അടൂര്‍: മാതാവിനോടൊപ്പം ബസില്‍ കയറാന്‍ നിന്ന പെണ്‍കുട്ടിയെ കടന്നുപിടിച്ച് അപമാനിച്ച വയോധികന് അറസ്റ്റില്‍. ഒന്നരദിവസത്തോളം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വള്ളിക്കോട് മാമ്മൂട് കുടമുക്ക് ചരുവിളയില്‍ ശ്രീജിത്ത് ഭവനില്‍ കൃഷ്ണന്‍കുട്ടി (70)യെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ അടൂര്‍ എസ്ബിടി ശാഖയ്ക്കു സമീപമുള്ള ബസ് സ്റ്റോപ്പിലാണ ്സംഭവം. ബസില്‍ അമ്മയ്ക്കൊപ്പം കയറുന്നതിനു നിന്ന പെണ്‍കുട്ടിയെ ഇതേ ബസില്‍ നിന്നിറങ്ങിവന്ന വയോധികന് കടന്നുപിടിച്ചെന്നാണ് പരാതി. തിരക്ക് കാരണം അമ്മയ്ക്കൊപ്പം കുട്ടിക്ക് ബസില്‍ കയറാനായില്ല. അല്പം പിന്നിലേക്കായിപ്പോയ കുട്ടിയെ കൃഷ്ണന്‍കുട്ടി കടന്നുപിടിച്ചു. ബസില്‍ കയറിയ പെണ്‍കുട്ടി മാതാവിനോടു വിവരം പറഞ്ഞു. അപ്പോഴേക്കും ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ടിരുന്നു. വയോധികന് ഈസമയം സ്ഥലത്തുനിന്നു രക്ഷപെടുകയും ചെയ്തു. സിസിടിവിയിൽഅടൂര് ടൗണില്‍ ബസ് നിര്‍ത്തി ആദ്യം ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്ഡിനോടു പരാതി പറഞ്ഞു. തുടര്‍ന്ന് സ്റ്റേഷനിലെത്തി പരാതി നല്കി. പോലീസ് അന്വേഷണത്തില്‍ ടൗണില്‍…
Read MoreCategory: Top News
അഞ്ചും കെട്ടു പത്തും കെട്ടും ഇഎംഎസിന്റെ ഓളെയും കെട്ടും ! പത്തരിഞ്ച് കത്തികൊണ്ട് കുത്തിവാങ്ങും പാക്കിസ്ഥാന്; മുസ്ലിം ലീഗ് മതേതര കുപ്പായം ഉപേക്ഷിക്കുമ്പോള്‍…
പേരില്‍ തന്നെ മതമുള്ള ഒരു പാര്‍ട്ടിയെ മതേതര പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കാന്‍ ഒരു പക്ഷെ മലയാളികള്‍ക്കേ കഴിയൂ, പ്രത്യേകിച്ച് മലയാളി ബുദ്ധിജീവികള്‍ക്ക്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ് സിയ്ക്കു വിട്ടതിനെത്തുടര്‍ന്ന് മുസ്ലിംലീഗ് ഉയര്‍ത്തിയ കോലാഹലങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളി ജനത. ലീഗിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് വഖഫ് നിയമനങ്ങള്‍ പിഎസ് സിയ്ക്കു വിടുന്ന നടപടി തല്ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ് നമ്മുടെ ഇരട്ടച്ചങ്കന് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ മകളെയും മരുമകന് മുഹമ്മദ് റിയാസിനെയും അവഹേളിച്ച് ലീഗ് നേതാവ് സംസാരിച്ചപ്പോള്‍ പോലും കടുപ്പിച്ച് മറുപടി പറയാന്‍ മുഖ്യമന്ത്രിയ്ക്കായില്ല. മുസ്ലിം ലീഗ് വിട്ട് സിപിഎമ്മില്‍ പോകുന്നവര്‍ മതംവിട്ട് പോവുകയാണെന്ന് ലീഗ് നേതാവ് കെ എം ഷാജി പറഞ്ഞതിനെ ഏതര്ഥത്തില് എടുക്കണമെന്ന് മലയാളികള്‍ക്ക് തീരുമാനിക്കാം. ഇപ്പോള്‍ പ്രതിപക്ഷ നിരയിലാണെങ്കിലും സംഘടിത മുസ്ലിം വോട്ടുബാങ്കിന്റെ ബലത്തില്‍ ആവശ്യമുള്ളതെല്ലാം നേടിയെടുക്കാനും മതേതര പാര്‍ട്ടിയായി വിലസാനും ലീഗിന് നല്ലപോലെ അറിയാം. നിലവില്‍ വഖഫ്…
