പുതുനഗരം : കഴിഞ്ഞ ഒരു വർഷക്കാലമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ജനങ്ങളുടെയും പോലീസിനെയും ഉറക്കം കെടുത്തി നിരന്തരം മോഷണം നടത്തിയ കണ്ണന്പ്ര സുലൈമാൻ എന്ന മോഷ്ടാവിനെ പുതുനഗരം പോലീസ് അറസ്റ്റ് ചെയ്തു. ആലത്തൂർ കണ്ണന്പ്ര സുബീർ മൻസിൽ സുലൈമാൻ (58) ആണ് പിടിയിലായത്. പുതുനഗരം പോലീസ് സ്റ്റേഷൻ പരിധിയായ കൊടുവായൂരിൽ കഴിഞ്ഞമാസം ഒരു വീട് കുത്തിത്തുറന്ന് ടിവിയും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കവർച്ച നട ത്തിയിരുന്നു.സമീപകാലത്ത് പട്ടഞ്ചേരിയിൽ ഒരു വീട്ടിൽ നിന്നും ഒരു മോട്ടോർ സൈക്കിളും കളവു പോയിരുന്നു. തമിഴ്നാട്ടിൽ മറ്റൊരു പേരിൽ പോലീസിന്റെ ശ്രദ്ധയിൽപ്പെടാതെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന സുലൈമാനെ ഏറെ സാഹസികമായാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ആലത്തൂർ, വടക്കാഞ്ചേരി, നെന്മാറ, കൊല്ലങ്കോട്, ചിറ്റൂർ, കുഴൽമന്ദം എന്നീ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. പുതുനഗരം സ്റ്റേഷൻ ഇൻസ്പെക്ടർ എ.ആദംഖാന്റ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ കെ.അജിത്ത്, എസ്സിപിഒ…
Read MoreDay: November 22, 2021
ചെങ്കല്ലെടുത്തു ഉപേക്ഷിച്ച ഭൂമിയിൽ ഇനി ഡ്രാഗൺ ഫ്രൂട്ട് വിളയും; ചൂഷണങ്ങളുടെ പിടിയിലമർന്ന ആനക്കര ഇനി ഹരിതഭംഗികളുടെ കഥ പറയും
ഷൊർണൂർ : ധനാർത്തി മൂത്ത മനുഷ്യൻ ചെങ്കല്ലെടുത്ത് ഉപയോഗശൂന്യമാക്കിയ തരിശുനിലങ്ങൾക്ക് പുനർജ്ജനി. ആനക്കരയിൽ ഉപേക്ഷിക്കപ്പെട്ട ഉൗഷരഭൂമിയിലിനി ഡ്രാഗണ്ഫ്രൂട്ടുകൾ വിളയും. ചൂഷണങ്ങളുടെ പിടിയിലമർന്ന മണ്ണടരുകളിൽ പച്ചപ്പിന്റെ ഹരിതഭംഗികൾ കഥ പറയും. ആനക്കര കൃഷിഭവൻ, സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതിപ്രകാരമാണ് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്ത് പാഴായ മണ്ണിനെ തിരിച്ചുപിടിക്കുന്നത്. യുവ കർഷകരായ അക്ബർ, റഷീദ്, ഷെമീർ എന്നിവരുടെ നേതൃത്വത്തിൽ മലമൽക്കാവിലെ ഒരു ഹെക്ടർ സ്ഥലത്താണ് പരിക്ഷണാർഥം ഡ്രാഗണ്‍ഫ്രൂട്ട് കൃഷി ഇറക്കുന്നത്. തൃത്താല മേഖലയിൽ ആദ്യമായാണ് കൃഷിഭവൻ ഇടപെടലിലൂടെ ഇത്രയേറെ സ്ഥലത്ത് വ്യാപകമായി ഡ്രാഗണ്‍ഫ്രൂട്ട് കൃഷിയിറക്കുന്നതെന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ട് പതിനാറോളം ഇനങ്ങളാണ് ഇവിടെ കൃഷിചെയ്യുന്നത്. പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുന്നതിൽ ആനക്കര കുപ്രസിദ്ധമാണ്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വ്യാപകമായി നടന്നു വരുന്ന പ്രകൃതി ചൂഷണങ്ങൾക്ക് തടയിടാൻ അധികൃതരും തയ്യാറല്ല. നെൽവയൽ നികത്തലാണ് മറ്റൊന്ന്. ഏക്കർ കണക്കിന് ഭൂമി ഇവിടെ…
