എന്നാലും എന്റെ വാട്‌സ് ആപ്പേ ! അശ്ലീലം സ്വീകരിക്കുന്നവര്‍ക്ക് തലവേദനയായി വാട്‌സ് ആപ്പിന്റെ പുതിയ ഫീച്ചര്‍; പ്രത്യേകതകള്‍ ഇങ്ങനെ…

വാട്‌സ് ആപ്പിന്റെ ഓരോ അപ്‌ഡേഷനുകളും ആളുകള്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കുന്നത്. നിലവില്‍ വാട്‌സാപ്പില്‍ വിഡിയോയോ സന്ദേശങ്ങളോ വന്നാല്‍ നോട്ടിഫിക്കേഷനായി മാത്രമേ കാണിക്കൂ. കൂടുതല്‍ അറിയണമെങ്കില്‍ ഫോണിന്റെ ലോക്ക് തുറന്നു പോകണം. എന്നാല്‍ പുതിയ അപ്‌ഡേഷനില്‍ വരുന്ന വിഡിയോകളുടെ ചെറു പ്രിവ്യു ഫോണ്‍ ലോക്കായിരിക്കുമ്പോള്‍ തന്നെ കാണാനാകും. ഏത് വിഡിയോയും പ്രിവ്യു കണ്ട് ഡൗണ്‍ലോഡ് ചെയ്യണോ എന്നത് തീരുമാനിക്കാനും കഴിയും. വിഡിയോ ഡൗണ്‍ലോഡിലുള്ള ആവര്‍ത്തനം ഒഴിവാക്കാന്‍ ഈ ഫീച്ചര്‍ ഉപകാരപ്രദമാകുമെന്നാണ് സൂചന. എന്നാല്‍ വാട്‌സാപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍ കെണിയാകാന്‍ സാധ്യതയുണ്ട്. പൊതുവേദികളില്‍ നിങ്ങള്‍ അപമാനിതരാകാനുള്ള സാധ്യതയാണ് പുതിയ വാട്‌സാപ് അപ്‌ഡേഷന്‍ ഒരുക്കിയിരിക്കുന്നത്. ഫോണ്‍ ലോക്കായി ഇരുന്നാലും വരുന്ന വിഡിയോകള്‍ കാണുന്ന വിധമാണ് വാട്‌സാപിന്റെ അപ്‌ഡേഷന്‍.സുഹൃത്തുക്കള്‍ തമ്മിലും മറ്റും അശ്ലീല വിഡിയോകള്‍ അയയ്ക്കുന്നവര്‍ക്ക് വലിയ പൊല്ലാപ്പായി മാറും ഈ അപ്‌ഡേഷന്‍. വാട്‌സാപ്പിന്റെ ഈ…

Read More

വീട്ടമ്മയെ അനുമതിയില്ലാതെ അശ്ലീലവാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തു ! പിന്നെ നിരന്തരം അശ്ലീലച്ചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുക്കാന്‍ തുടങ്ങി; ഒടുവില്‍ അഡ്മിന് കിട്ടിയത് എട്ടിന്റെ പണി…

മുംബൈ: അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വീട്ടമ്മയെ അവരുടെ സമ്മതമില്ലാതെ ചേര്‍ത്ത് ഗ്രൂപ്പ് അഡ്മിനെ പോലീസ് അറസ്റ്റു ചെയ്തു. 24കാരനായ വെസ്റ്റ് ബംഗാള്‍ സ്വദേശി മുസ്താഖ് അലി ഷെയ്ഖാണ് പിടിയിലായത്. അശ്ലീല ചിത്രങ്ങളും വീഡിയോകളും മാത്രം പങ്കുവയ്ക്കുന്ന ത്രിപ്പിള്‍ എക്‌സ്എക്‌സ്എക്‌സ് (Triple XXX) എന്ന ഗ്രൂപ്പിലാണ് യുവതിയെ അംഗമായി ചേര്‍ത്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് അശ്ലീലഗ്രൂപ്പില്‍ വീട്ടമ്മയെ ചേര്‍ത്തത്. സുഹൃത്തുക്കള്‍ ഒപ്പിച്ച പണിയാണിതെന്നായിരുന്നു വീട്ടമ്മ ആദ്യം കരുതിയിരുന്നത്. എന്നാല്‍ അഡ്മിനടക്കം 12 പേരുള്ള ഗ്രൂപ്പില്‍ ഉടന്‍ തന്നെ അശ്ലീല ചിത്രങ്ങളും വീഡിയോകളും എത്താന്‍ തുടങ്ങി. ഇതോടെയുവതി അംഗങ്ങളുടെ നമ്പര്‍ പരിശോധിച്ചു. പരിചയമുള്ള ആരും ഉണ്ടായിരുന്നില്ല ഗ്രൂപ്പില്‍. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് ശക്തമായ അന്വേഷണമാണ് നടത്തിയത്. ഗ്രൂപ്പ് അഡ്മിനായുള്ള തിരച്ചില്‍ ശക്തമാക്കി. വെസ്റ്റ്ബംഗാളില്‍ നിന്നുള്ള ഗ്രൂപ്പാണെന്ന് കണ്ടെത്തി. പിന്നീട് ഗ്രൂപ്പ് അഡ്മിനെ ഷെയ്ഖിനെ…

