കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത എട്ട് വയസുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംഭവത്തിൽ സർക്കാർ വാദങ്ങളെല്ലാം തള്ളിയാണ് ഹൈക്കോടതി നടപടി. കോടതി ചിലവായി 25,000 രൂപ നൽകാനും ഹൈക്കോടതി വിധിച്ചു. നഷ്ടപരിഹാരം നൽകുന്നതിന് പുറമേ പോലീസുകാരിക്കെതിരേ ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കണം. പൊതുജനങ്ങളോട് പെരുമാറാൻ പോലീസുകാരിക്ക് പരിശീലനം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൗലികാവകാശം ഹനിക്കപ്പെട്ടിരുന്നില്ലെന്നും അതിനാൽ നഷ്ടപരിഹാരം നൽകേണ്ട ആവശ്യമില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. പോലീസുകാരി മോശമായി സംസാരിച്ചില്ലെന്ന് തെളിയിക്കാൻ സർക്കാർ നാല് സാക്ഷിമൊഴികളും ഹാജരാക്കിയിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.
Read MoreCategory: Top News
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി..! റീത്ത് വയ്ക്കരുത്, പൊതുശ്മശാനത്തിൽ ദഹിപ്പിക്കണം, ചിതാഭസ്മം അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണം; പി.ടിയുടെ അന്ത്യാഭിലാഷം
തിരുവനന്തപുരം: പി.ടി തോമസ് എംഎൽഎയുടെ സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് കൊച്ചി രവിപുരം പൊതുശ്മശാനത്തിൽ നടക്കും. പി.ടി തോമസിന്റെ അന്തിമാഭിലാഷ പ്രകാരമാണ് മൃതദേഹം ദഹിപ്പിക്കാൻ തീരുമാനിച്ചത്. മൃതദേഹം ഇന്ന് രാത്രി ഇടുക്കി ഉപ്പുതോട്ടെ വീട്ടിലെത്തിക്കും. വ്യാഴാഴ്ച പുലർച്ചെ പാലാരിവട്ടത്തെ വീട്ടിലെത്തിക്കും. രാവിലെ 7.30 ന് എറണാകുളം ഡസിസി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. അതിനു ശേഷം തൃക്കാക്കര ടൗൺഹാളിൽ പൊതുദർശനം നടക്കും. വൈകുന്നേരം അഞ്ചരയോടെ രവിപുരം പൊതുശ്മശാനത്തിൽ സംസ്കാരം നടത്തും. പി.ടിയുടെ അന്ത്യാഭിലാഷ പ്രകാരമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. രവിപുരം പൊതുശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കണമെന്നായിരുന്നു പി.ടിയുടെ ആഗ്രഹം. സംസ്കാരത്തിനു ശേഷം ചിതാഭ്സമത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണം. മൃതദേഹത്തിൽ റീത്ത് വയ്ക്കരുത്. അന്ത്യോപചാരസമയത്ത് വയലാറിന്റെ “ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ എന്ന പാട്ട് വയ്ക്കണം-എന്നിവയും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യങ്ങൾ പി.ടിയുടെ ആവശ്യപ്രകാരം നവംബർ 22…
