കേരളം കാത്തിരിക്കുന്ന ആ ഡിഎന്‍എ ഫലം നാളെ പുറത്തു വരുമെന്ന് സൂചന. ബിഹാര്‍ സ്വദേശിനി നല്കിയ ബലാത്സംഗകേസില്‍ മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല് ബിനോയ് കോടിയേരിക്കെതിരേ കോടതി കുറ്റം ചുമത്തുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ദ ദിന്‍ദോഷി കോടതി കേസ് തിങ്കളാഴ്ച പരിഗണിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ ബിനോയിയും യുവതിക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന പബ്ലിക് പ്രോസിക്യൂട്ടറും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ ബുധനാഴ്ചത്തേക്ക് മാറ്റിയത്. കേസ് നടപടികള്‍ നീട്ടിക്കൊണ്ടു പോകാനും ഡിഎന്‍എ പരിശോധനാ ഫലം പുറത്തു വരാതിരിക്കാനുമാണ് ബിനോയ് ഹാജരാകാഞ്ഞത് എന്നാണ് സൂചന. ഇതിനിടയില്‍ വ്യാവസായികാവശ്യത്തിന് തനിക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്ന അപേക്ഷ ബിനോയ് കോടതിയില്‍ സമര്‍പ്പിച്ചു. ഈ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിച്ചില്ല. യുവതിക്ക് വേണ്ടി പി.എം.എച്ച്. ലോയുടെ പ്രശാന്ത് പോപ്ലെ എന്ന അഭിഭാഷകന് കോടതിയില്‍ തിങ്കളാഴ്ച വക്കാലത്ത് നല്കി. യുവതിക്കും കുട്ടിക്കും നീതി ലഭിക്കുന്നതുവരെ കോടതിയില്‍ പോരാട്ടം തുടരുമെന്ന്…
Read MoreCategory: Top News
കാമുകനെ വിവാഹം കഴിക്കുന്നതിനായി യുവതി ഒപ്പിച്ചത് വല്ലാത്തൊരു പണി! ഓടിനടന്നത് ആയിരത്തോളം പോലീസുകാര്‍; ഒടുവില്‍ യുവതി സത്യം പറഞ്ഞത് കേട്ട് പോലീസ് ഞെട്ടി
നാഗ്പുർ: കാമുകനെ വിവാഹം കഴിക്കുന്നതിനായി പോലീസിൽ വ്യാജ പീഡനപരാതി നൽകി കൗമാരക്കാരി. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. രണ്ടുപേർ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നാഗ്പുര്‍ പോലീസ് കമ്മീണര്‍ അമിതേഷ് കുമാറിന്റെ നേതൃത്വത്തില്‍ ആയിരം പോലീസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച മഹാരാഷ്ട്രയില്‍ അരിച്ചുപെറുക്കി അന്വേഷണം നടത്തി. 250ഓളം സിസിടിവികള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി നല്കിയ പരാതി വ്യാജമാണെന്ന് അധികൃതര്‍ക്ക് ബോധ്യമാകുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി പീഡനപരാതി വ്യാജമാണെന്ന് പറഞ്ഞത്. തന്റെ കാമുകനെ വിവാഹം ചെയ്യാനാണ് താന്‍ ഇപ്രകാരം ചെയ്തതെന്ന് ഇവര്‍ പോലീസിനോടു പറഞ്ഞു. നാഗ്പുരിലെ ചിക്കാലി മേഖലയില്‍ വച്ച് തന്നെ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കമ്മീഷണർ അമിതേഷ് കുമാറും അഡീഷണൽ കമ്മീഷണർ സുനിൽ ഫുലാരിയും മറ്റ്…
