റാഗിംഗിനിടെ കോളേജ് വിദ്യാര്‍ത്ഥിനിയെ സഹപാഠിയെ കൊണ്ട് ബലമായി ചുംബിപ്പിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലുള്ള സര്‍ക്കാര്‍ കോളേജിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു. കുറ്റക്കാരായ അഞ്ച് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പന്ത്രണ്ടോളം വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞമാസമാണ് സംഭവം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ബലമായ ചുംബനത്തിനിരയായത്. പെണ്‍കുട്ടിയെ ചുംബിക്കുന്നത് തടയാന്‍ ശ്രമിച്ച മറ്റൊരു സഹപാഠിയെ സീനിയേഴ്സ് വടി കൊണ്ട് തല്ലുകയും ചെയ്തു. എന്നാല്‍ സംഭവം കണ്ടു നിന്ന ചില പെണ്‍കുട്ടികള്‍ തടയുന്നതിന് പകരം പരിഹസിച്ച് ചിരിക്കുകയായിരുന്നെന്നും വിവരമുണ്ട്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയതെന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. പ്രശ്നക്കാരെ കോളേജില്‍ നിന്ന് പുറത്താക്കിയെന്നും, പരീക്ഷ എഴുതാനുള്ള അനുവാദം നല്‍കില്ലെന്നും അധികൃതര്‍ പറഞ്ഞു.
Read MoreCategory: Today’S Special
അവര്‍ നേരിട്ട അപമാനങ്ങള്‍ ഒറ്റയ്ക്കുള്ളതായിരുന്നു എല്ലാക്കാലവും ! അവരെ ഉപയോഗിച്ച് രക്ഷപ്പെട്ടതൊന്നും ആരും മറക്കാന്‍ പാടില്ല; ഷക്കീലയ്ക്ക് പിന്തുണയുമായി ശാരദക്കുട്ടി
കോഴിക്കോട് മാളില്‍ വെച്ച് നടത്താനിരുന്ന ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ച് അവസാന നിമിഷം ഉപേക്ഷിച്ച സംഭവം ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. നടി ഷക്കീല ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട് എന്നതിന്റെ പേരിലാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന വിവരമാണ് പുറത്തുവരുന്നത്. നടി ഷക്കീലയെ ഒഴിവാക്കിയാല്‍ അനുമതി നല്‍കാമെന്ന് മാള്‍ അധികൃതര്‍ വാഗ്ദാനം ചെയ്തെങ്കിലും പരിപാടി റദ്ദാക്കാനായിരുന്നു തങ്ങളുടെ തീരുമാനമെന്നാണ് പിന്നീട് ഒമര്‍ ലുലു അറിയിച്ചത്. അതേസമയം, ഇക്കാര്യം തന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ വിഷയമല്ലെന്നും കാലാകാലങ്ങളായി സംഭവിക്കുന്ന കാര്യമാണെന്നും ആയിരുന്നു ഷക്കീല ഇതിനോട് പ്രതികരിച്ചത്. ഈ വിഷയത്തില്‍ ഷക്കീലയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. സോഷ്യല്‍ മീഡിയയിലും താരത്തിന് അകമഴിഞ്ഞ സപ്പോര്‍ട്ടാണുള്ളത്. സംഭവത്തിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാഹിത്യകാരിയായ ശാരദക്കുട്ടി. ഷക്കീല ഒരു കലാകാരിയാണ്. സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവര്‍ സ്വീകരിച്ച ഒരു…
Read Moreമൊബൈലില്‍ നിന്ന് തീപ്പൊരി ചിതറി ! പോലീസ് ക്വാര്‍ട്ടേഴ്സില്‍ സൂക്ഷിച്ചിരുന്ന ‘പടക്കം’ പൊട്ടിത്തെറിച്ച് പോലീസുകാരന് പരിക്ക്…
പോലീസ് ക്വാര്‍ട്ടേഴ്സില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് പോലീസുകാരന് പരിക്കേറ്റു. ചേര്‍ത്തല പോലീസ് ക്വാര്‍ട്ടേഴ്സില്‍ സൂക്ഷിച്ചിരുന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. സുനില്‍ കുമാര്‍ എന്ന പൊലീസുകാരനാണ് പരിക്ക്. സുനില്‍ കുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസാരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ താഴെ വീണ് തീപ്പൊരി ഉണ്ടായെന്നും ഇത് പടക്കത്തില്‍ വീണാണ് അപകടമെന്നും പോലീസ് വ്യക്തമാക്കി.
