ഏക സിവിൽ കോഡ്; സെമിനാറില്‍ കോൺഗ്രസിനെ ക്ഷണിക്കില്ല, സിപിഐ പങ്കെടുക്കുമെന്ന് എം.വി. ഗോവിന്ദന്‍

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരേ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ലെന്നും സെമിനാറിൽ സിപിഐ പങ്കെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഏക സിവിൽ കോഡിനെതിരേ കോൺഗ്രസ്‌ കൃത്യമായ നിലപാട് പറയട്ടെ.ഇപ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ കോൺഗ്രസിന് വ്യത്യസ്ത അഭിപ്രായങ്ങളാണ്. കോൺഗ്രസ് ജനസദസ് നടത്തുന്നത് കേരളത്തിലാണ്. ഏക സിവിൽ കോഡിനെതിരേ എന്തെങ്കിലും തരത്തിലുള്ള നീക്കം നടത്താൻ അവരുടെ അഖിലേന്ത്യാ നേതൃത്വം തയാറുണ്ടോ. ജമാഅത്ത് ഇസ് ലാമിയും കോൺഗ്രസും ചേർന്ന് ഐക്യ പ്രസ്ഥാനം നടത്തുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.

Read More

വിദ്യാര്‍ഥിനികള്‍ പോലീസ് സ്‌റ്റേഷനില്‍ ! പോക്‌സോ കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍; ഇയാള്‍ക്കെതിരേ വേറെ സ്‌റ്റേഷനിലും കേസ്…

വയനാട്ടില്‍ പോക്സോ കേസില്‍ അധ്യാപകന്‍ പിടിയില്‍. പുത്തൂര്‍വയല്‍ സ്വദേശി ജോണി(50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കായിക അധ്യാപകനെതിരേ അഞ്ച് വിദ്യാര്‍ഥിനികള്‍ പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കായിക അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരേ നേരത്തെ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലും പോക്സോ കേസ് ഉള്ളതായി കണ്ടെത്തി.

Read More

ഐസിയുവിലെ പീഡനം ! റിപ്പോര്‍ട്ട് നല്‍കാതെ തുടര്‍ച്ചയായി ഒളിച്ചു കളിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ്

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവില്‍ യുവതി പീഡനത്തിനിരയായ കേസില്‍ റിപ്പോര്‍ട്ട് നല്‍കാതെ തുടര്‍ച്ചയായി ഒളിച്ചു കളിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി. വനിത കമ്മീഷന് ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയില്ല. പീഡനത്തിനിരയായ യുവതിയെ സ്വാധീനിച്ചവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. പരാതിക്കാരി സിറ്റിംഗിന് വന്ന് രണ്ട് തവണയും മടങ്ങിപ്പോയി. മെഡിക്കല്‍ കോളേജിനോട് റിപ്പോര്‍ട്ട് നല്‍കാത്തതില്‍ വിശദീകരണം തേടി വീണ്ടും നോട്ടീസയയ്ക്കുമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. മെഡിക്കല്‍ കോളേജിന്റെ നടപടി ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വനിത കമ്മീഷന്‍ അറിയിച്ചു. പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ മാസം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുന്ദമംഗലം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. പീഡന പരാതി ഇല്ലാതാക്കാന്‍ അഞ്ച് വനിതാ ജീവനക്കാര്‍ ചേര്‍ന്ന് അതിജീവിതയ്ക്കുമേല്‍ ഭീഷണി, സമ്മര്‍ദ്ദം എന്നിവ നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അതിജീവിത മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി…

Read More

തൊപ്പി വീണ്ടും ഊരിച്ച് പോലീസ്; യൂട്യൂബിലൂടെ അവഹേളിച്ചെന്ന് പരാതി;  മുഹമ്മദ് നിഹാദ് വീണ്ടും അറസ്റ്റിൽ