Read Moreനടന് അനില്‍ കപൂറിന്റെ മകള്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ സജീവമായുണ്ടായിരുന്നു! കരീനയും അമൃതയും “സൂപ്പർ സ്പ്രെഡർ’: താരങ്ങളുടെ വീട്ടിൽ കോവിഡ് പരിശോധന
മുംബൈ: ബോളിവുഡ് താരങ്ങളായ കരീന കപൂറിന്റെ അമൃത അറോറയുടെയും വീടുകളിൽ കോവിഡ് പരിശോധന നടത്തും. താരങ്ങളുമായി സമ്പർക്കത്തിൽ വന്ന എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്നും മുംബൈ കോർപറേഷൻ അറിയിച്ചു. അടുത്തിടെ ഇരുവരും നിരവധി പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞയാഴ്ച മുംബൈയില്‍ നടന് അനില്‍ കപൂറിന്റെ മകള്‍ സംഘടിപ്പിച്ച പാര്‍ട്ടിയിലും ഇവര്‍ സജീവമായുണ്ടായിരുന്നു. ഇതിനാൽ ഇവർ സൂപ്പർ സ്പ്രെഡർ ആകാൻ സാധ്യതയെന്നും മുംബൈ കോർപറേഷൻ വ്യക്തമാക്കി. കരീന കപൂറിനും അമൃത അറോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുംബൈയിലെ വസതി അധികൃതർ സീൽ ചെയ്തിരുന്നു. കരീനയോട് റൂട്ട്മാപ്പ് ചോദിച്ചറിയാൻ അധികൃതർ സമീപിച്ചിരുന്നു. എന്നാൽ ഇവർ സഹകരിക്കാൻ വിസമ്മതിച്ചതോടെ ഉദ്യോഗസ്ഥർ കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു. അതേസമയം, ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുംബൈയിൽ വലിയ ഒത്തുചേരലുകൾ നിരോധിച്ചിരുന്നു. സംസ്ഥാനത്ത് പതിനെട്ട് പേർക്കാണ് ഒമിക്രോണുകൾ റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച നടന്ന പഞ്ചാബി റാപ്പർ എപി…
Read Moreഅമ്പത്തിനാലാം വയസിൽ ഫേസ്ബുക്കിൽ കയറി; യുവതിയെ വളച്ച് വിവാഹ വാഗ്ദാനം നൽകി തട്ടിയെടുത്തത് സ്വർണവും 8 ലക്ഷം രൂപയും; പത്മനാഭനെ കുടുക്കി പോലീസ്
ചാവക്കാട്: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് യുവതിയേ ലോഡ്ജ് മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ 54കാരൻ പിടിയിൽ. ഗുരുവായൂർ തെക്കേനട വാകയിൽ സമൂഹമഠം പത്മനാഭനെയാണ് എസ്എച്ച്ഒ കെ.എസ്. സെൽവരാജ് അറസ്റ്റ് ചെയ്തത്. ഏഴുമാസം മുന്‍പ് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നുവത്രെ. വിവാഹം കഴിച്ചവിവരം മറച്ചുവച്ചാണ് പത്മനാഭൻ വിവാഹ വാഗ്ദാനം നൽകിയത്. പണയംവയ്ക്കാൻ സ്വർണം വാങ്ങിയും ബാങ്കിൽനിന്ന് പലപ്പോഴായി 8.25 ലക്ഷം രൂപയാണ് തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. എസ്ഐമാരായ എസ്. സിനോജ്, എ.എം. യാസിർ, സീനിയർ സിപിഒ എം. ഗീത, സിപിഒമാരായ ജെ.വി. പ്രദീപ്, ജയകൃഷ്ണൻ, വിനിൽ ബാബു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreബിജെപി ഭരണത്തിൽ ഇന്ത്യ പട്ടിണിരാജ്യമായി; ആഗോള വിശപ്പുസൂചികയിൽ 2015 ൽ 55-ാം സ്ഥാനാത്തായിരുന്ന ഇന്ത്യ ഇന്ന് 101-ാമതെത്തിയെന്ന് വി.എം. സുധീരൻ
