ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സർക്കാർ സ്കൂളിൽ ദളിത് സ്ത്രീ പാകം ചെയ്ത ഭക്ഷണം ഉന്നത ജാതിയിൽപെട്ട കുട്ടികൾ കഴിച്ചില്ല. കുശിനിക്കാരിയായ സ്ത്രീയെ പിന്നീടു സ്കൂളിൽനിന്നു പുറത്താക്കി.ചംപാവത് ജില്ലയിൽ സുഖിദംഗിലാണു സംഭവം. ഈ മാസമാണ് ഭോജൻമാതാ(കുശിനിക്കാരി) ആയി ദളിത് സ്ത്രീയെ നിയമിച്ചത്. താഴ്ന്ന ജാതിയിൽപെട്ട സ്ത്രീ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതു വിലക്കിയ വീട്ടുകാർ കുട്ടികൾക്കു വീട്ടിൽനിന്നു ഭക്ഷണം കൊടുത്തുവിടുകയായിരുന്നു. 66 കുട്ടികളിൽ 40 പേർ ഭക്ഷണം കൊണ്ടുവരുമായിരുന്നു. ഇവരെ പുറത്താക്കിയതിനു പിന്നാലെ ഉന്നത ജാതിയിൽപെട്ട സ്ത്രീയെ ഭോജൻമാതാ ആയി നിയമിച്ചു. നിയമം പാലിച്ചല്ല ദളിത് സ്ത്രീയെ നിയമിച്ചതെന്നും അതിനാൽ നിയമനം റദ്ദാക്കിയെന്നും ചംപാവത് ചീഫ് എഡ്യൂക്കേഷൻ ഓഫീസർ ആർ.സി. പുരോഹിത് പറഞ്ഞു.
Read MoreCategory: Top News
പശു ഞങ്ങളുടെ അമ്മ! പശുക്കളെ കുറിച്ച് സംസാരിക്കുന്നത് ചിലർക്ക് എന്തോ കുറ്റം പോലെ; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വാരാണസി: സ്വന്തം മണ്ഡലമായ വാരാണസി സന്ദര്‍ശനത്തിനിടെ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശുക്കളെ കുറിച്ച് സംസാരിക്കുന്നത് ചിലരെ സംബന്ധിച്ചിടത്തോളം എന്തോ കുറ്റം പോലെയാണ്. പക്ഷേ ഞങ്ങൾ പശുക്കളെ അമ്മയെപ്പോലെയാണ് ബഹുമാനിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വാരണാസിയിൽ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശുക്കളേയും എരുമകളേയും കളിയാക്കുകയും അവരെക്കുറിച്ച് തമാശ പറയുകയും ചെയ്യുന്നവര്‍ രാജ്യത്ത് എട്ട് കോടിയോളം ആളുകളുടെ ഉപജീവന മാര്‍ഗം പശുക്കളാണെന്ന് മറക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ക്ഷീരോത്പാദന മേഖലയെ ശക്തിപ്പെടുത്തുക എന്നത് സർക്കാരിന്റെ പ്രധാന കര്‍മ്മ പരിപാടികളില്‍ ഒന്നാണ്. കഴിഞ്ഞ ആറ്, ഏഴ് വര്‍ഷകാലയളവില്‍ രാജ്യത്ത് ക്ഷീരോത്പാദന മേഖലയില്‍ 45 ശതമാനത്തോളം വളര്‍ച്ച നേടാനായെന്നും മോദി പറഞ്ഞു. വാരണാസിയിൽ 870 കോടി രൂപയുടെ 22 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.
Read Moreവൻതോതിൽ കഞ്ചാവും മയക്കുമരുന്നും എത്തിയേക്കും; ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ ലഹരിയിൽ മുങ്ങുമോ?
