കൊച്ചി: മെട്രോ നഗരത്തിൽ മോഡലിനെ കാറിൽ കൂട്ടമാനഭംഗത്തിന് വിധേയമാക്കി. കൊച്ചി സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു പീഡനം. സംഭവത്തിൽ കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്നു യുവാക്കളും ഒരു യുവതിയും അറസ്റ്റിലായി. വ്യാഴാഴ്ച അർധരാത്രിയിലായിരുന്നു സംഭവം. കാക്കനാട് താമസിക്കുന്ന മോഡലും ഇവരുടെ സുഹൃത്തായ യുവതിയും പ്രതികളായ യുവാക്കളും നഗരത്തിലെ ബാറിൽ മദ്യപിക്കാനെത്തിയിരുന്നു. മദ്യപിക്കുന്നതിനിടെ മോഡൽ ബാറിൽ കുഴഞ്ഞുവീണു. തുടർന്ന് ഒപ്പമുണ്ടായിരുന്ന യുവാക്കൾ മോഡലിനെ കാറിൽ കൊണ്ടുപോയി. ഈ സമയം ഇവരുടെ കൂടെയുണ്ടായിരുന്ന സ്ത്രീ ഇവർക്കൊപ്പം കാറിൽ കയറിയില്ല. കാറിൽ യാത്ര ചെയ്യുന്നതിനിടെ മോഡലിനെ യുവാക്കൾ കൂട്ടമാനഭംഗത്തിന് ഇരയാക്കി. പിന്നീട് യുവതി താമസിക്കുന്ന കാക്കനാട്ടെ വീട്ടിൽ ഇറക്കിവിട്ടു. ദുരനുഭവം മോഡൽ തന്റെ മറ്റൊരു സുഹൃത്തിനോട് പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സുഹൃത്തിന്റെ സുഹൃത്ത് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
Read MoreCategory: Top News
പ്രണയത്തിനു പ്രായം ഒരു തടസമല്ല! ആ ഒരു മൂളിപ്പാട്ട് ഷുമൈലയുടെ ഹൃദയം കീഴടക്കി; 70കാരനും 19കാരിയും വിവാഹിതരായി
പ്രണയത്തിനു പ്രായം ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് പാക്കിസ്ഥാനിൽ നിന്നുള്ള ലിയാഖത്ത് അലിയും ഷുമൈലയും. 70 കാരനായ അലിയും 19 കാരി ഷുമൈലയും നാലു മാസം മുമ്പാണ് വിവാഹിതരായത്. യുട്യൂബര്‍ സയ്യിദ് ബാസിത് അലിയാണ് ഇവരുടെ പ്രണയ കഥ പങ്കുവച്ചത്. ലാഹോറിൽവച്ച് പ്രഭാത സവാരിക്കിടെയാണ് ഇവര്‍ കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. അതിനു കാരണമായത് ഒരു മൂളിപ്പാട്ടും. ഷുമൈലയ്ക്ക് പിന്നിലായി നടന്നിരുന്ന ലിയാഖത്ത് അലി എന്നും മൂളിപ്പാട്ട് പാടുമായിരുന്നു. ഇതിൽ ഒരു പാട്ട് ഷുമൈലയുടെ ഹൃദയം കീഴടക്കിയെന്നും പ്രണയത്തിലായി എന്നുമാണ് ഇവർ പറയുന്നത്. പ്രണയത്തിൽ പ്രായമോ മതമോ ഇല്ല. പ്രണയം മാത്രമാണുള്ളത്. ഞങ്ങളുടെ ബന്ധത്തിൽ കുടുംബാംഗങ്ങൾക്ക് എതിർപ്പുണ്ടായിരുന്നുവെന്നും എന്നാൽ അവരെ പറഞ്ഞു സമ്മതിപ്പിക്കുകയായിരുന്നുവെന്നും ഷുമൈല പറയുന്നു. ലാഹോറിലാണ് ഇവരിപ്പോൾ താമസിക്കുന്നത്. പ്രണയിക്കാൻ പ്രായപരിധി ഇല്ല എന്നാണ് ലിയാഖത്തിന്റെ പക്ഷം. ‘‘എനിക്ക് പ്രമേഹമോ രക്ത സമ്മർദ്ദമോ ഇല്ല. ഞാൻ പൂർണമായും ആരോഗ്യവാനാണ്. പ്രണയത്തിന്…
Read Moreസ്വന്തം കുഞ്ഞിനെയും ഭര്‍ത്താവിന്റെ അമ്മയേയും കാമുകനുമായി ചേര്‍ന്ന് കൊലപ്പെടുത്തിയ അനുശാന്തി പുറത്തേയ്ക്ക് ! ജാമ്യം നല്‍കിയതിന്റെ കാരണം…
