർ 26 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയുടെ മാതാപിതാക്കൾ വിവാഹബന്ധം വേർപ്പെടുത്തി പിരിഞ്ഞു കഴിയുകയായിരുന്നു. പെണ്‍കുട്ടിയും സഹോദരനും കോണ്വന്റിൽനിന്നാണു വിദ്യാഭ്യാസം നടത്തിയിരുന്നത്. അവധിക്കാലത്ത് ഇരുവരും മാതാപിതാക്കളുടെ വീടുകളിലാണു കഴിഞ്ഞിരുന്നത്. അവധിക്കാലത്ത് വീട്ടിൽ വന്ന് നിന്നിരുന്നപ്പോഴാണു പെണ്‍കുട്ടിയുടെ അമ്മയുടെ അച്ഛൻ പീഡിപ്പിച്ചത്. ഒരു ദിവസം വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ അമ്മ, കുട്ടി കുളിക്കുന്പോൾ അച്ഛൻ ഒളിഞ്ഞു നോക്കുന്നത് കണ്ടു. തുടർന്ന് മകളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് മുണ്ടക്കയം പോലീസിൽ പരാതി…
Read Moreഡിവൈഎഫ്ഐ നേതാവിന്റെ ഫോണ്‍ തുറന്ന പോലീസ് ഞെട്ടി ! ഫോണില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഓളം സ്ത്രീകളുമായുള്ള ലൈംഗികബന്ധത്തിന്റെ വീഡിയോകള്‍…
ലഹരിയ്ക്കെതിരേ ഘോരഘോരം പ്രസംഗിക്കുന്ന ഡിവൈഎഫ്ഐ നേതാവ് ജിനേഷിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് അക്ഷരാര്‍ഥത്തില്‍ അമ്പരന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതുള്‍പ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോകളാണ് ഇയാളുടെ ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. ഇത് കൂടുതല്‍ സാങ്കേതികപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റി പ്രസിഡന്റായ ജിനേഷിന് ഹിന്ദിയിലും ഇക്കണോമിക്സിലും ബിരുദാനന്തരബിരുദമുണ്ട്. പെണ്‍കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കത്തി, കഠാര, വാള് തുടങ്ങിയ മാരകായുധങ്ങളുപയോഗിക്കുന്നതിന്റെ ദൃശ്യവും ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ ഉള്‍പ്പെടെ എട്ടുപേരെ മലയിന്‍കീഴ് പോലീസ് അറസ്റ്റു ചെയ്തിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്. ഡി.വൈ.എഫ്.ഐ. വിളവൂര്‍ക്കല്‍ മേഖലാ കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ജെ.ജിനേഷ്(29), തൃശ്ശൂര്‍ കുന്ദംകുളം കോനത്തുവീട് മേത്തല എസ്.സുമേജ്(21), മലയം ചിത്തിരയില്‍ എ.അരുണ്‍(മണികണ്ഠന്-27), വിളവൂര്‍ക്കല്‍ തൈവിള തുണ്ടുവിള തുറവൂര്‍ വീട്ടില്‍ സിബി(20), ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന…
Read Moreയുവതിയെ പട്ടാപ്പകൽ ക്രൂരമായി വെട്ടിക്കൊന്നു; ആക്രമിക്കപ്പെട്ട യുവതിയുടെ കൈയും ചെവിയും മാറിടവും മുറിച്ചു മാറ്റി;പ്രതികരിക്കാതെ ഭയന്ന് ജനക്കൂട്ടം
പാറ്റ്ന: കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് യുവതിയെ പട്ടാപ്പകൽ ക്രൂരമായി കൊലപ്പെടുത്തി. ബിഹാറിലെ ഭഗൽപുരിലാണ് സംഭവം. നീലം എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മകളുടെ വിവാഹാവശ്യത്തിനായി ഷക്കീൽ മിയാൻ എന്നയാളിൽ നിന്നും നീലം പണം കടം വാങ്ങിയിരുന്നു. എന്നാൽ പണം മടക്കി നൽകാൻ നീലത്തിന് സാധിച്ചില്ല. ഇതേതുടർന്നാണ് കൊലപാതകം നടന്നത്. ജുദിന് മിയാന്‍ എന്നയാളുമായി ചേര്‍ന്നാണ് ഷക്കീല്‍ കൃത്യം നടത്തിയത്. വലിയ ജനക്കൂട്ടത്തിന്റെ നടുവില്‍ വച്ച് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പ്രതികള്‍ ഇവരെ കൊന്നത്. ഇവര്‍ നീലത്തിന്റെ കൈയും ചെവിയും മാറിടവും ഇവർ മുറിച്ചു മാറ്റി. എന്നാല്‍ സംഭവത്തില്‍ ആരും ഇടപെടുകയും പ്രതികളെ തടയുകയോ ചെയ്തില്ല. പിന്നീട് ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരിക്കുന്നതിന് മുന്‍പ് കൊലപാതകികളുടെ പേര് നീലം പറഞ്ഞിരുന്നു. സംഭവത്തില്‍ പ്രതികളെ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.
