കര്‍ണാടകയില്‍ മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്ന 2,000 കിലോ തക്കാളിയുമായി വന്ന വാഹനം തട്ടിയെടുത്ത് അജ്ഞാതര്‍. ചിക്കജലയ്ക്ക് സമീപം ആര്‍എംസി യാര്‍ഡ് പോലീസ് സ്റ്റേഷന് പരിധിയില്‍ ജൂലൈ എട്ടിനായിരുന്നു സംഭവം. ബംഗളൂരു പോലീസാണ് ഇക്കാര്യം അറിയിച്ചത്. ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ ടൗണില്‍ നിന്ന് കോലാറിലെ മാര്‍ക്കറ്റിലേക്ക് തക്കാളി കൊണ്ടുപോവുകയായിരുന്നു കര്ഷകന്. ഈ സമയത്ത് കാറില്‍ തക്കാളി വാഹനത്തെ പിന്തുടര്‍ന്ന കൊള്ളസംഘം ഒടുവില്‍ അത് തടഞ്ഞ് കര്‍ഷകനെയും ഡ്രൈവറെയും ആക്രമിക്കുകയായിരുന്നു. ഇവരോട് പണം ആവശ്യപ്പെടുകയും ഓണ്‍ലൈനായി തുക കൈമാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇത് നിരസിച്ചതോടെ ഡ്രൈവറെയും കര്‍ഷകനെയും റോഡില്‍ നിര്‍ത്തി തക്കാളി വണ്ടിയുമായി ആക്രമികള്‍ കടന്നുകളയുകയായിരുന്നു. അക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ആര്‍എംസി യാര്‍ഡ് പൊലീസ് അറിയിച്ചു. നിലവില്‍ കര്‍ണാടകയില്‍ തക്കാളിയുടെ വില കിലോയ്ക്ക് 120 മുതല്‍ 150 രൂപ വരെയായി വര്‍ധിച്ചിരിക്കുകയാണ്. ഇതോടെ മോഷണ ഭീതിയിലാണ് കര്‍ഷകര്‍. വിളവെടുക്കുന്ന ഇടങ്ങളില്‍…
Read MoreCategory: Today’S Special
അനുച്ഛേദം 370 റദ്ദാക്കിയ സംഭവം ! ഐഎഎസ് ഓഫീസറും മുന്‍ വിദ്യാര്‍ഥി നേതാവും ഹര്‍ജി പിന്‍വലിച്ചു; കഴിഞ്ഞുപോയ സംഭവമെന്ന് ഷാ
ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കിയതിനെതിരെ ഐഎഎസ് ഓഫീസര്‍ ഷാ ഫൈസല്‍, ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഷെഹ്ല റഷീദ് എന്നിവര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജികള്‍ ഇരുവരും പിന്‍വലിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘനാ ബെഞ്ച് ഹര്‍ജി പിന്‍വലിക്കാന്‍ ഇവര്‍ക്ക് അനുമതി നല്കി. പരാതിക്കാരുടെ പട്ടികയില്‍നിന്നും ഇവരുടെ പേരുകള്‍ നീക്കംചെയ്യാനും കോടതി നിര്‍ദേശിച്ചു. 2009ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്കുകാരനായ ഷാ ഫൈസല്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കാശ്മീര്‍ സ്വദേശിയായിരുന്നു. വിവിധ വകുപ്പുകളില്‍ സേവനമനുഷ്ഠിച്ച ഷാ 2019ല്‍ കാശ്മീരിലെ സംഭവവികാസങ്ങളില്‍ പ്രതിഷേധിച്ച് സര്‍വീസില്‍നിന്ന് വിരമിക്കുകയായിരുന്നു. ഇതിനുപിന്നാലെ കേന്ദ്രം ഇന്ത്യന്‍ മുസ്ലിംങ്ങളെ പാര്‍ശ്വവത്കരിക്കുകയാണെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നശിപ്പിക്കുകയാണെന്നും ഷാ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. പിന്നീട് ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് എന്നപേരില്‍ രാഷ്ട്രീയ പാര്‍ട്ടിയും…
Read Moreപോലീസ് നായയെ വാങ്ങിയതില്‍ അഴിമതി ! മരുന്നും ഭക്ഷണവും വാങ്ങിയതിലും തട്ടിപ്പ്; നോഡല്‍ ഓഫീസര്‍ക്ക് സസ്പെന്ഷന്
