വണ്ടന്മേട്ടില് പതിനാലുകാരന് എഴുപത്തഞ്ചുകാരിയെ ബോധരഹിതയാക്കിയശേഷം ക്രൂരമായി പീഡിപ്പിച്ചെന്നു കേസ്. വീട്ടില്‍ അതിക്രമിച്ചു കയറിയ കൗമാരക്കാരന് വയോധികയുടെ കഴുത്തില്‍ കയര്‍ മുറുക്കി ബോധരഹിതയാക്കിയശേഷമായിരുന്നു പീഡനമെന്നു പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പ്രതി വീട്ടില്‍ അതിക്രമിച്ചു കയറിയപ്പോള്‍ വയോധികയും അസുഖങ്ങളെത്തുടര്‍ന്നു കിടപ്പിലായ ഭര്‍ത്താവും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പതിനാലുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read MoreCategory: Top News
‘കല്യാണച്ചെലവിനു നൽകിയ 25 കോടി രൂപ തിരികെ വേണം’; നയൻതാരയ്ക്കും വിഘ്നേഷിനും നെറ്റ്ഫ്ളിക്സ് നോട്ടീസ്; പണം തിരിച്ചുചോദിക്കുന്നതിന്റെ കാരണം ഇങ്ങനെ…
ചെന്നൈ: അടുത്തിടെ വിവാഹിതരായ തെന്നിന്ത്യൻ താരദന്പതികളായ നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിന്റെ നോട്ടീസ്. താരദന്പതികളുടെ വിവാഹത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയ കന്പനി കരാർലംഘനത്തെത്തുടർന്ന് മുടക്കിയ പണം തിരികെയാവശ്യപ്പെട്ട് നോട്ടീസ് നൽകുകയായിരുന്നു. ചെന്നൈ മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാൻഡ് റിസോർട്ടിൽ നടന്ന വിവാഹത്തിന് 25 കോടിയോളം രൂപ ചെലവു വന്നിരുന്നു. അത്യാർഭാടപൂർവം നടന്ന വിവാഹത്തിൽ ആശംസകളർപ്പിക്കാൻ ചലച്ചിത്രമേഖലയിലെ പ്രമുഖരെല്ലാം എത്തിയെങ്കിലും ചിത്രങ്ങൾ പകർത്താൻ ആർക്കും അനുമതി നൽകിയിരുന്നില്ല. ഒരുമാസത്തിനുശേഷം വിവാഹച്ചിത്രങ്ങൾ വിഘ്നേഷ് ശിവൻ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രസിദ്ധീകരിച്ചതാണ് നെറ്റ്ഫ്ളിക്സിനെ ചൊടിപ്പിച്ചത്. വിവാഹവേദിയുടെ രൂപകലപ്ന, പഞ്ചനക്ഷത്രഹോട്ടലിലെ അതിഥികളുടെ താമസം, സുരക്ഷ, ഭക്ഷണം ഉൾപ്പെടെ യുള്ള സംവിധാനങ്ങൾക്കു പണം ചെലവഴിച്ചത് നെറ്റ്ഫ്ളിക്സ് ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Read More“സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോള്‍ ചെയ്തത് ”; ഇനി ഇത്തരം പരസ്യങ്ങളിൽ തല വയ്ക്കില്ല; റമ്മി പരസ്യം ചെയ്തതിൽ ഖേദം പ്രകടിപ്പിച്ച് ലാല്‍
കൊച്ചി: ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് നടന് ലാല്‍. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ അഭിനയിച്ചതാണെന്നും ഇനി ഇത്തരം പരസ്യങ്ങളിൽ തല വയ്ക്കില്ലെന്നും ലാല്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ അനുമതിയോടെ ചെയ്യുന്ന പരസ്യമാണെന്നു കേട്ടപ്പോള്‍ അഭിനയിച്ചതാണ്. ഇതു കണ്ടിട്ട് ആര്‍ക്കെങ്കിലും ദുരന്തങ്ങൾ ഉണ്ടായെങ്കില്‍ ഖേദമുണ്ട്. ചെയ്തത് തെറ്റാണെന്നു തോന്നിയപ്പോഴുള്ള മാപ്പു പറച്ചില് ആയി കണക്കാക്കരുതെന്നും ലാല്‍ പറഞ്ഞു.കഴിഞ്ഞദിവസം നിയമസഭയില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് സിനിമാതാരങ്ങളെ പിന്തിരിപ്പിക്കാന് സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്നു പറഞ്ഞിരുന്നു. ഇത്തരം സാമൂഹ്യദ്രോഹ, സാമൂഹ്യവിരുദ്ധ പരസ്യങ്ങളില്‍ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു ലാലിന്റെ പ്രതികരണം.