തൃശൂർ: ബിജെപി ഭരണത്തിൽ പട്ടിണിക്കാരുടെ രാജ്യമായി ഇന്ത്യ മാറിയെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരെ എഐസിസി ആഹ്വാനപ്രകാരം സംഘടിപ്പിച്ച ജനജാഗരണ്‍ പദയാത്രയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആഗോള വിശപ്പുസൂചികയിൽ 2015 ൽ 55-ാം സ്ഥാനാത്തായിരുന്ന ഇന്ത്യ 2021 ൽ 101-ാമതാണ്. സർക്കാർ സ്പോണ്‍സേഡ് വിലക്കയറ്റമാണു രാജ്യത്തു നടക്കുന്നത്. ജനങ്ങൾ പട്ടിണിയിൽനിന്നും കൊടുംപട്ടിണിയിലേക്കു കൂപ്പുകുത്തുകയാണ്. രാജ്യത്തിന്റെ പൊതുസ്വത്തുക്കൾ വിറ്റഴിക്കുന്നു. യാതൊരു ന്യായീകരണവുമില്ലാതെയാണ് പെട്രോളിയം ഉത്പന്നങ്ങൾക്കു വിലവർധിപ്പിച്ച് കേന്ദ്ര സർക്കാർ ആനന്ദം കണ്ടെത്തുന്നത്. മോദിയുടെ അതേ പാതയാണ് കേരളത്തിൽ പിണറായി വിജയൻ പിന്തുടരുന്നത്. അരക്ഷിതത്വവും അരാജകത്വവും നിറഞ്ഞ സംസ്ഥാനമായി കേരളം മാറി. കാക്കിക്കുള്ളിൽ ക്രിമിനലുകൾ പെരുകി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണങ്ങൾ ദിനംപ്രതി വർധിക്കുന്നു. പോലീസിലെ തെറ്റായ സംസ്കാരത്തിന്റെ ഇരയാണ് ആലുവയിൽ ആത്മഹത്യ ചെയ്ത മോഫിയ പർവീണ്‍. താൻ ചാൻസലർ പദവിയിൽനിന്ന് ഒഴിയുകയാണെന്ന് ഒരു ഗവർണർക്കു പറയേണ്ടിവന്നതു…
Read Moreഅവള് ഡയറിയില്‍ എല്ലാം തുറന്ന് എഴുതി..! യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
തൃശൂർ: യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ. തൃശൂർ തിരുവമ്പാടി ശാന്തിനഗർ ശ്രീനന്ദനത്തിൽ നവീൻ(40)ആണ് അറസ്റ്റിലായത്. നവീന്റെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയത്. 2020 സെപ്റ്റംബറിലാണ് ഷൊർണൂർ റോഡിന് സമീപമുള്ള ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ഭർത്താവും നവീനും സുഹൃത്തുക്കളായിരുന്നു. ഇരുവരും ഒന്നിച്ചിരുന്ന് സ്ഥിരമായി മദ്യപിച്ചിരുന്നു. ഒരു ദിവസം വീട്ടിൽ ആരുമില്ലാതിരുന്ന സമയംവീട്ടിലെത്തിയ നവീൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഇതേത്തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായ യുവതി ജീവനൊടുക്കുകയായിരുന്നു. നവീനാണ് മരണത്തിന് ഉത്തരവാദിയെന്ന് യുവതി ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. ഡയറിയിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. പോലീസിനു പരാതി നൽകി ഒരു വർഷം കാത്തിരുന്നിട്ടും നടപടി ഉണ്ടായില്ലെന്നും ഹൈക്കോടതി നിർദേശിച്ചപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും യുവതിയുടെ ബന്ധുക്കൾ കുറ്റപ്പെടുത്തി. നവീന്റെ ആദ്യഭാര്യ ജീവനൊടുക്കിയിരുന്നു. രണ്ടാം ഭാര്യയുമായി വിവാഹമോചനം നടത്തിയിരുന്നെന്നും പോലീസ് പറഞ്ഞു.
