സാമ്പത്തിക പ്രതിസന്ധിക്ക് മേലെ സഖാവിന്‍റെ സുരക്ഷ..! പി.ജയരാജന് സര്‍ക്കാര്‍ ചെലവില്‍ ബുള്ളറ്റ് പ്രൂഫ് കാറ് വാങ്ങാൻ 35 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം:  ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും സിപിഎമ്മിലെ മുതിര്‍ന്ന നേതാവുമായ പി.ജയരാജന് കാറ് വാങ്ങാന്‍ 35 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. പി.ജയരാജന്‍റെ ശാരീരികാവസ്ഥകൂടി പരിഗണിച്ചാണ് തീരുമാനമെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധിക്കും ചെലവ് ചുരുക്കലിനും ഇടയിലാണ് ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാന്‍ അനുമതി നല്‍കിയത്. ഈ മാസം 15ന് വ്യവസായ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. വ്യവസായമന്ത്രി പി.രാജീവ് കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. പിന്നീട് മന്ത്രിസഭാ യോഗം ഉത്തരവിന് അംഗീകാരം നല്‍കി.  സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി ചീഫ് സെക്രട്ടറി നവംബര്‍ നാലിനും ധനവകുപ്പ് ഈ മാസം ഒമ്പതിനും പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കെയാണ് തീരുമാനം.

Read More

കുടിക്കാന്‍ നല്‍കിയ ബിയറില്‍ എന്തോ കലര്‍ത്തിയതായി സംശയമുണ്ടെന്ന് ബലാല്‍സംഗത്തിനിരയായ 19കാരി ! ബാര്‍ ഹോട്ടലിനെ ചുറ്റിപ്പറ്റി ദുരൂഹത…

കാസര്‍കോട് സ്വദേശിയായ 19കാരി മോഡലിനെ ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം ചെയ്‌തെന്ന കേസില്‍ എറണാകുളം എംജി റോഡിലെ അറ്റ്‌ലാന്റിസ് ജംക്ഷനിലുള്ള ബാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം. ഹോട്ടല്‍ ലഹരിയിടപാടുകളുടെ കേന്ദ്രമാണെന്ന വിവരത്തെത്തുടര്‍ന്നാണ് ഇത് സ്ഥിരീകരിക്കാന്‍ പോലീസും എക്‌സൈസും അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മദ്യം വിളമ്പാന്‍ യുവതികളെ നിര്‍ത്തിയത് ഉള്‍പ്പെടെ ഹോട്ടലിനെതിരെ ആറു കേസുകളാണ് ഒരു വര്‍ഷത്തിനിടെ റജിസ്റ്റര്‍ ചെയ്തത്. ബാറിന്റെ ഉദ്ഘാടനത്തിനാണു മദ്യം വിളമ്പാന്‍ യുവതികളെ നിയോഗിച്ചത്. അനുവദനീയ സമയം കഴിഞ്ഞ് മദ്യം നല്‍കിയതിനും സ്റ്റോക്കിലെ പൊരുത്തക്കേടുകള്‍ക്കുമായിരുന്നു മറ്റു നടപടികള്‍. തനിക്ക് നല്‍കിയ ബിയറില്‍ എന്തോ കലര്‍ത്തിയതായി സംശയമുണ്ടെന്ന് അതിജീവിത മൊഴി നല്‍കിയിരുന്നു. അത് കുടിച്ചതോടെ ശരീരം പൂര്‍ണമായും തളര്‍ന്നതായും പെണ്‍കുട്ടി പറയുന്നു. തുടര്‍ന്ന് ലഹരിമരുന്നിന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ വേണ്ടി റാപ്പിഡ് ടെസ്റ്റ് നടത്തിയെങ്കിലും ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഈ പരിശോധനാഫലം പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തതിനാല്‍…

Read More

മുസ്ലിം വ്യക്തിനിയമപ്രകാരമുള്ള വിവാഹത്തെ പോക്‌സോ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല ! നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി…

