കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍വര്‍ധന രേഖപ്പെടുത്തി. സ്വർണം ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും ഉയർന്ന് ഗ്രാമിന് 5,070 രൂപയും പവന് 40,562 രൂപയുമായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2056 ഡോളറായി ഉയർന്നു. ഒന്നര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. രൂപ കൂടുതല്‍ ദുര്‍ബലമായി 76.99ലേക്ക് എത്തിയതോടെയാണ് സ്വര്‍ണവില കുതിച്ചുകയറിയത്. റഷ്യ – യുക്രെയ്ന് യുദ്ധം തുടരുന്നതാണ് സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടാകാന്‍ കാരണമായത്. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു സമീപകാലത്ത് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയുമായിരുന്നു. വന്‍കിട നിക്ഷേപകര്‍ വീണ്ടും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന പ്രവണതയാണ് ഇന്നുള്ളത്. ഈ സ്ഥിതി തുടര്‍ന്നാല്‍ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുമെന്ന് വിദഗ്ധർ ആഭിപ്രായപ്പെട്ടു.
Read MoreCategory: Top News
കാവ്യാ മാധവന്റെ കൊച്ചിയിലെ ബുട്ടിക്കില്‍ തീപിടിത്തം ! സംഭവം പുലര്‍ച്ചെ നാലുമണിയ്ക്ക്…
നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ബുട്ടിക്കില്‍ തീപിടിത്തം. കൊച്ചി ഇടപള്ളി ഗ്രാന്‍ഡ് മാളിലെ ലക്ഷ്യാ ബുട്ടിക്കിലാണ് തീ പിടിത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. വളരെയധികം തുണികളും തയ്യല്‍ മെഷീനും കത്തി നശിച്ചു. ഫയര്‍ഫോഴ്സ് എത്തി തീ പിടിത്തം നിയന്ത്രണവിധേയമാക്കി. ഇലക്ട്രിക് ഉപകരണത്തില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം എന്ന് പ്രാഥമിക നിഗമനം.
Read Moreകണ്ണൂരിൽ കോടികള്‍ വില വരുന്ന മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ; ഏജന്റായി പ്രവർത്തിക്കുമ്പോൾ മാസം കിട്ടുന്നത് ലക്ഷങ്ങൾ; ബാംഗ്ലൂരിലെ അജ്ഞാത കേന്ദ്രത്തിലിരുന്ന് നിയന്ത്രിക്കുന്നത് കണ്ണൂരുകാരൻ…
കണ്ണൂര്‍: കോടികള്‍ വില വരുന്ന അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി കണ്ണൂരില്‍ അറസ്റ്റിലായ ദമ്പതികള്‍ക്ക് പിന്നിൽ വൻ മയക്കുമരുന്ന് റാക്കറ്റുണ്ടെന്ന് പോലീസ്. 1.950 കിലോ ഗ്രാം എംഡിഎംഎ, 67 ഗ്രാം ബ്രൗണ്‍ഷുഗര്‍, 7.5 ഗ്രാം ഓപ്പിയം എന്നിവയുമായി കോയ്യോട് തൈവളപ്പിൽ അഫ്സൽ (37), ഭാര്യ കാപ്പാട് സ്വദേശിനി ബൾക്കീസ് (28), എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് മയക്കുമരുന്ന് കയറ്റി വിടുന്നത് മുതൽ സുരക്ഷിതമായി വിവിധ ഏജന്റുമാരുടെ കൈയിൽ എത്തുന്നതുവരെ വളരെ രഹസ്യമായ ആസൂത്രണമാണ് നടക്കുന്നത്. ഇന്നലെ അറസ്റ്റിലായ ദമ്പതികൾ ഉൾപ്പെടെ നിരവധിപേർ സംഘത്തിലുണ്ട്. സംഘത്തിലുള്ളവരെ വാട്സാപ്പ് സന്ദേശത്തിലൂടെയാണ് പ്രധാന സൂത്രധാരൻമാരായ രണ്ടു പേർ അഞ്ജാത കേന്ദ്രത്തിൽ നിന്ന് നിയന്ത്രിക്കുന്നത്. ഏജന്റുമാർക്ക് ലഹരി മരുന്നുകൾ കൈമാറ്റം ചെയ്യേണ്ട ലോക്കേഷൻ മാത്രമാണ് പറഞ്ഞു കൊടുക്കുക. സാധനം പറഞ്ഞ സ്ഥലത്ത് കൃത്യമായി എത്തിച്ചുകഴിഞ്ഞ ഉടനെ അവരുടെ അക്കൗണ്ടിൽ പണം എത്തും…
Read Moreവീട്ടമ്മയ്ക്ക് പോലീസ് ജീപ്പില്‍ ലൈംഗിക പീഡനം ! ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരി; സംഭവം കൊച്ചിയില്‍…