Read Moreസംഗീതത്തിലും കൈയിട്ട് വാരി ഉദ്യോഗസ്ഥർ..! ആദിവാസികള്‍ക്ക് കലാപഠനത്തിന് നല്കിയ ഉപകരണങ്ങൾ നിലവാരം കുറഞ്ഞത്; പരാതിയുമായി ആദിവാസികൾ
പാലോട് : ആദിവാസികലാ സംഘങ്ങള്‍ക്ക് പരിശീലനത്തിന് വാങ്ങിനല്‍കിയ ചെണ്ടകളും സംഗീതോപകരണങ്ങളും നിലവാരം കുറഞ്ഞതെന്ന് പരാതി. പെരിങ്ങമ്മല,കുറ്റിച്ചല്‍ പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത ആദിവാസി കലാ സംഘങ്ങള്‍ക്കാണ് പരിശീലനത്തിനായി ചെണ്ടകളും മറ്റ് ഉപകരണങ്ങളും വാങ്ങിനല്‍കിയത്. ചെണ്ടകള്‍ മൂന്നുമാസത്തിനുള്ളില്‍ തന്നെ പൊട്ടിപ്പോയെന്നും നിലവാരം കുറഞ്ഞ ചെണ്ടകളാണ് വിതരണം ചെയ്തതെന്ന് ആദിവാസികള്‍ പറഞ്ഞു. ജില്ലാപഞ്ചായത്ത് ഫണ്ടില്‍നിന്നും ഒന്നരലക്ഷം ചെലവിട്ടാണ് കലാപരിശീലന പദ്ധതിനടപ്പാക്കിയത്. പോട്ടോമാവ് ശംഖൊലി, അഞ്ചാക്കുഴിക്കര ശ്രീഭദ്ര, കോട്ടൂർ വനശ്രീ തുടങ്ങിയ സംഘങ്ങള്‍ക്കാണ് ചെണ്ടകള്‍ വാങ്ങി നല്‍കിയത്. സംഗീത ഉപകരണങ്ങള്‍ വാങ്ങുന്ന സമയം ഇതുമായി ബന്ധപ്പെട്ട് ആരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും പരാതിയുണ്ട്. മൂന്നു ചെണ്ട മൂന്നു വീക്ക്, മൂന്നുജോഡി കൈമണികള്‍, മൂന്നുഉടുക്ക്, 10 ചെണ്ടക്കോല് എന്നിവയാണ് നല്‍കിയത്. ചെണ്ട കോലുകള്‍ ആദ്യദിവസങ്ങളില്‍ തന്നെ ഒടിഞ്ഞുപോയതായും ഒരു മാസം കഴിയുന്നതിനിടെ ചെണ്ടയുടെ തോലും ചോറും പൊട്ടിപ്പൊളിഞ്ഞെന്നും ആരോപണമുണ്ട്. തങ്ങള്‍ക്ക് അനുവദിച്ച പണം കൃത്യമായി ഉപയോഗിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍…
Read Moreഇന്തോനേഷ്യയിൽ വൻ ഭൂചലനം: റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്
ജക്കാർത്ത: ഇന്തോനേഷ്യയിലെ ഫ്ളോറസ് ദ്വീപിന് സമീപം വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നാശനഷ്ടങ്ങളുണ്ടെന്നാണ് സൂചന. 2004 ഡിസംബറിൽ ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂകമ്പം വൻ സുനാമിക്ക് കാരണമായിരുന്നു. വടക്കുപടിഞ്ഞാറൻ സുമാത്ര തീരത്താണ് റിക്ടർ സ്കെയിലിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നിരവധിപ്പേർ മരണപ്പെടുകയും ചെയ്തിരുന്നു.
