ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനിൽ വാഹനം ചാർജ് ചെയ്യാൻ സ്മാർട്ട് ഫോണും ഇന്റർനെറ്റും നിർബന്ധമാണ്. കാറുകളുടെ ഫാസ്റ്റ് ചാർജിംഗിന് HIEV India എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. അതിലെ വാലറ്റിൽ തുക നിക്ഷേപിക്കണം. ഈ തുകയാണ് ചാർജിംഗിനു ഉപയോഗിക്കേണ്ടത്. ചാർജിംഗ് സെന്ററിലെത്തി വാഹനം കണക്ട് ചെയ്ത ശേഷം അവിടെയുള്ള ക്യുആർ കോഡ് വഴി ആപ്പിൽ കയറി ചാർജ് ചെയ്യാം. ആപ്പ് വഴിതന്നെ തുകയും അടയ്ക്കാം. പോൾ മൗണ്ടഡ് ചാർജിംഗ് പോയിന്റിൽ ചാർജ് ചെയ്യാൻ ChargeMod എന്ന ആപ്പാണ് ഉപയോഗിക്കേണ്ടത്. ചാർജ് ചെയ്തതിന്റെ ബിൽ വാട്സാപ്പിലും ഇ-മെയിലിലും ലഭിക്കും. മൂന്ന് അതിവേഗ ചാർജിംഗ് സ്റ്റേഷനുകൾ, 51 പോൾ മൗണ്ടഡ് ചാർജിംഗ് പോയിന്റുകൾകോട്ടയം: ഇലക്ട്രിക് കാറുകൾക്കും ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ചാർജ് തീരുമെന്ന പേടിയില്ലാതെ ഇനി ഓടാം. ഇലക്ട്രിക് വാഹനങ്ങൾക്ക് യാത്രയ്ക്കിടെ ചാർജ് ചെയ്യാനുള്ള സൗകര്യങ്ങൾ വ്യാപകമാക്കി സർക്കാർ. ജില്ലയിൽ ഇതുവരെ…
Read MoreCategory: Top News
മലയാള സിനിമ രംഗത്ത് നിന്ന് മറ്റൊരു ഞെട്ടിക്കുന്ന വാർത്ത; പ്രമുഖ താരദമ്പതികൾക്കെതിരെ കേസ് കൊടുത്ത് തിരുവില്വാമ സ്വദേശി; പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ
പാലക്കാട്: സിനിമ നിർമാണത്തിന് പണം വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിൽ താരദമ്പതികളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്. വഞ്ചനാ കുറ്റത്തിന് ഒറ്റപ്പാലം പോലീസാണ് കേസെടുത്തത്. തിരുവില്വാമല സ്വദേശി റിയാസാണ് പരാതിക്കാരൻ. 3.14 കോടി രൂപ തന്റെ പക്കൽ നിന്നും വാങ്ങിയെന്നാണ് റിയാസിന്റെ പരാതി. 2018ൽ പുറത്തിറങ്ങിയ കൂദാശ എന്ന സിനിമയുടെ നിർമാണത്തിനാണ് ഇവർ തന്റെ പക്കൽ നിന്നും പണം വാങ്ങിയതെന്ന് റിയാസ് പരാതിയിൽ ആരോപിക്കുന്നു. ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി 2017ൽ വിവിധ ഘട്ടങ്ങളിലായാണു പണം നൽകിയത്. സിനിമ റിലീസായ ശേഷം പണവും ലാഭ വിഹിതവും നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. ഇതോടെയാണ് റിയാസ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ഇരുവർക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണു കേസെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.
Read Moreഅടിവസ്ത്രത്തില്‍ തിരിമറി ! ലഹരിക്കടത്തു കേസില്‍ തൊണ്ടിമുതലായിരുന്നു ‘ജട്ടി’ മാറ്റിയ ആന്റണിരാജു 28 വര്‍ഷത്തിനു ശേഷം കുടുങ്ങുമോ ?
