സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സമീപകാലത്ത് ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ട സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഭൗമാന്തര്‍ ഭാഗത്തുണ്ടാകുന്ന ചലനങ്ങളുടെ പരിണിത ഫലമാണിതെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കുള്ളില്‍ കാസര്‍കോഡ്, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ ചില പ്രദേശങ്ങളില്‍ വിവിധ സമയങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേള്‍ക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ദുരന്തനിവാരണ അതോറിറ്റിയുടെ വിശദീകരണം. ഭൗമാന്തര്‍ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും ഭൂമിക്കടിയില്‍ നിന്നുള്ള ശബ്ദവും കേള്‍ക്കുന്നത്. ചെറിയ അളവില്‍ ഉണ്ടാകുന്ന മര്‍ദം പുറംതള്ളുന്നതുകൊണ്ട് മറ്റു പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ വിരളമാണ്. ചെറിയ തോതിലുള്ള ചലനങ്ങള്‍ ആയതിനാല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്മോളജിയുടെ നിരീക്ഷണ…
Read MoreCategory: Today’S Special
ഇന്ത്യക്കാരിയായതു പോലെ തോന്നുന്നു ! പബ്ജിയിലൂടെ പ്രണയത്തിലായ കാമുകനെത്തേടി നാലുമക്കള്‍ക്കൊപ്പം എത്തിയ പാക് യുവതി പറയുന്നതിങ്ങനെ…
പബ്ജി കളിയിലൂടെ പരിചയപ്പെട്ട യുവാവിനെത്തേടിയ പാക്കിസ്ഥാനില്‍ നിന്നും നാലുമക്കള്‍ക്കൊപ്പം യുവതി ഇന്ത്യയിലെത്തിയത് സമീപ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. പബ്ജിയിലൂടെ പരിചയപ്പെട്ട ശേഷം മെസഞ്ചര്‍ ആപ്പിലൂടെ ചാറ്റിംഗിലൂടെയാണ് പാക്കിസ്ഥാന് സ്വദേശിനി സീമയും ഇന്ത്യക്കാരനായ സച്ചിനും പ്രണയത്തിലായത്. കഴിഞ്ഞ ജനുവരിയിലാണ് ഇവര്‍ ആദ്യമായി നേരില്‍ കണ്ടത്. നേപ്പാള്‍ വഴിയായിരുന്നു അന്ന് വന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം തിരിച്ചുപോയി. ഒടുവില്‍ മുപ്പതുകാരിയായ യുവതി, ഇരുപത്തിയഞ്ചുകാരനായ സച്ചിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചു. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും അയാള്‍ മര്‍ദിക്കാറുണ്ടായിരുന്നെന്നും സീമ ആരോപിക്കുന്നു. പാക്കിസ്ഥാനിലെ തന്റെ സ്ഥലം പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് വിറ്റ ശേഷം പണമുപയോഗിച്ചായിരുന്നു മക്കള്‍ക്കൊപ്പം ഇവര്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്തത്. സീമയും സച്ചിനും ഗ്രേറ്റര്‍ നോയിഡയിലെ റബുപുര ഏരിയയിലെ ഒരു വാടക വീട്ടിലാണ് ഒരുമിച്ച് താമസിച്ചിരുന്നത്. ഇരുവരും നിയമപരമായി വിവാഹിതരാകാന്‍ തീരുമാനിക്കുകയും നടപടിക്രമങ്ങള്‍ അന്വേഷിക്കാന്‍ അഭിഭാഷകനെ സമീപിക്കുകയുമായിരുന്നു.…