Read Moreമേക്കപ്പ് റൂമിലെ കണ്ണാടി പൊട്ടിച്ച പോലീസ് രഹസ്യ അറ കണ്ട് ഞെട്ടി ! രഹസ്യ അറയില്‍ നിന്നും രക്ഷിച്ചത് 17 പെണ്‍കുട്ടികളെ; ഡാന്സ്ബാറിലെ കാഴ്ചകള്‍ നടുക്കുന്നത്…
അന്ധേരിയില്‍ ഡാന്‍സ് ബാറില്‍ നടത്തിയ പോലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. രഹസ്യ അറയും പോലീസിന്റെ നീക്കം തിരിച്ചറിയാനുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങള്‍ ഡാന്‍സ് ബാറിലുണ്ടായിരുന്നു. രഹസ്യ അറയില്‍ നിന്നും 17 യുവതികളെ രക്ഷപ്പെടുത്തിയെന്ന് പോലീസ് അറിയിച്ചു. ഇടപാടുകാര്‍ക്കു മുന്നില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് നൃത്തം ചെയ്യിക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് അന്ധേരിയിലെ ദീപ ബാറില്‍ പരിശോധന നടത്തിയത്. പോലീസ് എത്തിയപ്പോള്‍ മിക്ക മുറികളും ഒഴിഞ്ഞ നിലയിലായിരുന്നു. ബാര്‍ ജീവനക്കാരെ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മേക്കപ്പ് മുറിയിലെ വമ്പന്‍ കണ്ണാടി ശ്രദ്ധയില്‍പെട്ടത് വഴിത്തിരിവായി. മേക്കപ്പ് റൂമുമായി ബന്ധപ്പെടുത്തിയ രഹസ്യഅറയിലാണ് യുവതികളെ പാര്‍പ്പിച്ചിരുന്നത്. സംശയം തോന്നി കണ്ണാടി ഭിത്തിയില്‍നിന്നു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ല. ഇതോടെ കണ്ണാടി ചുറ്റിക കൊണ്ടു പൊട്ടിച്ചപ്പോഴാണ് രഹസ്യ അറയിലേക്കുള്ള വഴി കണ്ടെത്തിയത്. 17 സ്ത്രീകളാണ് അറയിലുണ്ടായിരുന്നത്. എസിയും…
Read Moreഒരിടവേളയ്ക്കു ശേഷം വീണ്ടും സഹകരണബാങ്ക് തട്ടിപ്പ് ! കണ്ടല്ലൂര്‍ സഹകരണ ബാങ്കില്‍ 28 ലക്ഷത്തിന്റെ തിരിമറി…
കായംകുളം കണ്ടല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 28 രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തി. ഉടമകള്‍ അറിയാതെ പണയ ഉരുപ്പടികള്‍ വിറ്റതിലും മറ്റ് ഇടപാടുകളിലുമായാണ് തട്ടിപ്പ് നടന്നത്. ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്ക് സെക്രട്ടറിയെയും ചീഫ് അക്കൗണ്ടിനെയും സസ്പെന്‍ഡ് ചെയ്തു. ക്രമക്കേട് നടത്തിയ ഭരണസമിതിയെ സിപിഎം കായംകുളം ഏരിയ നേതാക്കളില്‍ ചിലര്‍ സംരക്ഷിക്കുകയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്, ക്രമക്കേടിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത് കായംകുളം കണ്ടല്ലൂര്‍ സഹകരണ ബാങ്കില്‍ പണയ ഉരുപ്പടികള്‍ ഉടമകള്‍ അറിയാതെ ഉരുക്കി വിറ്റു എന്ന പരാതിയിലാണ് അന്വേഷണം നടന്നത്. 28 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സെക്രട്ടറിയുടെ വീഴ്ചയാണെന്നാണ് ബാങ്ക് ഭരണസമിതി വിശദീകരിക്കുന്നത്. എന്നാല്‍ ഭരണസമിതി അറിയാതെ സ്വര്‍ണം വിറ്റഴിക്കാനാകില്ലെന്നാണ് പണയം ഉടമകളും സഹകാരികളും പറയുന്നത്. പണയം ഉരുപ്പടികള്‍ തിരിച്ചെടുത്തതായി ഇടപാടുകാരുടെ പേരിലുണ്ടാക്കിയ വ്യാജരേഖയില്‍ പകുതി പലിശനിരക്ക് രേഖപ്പെടുത്തിയാണ് അക്കൗണ്ട് ക്ലോസ് ചെയ്തിരിക്കുന്നത്. പലിശയും പിഴപ്പലിശയും അടക്കം…
Read More