പാലക്കാട്: സ്വന്തമായി വാഹനമില്ലാത്ത, വിവാഹം കഴിക്കാത്ത, വീടില്ലാത്ത സർക്കാർ ഉദ്യോഗസ്ഥന്റെ കൈക്കൂലി സന്പാദ്യം കണ്ട് അന്പരന്നു നിൽക്കുകയാണ് പോലീസും നാട്ടുകാരും. ഇന്നലെ താലൂക്കുതല പരാതിപരിഹാര അദാലത്തിനിടെ കൈക്കൂലിപ്പണവുമായി വിജിലൻസ് അറസ്റ്റുചെയ്ത പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തിരുവനന്തപുരം സ്വദേശി വി. സുരേഷ്കുമാറിന്റെ കൈക്കൂലി സന്പാദ്യം സ്വന്തമായി വീട് വയ്ക്കാനെന്ന “ന്യായമായ’ ആവശ്യത്തിനായിരുന്നെന്നാണ് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. കൈക്കൂലിയായി എന്തും സ്വീകരിക്കുന്ന സുരേഷ് കുമാറിന്റെ വീട് പരിശോധിച്ചപ്പോഴാണ് പണം മാത്രമല്ല ഒരു സൂപ്പർമാർക്കറ്റ് തുടങ്ങാനുള്ള സാധനങ്ങളുണ്ടെന്ന് വിജിലൻസ് കണ്ടെത്തുന്നത്. സുരേഷ് കുമാറിന്റെ വീട്ടിൽനിന്ന് പണത്തിന് പുറമെ, ഷർട്ട്, തേൻ, കുടംപുളി, പടക്കം, പേന തുടങ്ങിയ സാധനങ്ങളും കണ്ടെടുത്തു.മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിലെ വാടകമുറിയിൽ ഇന്നലെ നടത്തിയ മിന്നൽപരിശോധനയിൽ 35 ലക്ഷം രൂപയും 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ രേഖകളും 25 ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് രേഖകളും…
Read MoreCategory: Top News
അമ്മയുടെ കാമുകന് ഇടയ്ക്കിടെ വീട്ടില്‍ വരുന്നതു ചോദ്യം ചെയ്തു; കാമുകിയുടെ മകന്റെ ഇരുകൈകളും തല്ലിയൊടിച്ചു കാമുകൻ ;അമ്മയും കാമുകനും അറസ്റ്റില്‍
കൊച്ചി: അമ്മയുടെ കാമുകന് വീട്ടില്‍ സ്ഥിരമായി വരുന്നത് ചോദ്യം ചെയ്ത പതിനഞ്ചുകാരനായ മകന്റെ ഇരുകൈകളും അമ്മയും കാമുകനും അമ്മൂമ്മയും ചേര്‍ന്നു തല്ലിയൊടിച്ചു. കമ്പിവടികൊണ്ടുള്ള അടിയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആലുവ വിടാപ്പുഴയിൽ താമസിക്കുന്ന കുട്ടിയുടെ അമ്മ, അമ്മൂമ്മ, അമ്മയുടെ കാമുകന് ആലുവ സ്വദേശി സുനീഷ് (32) എന്നിവരെ കളമശേരി എസ്എച്ച്ഒ വിബിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. ഇരുകൈകളും ഒടിഞ്ഞ നിലയില്‍ കുട്ടിയെ ബന്ധുവാണ് ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ തോളിനും വയറിനും നെഞ്ചിനും കമ്പി വടികൊണ്ടുള്ള കുത്തേറ്റിട്ടുണ്ട്. ആശുപത്രിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ആലുവ സ്വദേശിയായ കാമുകന് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. വീട്ടില്‍ സ്ഥിരമായി എത്താറുള്ള ഇയാളുടെ വരവിനെ പതിനഞ്ചുകാരന് വിലക്കുകയുണ്ടായി. ഇതിന്റെ ദേഷ്യത്തിലാണ് കുട്ടിയെ പ്രതികള്‍ ക്രൂരമായി…