Read Moreബിവറേജസ് ഔട്ട്ലെറ്റിലെ മദ്യ വില്‍പ്പന കുറഞ്ഞു ! മാനേജര്‍മാരോട് വിശദീകരണം തേടി ബെവ്കോ
ബിവറേജസ് ഔട്ട്ലെറ്റുകളിലെ മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തില്‍ കുറവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് ഔട്ട്ലെറ്റ് മാനേജര്‍മാരോട് വിശദീകരണം തേടി ബെവ്കോ. സംസ്ഥാനത്തെ 30 വിദേശ മദ്യശാലകളിലെ മാനേജര്‍മാരോടാണ് ബിവറേജസ് കോര്പറേഷന് വിശദീകരണം ആവശ്യപ്പെട്ടത്. പ്രതിദിന വരുമാനം ആറ് ലക്ഷത്തിലും കുറവു വന്നത് മാനേജര്‍മാരുടെ മേല്‍നോട്ടം കുറഞ്ഞതിനാലാണെന്ന് ഓപ്പറേഷന്‍സ് വിഭാഗം ജനറല്‍ മാനേജര്‍ നല്കിയ നോട്ടീസില്‍ പറയുന്നു. തൊടുപുഴ, കൊട്ടാരക്കര, പെരുമ്പാവൂര്‍, കടവന്ത്ര, കോട്ടയം, ആലുവ, തൃശൂര്‍, പത്തനംതിട്ട, ചാലക്കുടി, അയര്‍ക്കുന്നം, നെടുമങ്ങാട്, തിരുവല്ല, ബറ്റത്തൂര്‍, തൃപ്പൂണിത്തുറ വെയര്‍ഹൈസുകള്‍ക്ക് കീഴിലുള്ള ഔട്ട്ലെറ്റുകളിലാണ് മദ്യ വില്‍പ്പനയില്‍ കറവു വന്നത്. അഞ്ച് ദിവസത്തിനുള്ള മാനേജര്‍മാര്‍ വിശദീകരണം നല്‍കണമെന്നു നോട്ടീസില്‍ പറയുന്നു. ഏറ്റവും കുറവു വരുമാനം തൊടുപുഴ വെയര്‍ഹൗസിനു കീഴിലെ ഔട്ട്ലെറ്റുകളിലാണ്. മൂന്നാര്‍, ചിന്നക്കനാല്‍, പൂപ്പാറ, മൂലമറ്റം, കോവില്‍ക്കടവ് ഔട്ട്ലെറ്റുകളിലാണ് ഏറ്റവും കുറവ് വില്‍പ്പന. സംസ്ഥാനത്തെ മൊത്തം കണക്കെടുത്താല്‍ കൊട്ടാരക്കര വെയര്‍ഹൗസിനു കീഴിലെ വിലക്കുപാറ ഔട്ട്ലെറ്റിലാണ് ഏറ്റവും…
Read Moreഅരിക്കൊമ്പനു മേല്‍ കേരളത്തിനു മാത്രമല്ല അവകാശം ! തമിഴ്നാടിനും തുല്യ അവകാശമുണ്ടെന്ന് തമിഴ്നാട് വനംമന്ത്രി എം.മതിവേന്ദന്
അരിക്കൊമ്പനു മേല്‍ തമിഴ്നാടിനും അവകാശമുണ്ടെന്നും ആനയെ പിടിച്ചു നിര്‍ത്തണമെന്ന് തമിഴ്നാടിന് വാശിയില്ലെന്നും തമിഴ്നാട് വനംമന്ത്രി എം.മതിവേന്ദന്. അതിര്‍ത്തികള്‍ മനുഷ്യര്‍ക്ക് മാത്രമാണുള്ളത്. മൃഗങ്ങള്‍ക്കില്ല. കേരളത്തിനും തമിഴ്നാടിനും അരിക്കൊമ്പനുമേല്‍ ഒരേ അവകാശമാണുള്ളത്. ജനവാസമേഖലയില്‍ സ്ഥിരമായി ശല്യമുണ്ടാക്കിയാല്‍ മാത്രമേ കൂട്ടിലടയ്ക്കൂവെന്ന് തമിഴ്നാട് വനംമന്ത്രി പറഞ്ഞു. ആന ഒരു സ്ഥലത്ത് മാത്രം നില്‍ക്കുന്നുവെന്ന പ്രചാരണം ശരിയല്ല. അരിക്കൊമ്പന് കാട്ടില്‍ മൈലുകള്‍ ദിനവും സഞ്ചരിക്കുന്നുണ്ടെന്നും മതിവേന്ദന് പറഞ്ഞു. ആനയുടെ മുറിവുകളെല്ലാം ഭേദമായി. അരിക്കൊമ്പന് പൂര്‍ണ ആരോഗ്യവാനാണ്. അനാവശ്യമായി ഒരുതവണ പോലും ആനയ്ക്ക് മയക്കുവെടി വച്ചിട്ടില്ല. മൂന്ന് തവണ ആലോചിച്ചിട്ടേ മയക്കുവെടിക്ക് മുതിര്‍ന്നിട്ടുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അരിക്കൊമ്പനെ മയക്കുമരുന്ന് വെടിവെക്കരുതെന്ന ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. എല്ലാ രണ്ടാഴ്ചയും അരിക്കൊമ്പന് വേണ്ടി പൊതുതാല്പര്യ ഹര്‍ജി വരുന്നുവെന്ന് വിമര്‍ശിച്ച കോടതി, ആന കാട്ടില്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ക്ക് എന്തിന്…