Read Moreമെഡിക്കൽ കോളജ് റോഡിൽ രാത്രിയിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു; വാഹനം കയറി കാൽനടയാത്രക്കാരുടെ ദേഹത്ത് മാലിന്യം പതിക്കുന്നതായി പരാതി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് റോഡിൽ പാന്പേഴ്സ്, ഭക്ഷണ മാലിന്യങ്ങൾ, മുന്തിയ ഇനം മദ്യകുപ്പികൾ എന്നിവ രാത്രികാലങ്ങലിൽ കൊണ്ടുവന്ന് തള്ളുന്നതായി നാട്ടുകാർ. ചുങ്കം മെഡിക്കൽ കോളജ് റോഡിൽ മെഡിക്കൽ കോളജ് ബിഎസ്എൻഎൽ ഓഫീസിന് മുൻവശത്തായാണ് മാലിന്യങ്ങൾ തള്ളുന്നതു പതിവായിരിക്കുന്നത്. നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ പാന്പേഴ്സ് ഉപേക്ഷിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾ കടന്നു പോകുന്പോൾ ടയറിൽ നിന്ന് മാലിന്യങ്ങൾ തെറിച്ച് കാൽനടയാത്രക്കാരുടെ വസ്ത്രങ്ങളിൽ വീണതായും പരാതിയുണ്ട്. റോഡിന്റെ ചില ഭാഗത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ഭക്ഷണ അവശിഷ്്ടങ്ങളും, മതിലിനോട് ചേർന്ന് പ്ലാസ്റ്റിക് കവറിൽ മുന്തിയ ഇനം ഒഴിഞ്ഞ മദ്യക്കുപ്പിക്കളും ഉപേക്ഷിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം റോഡ് മുതൽ, പോസ്റ്റ് ഓഫീസ് റോഡ് വരെ വഴിവിളക്കുകൾ കത്താത്തതാണ് മാലിന്യങ്ങൾ തള്ളുന്നതിനു കാരണമെന്ന് നാട്ടുകാർ പറയുന്നു. വഴിവിളക്കുകൾ പ്രകാശ രഹിതമായിട്ട് മാസങ്ങൾ പിന്നിടുന്നു. റോഡ് സൈഡിൽ വിവിധ തരത്തിലുള്ള മാലിന്യങ്ങൾ വാഹനങ്ങളിൽകൊണ്ടുവന്ന്…
Read Moreപാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; കോട്ടയം മുണ്ടക്കയത്തെ ബേക്കറി വളഞ്ഞ് പാലക്കാട് പോലീസ്; സംഭവം അറിഞ്ഞ് ഞെട്ടി ബേക്കറി ഉടമയും സഹപ്രവർത്തകരും
മുണ്ടക്കയം: പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു മുണ്ടക്കയത്തെ ബേക്കറി ജീവനക്കാരന്റെ അറസ്റ്റ് കടയുടമയെയും സഹപ്രവർത്തകരെയും ഞെട്ടിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് പാലക്കാട് പോലീസ് ബേക്കറി ജീവനക്കാരൻ താമസിച്ചിരുന്ന മുണ്ടക്കയം ബിഎസ്എൻഎല്ലിനു എതിർവശത്തുള്ള കെട്ടിടം വളഞ്ഞ് ബേക്കറി ജീവനക്കാരനായ പാലക്കാട് സ്വദേശി സുബൈർ, ഇയാളുടെ സുഹൃത്തുക്കളായ നെൻമാറ സ്വദേശികളായ സലാം, ഇസ്ഹാക് എന്നിവരെ പിടികൂടിയത്. സുബൈർ മുണ്ടക്കയത്തെ ബേക്കറിയിൽ ജോലിക്ക് എത്തിയിട്ടു നാലുമാസം മാത്രമേ ആയിരുന്നുള്ളൂ. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന പ്രകൃതമായിരുന്നെന്നും, പോലീസ് ഇദ്ദേഹത്തെ പിടികൂടി എന്ന വാർത്ത ഞെട്ടിച്ചെന്നും സഹപ്രവർത്തകർ പറയുന്നു. ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സലാം, ഇസഹാക്ക് എന്നിവർ ഒളിവിൽ താമസിക്കാനായി മുണ്ടക്കയത്ത് എത്തുകയായിരുന്നുവെന്നാണ് വിവരം. ഇവർ മുണ്ടക്കയത്തെത്തി മണിക്കൂറുകൾക്കകം തന്നെ പോലീസ് പിടിയിലായി. എറണാകുളത്തുനിന്നും വരുന്പോൾ സലാം, ഇസ്ഹാഖ് എന്നിവർക്കൊപ്പം മറ്റൊരാൾകൂടി ഉണ്ടായിരുന്നതായും എന്നാൽ ഇയാൾ പോലീസ് പിടിയിൽ…
Read Moreവാതിൽ പൊതിഞ്ഞ് തേനീച്ചകൾ; ഒന്നുമറിയാതെ അവർ വാതിൽ തുറന്നിരുന്നെങ്കിൽ… കുട്ടികൾക്ക് രക്ഷകരായി അഗ്നിരക്ഷാസേന
കഴക്കൂട്ടം: വാതിലില്‍ തേനീച്ചകള്‍ കൂട്ടത്തോടെ വന്നുപറ്റിയതിനെ തുടർന്ന് വീട്ടിനുള്ളിൽ അകപ്പെട്ട കുട്ടികളെ അഗ്നിരക്ഷാസേന രക്ഷിച്ചു. നെടുമങ്ങാട് സ്വദേശി ആഷിക്കും കുടുംബവും മണ്വിളയ്ക്കടുത്ത് പുല്ലുകാട് കിഴക്കുംകരയില്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടിലാണ് തേനീച്ചകൾ വീട്ടുകാരെ കുടുക്കിയത്. കുട്ടികൾ വീട്ടിനുള്ളിൽ കയറി മുന്‍വാതില്‍ അടച്ചിട്ട് അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും കാട്ടുതേനീച്ചകള് വാതിലില്‍ പൊതിയുകയായിരുന്നു. കുട്ടികളുടെ കൂട്ടുകാര്‍ വീട്ടിൽ വന്നപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തേനീച്ചകളെ തുരത്തി.
Read Moreരഹസ്യ വിവരം വെറുതേയായില്ല… ക്ഷേത്ര പരിസരത്ത് തഴച്ച് വളർന്നത് കഞ്ചാവ് ചെടികൾ; 41 കിലോ കഞ്ചാവും മാൻ കൊമ്പും ഒളിപ്പിച്ച നിലയിലും
പൂനെ: മഹാരാഷ്ട്രയിലെ കാതർപുർ ഖുർദ് ഗ്രാമത്തിലെ ക്ഷേത്ര സമുച്ചയത്തിൽനിന്ന് 14 കഞ്ചാവ് കുറ്റിച്ചെടികൾ ഉൾപ്പെടെ 41 കിലോ കഞ്ചാവ് പോലീസ് പിടികൂടി. പൂനെയിൽ നിന്ന് 70 കിലോ മീറ്റർ അകലെയാണ് റെയ്ഡ് നടന്ന സ്ഥലം. കഞ്ചാവിന് പുറമേ മാനിന്റെ കൊമ്പും തോലും ഇവിടെ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയതെന്ന് ഷിരൂർ പോലീസ് അറിയിച്ചു. സംഭവത്തിൽ ബാബുറാം ദോഹ്ല എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷിരൂർ കോടതിയിലാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. രഹസ്യവിവരത്തെ തുടർന്നാണ് ഇവിടെ റെയ്ഡ് നടത്തിയതെന്നും പോലീസ് അറിയിച്ചു.