കോട്ടയം: ക്രിസ്മസ് -പുതുവത്സരാഘോഷങ്ങൾക്കായി വൻതോതിൽ ലഹരി പദാർഥങ്ങൾ എത്തിക്കുന്നതായി സൂചന. കഞ്ചാവ്, ഹാഷിഷ്, എംഡിഎംഎ ഉൾപ്പെടെയുള്ളവയാണ് ആഘോഷങ്ങൾക്കായി എത്തിക്കുന്നത്. ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പുതുതലമുറയ്ക്കു കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി പദാർഥങ്ങളോടാണ് താൽപര്യം. ഇവ ഉപയോഗിച്ചാൽ പെട്ടെന്ന് പിടിക്കപ്പെടില്ല എന്നതും ദീർഘനേരം ലഹരി നിലനില്‍ക്കുമെന്നതുമാണ് ഉപയോഗിക്കാൻ പുതുതലമുറയെ പ്രേരിപ്പിക്കുന്നത്. ആഘോഷ പാർട്ടികളിൽ പങ്കെടുക്കുന്ന യുവതികളും മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതായാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. ആഘോഷങ്ങൾക്കു മുന്നോടിയായി വൻതോതിൽ ലഹരി പദാർഥങ്ങൾ എത്തിക്കുമെന്ന് സ്പെഷൽ ബ്രാഞ്ചിന്റെ മുന്നറിയിപ്പുമുണ്ട്. പരിശോധിക്കാൻ സാധ്യതയുള്ളതിനാൽ ഹോട്ടലുകളും റിസോർട്ടുകളും ഒഴിവാക്കി ചില പ്രത്യേക സ്ഥലങ്ങൾ കേന്ദ്രീകരിച്ചു മയക്കുമരുന്ന് ഉപയോഗം നടക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ചില കേന്ദ്രങ്ങളെ പോലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ കൂടുതലായി നടക്കുന്ന വാഗമണ്‍, കുമരകം പ്രദേശങ്ങളിലാണ് ലഹരി പദാർഥങ്ങൾ കൂടുതലായി എത്തിക്കുന്നതെന്നാണ് പോലീസിനു ലഭിക്കുന്ന സൂചന. അതിനാൽ ഈ പ്രദേശങ്ങളെ പോലീസ് ലഹരിയുടെ ഹോട്ട് സ്പോട്ടായി…
Read Moreആരുണ്ടെടാ എന്നോടു കളിക്കാന്‍ ! നെടുങ്കണ്ടത്ത് ബിവറേജിനു മുമ്പില്‍ ‘അടിച്ചു പൂസായി’ യുവാക്കളെ ആക്രമിച്ച് യുവതി…
മദ്യലഹരിയിലായിരുന്ന യുവതിയുടെ ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്ക്. തൂക്കുപാലം ബിവറേജ് കോര്പ്പറേഷന് ഔട്ട്ലെറ്റിനു മുമ്പിലാണ് സംഭവം. മദ്യം വാങ്ങി ഔട്ട്ലെറ്റിന്റെ സമീപത്ത് നിന്നും യുവതി കഴിച്ചതിന് ശേഷം ഇവിടെ മദ്യപിച്ചിരുന്ന യുവാക്കളുടെ സമീപമെത്തി മദ്യം അവരോട് ആവശ്യപ്പെട്ട് വാങ്ങി കഴിക്കുകയായിരുന്നു. മദ്യലഹരിയില്‍ നിന്ന സംഘത്തിലുണ്ടായിരുന്ന യുവാവുമായി യുവതി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ഉണ്ടായ ഏറ്റുമുട്ടലില്‍ യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നെടുങ്കണ്ടം പോലീസ് യുവതി ശാന്തമാക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് യുവതിയുടെ വീട്ടുകാരെ വിവരം പൊലീസ് വിവരം അറിയിക്കുകയായിരുന്നു. വനിത പൊലീസും, ജനപ്രതിനിധികളും ഇടപെട്ട് സമീപത്തെ ഓട്ടോറിക്ഷയില്‍ കയറ്റി. അപ്പോഴേയ്ക്കും സ്ഥലത്തെത്തിയ വിട്ടുകാര് യുവതിയെ അവിടെനിന്നും മാറ്റൊരിടത്തേയ്ക്ക് മാറ്റി. യുവതിയ്ക്ക് മദ്യം നല്കിയ യുവാവിനെ നെടുങ്കണ്ടം പൊലീസ് ചോദ്യം ചെയ്യുന്നതിനായി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും കാലില്‍ പരിക്ക് ഉള്ളതിനാല്‍ ചികിത്സക്കായി ആശുപത്രിയിലേയ്ക്ക് മാറ്റുകയും…