ന്യൂഡല്‍ഹി: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസ് പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തീര്പ്പാക്കുന്നുവരെയാണ് ഇടക്കാല ജാമ്യം. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നൽകിയത് കൊലപാതക കേസില്‍ തനിക്ക് പങ്കില്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമായിരുന്നു അനുശാന്തിയുടെ ഹർജി. ജാമ്യം നൽകുന്നതിനെ സംസ്ഥാനം ശക്തമായി എതിർത്തു. ഹൈക്കോടതിയിലെ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് സംസ്ഥാനത്തിനായി ഹാജാരായ സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി. അഹമീദ് വാദിച്ചു. അഭിഭാഷകൻ വി.കെ. ബിജു വഴിയാണ് അനുശാന്തി ഹർജി നൽകിയത്. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് കോടതി ജാമ്യം നൽകിയത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ സുപ്രീം കോടതി അനുശാന്തിക്ക് പരോൾ അനുവദിച്ചിരുന്നു. രണ്ടുമാസത്തെ പരോളായിരുന്നു അന്ന് അനുവദിച്ചത്. 2014 ഏപ്രിലില്‍ നാലു വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭർത്താവിന്റെ അമ്മ ഓമനയെയും കാമുകനുമായി…
Read Moreരക്തംവീണ ആത്മഹത്യാകുറിപ്പിൽ അവളെല്ലാം എഴുതി; കാമുകന്റെ വിവാഹം കണ്ട് മടങ്ങിയ യുവതി മുട്ടാർ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു; കാമുകനെ പൊക്കി പോലീസ്
കൊച്ചി: ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം വീട്ടിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയ കേസിൽ മുട്ടാർ സ്വദേശിയായ കാമുകനെ പാലാരിവട്ടം പോലീസ് ഇന്നും ചോദ്യം ചെയ്യും. ഇയാളെ ഇന്നലെ വൈകുന്നേരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ യുവാവുമായി ആത്മഹത്യ ചെയ്ത അനൂജ പ്രണയത്തിലായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്ന് പാലാരിവട്ടം പോലീസ് ഇൻസ്പെക്ടർ ജോസഫ് സാജൻ പറഞ്ഞു. ഒക്ടോബർ 24ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അനുജ പ്രണയത്തിലായിരുന്നെന്ന് പറയുന്ന യുവാവിന്റെ വിവാഹ സൽക്കാരം ഒക്ടോബർ 23ന് ഇടപ്പള്ളിയിൽ നടന്നിരുന്നു. ഇവിടെ അനൂജ എത്തിയതായും വാക്കുതർക്കം ഉണ്ടായതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവിടെനിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയ അനൂജ പുലർച്ചയോടെ സ്കൂട്ടറിൽ വീടുവിട്ടിറങ്ങുകയായിരുന്നു. പിന്നീട് 24ന് വൈകിട്ടോടെ ഏലൂർ ഫെറിക്കുസമീപം അനൂജയുടെ മൃതദേഹം കണ്ടെത്തി. മുറിയിൽ രക്തത്തുള്ളികളും ആത്മഹത്യാക്കുറിപ്പും കണ്ടത്തിയതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.…
Read Moreവീട്ടമ്മയെ വീട്ടുമുറ്റത്തു നിന്നും തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തു ! പഴയ സഹപാഠിയെത്തിരഞ്ഞ് പോലീസ്…
