ന്യൂഡൽഹി: രാജ്യത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 19,206 പേര് രോഗമുക്തരായി. 325 പേര് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,82,876 ആയി. നിലവില്‍ രാജ്യത്ത് 2,85,401 സജീവ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. രോഗമുക്തരായവരുടെ എണ്ണം 3,43,41,009 ആയി ഉയര്‍ന്നു. രാജ്യത്ത് 2,630 ഒമിക്രോൺ ബാധിതർ ന്യൂഡൽഹി: രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2,000 കടന്നു. 995 പേര് രോഗമുക്തരായി. 2,630 പേരിലാണ് രോഗബാധ ഇതുവരെ സ്ഥിരീകരിച്ചത്. 797 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 465 ഒമിക്രോണ്‍ കേസുകളുമായി ഡല്‍ഹിയാണ് രണ്ടാമത്. രാജസ്ഥാന്(236), കേരളം(234), കര്‍ണാടക (226) തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നാലെയുള്ളത്.
Read MoreCategory: Top News
11 ഡോസ് വാക്സിന് സ്വീകരിച്ച് 84കാരന് ! പന്ത്രണ്ടാമത്തെ ഡോസ് സ്വീകരിക്കാനെത്തിയപ്പോള്‍ പിടിയില്‍; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ലോകം കോവിഡിന്റെ പിടിയിലായിട്ട് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ പരമാവധി ആളുകള്‍ക്ക് വാക്സിന് നല്കി ചെറുത്തുനില്‍ക്കാനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നത്. വാക്സിന് ആവശ്യത്തിന് ലഭ്യമല്ലെന്ന പരാതി പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ ഇതിന് വിപരീതമായി പതിനൊന്ന് തവണ വാക്സിന് കുത്തിവയ്പ്പ് സ്വീകരിച്ചു എന്ന അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുകയാണ് എണ്‍പത്തിനാലുകാരനായ ബീഹാര്‍ സ്വദേശി. ബീഹാറിലെ മദേപുര ജില്ലയില്‍ ഒറായി ഗ്രാമവാസിയായ ബ്രഹ്മദേവ് മണ്ഡല് എന്നയാള്‍ പന്ത്രണ്ടാമത്തെ വാക്സിന് സ്വീകരിക്കാന്‍ എത്തിയപ്പോളാണ് പിടിയിലാകുന്നത്. വാക്സിന് നല്ല ഫലപ്രദമായതുകൊണ്ടാണ് തുടരെ തുടരെ വാക്സിന് സ്വീകരിച്ചതെന്ന് മണ്ഡല് പറഞ്ഞു. വിരമിച്ച തപാല്‍ വകുപ്പ് ജീവനക്കാരനായ മണ്ഡല് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പതിമൂന്നിനാണ് ആദ്യമായി വാക്സിന് സ്വീകരിച്ചത്. ഫെബ്രുവരി പതിമൂന്നിനും ഡിസംബര്‍ മുപ്പതിനും ഇടയിലായി പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നാണ് ഇയാള്‍ പതിനൊന്ന് തവണ വാക്സിന് സ്വീകരിച്ചത്. താന്‍ വാക്സിനെടുത്ത തീയതിയും സമയവും സ്ഥലവും വരെ…
Read Moreകോവിഡ് ബാധിതർ കൂടുന്നു; വീട്ടിൽ നിരീക്ഷണത്തിന് മാർഗരേഖ പുതുക്കി; ആദ്യം പരിശോധിക്കേണ്ടത് ഇവരെ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ വീടുകളിലെ നിരീക്ഷണത്തിന് കേന്ദ്ര സർക്കാർ പുതുക്കിയ മാർഗരേഖ പുറത്തിറക്കി. വീട്ടിലെ നിരീക്ഷണത്തിന്റെ കാലാവധി ഏഴു ദിവസമാക്കി. ലക്ഷണങ്ങളില്ലാത്തതോ നേരിയ ലക്ഷണങ്ങളുള്ളതോ ആയ കോവിഡ് കേസുകളിലാണ് ഈ മാര്‍ഗരേഖ ബാധകമാവുക. തുടര്‍ച്ചയായ മൂന്ന് ദിവസം പനി ഇല്ലെങ്കില്‍ കോവിഡ് പോസിറ്റീവായി ഏഴ് ദിവസത്തിന് ശേഷം നിരീക്ഷണം അവസാനിപ്പിക്കാം. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും വീട്ടിൽ നിരീക്ഷണം പറഞ്ഞിട്ടില്ല. കോവിഡ് വന്ന 60 വയസുകഴിഞ്ഞവരെ ആദ്യം പരിശോധിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