Read Moreകൊച്ചിയിൽ ഒമിക്രോൺ; വിമാനത്താവളത്തിൽ അതീവ ജാഗ്രത; നെടുമ്പാശേരി വിമാനത്താവളത്തിൽ നടത്തിയ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു
കൊച്ചി/ നെടുമ്പാശേരി: ഈ മാസം ആറിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് ഒമിക്രോണ്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വിമാനത്താവളത്തില്‍ അതീവ ജാഗ്രത. യുകെയില്‍നിന്നും എത്തിയ യാത്രക്കാരന് എട്ടിന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവായിരുന്നുവെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ പറഞ്ഞു. ചില സാഹചര്യങ്ങളില്‍ രോഗബാധയുണ്ടായാല്‍ ഏഴു മുതല്‍ പത്തു ദിവസം വരെയുള്ള പരിശോധനയില്‍ ഇത് വ്യക്തമാകണമെന്നില്ല. ഇക്കാരണത്താലാണ് വിദേശത്തുനിന്നും എത്തുന്ന യാത്രക്കാരോട് നിര്‍ബന്ധമായും ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകൾപുതിയ സാഹചര്യത്തില്‍ റിസ്ക് രാജ്യങ്ങളില്‍നിന്നും എത്തുന്നവരെ പ്രത്യേകമായി പരിശോധനകള്‍ക്ക് വിധേയമാക്കും. ഇവര്‍ക്കായി പ്രത്യേക എമിഗ്രേഷന്‍ കൗണ്ടറുകളും തുറക്കും. ഒരേ സമയം 700 അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിക്കാനുള്ള സൗകര്യം സിയാലില്‍ നിലവില്‍ ഏര്‍പ്പെടുത്തിട്ടുണ്ട്. 350 പേര്‍ക്ക് റാപിഡ് ടിപിസിആര്‍ പരിശോധനയ്ക്കും 350 പേര്‍ക്കു…
Read Moreഅച്ഛന്റെയും മകളുടെയും കാത്തിരിപ്പ് തുടരുന്നു; നെയ്യാറിൽ ഒഴുക്കിൽപ്പെട്ട ഓമനയെ കാണാതായിട്ട് ഒരു മാസം തികയുന്നു; കൈയൊഴിഞ്ഞ് പൂവാർ പോലീസ്
വിഴിഞ്ഞം: പ്രളയത്തിൽ നെയ്യാറിൽ ഒഴുക്കിൽപ്പെട്ട ഓമനയെ കാണാതായിട്ട് ഒരു മാസം തികയുന്നു. വീട്ടുകാരുടെ കാത്തിരുപ്പും തുടരുന്നു. കഴിഞ്ഞ മാസം 15ന് രാവിലെ ഏഴിന് പൂവാർ കഞ്ചാംപഴിഞ്ഞി തെക്കേവിള വീട്ടിൽ ഓമന(58) യെ കാണാതായത്.വീട്ടിലേക്ക് വിറക് ശേഖരിക്കാൻ പോയതെന്ന് ഭർത്താവ് ക്രിസ്തുദാസ് പറയുന്നു. അമ്മയെ കാണാത്തതിനെ തുടർന്ന് മകൾസുജിത അടുത്ത് തന്നെ താമസിക്കുന്ന സഹോദരനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാവിളക്കടവ് പാലത്തിന് സമീപമുള്ള നെയ്യാറിന്റെ കരയിൽ ഓമനയുടെ ചെരുപ്പ് കാണപ്പെട്ടു. ഇതോടെഒഴുക്കിൽപ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ പൂവാർ ഫയർഫോഴ്സും പോലീസും നാല് ദിവസതോളം തെരച്ചിൽ നടത്തിയെങ്കിലും ഓമനയെ കണ്ടെത്താനായില്ല. ശക്തമായ മഴയെ തുടർന്ന് നെയ്യാർ കരകവിഞ്ഞൊഴുകിയിരുന്നത് അന്വേഷണത്തിന് തടസമായതെന്ന് അധികൃതർ പറയുന്നു. മാവിളക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിലെ പാർട്ട്ടൈം സ്വീപ്പറാണ് ഓമന. സമീപത്തെ ജംഗ്ഷനിൽ ചായ തട്ടുകട നടത്തുകയാണ് ഭർത്താവ് ക്രിസ്തുദാസ്.വീട്ടിൽ ഗ്യാസ് കണക്ഷൻ ഇല്ലാത്തതിനാൽ എല്ലാ ദിവസവും…