സംസ്ഥാന പോലീസിന്റെ ഡോഗ് സ്ക്വാഡിലേക്ക് നായയെ വാങ്ങിയതില്‍ വന്‍ അഴിമതി നടന്നെന്ന് വിജിലന്‍സ്. പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പുകണ്ടെത്തിയതിനെ തുടര്‍ന്ന് ഡോഗ് സ്ക്വാഡ് നോഡല്‍ ഓഫീസര്‍ എഎസ് സുരേഷിനെ സസ്പെന്‍ഡ് ചെയ്തു. പട്ടിക്കുട്ടികളെ വാങ്ങിയത് വന്‍ തുകയ്ക്കാണെന്നും വിജിലന്‍സ് കണ്ടെത്തി. നായകള്‍ക്ക് മരുന്നും ഭക്ഷണവും വാങ്ങിയതിലും തട്ടിപ്പ് കണ്ടെത്തി. നായക്കുട്ടികളെ വാങ്ങിയതിലും പരിപാലിച്ചതിലും സാമ്പത്തിക തട്ടിപ്പ് നടന്നെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. മൂന്ന് തരത്തിലുള്ള തട്ടിപ്പ് നടന്നതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഡോഗ് സ്ക്വാഡിന്റെ ചുമതലയുണ്ടായിരുന്ന നോഡല്‍ ഓഫീസര്‍ എഎസ് സുരേഷ് നായകള്‍ക്ക് വേണ്ട ഭക്ഷണം വാങ്ങുന്നതിനായി തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനവുമായി ചേര്‍ന്ന് കരാര്‍ ഉണ്ടാക്കിയിരുന്നു. അത് കമ്മീഷന് ലക്ഷ്യമിട്ടായിരുന്നെന്ന് വിജിലന്‍സ് കണ്ടെത്തി. പഞ്ചാബില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമാണ് പട്ടിക്കുട്ടികളെ വാങ്ങിയത്. ഇത് സാധാരണയില്‍ കവിഞ്ഞ വിലയ്ക്കാണെന്നും കണ്ടെത്തി. കൂടാതെ…
Read Moreഡോക്ടറും എഞ്ചിനീയറും ചമഞ്ഞ് ഒമ്പത് വര്‍ഷത്തിനിടെ 15 കല്യാണം ! സോഫ്റ്റ്വെയര് എഞ്ചിനീയറുടെ പരാതിയെത്തുടര്‍ന്ന് അറസ്റ്റ്
മാട്രിമോണിയല്‍ സൈറ്റുകളില്‍ എന്‍ജിനീയറും ഡോക്ടറുമായി പ്രൊഫൈല്‍ സൃഷ്ടിച്ച് സമ്പന്നരായ യുവതികളെ വിവാഹം ചെയ്ത് പണം തട്ടിയിരുന്ന യുവാവ് അറസ്റ്റില്‍. ബെംഗളൂരു ബനശങ്കരി സ്വദേശിയായ മഹേഷ് നായക് (35) എന്നയാളാണ് ശനിയാഴ്ച തുമക്കുരുവില്‍ പോലീസ് പിടിയിലായത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഇയാള്‍ വിവാഹം ചെയ്ത മൈസൂരു സ്വദേശിനിയും സോഫ്റ്റ്വെയര് എന്‍ജിനീയറുമായ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ വ്യാജ പ്രൊഫൈല്‍ ചമച്ച് ഇയാള്‍ 15 യുവതികളെയാണ് വിവാഹം ചെയ്തത്.മൈസൂരു സിറ്റി പോലീസാണ് അറസ്റ്റ് ചെയ്തത്. മാട്രിമോണിയല്‍ സൈറ്റുകളില്‍ എന്‍ജിനീയറും ഡോക്ടറുമായി പ്രൊഫൈല്‍ സൃഷ്ടിച്ചാണ് മഹേഷ് സ്ത്രീകളെ ചതിയില്‍പ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. പുതിയ ക്ലിനിക്ക് തുടങ്ങാനെന്ന പേരില്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചപ്പോഴാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ പണവും ആഭരണങ്ങളും മഹേഷ് കവര്‍ന്നിരുന്നു. ഡോക്ടറാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇയാള്‍ തുമക്കുരുവില്‍ ഒരു വ്യാജക്ലിനിക്ക് ആരംഭിക്കുകയും…
Read Moreആശുപത്രിയില്‍ വെച്ച് രോഗിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു ! രോഗി മരിച്ചതിനെത്തുടര്‍ന്ന് നഴ്സിനെതിരേ കേസ്
ആശുപത്രിയില്‍ വച്ച് രോഗിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട നഴ്സിനെതിരേ കേസെടുത്തു. ലൈംഗികബന്ധത്തിനിടെ രോഗി മരിച്ചതിനെത്തുടര്‍ന്നാണ് പ്രതിയായ നഴ്സിനെതിരെ നടപടിയുണ്ടായിരിക്കുന്നത്. ഗുരുതര വൃക്കരോഗം മൂലം ഡയാലിസിസിന് വിധേയനായിരുന്ന രോഗി, ലൈംഗികബന്ധത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. ചികിത്സ തേടിയിരുന്ന ആശുപത്രിയിലെ നഴ്സിന് ഇയാളുമായി ഒരു വര്‍ഷത്തിലേറെയായി ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ ബോധ്യമായി. യു.കെയിലെ വെയില്‍സിലാണ് സംഭവം. ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ കാറിനുള്ളില്‍ നിന്നാണ് രോഗിയുടെ മൃതദേഹം കണ്ടെടുത്തത്. ഈ സമയത്ത് ഇയാളുടെ വസ്ത്രങ്ങള്‍ പകുതി അഴിഞ്ഞ നിലയിലായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെനേലോപ് വില്യംസ് എന്ന നഴ്സ് ഇയാളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടുവെന്നും ഇതിനിടെയുണ്ടായ ഹൃദയാഘാതത്തിലാണ് രോഗി മരിച്ചതെന്നും വ്യക്തമായത്. അത്യാസന്ന നിലയിലായിട്ടും വേണ്ട വൈദ്യസഹായം ഏര്‍പ്പെടുത്താന്‍ തയ്യാറാകാതെ ഇയാളെ മരണത്തിലേക്ക് തള്ളിവിട്ടു എന്നതാണ് നഴ്സിനെതിരായ കുറ്റം. പെനേലോപ് വില്യംസിന് രോഗിയുമായുള്ള ബന്ധം ആശുപത്രിയില്‍ ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ചിലര്‍ക്ക് അറിയാമായിരുന്നുവെന്നും അവര്‍ പലവട്ടം വില്യംസിനെ ഈ…
Read Moreമിന്നല്‍ പ്രളയത്തിലകപ്പെട്ട് ബസ് ! രക്ഷപ്പെടാന്‍ ജനല്‍വഴി മുകളിലേക്ക് കയറി യാത്രക്കാര്‍; വീഡിയോ വൈറല്‍…
ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ ബസില്‍ നിന്നും യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോ വൈറലാകുന്നു. ജനല്‍ചില്ല് വഴി ബസിന്റെ മുകളിലേക്ക് കയറി യാത്രക്കാര്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. രാംഗണ്ഡിലെ ഷിംല ബൈപ്പാസിലാണ് സംഭവം. മിന്നല്‍ പ്രളയത്തില്‍ ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കുടുങ്ങുകയായിരുന്നു. ബൈപ്പാസിലേക്ക് കുത്തിയൊലിച്ച് വെള്ളം ഒഴുകി എത്തിയതോടെ, മുന്നോട്ടുപോകാന്‍ കഴിയാതെ ബസ് കുടുങ്ങുകയായിരുന്നു. ജലനിരപ്പ് ഉയര്‍ന്ന് ബസ് നിയന്ത്രണം വിട്ട് മറിയുമെന്ന ഘട്ടത്തില്‍ യാത്രക്കാര്‍ ചില്ലുവഴി മുകളിലേക്ക് കയറി രക്ഷപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു. നാട്ടുകാര്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി. ബസിന്റെ മുകളില്‍ കയറിയവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് കണ്ട് ചിലര്‍ രക്ഷപ്പെടാന്‍ ബസിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Read Moreഭാര്യ ഗർഭിണിയായതിന്റെ ആഘോഷം; എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് മറ്റൊകു ഭാര്യയും എത്തി; പിന്നെ റിസോർട്ടിൽ കൂട്ടത്തല്ല്; കണ്ണൂരിലെ സംഭവം ഇങ്ങനെ…
കണ്ണൂർ: രണ്ടാം ഭാര്യ ഗർഭിണിയായതിന്റെ ആഘോഷം റിസോർട്ടിൽ നടക്കുന്നതിനിടെ ആദ്യ ഭാര്യ എത്തിയത് സംഘർഷത്തിനിടയാക്കി. ഇന്നലെ ഉച്ചകഴിഞ്ഞ് 12.30ന് പയ്യാന്പലത്തെ ഒരു സ്വകാര്യ റിസോർട്ടിലാണു സംഭവം. ഭാര്യ ഗർഭിണിയായതിന്റെ ആഘോഷച്ചടങ്ങ് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് പെരുവളത്ത്പറന്പ് സ്വദേശിയായ യുവാവു നടത്തുകയായിരുന്നു. ഇതിനിടെയാണ് ആയിപ്പുഴ സ്വദേശിനിയായ ആദ്യ ഭാര്യ സ്ഥലത്തെത്തുകയും ഭർത്താവുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തത്. ആദ്യഭാര്യയുടെ കൂടെയുണ്ടായിരുന്നവരും ആഘോഷത്തിന് എത്തിച്ചേർന്നവരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. തുടർന്ന് റിസോർട്ട് അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി ഇരുവരുടെയും പരാതിയിൽ കേസെടുത്തു.