Read Moreസാമ്പത്തിക സ്ത്രോതസുകളെ പറ്റി അന്വേഷിച്ചു, കണക്കുകൾ എല്ലാം നൽകി! ഇഡി പരിശോധിച്ചത് മേപ്പടിയാൻ സിനിമയുടെ സാമ്പത്തികകാര്യങ്ങൾ; ഉണ്ണി മുകുന്ദൻ പറയുന്നു…
കൊച്ചി: മേപ്പടിയാൻ സിനിമയുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായാണ് ഇഡി പരിശോധനയ്ക്ക് എത്തിയതെന്ന് നടൻ ഉണ്ണി മുകുന്ദൻ. സാമ്പത്തിക സ്ത്രോതസുകളെ പറ്റി ഉദ്യോഗസ്ഥർ അന്വേഷിച്ചു. കണക്കുകൾ എല്ലാം നൽകിയെന്നും ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. ഉണ്ണി മുകുന്ദന്റെ വീട്ടിലും ഓഫീസിലുമാണ് കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയത്. താരത്തിന്റെ ഒറ്റപ്പാലത്തെ ഓഫീസിലായിരുന്നു റെയ്ഡ്. കൊച്ചി, കോഴിക്കോട് ഇഡി യൂണിറ്റുകൾ സംയുക്തമായാണ് പരിശോധനയ്ക്ക് എത്തിയത്. അതേസമയം, ഉണ്ണി മുകുന്ദന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയത് ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ടാണെന്ന് സൂചന. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലുമടക്കം 11 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡിൽ കറൻസി അടക്കം കോടികൾ വിലയുള്ള വസ്തുക്കൾ പിടികൂടിയതായാണ് വിവരം. മലപ്പുറം സ്വദേശിയായ നിഷാദാണ് ഈ കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതി. ഇയാളുമായി ഉണ്ണി മുകുന്ദൻ പ്രൈവറ്റ് സിനിമാസ് കമ്പനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തിലാണ് ഉണ്ണിയുടെ വീട്ടിൽ റെയ്ഡ്…
Read Moreഎന്തിനു മാഹിയിൽ..? ട്രെയിനിൽ മർദനമേറ്റ പൊന്നൻ ഷമീറിനെ കണ്ടെത്തി; പൊന്നൻ ഷമീറിന്റെ കൂടെ കയറിയ രണ്ടു പേരെ തെരയുന്നു
കോഴിക്കോട്: കഴിഞ്ഞദിവസം ട്രെയിനിൽ പോലീസിന്റെ ക്രൂരമർദനത്തിന് ഇരയായ കൂത്തുപറമ്പ് സ്വദേശിയെ കണ്ടെത്തി. നിർമലഗിരി പതിനൊന്നാംമൈൽ തൈപ്പറമ്പത്ത് വീട്ടിൽ കെ. ഷമീർ എന്ന പൊന്നൻ ഷമീറിനെ (45) കോഴിക്കോട് ലിങ്ക് റോഡിൽ വച്ചാണ് കണ്ടെത്തിയത്. ഇയാളെ കോഴിക്കോട് ആർപിഎഫ് ഓഫീസിലെത്തിച്ചു. എഎസ്ഐയുടെ മർദനശേഷം ഇയാളെ വടകര സ്റ്റേഷനിൽ ഇറക്കിവിട്ടുവെന്നാണ് പോലീസ് പറഞ്ഞിരുന്നതെങ്കിലും ഇയാളെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ബന്ധുക്കൾ ഉൾപ്പെടെയുള്ളവർക്ക് ലഭിച്ചിരുന്നില്ല. സഹോദരി പറഞ്ഞത്… ഒരാഴ്ച മുമ്പ് ഷെമീർ വീട്ടിൽനിന്നു പോയതാണെന്നും കഴിഞ്ഞദിവസം സംഭവം സംബന്ധിച്ച് ടിവിയിൽ വന്ന വാർത്തയിലാണ് ഷമീറിനെ കണ്ടതെന്നുമാണ് സഹോദരി പറഞ്ഞത്. വീട്ടിൽനിന്നു പോയാലും ഷെമീർ ഇടയ്ക്ക് പല ഫോണുകളിൽനിന്നും വിളിക്കാറുണ്ട്. എന്നാൽ, ഒരാഴ്ചയായി ഇയാളുടെ ഒരു വിവരവുമില്ലെന്നും സഹോദരി പറഞ്ഞു. മർദനത്തിനിരയായത് ഷെമീർ ആണെന്ന് വ്യക്തമായ സാഹചര്യത്തിൽ റെയിൽവേ പോലീസും കൂത്തുപറമ്പ് പോലീസും ഷെമീറിന്റെ വീട്ടിലെത്തി അന്വേഷണം നടത്തി. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ…
Read Moreമുംബൈ ലോക്ഡൗണിലേക്ക് ! ഡല്‍ഹിയില്‍ കര്‍ഫ്യൂ; രാജ്യം വീണ്ടും അടച്ചുപൂട്ടലിലേക്കോ ?