തൃശൂര്‍ കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിനിയായ വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ മുന്‍ സഹപാഠിയ്ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. വീട്ടമ്മയായ യുവതിയെ രാവിലെ വീട്ടുമുറ്റത്തു കാറുമായി എത്തിയ അന്തിക്കാട് സ്വദേശി ആരോമല്‍ ബലം പ്രയോഗിച്ച് കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. ബലാല്സംഗത്തിനിരയാക്കിയതി ശേഷം പിറ്റേന്നു രാവിലെ തൃശൂര്‍ നഗരത്തില്‍ ഇറക്കിവിട്ടു. തുടര്‍ന്ന് യുവതി ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. യുവതിയെ കാണാതായതോടെ ഭര്‍ത്താവ് കുന്നംകുളം പോലീസിനു പരാതി നല്‍കിയിരുന്നു. രാത്രിമുഴുവന്‍ പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായിരുന്നില്ല. സ്കൂള്‍ പഠനകാലത്ത് യുവതിയുടെ സഹപാഠിയാണ് ആരോമല്‍. ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. ആരോമലിന് കാര്‍ തരപ്പെടുത്തി കൊടുത്ത വാഹനത്തട്ടിപ്പ് കേസിലെ പ്രതി ഷെറിനെ പോലീസ് പിടികൂടി.
Read Moreഞാൻ അയാളെ തലയണകൊണ്ടു ശ്വാസം മുട്ടിച്ചു കൊല്ലും, ഹൃദയാഘാതം മൂലം ചേട്ടൻ മരിച്ചെന്ന് രാവിലെ ബന്ധുക്കളെ വിളിച്ചറിയിക്കും; അച്ഛന്റെ മരണത്തിൽ അമ്മയേയും കാമുകനെയും കുടുക്കി മകൾ
മുംബൈ: അച്ഛന്റെ മരണത്തിൽ സംശയം തോന്നി മകൾ നടത്തിയ അന്വേഷണത്തിൽ അമ്മയും കാമുകനും കുടുങ്ങി. മുൻ സർക്കാർ ഉദ്യോഗസ്ഥനായ ചന്ദ്രപുർ സ്വദേശി മൂന്നു മാസം മുന്‍പാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണമെന്നായിരുന്നു ധാരണ. സംഭവത്തിൽ ഭാര്യ രഞ്ജന രാംതെക്, കാമുകന് മുകേഷ് ത്രിവേദി എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് രഞ്ജന കാമുകന് മുകേഷിനെ ഫോണിൽ വിളിച്ച് പറഞ്ഞ ശബ്ദരേഖ കണ്ടെടുത്തതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. ഉറങ്ങുകയായിരുന്ന ഭർത്താവിനെ രഞ്ജന, തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഹൃദയാഘാതം മൂലമാണ് ഭർത്താവു മരിച്ചതെന്ന് രഞ്ജന പറഞ്ഞുവിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന്, മൃതദേഹം സംസ്കരിക്കുകയും ചെയ്തു.അതേസമയം, അമ്മയുടെ പെരുമാറ്റത്തിൽ മകൾ ശ്വേതയ്ക്കു സംശയം തോന്നിയിരുന്നു. മൂന്നു മാസത്തിനു ശേഷം ശ്വേത അമ്മയെ കാണാനെത്തി. ഫോൺ വിളിക്കാൻ അമ്മയുടെ ഫോൺ വാങ്ങിയപ്പോഴാണ് ശബ്ദരേഖ കണ്ടെടുക്കുന്നത്. ‘‘ഞാൻ അയാളെ തലയണകൊണ്ടു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.…
Read More‘ഞാനും രാഗേഷും തമ്മിൽ ഒന്നിച്ചു ജീവിക്കാമെന്ന കരാർ മാത്രം…’ കോടതി വിധിക്ക് പിന്നാലെ വീണ്ടും ഫേസ് ബുക്ക് പോസ്റ്റുമായി പ്രിയ വർഗീസ്
സ്വന്തം ലേഖകൻകണ്ണൂർ: കോടതി വിധിക്ക് പിന്നാലെ വീണ്ടും ഫേസ് ബുക്ക് പോസ്റ്റുമായി പ്രിയ വർഗീസ്. പഴയ മുത്തശിക്കഥകളിൽ അപ്പകഷ്ണത്തിനു വേണ്ടി പോരാടി അപ്പമൊന്നും കിട്ടാതെ തിരിച്ചുവന്ന കഥയെയാണ് കോടതി വിധിയോട് ഉപമിക്കുന്നത്. മാധ്യമങ്ങൾക്കെതിരേയാണ് പോസ്റ്റിൽ വിമർശനങ്ങളേറെയും. 2012ൽ അസിസ്റ്റന്റ് പ്രഫസർ ആയി ജോലിയിൽ പ്രവേശിച്ച ഒരാൾക്ക് അസോസിയേറ്റ് പ്രഫസർ ആകാൻ പുതിയ ഒരു നിയമനം തേടി പോകേണ്ട കാര്യമൊന്നുമില്ല.. ജീവിച്ചിരിപ്പുണ്ടെങ്കിൽ അത് ആയിരിക്കുമെന്നും പോസ്റ്റിൽ പറയുന്നു.കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിസരം വൃത്തിയാക്കുന്ന ചിത്രവും ഫേസ്ബുക്കിൽ കൊടുത്തിട്ടുണ്ട്. നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) പരിപാടിയിൽ കുഴി വെട്ടിയാൽ അധ്യാപന പരിചയമാകുമോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയായി പ്രിയ വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇന്നലെ ഹൈക്കോടതിയിലും ഇതിനെതിരേ വിമർശനം ഉണ്ടായിരുന്നു. ” നാഷണൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമെന്നുള്ള പോസ്റ്റാണ് വിവാദത്തിലായിരുന്നത്. ഇതിനിടയിലാണ്…
Read Moreസുശാന്തിന് ആത്മവിശ്വാം നൽകാൻ ആശ്വാസവാക്കുകളുമായി കൂട്ടുകാർ ഓടിയെത്തി; കൈയ്യും മെയ്യും മറന്ന് നാട്ടുകാർ സഹായത്തിനെത്തി; മണ്ണിനടിയിൽ കുടുങ്ങിയ യുവാവിനെ രണ്ടുമണിക്കൂറിനുശേഷം രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
ചിങ്ങവനം: ഇടിഞ്ഞു വീണ മതില് കെട്ടുന്നതിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിയ അതിഥിത്തൊഴിലാളിയെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. കോല്‍ക്കത്ത സ്വദേശി സുശാന്താണ്(24) മണ്ണിനടിയില്‍ കുടുങ്ങിയത്. മറിയപ്പള്ളി പൊന്‍കുന്നത്ത് കാവിനുസമീപം കാവനാല്‍ക്കടവില്‍ ജിഷോര്‍ കെ. ഗോപാലിന്റെ പുരയിടത്തിലെ മതില് നിര്‍മാണത്തിനിടെയാണ് അപകടം. സുശാന്തും മറ്റു മൂന്നു പേരുമാണ് നിര്‍മാണ പ്രവര്ത്തനത്തിലേർപ്പെട്ടിരുന്നത്. ഇന്നലെ രാവിലെ 9.15നായിരുന്നു അപകടം. രണ്ടാഴ്ച മുന്‍പ് കനത്ത മഴയില്‍ ഇടിഞ്ഞു പോയ 15 അടി പൊക്കമുള്ള മതില് വീണ്ടും നിര്‍മിക്കുന്നതിനായി വാനം എടുക്കുന്നതിനിടെയാണ് അപകടം നടന്നത്. സുശാന്ത് വെട്ടിയ വാനം വൃത്തിയാക്കുന്നതിനിടെ മുകളില്‍നിന്നു മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട മറ്റു തൊഴിലാളികള്‍ ഓടി മാറി. സുശാന്തിന്റെ അരപ്പൊക്കം മുകളിലേക്കാണ് ആദ്യം മണ്ണിടിഞ്ഞു വീണത്. സുശാന്ത് മണ്ണ് മാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സിമന്റ് ചട്ടി കാലില്‍ ഉടക്കിയതിനാൽ കാലുയര്‍ത്താന്‍ സാധിക്കാതെ വന്നു. ഇതോടെ പ്രദേശവാസികൾ സ്ഥലത്തെത്തി രക്ഷാ…
