14 മണ്ഡലങ്ങളിൽ സജീവനീക്കം; തീവ്രഹിന്ദുത്വ കാര്‍ഡ് ഇറക്കാൻ ബിജെപി; വിജയം അപ്രാപ്യമല്ലെന്നു സംഘപരിവാര്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് ഇത്തവണ 14 സീറ്റുകള്‍ ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കാന്‍ അണികള്‍ക്ക് ആര്‍എസ്എസ് രഹസ്യ നിര്‍ദേശം. സിപിഎമ്മിനും കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും പിന്നില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകാനാണ് പ്രവര്‍ത്തകര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. നിലവില്‍ 35 മണ്ഡലങ്ങളില്‍ മുപ്പതിനായിരത്തില്‍പ്പരം വോട്ടുകള്‍കഴിഞ്ഞ തവണലഭിച്ചിരുന്നതായി ആര്‍എഎസ് ദേശീയ അധ്യക്ഷനു മുന്നില്‍അവതരിപ്പിച്ച കണക്കില്‍പറയുന്നു. ഇതില്‍ നേമത്തും കാസര്‍ഗോഡും കാട്ടാക്കടയും 45000ത്തോളം വോട്ടുകള്‍ ബിജെപിക്കുണ്ട്. മഞ്ചേശ്വരത്ത് ഇത് അമ്പതിനായിരം കടന്നു. ആറ്റിങ്ങല്‍, കുന്ദമംഗലം, പാലക്കാട്, ഒറ്റപ്പാലം, മലമ്പുഴ, നാട്ടിക, മണലൂര്‍, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, പുതുക്കാട്, മാവേലിക്കര എന്നിവിടങ്ങളില്‍ 35,000 ത്തോളംവോട്ടുകള്‍ ബിജെപിക്ക് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനുകളില്‍ ഉള്‍പ്പെടെയുള്ളപ്രതികരണം വച്ചുനോക്കുമ്പോള്‍ വിജയം അപ്രാപ്യമല്ലെന്നു സംഘപരിവാര്‍ കരുതുന്നു. ക്യാന്പ് ചെയ്തു പ്രചാരണംസംഘപരിവാര്‍ അജൻഡയുടെ ഭാഗമായാണ് ശബരിമല നാള്‍ വഴികളുമായി ബിജെപി പ്രചരണരംഗത്തെത്തുന്നത്. സുരേന്ദ്രന്‍ നയിക്കുന്ന ജാഥ ഉദ്ഘാടനം ചെയ്യുന്നതാകട്ടെ ആര്‍എസ്എസ് മുഖ്യനായ…

Read More

ശോഭയോട് മമതയില്ലാതെ സുരേന്ദ്രന്‍; മയപ്പെടുത്താന്‍ കേന്ദ്രനേതൃത്വം; ഉള്‍പ്പോര് നിയമസഭ തെരഞ്ഞെടുപ്പോടെ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യത

  ജോണ്‍സണ്‍ വേങ്ങത്തടംകൊച്ചി: ബിജെപിയിലെ ഉള്‍പ്പോര് നിയമസഭ തെരഞ്ഞെടുപ്പോടെ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യത. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ 21ന് ആരംഭിക്കുന്ന വിജയ് യാത്രയ്ക്കു മുമ്പു പ്രശ്‌നപരിഹാരം ഉണ്ടാകണം. ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിക്കുവിധേയയാകാതെ തന്നിഷ്ടം കാണിക്കുന്നുവെന്ന പരാതിയുമായി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം മുന്നോട്ടുപോകുകയാണ്. പാര്‍ട്ടിയുമായി ചേര്‍ന്നു പോകണമെന്ന നിലപാടുമായി ഔദ്യോഗിക വിഭാഗം ഉറച്ചുനില്‍ക്കുമ്പോള്‍ ഈ മനോഭാവത്തിലാണ് കേന്ദ്രനേതൃത്വവും. കെ. സുരേന്ദ്രനെ മുഖവിലയ്‌ക്കെടുത്തുള്ള നീക്കുപ്പോക്കിനു മാത്രമേ കേന്ദ്രവും തല്‍ക്കാലം ചെവിക്കൊടുക്കുകയുള്ളൂ. അഖിലേന്ത്യാ അധ്യക്ഷന്‍ കെ.പി. നഡ്ഡ തൃശൂരില്‍ വന്നപ്പോള്‍ പാര്‍ട്ടി യോഗത്തില്‍ ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തതു പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മഞ്ഞുരുകുന്നുവെന്നു വിശ്വസിക്കുന്നവരുണ്ട്. ശോഭാ സുരേന്ദ്രന്‍റെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഇതുവരെ കേന്ദ്രവും സംസ്ഥാന നേതൃത്വവും തയാറായിട്ടില്ല. അഖിലേന്ത്യാ അധ്യക്ഷന്‍ നഡ്ഡ വന്നുവെങ്കിലും ശോഭാ സുരേന്ദ്രന്‍റെ പരാതിയില്‍ തീര്‍പ്പു കല്പിക്കാനോ ഒരു മേശക്കുചുറ്റുമിരുന്നു സംസാരിക്കാനോ തയാറായിട്ടില്ല.…

