എന്നാലും ഇത് എന്തൊരു അത്ഭുതം! സോഷ്യല്‍ മീഡിയയില്‍ വൈറലായ് മനുഷ്യമുഖമുള്ള നായ

മനുഷ്യരുടെ ഏറ്റവും പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങളിലൊന്നാണ് നായ. സോഷ്യല്‍ മീഡിയയില്‍ നായ്ക്കള്‍ക്കായി പ്രത്യേകം പേജുകള്‍വരെ ഉണ്ട്. നായ്ക്കളുടെ പലതരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. എന്നാല്‍ ഇങ്ങനെ ഒരു സംഭവം ആദ്യമായായിരിക്കും കേൾക്കുന്നത്. മനുഷ്യന്‍റെ മുഖത്തോട് വളരെയധികം സാദൃശ്യം തോന്നുന്ന ഒരു നായയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചിത്രം വൈറലായതോടെ നിരവധിപേരാണ് ഈ സാദൃശ്യത്തെക്കുറിച്ച് കമന്‍റുമായി എത്തിയിരിക്കുന്നത്. മറ്റ് ചിലര്‍ നായയക്ക് തങ്ങള്‍ക്ക് പരിചയമുള്ള പലരുടെയും മുഖവുമായി സാദൃശ്യമുണ്ടെന്ന് പറഞ്ഞും രംഗത്തെത്തി. ചിലര്‍ നായയക്ക് മനുഷ്യന്‍റെ മുഖഖമാണെന്ന് അഭിപ്രായപ്പെട്ടു. മറ്റ് ചിലര്‍ മനുഷ്യന്‍റെത് പോലെയാണ് നായയുടെ കണ്ണുകളെന്നും പറഞ്ഞു. സെലിബ്രിറ്റികളുമായും നായയുടെ മുഖത്തെ താരതമ്യപ്പെടുത്തിയവരുമുണ്ട്. ഡെസ്ജാര്‍ഡിന്‍സ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ നായ. യോഗി എന്നാണ് ഈ നായയുടെ പേര്. തന്‍റെ നായയ്ക്ക് ചിത്രത്തില്‍ ഇത്തരത്തില്‍ മനുഷ്യന്‍റെ മുഖ സാദൃശ്യം വന്നത് തികച്ചും യാദൃച്ഛികമാകാമെന്നും മറ്റ് നായ്ക്കുട്ടികളെയും…

Read More

25 കോടി വില വരുന്ന കിംഗ് ഫിഷര്‍ ബിയര്‍ പിടിച്ചെടുത്തു ! നശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് എക്‌സൈസ് വകുപ്പ്

കര്‍ണാടകയില്‍ 25 കോടി രൂപ വില വരുന്ന കിങ്ഫിഷര്‍ ബിയര്‍ എക്സൈസ് വകുപ്പ് പിടിച്ചെടുത്തു. കെമിക്കല്‍ ടെസ്റ്റില്‍ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബിയര്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ബിയറുകള്‍ നശിപ്പിച്ചു കളയാന്‍ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മൈസൂരു ജില്ലയിലെ നനഞ്ചന്‍ഗുഡിയിലെ യുണൈറ്റഡ് ബ്രൂവറീസില്‍ നിര്‍മ്മിച്ച കിങ് ഫിഷര്‍ ബിയറിന്റെ സ്ട്രോങ്, അള്‍ട്രാ ബ്രാന്‍ഡുകളുടെ 7സി, 7ഇ ബാച്ചുകളിലെ ബിയറുകളാണ് നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരിശോധനയില്‍, ബിയര്‍ മനുഷ്യ ഉപയോഗത്തിന് യോജിച്ചതല്ലെന്ന് ഇന്‍ ഹൗസ് കെമിസ്റ്റ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ബിയര്‍ പിടിച്ചെടുത്ത് നശിപ്പിക്കാന്‍ എക്സൈസ് വകുപ്പ് ഉത്തരവിട്ടത്. അതേസമയം, വിഷയത്തില്‍ യുണൈറ്റഡ് ബ്രൂവറീസ് പ്രതികരണം നടത്തിയിട്ടില്ല.