കൊച്ചിയില്‍ പോലീസിനെതിരെ ലൈംഗികപീഡന പരാതിയുമായി വീട്ടമ്മ. അയല്‍വാസികളുടെ ഉപദ്രവത്തിനെതിരെ പരാതി നല്കിയ വീട്ടമ്മയെ പോലീസ് ജീപ്പില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. എളങ്കുന്നപ്പുഴ സ്വദേശിയായ യുവതിയാണ് ഞായറയ്ക്കല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ലൈംഗികാതിക്രമം നടത്തുകയും എതിര്‍ത്തപ്പോള്‍ അസഭ്യം പറയുകയും ചെയ്തതായി യുവതി ആരോപിച്ചു. 2020ലാണ് അയല്‍വാസികളുമായുള്ള തര്‍ക്കം ആരംഭിച്ചത്. പരാതിക്കാരിയുടെ മരുമകള്‍ക്ക് നേരെ അയല്‍വാസിയായ യുവാവ് വസ്ത്രാക്ഷേപം നടത്തിയത് വീട്ടമ്മ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റൊരു യുവാവ് വീട്ടമ്മയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. സംഭവത്തെക്കുറിച്ച് പരാതി നല്കാന് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പോലീസില്‍ നിന്ന് അതിക്രമം നേരിട്ടത്. വീട്ടമ്മയുടെ പരാതി സ്വീകരിക്കുന്നതിന് പകരം അയല്‍വാസികള്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് കാണിച്ച് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷനില്‍ വച്ച് പോലീസുകാര്‍ തന്നെയും ഭര്‍ത്താവിനെയും മകനെയും അസഭ്യം പറഞ്ഞു. പോലീസുകാര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെയാണ്…
Read Moreഇമ്രാനെ നമ്പിയാല്‍ ! പാക്കിസ്ഥാന് നല്‍കിയത് ‘കാല്‍കാശിന് കൊള്ളാത്ത’ ഗോതമ്പെന്നും ഇന്ത്യ നല്‍കിയത് മികച്ചതെന്നും തുറന്നു പറഞ്ഞ് താലിബാന്…
അഫ്ഗാനില്‍ താലിബാന് ഭരണത്തിലേറിയതോടെ ആ രാജ്യത്തിന്റെ അവസ്ഥ അതിദാരുണമായി. സാമ്പത്തിക പ്രതിസന്ധിയ്ക്കൊപ്പം കടുത്ത ഭക്ഷ്യ പ്രതിസന്ധിയും അഫ്ഗാന് നേരിടുകയാണ്. ഈ വേളയില്‍ ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ക്ക് എത്തിച്ചു നല്കിയ ഗോതമ്പിന്റെ ഗുണനിലവാരത്തെ കുറിച്ച് തുറന്നു പറയുകയാണ് താലിബാന്. ഇന്ത്യ അയച്ചുനല്‍കിയ ഗോതമ്പ് മികച്ച നിലാവാരത്തിലുള്ളതാണെന്നും എന്നാല്‍ പാകിസ്താന് എത്തിച്ച് നല്‍കിയത് പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത മോശം ഗോതമ്പുമാണെന്ന് താലിബാന് നേതാക്കള്‍ തന്നെ വെളിപ്പെടുത്തുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ മികച്ച നിലവാരത്തിലുള്ള ഗോതമ്പ് നല്കിയ ഇന്ത്യയെ വാഴ്ത്തി അഫ്ഗാനിലെ മാധ്യമപ്രവര്‍ത്തകര്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്. പിന്നാലെ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വീഡിയോയും തരംഗമാവുകയായിരുന്നു. 50,000 മെട്രിക് ടണ്‍ ഗോതമ്പാണ് മൊത്തത്തില്‍ ഇന്ത്യ അഫ്ഗാനില്‍ എത്തിച്ച് നല്‍കുന്നത്. ഒപ്പം ജീവന്‍രക്ഷാ മരുന്നുകളും നല്‍കുന്നുണ്ട്. രണ്ടാം ഘട്ട ദൗത്യത്തിന്റെ ഭാഗമായി…
Read Moreകെട്ടിയിട്ട് ചെയ്യുന്നതാണ് ബലാത്സംഗം അല്ലാത്തതൊന്നും ബലാത്സംഗമല്ല; ഗർഭിണിയായപ്പോൾ അബോർഷൻ ചെയ്തു; സംവിധായകന് ലിജുവിനെതിരേ യുവതിയുടെ കൂടുതൽ വെളിപ്പെടുത്തൽ