മുസ്ലിം വ്യക്തി നിയമപ്രകാരമുള്ള വിവാഹം പോക്‌സോ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. വധുവിനോ വരനോ പ്രായപൂര്‍ത്തിയായില്ലെങ്കില്‍ പോക്‌സോ കേസ് നിലനില്‍ക്കും. വിവാഹത്തിന്റെ പേരില്‍ പോലും കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ പാടില്ലെന്ന ലക്ഷ്യമാണ് നിയമം വിഭാവനം ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി. ബംഗാള്‍ സ്വദേശിയായ 31കാരന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി പോക്‌സോ നിയമവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയത്തില്‍ വ്യക്തത വരുത്തിയത്. പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ മുസ്ലിം വ്യക്തിനിയമ പ്രകാരം വിവാഹം കഴിച്ചതിനാല്‍ ജാമ്യത്തിന് അര്‍ഹനാണെന്നായിരുന്നു പ്രതിയുടെ വാദം. ഈ വാദം തള്ളിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിര്‍ണായക ഉത്തരവ്. മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹം കഴിച്ചാലും വധുവിനോ വരനോ പ്രായപൂര്‍ത്തിയായില്ലെങ്കില്‍ പോക്‌സോ കേസ് നിലനില്‍ക്കും. ഈ സംഭവത്തില്‍ ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമാണ് പ്രായമുള്ളതെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും കോടതി…

Read More

നല്ല സമയം..! ഇത്തരം അനുഭവം ആദ്യമല്ല, കാലങ്ങളായി നേരിടുന്നു; മാളിൽ പ്രവേശനം വിലക്കിയതിനെക്കുറിച്ച് ഷക്കീല

കോഴിക്കോട്: തെന്നിന്ത്യയെ ഒരുകാലത്ത് ഇളക്കി മറിച്ച നടി ഷക്കീല പങ്കെടുക്കാനിരുന്ന ട്രെയിലർ ലോഞ്ചിന് മാൾ അധികൃതർ അനുമതി നിഷേധിച്ചതായി സംവിധായകന്‍റെ ആക്ഷേപം. ഒമർ ലുലു സംവിധാനം ചെയ്ത “നല്ല സമയം’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചാണ് ശനിയാഴ്ച വൈകുന്നേരം കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ചു നടത്താനിരുന്നത്. എന്നാൽ ചടങ്ങിൽ ഷക്കീല പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞതോടെ മാൾ അധികൃതർ പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ് സംവിധായകന്‍റെ ആരോപണം. ഷക്കീലയെ മാറ്റി നിർത്തി സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ മാത്രം പങ്കെടുത്തുകൊണ്ടുള്ള പരിപാടിക്ക് അനുമതി നൽകാമെന്ന് മാൾ അധികൃർ പറഞ്ഞെങ്കിലും തങ്ങൾ പരിപാടി ഉപേക്ഷിക്കുകയായിരുന്നുവെന്ന് സംവിധായകൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെ വ്യക്തമാക്കി.  ഇത്തരം അനുഭവങ്ങൾ തനിക്ക് ആദ്യമല്ലെന്ന് ഷക്കീലയും പ്രതികരിച്ചു. കാലങ്ങളായി താൻ അനുഭവിച്ചുവരുന്നതാണിത്. എന്തുകൊണ്ടാണ് തന്നെ അംഗീകരിക്കാത്തതെന്ന് മനസിലാകുന്നില്ലെന്നും അവർ വ്യക്തമാക്കി. സുരക്ഷാ പ്രശ്നങ്ങൾ കാരണമാണ് അനുമതി നിഷേധിച്ചതെന്നാണ് മാൾ അധികൃതരുടെ…

Read More

വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍..!  കാമുകിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ സംഭവം; ആയുധം കണ്ടെടുത്തു…