Read More

പാക് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു ! രണ്ട് കോളജ് വിദ്യാർഥികൾ അറസ്റ്റിൽ

മുംബൈ: പാക്കിസ്ഥാന്‍റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച രണ്ട് കൗമാരക്കാർ മുംബൈയിൽ‌ അറസ്റ്റിൽ. കൊളാബയിൽനിന്നുള്ള 19 വയസുകാരായ രണ്ട് കോളജ് വിദ്യാർഥികളാണ് അറസ്റ്റിലായത്. പാക് പതാകയുടെ വീഡിയോ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തെന്നാണ് ഇവർക്കെതിരായ കുറ്റം. യുവ ബിസിനസുകാരന്‍റെ പരാതിയിലാണ് അറസ്റ്റ്. തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണു വിദ്യാർഥികളെ പിടികൂടിയത്. രാജ്യത്തെ ക്രമസമാധാനം തകർക്കാൻ ഗൂഡലക്ഷ്യത്തോടെ പ്രവർത്തിച്ചെന്നാണു വിദ്യാർ‌ഥികൾക്കെതിരായ ആരോപണം. 151-ാം വകുപ്പു പ്രകാരമാണ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എടിഎസ് വിദ്യാർഥികളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.

Read More

കാമുകനെ കൊന്നു കനാലിൽ തള്ളി ! കാമുകിയും സഹോദരനും പിതാവുമടക്കം എട്ടുപേർ അറസ്റ്റിൽ

ചെന്നൈ: മകളെ പ്രണയിച്ച യുവാവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് അച്ഛൻ വകവരുത്തി കനാലിൽ തള്ളി. സംഭവത്തിൽ അച്ഛനും മകനും മകളുമടക്കം എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ തിരുമലൈ സമുദ്രം സ്വദേശി ശക്തിവേലാണ് (23) കൊല്ലപ്പെട്ടത്. അയ്യാസാമിപ്പട്ടി സ്വദേശി ബാലഗുരു, മകൾ ദേവിക, മകൻ ദുരൈമുരുക‍ൻ എന്നിവരെയും അഞ്ചു വാടക കൊലയാളികളെയുമാണ് അറസ്റ്റ് ചെയ്തത്. ശക്തിവേലും ദേവികയും പ്രണയത്തിലായിരുന്നു. ഇരുവരും ഒരേ സമുദായക്കാരായിരുന്നെങ്കിലും ദേവികയുടെ പിതാവായ ബാലഗുരു പ്രണയത്തെ എതിർക്കുകയും ശക്തിവേലിനെ കൊല്ലാൻ പദ്ധതിയിടുകയുമായിരുന്നു. ഭൂമിയിടപാട് സംബന്ധിച്ച് സംസാരിക്കാനെന്ന വ്യാജേന ശക്തിവേലിനെ കൃഷിയിടത്തിലേക്കു വിളിച്ചുവരുത്തിയാണ് വാടകക്കൊലയാളികളുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. ശക്തിവേലിന്‍റെ മൃതദേഹവും ഇയാൾ വന്ന വാഹനവും പ്രതികൾ സമീപത്തെ കനാലിൽ തള്ളി. മകൾ ദേവികയും മകൻ ദുരൈമുരുകനും ഇതിനു കൂട്ടുനിന്നതായി അന്വേഷണത്തിൽ തെളിഞ്ഞെന്നും പോലീസ് പറഞ്ഞു.

Read More

അടിവസ്ത്രത്തിൽ ബാൽക്കണി വഴി തൂങ്ങിയിറങ്ങി മകളുടെ കാമുകൻ ! ചൂലുകൊണ്ടടിച്ച് അമ്മ; വീഡിയോ വൈറൽ