Read Moreകാമുകന് രാത്രിയിൽ വീടിന്റെ രണ്ടാം നിലയിലേക്ക് വരുന്നതിനുള്ള എല്ലാ സൗകര്യമൊരുക്കി; ഒന്നരവർഷത്തെ ബന്ധത്തിനിടെ പറ്റിയ അബദ്ധം; നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം
തൃശൂർ: പ്രസവിച്ചയുടൻ നവജാത ശിശുവിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തി ഉപേക്ഷിച്ച സംഭവത്തിൽ തെളിവെടുപ്പ് ഇന്നു നടത്തും. കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രതികളായ യുവതിയെയും കാമുകനെയും സുഹൃത്തിനെയും അറസ്റ്റു ചെയ്തത്. വരടിയം സ്വദേശികളായ മന്പാട്ട് വീട്ടിൽ മേഘ(22), കാമുകൻ ചിറ്റാട്ടുകര വീട്ടിൽ മാനുവൽ(25), സുഹൃത്ത് പാപ്പാനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമൽ(24) എന്നിവരാണ് അറസ്റ്റിലായത്. എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. പരിചയപ്പെട്ടത് ക്ലബ് തുടങ്ങിയ സമയത്ത്കാമുകൻ മാനുവലിന്റെ വീടിന്റെ അടുത്ത് വീരാടപുരം സമിതി എന്ന ക്ലബ് രൂപീകരിച്ച സമയത്താണ് മേഘയുമായി പരിചയപ്പെടുന്നത്. തുടർന്ന് ഫോണ്‍ വിളികളും മെസേജ് അയക്കുകയും ഇരുവരും തമ്മിൽ ഇഷ്ടത്തിലാകുകയും ചെയ്തു. കഴിഞ്ഞ ഒന്നര വർഷമായി ഈ ബന്ധം തുടർന്നു വരികയായിരുന്നു. കണ്ടുമുട്ടിയിരുന്നത് മേഘയുടെ മുറിയിൽ. മേഘ വീടിന്റെ മുകളിലെ മുറിയിലായിരുന്നു രാത്രി ഉറങ്ങിയിരുന്നത്. ഇവിടെ…
Read Moreമെഡിസെപ് പദ്ധതി ജനുവരി ഒന്നുമുതൽ; നിലവിലുള്ള രോഗങ്ങൾക്കുൾപ്പെടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചികിത്സകൾക്ക് പണരഹിത ചികിത്സ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി”മെഡിസെപി’ന് മന്ത്രിസഭയുടെ അംഗീകാരം. ജനുവരിഒന്നു മുതൽ പദ്ധതി തത്വത്തിൽ ആരംഭിക്കും. ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച കേസ് നിലവിലുള്ളതിനാൽ കോടതിയുടെ അന്തിമവിധി അനുസരിച്ചാകും പദ്ധതി പൂർണമായി പ്രാബല്യത്തിൽ വരിക. പദ്ധതിയിൽ അംഗങ്ങളായി നിശ്ചയിച്ചിരിക്കുന്ന എല്ലാ ജീവനക്കാർക്കും (അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർ ഒഴികെ) പെൻഷൻകാർക്കും അംഗത്വം നിർബന്ധമാണ്. നിലവിലുള്ള രോഗങ്ങൾക്കുൾപ്പെടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചികിത്സകൾക്ക് പണരഹിത ചികിത്സ നൽകും. സംസ്ഥാന സർക്കാർ ജീവനക്കാർ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, പാർട്ട് ടൈം അധ്യാപകർ, എയ്ഡഡ് സ്കൂളുകളിൽ ഉൾപ്പെടെയുള്ള അധ്യാപക- അനധ്യാപക ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും അവരുടെ ആശ്രിതരും നിർബന്ധിതാടിസ്ഥാനത്തിൽ പദ്ധതിയിലെ അംഗങ്ങളാണ്. ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിമാസ ഇൻഷ്വറൻസ് പ്രീമിയം 500 രൂപയായിരിക്കും. സംസ്ഥാന സർക്കാരിനു കീഴിൽ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐച്ഛികാടിസ്ഥാനത്തിലും…