ന്യൂഡല്‍ഹി: കാമുകിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ സംഭവത്തില്‍ മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ആയുധം പോലീസ് കണ്ടെടുത്തു. പ്രതി അഫ്താബ് അമീന്‍ പൂനവല്ലയുടെ മെഹ്‌റോളിയിലെ ഫ്ലാറ്റില്‍നിന്നാണ് ആയുധം കണ്ടെടുത്തത്. ഗുരുഗ്രാമിലെ ഇയാളുടെ ജോലി സ്ഥലത്തുനിന്ന് കട്ടിയുള്ള വലിയ പ്ലാസ്റ്റിക് കവറും പോലീസ് കണ്ടെടുത്തിരുന്നു. പങ്കാളിയായ ശ്രദ്ധയെ(26) കൊലപ്പെടുത്തിയശേഷം 35 കഷണങ്ങളാക്കി, പ്രത്യേകം ഫ്രിഡ്ജ് വാങ്ങി സൂക്ഷിച്ചശേഷം പല ദിവസങ്ങളായാണ് ഉപേക്ഷിച്ചത്. മൃതദേഹം കഷണങ്ങളാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതി ഇന്‍റർനെറ്റില്‍ നോക്കി മനസിലാക്കിയിരുന്നെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ മേയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. മകളെ കാണാനില്ലെന്ന യുവതിയുടെ പിതാവ് പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. മുംബൈയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് അഫ്താബും ശ്രദ്ധയും തമ്മില്‍ പരിചയത്തിലാകുന്നത്. വീട്ടുകാര്‍ ഇവരുടെ ബന്ധം അംഗീകരിക്കാതെ വന്നതോടെ ഇവര്‍ ഡല്‍ഹിയിലേക്ക് ഒളിച്ചോടി. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍…

Read More

കെ റെയില്‍ പദ്ധതി തത്ക്കാലത്തേക്ക് ഉപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍! തീരുമാനം, വ്യാപക എതിര്‍പ്പിനെ തുടര്‍ന്ന്‌

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി തത്ക്കാലത്തേക്ക് ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജന്‍സിയുടെ കാലാവധി കഴിഞ്ഞതിനാല്‍ ഇത് പുതുക്കി നല്‍കാന്‍ കെ റെയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമൂഹിക ആഘാത പഠനം ഇനി തുടരേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര അനുമതിയുണ്ടെങ്കില്‍ മാത്രം നടപടികള്‍ തുടരാമെന്നാണ് നിര്‍ദേശം. സാമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങില്ല. ഇതിനായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ ഉടന്‍ തിരിച്ചുവിളിക്കും. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് പഠനം നടത്താനായി നിയോഗിച്ചിരുന്നത്. അതേസമയം പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് സമരസമിതി രംഗത്തെത്തി. സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

Read More

കൂട്ടുകാർക്കൊപ്പം ബാർഹോട്ടലിലെത്തിയത് ഡിജെ പാർട്ടിക്ക്; ബിയർ കഴിച്ചപ്പോൾ കുഴഞ്ഞുവീണു; അബോധാവസ്ഥയിൽ നേരിട്ടത് കൊടീയ പീഡനം; ഡിംപിൾ പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്നകഥ

കൊച്ചി: മോഡലായ യുവതിയെ ഓടുന്ന വാഹനത്തിൽ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. യുവതിയുമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കറങ്ങിയ യുവാക്കൾ ഓടിക്കൊണ്ടിരുന്ന കാറിൽ വച്ച് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ രാംവാല രഘുവ സ്വദേശി ഡിംപിൾ ലാന്പ (ഡോളി-21), കൊടുങ്ങല്ലൂർ പരാരത്ത് വീട്ടിൽ വിവേക് സുധാകരൻ (26), കൊടുങ്ങല്ലൂർ മേത്തല കുഴിക്കാട്ടു വീട്ടിൽ നിധിൻ മേഘനാഥൻ (35), കൊടുങ്ങല്ലൂർ കാവിൽ കടവ് തായ്ത്തറ വീട്ടിൽ ടി.ആർ. സുദീപ്(34) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ ലഹരി പരിശോധനയ്ക്ക് വിധേയരാക്കും. ബാറിൽ കുഴഞ്ഞുവീണുവ്യാഴാഴ്ച അർധരാത്രിയാണ് കാസർകോഡ് സ്വദേശിനിയായ  മോഡലിനെ മദ്യലഹരിയിൽ മൂന്ന് യുവാക്കൾ ചേർന്ന് ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ട ബലാത്സംഗം ചെയ്തത്. മോഡലായ ഡിന്പിളിന്‍റെ സുഹൃത്താണ് പീഡനത്തിന് ഇരയായ യുവതി. രാത്രി എട്ടോടെയാണ്…

