തിരുവനന്തപുരം: രാഹുൽ ഗാന്ധി എംപിയായി തുടർന്നാൽ വയനാടിന് അദ്ദേഹത്തിന്റെ മുൻ ലോക്സഭാ മണ്ഡലമായ അമേത്തിയുടെ ഗതി വരുമെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേത്തിയിൽ നിന്ന് രാഹുലിനെ പറഞ്ഞുവിടാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും മന്ത്രി പറഞ്ഞു. രാഹുൽ അമേത്തി എംപിയായിരുന്ന കാലത്ത് മണ്ഡലത്തിലെ 80 ശതമാനം ആളുകൾക്കും വൈദ്യുത കണക്ഷൻ ഇല്ലായിരുന്നു. കളക്ട്രേറ്റ്, മെഡിക്കൽ കോളജ്, അഗ്നിരക്ഷാ നിലയം, മികച്ച സ്കൂളുകൾ എന്നിവയൊന്നും ഇല്ലാതിരുന്ന സ്ഥലമായിരുന്നു അമേത്തി. രാഹുൽ പോയതിന് ശേഷം ഇതെല്ലാം അമേത്തിയിൽ എത്തി. രാഹുൽ തുടർന്നാൽ വയനാടിനും സമാനസ്ഥിതി ഉണ്ടാകുമെന്നും സ്മൃതി പറഞ്ഞു. അതിനാൽ രാഹുൽ ഇവിടെ തുടരുന്നില്ലെന്ന് ജനം ഉറപ്പാക്കണമെന്നും അവർ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടന്ന ബിഎംഎസ് സമ്മേളനത്തിനിടെയാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേത്തിയിൽ 55,120 വോട്ടുകൾക്ക് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു. 2004 മുതൽ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന…
Read MoreCategory: Top News
പൊതുജനത്തെ കൈയ്യിലെടുക്കാനുള്ള പ്രഖ്യാപനങ്ങള്‍ തുടര്‍ന്ന് സിദ്ധരാമയ്യ ! ബിരുദധാരികള്‍ക്ക് പ്രതിമാസം 3000 രൂപ
ബംഗളൂരു: കര്‍ണാടകയില്‍ അധികാരമേറ്റ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പൊതുജനത്തിന് ഇഷ്ടപ്പെടുന്ന പ്രഖ്യാപനങ്ങള്‍ തുടരുന്നു. തന്റെ വാഹനം കടന്നുപോകുമ്പോള്‍ മറ്റ് വാഹനങ്ങള്‍ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്നു നിര്‍ദേശിച്ച അദ്ദേഹം, ഇനി പൊതു, സ്വകാര്യ ചടങ്ങുകളില്‍ ആദരവിന്റെ ഭാഗമായി പൂക്കളും ഷാളുകളും സ്വീകരിക്കില്ലെന്നും അറിയിച്ചു. ആളുകള്‍ക്ക് അവരുടെ സ്നേഹവും ആദരവും പ്രകടിപ്പിക്കാന്‍ സമ്മാനമെന്നനിലയില്‍ ഇനി പുസ്തകങ്ങള്‍ നല്‍കാമെന്നും സിദ്ധരാമയ്യ പറഞ്ഞു. മറ്റു വാഹനങ്ങള്‍ തടഞ്ഞ് മുഖ്യമന്ത്രിയുടെ യാത്ര സുഗമമാക്കേണ്ടെന്ന തീരുമാനത്തിന് വന്‍ ജനപിന്തുണ ലഭിച്ചത്. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ, ആദ്യ മന്ത്രിസഭായോഗം കോണ്‍ഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. ഗൃഹജ്യോതി പദ്ധതിയിലൂടെ എല്ലാ വീടുകളിലും മാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഗൃഹലക്ഷ്മി പദ്ധതിയിലൂടെ സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങള്‍ക്ക് മാസം 2,000 രൂപ, ശക്തി പദ്ധതിയിലൂടെ ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര, അന്നഭാഗ്യ പദ്ധതിയിലൂടെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ…
Read Moreപ്രതിപക്ഷ ഐക്യത്തിനായി ആഞ്ഞുപിടിച്ച് നിതീഷ് കുമാറും തേജസ്വിയും ! നിതീഷ് ദിവാസ്വപ്നം കാണുന്നത് നിർത്തണമെന്നു ബിജെപി
ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമന്ത്രി തേജസ്വി യാദവും ഇന്നു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ചര്‍ച്ച നടത്തും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കണ്ടതിന് പിന്നാലെയാണ് ഇവര്‍ ഖാര്‍ഗെയെ കാണുന്നത്. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരുമിച്ച് കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണെന്നു നിതീഷ് കുമാര്‍ പറഞ്ഞു. രാജ്യതലസ്ഥാനത്തിന്റെ അധികാരവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അരവിന്ദ് കേജരിവാളിനൊപ്പമാണെന്നും അദ്ദേഹം അറിയിച്ചു. കൂടിക്കാഴ്ചയ്ക്കുശേഷം നിതീഷ് കുമാറും കേജ്രിവാളും തേജസ്വി യാദവും ഒരുമിച്ചു പത്രസമ്മേളനവും നടത്തി.അതേസമയം, പ്രധാനമന്ത്രിയാകുമെന്ന ദിവാസ്വപ്നം കാണുന്നത് അവസാനിപ്പിച്ച് നിതീഷ് കുമാര്‍ ബിഹാറിന്റെ കാര്യം ശ്രദ്ധിക്കണമെന്നു ബിജെപി ദേശീയ വക്താവ് പ്രേം ശുക്ല പറഞ്ഞു. മറ്റു നേതാക്കളെ കാണുന്നത് നിതീഷ് കുമാറിന്റെ അവകാശമാണെന്നും എന്നാല്‍ സ്വന്തം സംസ്ഥാനം അദ്ദേഹം ശ്രദ്ധിക്കുന്നില്ലെന്നും പ്രേം ശുക്ല കുറ്റപ്പെടുത്തി. പ്രധാനമന്ത്രി…
Read Moreകേരള ബ്ലാസ്റ്റേഴ്സ് സെലക്ഷന് ട്രയല്‍സ് നടക്കുന്ന സ്കൂളിന്റെ ഗേറ്റ് പൂട്ടി എംഎല്‍എ ! പൂട്ട് പൊളിക്കാന്‍ ഉത്തരവിട്ട് മന്ത്രി
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്റെ സെലക്ഷന് ട്രയല്‍സ് നടക്കുന്ന സ്കൂളിന്റെ ഗേറ്റ് പൂട്ടി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.വി. ശ്രീനിജന് എംഎല്‍എ. സംഭവമറിഞ്ഞ് പൂട്ടു പൊളിക്കാന്‍ കായികമന്ത്രി വി. അബ്ദുറഹിമാന് നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നു കൊച്ചി കോര്‍പറേഷനിലെ കൗണ്‍സിലര്‍മാരെത്തി ഗേറ്റ് തുറന്നു.ഇന്ന് രാവിലെ സെലക്ഷന് ട്രയല്‍സ് നടക്കേണ്ട കൊച്ചി പനമ്പിള്ളി നഗര്‍ സ്കൂളിന്റെ ഗേറ്റാണ് എംഎല്‍എ പൂട്ടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറിലധികം കുട്ടികള്‍ പുലര്‍ച്ചെ മുതല്‍ ഗേറ്റിന് മുന്നില്‍ സെലക്ഷനില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഗേറ്റ് പൂട്ടിയതിനാല്‍ ഇവര്‍ക്ക് അകത്തു കടക്കാനായില്ല. സ്പോര്‍ട്സ് കൗണ്‍സിലിന് ലഭിക്കേണ്ട വാടക ലഭിക്കാത്തതുകൊണ്ടാണ് ഗേറ്റ് പൂട്ടിയതെന്നാണ് എംഎല്‍എ പറയുന്നത്. കഴിഞ്ഞ എട്ടുമാസത്തെ വാടകയായ എട്ടു ലക്ഷം രൂപ കുടിശികയുണ്ട്. വാടകക്കുടിശിക തീര്‍ക്കണം എന്നാവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സിന് കത്ത് അയച്ചിരുന്നുവെന്നും പ്രതികരണം ഉണ്ടായില്ലെന്നും ശ്രീനിജന് എംഎല്‍എ പറയുന്നു. എന്നാല്‍ കഴിഞ്ഞ മാസം വരെയുള്ള…
