തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂണിയൻ ഭാരവാഹിപ്പട്ടികയിൽ എസ്എഫ്ഐ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ നടപടി ഉണ്ടാകാൻ സാധ്യത. പ്രിൻസിപ്പലിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായാണ് സർവകലാശാല വിലയിരുത്തുന്നത്. കാട്ടാക്കട കോളേജ് പ്രിൻസിപ്പലിനോട് മുഴുവൻ രേഖകളുമായി ഹാജരാകാൻ കേരള സർവകലാശാല വൈസ് ചാൻസിലർ നിർദ്ദേശിച്ചിരുന്നു. പ്രിൻസിപ്പൽ ഹാജരാക്കുന്ന രേഖകളിൽ വിശദമായ പരിശോധന ഉണ്ടാകും. ശനിയാഴ്ച വൈസ് ചാൻസലർക്ക് മുൻപാകെ നേരിട്ട് ഹാജരായി പ്രിൻസിപ്പൽ വിശദീകരണം നൽകണം.വിവാദത്തെ തുടർന്ന് കേരള സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. മാറ്റിവച്ച സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് തീയതിയും സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനിക്കും. 20നാണ് സിൻഡിക്കേറ്റ് യോഗം. സംഭവത്തിൽ സർവകലാശാല അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡിസംബർ 12നാണ് ഇവിടെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടന്നത്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) സ്ഥാനത്തേക്ക് എസ്എഫ്ഐ പാനലിലെ ആരോമലും അനഘയുമാണ് ജയിച്ചത്. എന്നാൽ കൗൺസിലർമാരുടെ പേരുകൾ കോളജിൽനിന്ന് യൂണിവേഴ്സിറ്റിയിലേക്ക്…
Read MoreCategory: Loud Speaker
പൊന്നിൻ കുടം വച്ച് തൊഴുതു..! കർണാടക കോൺഗ്രസ് എംഎൽഎമാർ ക്ഷേത്ര ദർശനത്തിന് തളിപ്പറമ്പിൽ
തളിപ്പറമ്പ്: കർണാടകയിലെ കോൺഗ്രസ് എംഎൽഎമാർ തളിപ്പറമ്പിൽ ക്ഷേത്ര ദർശനം നടത്തി മടങ്ങി. കർണാടകത്തിലെ സീനിയർ കോൺഗ്രസ് നേതാവും ദവാൻഗരെ നോർത്ത് എംഎൽഎയുമായ എസ്. എസ്.മല്ലികാർജുനയുടെ നേതൃത്വത്തിൽ എം എൽ എ മാർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വച്ച് തൊഴുതു. മുൻ ഉപ മുഖ്യമന്ത്രിയും കർണാടക പ്രദേശ് കോൺഗ്രസ് മുൻ പ്രസിഡന്റുമായ ജി.പരമേശ്വര എംഎൽഎ ഉൾപ്പെടയുള്ളവരുടെ പേരിലും പൊന്നിൻ കുടം വച്ച് തൊഴുതു. പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും നേതാക്കൾ സന്ദർശിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ ദാമോദരൻ, പി.എം. പ്രേംകുമാർ, കെ.വി.സുരാഗ്, എ.കെ. രാജേഷ്, ഡോ. പ്രകാശ്, പ്രഭാകരൻ എന്നിവർ കൂടെയുണ്ടായിരുന്നു.
