കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ് ബാബു ദുബായിൽനിന്ന് കടന്നതായി സൂചന. പ്രതികളെ കൈമാറ്റം ചെയ്യാൻ ഇന്ത്യയുമായി കരാറില്ലാത്ത മറ്റൊരു രാജ്യത്തേക്ക് ഇയാൾ കടന്നതായാണ് സൂചന. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കേന്ദ്രത്തിന് നൽകിയ അപേക്ഷയെത്തുടർന്ന് വിജയ് ബാബുവിന്റെ പാസ്പോർട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ഇതോടെ വിജയ്ബാബുവിന്റെ വീസയും റദ്ദാകും. ഇതുസംബന്ധിച്ച വിവരം ഇന്നലെ വിദേശകാര്യ മന്ത്രാലയം സിറ്റി പോലീസ് കമ്മീഷണറെ അറിയിക്കുകയുണ്ടായി. പാസ്പോർട്ട് റദ്ദായ വിവരം ഇന്ത്യൻ എംബസി യുഎഇ പോലീസിനെ അറിയിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു. യുഎഇ പോലീസ് വിജയ്ബാബുവിനെ പിടികൂടി നാട്ടിലേക്ക് അയയ്ക്കുമെന്നാണ് പ്രതീക്ഷയെന്നു സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇയാളെ ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു സിറ്റി പോലീസിന്റെ നീക്കം. ഇന്റർപോൾ ഇയാൾക്കെതിരേ നേരത്തെ…
Read MoreCategory: Top News
അധ്യാപകനെന്നു തെറ്റിദ്ധരിപ്പിച്ച് വിദ്യാര്‍ഥിനിയുമായി അശ്ലീല സംഭാഷണം നടത്തി ! വിമാനത്താവളത്തിലെത്തി പ്രവാസി യുവാവിനെ പൊക്കി പോലീസ്…
ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ അധ്യാപകന് ചമഞ്ഞ് വിദ്യാര്‍ഥികളെ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയ പ്രവാസി യുവാവിനെ ചങ്ങരംകുളം പോലീസ് പൊക്കി. ഇയാളെ പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശി അബ്ദുല്‍ മനാഫിനെ (44) ആണ് സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒരു വര്‍ഷം മുന്‍പ് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ചങ്ങരംകുളം സ്റ്റേഷന് പരിധിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുടെ വീട്ടിലേക്ക് വിളിച്ച് കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകന് ആണെന്ന് പരിചയപ്പെടുത്തി. പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന കുട്ടിക്ക് പ്രത്യേകം ക്ലാസ് എടുക്കാന്‍ ആണെന്ന് രക്ഷിതാവിനെ തെറ്റിദ്ധരിപ്പിച്ച ശേഷം കുട്ടിയോട് അടച്ചിട്ട മുറിയില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് യുവാവ് മോശമായ രീതിയില്‍ സംഭാഷണം തുടര്‍ന്നതോടെ കുട്ടി മാതാവിനോടു പരാതിപ്പെട്ടു. ഇവര്‍ സ്കൂളുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത്തരത്തില്‍ ആരും വിളിച്ചില്ല എന്ന് വ്യക്തമായത്. തുടര്‍ന്ന് സ്കൂള്‍…
Read Moreഭർത്താവുമായി പേർപിരിഞ്ഞു കഴിഞ്ഞിരുന്ന രസ്മ ഹോട്ടലിൽ മുറിയെടുത്തത് ആൺസുഹൃത്തുമൊത്ത്; നാലാംനാൾ ഹോട്ടലുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; തനിച്ചായി ഒൻതുമാസം പ്രായമായ കുഞ്ഞ്
തൃശൂർ: നഗരത്തിലെ ഹോട്ടൽമുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയെ കൊലപ്പെടുത്തിയതു കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നു.പാലക്കാട് മേലാർകോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടിൽ ഗിരിദാസ് (39), തൃശൂർ കല്ലൂർ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടിൽ രസ്മ (31) എന്നിവരെയാണ് കഴിഞ്ഞദിവസം ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രസ്മ കട്ടിലിൽ മരിച്ച നിലയിലും ഗിരിദാസ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. ഇരുവരുടെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി. വിരലടയാള വിദഗ്ധരടക്കമുള്ളവർ ഹോട്ടലിലെത്തി പരിശോധന നടത്തി. മദ്യം കഴിപ്പിച്ചശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന പോലീസ് സംശയം സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകൾ. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു രസ്മ. ഇവർക്ക് ആറു വയസുള്ള ഒരു കുഞ്ഞുമുണ്ട്.രസ്മയുടെ ബന്ധുവിന്റെ സുഹൃത്താണ് ഗിരിദാസ്. ഇരുവരും തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് ഏതെങ്കിലും തരത്തിലുള്ള വിരോധമായിരിക്കാം കൊലപാതകത്തിലേക്കു…