Read Moreകോട്ടയം മെഡിക്കൽ കോളജിലെ ബഗി കാറുകൾ കട്ടപ്പുറത്ത് കയറിയിട്ട് നാലുമാസം; രോഗികളെ വിവിധ പരിശോധനകൾക്ക് യഥാ സമയംകൊണ്ടു പോകാനോ കഴിയാതെ ബുദ്ധിമുട്ടി ബന്ധുക്കൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ ബഗി കാറുകൾ കട്ടപ്പുറത്ത്. നാലു വാഹനങ്ങളുള്ളതിൽ രണ്ടെണ്ണമാണ് തകരാർ സംഭവിച്ചതിനാൽ മാറ്റിയിട്ടിരിക്കുന്നത്. ടയറിന്റെ പ്രശ്നവും ചില നിസാര തകരാറുകളും മാത്രമേ ഉള്ളൂവെന്നും ഇത് പരിക്കുന്നതിന് കന്പനി പ്രതിനിധികളെ അറിയിച്ചിട്ടുണ്ടെന്നും അവർ എത്തിച്ചേരാത്തതുമാണു പ്രശ്നമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. രണ്ടു വർഷം മുന്‍പാണ് ലക്ഷക്കണക്കിന് രൂപാ വില പിടിപ്പുള്ള നാലു ബഗി കാറുകൾ മെഡിക്കൽ കോളജിലെത്തിച്ചത്. അത്യാഹിത വിഭാഗത്തിലെത്തുന്ന ഗുരുതരമായ രോഗികളെ പ്രത്യേകിച്ച് ഹൃദ്രോഗികളെ വാർഡുകളിലോ ബന്ധപ്പെട്ട വിഭാഗങ്ങളിലോ എത്തിക്കുന്നതിനാണ് ഈ വാഹനം ക്രമീകരിച്ചിരുന്നത്. എന്നാൽ വാഹനം വന്ന് ആദ്യമാസങ്ങളിൽ ഡ്രൈവർ ഇല്ലാത്തതിനാൽ ഓടിക്കാൻ കഴിയാതെ കിടന്നു. ഇതു രാഷ്്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് ഡ്രൈവർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ച ശേഷമാണ് ബഗി കാറുകളുടെ പ്രയോജനം രോഗികൾക്ക് ലഭിക്കുവാൻ തുടങ്ങിയത്. എന്നാൽ തകരാർ മൂലം വാഹനം ഉപയോഗിക്കാതായിട്ട് നാലു മാസം പിന്നിട്ടിരിക്കുകയാണ്. ഇതിനാൽ…
Read Moreപെൺസുഹൃത്തിനെ കളിയാക്കിയത് ചോദ്യം ചെയ്യാനെത്തിയ യുവാക്കൾ മണിമലയെ വിറപ്പിച്ചു; അവർക്കൊപ്പം കൂടെക്കൂടി പെൺകുട്ടിയും; അഞ്ചുപേർ പിടിയിൽ; സംഘത്തലവനായി അന്വേഷണം
മണിമല: നടുറോഡിൽ കത്തികാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു അഴിഞ്ഞാടിയ സംഘത്തലവനു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 11നു മണിമല കോത്തലപ്പടിയിലായിരുന്നു സംഭവം. സുഹൃത്തായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ആരോ കളിയാക്കിയതിനു പ്രതികാരം ചെയ്യാൻ വേണ്ടിയാണ് ആറംഗ സംഘം ഇവിടെ എത്തിയത്. തുടർന്നു സംഘം നടുറോഡിൽ കത്തികാട്ടി ഭീഷണി മുഴക്കിയശേഷം അഴിഞ്ഞാടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു സ്ഥലത്തെത്തിയ കറുകച്ചാൽ, മണിമല പോലീസ് അഞ്ചു പേരെ പിടികൂടി. പെണ്‍കുട്ടിയുടെ സുഹൃത്തായ കറുകച്ചാൽ അറുപതിൽ ചിറയിൽ ശ്രീജിത്ത് മോഹൻ (26), കൂത്രപ്പള്ളി ഇഞ്ചക്കുഴിയിൽ ജിനോ സാബു (20), കറുകച്ചാൽ മുതുമരത്തിൽ മെൽബട്ട് (20), നെടുങ്ങാടപ്പള്ളി രണ്ടുപറയിൽ ആൽബിൻ തോമസ് (20), ആൽബിന്റെ സഹോദരൻ അലക്സ് തോമസ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തലവൻ കങ്ങഴ സ്വദേശി അബിൻ ഒളിവിലാണ് ഇയാൾക്കു വേണ്ടിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മറ്റു പല കേസുകളിലും പ്രതിയായ അബിനു വേണ്ടി…
Read Moreസമ്പന്നയായ പെണ്‍കുട്ടിയെ പ്രണയിച്ച 18കാരന് ഇരുമ്പുകട്ട കൊണ്ട് മര്‍ദനം ! നില ഗുരുതരം; സംഭവം പാലക്കാട്ട്…
പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ പതിനെട്ടുകാരനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു. പാലക്കാട് മുണ്ടൂര്‍ സ്വദേശി അഫ്സലിനാണ് ഇരുമ്പുകട്ട കൊണ്ടുള്ള ഇടിയില്‍ ഗുരുതരമായി പരുക്കേറ്റത്. അഫ്സല് നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയതിന്റെ പേരിലാണ് അഫ്സലിനെ മര്‍ദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. ഈ മാസം 15നു മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് അഫ്സലിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. അട്ടപ്പാടി വരെ ക്രൂരമായി മര്‍ദിച്ചു. ബോധം നഷ്ടപ്പെട്ടതിന് പിന്നാലെ, മരിച്ചെന്ന് കരുതി വഴിയില്‍ ഉപേക്ഷിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇരുമ്പുകട്ട കൊണ്ടു നെഞ്ചിലും മുഖത്തും കാലിലും പരുക്കേല്‍പ്പിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്സലിന്റെ ശാരീരികാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ശരിയായ രീതിയില്‍ പോലീസ് അന്വേഷണമുണ്ടായില്ലെന്നും ഇതുവരെ മൊഴിയെടുത്തിട്ടില്ലെന്നും കുടുംബം ആരോപിച്ചു.…
Read Moreനിങ്ങളുടെ മക്കള്‍ വിവാഹം കഴിക്കണമെന്ന് ബാങ്കിനും എനിക്കും ഒരു നിര്‍ബന്ധവുമില്ല ! കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം പിന്‍വലിക്കാനെത്തിയ ആള്‍ക്ക് കിട്ടിയ മറുപടി ഇങ്ങനെ…
കേരളത്തെ നടുക്കിയ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ ഇരകള്‍ക്ക് ഇത് ദുരിതകാലം. നിക്ഷേപം പിന്‍വലിക്കാനെത്തുന്നവരോട് വളരെ മോശമായാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. 35 വര്‍ഷം ദുബായില്‍ ജോലിചെയ്ത് മിച്ചംപിടിച്ച തുക മുഴുവന്‍ പൊതുമേഖലാ ബാങ്കിലാണ് നന്ദനന്‍ നിക്ഷേപിച്ചിരുന്നത്. നാട്ടില്‍ മുരിയാട് താമസമാക്കിയപ്പോള്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് മാനേജരും സെക്രട്ടറിയും സമീപിച്ച് നിക്ഷേപം അവരുടെ ബാങ്കിലേക്ക് മാറ്റാനാവശ്യപ്പെട്ടു. ഇവരുടെ വാക്ക് വിശ്വസിച്ച് പത്ത് വര്‍ഷം മുന്‍പ് കരുവന്നൂര്‍ ബാങ്കിലേക്ക് മാറ്റിയതാണ് 20 ലക്ഷം.മക്കളുടെ വിവാഹാവശ്യത്തിനായാണ് തുക മാറ്റിവെച്ചത്. മകന്റെ വിവാഹാവശ്യത്തിനായി സെപ്റ്റംബര്‍ എട്ടിന് പണം ആവശ്യപ്പെട്ട് കരുവന്നൂര്‍ ബാങ്കിന്റെ പ്രധാന ശാഖയിലെത്തി. വിവാഹ ക്ഷണപ്പത്രവുമായി എത്തണമെന്നായിരുന്നു അഡ്മിനിസ്ട്രേറ്റര്‍ ആവശ്യപ്പെട്ടതെന്ന് നന്ദനനും ഭാര്യ ശോഭയും പറയുന്നു. അതുപ്രകാരം പിറ്റേന്ന് വിവാഹ ക്ഷണപ്പത്രിക എത്തിച്ചുനല്‍കി. ഡിസംബര്‍ 20-ന് പണം വാങ്ങിക്കൊള്ളാനായിരുന്നു അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദേശിച്ചത്. ഡിസംബര്‍ 20-ന് എത്തിയപ്പോള്‍ അഡ്മിനിസ്ട്രേറ്ററാകട്ടെ സ്ഥലത്തില്ല. പിന്നീട് ഫോണില്‍…
Read Moreദത്ത് നടപടികള്‍ തുടങ്ങിയപ്പോള്‍ അമ്മയ്ക്ക് വീണ്ടു വിചാരം ! അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വാങ്ങി; സംഭവം ഇങ്ങനെ…
അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വാങ്ങി പെറ്റമ്മ. ദത്ത് നല്കല് നടപടികള്‍ തുടങ്ങിയതറിഞ്ഞതോടെ സ്ഥലത്തെത്തിയായിരുന്നു അമ്മ കുഞ്ഞിനെ വാങ്ങിയത്. ഈ ജനുവരിയില്‍ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ ലഭിച്ച പെണ്‍കുഞ്ഞിനെയാണ് അമ്മ ആവശ്യപ്പെട്ടതനുസരിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തിരികെ നല്‍കിയത്. പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ ബഹുമാനാര്‍ഥം സുഗത എന്നാണ് അമ്മത്തൊട്ടിലില്‍ ലഭിച്ച ഈ കുഞ്ഞിന് പേരിട്ടിരുന്നത്. തുടര്‍ന്ന് ഫെബ്രുവരിയില്‍ കുഞ്ഞിന്റെ ദത്ത് നടപടികള്‍ തുടങ്ങുന്നുവെന്നുകാട്ടി പരസ്യം നല്കി.ഇതുകണ്ടാണ് കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് അമ്മ ശിശുക്ഷേമസമിതിയെ ബന്ധപ്പെട്ടത്. ഫെബ്രുവരിയില്‍ നല്കിയ പരാതിയില്‍ രണ്ടാഴ്ച മുമ്പാണ് ഡി.എന്‍.എ. ടെസ്റ്റ് നടത്തിയത്. കുഞ്ഞിന്റെ അമ്മയാണ് അവകാശമുന്നയിച്ചതെന്നു കണ്ടെത്തിയതോടെ രണ്ടു ദിവസം മുമ്പ് കുഞ്ഞിനെ അമ്മയ്ക്കുതന്നെ തിരികെ നല്‍കുകയും ചെയ്തു. അനുപമയുടെ കുഞ്ഞിനെ തിരികെനല്കാന് കോടതി ഇടപെടലുണ്ടായതോടെ പഴയ പരാതിയിലും നടപടിയുണ്ടാവുകയായിരുന്നു. കുഞ്ഞിന്റെ അച്ഛന് വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്മാറിയതോടെയാണ് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചതെന്നാണ് അമ്മ…
Read Moreഇരുപത്തിരണ്ടാം വയസിൽ കാമുകനിൽ നിന്നും ഗർഭിണിയായി; പത്താംമാസം രഹസ്യമായി പ്രസവിച്ച് കുഞ്ഞിനെ മുക്കിക്കൊന്നു കനാലിൽ തള്ളി; അമ്മയും കാമുകനും കസ്റ്റഡിയിൽ
തൃശൂർ: പ്രസവിച്ച ഉടനെ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന് കനാലിൽ തള്ളിയെന്ന് അമ്മ. തൃശൂർ വരിയത്താണ് മനസാക്ഷിയെ ഞടുക്കുന്ന സംഭവം. കുട്ടിയുടെ അമ്മ വരിയം സ്വദേശി മേഘ (22), ഇവരുടെ അയൽവാസിയും കാമുകനുമായ ഇമ്മാനുവൽ (25) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യം ഒളിപ്പിക്കാൻ കൂട്ടുനിന്നതിന് ഇമ്മാനുവലിന്റെ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 11 ന് ആണ് മേഘ പ്രസവിച്ചത്. ഉടനെ തന്നെ ബക്കറ്റിൽ കരുതിയിരുന്ന വെള്ളത്തിൽ കുഞ്ഞിനെ മുക്കിക്കൊന്നു. ഇതിനു ശേഷം ഇമ്മാനുവേലിനെ വിവരം അറിയിച്ചു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ഇമ്മാനുവലും സുഹൃത്തും കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോയത്. അതുവരെ ഒരു ദിവസത്തോളം മൃതദേഹം ബക്കറ്റിലെ വെള്ളത്തിൽ കട്ടിലിനടിയിൽ ഒളിപ്പിച്ചു. മേഘ ഗർഭിണിയായതും പ്രസവിച്ചതും അച്ഛനും അമ്മയും ഇളയ സഹോദരിയും അറിഞ്ഞിരുന്നില്ല. പോലീസ് വീട്ടിലെത്തുമ്പോൾ മാത്രമാണ് ഇവർ വിവരം അറിയുന്നത്. നവജാത ശിശുവിന്റെ മൃതദേഹം…
Read Moreഭാര്യയുടെ പേര് അയൽക്കാർ നായ്ക്കിട്ടു; വീട്ടമ്മയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി അയൽക്കാരൻ; ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ആശുപത്രിയിൽ