കണ്ണൂർ: തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബര്‍ മുഹമ്മദ് നിഹാദ് വീണ്ടും അറസ്റ്റിൽ. യൂട്യൂബിലൂടെ അവഹേളിച്ചെന്ന പരാതിയിൽ ശ്രീകണ്ഠപുരം പോലീസാണ് മുഹമ്മദ് നിഹാദിനെ അറസ്റ്റ് ചെയ്തത്. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ശ്രീകണ്ഠപുരം തുമ്പേനി കൊല്ലറക്കല്‍ സജി സേവ്യറിന്‍റെ പരാതിയിലാണ് അറസ്റ്റ്. കമ്പിവേലി നിർമിച്ചു വിൽപ്പന നടത്തുന്ന സജി സേവ്യറിനെ യൂട്യൂബിലൂടെ നിരന്തരം അവഹേളിച്ചെന്നാണ് കേസ്. കമ്പിവേലി നിർമിച്ച് നല്‍കിയ സ്ഥലത്ത് സ്ഥാപിച്ച ബോര്‍ഡില്‍നിന്ന് സജി സേവ്യറിന്‍റെ നമ്പര്‍ ശേഖരിച്ച് മൊബൈല്‍ ഫോണില്‍ വിളിച്ച മുഹമ്മദ് നിഹാദ് മോശമായി അശ്ലീലസംഭാഷണം നടത്തി.  അതിന്‍റെ വിഡിയോ പകര്‍ത്തി യൂട്യൂബിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനുപിറകെ തൊപ്പിയുടെ അനുയായികളായ നിരവധിപേര്‍ സജി സേവ്യറിനെ വിളിച്ച് അശ്ലീലം പറയാന്‍ തുടങ്ങി. തുടര്‍ന്ന് കഴിഞ്ഞ അഞ്ചിന് സജി സേവ്യര്‍ ശ്രീകണ്ഠപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Read More

കൂടുതല്‍ വിശദീകരണമൊന്നും വേണ്ട ! പിവി അന്‍വറില്‍ നിന്ന് മിച്ചഭൂമി തിരിച്ചുപിടിക്കുന്നതില്‍ വിശദീകരണത്തിന് സമയം വേണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി ഹൈക്കോടതി…

പി വി അന്‍വര്‍ എംഎല്‍എക്കെതിരായ കേസിലെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ വിശദീകരണത്തിന് സര്‍ക്കാരിന് കൂടുതല്‍ സമയം അനുമതിക്കാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഭൂപരിഷ്‌കരണ നിയമം ലംഘിച്ചു പി.വി അന്‍വറും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചു പിടിക്കണമെന്ന ഉത്തരവു നടപ്പാക്കിയില്ലെന്ന ഹര്‍ജിയിലാണ് നടപടി. അടുത്ത ചൊവ്വാഴ്ചക്കകം വിശദീകരണം നല്‍കണമന്ന് ജസ്റ്റിസ് രാജവിജയരാഘവന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കോടതി അലക്ഷ്യ ഹര്‍ജിയില്‍ വിശദീകരണത്തിന് കൂടുതല്‍ സമയം വേണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കുറഞ്ഞത് 10 ദിവസമെങ്കിലും റിപ്പോര്‍ട്ട് നല്‍കാന്‍ സാവകാശം വേണമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍, ഭൂമി തിരിച്ചു പിടിക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പിവി അന്‍വറും കുടുംബവും കൈവശവെച്ച മിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി 2017ല്‍ ലാന്‍ഡ് ബോര്‍ഡിനും താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും നിര്‍ദേശം നല്‍കിയിരുന്നു.…

Read More

കോഴിക്കോട്ട് യുവതി മരിച്ച നിലയില്‍ ! ജീവനൊടുക്കിയത് ഭര്‍തൃവീടിന്റെ സമീപത്തെ വീട്ടുകാരുടെ കുളിമുറിയില്‍

നാദാപുരം തൂണേരി നാദാപുരം തൂണേരി കോടഞ്ചേരിയില്‍ ഭര്‍തൃവീടിനു സമീപത്തുള്ള വീട്ടുകാരുടെ കുളിമുറിയില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വളയം നിറവുമ്മല്‍ സ്വദേശിനിയും കോടഞ്ചേരി വടക്കയില്‍ സുബിയുടെ ഭാര്യയുമായ അശ്വതി (25)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അയല്‍വാസിയായ അധ്യാപകന്റെ വീടിന്റെ കുളിമുറിയുടെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ട് അദ്ദേഹം ചെന്നു നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ അശ്വതിയെ കണ്ടെത്തിയത്. നാദാപുരം പോലീസ് എത്തി തുടര്‍നടപടികള്‍ നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. മകന്‍:നൈനിക്.

Read More

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ; ബംഗാളിൽ തൂത്തുവാരി തൃണമൂൽ കോൺഗ്രസ്

