തിരുവനന്തപുരം: ദത്തു വിവാദത്തിൽ ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ തെറ്റുകാരനല്ല എന്ന നിലപാടുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കുറ്റം തെളിയുംവരെ ഷിജുഖാനെതിരെ നടപടിയുണ്ടാവില്ലെന്നും ആനാവൂർ നാഗപ്പൻ പറയുന്നു. ദത്തു നൽകിയ സംഭവത്തിൽ ശിശു ക്ഷേമ സമിതിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും തെറ്റുപറ്റിയിട്ടില്ല. വകുപ്പ്തല അന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കം അറിയില്ലെന്നും റിപ്പോർട്ടിനെപ്പറ്റി സർക്കാർ പറയുകയോ കോടതിയിൽ തെളിയുകയോ ചെയ്യട്ടേയെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു. അതേസമയം സംഭവത്തിൽ ആനാവൂർ നാഗപ്പനും തെറ്റുകാരനാണെന്നും അതുകൊണ്ടാണ് ഷിജുഖാനെ പിന്തുണയ്ക്കുന്നതെന്നും കുഞ്ഞിന്റെ അമ്മ അനുപമ പ്രതികരിച്ചു. സർക്കാരിന്റെയും പാർട്ടിയുടേയും അവസാനവാക്ക് ആനാവൂരല്ല എന്നും അനുപമ പറഞ്ഞു. ഇന്നലെ അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടിയിരുന്നു. അതേസമയം കുഞ്ഞിനെ തന്നിൽ നിന്നും അകറ്റിയവർക്കെതിരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം. സമരസമിതിയുമായി ആലോചിച്ച ശേഷമായിരിക്കും സമരരീതി പ്രഖ്യാപിക്കുക. ശിശു ക്ഷേമ സമിതി…
Read MoreCategory: Top News
കോവിഡ് ഉടനെയൊന്നും അവസാനിക്കില്ല ! യൂറോപ്പിലെ ഏഴു ലക്ഷം ആളുകളെ കൊന്നൊടുക്കിയേക്കാമെന്ന് റിപ്പോര്‍ട്ട്…
കോവിഡ് മഹാമാരി ഉടനൊന്നും അവസാനിക്കുന്ന ലക്ഷണമില്ല. ശൈത്യകാലമായതോടെ യൂറോപ്പില്‍ വൈറസ് ബാധ അതിരൂക്ഷമായിരിക്കുകയാണ്. പലയിടവും വീണ്ടും ലോക്ഡൗണിലായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങുന്നതും യൂറോപ്പില്‍ പതിവ് കാഴ്ചയായിരിക്കുന്നു. ഇപ്പോഴിതാ യൂറോപ്പില്‍ മാത്രം വരുന്ന മാര്‍ച്ചിനകം 7 ലക്ഷത്തോളം പേര് കോവിഡ് ബാധിച്ച് മരിച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2022 മാര്‍ച്ചോടെ യൂറോപ്പ് അടക്കം 49 രാജ്യങ്ങളിലെ അത്യാഹിത വിഭാഗങ്ങള്‍ കോവിഡ് രോഗികളാല്‍ നിറയും. ബൂസ്റ്റര്‍ വാക്സീനുകള്‍ വേണ്ടി വന്നേക്കാമെന്നും റിപ്പോര്‍ട്ട്. യൂറോപ്പില്‍ വാക്സീന് സ്വീകരിക്കാത്ത ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപക ആക്രമണവും സ്ഥിതി രൂക്ഷമാകാന്‍ കാരണമാകുന്നു. വാക്സീനെടുക്കാത്തവര്‍ എത്രയും വേഗം എടുക്കണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ഡോ. ഹാന്‍സ് ക്ലൂഗ് വ്യക്തമാക്കി.