Read More

ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടൂനില്‍ക്കാനാവാതെ ഞാന്‍ ഒറ്റപ്പെട്ടു ! എന്തു കൊണ്ട് ബിജെപിയില്‍ ചേര്‍ന്നുവെന്നതിന് ജേക്കബ് തോമസ് നല്‍കുന്ന ഉത്തരം ഇങ്ങനെ…

മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ട താന്‍ ബിജെപി തിരഞ്ഞെടുത്തുവെന്നതിനെ വിശദീകരിക്കുകയാണ് അദ്ദേഹം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജേക്കബ് തോമസ് തന്റെ ബിജെപി പ്രവേശത്തെക്കുറിച്ച് മനസ്സു തുറന്നത്. ജേക്കബ് തോമസ് ഐ.പി.എസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… ഞാന്‍ എന്തു കൊണ്ട് BJP ആയി ? സിവില്‍ സര്‍വീസിന് പോകുമ്പോള്‍ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് (serving the public) ആഗ്രഹിച്ചു. എന്റെ നാട്ടില്‍ എന്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂര്‍വ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ ജോലി ചെയ്യാനും ആഗ്രഹിച്ചു. എന്നാല്‍ സ്വാര്‍ത്ഥരായ രാഷ്ട്രബോധമില്ലാത്ത – ചിലരുടെ താല്‍പര്യത്തിന്/ ഇഷ്ടത്തിന് ഞാന്‍ എതിരുനിന്നപ്പോള്‍ എന്നെ ദ്രോഹിച്ചു. മാനസീകമായി പീഡിപ്പിച്ചു – അപമാനിച്ചു. ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടൂനില്‍ക്കാനാവാതെ ഞാന്‍ ഒറ്റപ്പെട്ടു. വേദനിച്ചു – എന്റെ ജനങ്ങള്‍ക്കായി ‘എന്റെ…

Read More

പ്രതിച്ഛായയില്ലാത്ത നേതാക്കളെ എടുത്ത് തൃണമൂലിന്റെ ‘ബി’ ടീമാവാനില്ല ! തൃണമൂലില്‍ നിന്ന് വരുന്ന നേതാക്കളെയെല്ലാം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടുമായി ബിജെപി…

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ദിനംപ്രതി നിരവധി നേതാക്കളാണ് ബിജെപിയിലേക്ക് എത്തുന്നത്. തുടക്കത്തില്‍ തൃണമൂലില്‍ നിന്നെത്തുന്ന നേതാക്കളെയെല്ലാം കണ്ണുമടച്ച് സ്വീകരിച്ചിരുന്ന ബിജെപി ഇപ്പോള്‍ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. അഴിമതിക്കേസുകളില്‍ ആരോപണ വിധേയരായ പലരും ഇതിനിടയ്ക്ക് തൃണമൂലില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയിട്ടുണ്ട്. ഇത് പാര്‍ട്ടിയ്ക്കുള്ളില്‍ കടുത്ത അസംതൃപ്തി ഉണ്ടാക്കിയിട്ടുള്ളതായാണ് വിവരം. ഇതേത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ബിജെപി പുനര്‍ വിചിന്തനം നടത്തുന്നത്. മോശം പ്രതിച്ഛായയുള്ള നേതാക്കളെ ഉള്‍പ്പെടുത്തി ബിജെപി തൃണമൂലിന്റെ ‘ബി’ ടീമായി മാറാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ പറയുന്നത്. ബംഗാളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കൈലാഷ് വിജയ് വര്‍ഗിയയാണ്. ഇനി മുതല്‍ കൂട്ടത്തോടെ വരുന്നവരെ ഒറ്റയടിക്ക് പാര്‍ട്ടിയിലെടുക്കില്ലെന്നും സൂക്ഷ്മ പരിശോധനകള്‍ നടത്തിയ ശേഷമേ പാര്‍ട്ടിയില്‍ എടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സീറ്റുകള്‍ ലക്ഷ്യമാക്കി തൃണമൂലില്‍ നിന്ന് എംഎല്‍എമാര്‍…