Read Moreആശുപത്രിയിൽ ഉപേക്ഷിച്ചെങ്കിൽ പോലും അവൻ മരിക്കില്ലായിരുന്നു; യുവാവ് കെട്ടിടത്തിനു മുകളില്‍ നിന്നു വീണു മരിച്ച സംഭവത്തിൽ പുറത്ത് വരുന്നത് സുഹൃത്തുക്കളുടെ ക്രൂര മുഖം
വെഞ്ഞാറമൂട്: യുവാവ് കെട്ടിടത്തിനു മുകളില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിൽ. കഴിഞ്ഞ ഞായറാഴ്ച കോലിയക്കോട് കീഴാമലയ്ക്കല്‍ എള്ളുവിള വീട്ടില്‍ ഷിബു(31) മരിച്ച സംഭവത്തിൽ പിരപ്പന്‍കോട് അണ്ണല്‍ വിഷ്ണു ഭവനില്‍ വിഷ്ണു(30), കടകംപള്ളി ആനയറ വെണ്‍പാലവട്ടം ഈറോഡ് കളത്തില്‍ വീട്ടില്‍ ശരത്കുമാര്(25), കടകംപള്ളി ആനയറ ഈറോഡ് കുന്നില്‍ വീട്ടില്‍ നിധീഷ് (21) എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണുവിന്റെ സഹോദരിയുടെ വിവാഹത്തിനെത്തിയതായിരുന്നു മരണപ്പെട്ട ഷിബുവും അറസ്റ്റിലായ മറ്റ് പ്രതികളും. രാത്രിയില്‍ നാലുപേരും ചേര്‍ന്ന് വിവാഹ വീടിനടുത്ത് നിര്‍മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിനു മുകളില്‍ കയറിയിരിന്ന് മദ്യപിച്ചശേഷം താഴേക്കിറങ്ങുന്നതിനിടയില് ഷിബു കാല് വഴുതി നിലത്ത് വീഴുകയായിരുന്നു. തുടർന്ന് മറ്റ് മൂന്നുപേരും ഷിബുവിനെ ആദ്യം കന്യാകുളങ്ങര കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷകള്‍ക്കുശേഷം ഡോക്ടറുടെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. മെഡിക്കല്‍ കോളജില്‍ പരിശോധിച്ച ഡോക്ടര്‍ സ്കാനിംഗിനും എക്സ്റേയും നിര്‍ദേശിച്ചു.…
Read Moreഭാര്യയും അമ്മയും കാത്തുനിന്നെങ്കിലും..! പ്രവാസിയുടെ ദുരൂഹ മരണം; ആശുപത്രിയിലെത്തിച്ചത് മലപ്പുറം സ്വദേശി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി: വിദേശത്ത് നിന്നും നെടുമ്പാശേരി വിമാനത്തിലിറങ്ങിയയാള് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച അബ്ദുള്‍ ജലീലിനെ ആശുപത്രിയിലെത്തിച്ചത് മലപ്പുറം സ്വദേശി യഹിയ ആണെന്ന് കണ്ടെത്തി. ഇയാള്‍ ഒളിവിലാണ്. യഹിയ ആണ് കേസിലെ മുഖ്യപ്രതിയെന്നാണ് പോലീസിന്റെ നിഗമനം. സംഭവവുമായി ബന്ധമുള്ള മൂന്ന് പേര് പോലിസന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്. അട്ടപ്പാടി അഗളി സ്വദേശി അബ്ദുള്‍ ജലീല്‍ ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ജിദ്ദയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന ജലീൽ ആ മാസം15നു രാവിലെ 9.45നാണു നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. സുഹൃത്തിനൊപ്പം പെരിന്തൽമണ്ണയിലേക്ക് എത്താമെന്നും കൂട്ടിക്കൊണ്ടുപോകാൻ വാഹനവുമായി ചെന്നാൽ മതിയെന്നും കുടുംബത്തെ ജലീൽ അറിയിച്ചിരുന്നു. ഇതുപ്രകാരം ഭാര്യയും അമ്മയും ഉൾപ്പടെയുള്ളവർ പെരിന്തയിൽമണ്ണയിലെത്തി കാത്തുനിന്നെങ്കിലും എത്താൻ വൈകുമെന്നും വീട്ടിലേക്കു മടങ്ങിപ്പോകാനും ജലീൽ വീട്ടുകാരെ അറിയിച്ചു.…
Read Moreഅമേരിക്കയില്‍ ഭീതിവിതച്ച് കുരങ്ങുപനി ! ആദ്യ കേസ് സ്ഥിരീകരിച്ചു; യൂറോപ്പിലാകെ പടരാന്‍ സാധ്യത…
കോവിഡ് ഏറ്റവുമധികം നാശംവിതച്ച രാജ്യമായിരുന്നു അമേരിക്ക. കോവിഡ് ഭീതി ഒഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്ന രാജ്യത്തിന് പുതിയ ഭീഷണിയാവുകയാണ് കുരങ്ങുപനി. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസാണിത്. കാനഡയില്‍ നിന്ന് മടങ്ങിയെത്തിയ ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രവിന്‍ഷന്‍ അറിയിച്ചു. രോഗിയുമായി സമ്പര്‍ക്കം വന്നവരെ നിരീക്ഷിക്കുകയാണെന്നും കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സാധാരണയായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രമേ കുരങ്ങു പനി റിപ്പോര്‍ട്ട് ചെയ്തിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ യൂറോപ്പിനെയാകെ പിടിച്ചു കുലുക്കുന്ന രീതിയിലാണ് കുരങ്ങുപനിയുടെ പോക്ക്. പോര്‍ച്ചുഗലില്‍ അഞ്ച് പേര്‍ക്കും ബ്രിട്ടണില്‍ രണ്ട് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സ്പെയിനിലെ സെന്‍ട്രല്‍ മാഡ്രിഡില്‍ മാത്രം 23 കേസുകള്‍ കണ്ടെത്തിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചത്. വസൂരി പോലെയുള്ള…