Read Moreഉപരാഷ്ട്രപതി ഇന്ന് കണ്ണൂരില്‍ ! സുരക്ഷാ പരിശോധനയ്ക്കിടെ കണ്ടെത്തിയത് വന്‍ ബോംബ് ശേഖരം…
കൂത്തുപറമ്പ്: ഉപരാഷ്്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കണ്ണവം തൊടീക്കളം കിഴവക്കല്‍ ഭാഗത്ത് പോലീസ് നടത്തിയ പരിശോധനയില്‍ ബോംബ് ശേഖരം കണ്ടെത്തി. കണ്ണവം എസ്ഐ ടി.എം. വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പട്രോളിംഗിനിടെയാണ് എട്ടു നാടന്‍ ബോംബുകള്‍ കണ്ടത്. ചാക്കില്‍ കെട്ടി കലുങ്കിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. ഇന്നലെ വൈകുന്നേരമായിരുന്നു ഇവ കണ്ടെത്തിയത്. ബോംബുകള്‍ പിന്നീട് നിര്‍വീര്യമാക്കി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ ഇന്ന് ഉച്ചയ്ക്ക് 1.05 നാണ് കണ്ണൂരില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലയിലെങ്ങും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഉപരാഷ്ട്രപതിയുടെ യാത്രാപാതയിലല്ല ബോംബുകള്‍ കണ്ടതെങ്കിലും സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.05 ന് പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന ഉപരാഷ്ട്രപതി 1.17 ന് റോഡ് മാര്‍ഗം പാനൂര്‍ ചമ്പാടേക്ക് തിരിക്കും. രാജസ്ഥാന് സൈനിക സ്കൂളില്‍ തന്റെ അധ്യാപികയായിരുന്ന രത്ന…
Read Moreഎസ്എഫ്ഐ നേതാവിന്റെ ആള്‍മാറാട്ടം ! പ്രിന്‍സിപ്പലിനെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കും
കാട്ടാക്കട : കൗണ്‍സിലര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ ഒന്നാം പ്രതിയായ പ്രിന്‍സിപ്പല്‍ ജി.ജെ.ഷൈജുവിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യാന്‍ സാധ്യത. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ ജാമ്യമില്ലാ കുറ്റം ചുമത്തിയതിനാല്‍ രണ്ടു പ്രതികളേയും ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. അതേസമയം ആള്‍മാറാട്ടത്തില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടോ എന്നതടക്കം പരിശോധിക്കുകയാണ് പാര്‍ട്ടി. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഡി.കെ.മുരളി, പുഷ്പലത എന്നിവരുടെ അന്വേഷണ കമ്മീഷന് രൂപീകരിച്ചു. തട്ടിപ്പില്‍ പങ്കില്ലെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എംഎല്‍എമാരായ ഐ.ബി.സതീഷും ജി.സ്റ്റീഫനും സിപിഎമ്മിന് കത്ത് നല്‍കിയിരുന്നു. കോളേജിലെ എസ് എഫ് ഐ ആള്‍മാറാട്ടത്തില്‍ എസ്എഫ്ഐ നേതാവ് വിശാഖിനെതിരെ പോലീസ് കേസെടുത്തതോടെ എസ് എഫ് ഐയില്‍ വിഭാഗിയത വര്‍ധിക്കാന്‍ സാധ്യത. വിശാഖിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ നിലവില്‍ ചേരിപ്പോര് ഉയര്‍ന്നിരിക്കെയാണ്. ആള്‍മാറാട്ടം, വ്യാജ രേഖ ചമക്കല്‍, വിശ്വാസ…
Read Moreഭാര്യയെ കണ്ണിറുക്കി കാണിച്ചത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിച്ചു ! രാത്രിയില്‍ നടന്ന ആക്രമണം വെളിപ്പെടുത്തി യുവാവ്…