Read Moreജെല്ലിക്കെട്ട് തമിഴ് ജനതയുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗം; ജെല്ലിക്കെട്ടിന് നിരോധനമില്ല; ഹര്‍ജി തള്ളി സുപ്രീം കോടതി
ന്യൂഡല്‍ഹി: ജെല്ലിക്കെട്ടിന് നിരോധനമില്ല. തമിഴ് ജനതയുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ് ജെല്ലിക്കെട്ടെന്ന് കോടതി. ജെല്ലിക്കെട്ട് നിരോധനത്തെ മറികടക്കാന്‍ തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര സര്‍ക്കാരുകൾ കൊണ്ടുവന്ന നിയമ ഭേദഗതിക്കെതിരേ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളിലാണ് ജസ്റ്റീസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വിധി പറഞ്ഞത്. നിയമനിര്‍മാണത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. സംസ്ഥാനങ്ങളുടെ ജെല്ലിക്കെട്ടിലെ നിയമഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു. നിയമം നിര്‍മിക്കാനുള്ള അധികാരം നിയമസഭകൾക്കുണ്ടെന്നും, ഭേദഗതി രാഷ്ട്രപതി അംഗീകരിച്ചാതാണെന്നും കോടതി നിരീക്ഷിച്ചു. 2014ല്‍ സുപ്രീം കോടതി ഈ കായിക വിനോദം നിരോധിച്ചിരുന്നു. മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന കാരണം ചൂണ്ടിക്കാട്ടി മലയാളിയായ ജസ്റ്റീസ് കെ.എസ്. രാധാകൃഷ്ണന് അധ്യക്ഷനായ ബെഞ്ചാണ് ജെല്ലിക്കെട്ട് നിരോധിച്ചത്. എന്നാല്‍ നിരോധനത്തെ മറികടക്കാന്‍ 2017ല്‍ തമിഴ്നാട് നിയമഭേദഗതി പാസാക്കി. സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ് ജെല്ലിക്കെട്ട്. അതുകൊണ്ട് തന്നെ ഭരണഘടയുടെ അനുച്ഛേദം 29(1) അനുസരിച്ച്…
Read Moreസിദ്ധരാമയ്യ തന്നെ കർണാടക മുഖ്യമന്ത്രി; ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ശനിയാഴ്ച
ന്യൂഡൽഹി: കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകി നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യാഴാഴ്ച രാവിലെ തീരുമാനം മാധ്യമങ്ങളോട് പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇന്നു വൈകിട്ട് ഏഴിന് ബംഗളൂരുവിൽ ചേരുന്ന നിയമസഭാകക്ഷിയോഗം സിദ്ധരാമയ്യയെ നേതാവായി തെരഞ്ഞെടുക്കും. സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താനും തീരുമാനമായി. എല്ലാ എംഎൽഎമാരോടും യോഗത്തിനെത്താൻ ഡി.കെ. ശിവകുമാർ നിർദേശം നൽകി. വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനവും ഇരുപക്ഷവും തമ്മിലുള്ള സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് വിവരം.
Read Moreതിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക് ! 50 ശതമാനം പൊള്ളല്‍…
വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. നഗരൂര്‍ കടവിള പുല്ലുതോട്ടം നാണിനിവാസില്‍ ഗിരിജ സത്യനാ(59)ണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഈ സമയം വീട്ടില്‍ വീട്ടമ്മ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിന് പുറത്തുനില്‍ക്കുകയായിരുന്ന ഗിരിജ എല്‍പിജി ഗ്യാസിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുറകു വശത്ത് അടുക്കളവാതില്‍ തുറന്ന് അകത്ത് കടന്നപ്പോള്‍ ഉഗ്ര ശബ്ദത്തോടെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ഗിരിജയെ കണ്ടെത്തുകയായിരുന്നു. വീട്ടിലെ ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ പൂര്‍ണമായും പൊട്ടിത്തകര്‍ന്ന് കത്തിയമര്‍ന്നു. ഉടന്‍ തന്നെ ആറ്റിങ്ങല്‍ അഗ്നിരക്ഷാ യൂണിറ്റില്‍ അറിയിക്കുകയും സ്റ്റേഷന് ഓഫിസര്‍ ജിഷാജ്, അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ മനോഹരന്‍പിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ അഗ്നിരക്ഷാസംഘം സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റ ഗിരിജാ സത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവര്‍ക്ക് 50 ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്. അതേസമയം…