Read Moreദക്ഷിണകൊറിയന്‍ സിനിമ കണ്ടത് കുറ്റമായി ! രണ്ടു കൗമാരക്കാരുടെ ജീവനെടുത്ത് ഉത്തര കൊറിയന്‍ ഭരണകൂടം…
ദക്ഷിണ കൊറിയന്‍ സിനിമ കാണുകയും വില്‍ക്കുകയും ചെയ്ത രണ്ട് ആണ്‍കുട്ടികളെ ഉത്തര കൊറിയന്‍ ഭരണകൂടം വെടിവെച്ചു കൊന്നതായി ആരോപണം. 16, 17 വയസ്സുള്ള കുട്ടികളെയാണ് ഉത്തര കൊറിയയിലെ ഫയറിങ് സ്ക്വാഡ് വെടിവച്ചു കൊന്നതെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള റിയാങ്ഗാങ് പ്രവിശ്യയിലെ സ്കൂളില്‍ പഠിച്ചിരുന്ന കുട്ടികളാണിവര്‍. പൊതുജന മധ്യത്തിലാണു ശിക്ഷ നടപ്പിലാക്കിയത്. ദക്ഷിണ കൊറിയന്‍ സിനിമകള്‍ക്ക് നിരോധനമുള്ള രാജ്യത്ത് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഭരണകൂടം സ്വീകരിക്കുന്നുണ്ട്. ദക്ഷിണ കൊറിയന്‍ സിനിമകള്‍ക്കും പാട്ടുകള്‍ക്കും ഷോകള്‍ക്കും വര്‍ധിച്ചു വരുന്ന ജനപ്രീതി കാരണമാണ് ഇവ കിം ജോങ് ഉന്‍ ഭരണകൂടം 2020ല്‍ നിരോധിച്ചത്. കിം ജോങ് ഉന്‍ മകളുമായി പൊതുവേദിയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രം സര്‍ക്കാര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ക്രൂരമായ വധശിക്ഷയുടെ വാര്‍ത്ത വരുന്നത്. ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനാണ്…
Read Moreതത്ത്വമസി..! ശബരിമലയിൽ എല്ലാവരും സാധാരണ തീര്‍ഥാടകർ, വിഐപി ദര്‍ശനം വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല നിലയ്ക്കലില്‍ താത്കാലിക ഹെലിപാഡാണ് നിലവിലുള്ളതെന്നും ഇവിടെ റെഗുലര്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്നും ഹൈക്കോടതി. അടിയന്തര ആവശ്യങ്ങള്‍ക്കാണ് നിലയ്ക്കലിലെ താത്കാലിക ഹെലിപാഡ് ഉപയോഗിക്കുന്നത്. മണ്ഡല മകരവിളക്കു സീസണില്‍ ഇത് ഉപയോഗിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ടെന്നും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. നിലയ്ക്കലിൽ എത്തിയാല്‍ പിന്നെ എല്ലാവരും സാധാരണ തീര്‍ഥാടകരാണ്. ആര്‍ക്കും പ്രത്യേക പരിഗണന നല്‍കാനാകില്ല. ഇക്കാര്യം ദേവസ്വം ബോര്‍ഡ് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ശബരിമലയിലേക്ക് ഹെലികോപ്ടര്‍ സര്‍വീസ് നടത്തുന്നുവെന്നു വ്യക്തമാക്കി എന്‍ഹാന്‍സ് ഏവിയേഷന്‍ സര്‍വീസസ് എന്ന കമ്പനി ഒരു വെബ്സൈറ്റില്‍ പരസ്യം നല്കിയതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സ്വമേധയാ പരിഗണിച്ച ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് ഇതു പറഞ്ഞത്. കേരള പോലീസ് ആക്ട് പ്രകാരമുള്ള പ്രത്യേക സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് നിലയ്ക്കലെന്ന് കോടതി പറഞ്ഞു. പെരിയാര്‍ ടൈഗര്‍…
Read More