Read Moreഅടുത്ത ലക്ഷ്യം വിനു വി ജോണ്‍ ! ഇളമരം കരീമിന്റെ പരാതിയില്‍ എടുത്ത കേസുകള്‍ ജാമ്യം ലഭിക്കാത്തത്…
ഇളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഏഷ്യനെറ്റ് അവതാരകന് വിനു വി ജോണിനെതിരേ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. ആവലാതിക്കാരനെ ടിവി ചാനല്‍ പ്രോഗ്രാം വഴി ഭീഷണിപ്പെടുത്തണമെന്നും മറ്റുള്ളവരെക്കൊണ്ട് ആക്രമിപ്പിക്കണമെന്നും മനപ്പൂര്‍വ്വം അപമാനിച്ച് സമാധാന ലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെ വിനു വി ജോണ്‍ പ്രവര്‍ത്തിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. പാസ്പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ പോലീസ് നിരസിച്ചപ്പോഴാണ് വിനു വി ജോണ്‍ ഇക്കാര്യം അറിയുന്നത്. അഖിലേന്ത്യാ പണിമുടക്കിനോടുനുബന്ധിച്ച് കേരളത്തില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്ന് വൈകീട്ടത്തെ ന്യൂസ് അവര്‍ അവതരിപ്പിച്ചപ്പോള്‍ സിഐടിയു അഖിലേന്ത്യാ സെക്രട്ടറിയായ ഇളമരം കരീമിനെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു എന്നാണ് കേസ്. മാര്‍ച്ച് 28 ന് രാത്രി എട്ടിനും ഒമ്പതിനും ഇടക്കാണ് ഈ ‘ കുറ്റകൃത്യം’ നടന്നതെന്നും പരാതി ലഭിച്ചത് ഏപ്രില്‍ മാസം 28ന് രാവിലെ പത്തരക്കാണെന്നും വിനു വി ജോണിനെതിരെ ഇട്ട എഫ് ഐ ആറില്‍ കന്റോണ്‍മെന്റ് പോലീസ്…
Read Moreഇന്‍ഡിഗോയെ പൂട്ടല്‍ തുടരും ! നികുതി അടയ്ക്കാതെ ഇന്‍ഡിഗോയുടെ എത്ര വാഹനങ്ങള്‍ ഓടുന്നുണ്ട് എന്ന് പരിശോധിക്കും
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഇ.പി.ജയരാജനോട് കളിച്ച ഇന്‍ഡിഗോ വിമാന കമ്പനിയെ പൂട്ടാനുറച്ച് സര്‍ക്കാര്‍. വാഹനനികുതി അടക്കാത്തതില്‍ കോഴിക്കോട്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് കസ്റ്റഡിയില്‍ എടുത്ത സാഹചര്യത്തില്‍ പരിശോധന വ്യാപകമാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചു. നികുതി അടയയ്ക്കാതെ ഇന്‍ഡിഗോയുടെ എത്ര വാഹനങ്ങള്‍ ഓടുന്നുണ്ട് എന്ന് പരിശോധിക്കും. വിമാനത്താവളത്തിനകത്ത് ഓടുന്ന വാഹനങ്ങള്‍ക്ക് റജിസ്ട്രേഷന് വേണ്ട. എന്നാല്‍ ഇപ്പോള്‍ പിടികൂടിയ ബസ് നേരത്തെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷേ നികുതി അടച്ചിട്ടില്ല. ഇത്തരത്തില്‍ മറ്റ് എയര്‍ലൈന്‍സിന്റെ വാഹനങ്ങളും ഓടുന്നുണ്ടോ എന്നും പരിശോധിക്കും. ആറു മാസത്തെ നികുതി കുടിശികയുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ ബസ് വകുപ്പ് പിടിച്ചെടുത്തത്. കോഴിക്കോട് ഫറോക്ക് ചുങ്കത്ത് അശോക് ലെയ്ലന്ഡ് ഷോറൂമില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നല്‍കൂ എന്ന് ആര്‍ടിഒ അധികൃതര്‍ അറിയിച്ചു. എയര്‍പോര്‍ട്ടിനുള്ളില്‍ യാത്രക്കാര്‍ക്ക് ആയി സര്‍വീസ് നടത്തുന്ന ബസാണ് കസ്റ്റഡിയിലെടുത്തത്.…
Read Moreചാണകത്തിൽ ചവിട്ടി നിലത്തു വീണ ഗോമാതാവിന് വായു കോപം;എഴുന്നേൽക്കാൻ കഴിയാതെ ദുരിതത്തിൽ പശു; അമ്പലപ്പുഴ ഗോശാലയിലെ ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരേ ഭക്തർ