Read More

ആദ്യം സ്വന്തം നഗ്നത പകര്‍ത്തി കാമുകന് അയച്ചു കൊടുത്തു; അതുപോരായെന്ന് കാമുകന്‍ പറഞ്ഞതോടെ അമ്മയുടെയും കൂട്ടുകാരിയുടെയും നഗ്നവീഡിയോകള്‍ കൂടി അയച്ചു; കോതമംഗലത്ത് പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് കാട്ടിക്കൂട്ടിയത്…

കോതമംഗലം: കാമുകനെ സന്തോഷിപ്പിക്കാനായി ആദ്യം സ്വന്തം നഗ്നതയും പിന്നീട് സ്വന്തം മാതാവിന്റെയും കൂട്ടുകാരിയുടെയും നഗ്നവീഡിയോകളും കാമുകന് അയച്ചു കൊടുത്ത വിദ്യാര്‍ഥിനി അറസ്റ്റിലായി. എംഎസ്ഡബ്ല്യു വിദ്യാര്‍ത്ഥിനിയായ പെണ്‍ുകുട്ടിയെയും കാമുകനെയും പോലീസ് അറസ്റ്റു ചെയ്തു. കാലടിയില്‍ ടയര്‍ കമ്പനിയില്‍ ജോലി ചെയ്തുവരുന്ന ആതിരപ്പിള്ളി വെറ്റിലപ്പാറ കണിയാംപറമ്പില്‍ അരുണ്‍ പീറ്ററിനെയും (25) കോതമംഗലത്തെ സ്വകാര്യകോളേജിലെ വിദ്യാര്‍ത്ഥിനിയായ 23 കാരിയെയുമാണ് കോതമംഗലം സി ഐ അഗസ്റ്റിന്‍ മാത്യവിന്റെ നിര്‍ദ്ദേശ പ്രകാരം എസ് ഐ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. തൃശ്ശൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. കാമുകനായ അരുണിനെ സന്തോഷിപ്പിക്കാനാണ് താന്‍ ഇത്തരത്തില്‍ പെരുമാറിയതെന്നാണ് വിദ്യാര്‍ത്ഥിനി പൊലീസിന് നല്‍കിയിട്ടുള്ള മൊഴി. അരുണുമായി സ്‌നേഹ ബന്ധത്തിലായ അവസരത്തില്‍ തന്റെ നഗ്നത മൊബൈലില്‍ പകര്‍ത്തി വാട്‌സാപ്പ് വഴി അയച്ചുനല്‍കിയിരുന്നെന്നും പിന്നീടാണ് മാതാവിന്റെയും കൂട്ടുകാരിയിടെയും നഗ്നത പകര്‍ത്തി ഇയാള്‍ക്ക് നല്‍കിയതെന്നുമാണ് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍.…

Read More

30ലധികം സ്ത്രീകളുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പോസ്റ്റിയത് തികച്ചും ‘പ്രൈവറ്റായ’ ദൃശ്യങ്ങള്‍; വരിവരിയായി വന്ന അശ്ലീല വീഡിയോകള്‍ കണ്ട് ഞെട്ടി വനിതകള്‍…