Read Moreകോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ ആൾമാറാട്ടം: പരാതി നൽകി കെഎസ്യു
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥിക്ക് പകരം ആൾമാറാട്ടം നടത്തി സംഘടനാ നേതാവിനെ തിരുകിക്കയറ്റിയ എസ്എഫ്ഐയുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. ആൾമാറാട്ടത്തിനും കൃത്രിമം നടത്തിയതിനും കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്കെഎസ്യു സംസ്ഥാന പോലീസ് മേധാവിക്കും യൂണിവേഴ്സിറ്റി രജിസ്ട്രാർക്കും പരാതി നൽകി. സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ ഇടപെടലിന്റെ ഭാഗമായാണ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച ആളിന് പകരം മത്സരിക്കാത്ത പാർട്ടിക്കാരനെ തിരുകി കയറ്റിയതെന്നും അലോഷ്യസ് പറഞ്ഞു. ഭരണത്തിന്റെ തണലിൽ എന്തും ചെയ്യാമെന്ന ധാർഷ്ട്യമാണ് സിപിഎമ്മും എസ്എഫ്ഐയും വച്ച് പുലർത്തുന്നത്. പൊതുസമൂഹത്തോട് മാപ്പ് പറയാൻ എസ്എഫ്ഐ തയാറാകണമെന്നും അലോഷ്യസ് വ്യക്തമാക്കി. അട്ടിമറിക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി കെഎസ്യു മുന്നോട്ട് പോകുമെന്നും അലോഷ്യസ് പറഞ്ഞു. ഡിസംബർ 12നാണ് ഇവിടെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടന്നത്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) സ്ഥാനത്തേക്ക്…
Read Moreയാത്രക്കാർക്ക് ടിക്കറ്റ് നല്‍കിയില്ലെങ്കിൽ ഇനി പണിപാളും; കെഎസ്ആർടിസി കണ്ടക്ടർമാർക്ക് പിഴയായി അടയ്ക്കേണ്ടത് ഭാരിച്ച തുക
ചാത്തന്നൂർ : കെഎസ്ആർടിസിയിലെ കണ്ടക്ടർമാർക്ക് വലിയ പിഴയാണ് പുതിയ ശിക്ഷയായി നിശ്ചയിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ടിക്കറ്റ് നല്‍കിയില്ലെങ്കിൽ ഭാരിച്ചതുകയാണ് ജീവനക്കാർ ശിക്ഷാ തുകയായി അടയ്ക്കേണ്ടത്. ഇതുവരെ ഇത്തരം കേസുകളിൽ കണ്ടക്ടർമാർക്ക് സസ്പെൻഷൻവരെയായിരുന്നു ശിക്ഷ. പിഴ ഒടുക്കേണ്ടിയിരുന്നില്ല.പുതിയ ഉത്തരവ് പ്രകാരം 30 – ൽ താഴെ യാത്രക്കാരുള്ള ബസിൽ ഒരാൾക്ക് ടിക്കറ്റ് കൊടുത്തില്ലെങ്കിൽ 5000 രൂപയാണ് പിഴ. 31 മുതൽ 47 യാത്രക്കാരുള്ള ബസാണെങ്കിൽ പിഴത്തുക 3000 . 65 വരെ യാത്രക്കാരുണ്ടെങ്കിൽ 2000 രൂപയാണ്. 65-ൽ കൂടുതൽ യാത്രക്കാരാണെങ്കിൽ 1000 രൂപ പിഴയടയ്ക്കണം. ബസുകളിൽ, പ്രത്യേകിച്ച് ദീർഘദൂര സർവീസുകളിൽ യാത്രക്കാരിൽ നിന്നും പണം വാങ്ങിയിട്ട് ടിക്കറ്റ് കൊടുക്കാത്ത സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. കുറെയേറെ പരിശോധനകളിൽ പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇഷ്ടക്കാരെയും വേണ്ടപ്പെട്ടവരെയും സൗജന്യമായി കൊണ്ടുപോകുന്നതും പിടിക്കപ്പെട്ടിട്ടുണ്ട്.സ്റ്റോപ്പിൽ നിന്നും യാത്രക്കാർ കൈ കാണിച്ചാൽ ബസ് നിർത്തിയില്ലെങ്കിലും സ്റ്റോപ്പിൽ ഇറക്കിയില്ലെങ്കിലും, യാത്രക്കാരോട് അപമര്യാദയായി പെരുമാറിയാലും…
Read Moreപൊന്നമ്പലമേട്ടില്‍ അതിക്രമിച്ചുകയറി പൂജ; എല്ലാത്തിനും ഒത്താശ വനംവകുപ്പിന്റേത്; പിടിയിലായത് കെഎഫ്ഡിസി ജീവനക്കാര്‍