Read Moreഡെല്‍റ്റയും ഒമിക്രോണും ഒത്തുചേര്‍ന്ന് മറ്റൊരു വകഭേദത്തെ സൃഷ്ടിച്ചാല്‍ ? വിദഗ്ധര്‍ പറയുന്നതിങ്ങനെ…
കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകത്തിന്റെ ഉറക്കം കെടുത്തുമ്പോള്‍ ഒമിക്രോണും ഡെല്‍റ്റയും ഒരേപോലെ യുകെയില്‍ ഭീതിപരത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളില്‍ ഒന്ന് ബ്രിട്ടനാണ്. ഏകദേശം ഒരു ലക്ഷം പുതിയ കേസുകളാണ് അവിടെ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഒമിക്രോണ്‍ വകഭേദം പിടികൂടിയവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ചുളള ആദ്യകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വാക്സിനുകളോട് കൂടുതല്‍ പ്രതിരോധശേഷിയുളളതും ഡെല്‍റ്റ വേരിയന്റിനേക്കാള്‍ കൂടുതല്‍ കൈമാറ്റം ചെയ്യാവുന്നതുമാണ് ഇവയെന്നാണ്. ഇതേ തുടര്‍ന്നാണ് ലോകമെമ്പാടുമുളള രാജ്യങ്ങള്‍ വിദേശയാത്രയ്ക്കെതിരെ നിര്‍ദ്ദേശങ്ങള്‍ നല്കി തുടങ്ങിയിട്ടുളളത്. ഈ അവസരത്തിലാണ് ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന് പുതിയൊരു വകഭേദം ഉണ്ടായാല്‍ എന്ത് സംഭവിക്കും എന്ന ചര്‍ച്ച വിദഗ്ധര്‍ ഗൗരവത്തോടെ എടുക്കുന്നത്. ഒമിക്രോണും ഡെല്‍റ്റയും ചേര്‍ന്ന് കൂടുതല്‍ അപകടകരമായ വകഭേദം ഉണ്ടാവാനുളള സാധ്യത കൂടുതലാണെന്ന് മോഡേണ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍…
Read Moreഒമിക്രോൺ കോവിഡ് വൈറസ് പടരുന്നു! യൂറോപ്പ് ലോക്ഡൗണിലേക്ക്; യൂറോപ്യൻ മേഖലയിലെ 38 രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിക്കപ്പെട്ടു
ബ്രസൽസ്: ഒമിക്രോൺ കോവിഡ് വൈറസ് മൂലമുള്ള രോഗബാധ യൂറോപ്പിലുടനീളം പടരുന്നു. ഫ്രാൻസിലും സ്പെയിനിലും പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ പുതിയ റിക്കാർഡുകൾ കുറിക്കപ്പെട്ടു. ജർമനി, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ ക്രിസ്മസിനു ശേഷം കർശന ലോക്ഡൗണിലേക്കു പ്രവേശിക്കുമെന്നു പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വൈറസ് കുറച്ചുദിവസങ്ങൾക്കൊണ്ടു ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും എത്തിക്കഴിഞ്ഞു. യൂറോപ്യൻ മേഖലയിലെ 38 രാജ്യങ്ങളിൽ ഈ വൈറസ് സ്ഥിരീകരിക്കപ്പെട്ടു. അതിവേഗം പടരുമെങ്കിലും രോഗം ഗുരുതരമാകുമെന്നു കണ്ടെത്തിയിട്ടില്ല. സ്പെയിനിൽ ചൊവ്വാഴ്ച 49,823 പേർക്കു രോഗം സ്ഥിരീകരിച്ചു. ജനുവരിയിലെ 44,357ന്റെ റിക്കാർഡാണു മറികടന്നത്. ഫ്രാൻസിൽ പ്രതിദിന രോഗബാധ 70,000ത്തിനു മുകളിലാണ്. വൈകാതെ ഒരു ലക്ഷം കടക്കുമെന്നാണ് ആരോഗ്യമന്ത്രി ഒലിവർ വെരാൻ പറഞ്ഞത്. 28 മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജർമനി തീരുമാനിച്ചു. പത്തിൽ കൂടുതൽ പേർ ഒത്തുചേരാൻ അനുവദിക്കില്ല. നിശാ ക്ലബ്ബുകൾ പൂട്ടും. ഫുട്ബോൾ മത്സരങ്ങൾക്കു കാണികളെ…
