വെഞ്ഞാറമൂട്: തേമ്പാമൂട് ഇരട്ടക്കൊലപാതക കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ഡി.സുനിൽ. സിപിഎം നേതാവും എംഎല്‍എയുമായ വ്യക്തിയുടെ മകനുമായുള്ള പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഡി.സുനില്‍ പറയുന്നു. ബൈക്കില്‍ പോവുകയായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവര്‍ 2020 ഓഗസ്റ്റ് 30ന് രാത്രിയില്‍ പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് കവലയിലാണു വെട്ടും കുത്തുമേറ്റു മരിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിവസം നടന്ന സംഘര്‍ഷമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പോലീസിന്റെ നിഗമനം. കൊലപാതകം, ഗൂഢാലോചന ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി ഒന്‍പതുപേരെ പ്രതികളാക്കിയാണു വെഞ്ഞാറമൂട് പോലീസ് കുറ്റപത്രം നല്‍കിയത്. ഡി. സുനിലിന്റെ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ:തിരുവോണനാളില്‍ നിങ്ങളുടെ നേതാവും ജനപ്രതിനിധിയും ആയ ആളെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഗോകുലം മെഡിക്കല്‍ കോളജില്‍ വച്ച് തെറി വിളിച്ചത് നിങ്ങള്‍ തന്നെയല്ലേ.. ഞങ്ങള്‍ ആണോ?. ആ തിരുവോണനാളില്‍ നിന്നും കൃത്യം…
Read MoreCategory: Top News
അമ്മായിയമ്മയുടെ കാമുകന് യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ വഴിത്തിരിവ് ! വൈഷ്ണവിയുടെ ഭര്‍ത്താവ് മുകേഷ് പക്കാ ഫ്രോഡെന്ന് സഹോദരന്…
അമ്മായിയമ്മയുടെ കാമുകന് മരുമകളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. വൈഷ്ണവിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹോദരന് സുധീഷ് രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ സഹോദരന് മുകേഷ് ഒരു പക്കാ ഫ്രോഡും ക്രിമിനലുമാണെന്നും കേരളത്തിന്റെ പല പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ പല കേസുകളുണ്ടെന്നും സഹോദരന് പറയുന്നു. 2012 മുതല്‍ ഇയ്യാള് വിസ തട്ടിപ്പ് നടത്തി ആര്‍ഭാടമായി ജീവിക്കുകയാണെന്നും അതിനിടയില്‍ കൊരട്ടി പാറക്കൂട്ടം സ്വദേശിയായ ഒരു യുവതിയുമായി ഇയാള്‍ അടുപ്പത്തിലാകുകയും അവരെ രഹസ്യമായി വിവാഹം കഴിച്ചുവെന്നും സുധീഷ് പറയുന്നു. പിന്നീട് ആ യുവതി ഗര്‍ഭിണിയായി ശേഷം ഇയാള്‍ അവരുടെ ഗര്‍ഭം അബോട്ട് ചെയ്യുകയും പാലക്കാടുള്ള മറ്റൊരു യുവതിയുമായി വിവാഹ നിശ്ചയം നടത്തുകയും ചെയ്തുവെന്നാണ് സുധീഷ് പറയുന്നത്. തുടര്‍ന്ന് ജയിലിലായ ഇയാള്‍ വൈഷ്ണവിയെ വിവാഹം കഴിക്കുകയായിരുന്നെന്നും പറയുന്നു. വൈഷ്ണവിക്കും കുടുംബത്തിനും അധികാരവും സ്വത്തും കിട്ടുന്നതിന് വേണ്ടിയാണു അവര്‍ അമ്മയെ നിരന്തരമായി പീഡിപ്പിക്കുന്നതെന്നാണ്…