കാമുകിയെ കാണാൻ ഫ്ളാറ്റിലെത്തിയ യുവാവ് വീട്ടുകാരുടെ കണ്ണിൽപ്പെട്ടതോടെ ബാൽക്കണിയിലൂടെ തുണികെട്ടി തൂങ്ങി ഇറങ്ങി. ഇതിനിടെ കാമുകിയുടെ അമ്മ അവനെ ചൂലുകൊണ്ട് പൊതിരേ തല്ലി. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. @Enezator ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ 4.7 മില്ല്യൺ ആളുകളാണ് കണ്ടത്. വീഡിയോയിൽ കാമുകൻ ബാൽ‌ക്കണിയിലൂടെ തൂങ്ങിയിറങ്ങുന്നത് കാണാം. മറ്റൊരാൾ യുവാവിനെ പിടികൂടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. അതിനിടെ കാമുകി ഇടയ്ക്ക് വന്ന് കാമുകൻ രക്ഷപ്പെട്ടോ എന്നു നോക്കുന്നുമുണ്ട്. തുണിയിൽ തൂങ്ങി അടുത്ത നിലയിലെത്തിയപ്പോഴാണു കാമുകിയുടെ അമ്മ അവനെ ചൂലുകൊണ്ട് തല്ലുന്നത്.അടിവസ്ത്രം മാത്രമാണ് കാമുകൻ ധരിച്ചിരിക്കുന്നത്. തല്ല് കുറെ കൊണ്ടെങ്കിലും ഒടുവിൽ യുവാവ് സുരക്ഷിതമായി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. ഹൈദരബാദിൽ കാമുകിക്ക് പാതിരാത്രി പിസയുമായി എത്തിയ 20 കാരൻ മൂന്നാം നിലയിൽനിന്നു വീണ് കഴിഞ്ഞദിവസം മരിച്ചിരുന്നു.  

Read More

കളിക്കിടെ കണ്ടെത്തിയത് 1,800 വർഷം പഴക്കമുള്ള വെള്ളിനാണയം

ബെർലിൻ: ജര്‍മനിയിലെ എട്ടുവയസുകാരനായ ജാര്‍ണെ എന്ന സ്‌കൂള്‍ വിദ്യാർഥിക്ക് മണ്ണിൽ കളിക്കവേ ഒരു വെള്ളിനാണയം കിട്ടി. തുടർന്നു നടന്ന അന്വേഷണത്തിൽ ആ നാണയത്തിന്‍റെ ചരിത്രമറിഞ്ഞവർ അദ്ഭുതപ്പെട്ടു. രണ്ടാം നൂറ്റാണ്ടില്‍ ഉപയോഗത്തിലിരുന്ന പുരാതന റോമന്‍ ഡെനാറിയസ് നാണയം ആയിരുന്നു അത്. 1,800 വര്‍ഷത്തെ പഴക്കം! പുരാവസ്തു ഗവേഷകനായ ഉട ഹാലെയാണ് നാണയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തിയത്. പണപ്പെരുപ്പത്തിന്‍റെ കാലത്തു നിര്‍മിക്കപ്പെട്ടതിനാല്‍ വളരെചെറിയ അളവിലുള്ള വെള്ളിമാത്രമാണ് നാണയത്തിൽ ഉപയോഗിച്ചിട്ടുള്ളത്. നാണയത്തിന്‍റെ ഭാരം ഒരു ഔണ്‍സില്‍ താഴെ മാത്രം. എഡി 161 മുതല്‍ എഡി 180 വരെ റോമാ സാമ്രാജ്യം ഭരിച്ചിരുന്ന മാര്‍ക്കസ് ഔറേലിയസ് ചക്രവര്‍ത്തിയുടെ കാലത്താണു പുതുതായി കണ്ടെത്തിയ നാണയം നിര്‍മിച്ചത്. നാണയം കണ്ടെത്തിയ ജര്‍മനിയുടെ പ്രദേശം റോമൻ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നില്ല. അതുകൊണ്ടുതന്നെ കണ്ടെത്തല്‍ അസാധാരണമാണ്. ബാര്‍ട്ടര്‍ സമ്പ്രദായപ്രകാരമോ, കൂലിപ്പടയാളികള്‍ക്കുള്ള പണമോ ആയി നാണയങ്ങള്‍ റോമാ സാമ്രാജ്യത്തിന്‍റെ അതിര്‍ത്തിക്കപ്പുറത്തേക്കു വന്നിരിക്കാമെന്നാണ്…