Read Moreനാളെ ഇനി നമ്മളോ? ടോർച്ചിന്റെ വെട്ടത്തിൽ കണ്ടത് ആട്ടിൻകുട്ടിയുമായി പായുന്ന കടുവയെ; ആ ദൃശ്യം പറയുമ്പോഴും സദാനന്ദന്റെ വിറയിൽ മാറിയില്ല
വടശേരിക്കര: രാത്രി 8.30 ആയിട്ടേയുള്ളൂ…. ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ പുറത്തു കൂരിരുട്ടാണ്. പുറത്തേക്ക് ടോർച്ച് അടിച്ചപ്പോൾ പടി കയറി പോകുന്ന കടുവയെയാണ് കാണുന്നത്. അപ്പോഴേക്കും ആടുകളുടെ കൂട്ടക്കരച്ചിലും നായയുടെ കുരയുമെല്ലാം കേൾക്കാമായിരുന്നു.” ഈ കാഴ്ച കണ്ടുനിൽക്കാനേ കഴിഞ്ഞുള്ളൂവെന്നു പറയുന്പോഴും സദാനന്ദന്റെ കണ്ണിൽ ഭീതി. വടശേരിക്കര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽപെട്ട ബൗണ്ടറി ചെന്പരത്തിൽമൂട് (ആർക്കേമൺ) വാലുമണ്ണിൽ സദാനന്ദന്റെ വീട്ടിലെ ആട്ടിൻകൂട്ടത്തിൽ നിന്ന് ആറു മാസം പ്രായമുള്ള ആട്ടിൻകുട്ടിയെ കടുവ പിടിച്ചത് തിങ്കളാഴ്ച രാത്രിയാണ്. കടുവയെ നേരിൽകണ്ട സദാനന്ദന് ഇപ്പോഴും ഭീതി മനസിൽ നിന്നു മാറിയിട്ടില്ല. ഇനിയുള്ള രാത്രികളിലും കടുവ വരുമെന്ന ഭയം അദ്ദേഹത്തിനുണ്ട്. തിങ്കളാഴ്ച സന്ധ്യ മുതൽക്കേ പ്രദേശത്തു വൈദ്യുതി ഉണ്ടായിരുന്നില്ല. വീടിന്റെ പിറകിലായി വച്ചിരുന്ന ഷീറ്റിൽ ആരോ ചവിട്ടുന്ന ശബ്ദം കേട്ടു. പിന്നാലെ വളർത്തുനായ കുരച്ചു. ഏതോ മൃഗം എത്തിയിട്ടുണ്ടെന്ന് സംശയമായി. ഇതിനിടയിലാണ് ഒരു അലർച്ച കേട്ടത്.…
Read Moreവരാന്‍ പോകുന്നത് കോവിഡിനേക്കാള്‍ വലിയ മഹാമാരി ! മുന്നറിയുപ്പുമായി ലോകാരോഗ്യ സംഘടന…
കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ലോകക്രമം തന്നെ മാറ്റിമറിച്ച കോവിഡ് മഹാമാരി ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയിയിലുള്ള കോവിഡ് ഭീഷണിയ്ക്ക് അവസാനമായെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനവുമെത്തി. എന്നാലിപ്പോള്‍ കോവിഡ്-19നേക്കാള്‍ മാരകമായ മഹാമാരിയെ നേരിടാന്‍ ലോകം തയാറായിരിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന എത്തിയിരിക്കുകയാണ്. ലോകമെമ്പാടും കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഡാനം പുതിയ മഹാമാരിയെക്കുറിച്ചുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയില്‍ കോവിഡ് അവസാനിക്കുന്നുവെന്നത് ആഗോള ആരോഗ്യ ഭീഷണിയെന്ന നിലയിലുള്ള കോവിഡിന്റെ അവസാനമായി കാണരുതെന്ന് ടെഡ്രോസ് അഡാനം പറഞ്ഞു. കോവിഡിന്റെ പുതിയ വകഭേദം മൂലം പുതിയ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനു പുറമേ കൂടുതല്‍ മാരകമായേക്കാവുന്ന പുതിയ വൈറസിന്റെ ഭീഷണി ഉയര്‍ന്നുവരാനുള്ള സാധ്യതയുമുണ്ട്. 76-ാം ലോക ആരോഗ്യ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ടെഡ്രോസ് അഡാനം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.…