Read Moreപോലീസ് സ്റ്റേഷനിൽ വന്നപ്പോൾ ഒരാശ്വാസ വാക്കെങ്കിലും പറഞ്ഞിരുന്നു എങ്കിൽ ഇന്ന് എന്റെ മകൾ ജീവിച്ചിരുന്നേനെ…! പൊട്ടിക്കരഞ്ഞ് മോഫിയയുടെ അമ്മ; ആശ്വസിപ്പിച്ച് നേതാക്കൾ
ആലുവ:”പോലീസ് സ്റ്റേഷനിൽ വന്നപ്പോൾ ഒരാശ്വാസ വാക്കെങ്കിലും പറഞ്ഞിരുന്നു എങ്കിൽ ഇന്ന് എന്റെ മകൾ ജീവിച്ചിരുന്നേനെ…’ മോഫിയ പർവീണിന്റെ അമ്മയുടെ ഈ വാക്കുകൾ ഹൃദയഭേദകമായിരുന്നു. ആലുവ പോലീസ് സ്റ്റേഷനിൽ സമരം ചെയ്യുന്നവരെ കാണാൻ ഇന്ന് അതിരാവിലെ അപ്രതീക്ഷിതമായെത്തിയ മാതാവിന്റെ കണ്ണുനീരും വാക്കുകളും കരളലിയിക്കുന്നതായിരുന്നു. ഭർത്താവ് ദിൽഷാദിനോടൊപ്പമാണ് ഫാരിഷ ആലുവ പോലീസ് സ്റ്റേഷനിലെത്തിയത്. നേതാക്കളെ കണ്ടതോടെ കെട്ടി പിടിച്ചു കരയുകയായിരുന്നു. ഇവരെ ആശ്വസിപ്പിക്കാൻ നേതാക്കളായ ബെന്നി ബഹനാനും അൻവർ സാദത്തും റോജിയുമെല്ലാം ഏറെ പാടുപ്പെട്ടു. ഞങ്ങളുടെ മകൾക്കു വേണ്ടി പോരാടുന്നവരോടുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് മോഫിയയുടെ മാതാപിതാക്കൾ മടങ്ങിയത്.
Read Moreവാർത്ത തുണയായി; വളർത്തമ്മ സീതയുടെ കണ്ണുനീരിന്റെ ഫലം; കുഞ്ഞനെ സഹായിക്കാൻ സജനയെത്തി;മരുന്നുകളുടെഫലം കണ്ടുതുടങ്ങി….
കെ.കെ. അർജുനൻവെളപ്പായ: സ്വന്തം കുഞ്ഞിനെപ്പോലെ പരിചരിക്കുന്ന കുഞ്ഞനെന്ന വളർത്തുനായ ഒന്നു കണ്ണു തുറക്കാൻ പ്രാർഥനയോടെ കഴിയുന്ന സീതയുടെ കണ്ണുനീരിനു ഫലമുണ്ടാകുന്നു. കുഞ്ഞനെ രക്ഷിച്ചെടുത്ത് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ സജനയെന്ന മൃഗസംരക്ഷണ ഓഫീസറെത്തി. പ്രൊബേഷനിലുള്ള മൃഗസംരക്ഷണ ഓഫീസറായ സജന ദീപിക യിലെ വാർത്ത കണ്ടാണു വെളപ്പായ ചൈനാ ബസാറിലുള്ള സീതയുടെ വീടു തേടിയെത്തി യത്. വന്ധ്യംകരണ ശസ്ത്രക്രിയക്കായി പിടിച്ചുകൊണ്ടുപോയ വളർത്തുനായ് പിന്നീട് ഗുരുതരാവസ്ഥയിൽ ആകെ തളർന്ന് കിടപ്പിലായതും ചികിത്സിക്കാൻ സീതയ്ക്കു കമ്മൽവരെ വിൽക്കേണ്ടിവന്നതും ദീപിക പ്രസിദ്ധീക രിച്ചിരുന്നു. സീതയുടെ വീട്ടിലെത്തിയ സജന, കുഞ്ഞ ന്റെ അവസ്ഥ പരിശോധിക്കുകയും കൊക്കാലെ മൃഗാശുപത്രിയിലേക്കു കൊണ്ടുപോയി അവിടെ ഡോ. സിന്ധുവിനെ കാണിക്കുകയും ചെയ്തു. ആന്റിബയോട്ടിക്കുകൾ നൽകിയെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. ഹോമിയോ മരുന്നുകൾ കൂടുതൽ ഫല പ്രദമെന്ന് അറിഞ്ഞതോടെ ഹോമിയോ മരുന്നുകൾ നൽകിത്തുടങ്ങി. തീരെ കിടപ്പിലായിരുന്ന കുഞ്ഞൻ ഇതോ ടെ ചെറുതായി തല പൊക്കിത്തുടങ്ങിയിട്ടുണ്ട്. നേരത്തെ…
Read Moreലഘുമേഘ വിസ്ഫോടനങ്ങള്‍ തുടര്ക്കഥയാകുമെന്നു പഠനം; അധികതാപനം മൂലമുണ്ടാകുന്ന മേഘ വിസ്ഫോടനം കേരളത്തെ മുക്കിയേക്കും…