ലഹരിക്കടത്തു കേസിലെ പ്രതിയെ രക്ഷപ്പെടാന്‍ സഹായിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമത്വം കാട്ടിയെന്ന കേസില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ കുരുക്ക് മുറുകുന്നു. 28 വര്‍ഷമായിട്ടും കേസ് വിചാരണ തുടങ്ങാതെ മുന്നോട്ടു നീക്കി കൊണ്ടു പോകുന്ന വിവരങ്ങള്‍ പുറത്തെത്തിയതോടെയാണ് ആന്റണി രാജു ആപ്പിലായത്. 2014 ഏപ്രില്‍ 30നാണ് കേസ് വിചാരണക്കായി പരിഗണിക്കാന്‍ തുടങ്ങുന്നത്. ലഹരി മരുന്നുമായി എത്തിയ ആളെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതല്‍ മാറ്റി കോടതിയെ കബളിപ്പിച്ചുവെന്നതാണ് ആന്റണി രാജുവിനെതിരായ കേസ്. 1994 ല്‍ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇതിനെല്ലാം ആധാരമായത്. ലഹരിക്കടത്തില്‍ കുടുങ്ങിയ വിദേശിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതല്‍ മാറ്റിയതിന് 1994ല്‍ എടുത്ത കേസില്‍, ഇതുവരെ കോടതിയില്‍ ഹാജരാകാന്‍ ആന്റണി രാജു തയ്യാറായിട്ടില്ല. 2014 മുതല്‍ ഇതുവരെ 22 തവണ കേസ് പരിഗണിച്ചെങ്കിലും വിചാരണ തുടങ്ങാന്‍പോലുമാകാത്ത രീതിയില്‍ കേസ് നീട്ടിക്കൊണ്ടുപോവുകയാണ്. ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂര്‍…
Read Moreസിവിക് ചന്ദ്രന് എതിരെ ലൈംഗികാതിക്രമ കേസ് ! പരാതി നല്‍കിയത് യുവ എഴുത്തുകാരി…
യുവ എഴുത്തുകാരി നല്കിയ ലൈംഗികാതിക്രമ പരാതിയില്‍ സാഹിത്യകാരന് സിവിക് ചന്ദ്രനെതിരേ കൊയിലാണ്ടി പോലീസ് കേസെടുത്തു. ഏപ്രിലിലാണ് സംഭവമുണ്ടായത്. യുവതിയുടെ പുസ്തക പ്രകാശനത്തിനു കൊയിലാണ്ടിയിലെ ഒരു വീട്ടില്‍ ഒത്തുകൂടിയിരുന്നു. പിറ്റേന്ന് രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ കിടപ്പുമുറിയിലെത്തി സിവിക് ചന്ദ്രന് ബലമായി പിടിച്ച് ചുംബിച്ചെന്നാണ് പരാതി. പുസ്തക പ്രകാശനത്തിന് പബ്ലിഷറെ കണ്ടെത്തുന്നതിനായി യുവതി നേരത്തേ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിനുശേഷം യുവതിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചും മെസേജ് അയച്ചും നിരന്തരം ശല്യം ചെയ്തതായും പരാതിയില്‍ പറയുന്നു. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയുന്ന ജാമ്യമില്ലാ വകുപ്പു കൂടി ചേര്‍ത്താണു കേസ് റജിസ്റ്റര്‍ ചെയ്തതെന്നു കൊയിലാണ്ടി പോലീസ് അറിയിച്ചു.
Read Moreഇല്ലാത്ത കമ്പനിയുടെ പേരില്‍ തട്ടിയെടുത്തത് 100 കോടിയോളം രൂപ ! മണിച്ചെയിന്‍ മോഡല്‍ തട്ടിപ്പു നടത്തിയ മലപ്പുറം സ്വദേശി പിടിയില്‍…
മണിച്ചെയിന്‍ മോഡല്‍ തട്ടിപ്പിലൂടെ 100 കോടിയോളം രൂപ പലരില്‍ നിന്നായി തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ (40) യാണ് കൂത്തുപറമ്പ് ഇന്‍സ്പെക്ടര്‍ വി.എ.