Read Moreകോട്ടയംകാരനും കോയമ്പത്തൂരുകാരിയും അടുത്തത് ബിബിഎ പഠനത്തിനിടെ ! പിന്നെ ലിവിംഗ് ടുഗദറായി…മയക്കുമരുന്ന് കച്ചവടം തൊഴിലുമാക്കി; മലയാളി-തമിഴ് ദമ്പതികള്‍ മയക്കുമരുന്ന് കേസില്‍ വീണ്ടും അറസ്റ്റില്‍…
പരപ്പന അഗ്രഹാരത്തില്‍ മയക്കുമരുന്ന് വില്പനക്കിടെ പിടിയിലായ മലയാളി ദമ്പതികള്‍ മുമ്പ് മയക്കുമരുന്ന് കേസില്‍ പ്രതികളായവര്‍. മാസങ്ങള്‍ക്ക് മുമ്പ് കോടികളുടെ മയക്കുമരുന്നുമായി പിടിയിലായി ജയിലില്‍ കിടന്ന ദമ്പതികള്‍, ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി കച്ചവടം നടത്തുകയായിരുന്നു. കോട്ടയം സ്വദേശി സിഗില്‍ വര്‍ഗീസ് മാമ്പറമ്പില്‍ (32), കോയമ്പത്തൂര്‍ സ്വദേശി വിഷ്ണു പ്രിയ (22) എന്നിവരാണ് ബംഗളൂരു പൊലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഏഴു കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഇവര്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഇവര്‍ മയക്കുമരുന്ന് വ്യാപാരത്തില്‍ വീണ്ടും സജീവമാകുകയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് ഹാഷിഷ് ഓയില്‍ കൊണ്ടുവന്ന് ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളാക്കി വില്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി. മുഖ്യമായും വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു ബിസിനസ്. ബംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഒന്നിച്ച് ബിബിഎ പഠനം നടത്തുന്നതിനിടെയാണ് വിഷ്ണുപ്രിയയും സിഗില്‍ വര്‍ഗീസും…
Read More12നും 50നും ഇടയിലുള്ള സ്ത്രീകളെ ഒരു കാരണവശാലും മല ചവിട്ടാന്‍ അനുവദിക്കില്ല ! എന്തു വിലകൊടുത്തും ആചാരം സംരക്ഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്
ശബരിമലയിലെ ആചാര സംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് അറിയിച്ചു. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി വിശദീകരിച്ചു. തീര്‍ത്ഥാടനകാലം തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍ക്കുള്ള ആഭ്യന്തര വകുപ്പിന്റെ കൈപ്പുസ്തകത്തിലാണ് വിവാദ നിര്‍ദ്ദേശം ഉണ്ടായിരുന്നത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനടക്കം ഈ നിര്‍ദ്ദേശത്തിനെതിരെ കടുത്ത ഭാഷയില്‍ രംഗത്ത് വന്നിരുന്നു. വിശ്വാസികള്‍ ഒരിക്കല്‍ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിര്‍ന്നാല്‍ പഴയതൊന്നും ഓര്‍മ്മിപ്പിക്കരുതെന്നും പറഞ്ഞായിരുന്നു കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് കുറിപ്പ്. ഇതിന്റെയൊക്കെക്കൂടി അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതില്‍ അന്തിമ തീരുമാനം വരുന്നത് വരെ മുന്‍കാല…
Read More