ശശീന്ദ്രന്റെ അശ്ലീല ഫോണ്‍ സംഭാഷണത്തിന്റെ വിവാദം കെട്ടടങ്ങിയപ്പോഴേക്കും അടുത്ത വിവാദം. ഇത്തവണ വില്ലനായത് മന്ത്രിയല്ല മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫംഗം ആണെന്നു മാത്രം. മുപ്പതോളം വനിതകള്‍ അടങ്ങിയ ഗ്രൂപ്പിലാണ് ഒരു മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വരിവരിയായി നീലച്ചിത്രങ്ങള്‍ പോസ്റ്റിയത്. ഔദ്യോഗിക വിവരങ്ങള്‍ കൈമാറിയിരുന്ന ഗ്രൂപ്പിലേക്കാണ് അപ്രതീക്ഷിതമായി നല്ല ചൂടന്‍ ദൃശ്യങ്ങളെത്തിയത്. കൈയ്യബദ്ധമെന്നു പറഞ്ഞ് വകുപ്പിലെ ഉന്നതന്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവം മുഖ്യമന്ത്രിയുടെ മുന്നിലെത്തിയെന്നാണ് വിവരം. മുപ്പതു വനിതകളടക്കം എഴുപതോളം ആളുകളാണ് ഗ്രൂപ്പിലുള്ളത്. സംഭവത്തില്‍ സ്ത്രീകള്‍ പ്രതിഷേധിച്ചതോടെ ഗ്രൂപ്പ ് അഡ്മിന്റെ സഹായത്തോടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മുഴുവന്‍ പേരെയും ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി. സംഭവത്തില്‍ പ്രതിഷേധിച്ചവരെ സെക്രട്ടറിയേറ്റിനു പുറത്തു നിയമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്.മന്ത്രിയുടെ ഓഫീസില്‍ സ്ഥലം മാറ്റം ഉള്‍പ്പെടെ സുപ്രധാന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ മാസം എട്ടിന്…

Read More

വിവാഹവും മുടങ്ങി ജോലിയും നഷ്ടമായി; സോഷ്യല്‍ മീഡിയ വഴി യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചെന്ന കേസില്‍ തന്നെ കുടുക്കിയതെന്ന് യുവാവ്;പോലീസ് ചമച്ച കഥയിങ്ങനെ…

പത്തനംതിട്ട: യുവതി കാമുകന് അയച്ച നഗ്നചിത്രങ്ങള്‍ അയാള്‍ തനിക്ക് സോഷ്യല്‍ മീഡിയയിലൂടെ കൈമാറിയെന്നാരോപിച്ച് പോലീസ് തന്നെ പീഡിപ്പിക്കുന്നുവെന്ന് യുവാവ്. മൈലപ്ര മണ്ണാരക്കുളഞ്ഞി പാലമൂട്ടില്‍ ലിജോ ആണ് പരാതിക്കാരന്‍. കട്ടപ്പന പൊലീസിനെതിരെയാണ് പരാതി. ഇതു കാരണം തന്റെ ജീവിതം തന്നെ പ്രതിസന്ധിയിലായെന്ന് ലിജോ പറയുന്നു. നാണക്കേടു കാരണം വീട്ടുകാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നില്ല, ഉറപ്പിച്ചു വച്ചിരുന്ന വിവാഹം മുടങ്ങി, സ്വകാര്യ സ്ഥാപനത്തില്‍ ഉണ്ടായിരുന്ന ജോലിയും നഷ്ടമായി. ഇതെല്ലാം ചൂണ്ടിക്കാട്ടി ലിജോ ഡിജിപിക്ക് പരാതി നല്‍കി. ഹൈക്കോടതിയെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിക്കാനുള്ള ഒരുക്കത്തിലുമാണ് ഇദ്ദേഹം. കട്ടപ്പന സിഐ വി.എസ് അനില്‍കുമാറാണ് തന്റെ ജീവിതം തകര്‍ത്തത് എന്നാണ് ലിജോ പറയുന്നത്. കേസിന് ബലം കൂട്ടാന്‍ വേണ്ടി കൂട്ടുപ്രതിയാക്കി. യുവതിയുടെ നഗ്‌നചിത്രങ്ങള്‍ തനിക്ക് ലഭിച്ചുവെന്നതിന് യാതൊരു തെളിവും ഫോറന്‍സിക് പരിശോധനയില്‍ ലഭിച്ചിട്ടില്ല. എന്നിട്ടും പ്രതിയാക്കി. കട്ടപ്പന സ്വദേശിയായ യുവതിയുടെ അര്‍ധനഗ്‌ന ചിത്രമാണ് കുഴപ്പങ്ങള്‍ക്ക്…

Read More

17-18 വയസ്സുള്ള കുട്ടികളുടെ സെക്സ് അയയ്ക്കു പ്ലീസ്; കുടുംബശ്രീ കോ-ഓര്‍ഡിനേറ്റര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത മെസേജ് കണ്ട് മെസേജ് കണ്ട് വീട്ടമ്മമാര്‍ ഞെട്ടി