Read Moreആണവനാശത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ എനിക്കാവും ! താന്‍ ചൊവ്വയില്‍ നിന്ന് ഭൂമിയിലെത്തിയ അന്യഗ്രഹജീവിയെന്ന് അവകാശപ്പെട്ട് ബാലന്…
താന്‍ ചൊവ്വയില്‍ നിന്ന് ഭൂമിയിലെത്തിയ അന്യഗ്രഹജീവിയാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ബാലന്. റഷ്യയിലെ വോള്‍ഗോഗ്രാഡില്‍ നിന്നുള്ള ബോറിസ് കിപ്രിയാനോവിച്ച് എന്ന ബാലനാണ് താന്‍ ഒരു മനുഷ്യനല്ല, അന്യഗ്രഹജീവിയാണെന്ന് അവകാശപ്പെട്ട് എത്തിയത്. ഡെയ്ലി സ്റ്റാറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ആണവ നാശത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കാനാണ് താന്‍ ഭൂമിയിലെത്തിയതെന്നും ബോറിസ് പറയുന്നു. ചൊവ്വയിലെ അന്തേവാസികള്‍ക്കൊപ്പം കുറച്ചുകാലം താന്‍ അവിടെ കഴിഞ്ഞിരുന്നതായാണ് ബോറിസ് പറയുന്നത്. മനുഷ്യരാശിയെ വംശനാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഭൂമിയിലേക്ക് അയച്ച ഇന്‍ഡിഗോ കുട്ടികളില്‍ ഒരാളാണ് താനെന്നും ബോറിസ് പറഞ്ഞു. ഒരു ബഹിരാകാശ പേടകവും താന്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് ബോറിസ് അവകാശപ്പെടുന്നു. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ മഹാസമുദ്രത്തിന് കീഴില്‍ നിലനിന്നിരുന്നതായി വിശ്വസിക്കപ്പെടുന്ന ഒരു സാങ്കല്‍പ്പിക ഭൂഖണ്ഡം, പ്രത്യേകിച്ച് ലെമൂറിയന്‍ കാലഘട്ടത്തില്‍ ഉള്‍പ്പടെ, വര്‍ഷങ്ങളായി നിരവധി തവണ ഭൂമി സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ബോറിസ് അവകാശപ്പെടുന്നു. താന്‍ നിര്‍മിച്ച പേടകത്തെക്കുറിച്ച് ബോറിസ് പറയുന്നതിങ്ങനെ…25%…
Read Moreമലയാളം ദൃശ്യം2 വളരെ മോശം! സോണി ടെലിവിഷനിലെ സിഐഡി എന്ന സീരിയൽ ദൃശ്യം 2 നേക്കാൾ നൂറു മടങ്ങ് ഭേദം; നടൻ കെആർകെ
ദൃശ്യം 2 വളരെ മോശം സിനിമയാണെന്ന് നടനും നിരൂപകനുമായ കെആർകെ. സോണി ടെലിവിഷനിലെ സിഐഡി എന്ന സീരിയൽ ദൃശ്യം 2 നേക്കാൾ നൂറു മടങ്ങ് ഭേദമാണെന്നും ഒരു സ്റ്റാർ മാത്രമേ ചിത്രത്തിനു നൽകാനാകൂ എന്നും കെആർകെ ട്വീറ്റ് ചെയ്തു. ദൃശ്യം 2വിന്റെ ഹിന്ദി പതിപ്പ് നവംബർ 18ന് റിലീസിന് എത്തുകയാണ്. സിനിമ റിവ്യു