Read Moreഎന്തൊരു ഗതികേട് ! താലിബാനെതിരേ പുതിയ തന്ത്രവുമായി അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍; പഠനം രഹസ്യസ്കൂളുകളില്…
അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരത്തിലേറിയതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യം അപ്പാടെ ഇല്ലാതായിരിക്കുകയാണ്. പൊതുസ്ഥലത്ത് തനിച്ചുള്ള യാത്ര നിരോധിച്ച് തുടങ്ങിയ ഭീകര ഭരണകൂടം ഇപ്പോള്‍ പത്താംക്ലാസിനു ശേഷമുള്ള വിദ്യാഭ്യാസവും പെണ്‍കുട്ടികള്‍ക്ക് നിരോധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ താലിബാന്റെ കണ്ണില്‍പ്പെടാതെ രഹസ്യസ്കൂള് തുടങ്ങി ചെറുത്തുനില്‍പ്പിന് ശ്രമിക്കുകയാണ് അഫ്ഗാനിലെ ചുരുക്കം ചില അധ്യാപകരും വിദ്യാര്‍ഥികളും. മിക്കവാറും എല്ലാ പ്രവിശ്യകളിലും പത്താം ക്ലാസ്സ് കഴിഞ്ഞുള്ള ഉപരിപഠനത്തിന് പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് താലിബാന്. ഇതിനെ മറികടന്ന് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്ന രഹസ്യ സ്കൂളുകളെകുറിച്ച് ബിബിസിയാണ് റിപ്പോര്‍ട്ട് ചെയ്തത്. പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിച്ചാലുള്ള ഭവിഷ്യത്തുക്കളെ കുറിച്ച് തങ്ങള്ക്കറിവുണ്ടെങ്കിലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി എന്ത് റിസ്കും എടുക്കാം എന്ന ആര്‍ജ്ജവമാണ് സ്കൂളിലെ ഏക അധ്യാപിക വെച്ചു പുലര്‍ത്തുന്നത്. ‘ഈ സ്കൂള്‍ നടത്തിപ്പ് രഹസ്യമായി ചെയ്യുന്നത് ഞങ്ങള്‍ തുടരും. അവരിനി തല്ലിയാലും അറസ്റ്റ് ചെയ്താലും ചെയ്യുന്ന കാര്യത്തിന് അതിലേറെ മൂല്യമുണ്ടെന്ന് ഞാന്‍ കരുതുന്നു.’ പെണ്‍കുട്ടികള്‍ക്കായി…
Read Moreഉമ തോമസിനെ സ്ഥാനാര്‍ഥിയാക്കിയത് ശരിയായില്ല ! ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നു…
തൃക്കാക്കരയില്‍ ഉമ തോമസിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് സിപിഎമ്മില്‍ ചേര്‍ന്നു. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം.ബി. മുരളീധരനാണ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ എത്തിയത്. ഉമാ തോമസിനെ തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതില്‍ കഴിഞ്ഞ ദിവസം മുരളീധരന് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചശേഷം തന്നോടുള്ള ഡിസിസിയുടെ സമീപനം ശരിയായ രീതിയില്‍ ആയിരുന്നില്ലെന്ന് ഇടതുനേതാക്കള്‍ക്കൊപ്പം വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ എം.ബി.മുരളീധരന് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം പാര്‍ട്ടിയുടെ സജീവപ്രവര്ത്തകര്ക്കുള്ളതാണെന്നും പി.ടിയെ സഹായിക്കേണ്ടത് ഭാര്യയ്ക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയല്ലെന്നുമാണ് മുരളീധരന് പറഞ്ഞത്. അതിനുശേഷം കോണ്‍ഗ്രസ് നേതാക്കള്‍ നല്ല രീതിയിലല്ല പെരുമാറിയതെന്നും മുരളീധരന് പറഞ്ഞു. ഇടതു സ്ഥാനാര്‍ഥി നേരിട്ടെത്തി പിന്തുണ തേടിയതിനാലാണ് ഇടതു മുന്നണിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. തൃക്കാക്കര മണ്ഡലത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്താതെയാണ് കെപിസിസി തീരുമാനം എടുത്തത്. കൂടുതല്‍ പ്രാദേശിക നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടെന്നും എം.ബി. മുരളീധരന് പറയുന്നു.