Read Moreപഞ്ചാബില്‍ ആംആദ്മി സെഞ്ച്വറിയിലേക്ക് ! യുപിയിയില്‍ മുന്നൂറിലേക്ക് ബിജെപി; ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപി മുന്നേറ്റം;മണിപ്പൂരില്‍ ഇഞ്ചോടിഞ്ച്
ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ സൂചനയുമായി പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മിയുടെ കുതിപ്പ്. ആകെയുള്ള 117 സീറ്റുകളിലും ഫലസൂചനകള്‍ അറിവാകുമ്പോള്‍ 93 സീറ്റുകളിലാണ് ആംആദ്മി മുന്നേറുന്നത്. കോണ്‍ഗ്രസ് വെറും 18 സീറ്റുകളിലേക്ക് താഴ്ന്നിരിക്കുകയാണ്. പഞ്ചാബില്‍ കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്. ഫലസൂചനകള്‍ അറിവായ ആദ്യ ഘട്ടം മുതല്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി ശ്രദ്ധേയമായ ലീഡോടെയാണ് എഎപി മുന്നേറ്റം. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ചരണ്‍ജിത് സിങ് ഛന്നി രണ്ടു മണ്ഡലത്തിലും പിന്നിലാണ്. കോണ്‍ഗ്രസുമായി പിണങ്ങി ബിജെപി പാളയത്തില്‍ ചേക്കേറിയ അമരീന്ദര്‍ സിങ് പട്യാലയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധുവും മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് മാന്‍ ലീഡ് ചെയ്യുകയാണ്. ഡല്‍ഹിക്കു പുറത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ആംആദ്മി പാര്‍ട്ടി അധികാരം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ദേശീയ രാഷ്ട്രീയം. ഇവിടെ എക്സിറ്റ് പോളുകളെല്ലാം…
Read Moreകോൺഗ്രസിലെ തമ്മിലടി ആപ്പിനു ലോട്ടറിയായി! പഞ്ചാബിൽ ഇലക്ഷൻ ഫലം തെളിയിക്കുന്നത്….
അമൃത്സർ: തമ്മിലടി പഞ്ചാബിൽ കോൺഗ്രസിന്റെ വിധിയെഴുതി. കർഷകരോഷത്തിൽ ബിജെപി, അകാലിദൾ തുടങ്ങിയ കക്ഷികൾ പ്രതിരോധത്തിൽ നിന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തെരഞ്ഞെടുപ്പിനു മുന്‍പ് മികച്ച സാധ്യതയാണ് കല്പിക്കപ്പെട്ടിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കോൺഗ്രസിൽ അരങ്ങേറിയ കലാപം അവരുടെ സാധ്യതകളെ അടച്ചുകളഞ്ഞു എന്നാണ് ഇലക്ഷൻ ഫലം തെളിയിക്കുന്നത്. ബിജെപിയോടും അകാലിദളിനോടുമുള്ള കർഷക രോഷം കോൺഗ്രസിനു ഗുണം ചെയ്യാതെ ആപ് പാർട്ടിക്കു ലോട്ടറിയായി മാറുന്നതാണ് പഞ്ചാബിൽ കണ്ടുകൊണ്ടിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന്റെ എണ്ണത്തിനു മുകളിൽ ലീഡ് ആപ്പിലെ ലീഡ് നില എത്തിയിരിക്കുകയാണ്. ഡൽഹിയിൽ മാത്രം അധികാരത്തിൽ ഒതുങ്ങിനിന്നിരുന്ന ആം ആദ്മി മറ്റൊരു സംസ്ഥാനത്തുകൂടി ഭരണം ഉറപ്പിക്കുന്നതിനു പഞ്ചാബ് സാക്ഷ്യം വഹിക്കുകയാണ്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് മുഖ്യമന്ത്രി അമരീന്ദർ സിംഗും പിസിസി പ്രസിഡന്റ് സിദ്ധുവും തമ്മിൽ ഉടലെടുത്ത പോരാട്ടം ഒടുവിൽ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞു അമരീന്ദർ പാർട്ടി പുറത്തേക്കു പോകുന്നതിനു സാക്ഷ്യം വഹിച്ചു. കോൺഗ്രസ് വിട്ട അമരീന്ദർ…