ചെയ്യുന്നതിനായി ദൃശ്യം 2 മലയാളം പ്രൈമിൽ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു കെആർകെ. ദൃശ്യം 2 ഹിന്ദിയും മലയാളത്തിന്റെ ഫ്രെയിം ടു ഫ്രെയിം കോപ്പിയാകും. എത്ര ഇഴഞ്ഞാണ് ഈ സിനിമ പോകുന്നത്. വളരെ മോശം. പുതിയ ഇൻസ്പെക്ടർ എത്തുന്നതുവരെയുള്ള രംഗങ്ങൾ സഹിക്കാൻ കഴിയില്ല. പതുക്കെ തുടങ്ങി അരമണിക്കൂറിനുള്ളിൽ എന്തൊക്കെയോ സംഭവിക്കുന്നു. ആദ്യ ഒന്നര മണിക്കൂറിൽ ഈ ചിത്രത്തിൽ ഒന്നും തന്നെയില്ല. സിനിമയുടെ അവസാന 30 മിനിറ്റ് ആളുകൾക്ക് ഇഷ്ടപ്പെട്ടേക്കാം. ഹീറോയുടെ കുടുംബത്തെ പൊലീസ് ഉപദ്രവിക്കുന്നത്…
Read Moreതിരുത്താൻ ആഗ്രഹിക്കുന്ന കാര്യം, അതൊന്നും പണ്ട് കിട്ടിയിട്ടില്ല! മീരാ ജാസ്മിൻ തുറന്നു പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാവുന്നു
സിനിമകളിൽനിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയ സമയത്ത് ഒരു ടെലിവിഷൻ പരിപാടിയിൽ തന്റെ കരിയറിലെ പല സംഭവങ്ങളെക്കുറിച്ചും മീരാ ജാസ്മിൻ തുറന്നു പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. സിനിമകൾക്ക് പുറകെ പോയി മീര തന്റെ കഴിഞ്ഞ പത്ത് വർഷം കളഞ്ഞു കുളിച്ചോ എന്ന അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മീര. അങ്ങനെ ഞാൻ പറയില്ല. പക്ഷെ എനിക്ക് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള പല സിനിമകളും എനിക്ക് ചെയ്യാൻ പറ്റിയിട്ടില്ല. എനിക്ക് ഇഷ്ടപ്പെട്ട, എനിക്ക് നൂറ് ശതമാനം ഗംഭീരമായി ചെയ്യാൻ കഴിയുമെന്നുള്ള സിനിമകൾ ചെയ്യാൻ പറ്റിയിട്ടില്ല. ഞാൻ സന്തോഷവതിയല്ലേ എന്നൊരു ചോദ്യം ചോദിച്ചാൽ, എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ, അതിപ്പോൾ കരിയർ ആയാലും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടത് ആണെങ്കിലും ഈ നിമിഷം വരെ സംഭവിച്ചേക്കുന്ന കാര്യങ്ങളിൽ എനിക്ക് ഒരു നഷ്ടബോധവും ഇല്ല. എന്റെ ജീവിതത്തിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്. മൊത്തത്തിൽ നോക്കുമ്പോൾ…
Read Moreഞങ്ങളെ അദ്ഭുതപ്പെടുത്തി സുൽഫത്ത് മമ്മൂക്കയെ കെട്ടിപ്പിടിച്ചു, എല്ലാവരുടെയും കണ്ണ് നിറഞ്ഞു! ആ സിനിമ തന്റെ ജീവിതത്തിൽ വഴിത്തിരിവായതിനെപ്പറ്റി മുകേഷ്