പത്തനംതിട്ട; നിയന്ത്രിത മേഖലയായ പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറാന്‍ അനുമതി നല്‍കിയത് വനംവകുപ്പ് ജീവനക്കാരെന്ന് സൂചന. വിഷയം കേരള വനംവികസന കോര്പറേഷന് ജീവനക്കാരുടെ തലയില്‍ കെട്ടിവച്ച് തടിയൂരാന്‍ ശ്രമിക്കുകയാണ് വനംവകുപ്പ്. വനംവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്താന്‍ തങ്ങള്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നാണ് വനപാലകര്‍ പറയുന്നത്. പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍പെട്ട പൊന്നമ്പലമേട്ടിലേക്കുള്ള വഴി ഗേറ്റിട്ട് അടച്ചിരിക്കുകയാണ്. വനംവകുപ്പ് ചെക്ക് പോസ്റ്റിലാണ് ഇതിന്റെ താക്കോല്‍ സൂക്ഷിക്കുന്നത്. തൃശൂര്‍ സ്വദേശി ശബരിമല ശാന്തിക്കാരുടെ സഹായിയുമായിരുന്ന നാരായണന് നമ്പൂതിരിയും ഒമ്പതംഗ സംഘവുമാണ് കഴിഞ്ഞ തിങ്കളാഴ്ച പൊന്നമ്പലമേട്ടില്‍ എത്തിയത്. ഇവര്‍ ഇവിടെ പൂജ നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെയാണ ്സംഭവം വിവാദമായത്. ഇന്നലെ നാരായണന് നമ്പൂതിരി ഇതു സ്ഥിരീകരിച്ചതോടെയാണ് നടപടികള്‍ ആരംഭിച്ചത്. കെഎഫ്ഡിസി ഗവി ഡിവിഷനിലെ സൂപ്പര്‍വൈസര്‍ രാജേന്ദ്രന് കറുപ്പയ്യ, വര്‍ക്കര്‍ സാബു മാത്യു എന്നിവരെ ഇന്നലെ വൈകുന്നേരം…
Read Moreഅടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം ! കരിപ്പൂരില്‍ യുവതി പിടിയില്‍…
അടിവസ്ത്രത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ യുവതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസിന്റെ പിടിയില്‍. ജിദ്ദയില്‍ നിന്നെത്തിയ കുന്നമംഗലം സ്വദേശിനി ഷബ്നയാണ് പിടിയിലായത്. 1.17 കോടി രൂപ വിലമതിക്കുന്ന 1884 ഗ്രാം സ്വര്‍ണമാണ് ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം പാക്കറ്റുകളിലാക്കി ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് യുവതിയെ പിടികൂടുകയായിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യുവതിയെ പോലീസ് സംഘം കാത്തിരുന്നാണ് പിടികൂടിയത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ യുവതി സ്വര്‍ണമില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് യുവതിയുടെ ലഗേജും ഹാന്‍ഡ് ബാഗും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഇവരുടെ കാറിന്റെ ഡോറില്‍ നിന്നും സ്വര്‍ണമിശ്രിതം കണ്ടെത്തി. സ്വര്‍ണക്കടത്തു സംഘത്തിന്റെ കാരിയറായി പ്രവര്‍ത്തിക്കുന്നയാളാണ് ഷബ്നയെന്നാണ് വിവരം.
Read Moreടോയ്ലറ്റില് നിറയെ ഉപയോഗിച്ച് ഉപേക്ഷിച്ച ഗര്‍ഭ നിരോധന ഉറകള്‍ ! സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് പീഡിപ്പിച്ചത് 18 വിദ്യാര്‍ഥിനികളെ…
18 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സ്കൂള്‍ അദ്ധ്യാപകന് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. കമ്പ്യൂട്ടര്‍ അദ്ധ്യാപകനായ പ്രതിക്കൊപ്പം നിന്നതിന് സ്കൂള്‍ ഹെഡ്മാസ്റ്ററിനും ഒരു ടീച്ചര്‍ക്കുമെതിരേ കേസെടുത്തതായും പോലീസ് പറഞ്ഞു. മൂന്ന് പ്രതികള്‍ക്കുമെതിരെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം, പോക്സോ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഷാജഹാന്‍പൂരിലെ തില്‍ഹാര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ശിശുക്ഷേമ സമിതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പോലീസ് സൂപ്രണ്ട് എസ് ആനന്ദ് പറഞ്ഞു. കമ്പ്യൂട്ടര്‍ അധ്യാപകന് തന്റെയും മറ്റ് വിദ്യാര്‍ത്ഥികളെയും ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കാറുണ്ടെന്ന് ഒരു വിദ്യാര്‍ത്ഥിനി രക്ഷിതാവിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ മറ്റ് വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളെയും കൂട്ടി സ്കൂളില്‍ എത്തി. ഇവര്‍ നടത്തിയ പരിശോധനയില്‍ ടോയ്ലറ്റില് നിന്ന് ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ കണ്ടെടുക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
Read More