ഞായറാഴ്ച രാത്രി കോഴിക്കോട് നഗരത്തില്‍ യുവദമ്പതികള്‍ക്കു നേരെ ആക്രമണം. ബൈക്കില്‍ പോകുകയായിരുന്ന തങ്ങളെ അഞ്ചംഗ സംഘം ആക്രമിച്ചെന്ന് ദമ്പതികള്‍ പറയുന്നു. ഇരിങ്ങാടന്‍പള്ളി സ്വദേശികള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോഴായിരുന്നു മര്‍ദനമെന്നു അക്രമിക്കപ്പെട്ട അശ്വിന് മാധ്യമങ്ങളോടു പറഞ്ഞു. അശ്വിന്റെ വാക്കുകള്‍ ഇങ്ങനെ…കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. ഭാര്യയും ഞാനും സിനിമ കണ്ട ശേഷം ഭക്ഷണം കഴിക്കാനായി നഗരത്തിലേക്കു പോകുകയായിരുന്നു. ഈ സമയത്തു രണ്ടു സ്കൂട്ടറുകളിലായി അഞ്ച് യുവാക്കള്‍ വന്നു. ഞങ്ങളെ കളിയാക്കുന്ന പോലെ അവര്‍ പാട്ടുപാടി. ഭാര്യയെ കണ്ണിറുക്കി കാണിച്ചപ്പോള്‍ ഞാന്‍ ചോദ്യം ചെയ്തു. അപ്പോള്‍ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ എന്നെ വന്നു തല്ലി. മോശമായ വാക്കുകള്‍ ഉപയോഗിച്ചു ഞങ്ങളോടു കയര്‍ത്തു സംസാരിച്ചു. യാതൊരു പ്രകോപനവും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്തിനാണ് മര്‍ദിച്ചതെന്നു ഇപ്പോഴും അറിയില്ല. മഴ പെയ്യുന്നതിനാല്‍ ഞങ്ങള്‍ക്കു ആക്രമണത്തിന്റെ വീഡിയോ എടുക്കാന്‍…
Read Moreഇവ തമ്മിലുള്ള വ്യത്യാസം അറിയാത്ത മണ്ടന്മാര്‍ക്കുള്ള മറുപടിയാണിതെല്ലാം ! സൈബര്‍ ആക്രമണത്തില്‍ വീഡിയോയുമായി നയന…
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ വിജയം നേടിയതിനു പിന്നാലെ നേരിടേണ്ടി വന്ന സൈബര്‍ ആക്രമണങ്ങളോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ച് യുവ കോണ്‍ഗ്രസ് എംഎല്‍എ നയന മോട്ടമ്മ. നയനയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ത്തിയായിരുന്നു സൈബര്‍ ആക്രമണം. രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും രണ്ടായി കാണണമെന്ന് ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ അവര്‍ ആവശ്യപ്പെട്ടു. തന്റെ സ്വകാര്യ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും നയന ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ”ഈ തോല്‍വിയുടെ നിരാശ ഇനിയും നിങ്ങളെ വേട്ടയാടാന്‍ അനുവദിക്കരുത്. അതെ… രാഷ്ട്രീയം, ഞാന്‍, എന്റെ നിലപാടുകള്‍, എന്റെ വ്യക്തിജീവിതം… ഇവ തമ്മിലുള്ള വ്യത്യാസം അറിയാത്ത മണ്ടന്മാര്‍ക്കുള്ള മറുപടിയാണിതെല്ലാം.’ വിഡിയോ സഹിതം നയന ട്വിറ്ററില്‍ കുറിച്ചു. മുഡിഗെരെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച നയന, പിസിസി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറുമായി അടുത്ത ബന്ധമുള്ള നേതാവാണ്. മുഡിഗെരെയിലെ ആവേശപ്പോരാട്ടത്തില്‍ ബിജെപിയുടെ ദീപക് ദൊദ്ദിയ്യ, ബിജെപി…