Read More

ചന്ദ്രയാൻ ചന്ദ്രോപരിതലത്തിന് 100 കിലോമീറ്റർ അടുത്ത്

ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാൻ -3 ബഹിരാകാശ പേടകം ചന്ദ്രന്‍റെ ഉപരിതലത്തിന് 100 കിലോമീറ്റർ അടുത്താണ് ഇപ്പോഴുള്ളത്. പേടകത്തിന്‍റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്ത്തൽ ഇന്നലെ വിജയകരമായി പൂർത്തിയാക്കി. ഇനി ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡർ മൊഡ്യൂളിനെ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെടുത്തുന്ന പ്രക്രിയയാണു നടക്കാനുള്ളത്. അത് ഇന്നു പൂർത്തിയാക്കും. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ-3 അഞ്ചിനാണ് ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. തുടർന്ന് 6, 9, 14 തീയതികളിൽ ഭ്രമണപഥം താഴ്ത്തി. ചന്ദ്രന്‍റെ ദക്ഷിണധ്രുവ മേഖലയിൽ സോഫ്റ്റ് ലാൻഡിംഗ് 23 നു ശ്രമിക്കുമെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു. ലാൻഡറിന്‍റെ വേഗം 30 കിലോമീറ്റർ ഉയരത്തിൽനിന്ന് ലാൻഡിംഗിലേക്ക് എത്തിക്കുന്ന പ്രക്രിയയാണ് ഏറ്റവും നിർണായകമായ ഭാഗമെന്നും ബഹിരാകാശ പേടകത്തെ തിരശ്ചീനത്തിൽനിന്ന് ലംബദിശയിലേക്ക് മാറ്റാനുള്ള ശ്രമമാണ് ഇനി ഏറ്റവും സങ്കീർണമെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.

Read More

പര്‍ദ ധരിച്ചെത്തി മാളിലെ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളികാമറ വച്ചു ! ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ പിടിയില്‍

കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ അറസ്റ്റില്‍. അറസ്റ്റിലായ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പയ്യന്നൂര്‍ കരിവെള്ളൂര്‍ സ്വദേശിയും ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനുമായ മുല്ലഴിപ്പാറ ഹൗസില്‍ അഭിമന്യു (23) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പര്‍ദ ധരിച്ചാണ് ഇയാള്‍ മാളിലെത്തിയത്. തുടര്‍ന്ന് സ്ത്രീകളുടെ ശുചിമുറിയില്‍ കടന്നുകയറി മൊബൈല്‍ ഫോണ്‍ കാമറ ഓണ്‍ ചെയ്ത് ഒളിപ്പിച്ചുവെക്കുകയായിരുന്നു. ശുചിമുറിയിലെത്തിയ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതായി കണ്ടെത്തി. ഇവിടെ പര്‍ദയിട്ട് സംശയാസ്പദരീതിയില്‍ ചുറ്റിത്തിരിയുന്നത് കണ്ട ഇയാളെ സുരക്ഷാജീവനക്കാര്‍പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പുരുഷനാണെന്ന് മനസ്സിലായത്. തുടര്‍ന്ന് കളമശ്ശേരി പോലീസില്‍ വിവരമറിച്ചു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഒളികാമറ വെച്ച വിവരം ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് ഫോണ്‍ കണ്ടെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Read More

ഇനി മുതല്‍ ‘വേശ്യയും വെപ്പാട്ടിയും’ വേണ്ട ! ലിംഗ വിവേചനം വിലക്കി ശൈലീ പുസ്തകം പുറത്തിറക്കി സുപ്രീം കോടതി