Read More

ബിജെപിയിലെ ഗ്രൂപ്പ് തര്‍ക്കം ശക്തം; പലരെയും വെട്ടിനിരത്താന്‍ നീക്കം; പൊഴിയാനൊരുങ്ങി അണികൾ…

കൊച്ചി: കാലങ്ങളായി ബിജെപിയില്‍ നടമാടുന്ന ഗ്രൂപ്പും വിഭാഗീയതയും മറനീക്കി പുറത്തു വരുന്നു. തദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ നിറഞ്ഞുനിന്ന ചേരിതിരിഞ്ഞുള്ള ഗ്രൂപ്പ് കളി നിയമസഭ തെരഞ്ഞെടുപ്പിലും നിറയുമെന്ന ഭയം അണികളിലേക്കും വ്യാപിക്കുന്നു. ഔദ്യോഗിക വിഭാഗവും മറുവിഭാഗവും കൊമ്പുകോര്‍ത്തതു കൊണ്ടാണ് പല പ്രമുഖരും തദേശതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്ന ആരോപണംശക്തമായിരിക്കുന്നു. ഇതു സംബന്ധിച്ചു പല മേഖലകളിലും പരാതികള്‍ ഉയരുന്നുണ്ടെങ്കിലും ഔദ്യോഗിക വിഭാഗത്തിന്‍റെ അപ്രമാദിത്വം മൂലം എതിര്‍വിഭാഗം പ്രതിഷേധത്തില്‍ മാത്രം ഒതുക്കുകയാണ്. സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനും നയിക്കുന്ന ഒരുവിഭാഗവും മുന്‍ സംസ്ഥാന പ്രസിഡന്‍റ് പി.കെ. കൃഷ്ണദാസ് നയിക്കുന്ന മറുവിഭാഗവും ശക്തമായ ചേരിപ്പൊരില്‍ തന്നെയാണ് മുന്നോട്ടു പോകുന്നത്. തദേശതെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടതു തന്നെ ഗ്രൂപ്പിന്‍റെ കളിയാണെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.

Read More

ബിജെപി സ്ഥാനാർഥിയാകാൻ സിനിമാക്കാരെയും പൊതുസമ്മതരെയും ആവശ്യമുണ്ട്! നേതാക്കളുടെ വീതംവയ്പ് ഇക്കുറി നടക്കില്ല; പരിചിതമുഖങ്ങളിൽ കേന്ദ്രത്തിന് അതൃപ്തി

സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാനഘടകം നല്‍കിയ പേരുകളില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. പൊതു സമ്മതരുടെ പേരുകള്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിക്കാതെ പരിചിതമായ മുഖങ്ങള്‍ അയച്ചതാണ് കേന്ദ്രനേതൃത്വത്തെ ചൊടിപ്പിച്ചത്. ഔദ്യോഗികമായി ചര്‍ച്ചകളിലേക്ക് കടന്നില്ലെങ്കിലും രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പൊതുസമ്മതരെ നിര്‍ത്താനാണ് കേന്ദ്ര നേതൃത്വത്തിന് താത്പര്യം. എന്നാല്‍ സംസ്ഥാന നേതൃത്വമാകട്ടെ നേതാക്കളുടെ വീതം വയ്പ് എന്നനിലയിലാണ് കാര്യങ്ങള്‍ നീക്കിയത്. ഇക്കാര്യത്തില്‍ ആര്‍എസ്എസ് കടുത്ത എതിര്‍പ്പുയര്‍ത്തികഴിഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജെ.പി. നദ്ഡ ഉടന്‍ കേരളത്തില്‍ എത്തുമെന്നാണ് അറിയുന്നത്. പൊതുസമ്മതരെ കണ്ടെത്താന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയാത്തത് വലിയ അവമതിപ്പാണ് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഉണ്ടാക്കിയിരിക്കുന്നത്. മറ്റ് പാര്‍ട്ടികളില്‍ നിന്നും അണികളുടെ പിന്തുണയുള്ള നേതാക്കളെ അടര്‍ത്തിമാറ്റുക എന്ന ഉത്തരേന്ത്യന്‍ തന്ത്രം കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന ബോധ്യമാണ് ഇതുവഴി കേന്ദ്ര നേതൃത്വത്തിന് ഉണ്ടായിരിക്കുന്നത്. ഇതിനൊപ്പം പൊതുസമ്മതരും ബിജെപി സംസ്ഥാന…

Read More

മോദി പ്രഭാവത്തില്‍ വന്‍ മുന്നേറ്റം നടത്തി ബിജെപി ! നിതീഷ് മുഖ്യമന്ത്രി ആയാലും ഭരണചക്രം തിരിക്കുക ബിജെപി തന്നെ; തെരഞ്ഞെടുപ്പിനു മുമ്പുള്ള സര്‍വേകള്‍ ശരിയാകുമ്പോള്‍…

ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും ബിഹാറില്‍ മഹാസഖ്യത്തിന്റെ മുന്നേറ്റം പ്രവചിച്ചിട്ടും നേട്ടമുണ്ടാക്കിയത് എന്‍ഡിഎ. സഖ്യത്തില്‍ നിതീഷ് കുമാറിന് കോട്ടം വന്നപ്പോള്‍ നേട്ടമായത് ബിജെപിയ്ക്കും. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിച്ചത് ക്ഷീണം ചെയ്തതാവട്ടെ നിതീഷിനും ജെഡിയുവിനും മാത്രവും. എക്‌സിറ്റ് പോളുകള്‍ മഹാസഖ്യത്തിന്റെ മുന്നേറ്റം പ്രവചിച്ചുവെങ്കിലും തെരഞ്ഞെടുപ്പിനു മുമ്പു നടത്തിയ ചില സര്‍വേകള്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്നുമായിരുന്നു പ്രവചിച്ചത്. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ ഫലം. 70 സീറ്റില്‍ വിജയം ലക്ഷ്യമിട്ടാണ് ബിജെപി മത്സരത്തിന് എത്തിയത്. ആ ലക്ഷ്യം അവര്‍ കൈവരിക്കുകയും ചെയ്തു. നിതീഷിനോടെതിര്‍പ്പുള്ള ചിരാഗ് പാസ്വാന്റെ എല്‍ജെപി വിരലില്‍ എണ്ണാവുന്ന സീറ്റുകളില്‍ മാത്രമേ ബിജെപിയ്‌ക്കെതിരേ മത്സരിച്ചുള്ളൂ. മാത്രമല്ല നരേന്ദ്രമോദിയോടും ബിജെപിയോടും എതിര്‍പ്പൊന്നുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ബിജെപി പാര്‍ട്ടികളില്‍ ഒന്നാമനായാലും നിതീഷ് തന്നെയാകും മുഖ്യനെന്ന് ബിജെപി മുമ്പേ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര…

Read More

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ വനിതാ നേതാവിനെ ‘ഐറ്റം’ എന്നു വിളിച്ചു ! പ്രതിഷേധം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ച് കമല്‍നാഥ്…

കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയിലേക്ക് ചേക്കേറിയ വനിതാ നേതാവിനെ ‘ഐറ്റം’ എന്നു വിളിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്. ആര്‍ക്കെങ്കിലും തന്റെ പരാമര്‍ശം അവഹേളനമായി തോന്നിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ കമല്‍നാഥ് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയിലെത്തുകയും വരുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുകയും ചെയ്ത ഇമര്‍തി ദേവിയ്‌ക്കെതിരേയായിരുന്നു കമല്‍നാഥിന്റെ വിവാദ പരാമര്‍ശം. ‘ഞാന്‍ അവഹേളിക്കുന്ന പരാമര്‍ശമാണ് നടത്തിയതെന്ന് അവര്‍ (ബിജെപി) പറയുന്നു. ഏത് പരാമര്‍ശം. ഞാന്‍ സത്രീകളെ ബഹുമാനിക്കുന്നു. ഇത് അവഹേളനമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.’ കമല്‍നാഥ് പറഞ്ഞു. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ശ്രദ്ധ തിരിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് തന്റെ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് കമല്‍നാഥ് പറയുകയും ചെയ്തു. ദാബ്രയില്‍ നടന്ന യോഗത്തിനിടെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഇമര്‍തി ദേവിയെ ‘ഐറ്റം’ എന്ന് വിശേഷിപ്പിച്ച കമല്‍നാഥിന്റെ പരാമര്‍ശം…

Read More

കൂടുതല്‍ കാര്യങ്ങള്‍ പരസ്യമായി പിന്നീട് പറയാം… സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും സഖാവ് പുഷ്പന്റെ സഹോദരനുമായ ശശി ബിജെപിയില്‍ ചേര്‍ന്നു; കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷിയുടെ സഹോദരന്റെ നീക്കത്തില്‍ ഞെട്ടിത്തരിച്ച് സിപിഎം…

കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു പുതുക്കിടി ശശിയാണ് ബിജെപിയില്‍ ചേര്‍ന്നത്. വിവിധ വിഷയങ്ങളിലുള്ള സിപിഎം നിലപാടില്‍ പ്രതിഷേധിച്ചാണ് കൂത്തുപറമ്പ് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ് വര്‍ഷങ്ങളായി കിടക്കയില്‍ കഴിയുന്ന പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ, പി പ്രകാശ് ബാബുവാണ് മെമ്പര്‍ഷിപ്പ് നല്‍കിയത്. പാര്‍ട്ടിയില്‍ ചേര്‍ന്ന കാര്യം ബിജെപി കണ്ണൂര്‍ ജില്ലാഘടകത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. ബിജെപി കണ്ണൂര്‍ ജില്ലാഘടകത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരനും സിപിഎം സജീവ പ്രവര്‍ത്തകനുമായ ശശി ബിജെപി അംഗത്വമെടുത്തു. കണ്ണൂരില്‍ ബിജെപി തലശേരി മണ്ഡലം ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ആണ് അദ്ദേഹം അംഗത്വമെടുത്തത്. സി പി എമ്മിന്റെ നിലപാടിലെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചാണ് സഹോദരന്‍ സി പി എമ്മില്‍ നിന്ന് രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഇനി ബിജെപിയില്‍…

Read More

രാജസ്ഥാന്‍ രാഷ്ട്രീയം നിര്‍ണായക വഴിത്തിരിവിലേക്ക് ! ബിജെപിയില്‍ ചേരില്ലെന്ന് വ്യക്തമാക്കിയ സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടിയുണ്ടാക്കും;ഗെലോട്ട് സര്‍ക്കാര്‍ വീഴുമോ ?

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടിയ്ക്ക് രൂപം നല്‍കിയേക്കുമെന്ന് സൂചന. ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും താന്‍ ബിജെപിയിലേക്കില്ലെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമായി. തുടര്‍ന്നാണ് പുതിയ പാര്‍ട്ടി രൂപികരിക്കുമെന്ന വിവരം പുറത്തു വരുന്നത്. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പേര്. സിഎല്‍പി യോഗത്തിന് ശേഷം പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. നദ്ദയുമായി തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപിയിലേക്ക് പോകുന്നതുള്‍പ്പടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നേ നേരത്തേ സൂചനകള്‍ ഉണ്ടായിരുന്നു. ബി.ജെ.പി.യിലേക്ക് പോകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ പൈലറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിസ്ഥാനം നല്‍കുകയാണെങ്കില്‍ പോകാന്‍ തയ്യാറായേക്കുമെന്നും മുഖ്യമന്ത്രി സ്ഥാനത്തിനുപകരം കേന്ദ്രമന്ത്രിസ്ഥാനം ബി.ജെ.പി. ഓഫര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്. ഇതില്‍…

Read More