Read More

കൂട്ടുകച്ചവടത്തിലെ ലാഭത്തെച്ചൊല്ലിയുള്ള തർക്കം; അമ്മയേയും മകനേയും വാക്കത്തിക്ക് വെട്ടിവീഴ്ത്തി അയൽവാസി; അമ്മയെ തനിച്ചാക്കി നാലുവയസുകാരൻ  വിടവാങ്ങി

കല്‍പ്പറ്റ: മേപ്പാടിപള്ളിക്കവലയില്‍ അയല്‍വാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്‍റെ മകന്‍ ആദിദേവാണ് മരിച്ചത്. ആദിദേവിന് കഴിഞ്ഞ ദിവസമാണ് അയല്‍വാസിയുടെ വെട്ടേറ്റത്. അയല്‍വാസിയുടെ ആക്രമണത്തില്‍ കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആദിദേവ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. പ്രതി ജിതേഷ് മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. ഒരുമിച്ചുള്ള കച്ചവടത്തിലെ തര്‍ക്കം, ഇരയായത് കുഞ്ഞ്വ്യാഴാഴ്ചയാണ് മേപ്പാടി പള്ളിക്കവലയില്‍ അമ്മയെയും കുട്ടിയെയും അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. നെടുമ്പാല പള്ളിക്കവലയില്‍ അങ്കണവാടിക്ക് സമീപമായിരുന്നു സംഭവം. ജയപ്രകാശിന്‍റെ ഭാര്യ അനില, മകന്‍ ആദിദേവ് എന്നിവരെ അയല്‍വാസി ജിതേഷ് വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരു കുടുംബങ്ങളും ഒരുമിച്ച് നടത്തുന്ന കച്ചവടത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ര ണ്ടുവീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.കുഞ്ഞിന്‍റെ അമ്മയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. പ്രതി…

Read More

സഖാവേ… ഇതൊരു വല്ലാത്ത ‘പ്രതിഭ’ തന്നെ..!  പണിയെടുക്കാതെ പുട്ടടി; ബെവ്കോയിലെ സിഐടിയു വനിതാ നേതാവിനു സസ്പെൻഷൻ; ജോലി സ്ഥിരപ്പെടുത്താൻ നടത്തിയ കുതന്ത്രം ഇങ്ങനെ…