Read Moreമനോധൈര്യം കൈവിട്ടില്ല… ഡ്രൈവര്‍ ബ്രേക്കില്‍ ചവിട്ടിപ്പിടിച്ചിരുന്നു; ശക്തമായ കാറ്റിൽ പത്തടി താഴ്ചയിലേക്കു തെന്നിനീങ്ങി കെഎസ്ആർടിസി; ബസ് സാഹസികമായി കരയ്ക്കെത്തിച്ച് നാട്ടുകാര്‍
എടത്വ: ശക്തമായ കാറ്റിലും മഴയിലും നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പത്തടി താഴ്ചയിലേക്കു തെന്നിനീങ്ങി. ഡ്രൈവറുടെ മനോധൈര്യത്തില്‍ ഓടിക്കൂടിയ നാട്ടുകാരും സന്നദ്ധ സംഘടന പ്രവര്‍ത്തകരും സാഹസികമായി ബസ് കരയ്ക്കെത്തിച്ചു. ഹരിപ്പാട്-വീയപുരം-എടത്വ റൂട്ടില്‍ വീയപുരം ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിനു സമീപം അക്കരമുറിഞ്ഞപുഴയ്ക്കല് പാലത്തിനു പടിഞ്ഞാറേ കരയില്‍ അപ്രോച്ച് റോഡിലേക്കാണ് ബസ് തെന്നിനീങ്ങിയത്. തിങ്കളാഴ്ച രാത്രി 8.40 നാണ് സംഭവം. ഹരിപ്പാട്-എടത്വ സര്‍വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.ശക്തമായ കാറ്റിലും പേമാരിയിലും ബസിന്റെ നിയന്ത്രണം തെറ്റി പത്തടി താഴ്ചയിലേക്ക് തെന്നിനീങ്ങുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ മരത്തില്‍ വടം ഉപയോഗിച്ച് ബസ് ബന്ധിച്ച് നിര്‍ത്തി. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരം അറിയിച്ചു. ജെസിബി എത്തിച്ച് ബസിന്റെ മുന്‍ഭാഗം ഉയര്‍ത്തിപ്പിടിച്ച് ബസ് കരയ്ക്കെത്തിച്ചു. ഡ്രൈവര്‍ ബ്രേക്കില്‍നിന്ന് കാല് മാറ്റിയാല്‍ പത്തടി താഴ്ചയിലുള്ള മറ്റൊരു റോഡിലേക്ക് ബസിന്റെ മുന്‍വശം ഇടിച്ചു…
Read Moreപ്രിൻസിപ്പലിന്റെ ഗവേഷണം ‘ഗോപാല ലീലയിൽ’..! ഗവേഷക വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി; പ്രിൻസിപ്പലിന് ഒരു വർഷത്തെ അന്വേഷണത്തിൽ എട്ടിന്റെ പണി…
പന്തളം: ഗവേഷക വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കോളജ് പ്രൻസിപ്പലിനെതിരെ നടപടി. പന്തളം എൻഎസ്എസ് കോളജ് പ്രിൻസിപ്പൽ നന്ത്യത്ത് ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തു. ഒരു വർഷം മുൻപ് നടന്ന സംഭവത്തിലാണ് അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം എംജി കോളജ് പ്രിന്‍സിപ്പൽ ആയിരിക്കേ ഇദ്ദേഹത്തിന്റെ കീഴിൽ ഗവേഷണം നടത്തിയ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. അന്വേഷണ കമ്മീഷന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗൈഡ്ഷിപ്പില്നിന്ന് ഗോപാലകൃഷ്ണനെ നീക്കം ചെയ്തിരുന്നു. സര്‍വകലാശാല ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.