ബിനുമോഹനും സംഘവും അറസ്റ്റുചെയ്തത്. ഇല്ലാത്ത കമ്പനിയുടെ പേരില്‍ സംസ്ഥാനത്തുടനീളമുള്ള ആളുകളില്‍ നിന്ന് കോടികളുടെ നിക്ഷേപം സ്വീകരിക്കുകയായിരുന്നു. ഇയാളുടെ വാക്കു വിശ്വസിച്ച് നിരവധി ആളുകളാണ് പണം നിക്ഷേപിച്ചത്. ഒരു ലക്ഷം രൂപ മുതല്‍ ഒന്നരക്കോടി വരെ നിക്ഷേപിച്ചവര്‍ക്കാണ് പണം നഷ്ടമായത്. നാണക്കേട് മൂലം പലരും ഇനിയും പരാതിയുമായി രംഗത്ത് വന്നിട്ടില്ല. സംസ്ഥാനത്തും പുറത്തും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് മണിചെയിന്‍ മാതൃകയില്‍ ആളുകളെ ചേര്‍ത്താണ് ഇയാള്‍ കോടികള്‍ അടിച്ചുമാറ്റിയത്. പിടിയിലാകുമെന്ന് മനസ്സിലായതോടെ തിരുവനന്തപുരം വിമാനത്താവളം വഴി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് ആസ്ഥാനമായി മൈ ക്ലബ്ബ് ട്രേഡേഴ്സ് എന്ന പേരില്‍ കമ്പനിയുണ്ടെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചായിരുന്നു പണം…
Read Moreകടുവയ്ക്ക് ടിക്കറ്റ് കിട്ടിയില്ല ! തീയറ്ററിനു മുമ്പില്‍ ആത്മഹത്യാ ശ്രമവുമായി യുവാവും യുവതിയും…
കടുവ സിനിമക്ക് ടിക്കറ്റ് കിട്ടാതെ നിരാശരായി തീയറ്ററിനു മുമ്പില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച് ഏറ്റുമാനൂര്‍ സ്വദേശികളായി യുവതിയും യുവാവും. ഫസ്റ്റ് ഷോയ്ക്കായി തിയേറ്ററിലെത്തിയ യുവതിയും യുവാവും യുവാവുമാണു തിയേറ്ററിനു മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോട് കൂടിയായിരുന്നു സംഭവങ്ങള്‍. ഫസ്റ്റ് ഷോയ്ക്കായാണ് ഏറ്റുമാനൂര്‍ സ്വദേശികളായ യുവതിയും യുവാവും തിയറ്ററില്‍ എത്തിയത്. ഇരുവരും മദ്യ ലഹരിയിലായിരുന്നു. തീയറ്ററില്‍ എത്തിയ ഇരുവരും സെക്യൂരിറ്റി ജീവനക്കാരനോട് ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാല്‍, ടിക്കറ്റ് ഇല്ലന്നും ചിത്രം ഹൗസ് ഫുള്‍ ആണ് എന്നും തീയറ്റര്‍ ജീവനക്കാരന് പറഞ്ഞു. ഇതോടെ ക്ഷുഭിതരായ യുവതിയും യുവാവും ജീവനക്കാരോടു തട്ടിക്കയറി. തുടര്‍ന്ന്, ഇരുവരും ചേര്‍ന്ന് തീയറ്ററിന് മുന്നില്‍ ചെന്നിരിക്കുകയും ബ്ലേഡ് ഉപയോഗിച്ചു കൈ ഞരമ്പ് മുറിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവം പറഞ്ഞു തിയേറ്റര്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് സംഘം സ്ഥലത്ത്…
Read Moreഓൺലൈൻ റമ്മി കളിക്കാനായി 20 ലക്ഷം രൂപ കടമെടുത്തു! കോയമ്പത്തൂരിൽ പോലീസുകാരൻ ജീവനൊടുക്കി; ഓൺലൈൻ ഗെയ്മുകൾക്കെതിരേ നിയമനിർമാണത്തിന് തമിഴ്നാട്
കോയന്പത്തൂർ: ഓൺലൈനിൽ റമ്മികളിച്ച് വൻതുക നഷ്ടപ്പെട്ടതിനെത്തുടർന്ന് കോയന്പത്തൂരിൽ പോലീസുകാരൻ സ്വയംനിറയൊഴിച്ച് ജീവനൊടുക്കി. വിരുദനഗർ സ്വദേശി കാളിമുത്തു (29) ആണ് മരിച്ചത്. നഗരത്തിലെ ഒരു വ്യവസായ പ്രദർശനത്തിൽ പോലീസിന്റെ ആയുധങ്ങൾ പരിചയപ്പെടുത്തുന്ന സ്റ്റാളിലായിരുന്നു കാളിമുത്തുവിനെ ജോലിക്കായി നിയോഗിച്ചിരുന്നത്. പ്രദർശനവേദിയിലെ തോക്ക് ഉപയോഗിച്ചാണ് ഇയാൾ വെടിവച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കിഡ്നിയിലെ ഗുരുതരപരിക്കുമൂലം ജീവൻ രക്ഷിക്കാനായില്ല. ഓൺലൈൻ റമ്മി കളിക്കാനായി കാളിമുത്തു 20 ലക്ഷം രൂപ കടമെടുത്തിരുന്നു. പണം തിരികെ കൊടുക്കാൻ കഴിയാത്തതിൽ കാ ളിമുത്തു കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ഗെയ്മുകൾക്കെതിരേയുള്ള ഓർഡിനൻസ് ഉൾപ്പെടെ കൊണ്ടുവരുന്നതു പരിശോധിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റീസ് കെ. ചന്ദ്രുവിന്റെ നേതൃത്വത്തിലാണു സമിതി.
