തൃശൂർ: സ്ക്രീനിൽമാത്രം കണ്ടിട്ടുള്ള സൂപ്പർ താരത്തെ എന്നെങ്കിലും നേരിട്ടു കാണണമെന്ന മോഹം ഒടുവിൽ വീഡിയോകോൾ വഴി സാധ്യമായതിന്റെ ആഹ്ലാദത്തിലാണ് തൃശൂർ പൂങ്കുന്നം അഗതിമന്ദിരത്തിലെ രുഗ്മിണിയമ്മ. മോഹൻലാലിനെ കാണണമെന്ന് എപ്പോഴും ആഗ്രഹം പ്രകടിപ്പിക്കാറുള്ള ഈ മുത്തശി കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽ മീഡിയ വഴി കരഞ്ഞുകൊണ്ട് തന്റെ ആഗ്രഹം ലോകത്തെ അറിയിച്ചിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട ഫാൻസ് അസോസിയേഷൻകാരാണ് മോഹൻലാലിനെ ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചത്. തന്റെ കടുത്ത ആരാധികയായ രുഗ്മിണിയമ്മയെ തേടി അധികം വൈകാതെ മോഹൻലാലിന്റെ വീഡിയോ കോൾ എത്തി. അപ്രതീക്ഷിതമായി പ്രിയതാരത്തിന്റെ ഫോണ്‍ കോൾ എത്തിയതോടെ രുഗ്മിണിയമ്മ വികാരാധീനയായി. നേരിട്ടു കാണണമെന്ന ആഗ്രഹം രുഗ്മിണിയമ്മ പറഞ്ഞപ്പോൾ കോവിഡ് കഴിഞ്ഞു നേരിട്ടുവരാമെന്നു മോഹൻലാൽ പറഞ്ഞു. ഇപ്പോൾ താൻ ഇടുക്കിയിലാണെന്നും കോവിഡ് പ്രതിസന്ധി കഴിഞ്ഞ് അതുവഴി വരുമ്പോൾ കാണാമെന്നുമായിരുന്നു വാഗ്ദാനം. മോഹൻലാൽ കാണാൻ വന്നില്ലേ, മോഹൻലാൽ വിളിച്ചോ എന്നെല്ലാം ചോദിച്ച് എല്ലാവരും കളിയാക്കുകയാണെന്നു പറഞ്ഞ്…
Read MoreCategory: Top News
ഇത് പിൻവലിച്ചില്ലെങ്കിൽ..! കോവിഷീൽഡ് വാക്സിൻ യുകെ അംഗീകരിക്കണമെന്ന് കേന്ദ്രം; ഇല്ലെങ്കിൽ എട്ടിന്റെ പണി
ന്യൂഡൽഹി: ഇന്ത്യയിലെ കോവിഷീൽഡ് വാക്സീൻ യുകെ അംഗീകരിക്കണമെന്ന് കേന്ദ്രസർക്കാർ. ഇല്ലെങ്കിൽ ഇന്ത്യയിലെത്തുന്ന യുകെ പൗരന്മാർക്കും ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നിലവിൽ ഇന്ത്യയിൽ കോവിഷീൽഡ് വാക്സിൻ എടുത്തവർ യുകെയിൽ എത്തുമ്പോൾ ക്വാറന്റൈനിൽ കഴിയണമെന്നാണ് യുകെ സർക്കാർ തീരുമാനം. ഇത് പിൻവലിച്ചില്ലെങ്കിൽ ഇന്ത്യയിലെത്തുന്ന യുകെ പൗരന്മാരും ക്വാറന്റൈനിൽ കഴിയേണ്ടി വരുമെന്നാണ് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒക്ടോബർ ഒന്ന് വരെ കാത്തിരിക്കാനാണ് രാഷ്ട്രീയ തീരുമാനം.