Read Moreഈ ആഴ്ച ഹാജരായില്ലെങ്കിൽ..! നിരോധനം മറികടന്ന് ഓഫ് റോഡ് റൈഡ്; ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി
തൊടുപുഴ: അപകടകരമായ രീതിയിൽ ഓഫ് റോഡ് റൈഡ് നടത്തിയ നടൻ ജോജു ജോർജ് ആർടിഒ ഓഫീസിൽ ഹാജരാകാത്തതിനെ തുടർന്ന് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർവാഹന വകുപ്പ് ആരംഭിച്ചു. മോട്ടോർവാഹന നിയമം ലംഘിച്ചതിന്റെ പേരിൽ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ നേരിട്ട് ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ആർടിഒ ആർ.രമണൻ ജോജു ജോർജിന് നോട്ടീസ് നൽകിയിരുന്നു. ഈ ആഴ്ച ഹാജരായില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ടു പോകും. ആദ്യ പടിയായി ജോജു ജോർജിന് ഷോക്കോസ് നോട്ടീസ് നൽകും. ജോജു ജോർജിനോടൊപ്പം ഇന്നലെ ഹാജരാകാമെന്ന് ഓഫ് റോഡ് റൈഡിനുണ്ടായിരുന്ന നടൻ ബിനു പപ്പൻ അറിയിച്ചിരുന്നു. എന്നാൽ ഇന്നലെ ഇവർ ഹാജരായില്ല. ഇന്നോ നാളെയോ ഇടുക്കി ആർടിഒ ഓഫീസിൽ എത്തി വിശദീകരണം നൽകാനും സാധ്യതുയുണ്ട്. മാധ്യമങ്ങളുടെ മുന്നിലെത്താതെ ആർടിഒ ഓഫീസിൽ ഹാജരായി വിശദീകരണം നൽകാനാണ് നടന്റെ നീക്കമെന്നാണ് വിവരം. വാഗമണ്‍…
Read Moreകാമുകനൊപ്പം ഒരുരാത്രി താമസിക്കണമെന്ന് യുവതി;ആവശ്യം നിരാകരിച്ച് യുവതിയെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തു; രാത്രിയിൽ യുവാവിന്റെ വീട്ടിലെത്തി യുവതി ചെയ്തത് കണ്ട് ഞെട്ടി കുടുംബം
മുംബൈ: കാമുകൻ വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തതിൽ മനംനൊന്ത് 20 വയസുകാരി ജീവനൊടുക്കി. മുംബൈയിലെ സബർബൻ ദഹിസാറിലെ റെയിൽവേ ട്രാക്കിന് സമീപമുള്ള കാമുകന്റെ വീട്ടിലാണ് യുവതി തൂങ്ങിമരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് പ്രണാലി ലോകാരെ എന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ… പ്രണാലിയും 27 കാരനായ യുവാവും തമ്മിൽ ആറു മാസമായി പ്രണയബന്ധത്തിലായിരുന്നു. ഞായറാഴ്ച രാത്രി ഇരുവരും ഒരാളുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. തുടർന്നു അന്ന് രാത്രി കാമുകന്റെ ഒപ്പം തങ്ങണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം യുവാവ് തള്ളിക്കളഞ്ഞു. യുവതിയോട് വീട്ടിലേക്ക് മടങ്ങാനും നിർദേശിച്ചു. എന്നാൽ വീട്ടിൽ തിരികെ എത്തിയെങ്കിലും യുവതി ആവശ്യം തുടർന്നു. രാത്രിയിൽ നിരവധി മയക്കു മരുന്ന് അടിമകൾ പ്രദേശത്ത് കറങ്ങുന്നുവെന്നും സ്വന്തം വീട്ടിൽ തന്നെ നിൽക്കാനും യുവാവ് പറ ഞ്ഞെങ്കിലും യുവതി കേൾക്കാൻ കൂട്ടാക്കിയില്ല. ഇതേത്തുടർന്നു യുവാവ് വാട്സ്ആപ്പിൽ നമ്പർ…
Read More