താനുമായുള്ള വ്യക്തിപരമായ ബന്ധം അദ്ദേഹം മുതലാക്കി; അറബ് ഭരണാധികാരികളെ സുഖിപ്പിക്കാൻ ശ്രമിച്ചു; ഒരുപാട് ചോദ്യങ്ങള്‍ക്ക് കെ.ടി. ജലീല്‍ ഉത്തരം നല്‍കേണ്ടി വരുമെന്ന് സ്വപ്‌ന 

  കൊച്ചി: മുന്‍മന്ത്രി കെ.ടി. ജലീലിനെതിരേ വീണ്ടും ഗൂരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ജലീല്‍ യുഎഇ കോണ്‍സുല്‍ ജനറലുമായി നിരവധി തവണ അടച്ചിട്ട മുറിയില്‍ സംസാരിച്ചിരുന്നു. അറബ് ഭരണാധികാരികളെ സുഖിപ്പിക്കാനാണ് ജലീല്‍ ശ്രമിച്ചത്. ജലീല്‍ തന്നോട് ചാറ്റ് ചെയ്തത് സ്‌പേസ് പാര്‍ക്കിലെ ജീവനക്കാരിയായിരിക്കെയാണ്. താനുമായുള്ള വ്യക്തിപരമായ ബന്ധം അദ്ദേഹം മുതലാക്കുകയായിരുന്നു. ഒരുപാട് ചോദ്യങ്ങള്‍ക്കു വരുംദിവസങ്ങളില്‍ ജലീല്‍ ഉത്തരം നല്‍കേണ്ടി വരും. സ്വര്‍ണക്കടത്തിലും അതുമായി ബന്ധപ്പെട്ട കേസുകളിലും താന്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന വാദം തെറ്റാണെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സ്വപ്‌ന കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചതിനു പിന്നാലെ സ്വര്‍ണക്കടത്ത് കേസില്‍ തനിക്കു പങ്കില്ലെന്ന് വ്യക്തമായെന്ന് ചൂണ്ടിക്കാട്ടി ജലീല്‍ രംഗത്തെത്തിയിരുന്നു. ഈ വാദത്തിനു മറുപടിയായാണ് സ്വപ്‌നയുടെ പ്രതികരണം. മാധ്യമം ദിനപത്രം പൂട്ടിക്കണമെന്നാവശ്യപ്പെട്ട് ജലീല്‍ നിരന്തരം വിളിക്കാറുണ്ടായിരുന്നു. മാധ്യമത്തിനെതിരേ യുഎഇ…

Read More

ബാലാവകാശ കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നുമല്ലല്ലോ ! എല്ലാം മിക്‌സഡ് സ്‌കൂള്‍ ആക്കുകയെന്നത് അപ്രായോഗികമെന്ന് വിദ്യാഭ്യാസ മന്ത്രി…

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മിക്‌സഡ് ആക്കുകയെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകുന്നുവെന്ന സൂചനയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അടുത്ത അധ്യായന വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കുക അപ്രായോഗികമെന്ന് ശിവന്‍കുട്ടി പറഞ്ഞു. പതിനെട്ട് സ്‌കൂളുകള്‍ മിക്‌സഡ് ആക്കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ കൂടുതല്‍ നടപടികളിലേക്ക് കടക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് നിലവില്‍ 280 ഗേള്‍സ് സ്‌കൂളുകളും 164 ബോയ്‌സ് സ്‌കൂളുകളുമുണ്ട്. സ്‌കൂളുകള്‍ മിക്‌സഡ് ആക്കണമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും പിടിഎയുടെയും അനുമതി വേണമെന്നും മന്ത്രി വ്യക്തമാക്കി. ബാലാവകാശ കമ്മിഷന്‍ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നുമല്ലല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ കേരളത്തിലെ എല്ലാ സ്‌കൂളുകളും മിക്‌സഡ് ആക്കണമെന്നും ബോയ്‌സ്- ഗേള്‍സ് സ്‌കൂളുകള്‍ നിറുത്തലാക്കണമെന്നുമാണ് സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവ്. 90 ദിവസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് ഇതിനു മറുപടി നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും…

Read More

എന്തടിസ്ഥാനത്തിലാണ് അങ്ങനെയൊരു ആക്ഷേപമുന്നയിച്ചത് ? അതിജീവിതയെ വിമര്‍ശിച്ച് ഹൈക്കോടതി…