Read Moreവിദേശത്തു ജനിച്ചു വളർന്ന എറണാകുളം സ്വദേശിനി, വിദേശത്തു വച്ചു പരിചയപ്പെട്ട തലശേരി സ്വദേശിയായ യുവാവ് ! ഇരുവരും പ്രണയത്തിലായിരുന്നോ? തൊടുപുഴ പോലീസ് തലശേരിയിൽ
തലശേരി: വീട് വിട്ടിറങ്ങിയ എംബിബിഎസ് വിദ്യാർഥിനിയെ തേടി തൊടുപുഴ പോലീസ് തലശേരിയിൽ. വിദേശത്തു വച്ചു പരിചയപ്പെട്ട തലശേരി സ്വദേശിയായ യുവാവിനോടൊപ്പമാണ് പെൺകുട്ടി നാടുവിട്ടതെന്ന സൂചനയെ തുടർന്നാണ് പെൺകുട്ടിയെ തേടി പോലീസ് തലശേരിയിൽ എത്തിയത്. കമിതാക്കളായ ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിദേശത്തു ജനിച്ചു വളർന്ന എറണാകുളം സ്വദേശിനിയായ യുവതിയെയാണ് തൊടുപുഴയിൽനിന്നു കാണാതായത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷം തൊടുപുഴയിലെ ഒരാശുപത്രിയിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടയിലാണ് പെൺകുട്ടിയെ കാണാതായത്. വ്യത്യസത മതവിഭാഗത്തിൽപെട്ട ഇരുവരും വിദേശത്ത് അടുത്തടുത്ത ഫ്ലാറ്റുകളിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് ഇരുവരും പ്രണയത്തിലായതെന്നാണു പോലീസ് കരുതുന്നത്. പെൺകുട്ടി ഉപരിപഠനത്തിനായി മറ്റൊരു വിദേശ രാജ്യത്തേക്കും യുവാവ് നാട്ടിലേക്കും വന്നിരുന്നു. ഉപരിപഠനം കഴിഞ്ഞു നാട്ടിലെത്തിയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു.
Read Moreരാജ്യത്തെ ഞെട്ടിച്ച് മയക്കുമരുന്ന് വേട്ട ! അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിച്ച ‘21,000 കോടി’യുടെ ഹെറോയിന്‍ ഗുജറാത്തില്‍ പിടികൂടി…
അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിയ 19,000കോടിയുടെ ഹെറോയിന്‍ പിടികൂടി. ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഇത് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് കണ്ടെയ്നറുകള്‍ക്കുള്ളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. വിഷയത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. ഒരു കണ്ടെയ്നറില്‍ 2,000 കിലോയും രണ്ടാമത്തെ കണ്ടെയ്നറില്‍ 1,000 കിലോ ഹെറോയ്നുമാണ് ഉണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മയക്കുമരുന്ന് ഇറാനിലെ പോര്‍ട്ടില്‍ നിന്നാണ് ഇന്ത്യയിലെത്തിച്ചത് എന്നാണ് സൂചന. മയക്കുമരുന്ന് പിടിച്ചെടുത്തിന് പിന്നാലെ അഹമ്മദാബാദ്,ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ ഡിആര്‍ഐ പരിശോധന നടത്തി.