Read Moreപ്രണയം നിരസിച്ചതിന്റെ പ്രതികാരം ! കൊച്ചിയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ ഓട്ടോ ഇടിച്ചു കൊല്ലാന്‍ ശ്രമം…
കൊച്ചിയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ ഓട്ടോ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. ഏലൂര്‍ പാതാളത്ത് പ്രണയം നിരസിച്ചതിന്റെ ദേഷ്യത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തു റിമാന്‍ഡിലാക്കി. പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകന് ശിവ(18), ബന്ധു കാര്‍ത്തി(18), ഇവരുടെ സുഹൃത്ത് ചിറക്കുഴി സെല്‍വം(34) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ടു നാലു മണിയോടെയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്കു നേരെ ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അതിവേഗത്തില്‍ തന്റെ നേരേ പാഞ്ഞു വരുന്നതു കണ്ട് താന്‍ ഓടി മാറിയതിനാലാണ് അപകടം ഒഴിവായതെന്നു പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. ഇവരില്‍ ശിവ നേരത്തെ പെണ്‍കുട്ടിയോട് ഇഷ്ടമാണെന്നു പറഞ്ഞെങ്കിലും പെണ്‍കുട്ടി ഇത് നിരസിച്ചിരുന്നു. ഇതിന്റെ ദേഷ്യത്തില്‍ നേരത്തെയും വഴിയരികില്‍ നിന്നു കളിയാക്കുകയും പിന്നാലെ വരികയും ചെയ്യുമായിരുന്നെന്നു പെണ്‍കുട്ടി പറയുന്നു.…
Read Moreബാറിലുണ്ട്… ബീവറേജിലില്ല..! കുടിയന്മാരുടെ ഇഷ്ടബ്രാന്റ് ബീവറേജിൽ കിട്ടാനില്ല; ചാകരക്കോളിൽ ബാറുകൾ; കണക്കെടുപ്പ് മാസം ജവാൻ മുങ്ങുന്നതെങ്ങോട്ട്?
സ്വന്തം ലേഖകന്‍ കോഴിക്കോട്: ബീവറേജുകളില്‍ നിന്നും ജവാന് ഉള്‍പ്പെടെയുള്ള വിലകുറഞ്ഞ ജനപ്രിയ മദ്യം അപ്രത്യക്ഷമാകുമ്പോള്‍ ബാറുകളില്‍ സുലഭം. ബീവറേജ് ഔട്ട് ലെറ്റുകളില്‍ ജവാന് മദ്യം ഇല്ലാതായിട്ട് മാസങ്ങളായി. ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങുന്ന ബ്രാന്‍ഡുകളില്‍ ഒന്നായ ജവാന് ചോദിച്ചെത്തുന്നവരുടെ എണ്ണം കൂടിയതോടെ ‘ജവാന് ഇല്ലെ’ന്ന ബോര്‍ഡ് ബീവറേജുകള്‍ക്ക് മുന്നില്‍ തൂക്കിയിട്ടിരിക്കുകയാണ്. അതേസമയം ബാറുകളില്‍ ജവാന് ഉള്‍പ്പെടെയുള്ള വിലകുറഞ്ഞ മദ്യം സുലഭമാണ് താനും. ഇതുമൂലം ബാറുകള്‍ക്ക് ചാകരയാണ്. സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന റമ്മിന്റെ ചില ഇനങ്ങളും വിലകുറഞ്ഞ ബ്രാണ്ടിയുമാണ് കിട്ടാതായിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യ നിര്‍മാണ കമ്പനിയായ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സിന്റെ ഉത്പന്നമാണ് ജവാന്. ജവാനും എംസിയും ഒസിയും അടക്കമുള്ള ബ്രാന്‍ഡുകള്‍ക്ക് പകരമായി നല്‍കുന്നത് വടക്കേ ഇന്ത്യയില്‍ നിന്നെത്തിക്കുന്ന മദ്യമാണ്. ഇതിനോട് ആളുകള്‍ക്ക് അത്രപ്രിയമില്ല. 510 മുതല്‍ 600 രൂപ വരെയുള്ള ലോക്കല്‍ ബ്രാന്‍ഡുകള്‍ കിട്ടാനില്ല. കോവിഡ് നിയന്ത്രണം…