Read More14 മാസം പ്രായമുള്ള കുഞ്ഞിന്റെ വൃക്ക 58കാരിയായ സ്ത്രീയ്ക്ക് മാറ്റിവച്ചു ! ശസ്ത്രക്രിയ നടന്നത് കിംസില്‍…
14 മാസം പ്രായമുള്ള മസ്തിഷ്ക്മരണം സംഭവിച്ച കുഞ്ഞിന്റെ വൃക്ക 58 വയസുള്ള സ്ത്രീയ്ക്ക് മാറ്റിവച്ചു. കഴിഞ്ഞ ഏഴു വര്‍ഷമായി ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന സ്ത്രീയ്ക്കാണ് വൃക്ക ലഭിച്ചത്. ഈ അപൂര്‍വ്വ ശസ്ത്രക്രിയ നടത്തിയത് ഹൈദരാബാദിലെ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ(കിംസ്) സര്ജന്മാരാണ്. സ്ത്രീയുടെയും ശിശുവിന്റെയും അവയവങ്ങളുടെ വലിപ്പത്തില്‍ കാര്യമായ വ്യത്യാസമുള്ളതിനാല്‍ അപൂര്‍വ്വമായ ശസ്ത്രക്രിയയാണ് നടത്തിയതെന്ന് വൃക്ക മാറ്റിവയ്ക്കല്‍ നടത്തിയ സംഘത്തെ നയിച്ച ഡോ. ഉമാമഹേശ്വര റാവു വിശദീകരിച്ചു മൂന്ന് വയസ് വരെയാണ് മനുഷ്യ ശരീരത്തില്‍ വൃക്ക വളരുക. ഈ കേസില്‍ മാറ്റി വച്ച വൃക്ക സ്ത്രീയുടെ ശരീരത്തിനുള്ളില്‍ വളരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശസ്ത്രക്രിയ ഉമാമഹേശ്വര റാവുവിന്റെ നേതൃത്വത്തില്‍ ഡോ. പരാഗ്, ഡോ. ചേതന്‍, ഡോ. വി എസ്. റെഡ്ഡി, ഡോ. ദിവാകര്‍ നായിഡു ഗജ്ജല, ഡോ. ഗോപീചന്ദ്, ഡോ. നരേഷ് കുമാര്‍, ഡോ. ശ്രീ ഹര്‍ഷ,…
Read More“പിസ” ന്യൂജൻ അല്ല 2,000 വർഷം മുൻപേ ഉണ്ടായിരുന്നു! പിസയുടെ ചിത്രവും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ
റോം: ഒരു പിസയുടെ ചിത്രവും വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. പുരാതന റോമൻ നഗരമായ പോംപൈയിൽനിന്നു പുരാവസ്തുഗവേഷകർ കണ്ടെത്തിയ ജലഛായാ ചിത്രത്തിൽ ന്യൂജൻമാരുടെ ഇഷ്ടവിഭവമായ പിസയുടെ പൂർവികനെ കണ്ടെത്തിയെന്നാണു വാർത്ത. വെള്ളിത്തളികയിൽ വീഞ്ഞും പഴങ്ങളും പിസ പോലെ തോന്നിക്കുന്ന ഭക്ഷണപദാർഥവുമാണ് ജലഛായാചിത്രത്തിലുള്ളത്. 2,000 വർഷമാണ് പെയിന്റിംഗിനു കണക്കാക്കുന്ന പഴക്കം. പോംപൈയിൽ നടത്തിയ ഉത്ഖനനങ്ങളിലാണു ചിത്രം കണ്ടെത്തിയത്. ഏതോ പുരാതന പോംപിയൻ വീടിന്റെ ചുമർ അലങ്കരിച്ചിരുന്നതാണ് ഈ പെയിന്റിംഗ് എന്നു കരുതുന്നു. ചിത്രത്തിൽ ഒരു വെള്ളിത്തളികയിൽ ഒരു വൈൻ കപ്പ്, വിവിധ പഴങ്ങൾ (അത് മാതളനാരകമോ ഈന്തപ്പഴമോ ആകാം), സുഗന്ധവ്യഞ്ജനങ്ങൾ, ഉണക്കിയ പഴങ്ങൾ, മഞ്ഞ സ്ട്രോബെറികൾ എന്നിവയ്ക്കൊപ്പമാണ് പിസ എന്നു കരുതുന്ന വിഭവം. അതേസമയം, പെയിന്റിംഗിലുള്ള വിഭവത്തിൽ പിസയായി കണക്കാക്കേണ്ട ക്ലാസിക് ചേരുവകൾ ഇല്ലെന്നാണ് ഇറ്റാലിയൻ സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രതികരണം.