കളമശേരി: 1980നുശേഷം അറബിക്കടല്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ ഇന്ത്യന്‍ സമുദ്രത്തിന്റെ താപനില പരമാവധി 29 ഡിഗ്രി സെല്‍ഷ്യസ് എന്നത് 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയരുന്നതായി പഠനം. തെക്ക് കിഴക്കന്‍ അറബിക്കടലിന്റെ താപനില മറ്റ് സമുദ്രങ്ങളിലേതിനേക്കാള് ഒന്നര മടങ്ങ് വേഗത്തിലാണ് വര്‍ധിക്കുന്നത്. ഈ താപനിരക്ക് ഏറ്റവുമധികം ചുഴലിക്കൊടുങ്കാറ്റ് (ടൈഫൂണുകള്‍) ഉണ്ടാകുന്ന പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിന്റെ നിരക്കിനോട് തുല്യമായ അവസ്ഥയിലാണെന്നും പഠനത്തിൽ പറയുന്നു. അമേരിക്കയിലെ ഫ്ളോറിഡ മിയാമി സര്‍വകലാശാല റോസന്‍ഷ്യല്‍ സ്കൂളിലെ പ്രഫ. ബ്രയാന്മേപ്സ്-കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍, ഡോ. എസ്. അഭിലാഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തൽ. അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങള്‍ക്ക് കാരണമാകുന്ന ഗാഢ സംവഹന പ്രക്രിയ കേരള തീരത്ത് വര്‍ധിച്ചു വരികയാണ്.കേരളത്തില്‍ 2018 മുതല്‍ ഉണ്ടാകുന്ന പ്രളയത്തിനും ഉരുള്‍പൊട്ടലിനും കാരണമാകുന്ന ലഘുമേഘ വിസ്ഫോടനം പോലുള്ള അസാധാരണ പ്രതിഭാസങ്ങള്‍ ഈ അധികതാപനം മൂലമായാണ് പ്രധാനമായും…
Read Moreഞെട്ടിച്ച തന്ത്രം! സ്വർണക്കടത്തിനു പുതിയ രീതി, അന്പരന്ന് ഉദ്യോഗസ്ഥർ; തുണിയഴിച്ചു പരിശോധനയിലും പിടികിട്ടില്ല
കെ.ഷിന്റുലാല്‍ കോഴിക്കോട് : ചപ്പാത്തി രൂപത്തിലും അടിവസ്ത്രത്തിന്റെ ഹൂക്കിലും വരെ എത്തിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടിയതിന് പിന്നാലെ അതിവിദഗ്ധമായി സ്വര്‍ണക്കടത്ത് സംഘം തയാറാക്കിയ കള്ളക്കടത്ത് രഹസ്യം ചോര്‍ന്നു. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഏറ്റവും പുതിയ തന്ത്രമാണ് ചാരക്കണ്ണുകള്‍ അറിയുകയും ചോര്ത്തിനല്കുകയും ചെയ്തത്. കാരിയര്‍മാര്‍ക്ക് ധരിക്കാന്‍ നല്കുന്ന വസ്ത്രത്തില്‍ സ്വര്‍ണമിശ്രിതം തേയ്ച്ചുപിടിപ്പിക്കുന്ന അതിനൂതന രീതിയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാരിയറായ യാത്രികന്റെ വസ്ത്രം അഴിച്ചുമാറ്റി കത്തിച്ചതിലൂടെ അരക്കോടിയോളം വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഇത്തരത്തില്‍ ആദ്യമായാണ് സ്വര്‍ണം കടത്തുന്നത് പിടികൂടുന്നതെന്ന് കോഴിക്കോട് കസ്റ്റംസ്പ്രിവന്റീവ് വിഭാഗം അറിയിച്ചു. സ്വര്‍ണ വസ്ത്രധാരി ഷര്‍ട്ടിനകത്തും പാന്റിനകത്തുമായി അതിവിദഗ്ധമായി സ്വര്‍ണം ഒളിപ്പിക്കുന്നതാണ് പുതിയ രീതി. നേരത്തെ സ്ത്രീകളുടെ അടിവസ്ത്രത്തിന്റെ ഹൂക്കില്വരെ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയിരുന്നു. ഇവയെല്ലാം പിടികൂടിയതിന് പിന്നാലെയാണ് പുതിയ രീതി പരീക്ഷിച്ചത്. വസ്ത്രത്തില്‍…