Read Moreപിടിമുറുക്കി “മസാജ് മാഫിയ’; മണിക്കൂറിന് 2000 മുതൽ 6000 വരെ; ഇരകളെ കുരുക്കുന്നത് സോഷ്യൽ മീഡിയയിലൂടെ; ഇടപാടുകാരുമായുള്ള സംഭാഷണം രാഷ്ട്രദീപികയ്ക്ക്
സ്വന്തം ലേഖകൻതലശേരി: കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ പോലീസ് പരിശോധന കുറഞ്ഞതോടെ കേരളത്തിൽ ‘മസാജ് മാഫിയ’ പിടിമുറുക്കുന്നു. ഈ രംഗത്തു നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുക്കൂടി നാണക്കേട് ഉണ്ടാക്കുന്ന വിധമാണ് മസാജിംഗിലൂടെ ലൈംഗിക വ്യാപാരം നടത്തുന്ന സംഘങ്ങൾ സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. കുഴപ്പമില്ലാത്ത മസാജ് ആണെന്നു വാഗ്ദാനം നൽകിയ ശേഷം ഇത്തരം പ്രവൃത്തികൾ ഉൾപ്പെടുത്തി കൂടുതൽ കാശ് ഈടാക്കുന്ന സംഘങ്ങളും ഈ രംഗത്ത് സജീവമാണ്. “നോർമൽ മസാജ് വിത്ത് ഹാപ്പി എൻഡിംഗ് 2000 രൂപ ‘, “ബട്ടർ ഫ്ലൈ മസാജ്, രണ്ട് യുവതികൾ, രണ്ട് ഹാപ്പി എൻഡിംഗ് 3500 രൂപ’, നോർമലിലും ബട്ടർ ഫ്ലൈയിലും യുവതികളെ തലോടണമെങ്കിൽ ടിപ്പ് കൊടുക്കുക, ബോഡി ടു ബോഡി ഫുൾ നൂഡ് മസാജ് ഓൾ ടച്ചിംഗ് ഹാപ്പി എൻഡിംഗ് ഉൾപ്പെടെ 4000 രൂപ, സാൻഡ് വിച്ച് മസാജ് 5000 രൂപ, എക്സട്രാ ഫുൾ സർവീസ് 6000…
Read Moreഇരയാക്കേണ്ട ആളുമായി അടുപ്പം ഉണ്ടാക്കി ബന്ധം ശക്തമാക്കും;പിന്നെ സർക്കാർ ജോലി ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടും; തട്ടിപ്പുകാരി ശുഭയെ കുടുക്കി പോലീസ്
കാട്ടാക്കട :പിഎസ്സി വഴി പരീക്ഷാ ഭവനിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സെന്ററിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയക്കേസിലെ പ്രതിയെ വിളപ്പിൽശാല പോലീസ് പിടികൂടി. പേട്ട പ്രിയശ്രീ ടിസി 30/ 10 ൽ ശുഭ (42) ആണ് അറസ്റ്റിലായത്. പുളിയറക്കോണം സ്വദേശികളായ ദമ്പതിമാരിൽ നിന്നും 380000 രൂപ കൈക്കലാക്കി മുങ്ങിയ പ്രതിയെ കോഴിക്കോട് ബാലുശേരിക്കടുത്തുള്ള കാട്ടംമ്പാടി എന്ന സ്ഥലത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിവൈഎസ്പി പ്രശാന്ത്, വിളപ്പിൽശാല ഇൻസ്പെക്ടർ സുരേഷ്കുമാർ, എസ്ഐ ഗംഗാപ്രസാദ്, എഎസ്ഐ ബൈജു, സിപിഒ പ്രദീപ്, സ്വാതി എന്നിവർ അടങ്ങിയ സംഘമാണ് പിടികൂടിയത്. ശുഭയുടെ ഭർത്താവായ രണ്ടാം പ്രതി സാബു നേരത്തെ അറസ്റ്റിലായിരുന്നു. ശുഭയ്ക്ക് മണ്ണന്തല പോലീസ് സ്റ്റേഷനിലും ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി സാമ്പത്തിക തട്ടിപ്പ്ക്കേസുകൾ നിലവിലുണ്ട്. ഭാര്യാ ഭർത്താക്കന്മാരായ പ്രതികൾ ആദ്യം അടുപ്പം കാണിച്ച് നല്ല ബന്ധം പുലർത്തിയശേഷം പിഎസ്സി വഴി ജോലി ശരിയാക്കി…