Read Moreമകളെ ഉപേക്ഷിച്ച് നാലുലക്ഷവും 9 പവനുമായികാമുകനൊപ്പം ഒളിച്ചോടിയ ഭർതൃമതി പിടിയിൽ; ഒരു മാസത്തിനിടെ അടിച്ചുപൊളിക്കാൻ തീർത്തത് 4 ലക്ഷം രൂപ
പയ്യന്നൂര്‍: കാണാതായ കോറോത്തെ മുപ്പത്തിനാലുകാരിയായ ഭര്‍തൃമതിയേയും കാമുകനേയും പോലീസിന്റെ അന്വേഷണത്തില്‍ കോഴിക്കോട് കണ്ടെത്തി. മാട്ടൂല്‍ നോര്‍ത്തിലെ ഹാരിസിനോടൊപ്പമാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.കഴിഞ്ഞ മാസം 26 മുതല്‍ കോറോത്തെ യുവതിയെ കാണാതായതെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു.11 വയസുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് യുവതി കടന്നുകളഞ്ഞത്. മറ്റൊരു യുവാവിനൊപ്പമാണോ യുവതി പോയതെന്ന് സംശയിക്കുന്നതായി പരാതിയിലുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് യുവതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചത്. ഒടുവില്‍ കസബ പോലീസിന്റെ സഹായത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ വാടക വീട്ടില്‍നിന്നാണ് പയ്യന്നൂര്‍ പോലീസ് ഇരുവരേയും കണ്ടെത്തിയത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ബാങ്കില്‍നിന്നെടുത്തതുള്‍പ്പെടെ 4,10,000 രൂപയും ഒന്‍പതു പവനുമായാണ് യുവതി കാമുകനോടൊപ്പം സ്ഥലം വിട്ടത്. യാത്രക്കിടയില്‍ ഇരുവരും സിംകാര്‍ഡ് ഊരിക്കളഞ്ഞതോടെ ഇവരുടെ താവളം കണ്ടെത്താന്‍ പോലീസിന് നന്നായി ബുദ്ധിമുട്ടേണ്ടിവന്നു.ഒടുവില്‍ പയ്യന്നൂര്‍ എസ്ഐ യദുകൃഷ്ണന്, സിഐ മഹേഷ് കെ.നായര്‍, എഎസ്ഐ ദിലീപ്…
Read Moreവിദേശത്ത് അടുത്തടുത്ത ഫ്ലാറ്റുകളിൽ താമസം, പിന്നെ പ്രണയം; തൊടുപുഴയിൽ നിന്നും കാണാതായ വനിത ഡോക്ടറെ കണ്ടെത്തിയത് തലശേരിയിലെ യുവാവിനൊപ്പം; ഇരുവരെക്കുറിച്ചും പോലീസ് പറഞ്ഞത് ഞെട്ടിക്കുന്ന മറ്റൊരു കാര്യം…
തലശേരി: വീട് വിട്ടിറങ്ങിയ എംബിബിഎസ് വിദ്യാർഥിനിയെ തേടി തൊടുപുഴ പോലീസ് തലശേരിയിൽ. വിദേശത്ത് വെച്ച് പരിചയപ്പെട്ട തലശേരി സ്വദേശിയായ യുവാവിനോടൊപ്പമാണ് പെൺകുട്ടി നാടുവിട്ടതെന്ന സൂചനയെ തുടർന്നാണ് പെൺകുട്ടിയെ തേടി പോലീസ് തലശേരിയിൽ എത്തിയത്. കമിതാക്കളായ ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് ജനിച്ചു വളർന്ന എറണാകുളം സ്വദേശിനിയായ യുവതിയെയാണ് തൊടുപുഴയിൽ നിന്നും കാണാതായത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷം തൊടുപുഴയിലെ ഒരാശുപത്രിയിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടയിലാണ് പെൺകുട്ടിയെ കാണാതായത്. വ്യത്യസത മത വിഭാഗത്തിൽപെട്ട ഇരുവരും വിദേശത്ത് അടുത്തടുത്ത ഫ്ലാറ്റുകളിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് ഇരുവരും പ്രണയത്തിലായതെന്നാണ് പോലീസ് കരുതുന്നത്. പെൺകുട്ടി ഉപരിപഠനത്തിനായി മറ്റൊരു വിദേശ രാജ്യത്തേക്കും യുവാവ് നാട്ടിലേക്കും വന്നിരുന്നു. ഉപരിപഠനം കഴിഞ്ഞ് നാട്ടിലെത്തിയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു.