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ പ്രതി സ്ഥാനത്തുള്ള ദിലീപിനെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി. അതിക്രമത്തിനിരയായ നടിയുടെ എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതിയുടെ നടപടി. ദിലീപിനെ കക്ഷി ചേര്‍ക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചോദിച്ചു. ഹര്‍ജിയിലെ വിചാരണക്കോടതിക്കെതിരായ പരാമര്‍ശങ്ങളെ കോടതി വിമര്‍ശിച്ചു. എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജഡ്ജിക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതെന്ന് കോടതി ആരാഞ്ഞു. ജഡ്ജിക്കെതിരെ അടിസ്ഥാനമില്ലാതെ ആക്ഷേപം ഉന്നയിച്ചാല്‍ നടപടി നേരിടേണ്ടിവരുമെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്ന് നടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയാണോയെന്ന ചോദ്യത്തോടെയാണ് കോടതി ഇതിനെ നേരിട്ടത്. തുടരന്വേഷണം പൂര്‍ത്തിയാക്കി സമര്‍പ്പിക്കുന്ന അനുബന്ധ കുറ്റപത്രത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹര്‍ജി പിന്‍വലിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാമെന്ന് നടി കോടതിയെ അറിയിച്ചു. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Read More

വിവാദങ്ങൾ വിട്ടൊഴിയാതെ പോലീസ്!വടകരയിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; കുഴഞ്ഞുവീണിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപം; അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി

സ്വന്തം ലേഖകന്‍ കോഴിക്കോട്: കോഴിക്കോട് വടകരയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ പോലീസ് സ്‌റ്റേഷന്‍ കോംപൗണ്ടിന് മുന്നില്‍ തന്നെ ദൂരൂഹ സാഹചര്യത്തില്‍ മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് (42) മരിച്ചത്.‌ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.സജീവനെ പോലീസ് മര്‍ദിച്ചതായും പോലീസ് മര്‍ദനമേറ്റാണ് മരിച്ചതെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നായിരുന്നു ഇവരെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ മദ്യപിച്ചെന്ന പേരില്‍ സജീവനെ എസ്‌ഐ മര്‍ദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. സുഖമില്ലാത്ത ആളാണെന്ന് പറഞ്ഞിട്ടും മര്‍ദനമേറ്റ സജീവന്‍ സ്റ്റേഷനു മുന്നില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നും കൂടെയുണ്ടായിരുന്നവര്‍ വ്യക്തമാക്കി. സജീവന്‍ സുഖമില്ലാത്ത ആളാണെന്ന് പറഞ്ഞിട്ടും പോലീസ് മര്‍ദിച്ചു. വാഹനങ്ങള്‍ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് സജീവനും സുഹൃത്തുക്കളും മറ്റേ വാഹനത്തിലുണ്ടായിരുന്നവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് പോലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയത്. മദ്യപിച്ചിരുന്ന വിവരം പോലീസിനോട്…

Read More

വൈവാഹിക ബന്ധത്തിലൂടെയുള്ള ഗർഭധാരണത്തിനു മാത്രമല്ല നിയമം ബാധകം; ഗർഭം അലസിപ്പിക്കാൻ അവിവാഹിതയ്ക്ക് അർഹതയുണ്ടെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകൻനൂഡൽഹി: അവിവാഹിതയായ സ്ത്രീയുടെ ആറു മാസമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി. ഡൽഹി എയിംസിന്‍റെ കീഴിലുള്ള മെഡിക്കൽ ബോർഡിന്‍റെ നിർദേശങ്ങൾ അനുസരിച്ച് സ്ത്രീയുടെ ജീവനു ഹാനികരമാകാത്ത വിധത്തിൽ ഗർഭഛിദ്രം നടത്താമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മെഡിക്കൽ ഗർഭഛിദ്ര നിയമത്തിലെ വ്യവസ്ഥകളിൽ ഡൽഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളോടും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിയോജിച്ചു. അവിവാഹിതയാണെന്ന കാരണത്താൽ ഹർജിക്കാരിക്ക് ഗർഭഛിദ്രത്തിനുള്ള അവകാശം നിഷേധിക്കാൻ കഴിയില്ലെന്നും മെഡിക്കൽ ഗർഭഛിദ്ര നിയമത്തിലുള്ള 2021ലെ ഭേദഗതിയിൽ ഭർത്താവിനു പകരം പങ്കാളി എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത് അവിവാഹിതയായ സ്ത്രീകളെ പരിരക്ഷിക്കുന്നതിനുവേണ്ടിയാണെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. വൈവാഹിക ബന്ധത്തിലൂടെയുള്ള ഗർഭധാരണത്തിനു മാത്രമല്ല നിയമം ബാധകം.