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യം അടച്ചുപൂട്ടലിലേക്കോ എന്ന ചോദ്യമുയരുകയാണ്. വര്‍ധിച്ചു വരുന്ന കോവിഡ് കേസുകള്‍ ഈ ചോദ്യത്തിനു നിധാനമാവുകയാണ്. പല യൂറോപ്യന്‍ രാജ്യങ്ങളും ഇതിനോടകം ലോക്ഡൗണിലേക്ക് നീങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ മഹാനഗരങ്ങളില്‍ വൈറസ് ബാധ രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിലും മുംബൈയിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കോവിഡ് വ്യാപനം ഈ നിലയില്‍ തുടര്‍ന്നാല്‍ മുംബൈ ലോക്ഡൗണിലേക്ക് നീങ്ങാന്‍ താമസമുണ്ടാകില്ല. വാരാന്ത്യ കര്‍ഫ്യൂവിനു പുറമെ ഡല്‍ഹിയില്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണവും കുറച്ചു. ബസ്, മെട്രോ സര്‍വീസുകള്‍ മാറ്റമില്ലാതെ തുടരും. പ്രതിദിന കോവിഡ് കേസുകള്‍ 20,000 കവിഞ്ഞാല്‍ മുംബൈയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുംബൈ മേയര്‍ കിഷോരി പട്നേക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read Moreഗോപിയുടെ മരണം നേരിട്ടുകണ്ടു! ഇടതിങ്ങിയ കുറ്റിക്കാടുകളും വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രവുമായ പ്രദേശത്ത് ഒരു രാത്രി മുഴുവന്‍…; ആ രാത്രിയിൽ സംഭവിച്ചത്…
കുമരകം: കുമരകത്തുനിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കിലും പോലീസ് അന്വേഷണം തുടരും. ചീപ്പുങ്കലിൽ ആത്മഹത്യ ചെയ്ത അംബികാ മാർക്കറ്റിൽ ഹേമാലയം പരേതനായ ഗിരീഷിന്റെ മകൻ ഗോപി വിജയ(19)നോടൊപ്പമെത്തി കാണാതായ പെണ്‍കുട്ടിയെ ഇന്നലെ പുലർച്ചയോടെ കണ്ടെത്തിയിരുന്നു. യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ പ്രദേശത്തുനിന്നും ഏതാനും മീറ്ററുകൾ അകലെ മാലിക്കായലിലെ ചതുപ്പുനിറഞ്ഞ പൊന്തക്കാട്ടിൽനിന്നും 20 മണിക്കൂറുകൾക്കുശേഷമാണ് അവശനിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടർന്ന് സംഭവ ദിവസം രാത്രി വരെ പോലീസും ഡോഗ് സ്ക്വാഡും തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സമീപവാസിയായ മാലികായൽചിറ വിനോദ് (കുട്ടൻ) പോത്തിനെ തീറ്റിക്കാനായി കൊണ്ടുപോകുന്ന വഴിയാണു പെണ്‍കുട്ടിയെ കണ്ടെത്തുന്നതും സമീപവാസികളുടെ സഹായത്തോടെ കരയ്ക്ക് എത്തിക്കുന്നതും. ഭയന്നു പോയ താൻ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നെന്നും പിന്നീട് രാത്രിയോടെ ചെളി നിറഞ്ഞ വെള്ളത്തിൽ കഴുത്തറ്റം മുങ്ങി അബോധാവസ്ഥയിലായെന്നും കുട്ടി ഇവരോട് പറഞ്ഞു. കിലോമീറ്ററുകളോളം ഇടതിങ്ങിയ കുറ്റിക്കാടുകളും വിഷപ്പാന്പുകളുടെ വിഹാര കേന്ദ്രവുമായ…
Read Moreപെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി വീട്ടിൽ താമസിപ്പിച്ച് നിരന്തര പീഡനം; കൊലക്കേസ് പ്രതി സുമൻജിത്തിനെ കുടുക്കി പാറശാല പോലീസ്
പാറശാല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെതട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാറശാല കോട്ടവിളമച്ചിങ്ങവിളാകം വീട്ടിൽ സുമൻജിത്ത് ആണ് പിടിയിലായത്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പ്രതിയുടെ വിടായ മച്ചിങ്ങവിളാകം വീട്ടിൽതാമസിപ്പിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. തുടർന്ന് ഒളിവിൽപേയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കൊലക്കേസ്, അടിപിടി അക്രമം,തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് സുമൻജിത്തെന്ന് പോലീസ് പറഞ്ഞു. പാറശാലസ്റ്റേഷൻ ഹൗസ് ഓഫീസർ സതികുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