Read Moreഅടിച്ചു വീഴ്ത്തി ബൈക്കിൽ കയറ്റി കൊണ്ടു പോകാൻ ശ്രമം; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോൾ സമീപത്തെ വീട്ടിൽ ഓടിയക്കയറി; ആലപ്പുഴയിൽ അർധരാത്രി നഴ്സിന് നേരിടേണ്ടിവന്നതുകണ്ടോ
കായംകുളം : വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ മർദിച്ചു തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഹരിപ്പാട് തൃക്കുന്നപ്പുഴ പാനൂരിനു സമീപം ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ നഴ്സ് സുബിനയ്ക്ക് നേരെയായിരുന്നു അതിക്രമം. കഴുത്തിന് പരിക്കേറ്റ ആരോഗ്യ പ്രവർത്തകയെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ രണ്ടംഗ സംഘം തലയ്ക്കു പിന്നിൽ അടിച്ചു വീഴ്ത്തുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയുമായിരുന്നു.പ്രാണരക്ഷാർത്ഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് ആരോഗ്യ പ്രവർത്തക രക്ഷപ്പെട്ടത്. തൃക്കുന്നപ്പുഴ പാനൂരാണ് സുബിന താമസിക്കുന്നത്. തോട്ടപ്പള്ളിയിൽ നിന്നും തൃക്കുന്നപ്പുഴ പാനൂർ റോഡിലേക്ക് കയറുമ്പോൾ ബൈക്കിൽ പിന്നാലെ എത്തിയ സംഘം ആക്രമിക്കുകയും തട്ടികൊണ്ട് പോകാൻ ശ്രമിക്കുകയുമായിരുന്നു. അടിച്ചു വീഴ്ത്തിയശേഷം കഴുത്തിന് കുത്തിപ്പിടിച്ച് ബൈക്കിൽ കയറ്റി കൊണ്ടുപോകാനാണ് സംഘം ശ്രമിച്ചത്. ഇതിനിടയിൽ ബൈക്ക്…
Read Moreസഹകരിച്ചാല്‍ പണം തരാം ! 59കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കിളിമാനൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍;വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോള്‍ നഴ്സുമാരോടും ലൈംഗികച്ചുവയോടെ സംസാരിച്ചു…
59കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കോട്ടയം മുണ്ടക്കയം ഇളങ്കാട് നിന്നാണ് മധ്യവയസ്കയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം പുറത്തു വരുന്നത്. സംഭവത്തില്‍ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ഉണ്ണി(39)യെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെയായിരുന്നു സംഭവം നടന്നത്. ഇതേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ… സമീപത്തെ ക്രഷര്‍ യൂണിറ്റില്‍ ജോലി ചെയ്യാനാണ് തിരുവനന്തപുരം സ്വദേശിയായ ഉണ്ണി മുണ്ടക്കയത്ത് എത്തിയത്. ഇവിടെ ജോലി ചെയ്തു മടങ്ങുന്നതിനിടെയാണ് ഇന്നലെ വീട്ടില്‍ അതിക്രമിച്ച് കയറി മധ്യവയസ്കയെ പീഡിപ്പിക്കാന്‍ ശ്രമം ഉണ്ടായത്. തുടര്‍ന്ന് പോലീസ് എത്തി തെരച്ചില്‍ നടത്തി ഇയാളെ പിടികൂടുകയായിരുന്നു. നാട്ടുകാര്‍ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്നാണ് മുണ്ടക്കയം പോലീസ് സംഭവസ്ഥലത്ത് എത്തുന്നത്. തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയായ ഉണ്ണിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ സംഘം ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ താഴ്ഭാഗത്ത് പാറക്കെട്ടിലെ പൊത്തില്‍ ഒളിച്ചിരുന്ന പ്രതിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് പോലീസിന്റെ സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.…