കോടതി വിധികളില്‍ ലിംഗ വിവേചനമുള്ള പദങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനൊരുങ്ങി സുപ്രീംകോടതി. ഇതിനായി പുതിയ ശൈലീ പുസ്തകം പുറത്തിറക്കിയിരിക്കുകയാണ്. വേശ്യ, വെപ്പാട്ടി തുടങ്ങിയ 40 വാക്കുകള്‍ ഉപയോഗിക്കരുതെന്ന് പുസ്തകത്തില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആണ് പുസ്തകം പുറത്തിറക്കിയത്. മുന്‍പ് കോടതി വിധികളില്‍ ഉപയോഗിച്ചിരുന്ന വാക്കുകളാണ് ഇവയെന്നും എന്നാല്‍ ഇനിയും അവ ഉപയോഗിക്കുന്നത് ഔചിത്യരാഹിത്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പഴയ വിധികളെ വിമര്‍ശിക്കുകയല്ല ശൈലീപുസ്തകം കൊണ്ട് ഉദ്ദേശിക്കുന്നത്. ലിംഗ വിവേചനം അറിയാതെ എല്ലായിടത്തും നിലനിന്നിരുന്നുവെന്ന ഓര്‍മപ്പെടുത്തലാണ് അതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. വിധി ശരിയാണെങ്കില്‍ക്കൂടി അതു പ്രകടിപ്പിക്കുന്നതിനുള്ള ഭാഷയില്‍ വിവേചനം കടന്നുകൂടാമെന്ന് ശൈലീ പുസ്തകം പറയുന്നു. ഇത്തരത്തിലുള്ള ഭാഷാപ്രയോഗം വ്യക്തികളുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തുമെന്നും ശൈലീ പുസ്തകം ചൂണ്ടിക്കാട്ടി. വേശ്യ, അവിഹിത ബന്ധം, വെപ്പാട്ടി, ബാല വേശ്യ, നിര്‍ബന്ധിത ബലാത്സംഗം, വീട്ടമ്മ, സ്ത്രൈണമായ, ലിംഗ മാറ്റം തുടങ്ങിയ വാക്കുകളില്‍…

Read More

ചിക്കന്‍ കറിയ്ക്ക് വ്യത്യസ്തമായ ടേസ്റ്റ് വന്നതിനെത്തുടര്‍ന്ന് നോക്കിയപ്പോള്‍ കണ്ടത് ചത്ത എലിക്കുഞ്ഞിനെ ! റസ്റ്ററന്റ് മാനേജര്‍ക്കും ഷെഫിനുമെതിരേ കേസ്

ചിക്കന്‍കറിയില്‍ നിന്ന് ചത്ത എലിക്കുഞ്ഞിനെ കിട്ടിയതിനെത്തുടര്‍ന്ന് റസ്റ്ററന്റ് മാനേജര്‍ക്കും ഷെഫിനുമെതിരേ കേസെടുത്ത് പോലീസ്. മുംബൈയിലെ റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ അനുരാഗ് സിംഗിനും കൂട്ടുകാരനുമാണ് ദുരനുഭവം ഉണ്ടായത്. ബാന്ദ്രയില്‍ പഞ്ചാബി ഭക്ഷണം കിട്ടുന്ന റസ്റ്ററന്റില്‍ ഞായറാഴ്ച രാത്രിയാണ് ഇരുവരും കയറിയത്. ഒരു ചിക്കന്‍ കറിയും ഒരു മട്ടണ്‍ കറിയും ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം കഴിക്കുന്നതിനിടെ ചിക്കന്‍ കറിയില്‍ എലിക്കുഞ്ഞ് കിടക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. മാനേജരോട് പരാതിപ്പെട്ടെങ്കിലും വ്യക്തമായി മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഇരുവരും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. റസ്റ്ററന്റ് മാനേജര്‍ക്കും ഷെഫിനുമെതിരെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിക്കന്‍ കറിയില്‍ നിന്ന് ഒരു കഷണം എടുത്ത് കഴിക്കാന്‍ തുടങ്ങിയപ്പോള്‍ ടേസ്റ്റ് വ്യത്യാസം തോന്നി. തുടര്‍ന്ന് സൂക്ഷിച്ച് നോക്കിയപ്പോഴാണ് എലിക്കുഞ്ഞ് ആണ് എന്ന് തിരിച്ചറിഞ്ഞത്. മാനേജറോട് പരാതിപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ദൃശ്യങ്ങള്‍…

Read More