കൊച്ചി: സംവിധായകന് ലിജു തന്നെ പല തവണ പീഡിപ്പിച്ചതായി ചൂഷണത്തിന് ഇരയായ യുവതി. ലിജു കൃഷ്ണ അറസ്റ്റിലായതിനു പിന്നാലെയാണ് ഇയാള്‍ക്കെതിരേ കടുത്ത ആരോപണങ്ങളുമായി യുവതി രംഗത്ത് എത്തിയിരിക്കുന്നത്. പീഡനം പുറത്തു പറയാതിരിക്കാന്‍ ലിജു സമ്മര്‍ദം ചെലുത്തിയെന്നും വുമണ്‍ എഗെന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പില്‍ യുവതി വ്യക്തമാക്കി. കെട്ടിയിട്ട് ചെയ്യുന്നതാണ് ബലാത്സംഗമെന്നും അല്ലാത്തതൊന്നും ബലാത്സംഗമല്ലെന്നും ലിജു പറഞ്ഞു. ഇക്കാര്യങ്ങള്‍ താന്‍ പുറത്തുപറയുന്നത് ആരും വിശ്വസിക്കില്ലെന്നും ലിജു പറഞ്ഞിരുന്നതായും കുറിപ്പില്‍ പറയുന്നു. ഒടുവിലാണ് നിയമനടപടിയിലേക്ക് നീങ്ങിയത്. 2020 ഫെബ്രുവരി മുതല്‍ ലിജുവിനെ അറിയാം. പടവെട്ടെന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ആവശ്യത്തിനായി വാടകയ്ക്കെടുത്ത വീട്ടില്‍ എത്തിച്ചായിരുന്നു ആദ്യം പീഡിപ്പിച്ചത്. ക്രൂരപീഡനം നേരിട്ടതിന് പിന്നാലെ ആശുപത്രിയിലെത്തിക്കണമെന്ന് പറഞ്ഞെങ്കിലും ലിജു തയാറായില്ല. ശാരീരികമായും മാനസികമായും തളര്‍ന്നു. പിന്നീട് 2020 ഒക്ടോബറില്‍ സിനിമയുടെ ആവശ്യങ്ങള്‍ക്കായി വീണ്ടും കണ്ടുമുട്ടിയപ്പോഴും ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിച്ചു.…
Read Moreമണ്ണിനുവേണ്ടിയുള്ള കൊലപാതകത്തിന് അറുതിയില്ല; സ്വത്തു തർക്കത്തിൽ ജ്യേഷ്ഠൻ വെടിപൊട്ടിച്ചത് അനുജനും അമ്മാവനും നേരെ; വെടിയൊച്ചയിൽ ഞെട്ടി കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി: സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ തർക്കത്തിൽ വെടിയേറ്റ അനുജനു പിന്നാലെ മാതൃസഹോദരനും മരിച്ചു. വെടിയേറ്റു ചികിത്സയിലായിരുന്ന മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യൂസ് സ്കറിയ (പൂച്ചക്കല്ലിൽ രാജു, 78) ആണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 12.45 നാണ് മരണമടഞ്ഞത്. സ്വത്ത് തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അനുജനെയും മാതൃസഹോദരനേയും വെടിവെക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിന്പനാൽ രഞ്ജു കുര്യൻ (49) ഇന്നലെ വൈകുന്നേരം നാലിനാണ് വെടിയേറ്റു മരണമടഞ്ഞത്. തലയ്ക്കും നെഞ്ചിനും വെടിയേറ്റ മാത്യൂസ് സ്കറിയ (പൂച്ചക്കല്ലിൽ രാജു, 78) യെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. സംഭവത്തിൽ പ്രതി ജോർജ് കുര്യനെ (52) പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്വത്ത് തർക്കത്തെ ചൊല്ലിഇന്നലെ വൈകുന്നേരം കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്താണ് സംഭവം. സ്വത്ത് തർക്കത്തെ ചൊല്ലിയുണ്ടായ തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്. മണ്ണാറക്കയം കരിന്പനാൽ…
Read Moreപ്രവീണിനൊപ്പം താമസിക്കണമെന്ന യുവതിയുടെ വാശി കൊലയിലേക്ക്; കേസ് തിരിച്ചു വിടാൻ ഗായത്രിയുടെ ഫോണിൽ യുവാവ് ചെയ്തത്; ഒടുവിൽ എല്ലാ പദ്ധതിയും പാളിപ്പോയപ്പോൾ …