ഗാന്ധിനഗർ: വളർത്തുനായയ്ക്ക് പേരിട്ടതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടമ്മയെ അയൽവാസികൾ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഗുജറാത്തിലെ ഭാവ്നഗറില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മുപ്പത്തഞ്ചുകാരിയായ നീതാബെന്‍ സര്വൈയയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്. നിതാബെൻ തന്റെ വളർത്തുനായക്ക് സോനു എന്ന് പേരിട്ടതാണ് ആക്രമണത്തിൽ കലാശിച്ചത്. നീതാബെന്നിന്റെ അയല്‍വാസി സുരാഭായ് ഭര്‍വാഡിന്റെ ഭാര്യയുടെ ഇരട്ടപ്പേരാണ് “സോനു’ എന്നത്. ഇതില്‍ പ്രകോപിതനായ സുരാഭായിയും മറ്റ് അഞ്ചുപേരും നീതാബെന്നിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഇളയ മകൻ കാൺകെ നീതാബെന്നിന്റെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ ഭർത്താവും അയൽക്കാരും ചേർന്ന തീയണക്കുകയായിരുന്നു. അതേസമയം, നീതാബെന്‍ നായയ്ക്ക് സോനു എന്നു പേരിട്ടത് മനഃപൂര്‍വമാണെന്ന് സാരാഭായ് പോലീസിനോടു പറഞ്ഞു. നീതാബെന്നിന്റെ കുടുംബവും സാരാഭായിയുടെ കുടുംബവും തമ്മില്‍ മുന്‍പ് ജലവിതരണവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നെന്ന്…
Read Moreമോട്ടോര്‍ വാഹന വകുപ്പിലെ ജോയിന്റ് ആര്‍ടിഒ തസ്തിക; യോഗ്യത നിര്‍ണയം സര്‍ക്കാര്‍ പരിഗണനയില്‍
സീമ മോഹന്‍ലാല്‍കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിലെ ജോയിന്റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (ജോ. ആര്‍ടിഒ) തസ്തികയ്ക്ക് യോഗ്യത നിര്‍ണയം സര്‍ക്കാര്‍ പരിഗണനയില്‍. നിലവില്‍ ജോ. ആര്‍ടിഒ തസ്തികയിലേക്കു സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത മിനിസ്റ്റീരിയല്‍ വിഭാഗത്തിലുള്ള സീനിയര്‍ സൂപ്രണ്ട് ട്രാന്‍സ്പോര്‍ട്ട് തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥാനക്കയറ്റം നേടുന്നത് ശരിയല്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ തസ്തികയിലേക്ക് യോഗ്യത നിശ്ചയിക്കാനൊരുങ്ങുന്നത്. ഈ നടപടി മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ പ്രത്യേകിച്ച് സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള മേഖലകളെ ബാധിക്കുന്നുവെന്നും അതിനാല്‍ സീനിയര്‍ സൂപ്രണ്ട് തസ്തികയില്‍നിന്നും സ്ഥാനക്കയറ്റത്തിന് പ്രത്യേക വിഭാഗം രൂപീകരിക്കണമെന്നും കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് ആവശ്യം ഉന്നയിച്ചിരുന്നു. റോഡ് സുരക്ഷ കമ്മിറ്റിയുടെ 2019 ജൂലൈ 12-ലെ കത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പുകളിലെ മധ്യനിര ഓഫീസര്‍മാര്‍ക്ക് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍, അസി. റീജിണല്‍ ട്രാസന്സ്പോര്ട്ട് ഓഫീസര്‍മാര്‍,…
Read More