Read Moreബിജെപി സര്‍ക്കാരിന്റെ കാലത്തെ മുഴുവന്‍ പദ്ധതികളും നിര്‍ത്തിവച്ച് സിദ്ധരാമയ്യ ! പരിശോധനയ്ക്കു ശേഷം മാത്രം അനുമതി…
ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്കിയ മുഴുവന്‍ പദ്ധതികളും നിര്‍ത്തിവച്ച് പരിശോധനയ്ക്കു വിധേയമാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. വിവിധ വകുപ്പുകളുടെയും കോര്‍പറേഷനുകളുടെയും ബോര്‍ഡുകളുടെയും കീഴിലുള്ള എല്ലാ തുടര്‍ നടപടികളും ഉടനടി നിര്‍ത്തണമെന്നും ആരംഭിക്കാത്ത പദ്ധതികള്‍ ആരംഭിക്കരുതെന്നും ഉത്തരവിലുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബിജെപി അനുവദിച്ച പല പദ്ധതികള്‍ക്കും സുതാര്യതയില്ലെന്നും അംഗീകാരമില്ലെന്നും നിയമസഭാംഗങ്ങളും ജനങ്ങളും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ചില പദ്ധതികളില്‍ വര്‍ക്ക് ഓര്‍ഡറുകള്‍ ഇല്ലാതെ പണം നല്‍കിയിട്ടുണ്ട്. ചില പദ്ധതികളില്‍ ഒന്നും നടത്താതെ കടലാസില്‍ മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി അവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും പരിശോധന പൂര്‍ത്തിയായ ശേഷമേ തുടര്‍ നടപടിയുണ്ടാകൂവെന്നും അറിയിപ്പില്‍ പറയുന്നു. അധികാരമേറ്റെടുത്തശേഷം സിദ്ധരാമയ്യയുടെ പ്രധാന തീരുമാനങ്ങളിലൊന്നാണിത്. ബിജെപി അനുവദിച്ച പുതിയ പ്രവൃത്തികളില്‍ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിനുശേഷം അനുമതി നേടിയവയാണെന്ന്…
Read Moreതലസ്ഥാനത്ത് വൻ തീപിടിത്തം; തീ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം; തീപിടിച്ചത് കിൻഫ്ര പാർക്കിലെ കേരള മെഡിക്കൽ കോർപറേഷൻ മരുന്ന് ഗോഡൗണിൽ
തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ കേരള മെഡിക്കൽ കോർപറേഷൻ മരുന്ന് ഗോഡൗണിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ ഗോഡൗൺ പൊട്ടിത്തെറിച്ചു. അപകടത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. പുലർച്ചെ 1.30ന് വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. 1.23 കോടി രൂപയുടെ കെമിക്കലുകൾ ആണ് കത്തി നശിച്ചത്. ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് (32) ആണ് മരിച്ചത്. തീയണയ്ക്കുന്നതിനിടെ കോൺക്രീറ്റ് ഭിത്തി രഞ്ജിത്തിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. കോൺക്രീറ്റ് പാളിക്കടിയിൽപ്പെട്ട രഞ്ജിത്തിനെ ഏറെ നേരം പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. ദേഹമാസകലം പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു വിദഗ്ധ ചികിത്സ നൽകിയെങ്കിലും 3.50 ന് മരിച്ചു. ആറ്റിങ്ങൽ കരിച്ചിയിൽ ജെ.എസ്. നിവാസിൽ ജയകുമാരൻനായരുടെയും സിന്ധുവിന്റെയും മകനാണ് രഞ്ജിത്ത്. അവിവാഹിതനാണ്. സഹോദരൻ ശ്രീജിത്ത്. നാല് വർഷം മുൻപാണ് രഞ്ജിത്ത് ഫയർഫോഴ്സിൽ സേവനത്തിനെത്തിയത്. ഒരു വർഷക്കാലമായി ചാക്ക ഫയർയൂണിറ്റിലാണ് സേവനമനുഷ്ഠിച്ച് വന്നിരുന്നത്. മരണാനന്തര…