Read Moreവീടിനകത്ത് ഇരുന്നിട്ടും പട്ടി വെറുതേവിട്ടില്ല; മലയിൻകീഴിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് കടിയേറ്റു
കാട്ടാക്കട : മലയിൻകീഴിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് കടിയേറ്റു. 10 ഓളം നായ്ക്കളും ആക്രമണത്തിന് ഇരയായി. ഗോവിന്ദമംഗലം പെട്രോൾ പമ്പിലെ ജീവനക്കാരൻ പുഷ്പകുമാർ (52), പെരുമന കട്ടറക്കുഴി സ്വദേശി സെലിൻ (18), അരുവാക്കോട് സ്വദേശി വിനോദ് (32) എന്നിവർക്കാണ് കടിയേറ്റത്. ശനിയാഴ്ച രാത്രി ഏഴിന് പെട്രോൾ പമ്പിൽവച്ചാണ് പുഷ്പകുമാറിന്റെ കൈയിൽ പേപ്പട്ടികടിച്ചത്. വീടിനുള്ളിൽ എത്തിയാണ് പട്ടി സെലിനെ കടിച്ചത്. ഊരൂട്ടമ്പലം ജംഗ്ഷന് സമീപത്തെ റേഡിയോ പാർക്കിനു മുന്നിൽ ഉണ്ടായിരുന്ന പത്തോളം തെരുവുനായ്ക്കൾക്കും പേപ്പട്ടിയുടെ കടിയേറ്റു. സമീപത്തെ കുളത്തിൽ നിന്ന് വെള്ളം കുടിച്ച് കയറിയ പട്ടി കരിങ്കല്ലുകളിൽ കടിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർക്ക് സംശയമായത്. അതിനിടെ ഗോവിന്ദമംഗലത്ത് അടുത്തടുത്ത വീടുകളിലെ മുപ്പതോളം കോഴികളെ ചത്തനിലയിൽ കണ്ടെത്തിയത് നാട്ടുകാരിൽ പരിഭ്രാന്തിയുളവാക്കി. പേപ്പട്ടിയുടെ കടിയിൽ പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി, നെയ്യാറ്റിൻകര ഗവ. ആശുപത്രി, കാട്ടാക്കട ആശുപത്രി എന്നിവിടങ്ങളിൽ പ്രാഥമിക…
Read Moreആളില്ലാത്ത വീട്ടിൽ കയറിയ കള്ളന് ഒന്നും കിട്ടിയില്ല; കലിപ്പ് തീർത്ത് നശിപ്പിച്ചത് രണ്ടര ലക്ഷം രൂപയുടെ സാധനങ്ങൾ; സുരക്ഷിതമായി വച്ച സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുടമ
കാട്ടാക്കട: കാട്ടാക്കടയിൽ ആളില്ലാതിരുന്ന വീട്ടിൽ മോഷണ ശ്രമം. കാട്ടാക്കട മൊളിയൂർ സോപാനത്തിൽ രാധാകൃഷ്ണന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണശ്രമം നടന്നത്. വീടിന്റെ മുൻവശത്തെവാതിലിന്റെ പൂട്ട് പൊളിക്കാനുള്ള ശ്രമം പാളിയതോടെ വർക്ക് ഏരിയായുടെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് കട്ടിലുകളും മുറികളിലെ കബോർഡുകളും നശിപ്പിച്ചു. ഒരാഴ്ചയായി വീട്ടിൽ രാത്രിയിൽ ആളുകൾ ഉണ്ടായിരുന്നില്ല. പകൽ സമയം വീട്ടുടമസ്ഥൻ വന്നു പോയിരുന്നു.ശനിയാഴ്ച രാത്രി എട്ടിനുശേഷമാണ് വീട്ടുടമ ഇവിടെ നിന്നും പോയത്. ഇന്നലെ രാവിലെ എത്തിയപ്പോഴാണ് വാതിലുകൾ പൊളിച്ച കണ്ടെത്തിയത്. സ്വർണമോ പണമോ, ഗൃഹോപകരണങ്ങളോ ഒന്നും നഷ്ടപ്പെട്ടില്ലെങ്കിലും വാതിലുകളും പൂട്ടുകളും ഉൾപ്പടെ രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് വീട്ടുടമ രാധാകൃഷ്ണൻ പറഞ്ഞു. കാട്ടാക്കട പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.അന്വേഷണത്തിനിടെ ഡോഗ് സ്ക്വഡിനൊപ്പം ഓടുന്നതിനിടെ വീണ് കാട്ടാക്കട സ്റ്റേഷനിലെ എഎസ്ഐ സുനിലിന് പരിക്കേറ്റു . സിസിടിവി ദൃശ്യങ്ങൾ…