അമ്പലപ്പുഴ: ഗോശാല ജീവനക്കാരുടെ അനാസ്ഥ . നിലത്തു വീണ പശു മരണത്തോട് മല്ലിടുന്നു.അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഗോശാലയിലെ പശുവിനാണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ ചാണകത്തിൽ ചവിട്ടി നിലത്തു വീണ പശുവിന് വായു കയറിയതിനെ തുടർന്ന് എഴുന്നേൽക്കാൻ കഴിയാതെ അവശനിലയിലാകുകയായിരുന്നു. രാത്രിയായതോടെ പശു മരണത്തോട് മല്ലിടുന്ന അവസ്ഥയായി. ചില ഭക്തരുടെ ശ്രദ്ധയിൽ പശുവിൻ്റെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. പിന്നീട് രാത്രി 10 ഓടെ കൂടുതൽ ഭക്തരെത്തി. ഒടുവിൽ ഇവർ അറിയിച്ചതനുസരിച്ച് തകഴിയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പശുവിനെ ഉയർത്തിയത്. ഗോശാല ജീവനക്കാരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് ഭക്തരുടെ ആരോപണം
Read More‘ഞങ്ങളെ’ വറുത്ത് കോരാൻ ഇത്തവണ ആരേയും അനുവദിക്കില്ല; സർക്കാരിന്റെ ഓണക്കിറ്റിൽ നിന്ന് പപ്പടം ഔട്ട്; കാരണം ചെറിയകാര്യമല്ല…
സ്വന്തം ലേഖകൻതൃശൂർ: ഇത്തവണയും ഓണത്തിന് വിതരണം ചെയ്യുന്ന പ്രത്യേക സൗജന്യ സ്പെഷ്യൽ ഓണം ഭക്ഷ്യക്കിറ്റിൽ പപ്പടത്തെ ഉൾപ്പെടുത്തിയില്ല. കോവിഡ് കാലത്ത് 2020ൽ ഓണത്തിന് റേഷൻ കാർഡുടമകൾക്ക് സപ്ലൈകോ വഴി വിതരണം ചെയ്ത കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനയിൽ തെളിഞ്ഞത് ഏറെ വിവാദമായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷത്തെ സൗജന്യ ഓണക്കിറ്റിൽ നിന്ന് പപ്പടത്തെ ഒഴിവാക്കിയിരുന്നു. ഇത്തവണയും പപ്പടം ഉൾപ്പെടുത്താതെയാണ് സൗജന്യ ഓണക്കിറ്റ് നൽകുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഓണക്കിറ്റിന്റെ ലിസ്റ്റിൽ പപ്പടമില്ല. ഇത്തവണ ഓണക്കിറ്റിൽ നിന്ന് സോപ്പും ആട്ടയും കൂടി പുറത്തായിട്ടുണ്ട്.2020ൽ വിതരണം ചെയ്ത കിറ്റിലെ പപ്പടം ഗുണനിലവാരം കുറഞ്ഞതായതിനാൽ ആരോഗ്യപ്രശ്നങ്ങൾക്കു വരെ കാരണമായേക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. പരിശോധനഫലം പുറത്തുവന്നതിനെ തുടർന്ന് വിതരണം ചെയ്ത പപ്പടം തിരികെ ശേഖരിക്കാൻ നിർദ്ദേശം നൽകേണ്ട സ്ഥിതിയുമുണ്ടായി. അന്ന് റാന്നിയിലെ സിഎഫ്ആർഡിയിൽ പരിശോധിച്ച സാംപിളുകളിൽ ഈർപ്പത്തിന്റെയും സോഡിയം കാർബണേറ്റിന്റെയും അളവും പിഎച്ച് മൂല്യവും…
Read Moreവിദ്യാർഥിനികളുടെ അടിവസ്ത്രമഴിച്ച് പരിശോധന! കൂടുതൽപേർ കുടുങ്ങും; അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ തള്ളി; റിമാർഡിലായവർ പറയുന്നത്…
കൊല്ലം :നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലാകും. ഇത് സംബന്ധിച്ച് നിയമോപദേശം പോലീസ് തേടിവരികയാണ്. പരീക്ഷാ നടത്തിയ ഏജൻസി, കോ-ഓർഡിനേറ്റർ എന്നിവരുമായി ബന്ധപ്പെട്ടാണ് കൂടുതൽ അറസ്റ്റ് ഉണ്ടാകുന്നതെന്നും സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ശുചീകരണ തൊഴിലാളികൾ ഉൾപ്പടെ അഞ്ചു സ്ത്രീകളെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആയൂർസ്വദേശിനികളായ എസ്.മറിയാമ്മ, ഗീതു, ജോത്സന ജോബി, ബീന, കെ.