Read More

ഇന്ത്യയിൽ കാലിടറി ഫേസ്ബുക്ക്; പുരുഷ മേധാവിത്വവും സുരക്ഷയും സ്വകാര്യതയും സംബന്ധിച്ചുള്ള ആശങ്കകൾ; എഫ് ബി അക്കൗണ്ടിനെ കൈവിട്ട് സ്ത്രീകൾ…

  ന്യൂഡൽഹി: ഇന്ത്യയിൽ ഫേസ്ബുക്കിന്‍റ വളർച്ചാനിരക്ക് കുറയുന്നതായി റിപ്പോർട്ട്. ഫേസ്ബുക്കിന്‍റെ മാതൃകന്പനിയായ മെറ്റായാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ലോകത്ത് ഏറ്റവും അധികം ആളുകൾ ഫേസ്ബുക്ക് ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ.പോയ 10 വർഷക്കാലം ഫേസ്ബുക്കിന് രാജ്യത്ത് അതിവേഗത്തിലുള്ള വളർച്ചയുണ്ടായിരുന്നു. കഴിഞ്ഞ നവംബറോടെ ഇന്ത്യയിൽ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 45 കോടി കവിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വളർച്ച മന്ദഗതിയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ സ്ത്രീ ഉപയോക്താക്കളിൽ പലരും കൈയൊഴിഞ്ഞതാണ് ഫേസ്ബുക്കിന് തിരിച്ചടിയായത്. സുരക്ഷയും സ്വകാര്യതയും സംബന്ധിച്ചുള്ള ആശങ്കകളും പുരുഷ മേധാവിത്വം കൂടുതലാണെന്നതുമാണ് ഭൂരിഭാഗം സ്ത്രീകളും ഫേസ്ബുക്ക് ഉപേക്ഷിക്കാൻ കാരണമായതായി വിലയിരുത്തുന്നത്. പുതിയതായി ആളുകളെ ആകർഷിക്കാൻ കഴിയാത്തതും വലിയ തോതിൽ മൊബൈൽ ഡേറ്റ നിരക്ക് രാജ്യത്ത് വർധിച്ചതും ആളുകളിൽ താത്പര്യം കുറച്ചു. നിലവിലെ സാഹചര്യം തുടർന്നാൽ ലോകത്തെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിൽ ഫേസ്ബുക്കിന് കൂടുതൽ തളച്ചയുണ്ടാകുമെന്നും മെറ്റയുടെ പഠനം…

Read More

ബസ് ഷെൽട്ടറിലെ സീറ്റുകൾക്കിടയിൽ ഗ്യാപ്പിട്ട് നാട്ടുകാർ; ബസ് ഷെൽട്ടറിൽ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മടിയിലിരുന്ന് പ്രതിഷേധിച്ചത് തിരുവനന്തപുരം ഗവ.എൻജിനിയറിംഗ്കോളജ് വിദ്യാർഥികൾ

 തിരുവനന്തപുരം: കോളജ് വിദ്യാർഥികളുടെ വേറിട്ട പ്രതിഷേധത്തിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബസ് ഷെൽട്ടറിൽ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലർന്നിരിക്കുന്നതിനെതിരെ നാട്ടുകാർ ബസ് ഷെൽട്ടറിലെ സീറ്റ് മുറിച്ച് അകലം സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ തിരുവനന്തപുരം ഗവ.എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികൾ ബസ് ഷെൽട്ടറിലെത്തി ആണ്‍കുട്ടികളും പെണ്‍കുട്ടികളും മടിയിലിരുന്നാണ് പ്രതിഷേധിച്ചത്. പ്രതിഷേധ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടു. ശ്രീകാര്യം എൻജിനീയറിംഗ് കോളജിന് സമീപത്തെ ബസ് ഷെൽട്ടറിലെ നീളത്തിലുള്ള സീറ്റാണ് ശ്രീകൃഷ്ണ നഗർ റെസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും ചേർന്ന് മുറിച്ച് അകലത്തിലാക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് ആണ്‍കുട്ടികളുടെ മടിയിലിരുന്നു പെണ്‍കുട്ടികൾ പ്രതിഷേധിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തിനെതിരെ പെണ്‍കുട്ടികൾ രംഗത്തെത്തി.