Read Moreമനസിനെയും ശരീരത്തെയും തണുപ്പിക്കുന്ന ഐസ്ക്രീം വറുത്തുകഴിക്കുമോ? അങ്ങനെ അതും എത്തി !”വറുത്ത ഐസ്ക്രീം’
ജയ്പുർ: മനസിനെയും ശരീരത്തെയും തണുപ്പിക്കുന്ന ഐസ്ക്രീം ആരെങ്കിലും വറുത്തുകഴിക്കുമോ? എന്നാൽ കേട്ടോളൂ… കഴിക്കും! അത്തരത്തിലൊരു വാർത്തയാണ് പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പുരില്‍നിന്നു പുറത്തുവരുന്നത്. ഐസ്ക്രീം തയാറാക്കുന്ന രീതിതന്നെയാണ് ഇതു പ്രശസ്തമാകാൻ കാരണം. ഒരു സ്കൂപ്പ് ഐസ്ക്രീം ഒരു പന്തിന്റെ രൂപത്തിലാക്കി, ചില ചേരുവകള്‍ ചേര്‍ത്ത് തിളയ്ക്കുന്ന എണ്ണയില്‍ വറുത്തെടുക്കുന്നു. വറുത്ത ഐസ്ക്രീമിനു മുകളില്‍ ചോക്കലേറ്റ് സോസും ഡ്രൈഫ്രൂട്സും കൊണ്ട് അലങ്കരിക്കുന്നു.ഐസ്ക്രീം പ്രേമികള്‍ക്കിടയില്‍ തരംഗമായി മാറിയിരിക്കുകയാണത്രെ ഈ ഫ്രൈഡ് ഐസ്ക്രീം. ദിവസേന ധാരാളം ആളുകള്‍ ഐസ്ക്രീമിന്റെ പുതിയ വെറൈറ്റി ആസ്വദിക്കാന്‍ എത്താറുണ്ടെന്നു ജയ്പുരിലെ കടയുടമകള്‍ പറയുന്നു.
Read Moreഉത്തരേന്ത്യയിലെ തട്ടുകടകളിലെ മെനുവില്‍ പാനിപ്പൂരിയുടെ പുതിയ വെറൈറ്റി, “എഗ് പാനിപ്പൂരി’ സൂപ്പർ
ഉത്തരേന്ത്യയിലെ തട്ടുകടകളിലെ മെനുവില്‍ ഒരു പുത്തന്‍ വിഭവം കൂടി എത്തിയിരിക്കുന്നു. പാനിപ്പൂരിയുടെ പുതിയ വെറൈറ്റി, “എഗ് പാനിപ്പൂരി!’ വളരെ ലളിതമാണ് ഇതിന്റെ പാചകരീതി. പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ചശേഷം മഞ്ഞക്കരു നീക്കി ഒരു പ്ലേറ്റില്‍ വയ്ക്കുന്നു. തുടര്‍ന്ന് തക്കാളി സോസ്, ക്രീം, ചീസ്, മസാല എന്നിവ നിറയ്ക്കുന്നു. എഗ് പാനിപ്പൂരി റെഡി! ഇത് തയാറാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.അതേസമയം, എഗ് പാനിപ്പൂരിക്കെതിരേ വ്യാപകവിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. വിചിത്രമായ പാചകക്കുറിപ്പാണെന്ന് ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ അഭിപ്രായപ്പെടുന്നു. ഇതിനു പാനിപ്പൂരിയുമായി എങ്ങനെ ബന്ധം വരുമെന്നാണ് ചിലര്‍ ചോദിക്കുന്നത്. സാധാരണ പാനിപൂരിയില്‍ ഉപയോഗിക്കുന്ന ചേരുവകളൊന്നും എഗ് പാനിപ്പൂരിയില്‍ ചേര്‍ക്കാത്തതാണ് ഭക്ഷണപ്രിയരില്‍ അതൃപ്തി ജനിപ്പിച്ചത്. പുതിയ വിഭവത്തെ വാനോളം പുകഴ്ത്തുന്നവരും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. എന്തൊക്കെയായാലും എഗ് പാനിപ്പൂരിക്ക് സൂപ്പര്‍ സ്റ്റാര്‍ പദവി കിട്ടിക്കഴിഞ്ഞു!