Read Moreതസ്ലീമ ലോഡ്ജ് നടത്തിയിരുന്നത് ക്രിസ്റ്റീന എന്ന വ്യാജപ്പേരിൽ! തമിഴ്നാട് സ്വദേശിയാണെങ്കിലും വര്‍ഷങ്ങളായി താമസിച്ചിരുന്നത് കേരളത്തില്‍; തസ്ലീമ മുന്‍കൂര്‍ ജാമ്യം തേടി കോടതിയിൽ
കൊച്ചി: കാക്കനാട് ഫോട്ടോ ഷൂട്ടിനായി എത്തിയ മലപ്പുറം സ്വദേശിയായ മോഡലിനു ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി രണ്ടു ദിവസം തടവില്‍ പാര്‍പ്പിച്ച് കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന ലോഡ്ജ് ഉടമ തസ്ലീമ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. അതേസമയം തമിഴ്നാട് സ്വദേശിയായ ഇവര്‍ ക്രിസ്റ്റീന എന്ന വ്യാജപ്പേരിലാണ് ഇവിടെ താമസിച്ചിരുന്നതെന്ന് തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി.വി ബേബി പറഞ്ഞു. തസ്ലീമ എന്ന പേരുള്ള ഇവര്‍ ആള് മാറാട്ടം നടത്തുകയായിരുന്നു. തമിഴ്നാട് സ്വദേശിയാണെങ്കിലും വര്‍ഷങ്ങളായി ഇവര്‍ കേരളത്തിലാണ് താമസിച്ചിരുന്നത്. ഇവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. നാലു ദിവസം മുമ്പാണ് മുന്‍കൂര്‍ ജാമ്യം തേടി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. മലപ്പുറം സ്വദേശിനിയായ 27കാരിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ ഡിസംബര്‍ ഒന്നു മുതല്‍ മൂന്നുവരെയുള്ള തീയതികളിലായിരുന്നു സംഭവം നടന്നത്. കാക്കനാട്…
Read Moreവീണ്ടും ചതിയുടെ കഥ..! ‘കത്തികാട്ടി’ സ്വര്‍ണമാഫിയ വീണ്ടും ഞെട്ടി കേരളം; ദുബായിയില്‍ നിന്ന് ഉദ്യോഗസ്ഥരെ വെട്ടിച്ചെത്തിയ സ്വര്‍ണം പൊക്കി
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഇടക്കാലത്തിന് ശേഷം വീണ്ടും സ്വര്ണമാഫിയസംഘങ്ങളുടെ വിലസല്. സിനിമാ സ്റ്റൈലില്‍ ഗുണ്ടാസംഘങ്ങള്‍ അരങ്ങുതകര്‍ക്കുന്ന കാഴ്ചയാണ് വീണ്ടും. കരിപ്പൂരില്‍ പറന്നിറങ്ങുന്ന സ്വര്‍ണം അതിനേക്കാള്‍ വേഗത്തില്‍ റാഞ്ചുമ്പോള്‍ പോലീസും മറ്റ് ഉദ്യോഗസ്ഥരും നോക്കുകുത്തിയാകുകയാണ്. കോഴിക്കോട് പൂളാടിക്കുന്ന് ബൈപാസില്‍ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് സംഘം അര കിലോ സ്വര്‍ണം റാഞ്ചിയത്. പതിവുപോലെ ഇന്‍ഫോര്‍മര്‍മാരാണ് ഇതിനുപിന്നിലും കളിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതേസമയം കരിപ്പൂര്‍ ഉദ്യോഗസ്ഥരുടെ പരിശോധനയെ കബളിപ്പിച്ച് സിലിന്‍ഡര്‍ രൂപത്തില്‍ എത്തിയ സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. അതായത് സ്വര്‍ണം കടത്തിയവരും അത് റോഡില്‍ വച്ച് തട്ടിയെടുത്തവരും പോലീസ് നിരീക്ഷണത്തിലാണ്. കരിപ്പൂരില്‍ വിമാനമിറങ്ങി നാദാപുരത്തേക്ക് പോകുകയായിരുന്ന വിഷ്ണുമംഗലം കിഴക്കയില്‍ ഇല്യാസ് സഞ്ചരിച്ച കാറാണ് നാലംഗ സംഘം പിന്തുടര്ന്ന് പിടികൂടി സ്വര്‍ണം കവര്‍ന്നത്. സുഹൃത്ത് മുഹമ്മദ്, സഹോദരന് ഹുസൈന് എന്നിവരും സംഘത്തിലുണ്ടായിരുന്നു. അതേസമയം സ്വര്‍ണം കൊണ്ടുവന്നത് ദുബായില്‍ നിന്നാണെന്ന് വ്യക്തമായി. തുടക്കത്തില്‍ സാധാരണമോഷണമായാണ്…
Read More