Read Moreകുഞ്ഞിനെ മാറോട് ചേര്‍ത്ത് അനുപമ! മാസങ്ങൾ നീണ്ട പോരാട്ടത്തി നൊടുവിൽ അനുപമയ്ക്ക് നീതി; കുഞ്ഞ് അനുപമയുടെ കൈകളിൽ; നന്ദിയറിയിച്ച് അനുപമ
തിരുവനന്തപുരം: മാസങ്ങൾ നീണ്ട പോരാട്ടതിനൊടുവിൽ അനുപമയ്ക്ക് നീതി. കുഞ്ഞിനെ കോടതി അനുപമയ്ക്ക് കൈമാറി. തിരുവനന്തപുരം കുടുംബ കോടതിയുടേതാണ് നടപടി. ജഡ്ജിയുടെ ചേംബറിൽവച്ചാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. ദത്ത് വിവാദത്തിൽ കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും ഡിഎൻഎ പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഇതോടെ ആന്ധ്രയിൽ നിന്ന് എത്തിച്ച കുഞ്ഞിന്റെ മാതാപിതാക്കൾ അനുപമയും അജിത്തുമാണെന്നു വ്യക്തമായി. ഈ റിപ്പോർട്ട് സിഡബ്ല്യുസി കോടതിയിൽ ഇന്ന് സമർപ്പിച്ചു. വിഷയം അടിയന്തരമായി പരിഗണിച്ച കോടതി കുഞ്ഞിനെ അനുപമയ്ക്ക് കൈമാൻ തീരുമാനിക്കുകയായിരുന്നു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലാണ് ഡിഎൻഎ പരിശോധന നടത്തി ഫലം കൈമാറിയത്. ഡിഎൻഎ ഫലം വന്നതോടെ കുഞ്ഞിനെ അനുപമയ്ക്കു തിരികെ നൽകാനുള്ള നടപടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും വേഗത്തിലാക്കിയിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തുടർ നടപടികൾ.
Read Moreചതിക്കുഴി വിരിച്ച് ഓണ്‍ലൈന്‍ ബ്ലേഡ് മാഫിയ; കൊള്ളപ്പലിശയില്‍ കുടുങ്ങി മലയാളികള്‍; സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയും ഭീഷണി
കോഴിക്കോട്: കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെ കൊള്ളപ്പലിശയുമായി ഓണ്‍ലൈന്‍ ബ്ലേഡ് മാഫിയ വിലസുന്നു. മൊബൈല്‍ ആപ് വഴി വായ്പ നല്കി തട്ടിപ്പ് നടത്തുന്ന സംഘങ്ങളാണിപ്പോള്‍ വ്യാപകമായി രംഗത്തുള്ളത്. ഓണ്‍ലൈന്‍ ലിങ്ക് വഴിയും മറ്റുമാണ് ഓണ്‍ലൈന്‍ തട്ടിപ്പ് രംഗത്തെ വ്യാജ ഇന്‍സ്റ്റന്റ് ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംഘങ്ങള്‍ സജീവമായത്. എളുപ്പത്തില്‍ വായ്പ കിട്ടുമെന്നതിനാല്‍ പലരും ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ വലയില്‍ അകപ്പെടുന്നുണ്ട്.പ്ലേ സ്റ്റോര്‍ വഴിയും അല്ലാതെ ഓണ്‍ലൈന്‍ ലിങ്ക് വഴിയുമുള്ള ഭൂരിഭാഗം വായ്പാ ദാതാക്കള്‍ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി ലൈസന്‍സ് ഇല്ലാത്തവരാണെന്ന് പോലീസ് മുന്നറിയിപ്പ് നല്കി. ഏഴു ദിവസം മുതല്‍ ആറുമാസം വരെ തിരിച്ചടവ് കാലാവധിയുള്ള ഇത്തരം വായ്പകള്‍ക്ക് 20 ശതമാനം മുതല്‍ 40 ശതമാനം വരെയുള്ള കൊള്ളപ്പലിശയും 10-25 ശതമാനം പ്രോസസിംഗ് ചാര്‍ജ്ജുമാണ് ഈടാക്കുന്നത്. ആധാര്‍ കാര്‍ഡിന്റെയും പാന്‍കാര്‍ഡിന്റെയും സോഫ്റ്റ്…