Read Moreഏഷ്യയിലെ ഏറ്റവും ഉയരക്കാരൻ മരം ടിബറ്റിൽ; ലോകത്തിലെ അറിയപ്പെടുന്ന രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ വൃക്ഷം…
ഏഷ്യാഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷം ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ടിബറ്റിലെ യാർലുങ് സാങ്ബോ ഗ്രാൻഡ് കാന്യോൺ നേച്ചർ റിസർവിലെ വനമേഖലയിലാണ് ഈ വൃക്ഷഭീമനുള്ളത്. ആ ഹിമാലയൻ സൈപ്രസ് (കുപ്രെസസ് ടോറുലോസ) വൃക്ഷത്തിന്റെ ഉയരം 335 അടി (102 മീറ്റർ)! 305 അടി (93 മീറ്റർ) ഉയരമുള്ള സ്റ്റാച്യു ഓഫ് ലിബർട്ടി യേക്കാൾ പൊക്കം. ലോകത്തിലെ അറിയപ്പെടുന്ന രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ വൃക്ഷമാണിത്. പെക്കിംഗ് സർവകലാശാലയിലെ ഗവേഷകരാണ് സൈപ്രസിനെക്കുറിച്ചുള്ള പഠനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. മലേഷ്യയിലെ ഡാനം വാലി കൺസർവേഷൻ മേഖലയിൽ വളരുന്ന 331 അടി (101 മീറ്റർ) ഉയരമുള്ള യെല്ലോ മെറാന്റി ആയിരുന്നു ഇതുവരെ ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷം. മലേഷ്യൻ ഭാഷയിൽ ടവർ എന്നർഥം വരുന്ന മെനാറ എന്നാണ് ഈ വൃക്ഷത്തെ വിളിച്ചിരുന്നത്.പിന്നീട് ഈ വൃക്ഷത്തിനു നാശം നേരിടുകയായിരുന്നു. പുതിയ വൃക്ഷ ഭീമനെ കണ്ടെത്തുന്നതിനു മുന്‍പ്…
Read Moreപാവങ്ങളുടെ ആപ്പിളിന് വല്ലാത്തൊരു ഗമ..! തക്കാളി വിലയില്‍ റിക്കാര്‍ഡിട്ട് ഉത്തരകാശി; കിലോ 250 രൂപ! കേരളത്തിൽ തക്കാളി വില 160 രൂപ
കേരളത്തില്‍ വിവിധയിനം പച്ചക്കറികളുടെ വില നൂറു കടന്നിട്ട് ആഴ്ചകള്‍ പിന്നിടുന്നു. ശക്തമായ മഴയും വെള്ളക്കെട്ടും രൂക്ഷമായതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വ്യാപാരികള്‍ തോന്നുന്നതുപോലെയാണ് വില പറയുന്നതെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ വില കുറയില്ലെന്നു മാത്രമല്ല, കൂടാനാണു സാധ്യതയും. കേരളത്തില്‍ മാത്രമല്ല, രാജ്യത്തെ മറ്റുപല സംസ്ഥാനങ്ങളിലും പച്ചക്കറികള്‍ക്കു കൈപൊള്ളുന്ന വിലയാണ്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിയില്‍ പച്ചക്കറിയുടെ വില സാധാരണക്കാര്‍ക്കു താങ്ങാവുന്നതിലപ്പുറമാണ്. ഗംഗോത്രിയില്‍ 250 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില. യമുനോത്രയില്‍ 200 മുതല്‍ 250 രൂപവരെ വില ഈടാക്കുന്നു. ഉത്തരകാശി ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ 180 മുതല്‍ 200 വരെയാണ് തക്കാളിയുടെ വില. ചെന്നൈയില്‍ തക്കാളി കിലോയ്ക്ക് 100 മുതല്‍ 130 വരെയാണു വിലയെങ്കിലും ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി തമിഴ്നാട് സര്‍ക്കാര്‍ റേഷന്കടകൽ വഴി കിലോയ്ക്ക് 60 രൂപ നിരക്കില്‍ തക്കാളി ലഭ്യമാക്കുന്നുണ്ട്. ബംഗളൂരുവില്‍…
Read More