Read Moreരോഗികളെ തിരിച്ചയച്ചു, ശസ്ത്രക്രിയകൾ മാറ്റി; മെഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തനം ആകെ താളം തെറ്റി ; നാലാം ദിനവും സമരം തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടർമാരുടെ സമരം നാലാം ദിവസത്തിലേക്ക് പിന്നിട്ടതോടെ മെഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തനം ആകെ താളം തെറ്റിയ സ്ഥിതിയിൽ. മിക്ക മെഡിക്കൽ കോളജുകളിലും വിദഗ്ധചികിത്സയും അത്യാഹിത വിഭാഗങ്ങളും പ്രതിസന്ധിയിലായി. ശസ്ത്രക്രിയകൾ മാറ്റിവച്ചതായും റിപ്പോർട്ടുണ്ട്. രോഗികളെ ആശുപത്രിയിൽനിന്ന് തിരിച്ചയക്കുകയാണ്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൗസ് സർജന്മാരും ഇന്ന് 24 മണിക്കൂർ ഡ്യൂട്ടി ബഹിഷ്ക്കരണ സമരം നടത്തുകയാണ്. രാവിലെ എട്ട് മുതൽ 24 മണിക്കൂർ കോവിഡ്, അത്യാഹിത വിഭാഗം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്നാണ് ഹൗസ് സർജൻമാർ വിട്ടുനിൽക്കുന്നത്. ഹൗസ് സർജൻമാരെ ആരോഗ്യമന്ത്രി വീണാ ജോർജ് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിലെ പിജി വിദ്യാർഥികൾ നടത്തിവരുന്ന സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളിൽനിന്നു സർക്കാർ പിൻമാറണമെന്നു കേരള ഗവണ്മെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) ആവശ്യപ്പെട്ടു.
Read Moreപച്ചക്കൊടി വീശിയിരുന്നെങ്കിൽ..! അമിത ജോലിഭാരത്താല്‍ വലഞ്ഞ് റെയിൽവേ സ്റ്റേഷന് മാസ്റ്റർമാർ; ആളില്ലാതെ കിടക്കുന്നത് 570 ഒഴിവുകൾ; സമരത്തിനൊരുങ്ങി അസോസിയേഷൻ
കൊച്ചി: ദക്ഷിണ റെയില്‍വേയില്‍ സ്റ്റേഷന് മാസ്റ്റര്‍മാരുടെ ഒഴിവ് നികത്താത്തതിനാല്‍ നിലവിലെ ജീവനക്കാര്‍ അമിത ജോലിഭാരത്താല്‍ വലയുന്നു. നിലവില്‍ സ്റ്റേഷന് മാസ്റ്റര്‍മാരുടെ 570 ഒഴിവുകളാണ് ദക്ഷിണ റെയില്വേയിലുളളത്. 2021 നവംബര്‍ ഒന്നുവരെയുള്ള കണക്കാണിത്. തിരുവനന്തപുരം, മധുര, ചെന്നൈ, സേലം, പാലക്കാട് എന്നീ ഡിവിഷനുകളിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ അഞ്ചു ഡിവിഷനുകളിലായി 630 റെയില്‍വേ സ്റ്റേഷനുകളാണുള്ളത്. ദക്ഷിണ റെയില്‍വേയില്‍ 3,191 സ്റ്റേഷന് മാസ്റ്റര്‍മാരുണ്ട്. ആകെ സ്റ്റേഷന് മാസ്റ്റര്‍മാരുടെ എണ്ണത്തില്‍ 18 ശതമാനം തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. വിശ്രമമില്ലാതെയുള്ള സ്റ്റേഷന് മാസ്റ്റര്‍മാരുടെ ജോലി ഭാരം ട്രെയിന്‍ സുരക്ഷയെതന്നെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ആഴ്ചയില്‍ 48 മണിക്കൂറാണ് ജോലിയെങ്കിലും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ അധികസമയം ജോലി ചെയ്യേണ്ടി വരുന്നു. ജീവനക്കാര്‍ക്ക് വേണ്ടപ്പോള്‍ അവധി ലഭിക്കുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. യഥാസമയത്ത് ഇന്റര്‍ റെയില്‍വേ ട്രാന്‍സ്ഫറും ഇന്റര്‍ ഡിവിഷണല്‍ ട്രാന്‍സ്ഫറും നടക്കുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. 2019ല്‍…
Read Moreവിശ്വസുന്ദരി പട്ടം അണിഞ്ഞ് പഞ്ചാബി സുന്ദരി ഹർനാസ് സന്ധു ; നേട്ടം 21 വർഷത്തിനു ശേഷം
എയ്ലാറ്റ് (ഇസ്രയേൽ): രണ്ടു പതിറ്റാണ്ടിനു ശേഷം ഇന്ത്യയിലേക്ക് വിശ്വസുന്ദരിപ്പട്ടം. പഞ്ചാബിൽ നിന്നുള്ള 21കാരി ഹർനാസ് സന്ധുവാണ് നേട്ടം സ്വന്തമാക്കിയത്. ഇസ്രയേലിലെ എയ്ലാറ്റിൽ നടന്ന 70-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ പരാഗ്വെ ഫസ്റ്റ് റണ്ണറപ്പും ദക്ഷിണാഫ്രിക്ക സെക്കൻഡ് റണ്ണറപ്പുമായി. മുൻ വിശ്വസുന്ദരി മെക്സിക്കോയിൽ നിന്നുള്ള ആൻഡ്രിയ മെസയാണ് സന്ധുവിനെ കിരീടമണിയിച്ചത്. ഇതു മൂന്നാം തവണയാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തുന്നത്. സുസ്മിത സെന്നും(1994) ലാറ ദത്തയുമാണ്(2000) ഇതിനു മുമ്പ് ഇന്ത്യയ്ക്കായി നേട്ടം സ്വന്തമാക്കിയവർ. നിലവിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവിദ്യാർഥിനിയായ ഹർനാസ് സന്ധു കഴിഞ്ഞ ഒക്ടോബറിലാണ് മിസ് യൂണിവേഴ്സ് ഇന്ത്യ പട്ടം സ്വന്തമാക്കിയത്. 2019ൽ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് പട്ടം നേടിയ ഹർനാസ് നിരവധി പഞ്ചാബി ചിത്രങ്ങളിലും വേഷമിട്ടു.
Read Moreമുസ്ലിംകള്ക്ക് മതേതരത്വത്തില്‍ നിന്ന് എന്താണ് ലഭിച്ചത് ? രാഷ്ട്രീയ മതേതരത്വത്തില്‍ കുടുങ്ങരുതെന്ന ആഹ്വാനവുമായി അസദുദ്ദീന്‍ ഒവൈസി
ഇന്ത്യന്‍ മുസ്ലിംകള് രാഷ്ട്രീയ മതേതരത്വത്തില്‍ കുടുങ്ങരുതെന്ന ആഹ്വാനവുമായി ഓള് ഇന്ത്യ മജ്ലിസെ-ഇത്തിഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി. ‘ഇന്ത്യയിലെ മുസ്ലിംകള്ക്ക് മതേതരത്വത്തില്‍ നിന്ന് എന്താണ് ലഭിച്ചത് നമ്മള്‍ക്ക് മതേതരത്വത്തില്‍ നിന്ന് സംവരണം ലഭിച്ചോ മസ്ജിദ് തകര്‍ത്തവര്‍ക്ക് ശിക്ഷ ലഭിച്ചോ ഇല്ല. ആര്‍ക്കും കിട്ടിയില്ല. ഒന്നും’- ഒവൈസി പറഞ്ഞു. രാഷ്ട്രീയ മതേതരത്വത്തിലല്ല ഭരണഘടനാപരമായ മതേതരത്വത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. രാഷ്ട്രീയ മതേതരത്വത്തില്‍ കുടുങ്ങരുതെന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ഒവൈസി പറഞ്ഞു.
