തിരുവനന്തപുരം: പോലീസിനു മുന്നിൽ ഹാജരാകാൻ തയ്യാറെന്നു കാട്ടി പി.സി.ജോർജ് തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർക്ക് കത്തു നൽകി. തൃക്കാക്കര നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണത്തിൽ ആയതിനാലും നിലവിലെ ആരോഗ്യവസ്ഥയിൽ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് ദീർഘ ദൂരം യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ആയതിനാലുമാണ് ഇന്നലെ തെളിവെടുപ്പിനായി ഹാജരാകാതിരുന്നതെന്ന് പി.സി.ജോർജ് നൽകിയ കത്തിൽ പറയുന്നു. തിരഞ്ഞെടുപ്പ് പരസ്യ പ്രചരണം അവസാനിച്ച സാഹചര്യത്തിൽ തെളിവെടുപ്പ് ആവശ്യത്തിലേക്കായി നിർദ്ദേശിക്കുന്ന സമയത്ത് ഹാജരാകുമെന്നും പിസി അറിയിച്ചു. ഇപ്പോൾ ഈരാറ്റുപേട്ടയിലെ വസതിയിലാണുള്ളതെന്നും ഹാജരാകാനുള്ള തിയതിയും സമയവും മുൻകൂട്ടി രേഖമൂലം അറിയിച്ചാൽ ഉപകാരമായിരുന്നു കത്തിൽ പറയുന്നു. ഇന്നലെ ഹാജരാകണമെന്ന് അറിയിച്ച് പൊലീസ് പി.സി ജോർജിന് കത്ത് നൽകിയെങ്കിലും പി.സി.ജോർജ് ഹാജരായിരുന്നില്ല. തൃക്കാക്കരയിൽ എൻഡിഎയുടെ പ്രചാരണത്തിന് ഇന്നലെ പി.സി.ജോർജ് എത്തിയിരുന്നു. പി.സി. ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചോ? നിയമോപദേശം തേടാൻ പോലീസ് തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ ജാമ്യത്തിലിറങ്ങിയ…
Read MoreCategory: Top News
സിനിമയ്ക്കു പോയ സമയത്ത്..! ഗുരുവായൂരിൽ സ്വർണവ്യാപാരിയുടെ വീട്ടിലെ കവർച്ച; പ്രതി പിടിയിൽ; പ്രതി പിടിയിലായത് കവർച്ച നടന്ന് 18 ദിവസത്തിനുള്ളിൽ
ഗുരുവായൂർ: പ്രവാസി സ്വർണവ്യാപാരിയുടെ വീട്ടിൽനിന്ന് 2.67 കിലോഗ്രാം സ്വർണവും രണ്ടു ലക്ഷം രൂപയും കവർന്ന കേസിലെ പ്രതിയെ പോലീസ് പിടികൂടി. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തുമെന്ന് ഉന്നത ഉദേ്യാഗസ്ഥർ അറിയിച്ചു. വിരലടയാളംപോലും… കവർച്ച നടന്ന് 18 ദിവസത്തിനുള്ളിലാണ് പോലീസ് പ്രതിയെ കുടുക്കിയത്. കവർച്ച നടന്ന വീട്ടിൽ വിരലടയാളംപോലും അവശേഷിപ്പിക്കാതെയാണ് പ്രതി കവർച്ച നടന്ന വീട്ടിൽനിന്ന് രക്ഷപ്പെട്ടിരുന്നത്. ഗുരുവായൂർ എസിപി കെ.ജി. സുരേഷിന്റെ മേൽനോട്ടത്തിൽ ഗുരുവായൂർ സിഐ പി.കെ. മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കുടുക്കിയത്. മോഷണവിവരം അറിഞ്ഞത്… തന്പുരാൻപടി കുരഞ്ഞിയൂർ വീട്ടിൽ ബാലന്റെ വീട്ടിൽ മേയ് 12 ന് ഉച്ചയ്ക്കാണ് മോഷണം നടന്നത്. ബാലനും ഭാര്യ രുഗ്മിണിയും കൊച്ചുമകൻ അർജുനും തൃശൂരിൽ സിനിമയ്ക്കു പോയ സമയത്തായിരുന്നു കവർച്ച. ഡ്രൈവർ ബ്രിജുവിനെയും കൂട്ടിയാണ് ഇവർ സിനിമയ്ക്കു പോയിരുന്നത്. രാത്രി 9.30ന്…