Read Moreകുറുപ്പിനെ ആർടിഒ പൊക്കി; പിഴയടക്കയ്ക്കണം, ആറായിരം രൂപ..! നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്ന് അണിയറക്കാര്‍; പക്ഷേ…
ദുൽഖറിന്റെ കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്റ്റിക്കർ ഒട്ടിച്ച കാറിന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റിന്റെ പിഴ. ആറായിരം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. നിലവിൽ കാറുടമ പിഴ അടച്ചിട്ടില്ല. നിയമപ്രകാരം പണം നൽകിയാണ് ഇത്തരത്തിൽ വാഹനത്തിൽ സ്റ്റിക്കർ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്ന് ചിത്രത്തിന്റെ പിആർ ടീം പറയുന്നു. പാലക്കാട് ആർടിഒ ഓഫിസിൽ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് വാഹനം റോഡിൽ ഇറക്കിയതെന്നും സിനിമയുടെ അണിയറക്കാർ അവകാശപ്പെട്ടു. എന്നാൽ അനുമതിക്കായുള്ള അപേക്ഷയും ഫീസും മാത്രമാണ് ഇവർ അടച്ചതെന്നാണ് റിപ്പോർട്ട്. ആർടിഒ ഇവർക്ക് അനുമതി നൽകിയിരുന്നില്ലത്രേ. മാത്രമല്ല സ്വകാര്യ വാഹനത്തിൽ പരസ്യം പതിക്കാൻ നിയമപരമായി അനുവാദമില്ല. കാറിനെതിരേ വ്ലോഗർമാരും രംഗത്ത് എത്തിയിരുന്നു.
Read Moreവദന സുരതം പോക്സോ നിയമപ്രകാരം കടുത്ത ലൈംഗികകുറ്റമല്ല ! വിചിത്രവാദവുമായി അലഹബാദ് ഹൈക്കോടതി
പ്രായപൂര്‍ത്തി ആകാത്തവരെക്കൊണ്ട് ഓറല്‍ സെക്സ് (വദന സുരതം) ചെയ്യിക്കുന്നത് പോക്സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന കടുത്ത ലൈംഗിക കുറ്റമല്ലെന്ന വിചിത്രമായ പരാമര്‍ശവുമായി അലഹബാദ് ഹൈക്കോടതി. 10 വയസുകാരനെ സമാനരീതിയില്‍ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ അപ്പീല്‍ പരിഗണിക്കവേ ആയിരുന്നു കോടതിയുടെ ഈ വിചിത്ര പരാമര്‍ശം. കേസില്‍ പ്രതിയ്ക്ക് നല്കിയ 10 വര്‍ഷം തടവ് ഹൈക്കോടതി ഏഴു വര്‍ഷമായി കുറക്കുകയും ചെയ്തു. പോക്സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം വദന സുരതം പെനട്രേറ്റീവ് ലൈംഗിക പീഡനത്തില്‍ ഉള്‍പ്പെടുത്തുമെങ്കിലും ആറാം വകുപ്പ് പ്രകാരം ശിക്ഷ വിധിക്കാവുന്ന കടുത്ത ലൈംഗിക പീഡനമായി കണക്കാക്കാനാകില്ല എന്നാണ് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയത്. 2018ല്‍ ഝാന്‍സി കോടതിയാണ് പ്രതിയ്ക്ക് 10 വര്‍ഷം തടവ് വിധിച്ചത്. പോക്സോ, ഐപിസി 377, 507 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ. ഇതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Read More