Read More

പതിനാലുകാരന്‍ എഴുപത്തിയഞ്ചുകാരിയെ ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചുവെന്ന് കേസ് ! നമ്മുടെ നാട് എങ്ങോട്ട്…

വണ്ടന്‍മേട്ടില്‍ പതിനാലുകാരന്‍ എഴുപത്തഞ്ചുകാരിയെ ബോധരഹിതയാക്കിയശേഷം ക്രൂരമായി പീഡിപ്പിച്ചെന്നു കേസ്. വീട്ടില്‍ അതിക്രമിച്ചു കയറിയ കൗമാരക്കാരന്‍ വയോധികയുടെ കഴുത്തില്‍ കയര്‍ മുറുക്കി ബോധരഹിതയാക്കിയശേഷമായിരുന്നു പീഡനമെന്നു പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പ്രതി വീട്ടില്‍ അതിക്രമിച്ചു കയറിയപ്പോള്‍ വയോധികയും അസുഖങ്ങളെത്തുടര്‍ന്നു കിടപ്പിലായ ഭര്‍ത്താവും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പതിനാലുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

‘കല്യാണച്ചെലവിനു നൽകിയ 25 കോടി രൂപ തിരികെ വേണം’; നയൻതാരയ്ക്കും വിഘ്നേഷിനും നെറ്റ്ഫ്ളിക്സ് നോട്ടീസ്; പണം തിരിച്ചുചോദിക്കുന്നതിന്‍റെ കാരണം ഇങ്ങനെ…

ചെന്നൈ: അടുത്തിടെ വിവാഹിതരായ തെന്നിന്ത്യൻ താരദന്പതികളായ നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിന്‍റെ നോട്ടീസ്. താരദന്പതികളുടെ വിവാഹത്തിന്‍റെ സംപ്രേഷണാവകാശം സ്വന്തമാക്കിയ കന്പനി കരാർലംഘനത്തെത്തുടർന്ന് മുടക്കിയ പണം തിരികെയാവശ്യപ്പെട്ട് നോട്ടീസ് നൽകുകയായിരുന്നു. ചെന്നൈ മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാൻഡ് റിസോർട്ടിൽ നടന്ന വിവാഹത്തിന് 25 കോടിയോളം രൂപ ചെലവു വന്നിരുന്നു. അത്യാർഭാടപൂർവം നടന്ന വിവാഹത്തിൽ ആശംസകളർപ്പിക്കാൻ ചലച്ചിത്രമേഖലയിലെ പ്രമുഖരെല്ലാം എത്തിയെങ്കിലും ചിത്രങ്ങൾ പകർത്താൻ ആർക്കും അനുമതി നൽകിയിരുന്നില്ല. ഒരുമാസത്തിനുശേഷം വിവാഹച്ചിത്രങ്ങൾ വിഘ്നേഷ് ശിവൻ തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രസിദ്ധീകരിച്ചതാണ് നെറ്റ്ഫ്ളിക്സിനെ ചൊടിപ്പിച്ചത്. വിവാഹവേദിയുടെ രൂപകലപ്ന, പഞ്ചനക്ഷത്രഹോട്ടലിലെ അതിഥികളുടെ താമസം, സുരക്ഷ, ഭക്ഷണം ഉൾപ്പെടെ യുള്ള സംവിധാനങ്ങൾക്കു പണം ചെലവഴിച്ചത് നെറ്റ്ഫ്ളിക്സ് ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Read More

“സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോള്‍ ചെയ്തത് ”; ഇനി ഇത്തരം പരസ്യങ്ങളിൽ തല വയ്ക്കില്ല; റമ്മി പരസ്യം ചെയ്തതിൽ ഖേദം പ്രകടിപ്പിച്ച്  ലാല്‍

  കൊച്ചി: ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ ലാല്‍. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ അഭിനയിച്ചതാണെന്നും ഇനി ഇത്തരം പരസ്യങ്ങളിൽ തല വയ്ക്കില്ലെന്നും ലാല്‍ വ്യക്തമാക്കി. സര്‍ക്കാരിന്‍റെ അനുമതിയോടെ ചെയ്യുന്ന പരസ്യമാണെന്നു കേട്ടപ്പോള്‍ അഭിനയിച്ചതാണ്. ഇതു കണ്ടിട്ട് ആര്‍ക്കെങ്കിലും ദുരന്തങ്ങൾ ഉണ്ടായെങ്കില്‍ ഖേദമുണ്ട്. ചെയ്തത് തെറ്റാണെന്നു തോന്നിയപ്പോഴുള്ള മാപ്പു പറച്ചില്‍ ആയി കണക്കാക്കരുതെന്നും ലാല്‍ പറഞ്ഞു.കഴിഞ്ഞദിവസം നിയമസഭയില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് സിനിമാതാരങ്ങളെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്നു പറഞ്ഞിരുന്നു. ഇത്തരം സാമൂഹ്യദ്രോഹ, സാമൂഹ്യവിരുദ്ധ പരസ്യങ്ങളില്‍ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു ലാലിന്‍റെ പ്രതികരണം.

Read More