  തൃശൂർ: ജോലിക്കു വരാത്ത ദിവസത്തെയും ശമ്പളം വാങ്ങിയ ബെവ്കോ ജീവനക്കാരിക്കു സസ്പെൻഷൻ. ബെവ്കോ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.വി. പ്രതിഭയെയാണു സസ്പെൻഡ് ചെയ്തത്. ആറു മാസത്തേക്കാണു സസ്പെൻഷൻ. ജോലി ചെയ്യാതെ രജിസ്റ്ററിൽ ഒപ്പുവച്ചെന്നു കണ്ടെത്തിയതോടെയാണു നടപടി.തൃശൂർ വെയർഹൗസിലെ ലേബലിംഗ് തൊഴിലാളിയാണു പ്രതിഭ. ഇവിടെ 2020 ഡിസംബറിൽ മൂന്നു ദിവസവും 2021 സെപ്റ്റംബറിൽ ഒരു ദിവസവും പ്രതിഭ ജോലിക്കെത്തിയിരുന്നില്ല. എന്നാൽ രജിസ്റ്ററിൽ തിരുത്തി ഈ ദിവസങ്ങളിൽ ഹാജർ രേഖപ്പെടുത്തി ശമ്പളവും വാങ്ങിയെന്നാണു കണ്ടെത്തൽ. തുടർന്ന് ഹാജർ ബുക്കിൽ തിരുത്തൽ വരുത്തി വ്യാജരേഖ ചമച്ചെന്നു ചൂണ്ടിക്കാട്ടി ബെവ്കോയുടെ തൃശൂർ ജില്ലാ ഓഡിറ്റ് വിഭാഗം പ്രതിഭയ്ക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ രാഷ്‌ട്രീയ സ്വാധീനം മൂലം ഈ റിപ്പോർട്ട് ആദ്യം പുറത്തുവന്നില്ല. ഒടുവിൽ ബെവ്കോയുടെ തലപ്പത്ത് ഉദ്യോഗസ്ഥർ മാറിയതോടെ റിപ്പോർട്ടിൽ നടപടിയെടുക്കുകയായിരുന്നു. ‌തൃശൂർ വെയർഹൗസിലേക്ക് കരാർ അടിസ്ഥാനത്തിലായിരുന്നു പ്രതിഭ ലേബലിംഗ്…

Read More

കെഎസ്ആർടിസി ഡ്രൈവറുടെ മനോദൈര്യം പ്രശംസനീയം; കണമല ഇറക്കത്തിൽ ബ്രേക്ക്‌ പോയ തീർഥാടക ബസ്  മറിയാതിരിക്കാൻ കെഎസ്ആർടിസി ബസ് നിർത്തിനൽകി; ഒഴിവായത് വൻഅപകടം

  കണമല: ബ്രേക്ക്‌ തകരാറിൽ കണമല ഇറക്കത്തിൽ അപകടത്തിലായ ബസ് വേഗം വർധിക്കും മുമ്പ് മുന്നിലുള്ള കെഎസ്ആർടിസി ബസിൽ ഇടിച്ചുനിന്നതുമൂലം ഒഴിവായത് വൻഅപകടം. ഇന്നലെ രാവിലെയാണ് സംഭവം. കെഎസ്ആർടിസി ബസ് നിർത്തിക്കൊടുത്ത് അപകടം ഒഴിവാക്കുകയായിരുന്നു. പിന്നിൽ നിയന്ത്രണം വിട്ട് ബസ് എത്തുന്നത് അറിഞ്ഞ കെഎസ്ആർടിസി ബസ് ഡ്രൈവർ ബസ് നിർത്തി. ഇതോടെ പുറകിലുണ്ടായിരുന്ന നിയന്ത്രണം തെറ്റിയ ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ചുനിന്നു. ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ കുത്തിറക്കത്തിലെ വളവിൽ ബസ് മറിഞ്ഞ് വൻ അപകടം സംഭവിക്കുമായിരുന്നെന്ന് പറയുന്നു. വളവ് മറികടന്ന് എത്തിയാൽ കണമല ജംഗ്ഷനാണ്. ഇവിടെയും അപകടമുണ്ടാകും. ഇത് ഒഴിവാക്കാൻ കെഎസ്ആർടിസി ബസ് തടസമായി നിർത്തിയിട്ടത് മൂലം സാധ്യമായി. രണ്ടും കൽപ്പിച്ച് കെഎസ്ആർടിസി ബസ് നിർത്തിയിടാൻ ഡ്രൈവർ കാട്ടിയ തന്‍റേടത്തെ പോലീസും നാട്ടുകാരും അഭിനന്ദിച്ചു. ഇടിച്ചുനിന്നതുമൂലം കെഎസ്ആർടിസി ബസിന് കേടുപാടുകളുണ്ടായി. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി…

Read More