2007 ൽ റിലീസ് ചെയ്ത ‘കഥ പറയുമ്പോൾ’ എന്ന സൂപ്പർ ഹിറ്റ് സിനിമ തന്റെ ജീവിതത്തിൽ വഴിത്തിരിവായതിനെപ്പറ്റി തുറന്നു പറഞ്ഞ് മുകേഷ്. മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയ സിനിമയിൽ ശ്രീനിവാസനും മീനയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാർബർ ബാലനും സൂപ്പർ സ്റ്റാർ അശോക് രാജും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകന്റെ ഉള്ളുലച്ചു. മുകേഷും ശ്രീനിവാസനും ആയിരുന്നു നിർമാതാക്കൾ. സിനിമയിൽ പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി അഭിനയിച്ചതെന്ന് മുകേഷ് പറയുന്നു. സിനിമയുടെ കഥ പറയാൻ മമ്മൂട്ടിയുടെ വീട്ടിൽ പോയപ്പോഴുണ്ടായ വൈകാരിക അനുഭവങ്ങളെപ്പറ്റി തന്റെ സ്വന്തം യൂട്യൂബ് ചാനലിൽ മനസ്സ് തുറക്കുകയാണ് മുകേഷ്. ‘‘എറണാകുളത്ത് ഒരു വിവാഹ ആഘോഷം നടക്കുന്നതിനിടെയാണ് ‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിന്റെ കഥ ശ്രീനിവാസൻ എന്നോടു പറയുന്നത്. അദ്ദേഹം എന്നെ മാറ്റി നിർത്തി പറഞ്ഞു, ‘‘നീ മുൻപ് ഒരിക്കൽ സിനിമ നിർമിക്കുന്ന കാര്യം പറഞ്ഞില്ലേ.…
Read Moreഅഞ്ചും പത്തുമല്ല, കൈയിൽ കോടികളുണ്ടോ! ഷേക്സ്പിയർ ഒപ്പിട്ട ഷേഷ്ക്സ് പിയറുടെ ഏകഛായാചിത്രം ലേലം വിളിക്കാതെ സ്വന്തമാക്കാം
ലണ്ടന്‍: വിശ്വവിഖ്യാത എഴുത്തുകാരൻ വില്യം ഷേക്സ്പിയറിന്റെ ജീവിത കാലഘട്ടത്തിൽ വരച്ച് അദ്ദേഹം ഒപ്പിട്ട ഏക ഛായാച്ചിത്രം വില്പനയ്ക്ക്. പ ടിഞ്ഞാറൻ ലണ്ടനിലെ ഗ്രോസ് വെനര്‍ ഹോട്ടലിൽ പ്രദർശിപ്പിച്ച ചിത്രത്തിന് 10 ദശലക്ഷം പൗണ്ടാണ് (ഏകദേശം 96 കോടി രൂപ) വില.ജെയിംസ് ഒന്നാമൻ രാജാവിന്റെ കൊട്ടാരത്തിലെ ചിത്രകാരനായിരുന്ന റോബർട്ട് പീക്ക് ആണ് ഷേക്സ്പിയറുടെ അപൂർവ ഛായാചിത്രം വരച്ചത്. 1608-ൽ വരച്ച ഈ പെയിന്റിംഗിൽ ഷേക്സ്പിയറുടെ ഒപ്പും തീയതിയുമുണ്ട്. നിലവിലെ ഉടമ ആരാണെന്നു വെളിപ്പെടുത്തിയിട്ടില്ല.ലേലമില്ലാതെ സ്വകാര്യ ഇടപാടിലൂടെ ചിത്രം വിൽക്കാനാണ് പദ്ധതി. 1975-നു മുമ്പ് വടക്കന്‍ ഇംഗ്ലണ്ടിലെ ലൈബ്രറിയിലായിരുന്ന ചിത്രം പിന്നീടു സ്വകാര്യ ഉടമസ്ഥതയിലേക്കു മാറുകയായിരുന്നു.