Read Moreഗുജറാത്ത് കലാപക്കേസ് ! മോദിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് എസ്ഐടി; പിന്നിൽ സോണിയഗാന്ധിയെന്ന് ബിജെപി
സെബി മാത്യു ന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസിൽ അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കുടുക്കാൻ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിൽ വൻ ഗൂഢാലോചന നടത്തിയെന്നു പ്രത്യേക അന്വേഷണസംഘം. ഗുജറാത്ത് കലാപക്കേസിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത ടീസ്റ്റ സെതിൽവാദിന്റെ ജാമ്യാപേക്ഷയെ എതിർത്താണ് എസ്ഐടി കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. 2002ലെ ഗുജറാത്ത് കലാപത്തിനു ശേഷം സംസ്ഥാനം ഭരിച്ചിരുന്ന ബിജെപി സർക്കാരിനെ താഴെയിറക്കാൻ അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിൽ നടത്തിയ വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ടീസ്റ്റ എന്നാണ് പ്രത്യേക അന്വേഷണസംഘം സെഷൻസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. സത്യവാങ്മൂലം സ്വീകരിച്ച അഡീഷണൽ സെഷൻസ് ജഡ്ജി ടീസ്റ്റയുടെ ജാമ്യക്കേസിൽ വാദം കേൾക്കുന്നത് നാളത്തേക്കു മാറ്റിവച്ചു. സോണിയയുടെ നിർദേശപ്രകാരമെന്ന് ബിജെപി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരേ നടന്ന ഗൂഢാലോചനകൾ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശപ്രകാരമാണെന്നാണ് ബിജെപി ആരോപിക്കുന്നത്.…
Read Moreസ്കൂൾ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമം! പ്രതി കുടുങ്ങിയത് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ
കൊച്ചി: സ്കൂൾ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ കുടുങ്ങിയത് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ. കേസിൽ മട്ടാഞ്ചേരി സ്വദേശി സാബു ജോസഫ് (54) നെ എറണാകുളത്തു നിന്നും സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വീടുമായി യാതൊരു ബന്ധവുമില്ലാത്ത ആളായിരുന്നു സാബു. സംഭവത്തിനു ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഇയാൾ മുങ്ങി. തുടർന്നാണ് പോലീസ് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നഗരത്തിലെ ഒരു പ്രമുഖ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ സാബു ജോലി സമയത്ത് വിദ്യാർഥിയെ സെക്യൂരിറ്റി ക്യാബിനിലേക്ക് വിളിച്ച് മൊബൈൽ ഫോണിലെ കുറച്ച് വീഡിയോസ് ഡിലീറ്റ് ചെയ്ത തരണമെന്ന് ആവശ്യപ്പെട്ടു. ഇതുപ്രകാരം ക്യാബിനിലെത്തിയ വിദ്യാർഥിയെ ഇയാൾ അശ്ലീല വീഡിയോ കാണിക്കുകയും വിദ്യാർഥിയുടെ ശരീരത്തിൽ മോശമായി തൊടുകയും ചെയ്യുകയായിരുന്നു. എതിർത്ത കുട്ടി അധ്യാപകരെ വിവരം…
Read Moreഷൂട്ടിംഗ് ലൊക്കേഷനുകളിൽ കൃത്യസമയത്ത് എത്തുന്നില്ല! നടൻ ശ്രീനാഥ് ഭാസിക്കെതിരേ അച്ചടക്ക നടപടിക്ക് ഫിലിം ചേംബർ
കൊച്ചി: ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കൃത്യസമയത്ത് എത്തുന്നില്ലെന്നും നിർമാതാക്കൾക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നും കണ്ടെത്തിയതിനെത്തുടർന്ന് നടൻ ശ്രീനാഥ് ഭാസിക്കെതിരേ നടപടിയെടുക്കാനൊരുങ്ങി ഫിലിം ചേംബർ. സിനിമാമേഖലയിലെ പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യാനായി വിവിധ സിനിമ സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ കൊച്ചിയിൽ ചേർന്ന ഫിലിം ചേംബർ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ശ്രീനാഥ് ഭാസി നിജസ്ഥിതി ഫിലിം ചേംബറിലെത്തി അറിയിക്കണമെന്നാണ് നിർദേശം. നടന് ഇനിയുള്ള പ്രോജക്ടുകൾക്ക് അനുമതി നൽകുന്പോൾ ചേംബറുമായി ആലോചിക്കണമെന്നും നിർദേശമുണ്ട്. ശ്രീനാഥ് ഭാസിക്ക് അമ്മയിൽ മെന്പർഷിപ്പ് ഇല്ലാത്തതിനാലാണ് നടപടിക്ക് ഫിലിം ചേംബർ മുൻകൈയെടുക്കുന്നത്. നടൻമാർ ചില പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരെ മാനേജർ ആക്കിയത് ഇനി അനുവദിക്കില്ലെന്നും ചേംബറിന്റെ യോഗത്തിൽ തീരുമാനമെടുത്തു. താരങ്ങളുടെ ശന്പളം കുറയ്ക്കുന്ന കാര്യത്തിൽ അടുത്ത മാസം വീണ്ടും യോഗം ചേർന്ന് തീരുമാനമെടുക്കും.
Read More