Read Moreതോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും ആവശ്യപ്പെട്ടു; ആംഗ്യഭാഷകാട്ടിയപ്പോൾ ക്രൂരമർദനം; ബധിരയായ വൃദ്ധയുടെ കമ്മൽപറിച്ചെടുത്ത് കള്ളന്മാർ;നഷ്ടപ്പെട്ടത് മുക്കുപണ്ടമെന്ന് വീട്ടുകാർ
കാട്ടാക്കട: കാട്ടാക്കടയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി ബധിരയായ വൃദ്ധയെ മർദിച്ച് കവർച്ച. കാട്ടാക്കട മുതിയാവിള കളിയാകോട് ശാലോം ഭവനിൽ ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. രതീഷും ഭാര്യ ജ്യോതിയും ജ്യോതിയുടെ അമ്മ കുമാരിയും രതീഷിന്റെ രണ്ടു മക്കളുമാണ് ഇവിടെ താമസിക്കുന്നത്. രതീഷും ഭാര്യ ജ്യോതിയും രാവിലെ ആറോടെ പള്ളിയിൽ പോയിരുന്നു. രതീഷിന്റെ മക്കളായ ആറും നാലും വയസുള്ള മക്കൾ രണ്ടു മുറികളിൽ കിടക്കുകയായിരുന്നു. രാവിലെ എന്തോ ശബ്ദം കേട്ട ഉണർന്ന കുമാരി മുറിയിൽ നിന്നും ഇറങ്ങി നോക്കുമ്പോഴാണ് ഒരാളെ കാണുന്നത്. മുഖം മൂടിയും കൈയുറയും ധരിച്ചിരുന്നു. മുറിയിലെ സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. കുമാരിയെ കണ്ടതോടെ മുഖം മൂടി ധരിച്ചയാൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ആഭരണങ്ങളും പണവും തരാൻ ആവശ്യപ്പെടുകയും ചെയ്തു. കുമാരിയുടെ കാതിൽ കിടന്ന കമ്മൽ ഊരി വാങ്ങുകയും ശേഷം തോക്കിൻ മുനയിൽ നിറുത്തി ഭീഷണിപ്പെടുത്തുകയും കുനിച്ചു നിറുത്തി…
Read Moreആൺസുഹൃത്തുമൊത്ത് ശാന്തൻപാറ കാണാനെത്തി; യുവാവ് മദ്യം വാങ്ങാൻ പോയ സമയം 15 വയസുകാരിയെ ലൈംഗികാത്രിക്രമത്തിന് ഇരയാക്കി നാലംഗ സംഘം
ശാന്തൻപാറ: ഇടുക്കി ശാന്തൻപാറയിൽ ഇതര സംസ്ഥാന പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ചു. ആൺ സുഹൃത്തിനൊപ്പമെത്തിയ പെൺകുട്ടിയെ നാലു പേർ ചേർന്ന് ആക്രമിച്ചെന്നാണ് പരാതി. ഞായറാഴ്ച വൈകിട്ടാണ് സംഭവം.പശ്ചിമബംഗാൾ സ്വദേശിനിയായ പതിനഞ്ച് വയസുകാരിയാണ് ആക്രണത്തിന് ഇരയായത്. ആൺസുഹൃത്ത് ബിവറേജിൽ ബിയറ് വാങ്ങാൻ പോയ സമയത്ത് നാലുപേർ ചേർന്ന് തേയിലത്തോട്ടത്തിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി. സംഭവത്തിൽ ശാന്തൻപാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കും. സംഭവത്തില്‍ രണ്ടുപേർ പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.