തിരുവനന്തപുരം: തന്പാനൂരിലെ ലോഡ്ജിൽ ഗായത്രിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രവീണിനെ റിമാൻഡ് ചെയതു. പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കേസ് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷിക്കും. ഞായറാഴ്ച രാവിലെയാണ് തന്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ലോഡ്ജ് മുറിയിൽ കാട്ടാക്കട വീരണകാവ് സ്വദേശി ഗായത്രിദേവിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 10നാണ് കൊല്ലം പരവൂർ സ്വദേശി പ്രവീണ്‍ (35) ലോഡ്ജിൽ മുറിയെടുത്തത്. കാട്ടാക്കടയിലെത്തി ഗായത്രിയെ ലോഡ്ജിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു. ലോഡ്ജിലെത്തിയശേഷം പ്രവീണ്‍ താലികെട്ടുന്ന ചിത്രങ്ങൾ ഗായത്രി ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ചതു സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. പ്രവീണ്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് ഫേസ്ബുക്കിൽ നിന്ന് ഗായത്രി ഫോട്ടോ നീക്കം ചെയ്തു. തമിഴ്നാട്ടിലേക്ക് പ്രവീണ്‍ ജോലിക്ക് പോകുന്പോൾ തന്നെ ഒപ്പം കൂട്ടണമെന്ന് ഗായത്രി ആവശ്യപ്പെട്ടതോടെ വീണ്ടും തർക്കം തുടങ്ങി. ഈ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു.…
Read Moreമാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയുടെ കണ്ണും കയ്യും കെട്ടിയ ശേഷം പീഡിപ്പിച്ചു; 60കാരന് 20 വർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 60കാരന് 20 വർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഇടവ പാറയിൽ സ്വദേശി രവിചന്ദ്രനാണ്(60) കോടതി ശിക്ഷ വിധിച്ചത്. ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക്(പോക്സോ) കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ 25,000 രൂപ കുട്ടിയുടെ അമ്മയ്ക്ക് നൽകാനും കോടതി വിധിച്ചിട്ടുണ്ട്. 2017 ഒക്ടോബറിലായിരുന്നു സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങി മടങ്ങി വരികയായിരുന്ന പെൺകുട്ടിയെ രവിചന്ദ്രൻ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കണ്ണും കയ്യും കെട്ടിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം വിചാരണയ്ക്ക് മുൻപ് പെൺകുട്ടി ജീവനൊടുക്കി. സാഹചര്യത്തെളിവുകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
Read Moreതല്ലുമാല ലൊക്കേഷനിൽ ഷൈൻ ടോം ചാക്കോയുടെ ‘തല്ല് ഷോ’; നാട്ടുകാരനെ തല്ലി ആശുപത്രിയിൽ കയറ്റി; തര്‍ക്കത്തിൽ ഇടപെട്ടു ടൊവിനോയും
കൊച്ചി: സിനിമാ ലൊക്കേഷനിൽ നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്ന് ആരോപണം. തല്ലുമാല സിനിമയുടെ കളമശേരി ലൊക്കേഷനിലാണ് സംഭവം. മർദനമേറ്റ ഷമീർ എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൊക്കേഷനിലെ മാലിന്യം തള്ളുന്നതിനെച്ചൊല്ലിയാണ് തർക്കമുടലെടുത്തത്. തിങ്കളാഴ്ച രാത്രിയും സ്ഥലത്തു തർക്കമുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ വീണ്ടും തർക്കമുണ്ടായതിനെത്തുടർന്ന് ഷൈൻ ടോം ചാക്കോയും സംഘവും നാട്ടുകാരെ ആക്രമിക്കുകയായിരുന്നാണ് നാട്ടുകാരുടെ പരാതി. തര്ക്കത്തിനിടയ്ക്ക് നടൻ ടൊവിനോയും ഇടപെട്ടു. ഇതോടെ സ്ഥലത്തു സംഘര്‍ഷാവസ്ഥ ഉണ്ടാവുകയായിരുന്നു. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്നു പോലീസ് അറിയിച്ചു. അതേസമയം, നാട്ടുകാരാണ് തങ്ങളെ ആക്രമിച്ചതെന്നു സിനിമാ പ്രവർത്തകർ പറയുന്നു.ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമയാണ് തല്ലുമാല.
Read More