Read Moreമോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ആള്‍ക്കൂട്ടം ! പൂര്‍ണ നഗ്നനാക്കി ഇരുത്തി; വീഡിയോ…
മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ നഗ്നനാക്കി മര്‍ദിച്ച് ആള്‍ക്കൂട്ടം. മധ്യപ്രദേശിലെ സാഗര്‍ നഗരത്തിലാണ് സംഭവം. ക്രൂര മര്‍ദ്ദനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുവാവിനെ നഗ്നനാക്കി മതിലിനോട് ചേര്‍ത്തി ഇരുത്തിയശേഷമാണ് ഒരു സംഘം ആളുകള്‍ മര്‍ദിച്ചത്. വലിയ പൈപ്പ് ഉപയോഗിച്ച് ആയാളുടെ കൈയില്‍ ആഞ്ഞടിക്കുന്നത് വീഡിയോയില്‍ കാണാം. അതിനുശേഷം യുവാവിനെ കുനിച്ച് നിര്‍ത്തി കൈമുട്ട് കൊണ്ട് മറ്റൊരാള്‍ ഇടിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ കേസ് എടുത്തതായി പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അഡീഷണല്‍ എസ്പി പറഞ്ഞു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ബിജെപി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാവിനെ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നത്. സംസ്ഥാനത്ത് ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ തുടരുകയാണെന്നും ബിജെപി സര്‍ക്കാര്‍…
Read Moreപത്താംക്ലാസ് വിദ്യാര്‍ഥിയ്ക്ക് മദ്യം വിറ്റ ബാര്‍ ജീവനക്കാരന് അറസ്റ്റില്‍; വിദ്യാര്‍ഥിയെ അവശനിലയില്‍ കണ്ടെത്തി
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് മദ്യം വിറ്റ ബാര്‍ ജീവനക്കാരനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞാണി സില്‍വര്‍ റസിഡന്‍സി ബാറിലെ ജീവനക്കാരന് കാരമുക്ക് കടയില്‍ വീട്ടില്‍ ഷൈജു(52)വിനെയാണ് അന്തിക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ പി.കെ. ദാസ് അറസ്റ്റ് ചെയ്തത്. പത്താംക്ലാസ് വിദ്യാര്‍ഥിയ്ക്കാണ് ഇയാള്‍ മദ്യം വിറ്റത്. വീട്ടില്‍നിന്ന് പോയ വിദ്യാര്‍ഥിയെ സമയം കഴിഞ്ഞിട്ടും കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മദ്യപിച്ച് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ അന്തിക്കാട് പോലീസില്‍ പരാതി നല്കി. മദ്യം ആവശ്യപ്പെട്ട് എത്തിയ വിദ്യാര്‍ഥിക്ക് ലോക്കല്‍ കൗണ്ടറില്‍നിന്ന് ബാര്‍ ജീവനക്കാരന് മദ്യം കൊടുത്തുവിടുകയായിരുന്നു. അബ്കാരി നിയമപ്രകാരവും ബാലാവകാശ നിയമപ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. എ.എസ്.ഐ. എം.കെ. അസീസ്, സി.പി.ഒ. സുര്‍ജിത്ത് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Read Moreഭൂമിക്കടിയില്‍ നിന്നുള്ള മുഴക്കത്തിനു കാരണം കണ്ടെത്തി അധികൃതര്‍ ! ആശങ്ക വേണ്ടെന്ന് അറിയിച്ചു
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സമീപകാലത്ത് ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ട സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഭൗമാന്തര്‍ ഭാഗത്തുണ്ടാകുന്ന ചലനങ്ങളുടെ പരിണിത ഫലമാണിതെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കുള്ളില്‍ കാസര്‍കോഡ്, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ ചില പ്രദേശങ്ങളില്‍ വിവിധ സമയങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേള്‍ക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ദുരന്തനിവാരണ അതോറിറ്റിയുടെ വിശദീകരണം. ഭൗമാന്തര്‍ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും ഭൂമിക്കടിയില്‍ നിന്നുള്ള ശബ്ദവും കേള്‍ക്കുന്നത്. ചെറിയ അളവില്‍ ഉണ്ടാകുന്ന മര്‍ദം പുറംതള്ളുന്നതുകൊണ്ട് മറ്റു പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ വിരളമാണ്. ചെറിയ തോതിലുള്ള ചലനങ്ങള്‍ ആയതിനാല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്മോളജിയുടെ നിരീക്ഷണ…
Read More