Read More22 പേരുമായി നേപ്പാളില്‍ ചെറുവിമാനം കാണാതായി ! വിമാനത്തില്‍ നാല് ഇന്ത്യക്കാര്‍…
നാല് ഇന്ത്യക്കാരുള്‍പ്പെടെ 22 പേരുമായി ചെറുവിമാനം നേപ്പാളിലെ ജോംസമില് കാണാതായി. കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനമാണ് കാണാതായത്. ഞായറാഴ്ച രാവിലെ 9.55ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. നേപ്പാളിലെ പൊഖറയില്നിന്നും ജോംസമിലേക്ക് പോയ വിമാനമാണ് കാണാതായത്. യാത്രക്കാരും ജീവനക്കാരുമടക്കം 22 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വിമാനം കാണാതായ കാര്യം താരാ എയര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കകം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനനത്താവള അധികൃതര്‍ പറഞ്ഞു. നാല് ഇന്ത്യക്കാരെക്കൂടാതെ മൂന്ന് ജപ്പാന് പൗരന്മാരും വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ബാക്കിയുള്ള യാത്രക്കാര്‍ നേപ്പാള്‍ സ്വദേശികളാണ്. അതിനിടെ ജോംസമിന് സമീപമുള്ള പ്രദേശത്ത് ഉച്ചത്തിലുള്ള ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. വിമാനം അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന…
Read Moreയുവനടിയുടെ അമ്മയെയും വിളിച്ചു ഭീഷണിപ്പെടുത്തി ! രാജ്യം വിട്ടത് കേസെടുത്തെന്നറിഞ്ഞ്; വിജയ്ബാബുവിനു കുരുക്ക് മുറുകുന്നു…
പുതുമുഖ നടിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനു കുരുക്ക് മുറുകുന്നു. വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. കേസില്‍ 30-നു വാദം തുടരും. ജാമ്യ ഹര്‍ജി നിലനിര്‍ത്തിയാല്‍ ഈ മാസം മുപ്പതിനു തിരിച്ചെത്താമെന്നും കേസെടുത്തത് അറിയാതെയാണു രാജ്യം വിട്ടതെന്നും വിജയ് ബാബു അറിയിച്ചു. എന്നാല്‍, വിജയ് ബാബുവിനു മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തു. കേസ് രജിസ്റ്റര്‍ ചെയ്തു എന്നറിഞ്ഞതിനു ശേഷമാണു വിജയ് ബാബു രാജ്യം വിട്ടതെന്ന് അഡീ. പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍(എ.ഡി.ജി.പി.) ഉന്നയിച്ചു. ഇപ്പോള്‍ എവിടെയാണെന്ന കാര്യം വിജയ്ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ല. ഏപ്രില്‍ 22-നു കേസെടുത്തിരുന്നെന്നും രണ്ടു ദിവസം കഴിഞ്ഞ് 24-നു വിജയ് ബാബു രാജ്യം വിട്ടതു വ്യക്തമായ ബോധ്യത്തോടെയാണെന്നും പ്രോസിക്യൂഷന് വാദിച്ചു. മാത്രമല്ല ഇയാള്‍ ഇരയുടെ അമ്മയെ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും ഇരയുടെ പേരു…
Read Moreകാണാതായ മൂന്നു സഹോദരിമാരെയും രണ്ട് കുട്ടികളെയും കിണറ്റില്‍ നിന്നു കണ്ടെത്തി ! മരിച്ചവരില്‍ രണ്ടു പേര് ഗര്‍ഭിണികള്‍…
ദിവസങ്ങള്‍ക്കു മുമ്പ് രാജസ്ഥാനിലെ ജയ്പൂര്‍ ഛാപിയ ഗ്രാമത്തില്‍ നിന്നു കാണാതായ മൂന്നു സഹോദരിമാരെയും രണ്ടു കുട്ടികളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാല് വയസ്സുള്ള ആണ്‍കുട്ടിയും 27 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.കുട്ടികളുമായി മൂന്ന് സ്ത്രീകളും കിണറ്റില്‍ ചാടി ജീവനൊടുക്കിയെന്നാണ് നിഗമനം. മരിച്ചവരില്‍ രണ്ടുപേര്‍ ഗര്‍ഭിണികളായിരുന്നു. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ജീവനൊടുക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. കാലു മീണ(25) മമത(23) കമലേഷ്(20) എന്നിവരാണ് രണ്ട് കുട്ടികളുമായി കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. മേയ് 25-ാം തീയതി മുതല്‍ ഇവരെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞദിവസം ഗ്രാമത്തിലെ കിണറ്റില്‍ നിന്ന് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സഹോദരിമാരായ മൂന്നുപേരെയും ഛാപിയ ഗ്രാമത്തിലെ മൂന്ന് സഹോദരന്മാരാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഒരേ കുടുംബത്തില്‍ താമസിച്ചിരുന്ന ഇവരെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃമാതാപിതാക്കള്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് പരാതി. സ്ത്രീധനത്തിന്റെ…