Read Moreകത്താന്‍ തയാറായി കെട്ടിടങ്ങള്‍…! അഗ്നിശമന സേന റിപ്പോര്‍ട്ട് നല്‍കും, സര്‍ക്കാര്‍ മുക്കും; വ്യവസായ സൗഹൃദമറവില് സുരക്ഷ കാറ്റില്‍ പറക്കുന്നു
സ്വന്തം ലേഖകൻ കോഴിക്കോട്: ബഹുനില കെട്ടിടങ്ങളില്‍ ഉള്‍പ്പെടെ തീപിടിത്തങ്ങള്‍ തുടര്‍കഥയാകുമ്പോള്‍ കുഴങ്ങി അഗ്നിശമന സേനയും സര്‍ക്കാരും. വ്യവസായസ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ തീപിടിക്കാനുള്ള സാധ്യത വളരെകൂടുതലാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്നലെ തലസ്ഥാന നഗരത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി വന്‍ തീപിടിത്തമുണ്ടായ പശ്ചാത്തലത്തില്‍ ഉള്‍പ്പെടെ തങ്ങള്‍ പറയുന്ന നിര്‍ദേശങ്ങളൊന്നും സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ലെന്ന പരാതിയാണ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. മാനദണ്ഡങ്ങൾ കടലാസിൽ ആക്രിക്കടകളിലാണെങ്കിലും വലിയ കെട്ടിടങ്ങളിലാണെങ്കിലും പാലിക്കേണ്ട ദണ്ഡങ്ങള്‍ ആരും ഗൗനിക്കാറുപോലുമില്ലെന്നാണ് ആക്ഷേപം. സര്‍ക്കാര്‍ വ്യവസായ സൗഹൃദമായതോടെ ഇതിനു മറപറ്റിയാണ് പലയിടത്തും പുതിയ വ്യവസായ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നത്. സംസ്ഥാനത്തെ 60 ശതമാനം കെട്ടിടങ്ങളും സുരക്ഷ മാനദണ്ഡങ്ങളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. ബഹുനില കെട്ടിടങ്ങളില്‍ പലതും അഗ്നിരക്ഷാ സേനയുടെ എന്‍ഒസി പുതുക്കാറില്ല. 15 മീറ്ററിനു മുകളില്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്കാണ് ഫയര്‍ എന്‍ഒസി ആവശ്യമായുള്ളത്.ആദ്യ അനുമതി ലഭിച്ച് കഴിഞ്ഞാല്‍ കെട്ടിട നമ്പര്‍ ലഭിക്കും. കെട്ടിട നമ്പര്‍ വാങ്ങിയാല്‍…
Read Moreദിലീപിന് കുരുക്കാൻ നിർണായക നീക്കവുമായി പോലീസ്! വിചാരണ നിർത്തിവയ്ക്കരുതെന്ന് നടൻ ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെതിരേ അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം. പൾസർ സുനിയും ദിലീപുമായി ബന്ധമുണ്ടെന്ന് ആരോപിച്ച സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ഫോണ്‍ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. പൾസർ സുനിയുമായുള്ള ബന്ധത്തെക്കുറിച്ച് ദിലീപ് പറയുന്നതിന്റെ കോൾ റിക്കോർഡുള്ള ഫോണാണ് പോലീസ് കോടതിക്ക് കൈമാറിയത്. ഫോണ്‍ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിക്കും. ദിലീപിനെതിരേ തുടരന്വേഷണം നടത്താൻ അനുമതി തേടി പോലീസ് സമർപ്പിച്ച അപേക്ഷ വിചാരണ കോടതി പരിഗണിക്കുന്നതിനിടെയാണ് നിർണായക നീക്കം. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ഈ ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നുമാണ് ബാലചന്ദ്രകുമാർ വാർത്താ ചാനലിനോട് വെളിപ്പെടുത്തിയത്. ഈ മൊഴി പരിഗണിച്ച് തുടരന്വേഷണം വേണമെന്നും നിലവിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്നുമാണ് പോലീസിന്റെ അപേക്ഷ. അതേസമയം വിചാരണ നിർത്തിവയ്ക്കരുതെന്ന് നടൻ ദിലീപിന്റെ അഭിഭാഷകൻ…
Read More