Read More‘എന്തൊരു കരുതലാണ്’ ഈ പ്രസ്ഥാനത്തിന് ! കൊലക്കേസ് പ്രതി പരാളിലിറങ്ങിയപ്പോള് ‘ഭാരവാഹിത്വം’ നല്കി ഡിവൈഎഫ്ഐ…
പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയ്ക്ക് മേഖലാ വൈസ് പ്രസിഡന്റ് സ്ഥാനം നല്കി ഡിവൈഎഫ്ഐയുടെ ആദരം. കോവിഡ് ആനുകൂല്യത്തില്‍ ജയിലില്‍ നിന്നും പരോളിലിറങ്ങിയ പ്രതി ആന്റണിയെയാണ് ആര്യാട് ഐക്യഭാരതം ഡി.വൈ.എഫ്.ഐ മേഖല വൈസ്പ്രസിഡന്റായി തെരഞ്ഞെടുത്തത്. 2008 നവംബര്‍ 16ന് ആലപ്പുഴ നഗരത്തിലെ കാളാത്ത് വാര്‍ഡില്‍ അജു എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് ആന്റണിയെ കോടതി ശിക്ഷിച്ചത്. സിപിഐ പ്രവര്‍ത്തകനായിരുന്ന അജുവിനെ കൊലപ്പെടുത്തിയ കേസില്‍ ആന്റണി ഉള്‍പ്പടെ ഏഴു പ്രതികളാണ് ഉണ്ടായിരുന്നത്. ഏഴുപേര്‍ക്കും ആലപ്പുഴ ജില്ലാ കോടതി ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജില്ലാ കോടതിയുടെ വിധി ശരിവയ്ക്കുകയാണ് ചെയ്തത്. ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് കോവിഡിനെത്തുടര്‍ന്നാണ് പരോള്‍ അനുവദിച്ചത്. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തത് തന്നെ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഡിവൈഎഫ്ഐയുടെ പ്രതിനിധി സമ്മേളനത്തില്‍ പ്രതിയായ ഒരാളെ പങ്കെടുപ്പിച്ചതിനെതിരേ പാര്‍ട്ടിക്കുള്ളിലും കലാപം…
Read Moreപത്തിന്റെ പൈസയില്ല! വറ്റിവരണ്ട് പോലീസ് ജീപ്പിലെ പെട്രോൾ ടാങ്കുകൾ; കടം വാങ്ങിക്കാൻ അനുമതി നൽകി സംസ്ഥാന പോലീസ് മേധാവി
തിരുവനന്തപുരം: ഇന്ധനമടിക്കാൻ പണമില്ലാതെ സംസ്ഥാന പോലീസ്. സർക്കാർ പണം അനുവദിക്കാത്തതിനെത്തുടർന്ന് പേരൂർക്കട എസ്എപി ക്യാന്പിലുള്ള പെട്രോൾ പന്പിൽനിന്ന് ഇന്ധന വിതരണം നിർത്തി. രണ്ടര കോടിയോളം രൂപയാണ് ഇന്ധന കന്പനിക്കു പോലീസ് നൽകാനുള്ളത്. ഈ സാന്പത്തിക വർഷം അനുവദിച്ച തുക വിനിയോഗിച്ചു കഴിഞ്ഞതായും കൂടുതൽ പണം ചോദിച്ചിട്ടും സർക്കാർ അനുവദിച്ചിട്ടില്ലെന്നും ഡിജിപി അനിൽ കാന്ത് പറഞ്ഞു. കെഎസ്ആർടിസിയിൽ നിന്നോ സ്വകാര്യ പന്പുകളിൽനിന്നോ കടമായി ഇന്ധനം വാങ്ങാനാണ് ഡിജിപിയുടെ നിർദേശം. ഇന്നു മുതലാണ് എസ്എപി ക്യാന്പിൽനിന്നു പോലീസിനുള്ള ഇന്ധന വിതരണം നിർത്തിയത്. കട ബാധ്യത ഉള്ളതിനാൽ വിതരണം തുടരാനാവില്ലെന്നാണ് എണ്ണ കമ്പനികൾ അറിയിച്ചിട്ടുള്ളത്. അതേസമയം, പൊതുജനങ്ങളുടെ വാഹനത്തിലേക്ക് ഇന്ധനം ഇവിടെനിന്നു നിറയ്ക്കാൻ സൗകര്യം ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ധനം വാങ്ങാനായി കെഎസ്ആർടിസി അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങൾ കടം വാങ്ങാൻ ശ്രമിക്കാറുണ്ടെങ്കിലും സംസ്ഥാനത്തെ സുരക്ഷാ സേനയായ പോലീസ് ഇത്തരത്തിൽ രംഗത്തു…
Read More