Read Moreകാലവർഷം ഉടൻവരുന്നു! അടുത്ത 48 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷം പെയ്തു തുടങ്ങാൻ സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷം പെയ്തു തുടങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റ് ശക്തമായതും മറ്റ് അനുകൂല സാഹചര്യങ്ങളും നിലനിൽക്കുന്നതിനാൽ കാലവർഷം ഉടൻ പെയ്തു തുടങ്ങുമെന്നാണ് നിലവിലെ വിലയിരുത്തൽ. കാലവർഷത്തിന്റെ വരവറയിച്ച് ശനിയാഴ്ച മുതൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രാവിലെ മഴ പെയ്തിരുന്നു. എന്നാൽ സംസ്ഥാനത്തെ 14 മഴമാപിനി കേന്ദ്രങ്ങളിൽ രണ്ടു ദിവസം തുടർച്ചയായി രണ്ടര സെന്റീമീറ്ററോ അതിനു മുകളിലോ മഴ പെയ്താൽ മാത്രമേ കാലവർഷമെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിക്കൂ. എന്നാൽ ഇതുവരെ അത്തരത്തിൽ മഴ പെയ്തിട്ടില്ല. അതേസമയം സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഏഴ് ജില്ലകളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും യെല്ലോ…
Read Moreമഹാരാഷ്ട്രയിൽ ഒമിക്രോൺ ഉപവകഭേദം! രോഗികളിൽ കേരളത്തിൽ വന്ന് മടങ്ങിയവരും; രോഗം സ്ഥിരീകരിച്ചത് ഏഴു പേര്‍ക്ക്
മുംബൈ: മഹാരാഷ്ട്രയിൽ ഒമിക്രോണിന്റെ ഉപവകഭേദം കണ്ടെത്തി. കേരളത്തിൽനിന്നും എത്തിയവരിൽനിന്നുൾപ്പെടെ ഏഴു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബി.എ4, ബി.എ5 വകഭേദങ്ങളാണ് ഇവരിൽ കണ്ടെത്തിയത്. ബി.എ4 വകഭേദം നാല് പേരിലും ബി.എ5 വകഭേദം മൂന്ന് പേരിലും സ്ഥിരീകരിച്ചു. പൂനയിലാണ് ഏഴ് കേസും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരിൽ മൂന്നു പേർ സ്ത്രീകളാണ്. നാല് രോഗികൾ 50 വയസിന് മുകളിലുള്ളവരാണ്, രണ്ട് പേർ 20-40 വയസുള്ളവരാണ്, ഒരു രോഗി ഒമ്പത് വയസുള്ള കുട്ടിയാണ്. പ്രായപൂർത്തിയായ ആറ് പേരും വാക്സിൻ രണ്ട് ഡോസുകളും പൂർത്തിയാക്കവരാണ്. ഒരാൾ ബൂസ്റ്റർ ഷോട്ട് എടുത്തിട്ടുണ്ട്. കുട്ടിക്ക് വാക്സിൻ എടുത്തിട്ടില്ല. ഇവരിൽ രണ്ടുപേർ ദക്ഷിണാഫ്രിക്കയിലേക്കും ബെൽജിയത്തിലേക്കും മൂന്നുപേർ കേരളത്തിലേക്കും കർണാടകയിലേക്കും യാത്ര ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് രോഗികൾക്ക് സമീപകാല യാത്രാ ചരിത്രമില്ല. എല്ലാവർക്കും നേരിയ രോഗലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, വീട്ടിൽ ചികിത്സയിലായിരുന്നു- സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഒമൈക്രോണിന്റെ ഉപ-വകഭേദങ്ങൾ ഏപ്രിലിൽ…
Read Moreമുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചു ! ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കുത്തിക്കൊന്നു…
മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കുത്തിക്കൊന്നു. കര്‍ണാടക കലബുറഗിയില്‍ ആണ് സംഭവം. കലബുറഗി വാഡി നഗരത്തിലെ റെയില്‍വേ മേല്പാലത്തില് വച്ചു കഴിഞ്ഞ ബുധനാഴ്ചയാണ് വിജയ കാംബ്ലയെ(25) കുത്തിവീഴ്ത്തിയത്. ഭീമനഗര്‍ സ്വദേശിയാണ് വിജയ. റെയില്‍വേ സ്റ്റേഷനിലെ കന്റീനില്‍ പാചകക്കാരനായ വിജയ കാംബ്ല ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണു കുത്തേറ്റു മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരനും മറ്റൊരാളും അറസ്റ്റിലായി. ശഹാബുദ്ദീന്, നവാസ് എന്നിവരാണ് അറസ്റ്റിലായത്. ശഹാബുദ്ദീന്റെ 18 വയസുള്ള സഹോദരിയുമായി വിജയ പ്രണയത്തിലായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ബന്ധം അവസാനിപ്പിച്ചതായി വിജയ പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാല്‍ ബന്ധം തുടരുന്നതായി അടുത്തിടെ ശഹാബുദ്ദീന് മനസിലാക്കി. ഇത് ചോദിക്കാനാണ് ഇവര്‍ തിങ്കളാഴ്ച രാത്രി റെയില്‍വേ സ്റ്റേഷനിലെത്തിയത്. തര്‍ക്കത്തിനൊടുവില്‍ ശഹാബുദ്ദീന് കത്തിയെടുത്തു കുത്തുകയായിരുന്നു. ആറുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നു ശഹാബുദ്ദീന്റെ സഹോദരി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. കഴിഞ്ഞ…
Read More