Read Moreവീണ്ടും വില്ലനായിസോഷ്യല് മീഡിയ; ലോട്ടറിക്കളി കൈവിട്ടു; മോര്‍ഫ് ചെയ്തവര്‍ കുടുങ്ങും; പ്രവാസി സെയ്തലവിക്കും ആരോപണ വിധേയനും പറയുന്നതിങ്ങനെ…
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഇങ്ങനെയൊക്കെ ചെയ്യാമോ… നമ്മള് നാളെയും കാണേണ്ടേ….മലയാളികളുടെ മനസില്‍ ഒരേസമയം ചിന്തയും ചിരിയും ഉണര്‍ത്തിയ ഡയലോഗാണ് ഇന്നലെ കേരള തിരുവോണ ബംപര്‍ ടിക്കറ്റുമായി ബന്ധപ്പെട്ടു കോലാഹലങ്ങള്‍ കേള്‍ക്കുമ്പോള്‍ തോന്നുക. ചില്ലറയല്ല കോടികളുടെ കളിയാണ് നിമിഷനേരം കൊണ്ടുണ്ടായത്. ആന്‍ി ക്ളൈമാക്സില് പ്രവാസി സെയ്തലവി ശശിയായെങ്കിലും അതു തുറന്നുവിട്ട വിവാദ ഭൂതം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. സോഷ്യ മീഡിയ എത്രത്തോളം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ഇന്നലത്തെ സംഭവം. ഇതേ രീതിയില്‍ സമ്മാനമടിച്ച നമ്പര്‍ ലോട്ടറി ടിക്കറ്റില്‍ തിരുത്തി ഫോര്‍ ഫേഡ് ചെയ്യുന്ന തിരക്കിലായിരുന്നു പലരും. സമ്മാനര്ഹന് രംഗത്തെത്താന്‍ അല്പം വൈകിയതോടെ സോഷ്യ മീഡിയ വഴി വ്യാപകമായി പലരും സമ്മാനര്‍ഹര്‍ സുഹൃത്തുക്കളാണെന്നും താന്‍ തന്നെയാണെന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തി. ഒടുവില്‍ അര്‍ഹനെ കണ്ടെത്തും വരെ ഈ രീതി തുടര്‍ന്നു. ഒരു രസത്തിനുവേണ്ടി ചെയ്ത ഈ കളി ശരിക്കും പറഞ്ഞാല്‍…
Read Moreസഹപ്രവര്‍ത്തകയായ മുസ്ലിം യുവതിയെ ബൈക്കില്‍ വീട്ടിലെത്തിച്ച ബാങ്ക് ജീവനക്കാരനു നേരെ ആക്രമണം ! യുവതിയുടെ ഭര്‍ത്താവിനോട് ഏഷണി പറഞ്ഞെങ്കിലും ഏറ്റില്ല; രണ്ടു പേര് അറസ്റ്റില്‍…
ബാങ്ക് ജീവനക്കാരനെയും ഒപ്പം ബൈക്കില്‍ സഞ്ചരിച്ച സഹപ്രവര്‍ത്തകയായ മുസ്ലിം യുവതിയെയും വഴിയില്‍ വെച്ച് ആക്രമിച്ചവര്‍ പിടിയില്‍. ബെംഗളുരുവിലാണ് സംഭവം. 35കാരിയായ ബാങ്ക് ജീവനക്കാരി ജോലികഴിഞ്ഞ് സമയം വൈകിയതിനാല്‍ സഹപ്രവര്‍ത്തകനായ യുവാവിനോട് വീട്ടില്‍ എത്തിക്കാന്‍ സഹായം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവാവ് തന്റെ ബൈക്കില്‍ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി. താന്‍ സഹപ്രവര്‍ത്തകനൊപ്പമാണ് വരുന്നതെന്ന കാര്യം യുവതി വീട്ടില്‍ വിളിച്ച് പറയുകയും ചെയ്തിരുന്നു. രാത്രി 9.30നായിരുന്നു സംഭവം. ഈ സമയം രണ്ട് പേര് ഇവര്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ബുര്‍ഖയായിരുന്നു യുവതിയുടെ വേഷം. യുവതിയെ ബൈക്കില്‍ കയറ്റിയതിനെ കുറിച്ചായിരുന്നു ഇവരുടെ ചോദ്യം ചെയ്യല്‍. യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച് ഭാര്യ ഒരു ഹിന്ദുവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയാണെന്നു പറയാനും ഇവര്‍ മറന്നില്ല. എന്നാല്‍ ഭാര്യ സഹപ്രവര്‍ത്തകനൊപ്പമാണ് വരുന്നതെന്ന് തനിക്ക് അറിയാമെന്ന് ഭര്‍ത്താവ് മറുപടിയും നല്‍കിയതോടെ ഇവര്‍ നിരാശരായി. തുടര്‍ന്ന്…
Read More