Read Moreഅരിക്കൊമ്പന്റെ”അന്നം മുട്ടിച്ചവർക്ക് ‘പണികൊടുക്കണം; വാട്ട്സാപ് ഗ്രൂപ്പിലൂടെ തട്ടിയത് ലക്ഷങ്ങൾ ; തട്ടിപ്പിന്റെ കൊടുമുടിയിൽ ഒളിച്ച് അഡ്മിൻ
ഇടുക്കി: കാടുകടത്തിവിട്ടിട്ടും ഇപ്പോഴും എല്ലായിടത്തും ചർച്ചാവിഷയം അരിക്കൊമ്പൻ. സമൂഹമാധ്യമങ്ങളിലും അരിക്കൊമ്പൻ തന്നെയാണ് ഹീറോ. എന്നാൽ അരിക്കൊമ്പന്റെ പേരിൽ വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി. അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരിച്ച് എത്തിക്കുന്നതിനായി സുപ്രീം കോടതിയിൽ കേസ് നടത്താനെന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി ലക്ഷങ്ങള്‍ തട്ടിയതായാണ് പരാതി. അരിക്കൊമ്പന് വൈദ്യസഹായവും ഭക്ഷണവും എത്തിക്കാനെന്ന പേരിലും പണപ്പിരിവ് നടന്നു. ‘എന്നും അരിക്കൊമ്പനൊപ്പം’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പണപ്പിരിവ് നടന്നത്. ഏഴു ലക്ഷം രൂപ തട്ടിയെടുത്തതാണ് ആരോപണം. പ്രവാസികൾക്കടക്കം പണം നഷ്ടമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ പോലീസിന് നിർദേശം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അതിനിടെ, തമിഴ്നാട്ടിലെ മേഘമലയിൽ നിന്ന് അരിക്കൊമ്പൻ പെരിയാർ കടുവാസങ്കേതത്തിൽ തിരിച്ചെത്തിയതായി വനംവകുപ്പ് അറിയിച്ചു. അരിക്കൊമ്പനെ പിടികൂടി തുറന്നുവിട്ട മുല്ലക്കൊടി സീനിയറോട ഭാഗത്തേക്കാണ് ആന തിരികെയെത്തിയത്.
Read Moreജന്‍ധന്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ സാധ്യത ! 2000 രൂപ നോട്ട് മാറിയെടുക്കുന്നതില്‍ നിരീക്ഷണം ശക്തമാക്കി ബാങ്കുകള്‍…
2000 രൂപയുടെ കറന്‍സി പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി ബാങ്കുകള്‍. മെയ് 23 മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ ജന്‍ധന്‍, ബേസിക്(ബിഎസ്ബിഡി)അക്കൗണ്ടുകളില്‍ വന്‍തോതില്‍ നിക്ഷേപം നടക്കാനുള്ള സാധ്യത മുന്‍കൂട്ടികണ്ടാണ് ബാങ്കുകളുടെ മുന്‍കരുതല്‍. കള്ളപ്പണം വെളുപ്പിക്കാന്‍ ഇത്തരം അക്കൗണ്ട് ഉടമകളെ ഉപയോഗിക്കാനുള്ള സാധ്യതയുള്ളതിനാലാണ് നിരീക്ഷണം ശക്തമാക്കിയത്. 2016ല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ സമയത്ത് ഇത്തരം അക്കൗണ്ടുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടിയിരുന്നു. ദീര്‍ഘകാലമായി സജീവമല്ലാത്ത അക്കൗണ്ടുകള്‍ വഴിയും നിക്ഷേപം കാര്യമായെത്തി. 2016ലെ നിരോധന സമയത്ത് നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും 50 ദിവസമാണ് അനുവദിച്ചത്. ഇത്തവണ 130 ദിവസം ലഭിക്കും. അതിനുശേഷവും 2000 രൂപയുടെ നോട്ടിന് നിയമപ്രാബല്യം ഉണ്ടാകുമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത കാലയളവില്‍ പരമാവധി നോട്ടുകള്‍ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിയതി നിശ്ചയിച്ചിട്ടുള്ളത്. അപേക്ഷയോ, സ്ലിപ്പോ ഇല്ലാതെ 20,000 രൂപവരെ മൂല്യമുള്ള നോട്ടുകള്‍ മാറ്റിവാങ്ങാമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്.…
Read More