കോൽക്കത്ത: പശ്ചിമബംഗാളിൽ നടന്ന പഞ്ചായത്തു തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നിൽ. ആകെയുള്ള 928 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ 793 ഇടത്തും ലീഡ് ചെയ്യുന്നത് തൃണമൂലാണ്. ബിജെപി-22, കോണ്‍ഗ്രസ്-6, സിപിഎം-1 എന്നിങ്ങനെയാണ് ലീഡ് നില. ആകെയുള്ള 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 38,118 ഇടത്തും തൃണമൂലാണ് ലീഡ് ചെയ്യുന്നത്. ബിജെപി-5779, കോണ്‍ഗ്രസ്-1066, സിപിഎം-1713 സീറ്റുകളിലുമാണ് മുന്നില്‍. പഞ്ചായത്ത് സമിതികളില്‍ ആകെയുള്ള 9730 സീറ്റുകളിൽ 8062 ഇടത്തും തൃണമൂലാണ് മുന്നില്‍. ബിജെപി-769, കോണ്‍ഗ്രസ്-133, സിപിഎം-129 എന്നിങ്ങനെയാണ് ലീഡ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 90 ശതമാനത്തില്‍ അധികം സീറ്റുകളും തൃണമൂല്‍ പിടിച്ചിരുന്നു. മുഖ്യമന്ത്രി മമതാ ബാനർജി നയിക്കുന്ന തൃണമൂല്‍ ഇത്തവണയും വലിയ വിജയം ആവര്‍ത്തിക്കുമെന്ന തരത്തിലുള്ള സൂചനകളാണ് വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തില്‍ പുറത്തുവരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തൃണമൂൽ കോൺഗ്രസ്, ബിജെപി,…

Read More

‘കണക്കുകൾ സത്യം പറയുന്നു’..! എം. പി ഫണ്ട് ചെലവാക്കുന്നതിൽ ഒന്നാമതെന്ന  ചാഴികാടന്‍റെ പ്രചാരണം തട്ടിപ്പെന്ന്  യുഡിഎഫ്

കോട്ടയം: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചശേഷം എല്‍ഡിഎഫിലേക്കു കൂറുമാറിയ തോമസ് ചാഴികാടൻ എംപി ഫണ്ട് ചെലവഴിക്കുന്നതില്‍ താനാണ് സംസ്ഥാനത്തെ ഒന്നാമനെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍. വ്യാജപ്രചാരണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനായി കൃത്യമായ കണക്കുകള്‍ അടങ്ങുന്ന ബോര്‍ഡ് കോട്ടയം തിരുനക്കര ഗാന്ധി സ്‌ക്വയറിനു സമീപം യുഡിഎഫിന്‍റെ നേതൃത്വത്തില്‍ സ്ഥാപിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തിലുടനീളം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയില്‍ കോടതി ഉത്തരവു പോലും കാറ്റില്‍പറത്തി തനിക്ക് വോട്ടു ചെയ്ത ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഫണ്ട് (9.5 കോടി) നേടിയെടുത്തതു കൊല്ലം എംപി എം.കെ. പ്രേമചന്ദ്രനാണെന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ 7 കോടി രൂപ വാങ്ങി 7 കോടി രൂപ ചെലവഴിച്ച…

Read More

പതിനൊന്നുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് ജീവിതാന്ത്യം വരെ തടവ് ! 5.50 ലക്ഷം രൂപ പിഴയും

പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് ജീവിതാന്ത്യം വരെ കഠിന തടവും പിഴയും വിധിച്ച് കോടതി. ഞാറയ്ക്കല്‍ വെളിയത്താംപറമ്പ് ബീച്ചില്‍ വട്ടത്തറ വീട്ടില്‍ ബിജു ഫ്രാന്‍സിസിനെ(41)യാണ് എറണാകുളം പോക്സോ കോടതിയാണ് ശിക്ഷിച്ചത്. 5.50 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. നാല് വകുപ്പുകളില്‍ നാല് ജീവപര്യന്തം കഠിന തടവും ആറ് വകുപ്പുകളില്‍ 15 വര്‍ഷം തടവുമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെങ്കിലും ബിജു ശിഷ്ടകാലം മുഴുവന്‍ ജയിലില്‍ കഴിയണമെന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണം. ഇതിനു പുറമേ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നടപടിയെടുക്കാനും പോക്സോ കോടതി ജഡ്ജി കെ. സോമന്‍ വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പോക്സോ, ഇന്ത്യന്‍ ശിക്ഷാ നിയമങ്ങളിലെ പത്ത് വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്. 2018 ഓഗസ്റ്റ് മുതല്‍ 2019 ജനുവരി വരെയുള്ള കാലത്ത് പെണ്‍കുട്ടിയെ…

Read More

ഭർത്താവിന്‍റെ വിവാഹേതര ബന്ധം; മഹാരാഷ്ട്രയിൽ മകന്‍റെ സഹായത്തോടെ ഭർത്താവിനെ ഭാര്യ കൊന്നു

മുംബൈ: മഹാരാഷ്ട്രയിൽ മകന്‍റെ സഹായത്തോടെ ഭർത്താവിനെ ഭാര്യ കൊന്നു. പതാർഡി മേഖലയിലാണ് സംഭവം.ഭർത്താവിന്‍റെ വിവാഹേത ബന്ധവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്കേറ്റത്തിനിടെ 20കാരനായ മകന്‍റെ സഹായത്തോടെ കല്ലുകൊണ്ട് ഇടിച്ചാണ് ഇവർ ഭർത്താവിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും യുവതിയെയും മകനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

Read More