Read Moreവിദ്യാര്‍ഥിനികളുടെ പരാതിയില്‍ മലപ്പുറത്ത് അധ്യാപകനെതിരേ പോക്സോ കേസ് ! പ്രതി പ്രമുഖ പാര്‍ട്ടിയുടെ നേതാവ്
മലപ്പുറത്ത് അധ്യാപകനെതിരെ പോക്സോ കേസ്. അധ്യാപകന് മോശമായി പെരുമാറിയെന്ന വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് ഇയാള്‍ക്കെതിരേ നിലമ്പൂര്‍ പോലീസ് പോക്സോ കേസെടുത്തിരിക്കുന്നത്. നിലമ്പൂര്‍ സഹകരണ കോളേജിലെ സെക്രട്ടറിയും അധ്യാപകനുമായ സുകുമാരനെതിരെയാണ് കേസ്. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ രണ്ട് കേസുകളാണ് സുകുമാരനെതിരെ പോലീസ് എടുത്തിരിക്കുന്നത്. മലപ്പുറം എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗം കൂടിയാണ് കേസില്‍ പ്രതിയായ സുകുമാരന്‍. സംഭവുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് മുന്‍പാകെ വിദ്യാര്‍ത്ഥിനികള്‍ രഹസ്യ മൊഴി നല്കി നല്‍കിയിട്ടുണ്ട്.
Read Moreവയോധികനെ വശീകരിച്ച് വീഴ്ത്തി ! ഇയാള്‍ക്കൊപ്പം നഗ്നയായി നിന്ന് ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയ യുവതിയും കൂട്ടാളികളും അറസ്റ്റില്‍…
ഭൂമി വില്‍പ്പനയുടെ പേരില്‍ വയോധികനെ സമീപിച്ച് അടുത്തിടപഴകുകയും പിന്നീട് ഇയാളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടുകയും ചെയ്ത കേസില്‍ യുവതിയും രണ്ട് യുവാക്കളും അറസ്റ്റിലായി. അടൂര്‍ ചേന്നംപള്ളില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം സ്വദേശി സിന്ധു(41), പന്തളം കുരമ്പാല സ്വദേശി മിഥുന്(25), പെരിങ്ങനാട് സ്വദേശി അരുണ്‍ കൃഷ്ണന്(32)എന്നിവരാണ് അറസ്റ്റിലായത്. 2,18000 രൂപയും അര പവന്റെ മോതിരവും റൈസ് കുക്കറുമാണ് ഇവര്‍ തട്ടിയെടുത്തത്. പന്തളം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പന്തളം മുടിയൂര്‍ക്കോണം സ്വദേശിയായ വയോധികന്റെ മക്കള്‍ ഭൂമി വില്‍പ്പനയ്ക്കായി അച്ഛന്റെ ഫോണ്‍ നമ്പര്‍ വെച്ച് പരസ്യം നല്‍കിയിരുന്നു. ഈ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് സിന്ധു വസ്തു വാങ്ങാനെന്ന വ്യാജേന പലതവണ വയോധികനെ ഫോണില്‍ ബന്ധപ്പെട്ടതും പണം തട്ടിയെടുക്കുകയും ചെയ്തത്. മക്കള്‍ ജോലിസ്ഥലത്തായതിനാല്‍ വയോധികന് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നംവംബര്‍ ആദ്യ ആഴ്ചയില്‍ വീട്ടിലെത്തി സാഹചര്യങ്ങള്‍ മനസിലാക്കി ശേഷം…
Read More