Read Moreവൈഫ് സ്വാപ്പിംഗിന് സമ്മതിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്ന് ഭീഷണി ! മണര്‍കാട് കൊലപാതകത്തില്‍ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി സഹോദരന്…
മണര്‍കാട് വൈഫ് സ്വാപ്പിംഗ് കേസിലെ പരാതിക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ യുവതിയ്ക്ക് ഭര്‍ത്താവില്‍ നിന്ന് നിരന്തര ഭീഷണിയുണ്ടായിരുന്നതായി കുടുംബം. വീണ്ടും പങ്കാളി കൈമാറ്റത്തിന് ഭര്‍ത്താവ് ശ്രമിച്ചുവെന്നും ഇത് എതിര്‍ത്തതോടെയാണ് യുവതിയോട് പക ഉണ്ടായതെന്നും സഹോദരന് വെളിപ്പെടുത്തി. യുവതിയുടെ ഭര്‍ത്താവ് ഷിനോ തങ്ങളെ നിരന്തരം പിന്തുടര്ന്നിരുന്നു. അടുത്തിടെ താനും സഹോദരിയും ട്രെയിനില്‍ പോയപ്പോള്‍ തൊപ്പിയും മാസ്കും ധരിച്ച് ഇയാള്‍ തങ്ങളെ പിന്തുടര്ന്നിരുന്നു. സംശയം തോന്നി സഹോദരിയാണ് ഇതു ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതു കണ്ട് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി കെഎസ്ആര്‍ടിസി ബസില്‍ കയറി. അപ്പോള്‍ അവനും ബസില്‍ കയറി ശല്യപ്പെടുത്താന്‍ തുടങ്ങി. ശല്യം സഹിക്കാന്‍ വയ്യാതായതോടെ അനുജനെ വിളിച്ച് കാര്യം പറഞ്ഞു. അവന് വന്ന് താക്കീത് ചെയ്തു വിട്ടതോടെ രണ്ടു ദിവസത്തോളം വലിയ ശല്യമുണ്ടായിരുന്നില്ല. കേസില്‍ ജയിലില്‍ നിന്നിറങ്ങിയശേഷം ഇനി അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് കരഞ്ഞുപറഞ്ഞ് സഹോദരിയെ കൂട്ടിക്കൊണ്ടുപോയി. രണ്ടാഴ്ച വലിയ പ്രശ്നമുണ്ടായിരുന്നില്ല. ഇതിനു…
Read Moreപങ്കാളിക്കൈമാറ്റക്കേസ് ! പരാതിക്കാരി വെട്ടേറ്റു മരിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം…
കോട്ടയം: പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു സംഘത്തെ രൂപീകരിച്ചരിക്കുന്നത്. പങ്കാളി കൈമാറ്റക്കേസില്‍ 2022 ജനുവരിയില്‍ അഞ്ചു കേസുകളാണ് കറുകച്ചാല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. ചങ്ങനാശേരി, പാലാ, എളമക്കര, പുന്നപ്ര, ആലപ്പുഴ എന്നിങ്ങനെ അഞ്ച് കേസുകളാണ് ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നാലു കേസുകള്‍ ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. മണര്‍കാട് മാലം തുരുത്തിപ്പടിയില്‍ കാഞ്ഞിരത്തുംമൂട്ടില്‍ (കൊത്തളം) ജേക്കബി(ജോയി)ന്റെ മകള്‍ ജൂബി ജേക്കബാ(26)ണു മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കങ്ങഴ പത്തനാട് സ്വദേശി ഷിനോ (32)യെ ഇന്നലെ രാത്രി ചങ്ങനാശേരിയിലെ സ്വകാര്യആശുപത്രിയില്‍ കണ്ടെത്തിയിരുന്നു. ജീവനൊടുക്കാനുള്ളശ്രമം പരാജയപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളെ ഇന്നു ചോദ്യം ചെയ്യുമെന്നാണ് പോലീസ് അറിയിച്ചത്. ഇന്നലെ രാവിലെ 10.30ന് മാലം കുറുപ്പംപടിയിലാണു സംഭവം. ഭര്‍ത്താവുമായി അകന്നുകഴിയുന്ന ജൂബി സ്വന്തംവീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമാണു താമസിക്കുന്നത്.…
Read More