മറിയാമ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. റിമാർഡിലായവർ പറയുന്നത് ജീവനക്കാരുടെ നിർദേശപ്രകാരം വസ്ത്രം മാറാനുള്ള മുറി കാണിച്ചുകൊടുക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് റിമാൻഡിലായ ഇവർ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇവർക്ക് നിർദേശം നൽകിയവരെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. അടിവസ്ത്രം അഴിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ നാല് വിദ്യാർഥിനികൾ കൂടി പോലീസിൽ പരാത ിനൽകിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ഏജൻസിക്കെതിരെയാണ്…
Read Moreവീട്ടില്‍ വച്ച് വിദ്യര്‍ഥിയെ കണ്ട പിതാവിന്റെ നിയന്ത്രണം നഷ്ടമായി! മകളുടെ കാമുകന്റെ ചെവി മുറിച്ചയാൾ അറസ്റ്റിൽ
ഗോഹട്ടി: ആസാമില്‍ മകളുടെ കാമുകന്റെ ചെവി മുറിച്ചയാള്‍ അറസ്റ്റില്‍. ടിന്‍സുകിയയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ ചെവിയാണ് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് മുറിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് വിദ്യര്‍ഥിയെ കണ്ട പിതാവ് കുട്ടിയെ കെട്ടിയിട്ട് മര്‍ദിച്ചതിന് ശേഷമാണ് ചെവി മുറിച്ചത്. തന്റെ വീട്ടില്‍ മോഷ്ടിക്കാനെത്തിയ ആളെന്ന അറിയിച്ച് ഇയാള്‍ തന്നെയാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്. വിദ്യാര്‍ഥിയുടെ മാതാവ് നല്കിയ പരാതിയിന്മേല് പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയുടെ ചെവി ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തു.
Read Moreഊരിമാറ്റിയ അടിവസ്ത്രങ്ങളെല്ലാം മേശപ്പുറത്ത് കൂട്ടിയിട്ടു ! മുടി മുമ്പിലേക്കിട്ടാണ് പരീക്ഷയെഴുതിയത്; കൂടുതല്‍ വെളിപ്പെടുത്തലുകള്‍…
നീറ്റ് പരീക്ഷയില്‍ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത്. കൊട്ടാരക്കര ഡിവൈഎസ്പിക്ക് മുന്നില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൂടി പരാതി നല്കി. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്കിട്ടാണ് പരീക്ഷയെഴുതിയതെന്നും പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോള്‍ അടിവസ്ത്രം കൈയില്‍ ചുരുട്ടികൊണ്ട് പോകാന്‍ പറഞ്ഞതായും വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. കൊല്ലം ആയൂരിലെ പരീക്ഷാകേന്ദ്രത്തില്‍ വച്ചാണ് പെണ്‍കുട്ടികള്‍ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. ഹുക്കുള്ള അടിവസ്ത്രമാണോയെന്ന് ചോദിച്ച ശേഷം ഇത് മാറാന്‍ പറയുകയായിരുന്നു. അടിവസ്ത്രം മാറാന്‍ പറഞ്ഞപ്പോഴും പലരും കരുതിയിരുന്നത് അടച്ചുറപ്പുള്ള സുരക്ഷിതമായ മുറിയുണ്ടാകുമെന്നാണ്. എന്നാല്‍, അവിടെയുണ്ടായിരുന്നത് ഒരു മേശ മാത്രമാണെന്നും എല്ലാവരുടെയും അടിവസ്ത്രങ്ങള്‍ അതിലേക്ക് കൂട്ടിയിടുകയുമായിരുന്നു ചെയ്തത്. അമ്മയുടെ ഷാള്‍ കൊണ്ട് മറച്ചാണ് അടിവസ്ത്രം ഊരി മാറ്റിയത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പലരും തങ്ങളുടെ വസ്ത്രം തിരികെ കിട്ടുമോയെന്ന് സംശയിച്ചാണ് ക്ലാസിനകത്തേക്ക് കയറിയതെന്നും വിദ്യാര്‍ത്ഥികള്‍ പരാതി പറഞ്ഞു. പലര്‍ക്കും ഷാള്‍ ഇല്ലാത്തതുകൊണ്ടു തന്നെ വസ്ത്രം…
Read More