Read Moreകഥയല്ലിത് ജീവിതം..! ജീവിതത്തിന്റെ മുക്കാൽ ഭാഗവും വിമാന ടെർമിനിൽ; എഴുപത്തിയേഴാം വയസിൽ വിടപറഞ്ഞു; നാസെറിയുടെ ജീവിതകഥയിങ്ങനെ..!
ചില മനുഷ്യര്‍ അങ്ങനെയാണ്. അവരുടെ യഥാര്‍ഥ ജീവിതം ആരെയും അമ്പരപ്പിക്കും! സിനിമാക്കഥയെ വെല്ലുന്ന ജീവിതമാണ് ഇറാന് പൗരന് മെഹ്റാന് കരീമി നാസെറിയുടേത്. പലായനങ്ങളുടെയും അന്വേഷണത്തിന്റെയും കയ്ക്കുന്ന അനുഭവങ്ങളുടെയും കഥ കൂടിയാണത്. പതിനെട്ടു വര്‍ഷം ഫ്രാന്‍സിലെ റസി ചാള്‍സ് ദ ഗോള്‍ വിമാനത്താവളത്തിന്റെ 2എഫ് ടെര്‍മിനലിലെ ബെഞ്ചിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. നയതന്ത്രപരമായ നിയമക്കുരുക്കുകളില്‍ അകപ്പെട്ടതാണ് നാസെറിയുടെ ജീവിതം മാറ്റിമറിക്കപ്പെട്ടത്. കഴിഞ്ഞ 12ന് എഴുപത്തേഴാം വയസിൽ അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു. വിഖ്യാത സംവിധായകന് സ്റ്റീഫന്‍ സ്പില്‍ബര്‍ഗിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നാസെറിയുടെ ജീവിതം ലോകം അറിയുന്നത്. 2004ല്‍ സ്പില്‍ബര്‍ഗിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ “ദി ടെര്‍മിനല്‍’ എന്ന സിനിമ നാസെറിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ്. നാസെറിയെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയതോ ടോം ഹാങ്ക്സ് എന്ന മഹാനടനും കാതറിന് സെറ്റ ജോണ്‍സ്, സ്റ്റാന്‍ലി ടക്കി തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. വെള്ളിത്തിരയില്‍ വിസ്മയമായ കഥാസന്ദര്‍ഭങ്ങള്‍ അനുഭവിച്ച…
Read Moreഅവൾ മെസിയുടെ കട്ടഫാനാണ്… ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ തലമുടിയിൽ മെസിയുടെ പേര് എഴുതിച്ച് മൂന്നു വയസുകാരി നക്ഷത്ര
ചേർപ്പ്: ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ തലമുടിയിൽ മെസിയുടെ പേര് മുടി വടിച്ച് എഴുതി മൂന്നു വയസുകാരിയായ കുഞ്ഞ് ആരാധിക. പടിഞ്ഞാട്ടുമുറി കൂളിയാട്ട് വീട്ടിൽ വിജീഷ് ജീവൻ നായരുടെയും നീരജ മേനോന്റെയും മകൾ നഴ്സറി വിദ്യാർഥിനി നക്ഷത്ര.വി. നായരുടെ തലയിലാണു മുടി വടിച്ച് മെസി എന്ന് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നത്. ഞങ്ങൾ വിട്ടുകാർ മുഴുവൻ അർജന്റീനയുടെയും മെസിയുടെയും ആരാധകരാണെന്നും ഇതുകണ്ടാണു നക്ഷത്രയ്ക്കു മെസിയോട് ആരാധന തോന്നിയതെന്നും അച്ഛൻ വിജീഷ് പറയുന്നു. സമീപത്തെ ബാർബർ ഷോപ്പിൽ പോയാണു തലമുടി വടിച്ച് പേര് എഴുതിച്ചത്.
Read More