Read Moreഎസ്ഐയെ വെട്ടിക്കൊന്ന സംഘത്തിലെ ഒരു പ്രതിയ്ക്ക് പ്രായം 10 മറ്റൊരു പ്രതിയ്ക്ക് 17 ! നാലുപേര്‍ അറസ്റ്റില്‍…
പുതുക്കോട്ടയില്‍ ആടുമോഷ്ടാക്കളെ പിന്തുടര്‍ന്ന എസ്ഐ സി ഭൂമിനാഥനെ (50) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. 10, 17 വയസുള്ള കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. അല്‍പ്പ സമയത്തിനകം തന്നെ ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു അറസ്റ്റ്. അന്വേഷണത്തിന് വേണ്ടി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. പുതുക്കോട്ടയിലെ കീരനൂരിനടുത്ത് കളമാവൂര്‍ റെയില്‍വേ ഗേറ്റിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. നാവല്‍പ്പട്ടിനുസമീപം ബൈക്ക് പട്രോളിംഗിനിടെയാണ് രാത്രി രണ്ടുപേര്‍ ഇരുചക്രവാഹനത്തില്‍ ആടിനെ മോഷ്ടിച്ചുപോകുന്നത് കാണുന്നത്. പ്രദേശത്ത് ആടുമോഷണം പതിവായതിനാല്‍ ഇവരെ പിടികൂടാന്‍ ഭൂമിനാഥനും മറ്റൊരു പോലീസുകാരനും ബൈക്കില്‍ രണ്ടുവഴികളിലായി പിന്തുടര്ന്നു.…
Read Moreപരസ്പരം വെട്ടി സിപിഎമ്മും കോൺഗ്രസും; നാലുപേർക്ക് പരിക്ക് ; കണ്ണാടിച്ചാലിലെ രക്തപുഴയ്ക്ക് പിന്നിലെ കാരണം ഇതാണ്…
കൂത്തുപറമ്പ്: ചെറുവാഞ്ചേരി കണ്ണാടിച്ചാലിൽ സിപിഎം-കോൺഗ്രസ് സംഘർഷം. നാലു പേർക്ക് പരിക്കേറ്റു.സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാന പ്രകാരം ഇന്നു വൈകുന്നേരം ആറു വരെ ചെറുവാഞ്ചേരി വില്ലേജിൽ ഹർത്താൽ. ഇന്നലെ രാത്രി പത്തോടെ പൂവത്തൂർ കണ്ണാടിച്ചാലിൽ ആണ് സംഭവം. കോൺഗ്രസ് ചെറുവാഞ്ചേരി മണ്ഡലം പ്രസിഡന്റ് ബിനു പാറായി (42), യൂത്ത് കോൺഗ്രസ് പാട്യം മണ്ഡലം പ്രസിഡന്റ് വി.പി.രാഹുൽ (27) എന്നിവർക്കും ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അതുൽ പാലയാട് (26), യൂണിറ്റ് ഭാരവാഹി കൊട്ടയോടൻ ഹൗസിൽ വിഷ്ണു (24) എന്നിവർക്കുമാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ ആറു കൊടിമരങ്ങൾ നശിപ്പിച്ചതിനെതിരെ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നുവെന്നും ഇതിന്റെ തുടർച്ചയായി ഇന്നലെ സിപിഎം പ്രവർത്തകർ ആയുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നുവെന്ന് മണ്ഡലം പ്രസിഡന്റ് ബിനു പാറായി പറഞ്ഞു. അതേസമയം, സിപിഎം സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിമരം കോൺഗ്രസ് പ്രവർത്തകർ എടുത്തുകൊണ്ടു പോയതായും ഇതേത്തുടർന്ന് ഉണ്ടായ സംഘർഷത്തിൽ…
Read More