കോഴിക്കോട്: രാജ്യത്തിനഭിമാനമായി മാറിയ പദ്ധതിയാണ് കുടുംബശ്രീ. എന്നാല്‍ സംസ്ഥാനത്ത് ഈ പദ്ധതിയുടെ നടത്തിപ്പുകാരായി ഉന്നതസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് ഞരമ്പുരോഗികളാണോയെന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. കുടുംബശ്രീ സൂഷ്മ സംരംഭങ്ങളുടെ ചുമതലക്കാരനും കോഴിക്കോട് അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്ററുമായ എ.സി മൊയ്തീന്റെ ചെയ്തികളാണ് ഇപ്പോള്‍ കുടുംബശ്രീയുടെ ഉദ്ദേശശുദ്ധിതന്നെ സംശയനിഴലിലാക്കിയിരിക്കുന്നത്. ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീ അംഗങ്ങള്‍ക്ക് ആശയവിനിമയം നടത്താനായി ‘ഹോംഷോപ്പ്’ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു.കോഴിക്കോട് ജില്ലയിലെ വടകര, ഉള്ള്യേരി, ബാലുശ്ശേരി,കൊടുവള്ളി തുടങ്ങിയ പ്രദേശത്തെ സ്ത്രീകളാണ് ഹോംഷോപ്പി ഗ്രൂപ്പിലുള്ളത്. വിവിധ കുടുംബശ്രീ യൂണിറ്റകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനു വേണ്ടിയാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ്്  രൂപീകരിച്ചത്. സ്ത്രീകള്‍ മാത്രമുള്ള ഈ ഗ്രൂപ്പില്‍ ഏവരെയും ഞെട്ടിക്കുന്ന രീതിയിലുള്ള അശ്ലീല സന്ദേശമിട്ടാണ് മൊയ്തീന്‍ തന്റെ തനി സ്വരൂപം വെളിപ്പെടുത്തിയിരിക്കുന്നത്. 150 മുതല്‍ 200 സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ ഗ്രൂപ്പില്‍ ഈ മാസം രണ്ടിന്…

Read More

ഇനി എന്തു ചെയ്യണമെന്ന് എനിക്കറിയില്ല; എല്ലാവരും സഹായിക്കണം; രാമലീലയുടെ സംവിധായകന്‍ അരുണ്‍ഗോപിയുടേതെന്നു സംശയിക്കുന്ന ഓഡിയോ ക്ലിപ്പില്‍ പറയുന്നതിങ്ങനെ…

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനു പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നതോടെ ദിലീപ് അഭിനയിച്ചു കൊണ്ടിരിക്കുന്നതും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നതുമായ ചിത്രങ്ങളുടെ കാര്യം പരുങ്ങലിലായി. ഇതേത്തുടര്‍ന്ന് ഈ വെള്ളിയാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന രാമലീലയുടെ റിലീസ് ജൂലൈ 21–ലേക്ക് മാറ്റി. ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തീകരിക്കാനാകാത്തതിനാലാണ് റിലീസ് മാറ്റിയതെന്നാണ് സംവിധായകനായ അരുണ്‍ ഗോപിയുടെ വിശദീകരണം. ദിലീപുള്‍പ്പടെയുള്ള താരങ്ങളുടെ ഡബ്ബിങ് പൂര്‍ത്തിയായി വരുന്നതേയുള്ളൂ എന്നാണ് സംവിധായകന്‍ പറയുന്നത്. അതിനിടെ തനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും എന്താകുമെന്ന് ഒരു നിശ്ചയവുമില്ലെന്നും പറയുന്ന ഒരു വോയ്‌സ് ക്ലിപ്പ് സംവിധായകന്‍ അരുണ്‍ ഗോപിയുടേതെന്ന മട്ടില്‍ വാട്ട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ട്. ‘‘എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. മനസ്സ് ശൂന്യമാണ്. എല്ലാവരും സഹായിക്കണം. ടോമിച്ചായന്‍ പറഞ്ഞിരിക്കുന്നത് പടം 21 –ന് തന്നെ പുറത്തിറക്കണം എന്നാണ്’’ ഇങ്ങനെയാണ് വോയ്‌സ് ക്ലിപ്പില്‍ പറയുന്നത്. കേസില്‍ ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്തതോടെ ഇവര്‍ക്കും കേസില്‍ പങ്കുണ്ടെന്ന തരത്തിലാണ് വാര്‍ത്തകള്‍…

Read More